Headlines

Webdesk

‘ഞാന്‍ കാരണം നിങ്ങള്‍ക്ക് തലകുനിക്കേണ്ടി വരില്ല, അധികാരത്തിന്റെ ഗര്‍വ് ഒരിക്കലും കാണിക്കില്ല’; പറവൂരിന്റെ സ്‌നേഹത്തിന് നന്ദിപറഞ്ഞ് മുഖ്യമന്ത്രി

  പുതിയ സര്‍ക്കാരിന്റെ ഓരോ നടപടിയും പാവപ്പെട്ടവനെ ചേര്‍ത്ത് പിടിക്കുന്നതായിരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അധികാരത്തിന്റെ ഗര്‍വ് ഒരിക്കലും കാണിക്കില്ലെന്നും, തന്റെ പേരില്‍ നാട്ടുകാര്‍ക്ക് തലകുനിക്കേണ്ടി വരില്ലെന്നും പറവൂരില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. മലയാളത്തിന്റെ മഹാ നടന്മാരുള്‍പ്പെടെ എത്തിയാണ് ജില്ലയിലേയ്ക്ക് മടങ്ങിയെത്തിയ വി ഡി സതീശനെ വരവേറ്റത്.മുഖ്യമന്ത്രിഎത്തിയതോടെ ആവേശക്കടല്‍ ആയിരുന്നു ഇന്ന് എറണാകുളം. രാവിലെ കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തിയത്തിലും, വൈകിട്ട് പറവൂരിലും സ്വീകരിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. ചടങ്ങിനെത്തിയ മലയാളത്തിന്റെ മഹാനടന്മാര്‍ പുതിയ സര്‍ക്കാരിലുള്ള…

Read More

കർണാടക ഹൊക്കലു നദിയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ 8 പേർ മുങ്ങി മരിച്ചു

  കർണാടകയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങി മരിച്ചു. ഉത്തര കന്നട ജില്ലയിലെ ഭട്ട്കലിലാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ ഏഴു പേർ സ്ത്രീകളാണ്. കാണാതായ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്.     ഹൊക്കലു നദിയിൽ കക്ക വരാൻ പോയ 14 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. കക്ക വാരുന്നതിനിടയിൽ നദിയിലെ വെള്ളം ക്രമാതീതമായി ഉയരുകയായിരുന്നു.ഒരു പുരുഷനും ഏഴു സ്ത്രീകൾക്കുമാണ് ജീവൻ നഷ്ടമായത്. രക്ഷപ്പെടുത്തിയ മൂന്നു പേരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്….

Read More

‘ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം ചരിത്രത്തില്‍ വിരളം’; മുഖ്യമന്ത്രിക്കുള്ള പറവൂരിലെ സ്വീകരണ പരിപാടിയില്‍ മോഹന്‍ലാല്‍

  മുഖ്യമന്ത്രി വി ഡി സതീശന് അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരില്‍ നല്‍കുന്ന സ്വീകരണ പരിപാടിയില്‍ അതിഥിയായി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും നിരവധി സാധ്യതകള്‍ അദ്ദേഹത്തിന് മുന്നിലുണ്ടെന്നും ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. വി ഡി സതീശനില്‍ സത്യസന്ധത, സുതാര്യത എന്നീ ഗുണങ്ങള്‍ പ്രകടമാണെന്നും ഏത് വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും അത് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കട്ടേ എന്ന് ആശംസിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിനെക്കൂടാതെ ശ്രീകുമാരന്‍ തമ്പി, സലിംകുമാര്‍ തുടങ്ങിയ…

Read More

‘ആറുപേരെ വെടിവെച്ച് കൊന്നതിനേക്കാൾ വലിയ സംഭവമൊന്നുമല്ലല്ലോ..’ ; ഗൺമാൻമാർക്കെതിരായ അന്വേഷണത്തിൽ ഇ പി ജയരാജൻ

  ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരെ ന്യായീകരിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജൻ. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിന്റെ ഗൺമാൻ ഉൾപ്പെടെയുള്ള അംഗരക്ഷകർക്കുണ്ടെന്നും അവർ ചെയ്തത് അവരുടെ ഔദ്യോഗിക ജോലിയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. ആറുപേരെ വെടിവെച്ച് കൊന്നതിനേക്കാൾ വലിയ സംഭവമൊന്നുമല്ലല്ലോ. അധികാരത്തിൽ വന്നിട്ടുള്ളവർക്ക് അവർക്കു വേണ്ടിയുള്ള വ്യാഖ്യാനങ്ങൾ നടത്താം.അക്രമ സംഭവങ്ങളെ ന്യായീകരിക്കാനും അക്രമികളെ രക്ഷിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. മുമ്പ് അക്രമങ്ങൾ ആസൂത്രണം ചെയ്ത പലരും ഇപ്പോൾ മന്ത്രിമാർ ആയിരിക്കാം….

Read More

കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ

  കാസർഗോഡ് പാണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ചർലടുക്ക സ്വദേശി 24കാരിയായ ഫാത്തിമത്ത് സുഫൈദയാണ് മരിച്ചത്. ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പരാതി. ഭാര്യാവീട്ടുകാർ നൽകിയ സ്വർണം കൈക്കലാക്കാൻ ഭർത്താവ് മർദിച്ചെന്ന് കുടുംബം. ആസിഡ് കുടിച്ച് പിടഞ്ഞപ്പോഴും ആശുപത്രിയിൽ എത്തിക്കാനും തയ്യാറായില്ല. സംഭവത്തിൽ ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.     ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. വിവാഹത്തിന് പിന്നാലെ സ്വര്‍ണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. നിരന്തരം ഭര്‍തൃവീട്ടുകാരുടെ…

Read More

കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രണ്ടുപേർക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു

  രണ്ടുപേർക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തകരിമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.     പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ ഭാഗത്തുള്ള രണ്ട് കുട്ടികൾക്കാണ് ഷിഖല്ല സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് പെരുമണ്ണ ഹെൽത്ത് സെൻററിൽ പ്രവേശിച്ചിരുന്ന ഇരുവരെയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യവകുപ്പിന്റെയും പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. രോഗം കണ്ടെത്തിയ…

Read More

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

  കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം നടപ്പാക്കിയാലുണ്ടാകുന്ന നഷ്ട കണക്ക് മന്ത്രിസഭ യോഗത്തിൽ അവതരിപ്പിക്കും. അന്തിമ തീരുമാനം ഗതാഗതവകുപ്പ് മുഖ്യമന്ത്രിക്ക് വിട്ടു.     സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കി തുടങ്ങിയാൽ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കെഎസ്ആർടിസിയ്ക്ക് നഷ്ടം 112 കോടി രൂപയാണ്. മൂന്നുമാസത്തിനുള്ളിലാണ് നഷ്ടം ഇത്രയധികം ആകുന്നത്. ഈ ഭീമമായ കണക്ക് കെഎസ്ആർടിസി എം ഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നു. നാളെ മന്ത്രിസഭായോഗത്തിനു മുൻപാകെ വിവരങ്ങൾ അവതരിപ്പിക്കും….

Read More

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ് പാളിയെന്ന് ആക്ഷേപം. സാധ്യമായ ഇടപെടൽ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പരാതികളിൽ സിബിഎസ്ഇയോട് വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. അപേക്ഷാ ഫീസ് ഈടാക്കുന്നതിലെ വീഴ്ച സിബിഎസ്ഇ സമ്മതിച്ചു.     അധിക പെയ്മെൻറ് നൽകിയവർക്ക് ബാക്കി തുക മടക്കി നൽകും. കുറഞ്ഞ തുക അടച്ച വർക്ക് ആവശ്യമെങ്കിൽ അറിയിപ്പ് നൽകും. ഫീസിൽ സാങ്കേതിക പിഴവുണ്ടായ…

Read More

കോഴഞ്ചേരി ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവ്: കേസ് കൈകാര്യം ചെയ്യുന്നതിൽ ഡോക്ടർക്ക് വീഴ്ച; അന്വേഷണ റിപ്പോർട്ട്

  പത്തനംതിട്ട കോഴഞ്ചേരി ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് പരാതിയിൽ അന്വേഷണ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. കേസ് കൈകാര്യം ചെയ്യുന്നതിൽ ഡോക്ടർക്ക് വീഴ്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു. പകുതി സൂചിയുമായാണ് വത്സലയെ ഡിസ്ചാർജ് ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ നിന്നെന്നതിന് തെളിവ് ഇല്ലെന്നും റിപ്പോർട്ടിൽ പരാമർശം. ആശുപത്രിയിൽ നിന്ന് രേഖകൾ കണ്ടെത്താൻ കഴിഞ്ഞില്ല.     സൂചി കുടുങ്ങിയ രോഗിയെ വീട്ടിലേക്ക് തിരിച്ചയച്ചത് വീഴ്ച, പകുതി സൂചിയുമായാണ് വത്സലയെ ഡിസ്ചാർജ് ചെയ്തത്, പരാതി…

Read More

അനിശ്ചിതത്വം നീങ്ങുന്നു; ഫുട്‌ബോള്‍ ലോക കപ്പ് ഇന്ത്യയില്‍ കാണിക്കാന്‍ സീ എന്റര്‍ടൈന്‍മെന്റ്‌സ്, ചര്‍ച്ച വിജയത്തിലേക്ക്

  മെക്‌സിക്കോ, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന 2026-ലെ ഫിഫ ലോക കപ്പ് മത്സരങ്ങളുടെ ഇന്ത്യയിലേക്കുള്ള സംപ്രേക്ഷണ അവകാശം ഒടുവില്‍ സി എന്റര്‍ടൈന്‍മെന്റ്‌സ് സ്വന്തമാക്കിയതായി വിവരം. ഇതോടെ ആഴ്ചകളോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ഉത്കണ്ഠകള്‍ക്കും വിരാമമായിരിക്കുകയാണ്. ജൂണ്‍ 13ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് തങ്ങളുടെ സ്വീകരണ മുറികളിലിരുന്നും ക്ലബുകളിലും വലിയ സ്‌ക്രീനിലുമൊക്കെയായി കാണാനാകുമെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 2026 ലോകകപ്പന്റെ ഇന്ത്യയില്‍ തത്സമയ സംപ്രേക്ഷണം ഇന്ത്യന്‍ മീഡിയ ഭീമന്മാരായ സി എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ഏറ്റെടുക്കുക. ലോകകപ്പ്…

Read More