Headlines

Webdesk

‘സഞ്ജു വേറെ ലെവല്‍; ചെന്നൈ കാത്തിരുന്ന സൂപ്പര്‍ സ്റ്റാര്‍’! വാഴ്ത്തി മുന്‍ താരം

  ചെന്നൈ സൂപ്പര്‍ കിങ്സ് താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി മുന്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ചെന്നൈയില്‍ ചില്ലറ സമ്മര്‍ദമല്ല സഞ്ജു അനുഭവിച്ചതെന്നും അത് മറികടന്ന് ഇത്രയും മികച്ച പ്രകടനം നടത്തുന്ന സ‍ഞ്ജുവിന്‍റെ ബാറ്റിങ് പ്രശംസനീയമാണെന്നും താരം പറഞ്ഞു. ഡല്‍ഹിക്കെതിരെ ചൊവ്വാഴ്ച 52 പന്തില്‍ നിന്ന് പുറത്താകാതെ 87 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറും ആറ് സിക്സുമടങ്ങുന്ന സഞ്ജുവിന്‍റെ കളിയാണ് ചെന്നൈയെ വിജയതീരത്ത് എത്തിച്ചത്.   ‘ആദ്യ രണ്ട് മല്‍സരങ്ങളില്‍ തിളങ്ങാന്‍ കഴിയാതെ…

Read More

ചൂടേറി മുഖ്യമന്ത്രി ചര്‍ച്ച; ഇന്ദിരാഭവനില്‍ കോണ്‍. നിയമസഭാകക്ഷിയോഗം ചേരും

  കോൺഗ്രസ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നിർണായക ചർച്ചകൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. രാവിലെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും പങ്കെടുക്കും. തുടര്‍ന്ന് എംഎൽഎമാരെ ഓരോരുത്തരായി നേരില്‍ കണ്ട് അഭിപ്രായം തേടും. ഇതിനുപുറമെ, മുന്നണിയിലെ ഘടകകക്ഷി നേതാക്കളുമായും നിരീക്ഷകർ ചർച്ച നടത്തും. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി…

Read More

യൂണിഫോമില്ലാതെ രാത്രി ബസ് സ്റ്റാന്‍ഡിലെത്തി വനിതാ പൊലീസ് കമ്മിഷണര്‍; കൂടെച്ചെല്ലാന്‍ ക്ഷണിച്ച് നാല്‍പതോളം പുരുഷന്‍മാര്‍!

  സംസ്ഥാനത്തെ സ്ത്രീ സുരക്ഷ പരിശോധിക്കാനിറങ്ങിയ വനിതാ പൊലീസ് കമ്മിഷണറെ രാത്രിയില്‍ ഒപ്പം ചെല്ലാന്‍ നിര്‍ബന്ധിച്ചത് നാല്‍പതോളം പുരുഷന്‍മാരെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ മല്‍കജ്ഗിരി കമ്മിഷണറായ വി.സുമതിക്കാണ് ദുരനുഭവം. സാധാരണ യാത്രക്കാരിയെപ്പോലെ രാത്രി പന്ത്രണ്ടരയ്ക്ക് ബസ് സ്റ്റാന്‍ഡിലെത്തിയ അവര്‍ പുലര്‍ച്ചെ മൂന്നരയോളം സ്റ്റാന്‍ഡില്‍ തുടര്‍ന്നു. ഈ മൂന്ന് മണിക്കൂറിനിടെ നാല്‍പതിനടുത്ത് പുരുഷന്‍മാരാണ് സുമതിയെ ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചത്. പലരും ലഹരി ഉപയോഗിച്ചവരായിരുന്നുവെന്നും കൂട്ടത്തില്‍ വിദ്യാര്‍ഥികളും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ആണ്‍കുട്ടികളുടെ കൂട്ടവും ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. മഫ്തിയില്‍ പൊലീസുകാര്‍…

Read More

കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകും; ആദ്യം സത്യപ്രതിജ്ഞ ചെയ്യുക മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും

  തിരുവനന്തപുരം: കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്‍റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ നോക്കരുത് എന്നും രാഹുൽ ഗാന്ധി നിർദേശം നൽകി. മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത ശേഷം മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തും. അതിനുശേഷം മാത്രമായിരിക്കും തീരുമാനം ഉണ്ടാകുക.അതേസമയം, 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായി കെസി വേണുഗോപാൽ വിഭാഗം പറയുന്നു. 16 എംഎൽഎമാർ എങ്കിലും തന്റെ…

Read More

കോൺഗ്രസിലെ മുഖ്യമന്ത്രിക്കായുള്ള ചരടുവലി: ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി; ചേരി തിരിഞ്ഞുള്ള സ്വീകരണങ്ങളെക്കുറിച്ച് വിവരം തേടി രാഹുൽ ഗാന്ധി

  ദില്ലി: മുഖ്യമന്ത്രിക്കായുള്ള ചരടുവലി കേരളത്തിൽ തെരുവിലേക്ക് എത്തുന്നതിൽ കോൺഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി. ചേരി തിരിഞ്ഞുള്ള സ്വീകരണങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി വിവരം തേടി. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ഇമെയിൽ അയക്കുന്നതിനുള്ള ആഹ്വാനവും ഗൗരവമായെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.അതേസമയം, മുഖ്യമന്ത്രിയാരെന്നതിൽ തൻ്റെ നിലപാട് കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർഗെയോടും രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടില്ല. കെസി വേണുഗോപാലിനെ ദില്ലിയിൽ നിന്ന് തിരിച്ചയക്കണോ എന്ന തീരുമാനം എടുക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. നിരീക്ഷകരുടെ റിപ്പോർട്ടിന് ശേഷമായിരിക്കും രാഹുലിൻ്റെ തീരുമാനം. മുഖ്യമന്ത്രി…

Read More

‘തോൽവിക്ക് കാരണം പിണറായി വിരുദ്ധ വികാരം: പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്ത് വരരുത്’: CPI

  തോൽവിക്ക് കാരണം പിണറായി വിരുദ്ധ വികാരമെന്ന് സിപിഐ. പിണറിയാ വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യുഡിഎഫിന് അനുകൂലമായതെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാണിച്ചത്. വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ന്യൂനപക്ഷങ്ങളെ അകറ്റി. ഒരു ഘട്ടത്തിൽപോലും വെള്ളാപ്പള്ളി നടേശനെ വിമർശിക്കുന്ന സാഹചര്യം മുഖ്യമന്ത്രിയിൽ നിന്നുണ്ടായില്ല. കൂടാതെ വീട്ടിൽ പോയി ചോദിക്കൂ, ഡാഷ്മോൻ, ചെറ്റത്തരം പരാമർശങ്ങൾ തിരിച്ചടിച്ചെന്നും പാർട്ടിയിലെ എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നും വിമർശനം. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന് സിപിഐയിൽ ആവശ്യം ഉയർന്നു. പ്രതിപക്ഷ…

Read More

പ്രതിപക്ഷ നേതൃസ്ഥാനത്തിൽ ഇന്ന് തീരുമാനമില്ല; തോൽവിയിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

  പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ഇന്ന് തീരുമാനമുണ്ടാകില്ല. പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം തീരുമാനമെടുക്കും. കനത്ത തോൽവിയിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ സിപിഐഎം നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം. തോൽവിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമർശനമുണ്ടായി. പ്രചാരണ രംഗത്തെ പരാമർശങ്ങളാണ് വിമർശിക്കപ്പെട്ടത്.     തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തെ വിമർശിച്ച് നേതാക്കൾക്ക് കത്ത് പ്രവാഹമാണുണ്ടായത്. തോൽവിക്ക് കാരണമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇമെയിലായാണ് കത്തുകൾ ലഭിക്കുന്നത്. തോൽവിയെ കുറിച്ചുളള അഭിപ്രായങ്ങൾ കത്തെഴുതി അറിയിക്കണമെന്ന പി.ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെയാണ് കത്തെഴുത്ത്….

Read More

‘സംഘപരിവാറിന്റെ പതിപ്പായി സിപിഐഎം മാറുന്നു, വലിയ ഭൂരിപക്ഷം ഉത്തരവാദിത്തം വർധിപ്പിക്കുന്നു’; പി.കെ നവാസ്

  സംസ്ഥാനത്ത് യുഡിഎഫ് നേടിയ വലിയ ഭൂരിപക്ഷം ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നുവെന്ന് പി.കെ നവാസ്. ഇടതു വോട്ടുകളും തനിക്ക് ലഭിച്ചു. ഇടതു രാഷ്ട്രീയം സാധാരണക്കാരിൽ നിന്ന് അകന്നു. മുസ്ലിം ലീഗിന് ഒരു ഡിമാൻഡുമില്ല. മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകാൻ ഉള്ള യോഗ്യത ജനങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ്. അത്തരം പദവികൾക്കുള്ള യോഗ്യത മുസ്ലിം ലീഗിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.     അത്തരത്തിൽ ഉള്ള രാഷ്ട്രീയ തീരുമാനം UDF എടുത്താൽ സ്വീകരിക്കാൻ മടികാണിക്കില്ല. മുസ്ലിം ലീഗിൽ ആരെങ്കിലും ഉപമുഖ്യന്ത്രി ആയാൽ ഒരാശങ്കയും…

Read More

മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന ഉറച്ച നിലപാടിൽ മമത ബാനർജി: ശനിയാഴ്ച BJP മുഖ്യമന്ത്രി ചുമതലയേൽക്കും

  പശ്ചിമബംഗാൾ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന ഉറച്ച നിലപാടിൽ മമത ബാനർജി. കനത്ത പരാജയത്തിന് പിന്നാലെ ഇന്ത്യാ സഖ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് മമത. ഇതിനിടെ ശനിയാഴ്ച ബംഗാളിൽ ബിജെപിയുടെ പുതിയ മുഖ്യമന്ത്രി ചുമതലയേൽക്കും. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിൽ അക്രമസംഭവങ്ങൾ തുടരുകയാണ്.     സന്ദേശ് ഖാലിയിൽ രാത്രി നടന്ന സംഘർഷങ്ങൾ നേരിടാൻ ഇറങ്ങിയ പൊലീസിനും കേന്ദ്രസേന ഉദ്യോഗസ്ഥർക്കും നേരെ നാടൻ ബോംബ് എറിഞ്ഞു. വെടിവെപ്പിൽ പോലീസുകാരനും കേന്ദ്രസേന ഉദ്യോഗസ്ഥനും പരിക്കേറ്റു. പോലീസ് ലാത്തി വീശി. മുർഷിദാബാദിൽ…

Read More

സർക്കാർ ടൗൺഷിപ്പിലെ മണ്ണ് ഒലിച്ചിറങ്ങി; സമീപത്തെ വീടുകളുടെ മുറ്റം ചെളി കൊണ്ട് നിറഞ്ഞു, പരാതി

  വയനാട്ടിൽ സർക്കാർ ടൗൺഷിപ്പിലെ മണ്ണ് ഒലിച്ചിറങ്ങിയാതായി പരാതി. ടൗൺഷിപ്പ് നിർമാണത്തിനിടെ കൂട്ടിയിട്ട മണ്ണ് ഇന്നലെ പെയ്ത കനത്ത മഴയിൽ സമീപത്തെ വീടുകളിലേക്ക് ഒലിച്ചിറങ്ങിയതായി പരാതി. ടൗൺഷിപ്പിന് സമീപത്തെ വീടുകളുടെ മുറ്റത്ത് ചെളി കൊണ്ട് നിറഞ്ഞു. സമീപത്തെ തോടുകളിൽ ചെളി നിറഞ്ഞു. ഉരാളുങ്കൽ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ല എന്ന് പ്രദേശവാസികൾ പറഞ്ഞു.     മണ്ണ് കൂട്ടിയിട്ടത് അശാസ്ത്രീയമായി. സമയബന്ധിതമായി നടപടികൾ സ്വീകരിക്കുമെന്ന് ടി സിദ്ദിഖ് അറിയിച്ചു. അതേസമയം വയനാട് മേപ്പാടിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ്…

Read More