Headlines

Webdesk

‘പാർട്ടി സമ്മേളനത്തിനെത്താൻ പിണറായി ഹെലികോപ്റ്റർ ഉപയോഗിച്ചു; ഞാൻ പോയത് നിക്ഷേപകരെ കാണാൻ, സർ‌‍ക്കാരിന് നഷ്ടമില്ല’

  തിരുവനന്തപുരം ∙ സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിൽ സ്വകാര്യ യാത്ര നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കൊച്ചിയിൽ ഉണ്ടായിരുന്ന ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാൻ വേണ്ടിയാണ് ഹെലികോപ്റ്ററിൽ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടതിനു ശേഷമാണ് അവർ കൊച്ചിയിൽ വന്നത്. വന്ദേഭാരതിൽ പോയി രാത്രി കാണാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ അവർക്ക് രാത്രി ഡൽഹിക്കു മടങ്ങണമെന്ന് അറിയിച്ചതുകൊണ്ടാണ് അതിനു മുൻപ് കാണാനായി ഹെലികോപ്റ്ററിൽ പോയത്. തമിഴ്‌നാടും ആ നിക്ഷേപത്തിനായി ശ്രമിക്കുന്നുണ്ട്.ഞാൻ ഹെലികോപ്റ്റർ ഉപയോഗിച്ചതിനു ഒരു രൂപ…

Read More

ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല: അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു

  ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല. അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള പാർത്ഥസാരതി ക്ഷേത്രത്തിന് സമീപം നിരവധി പ്രദേശങ്ങൾ പൂർണ്ണമായും ഇപ്പോഴും വെള്ളത്തിനടിയിലാണ്. കൊല്ലത്ത് നിന്ന് കൂടുതൽ മത്സ്യബന്ധന വള്ളങ്ങൾ എത്തിച്ചുകൊണ്ടുള്ള രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്.     അതീവ ജാഗ്രതയിലാണ് ആറന്മുളയും പരിസര പ്രദേശങ്ങളും. റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണ്. റാന്നിയിൽ കുറയുന്നതിനനുസരിച്ച് ആറന്മുളയിൽ വെള്ളം കൂടും. പലയിടങ്ങളിലും ആളുകൾ കുടുങ്ങുകിടക്കുകയാണ്. കയ്യിൽ കിട്ടിയ വസ്തുക്കളും, വളർത്തു മൃഗങ്ങളുമായി സുരക്ഷിത താവളങ്ങളിലേക്ക് ഓടുകയാണ് പ്രദേശവാസികൾ.മഴ…

Read More

ഇറാനുമായി ഇന്ന് വീണ്ടും ചര്‍ച്ച തുടങ്ങുമെന്ന് ട്രംപ്; ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഇറാന്‍

  ഇറാനുമായി ഇന്ന് ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍. അമേരിക്കയുമായി ചര്‍ച്ചകളൊന്നും തന്നെ നടക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യവക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. ഹോര്‍മുസിലെ സുരക്ഷിതത്വം ഒമാനുമായി ചേര്‍ന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ഒമാനുമായി നടക്കുന്ന ചര്‍ച്ചകളില്‍ അമേരിക്ക പങ്കാളിയല്ലെന്നും ബഗായ്. ഹോര്‍മുസില്‍ സ്ഥിതിഗതികള്‍ പഴയ പടിയാകില്ല. ഇറാന് അയല്‍രാജ്യങ്ങളുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും അയല്‍രാജ്യങ്ങള്‍ അമേരിക്കയുടെ സൈനിക താവളങ്ങള്‍ അവരുടെ രാജ്യങ്ങളില്‍ നിന്നും ഇല്ലാതാക്കണമെന്നും ബഗായ് കൂട്ടിച്ചേര്‍ത്തു. (Trump says Iran…

Read More

‘ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ? നക്കുന്നത് ഹീനമായ അപവാദ പ്രചാരണം; ഹെലികോപ്റ്റർ യാത്രിൽ സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല’; മുഖ്യമന്ത്രി

  സത്കാര വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. താൻ മൂന്ന് മണിക്കാണ് ഭക്ഷണം കഴിച്ചത് താൻ സത്കാരത്തിന് പോയതല്ല, സുഹൃത്തിൻ്റ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. 2018 , 19 പ്രളയ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പട്ടിണി ആയിരുന്നോയെന്നും വിഡി സതീശൻ ചോദിച്ചു. തൻ ഭക്ഷണം കഴിച്ചു പോയത് തെറ്റാണോയെന്നും ജനം വിലയിരുത്തട്ടെയന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മൂന്ന് മണിക്കാണ് പൊന്നാനിയിൽ എത്തുന്നത്. ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ? എന്ത് തെറ്റാണ്. ഹീനമായ അപവാദ പ്രചാരണമാണ് നടക്കുന്നത്….

Read More

ഗർഭഛിദ്രത്തിന് മരുന്ന്, പിന്നാലെ രക്തസ്രാവം; അവിവാഹിത ശുചിമുറിയിൽ പ്രസവിച്ചു; ഭ്രൂണം പുറത്തെടുത്തത് ക്ലോസറ്റ് പൊളിച്ച്

  തിരുവനന്തപുരം ∙ എസ്എടി തിരുവനന്തപുരം ആശുപത്രിയിൽ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ ആറുമാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ തിരുവല്ലം സ്വദേശിനിയായ ഇരുപതുകാരിയാണ് പ്രസവിച്ചതിന് പിന്നാലെ ശുചിമുറിയിൽ ഭ്രൂണം ഉപേക്ഷിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് 7.30ന് ആണ് അമിത രക്തസ്രാവത്തെ തുടർന്ന് യുവതി ചികിത്സ തേടിയത്. പ്രാഥമിക പരിശോധനയിൽ യുവതി ഗർഭിണിയായിരിക്കാമെന്ന സംശയം ഡോക്ടർമാർക്ക് തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി അവിവാഹിതയാണെന്നു കണ്ടെത്തുകയും ചെയ്തു.ഇന്റർനെറ്റിൽനിന്ന് ലഭിച്ച…

Read More

തോരാ മഴ: 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരും

  സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. പത്തനതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബുധൻ ഒഴികെ അടുത്ത അഞ്ചു ദിവസവും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് പ്രവചനം. നാളെ 10 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.     മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളിൽ വലഞ്ഞ് ജനം. ജനവാസമേഖലകളിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും…

Read More

മഴക്കെടുതിയിൽ വലഞ്ഞ് ജനം: പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും

  മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളിൽ വലഞ്ഞ് ജനം. ജനവാസമേഖലകളിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയി. ആറന്മുളയിൽ നിരവധി വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. വള്ളങ്ങളിൽ, ഡിങ്കി ബോട്ടിലും ആളുകളെയും രോഗികളെയും മാറ്റുന്നുണ്ട്. പമ്പാ തീരത്ത് ജാഗ്രതാ നിദേശമുണ്ട്.     അപ്പർ കുട്ടനാട് വെള്ളത്തിൽ മുങ്ങി. അപ്പർ കുട്ടനാടിന്റെ ഭാഗമായ കുറ്റൂർ, പെരിങ്ങര , നെടുംമ്പ്രം, നിരണം, കടപ്ര,തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നൂറുകണക്കിന് വീടുകൾ…

Read More

പത്തനംതിട്ടയില്‍ മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം; അപകട മേഖലയിലുള്ളവര്‍ ദയവായി ക്യാമ്പിലേക്ക് മാറണമെന്ന് അഭ്യര്‍ഥിച്ച് മന്ത്രി

  പത്തനംതിട്ടയിലെ കനത്ത മഴയുടെ സാഹചര്യത്തില്‍ കോഴഞ്ചേരി റെസ്റ്റ് ഹൗസില്‍ മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം. ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പമ്പയില്‍ ജലനിരപ്പ് ഉയരുന്നത് അടിയന്തര സാഹചര്യമാണെന്നാണ് വിലയിരുത്തല്‍. എന്‍ഡിആര്‍എഫ് സംഘം, മത്സ്യത്തൊഴിലാളി സംഘം, ഫയര്‍ ഫോഴ്‌സ് സംഘം എന്നിവര്‍ ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. കൊല്ലത്ത് നിന്ന് കൂടുതല്‍ മത്സ്യബന്ധനബോട്ടുകള്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ജനങ്ങള്‍ അധികൃതരുടെ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും…

Read More

‘ദേശീയപാതയുടെ നിർമാണ പിഴവ്’; അരൂർ – തുറവൂർ ഉയരപ്പാതയിൽ മാറാതെ വെള്ളക്കെട്ട്: ആശങ്ക

  അരൂർ ∙ അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിലിരിക്കുന്നയിടങ്ങളിൽ കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടാകുന്നു. ദേശീയപാതയുടെ നിർമാണ പിഴവുമൂലമാണ് മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കാന നിർമാണം പാതയുടെ ഇരുവശവും പുരോഗമിക്കുന്നുണ്ടെങ്കിലും അപാകതകൾ നിറഞ്ഞതാണെന്ന് ആക്ഷേപമുണ്ട്. പൊതു തോടുകളിലേക്കും കായലുകളിലേക്കും ഉയരപ്പാതയിലെ മഴവെള്ളം ഒഴുക്കികളയുന്നതിന് പഞ്ചായത്തുകൾ സഹകരിച്ചില്ലെന്നാണ് നിർമാണ കമ്പനിയുടെ വാദം.വെള്ളക്കെട്ട് ഒഴിവാക്കാൻ നിർമാണ കമ്പനി തന്നെ 4 ടാങ്കർ ലോറികൾ ഏർപ്പാട് ചെയ്തിട്ടുണ്ട്. കോടന്തുരുത്ത്, എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. പാതയുടെ…

Read More

വലതു കണ്ണിന് കാഴ്ചയില്ല, ഇടതുകാൽ മുറിച്ചുമാറ്റി; രോഗങ്ങളെ തോൽപിച്ച പോരാട്ടം, ദീപു ഇനി അഭിഭാഷകൻ !

  ഹരിപ്പാട് ∙ ആദ്യം വലതുകണ്ണിൽ ഇരുട്ടു വീഴ്ത്തിയ പ്രമേഹം പിന്നീട് ഇടതുകാലുമെടുത്തു; എന്നിട്ടും തോൽക്കാതെ രോഗങ്ങളോടു സമരം ചെയ്തു നേടിയ ജീവിതവുമായി പൊതുപ്രവർത്തനരംഗത്തു സജീവമായ എസ്.ദീപുവിന്റെ പോരാട്ടം ഇനി നിയമവഴിയിൽ. ശാരീരിക പരിമിതികളെ അതിജീവിച്ച് നിയമബിരുദം സ്വന്തമാക്കിയ ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് എസ്.ദീപു (48) ഇന്നലെ അഭിഭാഷകനായി എൻറോൾ ചെയ്തു. 2015ൽ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റായിരിക്കുമ്പോഴാണു ദീപുവിന്റെ ജീവിതത്തിൽ രോഗം ഇരുൾ പരത്തിയത്. പ്രമേഹത്തെത്തുടർന്ന് കണ്ണിലേക്കുള്ള രക്ത പ്രവാഹം കുറഞ്ഞതിനാൽ 36–ാം…

Read More