Headlines

Webdesk

നീറ്റ് ക്രമക്കേടിൽ സമരം ചെയ്തത് സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടാൻ; PSC ക്രമക്കേടിൽ മിണ്ടിയില്ല; DYFIക്കെതിരെ വിമർശനം

  ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം. നീറ്റ് ക്രമക്കേടിൽ സമരം ചെയ്തത് സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടാനെന്നാണ് വിമർശനം. പിഎസ്‌സി ക്രമക്കേടിൽ ഡിവൈഎഫ്ഐ മിണ്ടിയില്ല. ഇ ഡിക്കെതിരെ തിരുവനന്തപുരത്ത് നടന്ന അനാവശ്യ പ്രതിഷേധമെന്നും കുറ്റപ്പെടുത്തൽ. സംഘടനാ റിപ്പോർട്ടിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കെതിരെയും വിമർശനമുയർന്നു.     രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കുന്ന പിന്തുണ പോലും ഡിവൈഎഫ്ഐ നേതാക്കൾക്കില്ലെന്നും വിമർശനം. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗത്തിന്റേതായിരുന്നു വിമർശനം. ഇ ഡിക്കെതിരെ തിരുവനന്തപുരത്ത് നടന്നത് അനാവശ്യ പ്രതിഷേധമാണെന്നും പ്രതിഷേധിക്കാൻ…

Read More

‘കേന്ദ്ര സർക്കാർ ഇല്ലാതാക്കിയത് ഇന്ത്യയുടെ യുവത്വത്തിന്റെ സ്വപ്നങ്ങളെ; മോദിക്കും അമിത് ഷായ്ക്കും കുറ്റബോധം’; കെസി വേണുഗോപാൽ

  ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബില്ലിലെ ചർച്ചയ്ക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ ആത്മഹത്യ കുറിപ്പ് വായിച്ച് കെ സി വേണുഗോപാൽ എംപി. ഇന്ത്യയുടെ യുവത്വത്തിന്റെ സ്വപ്നങ്ങളെയാണ് കേന്ദ്ര സർക്കാർ ഇല്ലാതാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കുറ്റബോധമുള്ളതിനാലാണ് അവർ ചർച്ച നടക്കുമ്പോൾ സഭയിൽ വരാത്തതെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.കേന്ദ്ര സർ‌ക്കാർ വിദ്യാഭ്യാസ മേഖലയെ മാത്രമല്ല പരാജയപ്പെടുത്തിയത്, വിദ്യാർഥികളുടെ ഭാവി കൂടിയാണ്. വിദ്യാർഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് മോദി സർക്കാർ നൽകുന്ന പ്രതിഫലം….

Read More

വടകര ലഹരിക്കേസ്: അധ്യാപിക നീഷ്മയ്‌ക്കെതിരെയും നടപടി; ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

  കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ മൂന്നാമത്തെ അധ്യാപികയ്‌ക്കെതിരെയും നടപടി. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപിക നീഷ്മയെ പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പാണ് നടപടി സ്വീകരിച്ചത്. നീഷ്മ ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടിന് സഹായിച്ചതായി കണ്ടെത്തിയിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു പേരാമ്പ്ര സ്വദേശിനി നീഷ്മയെ അറസ്റ്റ് ചെയ്തത്.   വടകരയിലെ ലഹരി ഇടപാട് കേസില്‍ പ്രതികളായ കീര്‍ത്തനയെയും കാവ്യയെയും നേരത്തേ പിരിച്ചുവിട്ടിരുന്നു. ബിആര്‍സിക്ക് കീഴിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആയിരുന്നു കാവ്യ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപികയായിരുന്നു കീര്‍ത്തന. ഇവര്‍ വളരെ ആസൂത്രിതമായാണ്…

Read More

തമിഴ്നാട്ടിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മരണത്തിൽ ദുരൂഹത; മൃതദേഹം ബന്ധുക്കൾ അറിയാതെ മറവ് ചെയ്തു

  തമിഴ്നാട്ടിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി. വിജിത്തിന്റെ മരണത്തിൽ ആലപ്പുഴ ഹരിപ്പാട് സ്വദേശിനിക്കെതിരെ ബന്ധുക്കൾ എസ്പിയ്ക്ക് പരാതി നൽകി. 2025 ഡിസംബറിൽ കൃഷ്ണഗിരിയിൽ വെച്ച് വിജിത്ത് തൂങ്ങി മരിച്ചെന്നാണ് റായ്‌ക്കോട്ട പൊലീസ് പറയുന്നത്. ഭാര്യയെന്ന പേരിൽ ഒരാൾ മൃതദേഹം ഏറ്റുവാങ്ങി ഹൊസൂരിലെ പൊതുശ്‌മശാനത്തിൽ മറവ് ചെയ്തെന്നുമാണ് പൊലീസ് പറയുന്നു. 8 മാസമാണ് ബന്ധുക്കളിൽ നിന്ന് ഇവർ മരണ വിവരം മറച്ചു വെച്ചത്.     തമിഴ്നാട്ടിൽ ജോലി ചെയ്തിരുന്ന വിജിത്തിനെ കാണാതായതിനെ തുടർന്ന്…

Read More

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകാൻ യോഗ്യൻ; ദേവസ്വം ബോർഡ് തീരുമാനം അംഗീകരിച്ച് ഹൈക്കോടതി

  കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനം അംഗീകരിച്ച് ഹൈക്കോടതി. ബ്രഹ്മദത്തൻ യോഗ്യനാണെന്ന സമിതിയുടെ തീരുമാനം ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ചിങ്ങം ഒന്നിന് തന്നെ ബ്രഹ്മദത്തൻ തന്ത്രിയായി ചുമതലയേൽക്കും.     കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ നിയോഗിക്കുന്നതിൽ അപാകതയില്ലെന്ന് ദേവസ്വം ബോർഡ് രൂപീകരിച്ച മുതിർന്ന തന്ത്രിമാരുടെ സമിതി വ്യക്തമാക്കിയിരുന്നു. അക്കീരമൺ കാളിദാസ ഭട്ടതിരി, തറയിൽ കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നവരാണ് സമിതിയിലുണ്ടായിരുന്നത് .  …

Read More

‘പുതിയ വിദ്യാഭ്യാസ മന്ത്രി വൃത്തികെട്ട മനുഷ്യൻ, സ്ത്രീപീഡകരെ ന്യായീകരിക്കുന്നയാൾ’; പ്രൾഹാദ് ജോഷിക്കെതിരെ രാഹുൽ ഗാന്ധി

  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിക്കെതിരെ രാഹുൽ ഗാന്ധി. പ്രൾഹാദ് ജോഷി സ്ത്രീപീഡകരെ ന്യായീകരിക്കുന്നയാളാണെന്നും പുതിയ വിദ്യാഭ്യാസ മന്ത്രി വൃത്തികെട്ട മനുഷ്യനാണെന്നും രാഹുൽ ഗാന്ധി പറ‍ഞ്ഞു. പാർലമെൻ്റിന് പുറത്തുവെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. “വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ യുവജനങ്ങൾ പ്രതിഷേധിക്കുകയായിരുന്നു. അവർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. എന്നിട്ടും, ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കുന്ന ഒരാളെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. അങ്ങേയറ്റം നികൃഷ്ടമായ സ്വഭാവമുള്ള ഒരാളാണത്. ബലാത്സംഗം ചെയ്തവർക്ക് സംരക്ഷണം വേണമെന്ന് പറയുന്നതിനേക്കാൾ വലിയൊരു നീചത്വം വേറെയില്ല” രാഹുൽ ഗാന്ധി പറഞ്ഞു….

Read More

‘പ്രതിപക്ഷം ജീവൻ നൽകിയും രാജ്യത്തെ സംരക്ഷിക്കും, സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു’; മോദിയോടും അമിത് ഷായോടും ചോദ്യവുമായി പ്രിയങ്ക ഗാന്ധി

  ഡൽഹി പ്രതിഷേധത്തിൽ സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു, കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി. പൊതുപരീക്ഷ നിയമ ഭേദഗതി ചർച്ചയിൽ പാർലമെൻറിൽ മറുപടി നൽകുകയായിരുന്നു പ്രിയങ്ക ഗാന്ധി എം പി. കുറച്ച് നാൾ മുൻപ് RML ആശുപത്രിയിൽ പോയിരുന്നു. ലാത്തി ചാർജിൽ അടി കിട്ടിയ കുട്ടി ICU വിൽ പോരാടുകയാണ്. ജെപി നദ്ദ ഉൾപ്പടെ ഭരണകക്ഷി അംഗങ്ങളും പോയി. ചികിത്സയിലുള്ള കുട്ടിയുടെ അമ്മ ദേഷ്യത്തിലായിരുന്നു.     നേതാക്കൾ എന്തിന് വന്നു എന്ന് ചോദിച്ചു. വന്നതിന് നന്ദി…

Read More

ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

  കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ആലുവ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ കൈയില്‍ നിന്ന് പുസ്തകം വാങ്ങാന്‍ എന്ന് പറഞ്ഞായിരുന്നു പെൺകുട്ടി ഇറങ്ങിയത്. കുട്ടിയുടെ പക്കലുണ്ടായിരുന്ന ഫോണ്‍ ആദ്യം സ്വിച്ച് ഓഫായിരുന്നു. ഇത് പിന്നീട് ഓണായി. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു.

Read More

ഓഡിറ്റ് വിഭാഗം ഉന്നയിച്ചത് 2048 ചോദ്യങ്ങൾ; മറുപടി നൽകാതെ ഗുരുവായൂർ ദേവസ്വം; വിമർശിച്ച് ഹൈക്കോടതി

  കൊച്ചി ∙ ഗുരുവായൂർ ദേവസ്വത്തിന്റെ നിലവിലെ ഓഡിറ്റ് സംവിധാനത്തിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്നും പോരായ്മകൾ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും ഹൈക്കോടതി. ഓഡ‍ിറ്റ് വകുപ്പ് ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിക്കാൻ ഗൗരവമായ ഒരു നടപടിയും സ്വീകരിച്ചില്ല. ദേവസ്വത്തിന്റെ വാർഷിക അക്കൗണ്ടുകൾ സമർപ്പിക്കുന്നതിലും താമസമുണ്ടായി.ഏറെ വർഷങ്ങൾക്കുശേഷമാണ് വാർഷിക കണക്കുകൾ സമർപ്പിച്ചത്. 2022–23 ലെ റിപ്പോർട്ട് തയാറായിട്ടുണ്ട്. അതേ സമയം, കഴിഞ്ഞ മൂന്നു വർഷങ്ങളിലെ വാർഷിക കണക്കുകൾ ലഭ്യമാക്കിയിട്ടില്ല. ചട്ടപ്രകാരം ഗുരുവായൂർ ദേവസ്വം സ്വർണവും ആഭരണങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കളുടെ നേരിട്ടുള്ള പരിശോധന…

Read More

ബേബി പൗഡർ ഉപയോഗം അർബുദത്തിന് കാരണമായെന്ന് പരാതി; ജോൺസൺ ആൻഡ് ജോൻസൺ 550 കോടി ഡോളർ നഷ്ടപരിഹാരം നൽകും

  ന്യൂജഴ്സി∙ ബേബി പൗഡറും മറ്റ് ടാൽകം ഉൽപന്നങ്ങളും ഗർഭാശയഗള അർബുദത്തിന് കാരണമായെന്ന പരാതിയിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 550 കോടി ഡോളർ (ഏകദേശം 52,699 കോടി രൂപ) നഷ്ടപരിഹാരം നൽകും. ഒരു പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പതിനായിരക്കണക്കിനു വരുന്ന പരാതിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആൻഡ് ജോൺസണോട് ന്യൂജഴ്സിലെ ഫെഡറൽ കോടതി ഉത്തരവിട്ടത്. ജോൺസൺ ബേബി പൗഡറിന്റെ ഉപയോഗം ഗർഭാശയഗള അർബുദത്തിന് കാരണമായെന്ന് അവകാശപ്പെട്ട് പരാതി നൽകിയവരിൽ 76,000ത്തിലേറെപ്പേർക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ജോൺസൺ ആൻഡ്…

Read More