Headlines

Webdesk

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ലഹരി ഉപയോഗിച്ചിരുനെന്ന് സംശയം, ഫോറൻസിക് പരിശോധന നടത്തും; ആൺ സുഹൃത്തുമായി പ്രശ്നങ്ങളില്ല

കാസർഗോഡ് ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ മരണം തൂങ്ങിമരിച്ചതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഇല്ല.കാസർകോട് ജനറൽ ആശുപത്രിയിലാണ് ഉച്ചയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായത്. കഴുത്തിൽ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടർന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്.മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. യുവതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തും. ആൺ സുഹൃത്തുമായി യുവതിയ്ക്ക് പ്രശ്നങ്ങളില്ല. ആത്മഹത്യയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ഗംഗാധരൻ ആരോപിച്ചിരുന്നു. കഴിഞ്ഞദിവസവും വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണ് ചിന്നു…

Read More

തിരുവല്ല സ്പാ ബലാത്സംഗ കേസ്; പ്രതി സുബിന്‍ അലക്‌സാണ്ടറിനെ കസ്റ്റഡിയില്‍ വിട്ടു

തിരുവല്ല സ്പാ ബലാത്സംഗ കേസ് പ്രതി സുബിന്‍ അലക്‌സാണ്ടറിനെ കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തേക്ക് ആണ് തിരുവല്ല പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതിയുമായി സ്പായിലെത്തി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. പ്രതിയെ വിശദമായി പൊലീസ് ചോദ്യം ചെയ്യുകയാണ്. മറ്റു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് അന്വേഷണസംഘം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ ഇതുവരെ പിടിയിലായി. ഒളിവിലുള്ള മറ്റു മൂന്നു പേര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. ഈ മൂന്ന് പ്രതികള്‍ ബെംഗളൂരുവില്‍ ഉണ്ടെന്നാണ് സൂചന….

Read More

ജയിൽ പുള്ളികൾക്ക് 10 ഇരട്ടി തുകയാണ് ഉയർത്തിയത്, 2000 പോര ഓണറേറിയം 21000 രൂപയാക്കി ഉയർത്തണം, ഡിമാൻഡുകൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ആശാവർക്കേഴ്‌സ്

ആശമാർ ജില്ലാ തലത്തിൽ സമരം തുടരുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ. ഡിമാൻഡുകൾ അംഗീകരിക്കും വരെ സമരം തുടരും. തെഴിലാളികളോട് മമത ഇല്ലാത്തെ സർക്കാർ നിലപാടാണിത്.പിണറായി വിജയൻ സർക്കാർ 266 ദിവസം തെരുവിൽ ഇരുത്തി. 266 ദിവസം സ്ത്രീകൾ തെരുവിൽ ഇരുന്നത് നിസാര കാര്യം അല്ല, ആശ സമരം ലോകത്ത് തന്നെ സ്ഥാനം പിടിച്ച തൊഴിലാളി സമരം ആയി മാറി. ഏറ്റവുമധികം ചൂഷണം നേരിടുന്നത് സ്ത്രീ തൊഴിലാളികളാണ്. സ്ത്രീകൾ നേരിടുന്ന…

Read More

കോൺഗ്രസ് നേതാക്കൾക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത് ഹിമന്ത ബിശ്വ ശർമ

കോൺഗ്രസ് നേതാക്കൾക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ. അഞ്ഞൂറുകോടി രൂപയുടെ മാനനഷ്ട കേസാണ് ഫയൽ ചെയ്തത്. കോൺഗ്രസ് നേതാക്കളായ ജിതേന്ദ്ര സിങ്, ഭൂപേഷ് ഭഗേൽ, ഗൗരവ് ഗോഗോയി എന്നിവർക്കെതിരെയാണ് കേസ്. വാർത്താസമ്മേളനത്തിൽ തെറ്റായതും ദുരുദ്ദേശപരവും അപകീർത്തികരവുമായ കാര്യങ്ങൾ പറഞ്ഞു എന്ന് ഹിമന്ദ ബിശ്വ ശർമ്മ ആരോപിച്ചു. ഹിമന്തയുടെ വിവാദ AI വീഡിയോയിൽ കോൺഗ്രസ് എംഎൽഎമാരായ സിബമോണി ബോറ , ദിഗന്ധ ബർമൻ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദിസ്‌പൂർ…

Read More

കൊല്ലത്ത് ഉപ്പുവെള്ളം ഉപയോഗിച്ച് സർക്കാർ കെട്ടിട നിർമാണം, തടഞ്ഞ് നാട്ടുകാർ; കെട്ടിടസ്ഥിരത പരിശോധിക്കണമെന്ന് ജില്ലാ കളക്ടർ

കൊല്ലം ശക്തികുളങ്ങരയിൽ ഉപ്പുവെള്ളം ഉപയോഗിച്ച് സർക്കാർ കെട്ടിടം നിർമ്മിക്കുന്നെന്ന പരാതി. കെട്ടിടത്തിന്റെ സ്ഥിരത പരിശോധിക്കാൻ നിർദ്ദേശിച്ച് ജില്ലാ കളക്ടർ. തുടർനടപടികൾ സ്വീകരിക്കാൻ ഹാർബർ എഞ്ചിനീയറിങ്ങിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.ഹാർബർ എഞ്ചിനീറിങ്ങിന്റെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തും. പരിശോധന കഴിയുന്നത് വരെ നിർമ്മാണം നിർത്തിവെച്ചു. പരാതിക്കാരുമായി ജില്ലാ കളക്ടർ യോഗം ചേർന്നു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. തിങ്കളാഴ്ച ഉച്ചക്കാണ് കെട്ടിടത്തിന്റെ തറയ്ക്കായുള്ള കോൺക്രീറ്റിങ്ങിന് കായലിൽനിന്ന് വെള്ളമെടുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ദുരന്തനിവാരണകേന്ദ്രത്തിന്റെ നിർമാണത്തിനുമുന്നോടിയായി തീരത്ത് നിർമിച്ച…

Read More

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി

ആലപ്പുഴ ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞ അഭിഭാഷക ജീവനൊടുക്കി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോള്‍ (46) ആണ് മരിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് അഭിഭാഷകയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സത്യമോളെയും മകനെയും ഒക്ടോബറിൽ പൊലീസ് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ നിന്ന് എംഡിഎംഎ കഞ്ചാവ് എന്നിവ കണ്ടെത്തിയിരുന്നു.കഴിഞ്ഞ ഒക്ടോബറിൽ സത്യമോളുടെ വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതിനെ തുടർന്ന് ഇവരെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഭിഭാഷക ഉൾപ്പെട്ട ലഹരിക്കേസ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സംഭവത്തിൽ…

Read More

‘കാർഷിക മേഖലയെ അവഗണിച്ചു, ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു’; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ

ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു, കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ എം പി. കാർഷിക മേഖലയെ കേന്ദ്രം അവഗണിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാകാം എന്ന വാഗ്ദാനം സർക്കാരിന് പാലിക്കാൻ ആയില്ല.കിസാൻ സമ്മാൻ നിധി പദ്ധതി വഴിയുള്ള തുക ആറായിരത്തിൽ നിന്നും വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള കൃത്യമായ പദ്ധതികൾ ബജറ്റിലില്ല. സാധാരണക്കാരന്റെ അഭിലാഷങ്ങളെയും ആവശ്യങ്ങളെയും പൂർണ്ണമായും അവഗണിക്കുന്നതാണ് ഈ ബജറ്റെന്നും തരൂർ ആരോപിച്ചു. വ്യക്തിഗത നികുതി ഭാരം വർദ്ധിപ്പിക്കുന്നതിലൂടെ സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന…

Read More

‘SDPI പോലെ അല്ല ജമാഅത്തെ ഇസ്ലാമി, അവർ വിചാരിച്ചാൽ മതരാഷ്ട്രം സ്ഥാപിക്കാൻ പറ്റില്ല’; പി കെ ഫിറോസ്

SDPI പോലെ അല്ല ജമാഅത്തെ ഇസ്ലാമി, അവർ വിചാരിച്ചാൽ മതരാഷ്ട്രം സ്ഥാപിക്കാൻ പറ്റില്ലെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടി എത്രയോ കാലം എൽഡിഎഫിന് പിന്തുണ നൽകിയത് ആണ്. ഇപ്പൊൾ കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും എന്ന് മറ്റുള്ളവരെപ്പോലെ വെൽഫെയർ പാർട്ടി കൂടി കരുതുന്നു. അത് കൊണ്ട് അവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു.ഒരു പൊതു ലക്ഷ്യത്തിന് വേണ്ടിയുള്ള തീരുമാനം ആണ്. ജമാഅത് ഇസ്ലാമി വളരെ ചെറിയ സംഘടന.അവർ വിചാരിച്ചാൽ…

Read More

ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി

വിജയ് ചിത്രം ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ നൽകിയ ഹർജി പിൻവലിയ്ക്കാനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് പി ടി ആശയാണ് കേസ് പരിഗണിച്ചത്.സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സിബിഎഫ്സി നടപടിയ്ക്കെതിരെയാണ് കെവിഎൻ പ്രൊഡക്ഷൻസ് കേസ് നൽകിയത്. കേസ് വീണ്ടും സിംഗിൾ ബെഞ്ച് പരിഗണിയ്ക്കാനിരിക്കെയാണ് നിർമാതാക്കളുടെ നടപടി. ചിത്രം റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടുകൊണ്ടുള്ള സിബിഎഫ്സി ചെയർപേഴ്സന്റെ നിർദേശവും നിർമാതാക്കൾ അംഗീകരിച്ചു. ജനുവരി 9നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിരുന്നത്….

Read More

LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി പറഞ്ഞു.കേരളത്തിൽ മൂന്നാം തുടർ ഭരണത്തിനുവേണ്ടി സഖാക്കളും ഇടതുപക്ഷ ജനാധിപത്യ വിശ്വാസികളും മുമ്പോട്ട് പോവുകയാണ്. ജനങ്ങളോട് വോട്ട് ചോദിക്കാൻ അവകാശം ഞങ്ങൾക്കുണ്ട്. ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ഇടതുപക്ഷം കേരളത്തിൽ നടത്തിയിട്ടുണ്ട്. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരാൻ സാധ്യതയുണ്ട്….

Read More