Headlines

Webdesk

റഷ്യൻ എകെ-203 റൈഫിൾ ഇന്ത്യയിൽ നിർമിക്കും; വെടിമരുന്ന് അദാനി നൽകും, ‘ആത്മനിർഭർ’ കരുത്തുമായി ഇന്ത്യ

  ഇന്ത്യയിൽ നിർമിക്കുന്ന എകെ-203 റഷ്യൻ അസോൾട്ട് റൈഫിളിനുള്ള തിരകൾ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ് നിർമിച്ചുനൽകും. ഇതു സംബന്ധിച്ച 5 വർഷത്തെ കരാറിൽ അദാനി ഡിഫൻസും റൈഫിളുകൾ നിർമിക്കുന്ന ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡും (ഐആർആർപിഎൽ) തമ്മിൽ ഒപ്പുവച്ചു.   ഇന്ത്യ-റഷ്യ സർക്കാരുകൾ തമ്മിലെ ഉഭയകക്ഷി ധാരണപ്രകാരം 2019ലാണ് ഐആർആർപിഎൽ സ്ഥാപിതമായത്. ഇന്ത്യൻ കരസേനയ്ക്കായി എകെ-203 നിർമിക്കാനാണിത്. ഇന്ത്യൻ കമ്പനികളായ അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്മെന്റ് ഇന്ത്യ, മ്യൂണിഷൻസ് ഇന്ത്യ എന്നിവയും…

Read More

സുഹൃത്തുക്കൾ തമ്മിലുള്ള വഴക്ക്: മണിപ്പുരിലെ ആശുപത്രിയിൽ കമ്യൂണിറ്റി സർവീസ് ചെയ്യാൻ നിർദേശം, എഫ്ഐആർ റദ്ദാക്കി

  ന്യൂഡൽഹി∙ സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് റജിസ്റ്റർ ചെയ്ത എഫ്ഐആർ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഇരുവിഭാഗവും തമ്മിൽ തർക്കങ്ങൾ സൗഹാർദ്ദപരമായി ഒത്തുതീർപ്പാക്കിയ പശ്ചാത്തലത്തിലാണു കോടതി നടപടി. എന്നാൽ, കേസ് റദ്ദാക്കുന്നതിനു പകരമായി പ്രതികളായ യുവാക്കൾ മണിപ്പൂരിലെ ഒരു ആശുപത്രിയിൽ സാമൂഹിക സേവനം (കമ്യൂണിറ്റി സർവീസ്) ചെയ്യണമെന്ന് കോടതി നിർദേശം നൽകി. പരാതിക്കാരനും പ്രതികളായ രണ്ടു യുവാക്കളും ഇപ്പോഴും സുഹൃത്തുക്കളായി തുടരുന്നുണ്ടെന്നും അവർക്കിടയിൽ നിലവിൽ യാതൊരുവിധ പരാതികളുമില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ കേസ് വിചാരണയിലേക്കു നീങ്ങിയാൽ പ്രതികൾ…

Read More

ഡൽഹിയിൽ കെട്ടിടം തകർന്നു; വിദ്യാർത്ഥികൾ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം തുടരുന്നു

  ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യ നികേതന് സമീപം കെട്ടിടം തകര്‍ന്ന് അപകടം. ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.വിദ്യാർത്ഥികൾക്കായി പേയിംഗ് ഗസ്റ്റ് സൗകര്യം നൽകിയിരുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടം തകരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ അകത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ചയായതിനാല്‍ ഭൂരിഭാഗം പേരും താമസസ്ഥലത്ത് തന്നെ ഉണ്ടായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. എട്ട് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വിവരമുണ്ട്.   രക്ഷാപ്രവര്‍ത്തനത്തിനായി 5 ഫയര്‍…

Read More

ചെന്നൈയില്‍ ടിവികെ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

  ചെന്നൈ: ചെന്നൈയില്‍ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. ചെന്നൈക്കടുത്ത് അഡയാറില്‍ ആണ് കൊലപാതകം നടന്നത്. തമിഴ്നാട് പൊലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കണ്ണന്‍ ആണ് കൊല്ലപ്പെട്ടത്. എഐഎഡിഎംകെ വിട്ടാണ് കണ്ണന്‍ ടിവികെയില്‍ സജീവമായത്. ശിവ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികാരം എന്നാണ് നിഗമനം. 2009-ലെ ശിവ കൊലപാതകത്തില്‍ കണ്ണന് പങ്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസിന്റെ ബി കാറ്റഗറി ക്രിമിനല്‍ റെക്കോര്‍ഡില്‍ ഉള്‍പ്പെട്ട ആളാണ് കൊല്ലപ്പെട്ട കണ്ണന്‍.   2009-ല്‍ കൊല്ലപ്പെട്ട ശിവയുടെ മരുമകന്റെ…

Read More

ചിറയിന്‍കീഴ് കോണ്‍ഗ്രസിലെ തമ്മിലടി; അന്വേഷണ സമിതിയോട് ഫോണില്‍ സംസാരിച്ച് രമ്യ, മൊഴിയെടുപ്പ് പൂര്‍ത്തിയായി

  തിരുവനന്തപുരം: ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയില്‍ കെപിസിസി അന്വേഷണ സമിതിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ഡല്‍ഹിയിലായതിനാല്‍ രമ്യ ഹരിദാസ് എംഎല്‍എ അന്വേഷണ ചുമതലയുള്ള എം എം ഹസനുമായി ഫോണില്‍ സംസാരിച്ചാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. അന്വേഷണ സമിതി ഇന്ന് റിപ്പോര്‍ട്ട് നല്‍കില്ല. ഇനിയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ ഇതിനുശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.   ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എംഎൽഎയും ജില്ലാപഞ്ചായത്തംഗം സജിത് മുട്ടപ്പലവും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. സംഭവത്തിൽ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായി വിവരം വന്നിരുന്നു. അച്ചടക്ക…

Read More

മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

  കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു. സാധാരണയിലും നാല് ഡിഗ്രി സെല്‍ഷ്യസ് വരെ അധികമാണ് നിലവിലെ താപനില. കൊല്ലം ജില്ലയിലെ പുനലൂരാണ് കഴിഞ്ഞദിവസം ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. അതിനിടെ ഭാഗികമായി ഉണ്ടാകുന്ന പവര്‍കട്ടും പൊതുജനങ്ങളെ വലയ്ക്കുകയാണ്. കെഎസ്ഇബി നടപടിയില്‍ പ്രതിഷേധവും ശക്തമാണ്. (Temperatures are rising in kerala)     സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത് പതിവിലും ഉയര്‍ന്ന താപനില. ഒറ്റപ്പെട്ട മഴ പ്രവചനങ്ങളുണ്ടെങ്കിലും അളവില്‍ ഗണ്യമായ കുറവ് വന്നു. കൊല്ലം ജില്ലയിലെ പുനലൂര്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്…

Read More

‘ആറന്മുളയില്‍ വെള്ളം കയറിയപ്പോള്‍ രക്ഷിക്കാന്‍ അവര്‍ വണ്ടിയുമായെത്തി, ആ നേരത്ത് ലൈറ്റുകളുടെ എണ്ണം നോക്കാന്‍ നിന്നില്ല’;മോഡിഫിക്കേഷന്‍ വിവാദത്തില്‍ അബിന്‍ വര്‍ക്കി

  പത്തനംതിട്ട: ആറന്മുളയില്‍ ഓഫ് റോഡ് വാഹനത്തിന് ഹൈക്കോടതി കൂടുതല്‍ പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഫേസ്ബുക്കിലൂടെ വിശദീകരണവുമായി അബിന്‍ വര്‍ക്കി എംഎല്‍എ. ഹൈക്കോടതിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പ്രതികരണം. ആറന്മുളയെ പ്രളയം മുക്കിയ സമയത്ത് ജനങ്ങളെ സഹായിക്കാനെത്തിയത് ആ വാഹനഉടമകളാണ്. നിരുപാധികം താന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചു. ( abin varkey fb post on vehicle modification row)     പ്രളയ സമത്ത് സഹായമെത്തിക്കാന്‍ പോയ വണ്ടിക്ക് പിഴയിട്ട എംവിഡി…

Read More

പേരാമ്പ്രയില്‍ കോണി അടയാളത്തില്‍ സ്ത്രീ ജയിച്ചില്ലേ? കാലം മാറുന്നത് കണ്ടില്ലെന്ന് നടിക്കരുത്, നിലപാടും വോട്ടുബാങ്കുമായി ബന്ധമൊന്നുമില്ല: മന്ത്രി കെ മുരളീധരന്‍

  പത്തനംതിട്ട: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി കെ മുരളീധരന്‍. കാന്തപുരത്തിന് സ്വന്തം അഭിപ്രായങ്ങളും മറ്റും പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നത് അംഗീകരിക്കുന്നു. എന്നിരിക്കിലും സ്ത്രീകളെ രണ്ടാം തരത്തിലേക്ക് താഴ്ത്തുന്നതിനോട് യോജിക്കാനാകില്ല. സ്ത്രീകളുടെ തുല്യ പദവികളും തുല്യനിലയും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. (minister k muraleedharan on kanthapuram’s misogynistic remarks)     കാലം മാറുന്നത് കണ്ടില്ലെന്ന് നടിക്കരുതെന്ന് മുരളീധരന്‍ ഓര്‍മിപ്പിച്ചു. പേരാമ്പ്രയില്‍ കോണി അടയാളത്തില്‍…

Read More

കയ്പമംഗലത്ത് എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

  തൃശൂര്‍: കയ്പമംഗലത്ത് എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍.ദേശീയപാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടര്‍ക്കും തൃശൂര്‍ ആര്‍ടിഒയ്ക്കും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം. ചരക്കുലോറികളുടെ അനധികൃത പാര്‍ക്കിങ്ങും എന്‍എച്ച്എഐ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും പ്രത്യേകം അന്വേഷിക്കും. ( Human rights commission take case in Kaipamangalam accident)     കയ്പമംഗലം അപകടത്തില്‍ അഞ്ചുദിവസത്തിനകം പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് തുടര്‍നടപടിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സി…

Read More

ജയിലിൽ പോകാൻ ആഗ്രഹം; ജുവലറിയിൽ നിന്ന് 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി യുവതി പുറത്തേക്ക് ഓടി; കൈയോടെ പിടികൂടി ഉടമ

  രാജസ്ഥാൻ: ജയ്പൂരിൽ ജുവലറിയിൽ നിന്നും വൻ മോഷണശ്രമം. സ്വർണ്ണം വാങ്ങാൻ എത്തിയ യുവതി 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി പുറത്തേക്ക് ഓടി. 25 സ്വർണമോതിരങ്ങളടങ്ങിയ ബോക്‌സുമായാണ് യുവതി കടന്നത്. കടയുടമയും ജീവനക്കാരനും 500 മീറ്ററോളം പിന്തുടർന്ന് പിടികൂടിയ യുവതിയെ പൊലീസിന് കൈമാറി.ജയിലിൽ പോകണമെന്ന ആഗ്രഹം കൊണ്ടാണ് മോഷ്ടിച്ചതെന്ന് യുവതി വ്യക്തമാക്കി.     നിവാരു റോഡിലെ ലക്ഷ്മി നഗറിലെ ഭവാനി ജ്വല്ലേഴ്‌സിൽ ഇന്നലെ രാവിലെ 11.45 ഓടെയാണ് സംഭവം നടന്നതെന്ന് ജ്വല്ലറി ഉടമയായ ത്രിലോക് ചന്ദ്…

Read More