Headlines

Webdesk

ലോട്ടറിയടിച്ചെന്ന് തെറ്റിദ്ധരിച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 15 ലക്ഷം

  പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന് പരാതി. കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസിൽ ബിനുവിനെയാണ് തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചത്. പതിനഞ്ച് ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.മെയ് 28 ന് രാത്രിയാണ് അകത്തേത്തറയിൽ വെച്ച് അഞ്ചംഗ സംഘം കാറിലെത്തി ബിനുവിനെ തട്ടിക്കൊണ്ടു പോയത്. ചാവടി ചിമ്മണാംപതിയിലെ ഒഴിഞ്ഞ പ്രദേശത്തെ വീട്ടിനുള്ളിലെത്തിച്ച് കെട്ടിയിട്ട് പണം ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് ബിനു പൊലീസിന് മൊഴി നൽകി.ലോട്ടറി അടിച്ചതിൽ നിന്ന് 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു…

Read More

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രാജിവെച്ചു? നിര്‍ണായക തീരുമാനങ്ങള്‍ തന്നെ അറിയിക്കുന്നില്ലെന്ന് കാട്ടി രാജിക്കത്ത് നല്‍കിയതായി സൂചന

  പശ്ചിമേഷ്യയില്‍ സമാധന ശ്രമങ്ങള്‍ തുടരുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ നിര്‍ണായക തീരുമാനങ്ങളില്‍ നിന്നും തന്റെ സര്‍ക്കാരിനെ പൂര്‍ണ്ണമായി ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. രാജികത്ത് പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ഓഫീസിന് കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിലെ ആഭ്യന്തര ഭിന്നതകളെ നിരീക്ഷിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചു. (Did Iran’s President Masoud Pezeshkian Resign)     ഇസ്ലാമിക് റെവല്യൂണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ചോദ്യം ചെയ്യാത്ത ആധിപത്യത്തിലും അവര്‍…

Read More

ആട്ടിറച്ചിയെന്ന് പറഞ്ഞ് പോത്തിറച്ചി വിളമ്പി; ബെംഗളൂരുവില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍, റസ്റ്ററന്റ് പൂട്ടി

  ബെംഗളൂരു: ആട്ടിറച്ചിയെന്ന് പറഞ്ഞ് റസ്റ്ററന്റില്‍ പോത്തിറച്ചി വിളമ്പിയ സംഭവത്തില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍.   ബുഡിഗെരെ ക്രോസിനടുത്തുള്ള ബൊമ്മനഹള്ളിയിലെ ഇസിരി ഹബ്ബില്‍ സ്ഥിതി ചെയ്യുന്ന കായലോരം റസ്റ്ററന്റിലാണ് സംഭവം. തുടര്‍ന്ന് റസ്റ്ററന്റ് അടച്ചുപൂട്ടി.മലയാളികളായ ജിജു, ഷിബു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ അഭിലാഷ് ഒളിവിലാണ്. ഏകദേശം 18 മാസമായി ഈ റസ്റ്ററന്റ് പ്രവര്‍ത്തിച്ചു വരികയായിരുന്നു. മട്ടണ്‍ മീല്‍സ് ഓര്‍ഡര്‍ ചെയ്ത ഒരു കൂട്ടം ഉപഭോക്താക്കള്‍ക്കാണ് വിളമ്പിയത് മട്ടണ്‍ അല്ലെന്ന് സംശയം തോന്നിയത്. തുടര്‍ന്നാണ്…

Read More

മഴ മുന്നറിയിപ്പുണ്ടേ, കുട എടുക്കാന്‍ മറക്കേണ്ട; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച (02-06-2026) പത്ത് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കും. ബുധനാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്…

Read More

ഇ ഡി അന്വേഷണം തടയണം; സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരോഗണിക്കുക. ഹര്‍ജിയെ ഇ ഡി അതിശക്തമായി എതിര്‍ക്കും. ഇ ഡിയ്ക്ക് വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും. റെയ്ഡില്‍ ലഭിച്ച തെളിവുകളും ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രമണങ്ങളും ഹൈക്കോടതിയില്‍ അറിയിക്കും. (kerala hc will consider cmrl appeal against ed)നീതിനിഷേധം ഉണ്ടായെന്നാണ് സിഎംആര്‍എല്ലിന്റെ വാദം. സിംഗിള്‍…

Read More

കളിച്ചും രസിച്ചും സ്‌കൂളിലേക്ക്; മറ്റൊരു അധ്യയന വർഷത്തിന് തുടക്കം, 3 ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിലേക്ക്

  തിരുവനന്തപുരം: രണ്ടുമാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. കുട്ടികളെ വരവേല്‍ക്കാനുള്ള വിപുലമായ ഒരുക്കങ്ങള്‍ സ്‌കൂളുകളില്‍ പൂര്‍ത്തിയായി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിർവഹിക്കും.വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമേ എല്ലാ ജില്ലകളിലും ജില്ലാതലത്തിലും പ്രാദേശിക സ്‌കൂള്‍തലത്തിലും വിപുലമായ പ്രവേശന പരിപാടികളാണ് നടക്കുക. ഒപ്പം വേദികളില്‍ സൈബര്‍ സുരക്ഷ പ്രതിജ്ഞയുമെടുക്കും. പട്ടം സ്‌കൂളുകളില്‍ പ്രവേശനോത്സവത്തിന്റെ…

Read More

ഇറാന്‍ ജനതയുടെ അവകാശങ്ങള്‍ സുരക്ഷിതമാക്കാതെ യുഎസുമായി ഒരു കരാറും ഒപ്പിടില്ല: കടുപ്പിച്ച് ഇറാന്‍

  ഇറാന്‍ ജനതയുടെ അവകാശങ്ങള്‍ സുരക്ഷിതമാക്കാതെ യുഎസുമായി ഒരു കരാറും ഒപ്പിടില്ലെന്ന് ഇറാന്‍. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ഇക്കാര്യം അറിയിച്ചത്. ശത്രുവിന്റെ വാഗ്ദാനങ്ങളെ ഇറാന്‍ വിശ്വസിക്കുന്നില്ലെന്നും ഗാലിബാഫ് പറഞ്ഞു. ഇറാന്‍ സ്റ്റേറ്റ് മീഡിയയ്ക്ക് നല്‍കിയ വിഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കരാര്‍ വ്യവസ്ഥകളില്‍ ഇറാനും അമേരിക്കയും തമ്മില്‍ നിര്‍ണംായക ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. (Iran’s top negotiator Ghalibaf says no US deal without tangible results)കരാര്‍ ചര്‍ച്ചകള്‍ അധികം…

Read More

യുവതി വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; പകയില്‍ രണ്ട് വയസുള്ള കുട്ടിയെ യുവാവ് നിലത്തെറിഞ്ഞ് കൊന്നു, സംഭവം യുപിയില്‍

  ലഖ്‌നൗ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ യുവതിയുടെ രണ്ട് വയസുള്ള കുട്ടിയെ യുവാവ് നിലത്തെറിഞ്ഞ് കൊന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സംഭവത്തില്‍ 24 വയസുള്ള ജിതേന്ദ്ര പഥക് എന്ന വിരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ട ആരവിന്റെ അമ്മയും അധ്യാപികയുമായ രതി ദേവിയെ പ്രതി വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവര്‍ അഭ്യര്‍ത്ഥന നിരസിച്ചു. ഈ കാരണത്താലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവം നടക്കുമ്പോള്‍ രതിയും അമ്മ പിങ്കി ദേവിയും വീട്ടിലുണ്ടായിരുന്നില്ല. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു…

Read More

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; അമ്മയും പങ്കാളിയും റിമാന്‍ഡില്‍

  തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ അമ്മയും പങ്കാളിയും റിമാൻഡിൽ. അമ്മ അഖിലയും പങ്കാളി അഷ്‌കറിനെയുമാണ് കോടതി റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങളാണ്. രണ്ടാനച്ഛൻ അഷ്കർ ഒരു കൊടും ക്രിമിനലാണെന്ന സംശയം ശക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ. കുഞ്ഞിന്റെ ശരീരത്തിൽ ആകെ 91 മുറിവുകളുണ്ടായിരുന്നു. അതിൽ അമ്പതിലധികം പുറം മുറിവുകളും, നാല്‍പതോളം ആന്തരിക പരിക്കുകളും കണ്ടെത്തി….

Read More

ഒന്നര വയസുകാരന്റെ കൊലപാതകം; പെറ്റമ്മയ്ക്ക് എങ്ങനെ കൂട്ടുനിൽക്കാനായി? പഴുതടച്ച് അന്വേഷിക്കും: മന്ത്രി ബിന്ദു

  തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം ഹൃദയഭേദകമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. മന:സാക്ഷിയുള്ള മുഴുവന്‍ പേരും മരവിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.പെറ്റമ്മയ്ക്ക് എങ്ങനെ ഈ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കാന്‍ കഴിയുന്നു എന്നതാണ് ചോദ്യം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും സംഭവത്തില്‍ പഴുതടച്ച് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നും അവര്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളാണ്. ഇത്തരം അമ്മമാരുടെ കയ്യില്‍ നിന്ന് കുട്ടികളെ നേരത്തെ മോചിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ആര്‍ത്തവ അവധി സംബന്ധിച്ചും മന്ത്രി…

Read More