Headlines

Webdesk

വിരുദുനഗര്‍ പടക്ക നിര്‍മാണശാലയിലെ സ്ഫോടനം; മരണം 22 ആയി; അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം. അപകടം, വിരുദുനഗര്‍ കട്ടന്നാര്‍പട്ടിയിലെ വനജ ഫയര്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റവര്‍ വിരുദുനഗര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. ഗോവിന്ദനല്ലൂര്‍ സ്വദേശി മുത്തുമാണിക്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് വനജ ഫയര്‍ വര്‍ക്ക്‌സ്. സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ടെന്ന് റവന്യൂ വകുപ്പ് സ്ഥിരീകരിച്ചു. രാസമിശ്രിതം തയ്യാറാക്കുമ്പോള്‍ സംഭവിച്ച ഘര്‍ഷണമാണ് സ്‌ഫോടനത്തിന് കാരണമായത്. നാല് മുറികളുള്ള കെട്ടിടത്തിലായിരുന്നു പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഈ നാല് മുറികളും പൂര്‍ണമായി തകര്‍ന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്….

Read More

‘പണം പൂര്‍ണമായും കൊടുത്തിട്ടില്ല’; മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവന പദ്ധതി ഭൂമിയിലേക്ക് വഴികാട്ടുന്ന ബാനര്‍ സ്ഥാപിച്ച് ഡിവൈഎഫ്‌ഐ

വയനാട് കുന്നമ്പറ്റയിലെ കോണ്‍ഗ്രസ് ഭവന പദ്ധതിക്കായുള്ള ഭൂമിയിലേക്ക് വഴികാട്ടുന്ന ബാനര്‍ സ്ഥാപിച്ച് ഡിവൈഎഫ്‌ഐ. മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്ക് 230 വീട് നിര്‍മിക്കാന്‍ കോണ്‍ഗ്രസ് വാങ്ങി എന്നു പറയുന്ന 3.5 ഏക്കര്‍ ഭൂമിയിലേക്കുള്ള വഴി എന്ന് അടയാളപ്പെടുത്തിയ ബാനര്‍ ആണ് സ്ഥാപിച്ചത്. ഈ ഭാഗത്ത് സ്ഥിരമായി ബോര്‍ഡ് വെക്കും എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. ബാനറിന് താഴെ പണം പൂര്‍ണമായും കൊടുത്തിട്ടില്ല എന്നുമുണ്ട്. (Congress housing project in Wayanad) നേരത്തെ, മുണ്ടക്കൈ…

Read More

‘വിവാദമാക്കാന്‍ എന്താണ് ഇവിടെയുള്ളത് ?’ വയനാട് ടൗണ്‍ഷിപ്പിലെത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

മുണ്ടക്കൈ ചൂരല്‍മല ടൗണ്‍ഷിപ്പിലെ വെള്ളം കിനിഞ്ഞിറങ്ങിയെന്ന് പരാതി ഉയര്‍ന്ന വീട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസിഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കൊടികളുമായി ടൗണ്‍ഷിപ്പിലെത്തി. വിവാദമുണ്ടാക്കാന്‍ ഇവിടെ എന്താണുള്ളതെന്ന് വസീഫ് ചോദിച്ചു. വിവാദങ്ങളിലൂടെ കേരളത്തിലുണ്ടാക്കുന്ന വല്ലാത്തൊരു അവസ്ഥയുണ്ട്. അതുകണ്ടിട്ടാണ് ഞങ്ങള്‍ക്കിപ്പോള്‍ വല്ലാത്ത പ്രയാസം തോന്നുന്നത്. ഇന്നലെ യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹികള്‍ ഇവിടെ സന്ദര്‍ശിച്ചുവെന്നും കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ വലിയ രീതിയിലുള്ള സംസാരവുമൊക്കെ നമ്മളിവിടെ കേട്ടു. യഥാര്‍ഥത്തില്‍ ഇങ്ങനെയൊക്കെ വിവാദമാക്കാന്‍ എന്താണിപ്പോള്‍…

Read More

‘വിഡി സതീശൻ പ്രവർത്തിച്ചത് ടെലിവിഷനിൽ മാത്രം: തിരഞ്ഞെടുപ്പിൽ എല്ലാം ചെയ്തത് കെസി വേണുഗോപാൽ’; വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണ്. വി ഡി സതീശൻ പ്രവർത്തിച്ചത് മുഴുവൻ ടെലിവിഷനിൽ മാത്രമെന്നും വിമർശനം. രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാൻ സാധിക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് താൻ പറയില്ല. ആരാണ് യോഗ്യൻ എന്നും പറയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ‌ പറഞ്ഞു. കോൺഗ്രസിന്റെ അത്യുന്നത പദങ്ങളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് രമേശ് ചെന്നിത്തല….

Read More

ബ്രിട്ടീഷ് പൗരത്വ ആരോപണം: അന്തിമ ഉത്തരവ് രാഹുൽ ഗാന്ധിയുടെ ഭാഗം കേട്ട ശേഷം; മുൻ ഉത്തരവ് തിരുത്തി അലഹബാദ് ഹൈക്കോടതി

ബ്രിട്ടീഷ് പൗരത്വ ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാനുള്ള മുൻ ഉത്തരവ് തിരുത്തി അലഹബാദ് ഹൈക്കോടതി.രാഹുൽ ഗാന്ധിയുടെ ഭാഗം കേട്ട ശേഷം ആയിരിക്കും അന്തിമ ഉത്തരവ് ഇറക്കുക. കർണാടക സ്വദേശിയായ ബിജെപി നേതാവ് നൽകിയ അപ്പീലിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകി. കേസ് നാളെ അലഹബാദ് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോഴായിരുന്നു രാഹുൽഗാന്ധിക്കെതിരെ കേസെടുക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വാക്കാൽ ഉത്തരവ് പറഞ്ഞത്. ഇതിലാണ് അലഹബാദ് ഹൈക്കോടതി തിരുത്തൽ വരുത്തിയത്. ഉത്തർപ്രദേശ് സർക്കാർ നേരിട്ടോ അതല്ലെങ്കിൽ…

Read More

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; ഇടുക്കിയില്‍ അരുംകൊല

ഇടുക്കി ഇരട്ടയാറില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി. ഇരട്ടയാര്‍ വയലുങ്കല്‍ രാഹുല്‍ സണ്ണി ആണ് മരിച്ചത്. സുഹൃത്ത് സജയനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. (drunk man killed friend in idukki) ഇന്നലെ രാത്രി 11:00 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ രാഹുല്‍ സണ്ണിയും സജയനും ഇരട്ടയാര്‍ പഴയ പഞ്ചായത്ത് ഓഫീസിന് മുന്‍പിലെ കെട്ടിടത്തിനു സമീപം ഇരുന്ന് മദ്യപിച്ചു. ഇവിടെ വെച്ചുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷമായി. രാഹുലിനെ സജയന്‍ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍…

Read More

‘അമേരിക്കയ്ക്കും ഇസ്രയേലിനും കയ്‌പേറിയ തോൽവികൾ ഉണ്ടാകും’; മുജ്തബ ഖമനയി

അമേരിക്കയ്ക്കും ഇസ്രയേലിനും പുതിയ കയ്‌പേറിയ തോൽവികൾ ഉണ്ടാകുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇറാൻ സ്റ്റേറ്റ് ടിവിയിലൂടെയാണ് മുജത്ബയുടെ പ്രസ്താവന. ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് പരമോന്നത നേതാവിന്റെ പ്രസ്താവന. അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കാതെ, ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ നടക്കാനിരുന്ന രണ്ടാം ഘട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായത്. ഇരു രാജ്യങ്ങളും തമ്മിൽ ധാരണയുടെ ചട്ടക്കൂട് അന്തിമമാക്കിയശേഷം മാത്രമേ ചർച്ചയുള്ളുവെന്ന് ഇറാൻ ഉപ…

Read More

കാലടി സർവകലാശാലയിലെ ഗവർണറുടെ പരിപാടി; വിവാദ സർക്കുലർ പിൻവലിച്ചു

ഗവർണറുടെ പരിപാടിക്ക് വേണ്ടി ഇറക്കിയ വിവാദ സർക്കുലർ പിൻവലിച്ച് കാലടി സർവകലാശാല. ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണമെന്നുമടക്കമുള്ള വിവിധ നിർദേശങ്ങളാണ് സർക്കുലറിലുണ്ടായിരുന്നത്. ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറാണ് പിൻവലിച്ചത്. ശ്രീ ശങ്കര ജയന്തിയുടെ ഭാഗമായി 21ന് രാവിലെയാണ് ഗവർണർ സർവകലാശാലയിൽ എത്തുക. ഇതിന് മുന്നോടിയായാണ് സർ‌വകലാശാല കർശന നിർദേശങ്ങൾ പുറത്തിറക്കിയത്. ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നായിരുന്നു സർവകലാശാല ഇറക്കിയ സർക്കുലർ. മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണം….

Read More

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ലക്ഷ്യം വച്ചല്ല തന്റെ കാമറൂണ്‍ പ്രസംഗം എന്ന് പറഞ്ഞതിന് മാര്‍പാപ്പയ്ക്ക് നല്‍കി: ജെ ഡി വാന്‍സ്

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ലക്ഷ്യം വച്ചല്ല തന്റെ കാമറൂണ്‍ പ്രസംഗം എന്ന് വ്യക്തമാക്കിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് നന്ദി പറഞ്ഞ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. മാധ്യമങ്ങളില്‍ വരുന്നതായിരിക്കില്ല വാസ്തവമെന്നും യാഥാര്‍ഥ്യം എന്നത് കുറച്ചുകൂടി സങ്കീര്‍ണമായിരിക്കുമെന്നും ജെ ഡി വാന്‍സ് പറഞ്ഞു. മാര്‍പാപ്പ എന്ന സ്ഥാനം ഒരു രാഷ്ട്രീയ നേതാവിന്റെ സ്ഥാനം പോലെയല്ല. ധാര്‍മികമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും മാര്‍പാപ്പ നല്‍കുമ്പോള്‍ ആ ധാര്‍മിക പാഠങ്ങളെ ഈ സങ്കീര്‍ണമായ ലോകത്തിലെ രാഷ്ട്രീയ അവസ്ഥയില്‍ എങ്ങനെ പ്രാബല്യത്തില്‍…

Read More

‘ജാതി അധിക്ഷേപം നടന്നിട്ടുണ്ട്: മരണം ലോൺ ആപ്പിൽ ഒതുക്കുന്നത് ശരിയായ രീതിയല്ല’; നിതിന്റെ സഹോദരി ഭർത്താവ്

അഞ്ചരക്കണ്ടി ഡന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കോളജിന്റെ വാദം തള്ളി നിതിന്റെ സഹോദരി ഭർത്താവ് അശോകൻ. മരണം ലോൺ ആപ്പിൽ ഒതുക്കുന്നത് ശരിയായ രീതിയല്ലെന്ന് വിമർശനം. ജാതി അധിക്ഷേപം നടന്നിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സഹോദരീ ഭർത്താവ്. പൊലീസിനും മാനേജ്മെന്റിനും പ്രതികളെ സംരക്ഷിക്കുന്ന നിലപാടെന്നും വിമർശനം. തനിക്ക് വേണ്ടി ലോണെടുത്തു എന്നു പറയുന്ന വാദം തെറ്റാണെന്ന് നിതിന്റെ സഹോദരി ഭർത്താവ് പറഞ്ഞു. നിതിൻ പരാതി നൽകിയതായി സഹോദരിമാരെ വിളിച്ചു പറഞ്ഞിട്ടുണ്ട്. മാനേജ്മെന്റും പൊലീസും കേസ്…

Read More