Headlines

Webdesk

വീട്ടില്‍ ആളില്ലാത്ത സമയത്ത് വീട് ജപ്തി ചെയ്തു, സാധനങ്ങള്‍ പുറത്തുവച്ചു; ആദിവാസി കുടുംബത്തോട് ഫിനാന്‍സ് സ്ഥാപനത്തിന്റെ ക്രൂരത

കാസര്‍ഗോഡ് ആദിവാസി കുടുംബത്തോട് ഫിനാന്‍സ് സ്ഥാപനത്തിന്റെ ക്രൂരത. കുടുംബം സ്ഥലത്തില്ലാത്ത സമയത്ത് വീട് ജപ്തി ചെയ്തുവെന്നാണ് പരാതി. കാസര്‍ഗോഡ് മുള്ളംകോട് സ്വദേശി രഘുവിന്റെ വീടാണ് ജപ്തി ചെയ്തത്. ആരെയും വീടുകളില്‍ നിന്ന് കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിനെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ഫിനാന്‍സ് സ്ഥാപനത്തിന്റെ നടപടി. (Financial institution’s cruelty to tribal family house seized)ടാപ്പിങ് ജോലി ചെയ്യുന്ന നിര്‍ധന കുടുംബത്തിന്റെ സാധന സാമഗ്രികള്‍ പുറത്തിട്ട ശേഷമാണ് വീട് ജപ്തി ചെയ്തതായി നോട്ടീസ് പതിച്ചത്. പാചകത്തിനുള്ള സാധനങ്ങളും വസ്ത്രങ്ങളും…

Read More

‘ആറര വര്‍ഷമായിട്ടും വിടുതല്‍ ലഭിച്ചില്ല, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുന്നില്ല’; കണ്ണന്‍ ഗോപിനാഥന്‍

ഐഎഎസ് പദവിയില്‍ നിന്ന് വിടുതല്‍ നല്‍കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കണ്ണന്‍ ഗോപിനാഥന്‍. ഐഎഎസ് പദവി രാജിവെച്ചത് കേന്ദ്രം സ്വീകരിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നാണ് ആണ് കണ്ണന്‍ ഗോപിനാഥന്റെ എക്‌സ് പോസ്റ്റ്. (Kannan Gopinathan) ഐഎഎസ് പദവി ഉപേക്ഷിച്ച് ആറര വര്‍ഷമായിട്ടും വിടുതല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിന് എതിരെയാണ് കണ്ണന്‍ ഗോപിനാഥന്‍ രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചാണ് എക്‌സ് പോസ്റ്റ്. തന്റെ രാഷ്ട്രീയ നിലപാട് എന്തുതന്നെയായാലും രാജിവയ്ക്കാനും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുമുള്ള എന്റെ അവകാശം…

Read More

’30 വീടിന് യൂത്ത് കോൺഗ്രസ് പണം പിരിച്ചു അതിന് കണക്ക് ഇല്ല, DYFI അധ്വാനിച്ച് ഉണ്ടാക്കിയ പണമാണ് 20 കോടി’; പണം കൈമാറിയതിൻ്റെ രേഖകൾ പുറത്ത് വിട്ട് DYFI

വയനാട് പുനരധിവാസത്തിൽ യൂത്ത് കോൺഗ്രസ് നേതാവും ആറന്മുളയിലെ യു ഡി എഫ് സ്ഥാനാർഥിയുമായ അബിൻ വർക്കിക്ക് മറുപടിയുമായി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. ഡി.വൈ.എഫ്.ഐ ചൂരൽമല ദുരന്തത്തിൽ ഇടപെട്ടതിനെ വിലകുറച്ചു കാണുന്നത് തീർത്തും അൽപ്പത്തം. 25 വീട് സർക്കാരുമായി സഹകരിച്ച് നൽകുമെന്ന് DYFI ആദ്യം പറഞ്ഞു. എന്നാൽ അന്ന് യൂത്ത് കോൺഗ്രസ് 30 വീട് പ്രഖ്യാപിച്ചു. ഈ നിമിഷം വരെ ആ വീടിനെ പറ്റി മിണ്ടുന്നില്ല. വയനാട്ടിലെ ദുരന്തബാധിതർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു,…

Read More

‘കേരളത്തിൽ വർഗീയ കക്ഷികളുമായി കച്ചവടം ഉണ്ടാക്കിയത് യുഡിഎഫ്, ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയത് സതീശന്റെ പാർട്ടി’; എ വിജയരാഘവൻ

കേരളത്തിൽ വർഗീയ കക്ഷികളുമായി കച്ചവടം ഉണ്ടാക്കിയത് യുഡിഎഫ് ആണെന്ന് സിപിഐഎം നേതാവ് എ വിജയരാഘവൻ. വി ഡി സതീശൻ ഈ ഡീലിന്റെ ഹോൾസെയിൽ ഡീലർ ആണ്. വർഗീയ കക്ഷികളുമായി സന്ധിചെയ്ത് ഹോൾസെയിൽ ഡീലർ ആണ് സതീശൻ. ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയത് സതീശന്റെ പാർട്ടിയാണ്. അധികാരത്തിൽ ഇരുന്നപ്പോൾ അധികാരം പങ്കുവെച്ച് നൽകിയത് ഇവരാണ്.ബിജെപിയുമായി തരാതരത്തിൽ വോട്ട് കച്ചവടം നടത്തുന്നു. ഡീലിന്റെ എക്സ്പെർട്ട് സതീശനാണ്. ജി സുധാകരൻ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി നോമിനേഷൻ കൊടുത്ത് പിന്നീട് പറഞ്ഞത് എനിക്ക് ബിജെപിയുടെ…

Read More

എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍

ഫ്രഞ്ച് ടീമിലെ കുന്തമുനയും റയല്‍ മാഡ്രിഡിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറുമായ കിലിയന്‍ എംബാപ്പെയുടെ പരിക്കേറ്റ കാലിന് നടത്തേണ്ട സ്ാകാനിങ് പ്രശ്‌നങ്ങളില്ലാത്ത കാലിന് നടത്തിയതായി പരാതി. ഈ വര്‍ഷം കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനായി ഫ്രഞ്ച് ടീമില്‍ ഇടം നേടിയ താരത്തിന്റെ പ്രകടനത്തില്‍ ആശങ്കയുണ്ടാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തെറ്റായ പരിക്ക് നിര്‍ണയത്തിന് ശേഷം ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആശങ്കയിലും ദേഷ്യത്തിലുമാണെന്നാണ് റിപ്പോര്‍ട്ട്. കാല്‍മുട്ടിന് പരിക്കേറ്റ എംബാപെക്ക് മെഡിക്കല്‍ സംഘം സ്‌കാനിങ്ങിന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഗുരുതരമായ പിഴവാണ് അദ്ദേഹത്തിന്റെ…

Read More

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല. മല്ലികാർജുൻ ഖാർഗെ പകരമെത്തും. ഇന്നലെ രാത്രിയിൽ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.ഇന്നു വൈകിട്ട് 4.30ന് കോഴിക്കോട്ടെ കടപ്പുറത്തെ മഹാറാലിയിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുകയെന്ന് അറിയിച്ചിരുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് മഹാറാലി നടക്കുക. സംസ്ഥാനത്ത് യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികളുടെ തുടക്കമാണിത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ അടങ്ങിയ ഗ്യാരണ്ടി കാർഡും റാലിയിൽ അവതരിപ്പിക്കും.യുഡിഎഫിന്റെ…

Read More

കൊച്ചി ബിനാലെയിൽ നിന്ന് ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗികാരോപണത്തെ തുടർന്ന്‌

കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്ന് ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗിക ആരോപണത്തെ തുടർന്ന്. ഒപ്പം ജോലി ചെയ്തിരുന്ന യുവതിയാണ് ബോസ് കൃഷ്ണമാചാരിക്ക് എതിരെ പരാതി നൽകിയത്. പരാതി ലഭിച്ചെന്ന് ബിനാലെ ട്രസ്റ്റ് ചെയർമാൻ വി. വേണു സ്ഥിരീകരിച്ചു. എന്നാൽ കുടുംബപരമായ കാരണങ്ങളാൽ രാജിവെക്കുന്നു എന്നതാണ് ബോസ് കൃഷ്ണമാചാരി പറഞ്ഞിരുന്നത്.ഇയാൾക്കെതിരെ ഉയർന്ന പരാതി ബിനാലെ ഇൻറ്റേണൽ കമ്മിറ്റി ചർച്ച ചെയ്തിരുന്നു. 2025 ഡിസംബറിൽ അപ്പാർട്ട്മെന്റിലേക്ക് ജോലിയുടെ ഭാഗം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും സ്പർശിക്കുകയും ചെയ്തുവെന്ന്…

Read More

സോഷ്യൽ മീഡിയിൽ ചർച്ചയായി ‘പ്രതിഛായ’; ഉണ്ണികൃഷ്ണൻ ബി ചിത്രം മുൻമുഖ്യമന്ത്രിയുടെ ജീവിതകഥയോ?

രണ്ട് റഫറൻസ് ചിത്രങ്ങൾ വെച്ചുള്ള പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. നിവിൻ പോളി – ഉണ്ണികൃഷ്ണൻ ബി ചിത്രമായ പ്രതിഛായ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കഥയാണോ എന്നതാണ് ചോദ്യം. അതിനാസ്പദമായ രണ്ട് ചിത്രങ്ങളാണ് സിനിമ ട്രാക്കർമാർ കണ്ടെത്തിയിരിക്കുന്നത്. ഒന്ന് നെറ്റിയിൽ മുറിവുമായി നിൽക്കുന്ന ഉമ്മൻചാണ്ടിയുടേയും ബാലചന്ദ്രമേനോന്റേയും ചിത്രം. മറ്റൊന്ന് ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് സമാനമായ ചിത്രവും. ഈ നാല് ചിത്രങ്ങൾ ചേർത്തുവച്ചാണ് ഇപ്പോൾ സിനിമാ പ്രേമികൾ ഡീക്കോഡിംഗ് ചെയ്യുന്നത്.ഉമ്മൻ ചാണ്ടിയുട ജീവിതകഥയല്ല ഈ സിനിമ എന്ന് തിരക്കഥാകൃത്തും സംവിധായകനുമായ…

Read More

റെജി ചെറിയാന് ആശ്വാസം; നാമനിർദേശ പത്രിക സ്വീകരിച്ചു

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന് ആശ്വാസം. അനിശ്ചിതത്വങ്ങൾക്കൊടുവിൽ റെജി ചെറിയാന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. ഇന്നത്തെ പരിശോധനയ്ക്കും ഹിയറിങ്ങിനും ശേഷമാണ് പത്രിക സ്വീകരിച്ചത്. പത്രികയിൽ കേസ് വിവരങ്ങൾ രേഖപെടുത്താത്തത് മൂലമാണ് പത്രിക പരിശോധന മാറ്റിയത്. എൽഡിഎഫാണ് റെജി ചെറിയന്റെ പത്രികയിൽ ആക്ഷേപം ഉന്നയിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് റെജി ചെറിയാൻ സമർപ്പിച്ചത്. ഒരു സെറ്റ് പത്രികയിൽ പിന്തുണച്ചവരുടെ പേര് വിവരങ്ങൾ ഇല്ലാത്തതിനാൽ തള്ളുകയായിരുന്നു.എന്നാൽ സത്യം ജയിച്ചെന്നും പരാജയ ഭീതി കൊണ്ടാണ് എൽഡിഎഫ് പരാതി നൽകിയതെന്നും പരാതി…

Read More

‘പ്രതിപക്ഷം പ്രവർത്തിക്കുന്നത് നുണകളെ ആശ്രയിച്ച്; വിഡി സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢ സംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാൾ’; മുഖ്യമന്ത്രി

പ്രതിപക്ഷത്തെയും വിഡി സതീശനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ആകുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണ്. എന്നാൽ അത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഡി സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢ സംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാളാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നുണകളെ ആശ്രയിച്ചാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്. പ്രൊഫഷണൽ ഏജൻസികളെ വെച്ച് നുണ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി വാർ‌ത്താസമ്മേളനത്തിൽ പറഞ്ഞു.തിരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള നിയമസഭാ സമ്മേളനങ്ങൾ സാധാരണ എരി പിരികൊള്ളിക്കാറുണ്ട്. എന്നാല് പ്രതിപക്ഷം കാര്യമായ എതിർപ്പ് ഉന്നയിച്ചില്ല….

Read More