Headlines

Webdesk

‘സ്ട്രോങ്ങ്‌ റൂം വിവാദത്തിൽ നിയമപരമായി മുന്നോട്ട് പോകും, വരണാധികാരികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമനടപടി തുടരും’; കെ. പ്രവീൺകുമാർ

സ്ട്രോങ്ങ്‌ റൂം വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ഏകപക്ഷീയമായ നടപടിയെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ. നിയമപരമായി മുന്നോട്ട് പോകും. ചട്ട ലംഘനം നടന്നില്ല എങ്കിൽ സ്ട്രോങ്ങ്‌ റൂമിനടുത്ത് മെറ്റീരിയൽ റൂം സ്ഥാപിച്ചത് ആരാണ്? തൊട്ടടുത്ത മുറിയിൽ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചത് ചട്ട ലംഘനമല്ലേ ? വരണാധികാരികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമനടപടി തുടരും. ചട്ട ലംഘനമല്ലെന്ന ഉത്തരവ് തനിക്ക് ലഭിച്ചില്ല. സംശയമുള്ള VVPAT എണ്ണണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുമെന്നും പ്രവീൺകുമാർ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ തിരഞ്ഞെടുപ്പ് ദിവസം നിയന്ത്രണം…

Read More

വോട്ടെണ്ണൽ ദിനത്തിൽ ഡിജെ ഒഴിവാക്കണം, സ്ഫോടക വസ്തുക്കൾ ഉപയോഗിക്കരുത്; ആഹ്ളാദപ്രകടനങ്ങൾ 7 മണിക്ക് അവസാനിപ്പിക്കണം; കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടറും പൊലീസും. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഘോഷങ്ങൾ, റാലികൾ, വലിയ ജാഥകൾ എന്നിവയ്‌ക്കും നിയന്ത്രണമുണ്ടാകും. രാഷ്‌ട്രീയ പാർട്ടികളും പ്രവർത്തകരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സഹകരിക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു. മുൻകരുതലിന്റെ ഭാഗമായിട്ടാണ് തീരുമാനം. ആഹ്ലാദപ്രകടനങ്ങൾക്ക് മുൻകൂർ അനുമതി തേടണം. രാത്രി 7 മണിക്ക് മുമ്പായി ആഹ്ളാദപ്രകടനങ്ങൾ അവസാനിപ്പിക്കണം. ആഹ്ളാദ പ്രകടനങ്ങളിൽ ഡിജെ ഒഴിവാക്കാൻ നിർദ്ദേശം. പ്രകടനങ്ങളിൽ വടി മറ്റ് ആയുധങ്ങൾ എന്നിവ ഉപയോഗിക്കാൻ…

Read More

LDF മൂന്നാമതും അധികാരത്തിൽ വരും, മുഖ്യമന്ത്രി ആരാകണം എന്നതിൽ എല്ലാ സർവേയിലും ഒന്നാമൻ പിണറായി വിജയൻ; എം വി ഗോവിന്ദൻ

സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല തരംഗം ഇല്ല എന്ന് എല്ലാ സർവ്വേകളും സമ്മതിക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരാകണം മുഖ്യമന്ത്രി എന്നതിൽ പിണറായി വിജയന്റെ പേരാണ് മുൻപിൽ. ഉറപ്പായിട്ടും പറയുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാമതും അധികാരത്തിൽ വരും. ഇടതുപക്ഷ മുന്നണിക്ക് വിജയസാധ്യതയുണ്ടെന്നാണ് എക്സിറ്റ് പോളിന് ഉള്ളിലും കാണാനായത്. ജന വിധി നാലാം തീയതി അറിയാം. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച അടക്കം ഒരുപാട് പ്രശ്നങ്ങൾ രൂപം കൊണ്ടു. എക്സിറ്റ് പോൾ ഫലങ്ങൾ കൃത്യമായി വിലയിരുത്തി….

Read More

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം. ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു ജവാന് പരുക്കേറ്റു. ഇന്‍സ്‌പെക്ടര്‍ സുഖ്‌റാം വട്ടി, കോണ്‍സ്റ്റബിള്‍ കൃഷ്ണ കൊമ്ര, കോണ്‍സ്റ്റബിള്‍ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍ പര്‍മാനന്ദ് കൊമ്ര ചികിത്സയിലുള്ളത്. മാവോയിസ്റ്റുകള്‍ മുന്‍പ് സ്ഥാപിച്ചിരുന്ന കുഴിബോബുകള്‍ നിര്‍വ്വീര്യമാക്കുന്നതിനിടയില്‍ പൊട്ടിതെറിക്കുകയായിരുന്നു. കാങ്കര്‍-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപമാണ് സംഭവം.

Read More

‘കുന്നത്തുനാട്ടിൽ 554 വോട്ടുകൾക്ക് മുകളിൽ നേടി വിജയിക്കും’; ഭൂരിപക്ഷം പ്രഖ്യാപിച്ച് പിവി ശ്രീനിജിൻ

കുന്നത്തുനാട്ടിൽ തനിക്ക് ഭൂരിപക്ഷം പ്രഖ്യാപിച്ച് സിപിഐഎം പിവി ശ്രീനിജിൻ. കുന്നത്തുനാട്ടിൽ 554 വോട്ടുകൾക്കു മുകളിൽ നേടി ജയിക്കുമെന്ന് ശ്രീനിജിൻ ഫേസ്ബുക്കിൽ കുറിച്ചു. തനിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകള്‍ കൊണ്ടും മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും കൂടാതെ വിളിച്ചാൽ വിളിപ്പുറത്തുള്ള എംഎൽഎ എന്ന നിലയിലും കുന്നത്തുനാട് തന്നെ വിജയിപ്പിക്കും എന്ന വിശ്വാസമാണ് ശ്രീനിജിൻ പങ്കുവെയ്ക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് കോണ്‍ഗ്രസ് മാത്രമാണ് എതിരാളി ട്വന്‍റി ട്വന്‍റി എതിരാളി അല്ല എന്നാണ്. എന്നാൽ ഇവിടെ…

Read More

ജബല്‍പൂര്‍ ബോട്ട് അപകടം; കടുത്ത നടപടിയുമായി ജില്ല ഭരണകൂടം; ക്രൂയിസ് ബോട്ട് പൈലറ്റിനെയും മറ്റ് ജീവനക്കാരെയും പിരിച്ചുവിട്ടു

മധ്യപ്രദേശിലെ ജബല്‍പൂര്‍ ബോട്ട് അപകടത്തില്‍ കടുത്ത നടപടിയുമായി ജില്ല ഭരണകൂടം. ക്രൂയിസ് ബോട്ട് പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ജബല്‍പൂരിലെ ബര്‍ഗി ഡാം റിസര്‍വോയറില്‍ നടന്ന ദുരന്തത്തില്‍ ഒമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ ഇപ്പോഴും ഊര്‍ജിതമായി തുടരുകയാണ്. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ക്രൂയിസ് ബോട്ട് പൈലറ്റ് ഉള്‍പ്പെടെയുള്ള ജീവനക്കാരെ ജില്ലാ ഭരണംകൂടം പുറത്താക്കിയത്. ശക്തമായ കാറ്റുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചാണ്…

Read More

അവർക്കായി പ്രാർത്ഥിക്കണം! സഹപ്രവർത്തകരെ നഷ്‌ടപ്പെട്ട പാങ്ങ് GLP സ്ക്കൂളിലെ അധ്യാപിക ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തി

വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ സഹപ്രവർത്തകരെ നഷ്‌ടപ്പെട്ട തീരാ ദുഖത്തിനിടയിലും പാങ്ങ് GLP സ്ക്കൂളിലെ അധ്യാപിക ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തി. പാങ്ങ് GLP സ്ക്കൂളിലെ അധ്യാപിക ഹസ്‌നത് ടീച്ചറാണ് ഹജ്ജിൽ പങ്കെടുക്കാൻ മക്കയിൽ എത്തിയത്. ഹജ്ജ് യാത്ര നിശയിച്ചതിനാലായിരുന്നു അവസാനനിമിഷം വിനോദ യാത്രയിൽ നിന്നും ടീച്ചർ പിന്മാറിയത്. കേരളത്തിൽ നിന്നുള്ള ഹജ്ജ് കമ്മറ്റിറ്റിയുടെ ആദ്യ സംഘത്തോടൊപ്പമാണ് അധ്യാപിക ഹജ്ജിനെത്തിയത്. എല്ലാവർഷവും സ്‍കൂളിലെ അധ്യാപകർ നടത്തുന്നതാണ് ഈ വിനോദയാത്ര. ഇതിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ ഹജ്ജിന് പോകാൻ അവസരം ലഭിച്ചതോടെയാണ് അവസാന നിമിഷം…

Read More

കൂത്താട്ടുകുളം സിപിഐഎമ്മിൽ കൂട്ടരാജി, 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു

എറണാകുളം കൂത്താട്ടുകുളത്ത് സിപിഐഎമ്മിൽ കൂട്ടരാജി. 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു. കുത്താട്ടുകുളം പാലക്കുഴയിൽ സിപിഐഎം മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബ് അടക്കം 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു. സിപിഐഎം ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നിവരുടെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് ഷാജു ജേക്കബ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രധാന പദവികൾ വഹിച്ചവരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവരാണ് ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐയിലേക്ക് മാറിയത് ദീർഘകാലമായി ഷാജു ജേക്കബും…

Read More

മരണത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! വൈറല്‍ ചിത്രം എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍ കളക്ടര്‍

ജബല്‍പൂര്‍ ബോട്ട് അപകടത്തെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന അമ്മയും കുഞ്ഞുമുള്ള ചിത്രം വ്യാജമെന്ന് സ്ഥിരീകരണം. ചിത്രം എ ഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാകാം എന്ന് ജബല്‍പൂര്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ശക്തമായതോടെയാണ് വ്യക്തത വരുത്തി കളക്ടര്‍ രംഗത്തെത്തിയത്. ചിത്രം വൈറലായതോടെയാണ് പരിശോധന നടത്തി വ്യക്തത വരുത്തിയത്. ഒമ്പത് പേരാണ് അപകടത്തില്‍ മരിച്ചത്. കാണാതായവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുന്നുണ്ട്. സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാതെ ആയിരുന്നു ബോട്ട് സവാരി എന്ന് ആരോപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കൊടുങ്കാറ്റ്…

Read More

വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി; കൂടുതല്‍ അറസ്റ്റിലേക്ക് പൊലീസ്; തനിക്ക് ലഹരി കൈമാറിയിരുന്നത് ഗീതു എന്ന യുവതിയും സംഘവുമെന്ന് കെവിന്‍

കൊച്ചിയിലെ ഡ്രഗ് ഡീലര്‍ കെവിന്‍ പിടിയിലായ കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് പൊലീസ്. തനിക്ക് ബെംഗലൂരുവില്‍ നിന്നും ലഹരി കൈമാറിയിരുന്നത് ഗീതു എന്ന യുവതിയും സംഘവുമാണെന്ന് കെവിന്‍ പൊലീസിന് മൊഴിനല്‍കി. കെവിന്റെ ലഹരി ശൃഗലയുടെ വേരറുക്കാനാണ് പൊലീസിനെ നീക്കം. ബെംഗളൂരു ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു കെവിന്റെ ലഹരി ഇടപാടുകള്‍ എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ബെംഗളൂരുവിലുള്ള തിരുവല്ല സ്വദേശി ഗീതുവും സംഘവും ആണ് കെമിക്കല്‍ ഡ്രഗുകള്‍ കൈമാറുന്നത്. പ്രതി പിടിയിലാകുന്നതിന് തൊട്ടുമുന്‍പ് 2 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ ഇരുവരും തമ്മില്‍…

Read More