സുരക്ഷ ഉറപ്പാക്കാം: കാബൂളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കേണ്ടെന്ന് താലിബാൻ

കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്നതിൽ എതിർപ്പുമായി താലിബാൻ. ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നുവെന്ന് താലിബാൻ അറിയിച്ചതായാണ് വിവരം. താലിബാന്റെ ഖത്തൽ ഓഫീസിൽ നിന്ന് കേന്ദ്രസർക്കാരിന് സന്ദേശം ലഭിച്ചുവെന്നാണ് അറിയുന്നത് താലിബാന്റെ പൊളിറ്റിക്കൽ ഘടകം അധ്യക്ഷൻ അബ്ബാസ് സ്റ്റാനിക്‌സായുടെ ഓഫീസിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. ലഷ്‌കർ, ജയ്‌ഷെ മുഹമ്മദ് സംഘടനകളിൽ നിന്ന് ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണമുണ്ടാകില്ലെന്നാണ് സന്ദേശത്തിൽ താലിബാൻ നൽകുന്ന ഉറപ്പ്.

Read More

പ്രഖ്യാപനം വെറുംവാക്കായി; അഫ്ഗാനിൽ താലിബാൻ പ്രതികാര നടപടികൾ ആരംഭിച്ചതായി യുഎൻ

അഫ്ഗാനിസ്ഥാനിൽ താലിബാൻ പ്രതികാര നടപടികൾ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തെയും നാറ്റോ സൈന്യത്തെയും സഹായിച്ചവരെ തെരഞ്ഞെുപിടിച്ച് കൊലപ്പെടുത്താനാണ് പദ്ധതി. ആയുധധാരികളായ താലിബാൻ അംഗങ്ങൾ അഫ്ഗാൻ സൈന്യത്തിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട് അധികാരം പിടിച്ചതോടെ യുദ്ധം അവസാനിച്ചെന്നും പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നുമായിരുന്നു താലിബാന്റെ വാഗ്ദാനം. എന്നാൽ ഇതിന് വിരുദ്ധമായ നടപടികളാണ് താലിബാൻ സ്വീകരിക്കുന്നത്. താലിബാൻ വക്താവ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചതും പ്രതികാര നടപടികളുണ്ടാകില്ലെനന്ന് അറിയിച്ചതും. എന്നാൽ കഴിഞ്ഞ രണ്ട്…

Read More

ഭീകരതക്കെതിരെ യു എന്നില്‍ ശക്തമായ നിലപാടുമായി ഇന്ത്യ

ന്യൂയോര്‍ക്ക്: ഭീകരതക്കെതിരെ യു എന്‍ രക്ഷാസമിതിയില്‍ ആഞ്ഞടിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. ഭീകരര്‍ക്ക് സഹായം നല്‍കുന്നതില്‍ പാക്കിസ്ഥാന്റെ പേര് എടുത്ത് പറയാതെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. ഭീകരതയെ ഇന്ത്യ മതവുമായി ബന്ധപ്പെടുത്തി കാണുന്നില്ല. എന്നാല്‍ ഭീകരവിരുദ്ധ നീക്കങ്ങളെ തകിടം മറിക്കുന്ന ചില രാജ്യങ്ങളുണ്ട്. ഭീകരര്‍ക്ക് അവര്‍ എല്ലാ സാഹയവും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി വേണം. ഭീകരതയെ ഒരു രീതിയിലും ആരും ന്യായീകരിക്കരുത്. ഭീകരതക്കെതിരെ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത…

Read More

വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ അഫ്ഗാന്‍ ഫുട്ബോള്‍ താരവും: ലാന്‍ഡിംഗ് ഗിയറിനിടയില്‍ മൃതദേഹാവശിഷ്ടം

കാബൂള്‍: അഫ്‌ഗാന്റെ ഭരണം ക്രൂരമായ ആക്രമണത്തിലൂടെ താലിബാൻ പിടിച്ചെടുത്തുകഴിഞ്ഞു. താലിബാന്റെ ക്രൂരമായ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ അമേരിക്കൻ വിമാനങ്ങളിലെ ലാന്റിംഗ് ടയറുകളിൽ പോലും ഒളിച്ചിരുന്ന ആളുകൾ താഴെവീണു മരിച്ചത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളായിരുന്നു. ഇപ്പോഴിതാ കാബൂളില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഒരാള്‍ അഫ്ഗാന്‍ ദേശീയ ഫുട്ബാള്‍ താരം സാക്കി അന്‍വാരിയാണെന്ന് തിരിച്ചറിഞ്ഞു. മരിച്ച രണ്ടാമത്തെയാള്‍ ഒരു ഡോക്ടറാണെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതോടെ പത്തൊമ്പതുകാരനായ സാക്കി വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിലാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ലാന്‍ഡിംഗ് ഗിയറില്‍…

Read More

ഹെയ്ത്തി ഭൂചലനം: മരണം 2,000 കടന്നു

കാരിബീയന്‍ രാജ്യമായ ഹെയ്തിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,189 ആയി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പത്തില്‍ 12,260 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിന് 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.അപകടത്തില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണമായി നശിച്ചു. 2010ല്‍ സമാനമായ ഭൂചലനം ഹെയ്ത്തിയെ ബാധിച്ചിരുന്നു. ഗാങ് വാറിലും കൊവിഡ് ദുരന്തത്തിലും പെട്ട് വലയുന്നതിനിടയിലാണ് ഹെയ്ത്തിയില്‍ ഭൂചനലമുണ്ടായത്. പ്രസിഡന്റ് ജൊവനെല്‍ മോയ്‌സിനെ കൊലപ്പെടുത്തിയിട്ട് ഒരു മാസമേ…

Read More

നിരോധിച്ച ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തില്ല; ഗൂഗിളിനു പിഴയിട്ട് റഷ്യ

മോസ്‌കോ: നിരോധിച്ച ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ഗൂഗിളിന് റഷ്യ പിഴയിട്ടു. ടാഗന്‍സ്‌കി ജില്ലാ കോടതിയാണ് ഗൂഗിളിന് 6 ദശലക്ഷം റഷ്യന്‍ റൂബിള്‍ പിഴ വിധിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരോധിച്ച ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാത്തതിന്റെ പേരില്‍ ഫേസ്ബുക്കും ഗൂഗിളും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ക്ക് റഷ്യ പിഴയിടുകയാണ്. കഴിഞ്ഞ മാസം റഷ്യ ഗൂഗിളിന് 3 ദശലക്ഷം റൂബിള്‍ പിഴ വിധിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ ടെലഗ്രാമിനും ഫേസ്ബുക്കിനും മോസ്‌കോയിലെ കോടതി പിഴയിട്ടു. ഫേസ്ബുക്കിന് 17 ദശലക്ഷം റൂബിളു ടെലഗ്രാമിന്…

Read More

താലിബാനെതിരെ ശക്തമായി നിലകൊണ്ട അഫ്ഗാൻ എയർ ഫോഴ്‌സിന്റെ ക്യാപ്റ്റൻ സഫിയയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജനതയുടെ നരക ജീവിതം ആരംഭിച്ചിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം നാട്ടിൽ നിന്നും ഓടിയൊളിക്കേണ്ട അവസ്ഥയാണ് അഫ്ഗാനിലെ ജനങ്ങൾക്കുള്ളത്. താലിബാൻ അധിവേശത്തിനു പിന്നാലെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് കാബൂളിൽ നിന്നും പുറത്തുവരുന്നത്. താലിബാന്റെ ആക്രമണത്തിൽ അഫ്‌ഗാനിലെ എയർ ഫോഴ്‌സിന്റെ ക്യാപ്റ്റൻ സഫിയ ഫിറോസ് അതിക്രൂരമായി കൊല്ലപ്പെട്ടുവെന്നാണ് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാൻ വ്യോമസേനയുടെ ക്യാപ്റ്റനായിരുന്നു സഫിയ ഫിറോസ്. താലിബാൻ കലാപത്തെ ചെറുക്കുന്നതിൽ അവർ വഹിച്ച പങ്ക് പ്രസിദ്ധമായിരുന്നു. പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച്,…

Read More

കൊവിഡ് സീറോ സ്ട്രാറ്റജി: ഡെല്‍റ്റ വകഭേദത്തിന്റെ ഉറവിടം കണ്ടെത്തി ന്യൂസിലന്‍ഡ്

വെല്ലിംഗ്ടൺ: രാജ്യത്ത് ഡെല്‍റ്റ വകഭേദത്തിന്റെ ഉറവിടം കണ്ടെത്തിയതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കൊവിഡ് 19ന്റെ ഉറവിടം സംബന്ധിച്ച ആശങ്ക നീങ്ങിയതായും ജസീന്ത വ്യക്തമാക്കി. രാജ്യത്ത് ഡെല്‍റ്റ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ന്യൂസിലന്‍ഡില്‍ കഴിഞ്ഞ ദിവസം ജസീന്ത ആര്‍ഡന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഓക്ക്‌ലന്‍ഡില്‍ ഒരു ആഴ്ചത്തേക്കും മറ്റുള്ളയിടങ്ങളില്‍ മൂന്ന് ദിവസവുമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഓക്ക്‌ലന്‍ഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് മാസത്തിനിടെ യാതൊരു കമ്മ്യൂണിറ്റി കേസും സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് അതിതീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം…

Read More

അഫ്ഗാനിൽ തുടർന്നിരുന്നുവെങ്കിൽ തൂക്കിലേറപ്പെടുമായിരുന്നു: അഷ്‌റഫ് ഗാനി

അഫ്ഗാനിസ്ഥാനിൽ തുടർന്നെങ്കിൽ തൂക്കിലേറപ്പെട്ടാനെയെന്ന് അഷ്‌റഫ് ഗാനി. രാജ്യം താലിബാൻ കീഴടക്കിയപ്പോൾ സ്വന്തം രക്ഷ തേടി പ്രസിഡന്റ് രക്ഷപ്പെട്ടുവെന്ന ആരോപണങ്ങൾക്കിടെയാണ് ഗാനിയുടെ വിശദീകരണം. അബൂദാബിയിലാണ് ഗാനി നിലവിലുള്ളത്. ഞാനിപ്പോൾ എമിറേറ്റ്‌സിലാണ്. അതിനാലാണ് കലാപവും ചോര ചീന്തലുമൊക്കെ അവസാനിച്ചത്. സ്യൂട്ട് കേസ് നിറയെ പണവുമായാണ് താൻ മുങ്ങിയതെന്ന ആരോപണങ്ങളും ഗാനി നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണത്. കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും എനിക്ക് ലഭിച്ചിരുന്നില്ല അഫ്ഗാനിൽ തുടർന്നിരുന്നുവെങ്കിൽ അവരുടെ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് കൂടി തൂക്കിലേറപ്പെട്ടാനെ….

Read More

അഫ്ഗാൻ ജനതയെ അഭിസംബോദന ചെയ്ത് അഷ്‌റഫ് ഗനി; സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ അഫ്ഗാൻ വിട്ടത്

മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി അഫ്ഗാൻ ജനതയെ അഭിസംബോദന ചെയ്തു. അബുദാബിയിൽ നിന്നാണ് രാജ്യം വിട്ടതിന് ശേഷമുള്ള അഷ്‌റഫ് ഗനിയുടെ ആദ്യ അഭിസംബോദന. സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ അഫ്ഗാൻ വിട്ടതെന്ന് അഷ്‌റഫ് ഗനി പറഞ്ഞു. താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചപ്പോൾ താൻ പിന്നീടും അവിടെ തുടർന്നിരുന്നെങ്കിൽ രാജ്യം രക്തച്ചൊരിച്ചിലിന് സാക്ഷ്യം വഹിച്ചാനെ. താലിബാന്റെ ലക്ഷ്യം താനായിരുന്നു. കാര്യങ്ങളറിയാതെയാണ് തന്നെ വിമർശിക്കുന്നത്. കാബൂൾ മറ്റൊരു സിറിയയായി മാറരുത്. സ്വന്തം ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കും കൂടിയലോചനകൾ…

Read More