Headlines

Webdesk

കനത്ത മഴയിൽ മലബാറിൽ വ്യാപക നാശനഷ്ടം: ദുരിതാശ്വാസ ക്യാമ്പുകൾ‌ തുറന്നു

  കനത്ത മഴയിൽ മലബാറിൽ വ്യാപക നാശനഷ്ടം. കാസർഗോഡ് ചിറ്റാരിക്കലിൽ ഉരുൾപൊട്ടി. കോഴിക്കോട് വിലങ്ങാട് പാനോ വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. കോടഞ്ചരി ഈരൂട്ടിൽ ഉരുൾ പൊട്ടി. താമരശ്ശേരി ചുരം ഒൻപതാം വളവിന് മുകളിലായി ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. മലപ്പുറം ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. കോഴിക്കോട് 6 ക്യാമ്പുകൾ തുറന്നു. ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചത്ത് 70 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കോഴിക്കോട് ജില്ലയിൽ ആകെ 207 പേരാണ് ക്യാമ്പിൽ കഴിയുന്നത്.  …

Read More

പമ്പയിൽ കനത്ത മഴ; ശബരിമല നിറപുത്തരി ചടങ്ങുകൾക്കായുള്ള യാത്രകൾ ഒഴിവാക്കണം, ഭക്തർക്ക് നിർദേശം നൽകി ദേവസ്വം ബോർഡ്

  കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും മറ്റന്നാളും ശബരിമല ദർശനം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ഭക്തർക്ക് നിർദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പമ്പയിൽ പ്രളയമുന്നറിയിപ്പ് നിലനിൽക്കുകയാണ്. പമ്പയിലെ കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യത എന്നിവ കണക്കിലെടുത്താണ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.     നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഭക്തരുടെ സുരക്ഷകൂടി പരിഗണിച്ചാണ് ദേവസ്വം…

Read More

എംഡിക്ക് വെടിയേറ്റു; മഹാരാഷ്ട്ര കമ്പനിയുടെ ഓഹരി കൂപ്പുകുത്തി, ഡയറക്ടർ പൊലീസ് കസ്റ്റഡിയിൽ

  മഹാരാഷ്ട്ര ആസ്ഥാനമായ ജിഎസ്എം ഫോയിൽസ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ മോഹൻസിങ് പർമാറിന് (46) വെടിവയ്പ്പിൽ പരിക്ക്. കമ്പനിയുടെ പരിസരത്തുവച്ച്, ബൈക്കിൽവന്ന 2 പേർ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. തോളിൽ വെടിയേറ്റുവീണ പർമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.   സംഭവത്തിൽ കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടറായ സാഗർ ഭാനുശാലിയെ പൊലീസ് കസ്റ്റഡയിലെടുത്തു. മുംബൈ വസായി-വിരാറിൽ നായക്പാഡ എന്ന സ്ഥലത്തുവച്ചാണ് മോഹൻസിങ്ങിന് വെടിയേറ്റത്. സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച കത്തിൽ ജിഎസ്എം ഫോയിൽസ് കമ്പനിതന്നെയാണ് വെടിവയ്പ്പുണ്ടായ…

Read More

അൾജീരിയയെ കണ്ണീരിലാഴ്ത്തി വൻ ദുരന്തം; 27 മരണം, രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം

  അൾജിയേഴ്സ്∙ അൾജീരിയയിൽ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേർക്ക് ദാരുണാന്ത്യം. സംഭവത്തിൽ 39 പേർക്ക് പരുക്കേറ്റതായി ആരോഗ്യ മന്ത്രി മുഹമ്മദ് സിദ്ദീഖ് ഐത് മസ്ഊദീൻ അറിയിച്ചു. തലസ്ഥാനമായ അൾജിയേഴ്സിന് കിഴക്കുള്ള തീരദേശ പട്ടണമായ ബൂമെർദാസിന് സമീപമാണ് അപകടമുണ്ടായത്. ബസ് റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ റോഡപകടങ്ങളിൽ…

Read More

വേളാങ്കണ്ണി തിരുനാൾ: നാഗർകോവിൽ വഴി തിരുവനന്തപുരം- വേളാങ്കണ്ണി ട്രെയിൻ വേണമെന്ന് ആവശ്യം

  നാഗർകോവിൽ ∙ പ്രസിദ്ധ തീർഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് തിരുവനന്തപുരത്തു നിന്ന് നാഗർകോവിൽ ടൗൺ വഴി പ്രത്യേക ട്രെയിൻ സർവീസ് നടത്തണമെന്ന് ആവശ്യമുയരുന്നു. ഓഗസ്റ്റ് അവസാന ആഴ്ച തുടങ്ങി സെപ്റ്റംബർ ആദ്യ ആഴ്ചയിൽ അവസാനിക്കുന്ന വേളാങ്കണ്ണി ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനു തിരുവനന്തപുരം, കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ നിന്ന് ഒട്ടേറെ വിശ്വാസികളാണ് വേളാങ്കണ്ണിയിലേക്ക് പോകുന്നത്.നിലവിൽ എറണാകുളത്തിനും വേളാങ്കണ്ണിക്കുമിടയിൽ തിങ്കൾ, ശനി ദിവസങ്ങളിലും ബുധനാഴ്ചയുമുള്ള 2 ട്രെയിനുകൾ കോട്ടയം, കായംകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി,…

Read More

ധുരന്ധർ സിനിമയിലെ ബലൂച് ഗ്യാങ്; വീടിന് പുറത്ത് വെടി, ഉസൈർ ബലൂച്ചിന്റെ സഹോദരന്‍ ഗുരുതരാവസ്ഥയിൽ

  കറാച്ചി ∙ ബോളിവുഡ് സിനിമയായ ധുരന്ധറിൽ പരാമർശിക്കുന്ന പാക്കിസ്ഥാനിലെ അധോലോക നേതാവ് ഉസൈർ ബലൂചിന്റെ സഹോദരൻ സുബൈർ ബലൂച് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ. വ്യാഴാഴ്ച വൈകുന്നേരം കറാച്ചിയിലെ ലിയാരി മേഖലയിലെ സിംഗു സ്ട്രീറ്റിലാണ് വെടിവയ്പ്പുണ്ടായത്.വീടിന് പുറത്ത് ഇരിക്കുകയായിരുന്ന സുബൈറിന് നേരെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും മാരകമായി വെടിയേറ്റ സുബൈറിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി കറാച്ചിയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്പ്പിൽ സുബൈറിന്റെ കൂടെയുണ്ടായിരുന്ന രണ്ട് പേർക്കും പരുക്കേറ്റു. ഇതിൽ ഒരാളുടെ നില…

Read More

‘പിഎസ്‍സിയുടെ ഉൾപ്രവർത്തനങ്ങളിൽ കാപട്യം കലരുന്നത് മഹാഅപരാധം’; വിമർശനവുമായി CPI വാരിക

  പിഎസ്‍സി ക്രമക്കേടിനെതിരെ വിമർശനവുമായി സിപിഐ വാരിക. ശിപാർശയും ഒത്താശയുമില്ലാതെ തൊഴിൽ ലഭിക്കുന്ന ഏക സംവിധാനമായ പിഎസ്‍സിയുടെ ഉൾപ്രവർത്തനങ്ങളിൽ കാപട്യം കലരുന്നത് മഹാഅപരാധമെന്നാണ് വിമർശനം. കവി പി കെ ഗോപി എഴുതിയ ലേഖനത്തിലാണ് വിമർശനം. നവയുഗം വാരികയിലാണ് പിഎസ്‍സി ക്രമക്കേടിനെതിരെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.     വിശ്വാസ്യത വീണ്ടെടുക്കണം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമര്‍ശനം. സത്യസന്ധമായി നടക്കേണ്ട ഉദ്യോഗസ്ഥ നിയമനമാണ് നിര്‍ഭാഗ്യവശാല്‍ സംശയത്തിന്റെ കരിനിഴലില്‍ അകപ്പെട്ടിരിക്കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു. യുവാക്കളുടെ ആശാകേന്ദ്രമായ പിഎസ്‌സി അതിന്റെ അടിസ്ഥാന…

Read More

അതിതീവ്ര മഴ, ഏത് സാഹചര്യവും നേരിടാൻ തയാറാകണം; 3 ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി

  സംസ്ഥാനത്തെ മഴ കെടുതിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായി സാഹചര്യം വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകി. സംസ്ഥാന തല ഏകോപനം റവന്യു മന്ത്രി നിർവഹിക്കും. ഇടുക്കി,പത്തനംതിട്ട,കോട്ടയം ജില്ലാ കളക്ടർമാർക്ക് അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമാകണമെന്ന് നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് സി.പി ജോണും പത്തനംതിട്ടയില്‍ പി.സി വിഷ്ണുനാഥും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. രണ്ടു പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ്…

Read More

പൊതു പരീക്ഷ ഭേദഗതി നിയമമായി; ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

  പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. ബിൽ ഇതോടെ നിയമമായി. ലോക്സഭയിലും രാജ്യസഭയിലും ശബ്ദ വോട്ടോടെയായിരുന്നു ബില്ല് പാസായിരുന്നത്. പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണങ്ങൾ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് നിമയത്തിന്റെ ലക്ഷ്യം. ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ തട്ടിപ്പിലും ഉൾപ്പെട്ടവർക്കെതിരെ കൂടുതൽ കർശന ശിക്ഷ ഉറപ്പാക്കും.     നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണം. കുറ്റപത്രം…

Read More

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; താമരശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം

  അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പീച്ചി ഡാമിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും മലയോര മേഖലയിലുള്ള രാത്രി യാത്രക്കും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ…

Read More