Headlines

Webdesk

‘വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് ഗുണ്ടകളെ അയക്കുന്നു’; അമിത് ഷായ്ക്കും മോദിക്കും മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ ഭയമെന്ന് രാഹുല്‍ ഗാന്ധി

  വിദ്യാർത്ഥികൾ ഇന്ന് രാജ്യത്തെ മാധ്യമങ്ങൾക്ക് മുന്നിൽ നിൽക്കുന്നു, പക്ഷെ അമിത് ഷാ ക്കും, മോദിക്കും ധൈര്യമില്ലെന്ന് രാഹുൽ ഗാന്ധി. അമിത് ഷായും മോദിയും എവിടെയാണ്. പെല്ലറ്റ് തോക്ക് ഉപയോഗിക്കാൻ നിർദ്ദേശം നൽകിയ വ്യക്തി അമിത് ഷാ യാണ്. പാർലമെന്റിൽ വരാനുള്ള മര്യാദ അമിത് ഷാക്ക് ഇല്ല. അതിനുള്ള ധൈര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.     രാഹുൽ ഗാന്ധി ജെൻസി പ്രതിഷേധക്കാർക്ക് ഒപ്പമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. യുവാക്കളായ സമരക്കാരുമായി കൂടിക്കാഴ്ച നടത്തി. ഭരണഘടനക്കും വിദ്യാഭ്യാസ സമ്പ്രദായത്തിന്…

Read More

തൃശൂരിൽ കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു; യാത്രക്കാരന് അദ്ഭുതരക്ഷ

  തൃശൂർ∙ തൃശൂരിൽ കാർ നിയന്ത്രണംവിട്ട് മണലിപ്പുഴയിലേക്കു മറിഞ്ഞ് ഒഴുകിപ്പോയി. കാറോടിച്ചയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മടവാക്കര കാച്ചക്കടവിലാണ് അപകടം നടന്നത്. ചാവക്കാട് മന്ദലാംകുന്ന് സ്വദേശി സിനാന്‍ ഓടിച്ചിരുന്ന ഇലക്ട്രിക് കാറാണു പുഴയിലേക്കു മറിഞ്ഞത്. ആലുവയിലെ സ്വകാര്യ കോളജിലെ എല്‍എല്‍ബി വിദ്യാര്‍ഥിയാണ് സിനാൻ. ആലുവയിലേക്കു വരുംവഴിയാണ് അപകടമുണ്ടായത്.വളവുള്ള ഭാഗത്തുവച്ച് കാര്‍ നിയന്ത്രണം വിട്ടതോടെ സിനാന്‍ ഡോര്‍ തുറന്നു ചാടിയിറങ്ങുകയായിരുന്നു. തുടര്‍ന്നു തൊട്ടുപുറകെ വരികയായിരുന്ന യാത്രക്കാരുടെ സഹായത്തോടെ കയര്‍ ഉപയോഗിച്ചു കാർ പുറത്തെടുക്കാന്‍ ശ്രമം…

Read More

കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനായില്ല; ഇന്ത്യയോട് മാപ്പു പറഞ്ഞ് മാർക്ക് സക്കർബർഗ്

  ന്യൂഡൽഹി∙ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ ഇന്ത്യയോടു മാപ്പു പറഞ്ഞ് മെറ്റ മേധാവി മാർക്ക് സക്കർബർഗ്. കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങളും ഡീപ്‌ഫെയ്ക്ക് കണ്ടന്റുകളുമടക്കം മെറ്റയുടെ കീഴിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് തുടങ്ങിയത് നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിലാണ് നിഷികാന്ത് ദുബേയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതിക്കു മുന്നിൽ സക്കർബർഗിന്റെ മാപ്പപേക്ഷ. മെറ്റയുടെ മുതിർന്ന ഉദ്യോഗസ്ഥരായ ജോയൽ കപ്ലാൻ തുടങ്ങിയവരാണ് പാർലമെന്ററി സമിതിയെ കണ്ടത്. കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടുവെന്നും ബന്ധപ്പെട്ട…

Read More

സലി സാംസണ്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റന്‍; ബേസില്‍ തമ്പി വൈസ് ക്യാപ്റ്റന്‍

  കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ച് ക്രിക്കറ്റ് ഇതിഹാസതാരവും ടീം സഹഉടമയുമായ ക്രിസ് ഗെയില്‍.     സലി സാംസണാണ് മൂന്നാം സീസണില്‍ കൊച്ചിയെ നയിക്കുന്നത്. ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ സഹോദരനായ സലി സാംസണ്‍ ഇത് രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റന്‍ കുപ്പായമണിയുന്നത്. ആദ്യ സീസണില്‍ ടീമിനെ നയിച്ച പേസ് ബൗളര്‍ ബേസില്‍ തമ്പിയാണ് വൈസ് ക്യാപ്റ്റന്‍. ടീം ഉടമ…

Read More

ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ സ്വന്തം വസതിയിൽ മരിച്ച നിലയിൽ; ആത്മഹത്യ കുറുപ്പ് കണ്ടെത്തി

  ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ സ്വന്തം വസതിയിൽ മരിച്ച നിലയിൽ. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഗൗരവ് ഗൗതമിനെ കണ്ടെത്തിയത്. നോയിഡ സെക്ടർ 82 ലെ കേന്ദ്രീയ വിഹാർ മേഖലയിലെ ഫ്ലാറ്റിൽ വച്ചാണ് ആത്മഹത്യ. ആത്മഹത്യ കുറുപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.     ഗൗതമിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരിച്ചെത്തിയപ്പോൾ ഫ്ലാറ്റ് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച്, അവർ സെക്യൂരിറ്റി ഗാർഡിന്റെ സഹായത്തോടെ വീട്ടിൽ…

Read More

എന്റെ വീട്ടിലേക്ക് ചില യൂട്യൂബർമാർ അതിക്രമിച്ചു കയറുന്നു, അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നു; സുരക്ഷയിൽ ആശങ്കയെന്ന് CJP വക്താവ് സൗരവ്ദാസ്

  തന്റെ വീട്ടിലേക്ക് ചില യൂട്യൂബർമാരും മാധ്യമങ്ങളും അതിക്രമിച്ചു കയറുന്നുവെന്ന് പരാതിയുമായി സൗരവ്ദാസ്. അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നു. സുരക്ഷയിൽ ആശങ്കയെന്നും CJP വക്താവ് വ്യക്തമാക്കി.     ചില യൂട്യൂബർമാരും മാധ്യമങ്ങളും തന്റെ വസതിയിൽ കയറി അകത്തു നിന്ന് ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതായും ഇത് തന്റെ സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണെന്നും തനിക്കും കുടുംബത്തിനും സുരക്ഷാ ഭീഷണിയെന്നും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) മുഖ്യ വക്താവ് സൗരവ് ദാസ് ബുധനാഴ്ച എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.   സംഭവത്തിന്റെ…

Read More

തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ത്തിട്ടകള്‍ നീക്കുന്നതിലെ വീഴ്ച; വാര്‍ത്തയില്‍ നടപടി; രമേശ് ചെന്നിത്തലയും എം ലിജുവും സ്പില്‍വേ സന്ദര്‍ശിച്ചു

  മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം ലിജുവും സ്പില്‍വേ സന്ദര്‍ശിച്ചു. മണല്‍നീക്കുന്നത് നിരീക്ഷിക്കാന്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ മുഴുവന്‍ സമയം നിയോഗിക്കാന്‍ തീരുമാനമായി. ജലസേചന വകുപ്പിനെ വിമര്‍ശിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു.     ഉദ്യോഗസ്ഥരുമായി വിഷയത്തില്‍ സംസാരിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒഴുക്ക് തുടരത്തക്കവിധം ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. മണ്ണ് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ തുടരുകയാണ്. ലീഡിംഗ് ചാനലിന്റെ ആഴം വര്‍ധിപ്പിക്കുകയും സ്പില്‍ വേയിലൂടെ കൂടുതല്‍ വെള്ളമൊഴുക്കിക്കളയുകയുമാണ് വേണ്ടത്. അതിനുള്ള നടപടികളാണ്…

Read More

ദുരിതാശ്വസ ക്യാമ്പുകളിൽ ഭക്ഷണവും വെള്ളവും ഇല്ല, വി ഡി സതീശൻ ചോദിക്കുന്നത് ഞാൻ മൂന്ന് മണിക്ക് അല്ലേ ഭക്ഷണം കഴിച്ചത് എന്നാണ്, 2019 ൽ ഏകോപനം ഉണ്ടായിരുന്നു; എം വി ഗോവിന്ദൻ

  സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ പ്രവർത്തിക്കുന്ന ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചങ്ങാനാശ്ശേരിയിലെ ഒരു ക്യാമ്പിൽ ഭക്ഷണവും വെള്ളവും ഇല്ല. ഇന്ന് മൂന്ന് മണി വരെ ഇതാണ് അവസ്ഥ. വി ഡി സതീശൻ ചോദിക്കുന്നത് ഞാൻ മൂന്ന് മണിക്ക് അല്ലെ ഭക്ഷണം കഴിച്ചത് എന്നാണ്.     ഇത് ഒറ്റപ്പെട്ട അവസ്ഥ അല്ല. ദുരിതാശ്വസ ക്യാമ്പുകളിൽ ദുരിതം മാത്രമേയുള്ളു. 2018-2019 ൽ ഏകോപനം ഉണ്ടായിരുന്നു. നിലവിൽ ഏകോപനം ഇല്ല. ഭക്ഷണം നൽകാൻ…

Read More

ശബരിമല മില്‍മ നെയ് ക്രമക്കേട്; എസ്പി എം ജെ സോജന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍

  ശബരിമല മില്‍മ നെയ് തട്ടിപ്പില്‍ എസ്പി എം ജെ സോജന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനാകും. ഡിവൈഎസ്പി സി എസ് ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് മേധാവി കൈമാറിയ പട്ടികയില്‍ നിന്നാണ് ഹൈക്കോടതി സംഘത്തലവനെ തീരുമാനിച്ചത്. വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ എ എസ് സജി ശങ്കര്‍, എസ് ശ്രീജിത്ത്, ടി ആര്‍ കിരണ്‍, ആര്‍ എസ് രതീന്ദ്രകുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. (Sabarimala Milma Ghee Irregularity)     എസ്പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ സോജന്‍,…

Read More

ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

  തിരുവനന്തരുകം കാട്ടാക്കടയിൽ 15 വയസുകാരൻ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ചു. പ്രിയരഞ്ജന് ജാമ്യവും അനുവദിച്ചു. 2023 ആഗസ്റ്റ് 30നു വീടിനു സമീപമുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടിൽ കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു     അപകടമെന്ന നിലയിൽ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റമാണ് ആദ്യം ചുമത്തിയത്. എന്നാൽ, സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യം പുറത്തുവന്നത് കേസിൽ നിർണായക തെളിവായി. പ്രിയരഞ്ജൻ കാറിലിരിക്കുന്നതും ആദിശേഖർ…

Read More