Webdesk

‘നിർബന്ധ ബുദ്ധിയെന്തിന്? ഗൗരവതരം’; പോസ്റ്റൽ വോട്ട് പ്രതിസന്ധിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

സാധ്യമായതെല്ലാം ചെയ്തുവെന്നും കൂടുതലൊന്നും ചെയ്യാനില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കൊച്ചി: പോസ്റ്റല്‍ വോട്ട് പ്രതിസന്ധിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ആര് നല്‍കുമെന്ന് അവധിക്കാല സിംഗിള്‍ ബെഞ്ച് ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ബന്ധ ബുദ്ധിയെന്തിനെന്നും എന്താണ് സംഭവിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ചോദിച്ചു.’നിങ്ങളുടെ കണക്ക് പ്രകാരം ഇനി എത്രപേര്‍ വോട്ട് ചെയ്യാനുണ്ട്. നിങ്ങള്‍ക്ക് വേണ്ടി സേവനം ചെയ്തവരാണ് ഇരുപതിനായിരം ജീവനക്കാര്‍. അത്രയും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട്…

Read More

‘കൊയിലാണ്ടി,പേരാമ്പ്ര മണ്ഡലങ്ങളിലെ മെറ്റീരിയല്‍ റൂം തുറന്നതില്‍ വരണാധികാരികള്‍ക്കെതിരെ അച്ചടക്ക നടപടി വേണം’

കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലെ മെറ്റീരിയല്‍ റൂം തുറന്നതില്‍ വരണാധികാരികള്‍ക്കെതിരെ എതിരെ അച്ചടക്ക നടപടിയാവശ്യപ്പെട്ട് യുഡിഎഫിന്റെ ഹര്‍ജി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വരണാധികാരികള്‍ ശ്രമിച്ചുവെന്ന് യുഡിഎഫിന്റെ ആരോപണം. കോഴിക്കോട് ജെഡിറ്റി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ മെറ്റീരിയല്‍ റൂം തുറന്നതിലാണ് നടപടി ആവശ്യം.യുഡിഎഫിനെ അറിയിക്കാതെയാണ് ഉദ്യോഗസ്ഥ നടപടിയെന്ന് ആണ് കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രവീണ്‍ കുമാറിന്റെ ആക്ഷേപം.ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നടപടിയെടുത്തില്ല. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനാണ് ശ്രമിച്ചത്. വരണാധികാരികള്‍ സുതാര്യമായ തെരഞ്ഞെടുപ്പില്‍ ഇടപെട്ടു എന്നുമാണ് യുഡിഎഫിന്റെ…

Read More

മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂടും. പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നാണ് സൂചന. പാലിന് വില വർധിപ്പിക്കാൻ മിൽമ സർക്കാർ അനുമതി തേടിയിരുന്നു. നാലു രൂപ മുതൽ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശുപാർശ. ബുധനാഴ്ച നടക്കുന്ന ബോർഡ് ഒഫ് ഡയറക്ടേഴ്‌സിൽ വിലവർധനവിൽ അന്തിമ തീരുമാനം ഉണ്ടാകും. പാൽ വില കൂട്ടാൻ തീരുമാനമെടുത്തെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാൽ മിൽമയുടെ അപേക്ഷ സർക്കാർ നിഷേധിക്കുകയായിരുന്നു.പാലിന്റെ…

Read More

‘യുവതലമുറയുടെ പിന്തുണയോടെ ബംഗാളില്‍ ഇടതുപക്ഷം കരുത്തുറ്റ തിരിച്ചുവരവ് നടത്തും’; അഫ്രീൻ ബീഗം .

കൊല്‍ക്കത്ത: ബംഗാളിലെ ബലിഗഞ്ച് മണ്ഡലത്തില്‍ മികച്ച മത്സരം കാഴ്ചവെക്കുകയാണ് സിപിഐഎം സ്ഥാനാര്‍ത്ഥി അഫ്രീന്‍ ബീഗം. 2006 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി വിജയിച്ചു കയറുന്ന മണ്ഡലമാണെങ്കിലും ഇക്കുറി അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. ജാദവ്പുര്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ഇരുപത്തിയെട്ടുകാരിയായ അഫ്രീന്‍ . മാറ്റം എല്ലാവരും ആഗ്രഹിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസുമായി നേരിട്ടുള്ള മത്സരമാണ് നടത്തുന്നത്. 15 വര്‍ഷത്തെ ടിഎംസി ഭരണത്തിന് എതിരെ വിധിയെഴുത്ത് ഉണ്ടാകും. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രചാരണമെന്നും അഫ്രീന്‍ ബീഗം .അടച്ച…

Read More

വഴി പ്ലീസ്….; പരിശീലനത്തിനിടയിലേക്ക് ഇഴഞ്ഞെത്തി ചേര, ചിതറിയോടി പൊലീസുകാര്‍

തിരുവനന്തപുരം: പൊലീസുകാരുടെ പരിശീലനത്തിനിടയിലേക്ക് ഇഴഞ്ഞെത്തി പാമ്പ്. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിലാണ് സംഭവം. ഇന്ന് രാവിലെ നടന്ന പരിശീലന പരിപാടിക്കിടയിലേക്കാണ് ചേര എത്തിയത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പാമ്പിനെ കണ്ടതോടെ കോളേജില്‍ വ്യാപക പരിശോധന നടത്തി.

Read More

മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം: കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. മുള്ളറ സ്വദേശി ജംഷീറാണ് കൊല്ലപ്പെട്ടത്. ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

യുഎഇക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണം ആസൂത്രിതം; രൂക്ഷ വിമര്‍ശനവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

യുഎഇക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണം ആസൂത്രിതമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ്. ആക്രമണം പെട്ടെന്നുണ്ടായതല്ല. ജിസിസി രാജ്യങ്ങളുടെ സഹകരണം പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലെന്നും ഗര്‍ഗാഷ് വിമര്‍ശിച്ചു. (Dr Anwar Gargash says Iran’s attacks on Gulf were premeditated) ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം താല്‍ക്കാലികമായി അവസാനിച്ചതിന് പിന്നാലെ ഓരോ ദിവസവും യുഎഇയുടെ നിലപാട് വ്യക്തമാക്കുന്നത് പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് ആണ്.ഇറാനെതിരെ അന്‍വര്‍ ഗര്‍ഗാഷ് ഇന്നും കടുത്ത…

Read More

വിവാഹം നടക്കേണ്ട ദിവസം വരന്‍ മരിച്ചു; അസുഖബാധിതനായത് കഴിഞ്ഞ ദിവസം

കൊച്ചി: വിവാഹം നടക്കേണ്ട ദിവസം വരന്‍ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടില്‍ ജസ്റ്റിന്‍ വി ജോണ്‍(32) ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിവാഹം നിശ്ചയിച്ചിരുന്നത്.മുന്നോടിയായുള്ള അത്താഴം ഊട്ട് ചടങ്ങ് നടന്നിരുന്നു. അതിന് ശേഷം ശാരീരീകാസ്വസ്ഥയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജസ്റ്റിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.പിതാവ്: ജോണ്‍, മാതാവ്: എല്‍സമ്മ, സഹോദരി: ജിനു മരിയ(ഓസ്‌ട്രേലിയ). സംസ്‌കാരം ബുധനാഴ്ച മൂന്നിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

Read More

നെടുങ്കണ്ടത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം; മാത്യൂവിന് എന്തുസംഭവിച്ചു? തിരോധാനത്തില്‍ വീണ്ടും അന്വേഷണം

ഇടുക്കി: നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. കാണാതായതായി പരാതി ലഭിച്ച, പച്ചടി പൊന്‍തിട്ടയില്‍ മേരിക്കുട്ടി (70), മകന്‍ റെജി (54)എന്നിവരുടേതാണ് മൃതദേഹങ്ങൾ എന്നാണ് സംശയിക്കുന്നത്. കേസില്‍ മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യൂവിന്റെ തിരോധാനത്തില്‍ വീണ്ടും അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. 2018 മെയ് അഞ്ച് മുതലാണ് മാത്യൂവിനെ കാണാതായത്.സുവിശേഷകനായിരുന്ന മാത്യൂവിന്റെ തിരോധാനത്തില്‍ റെജി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. സുവിശേഷവേലയ്ക്കായി മാത്യു മാറി…

Read More

കൊടുംചൂടില്‍ വലയുന്നവര്‍ക്ക് വഴിയരികില്‍ ദാഹജലം; ആശ്വാസവുമായി നവദമ്പതികള്‍

കൊല്ലം: കൊടുംചൂടില്‍ വലയുന്ന വഴിയാത്രക്കാര്‍ക്ക് ആശ്വാസം നല്‍കി വധൂവരന്മാര്‍. വിവാഹ ശേഷം അതേവേഷത്തില്‍ എത്തി നവദമ്പതികള്‍ വഴിയാത്രക്കാര്‍ക്ക് ശീതളപാനീയവും ജ്യൂസും വിതരണം ചെയ്തു. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഉമയനല്ലൂര്‍ റാഫിയുടെ മകള്‍ ഐഷയും ഡോ. മുഹമ്മദ് അസ്‌ലമുമാണ് വേറിട്ട കാഴ്ച സമ്മാനിച്ചത്.ഇന്നലെ ഉച്ചയ്ക്ക് മേവറം ബൈപ്പാസിലുള്ള സ്വകാര്യ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം ഇവര്‍ വഴിയാത്രക്കാര്‍ക്ക് ജ്യൂസ് നല്‍കുകയായിരുന്നു. ചൂടിന്റെ കാഠിന്യത്തില്‍ നിന്നും നിരവധിപ്പേര്‍ക്കാണ് വധൂവരന്‍മാര്‍ ആശ്വാസം പകര്‍ന്നത്.

Read More