Headlines

Webdesk

സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ മോദിയും; മത്സര പരീക്ഷാ ഗൈഡ് വിവാദത്തിൽ

ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഉള്‍പ്പെടുത്തി മത്സര പരീക്ഷകൾക്ക് ഗൈഡുകൾ തയ്യാറാക്കുന്ന കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട്. പുതിയ മത്സര പരീക്ഷാ ഗൈഡിലെ പരാമര്‍ശമാണ് വിവാദത്തിലായിരിക്കുന്നത്. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോര്‍, മംഗള്‍ പാണ്ഡെ തുടങ്ങിയ പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിലാണ് പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിലെ ഉള്ളടക്കം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായതോടെ ശിവന്ത് സര്‍ എന്ന ഗൈഡിനെതിരെ വിമര്‍ശനം ശക്തമായി. പുസ്തകത്തില്‍ മോദിയുടെ ചില പ്രസ്താവനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘മൈ ഭീ ചൗക്കീദാര്‍’, ‘ജയ്…

Read More

‘പിഎംശ്രീ നടപ്പാക്കാൻ അനുവദിക്കില്ല’; സർക്കാരിന് മുന്നറിയിപ്പുമായി എംഎസ്എഫ്

കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു സര്‍ക്കാരും അത് വ്യാമോഹിക്കേണ്ടെന്നും ഭരണം മാറിയാല്‍ എംഎസ്എഫിന്റെ നിലപാട് മാറില്ലെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ പിലാക്കല്‍ പറഞ്ഞു. പിഎംശ്രീ നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉപാധികള്‍ വച്ച സാഹചര്യത്തിലാണ് പ്രതികരണം. എംഎസ്എഫിന്റെ നിലപാട് മാറില്ലെന്നും മുമ്പുണ്ടായിരുന്ന അതേ നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പിഎംശ്രീയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സമരപരിപാടികളുമായി എംഎസ്എഫ് മുന്നോട്ട് പോവും. അധികാരം മാറുന്നതിനനുസരിച്ച് നിലപാട് മാറ്റുന്ന എസ്എഫ്‌ഐക്കാരുടെ സ്വഭാവമല്ല എംഎസ്എഫിനുള്ളതെന്നും…

Read More

കരുവാറ്റ കേസ്: പ്രായപൂർത്തിയാകാത്തവരുടെ തെളിവെടുപ്പിന് ഹൈക്കോടതി സ്റ്റേ: പൊലീസ് കസ്റ്റഡിക്ക് തുല്യമെന്ന് വാദം

ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതക കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളുടെ തെളിവെടുപ്പ് അനുമതിക്ക് സ്റ്റേ. ഹൈക്കോടതിയാണ് ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അനുമതി സ്റ്റേ ചെയ്തത്. ബോര്‍ഡിന്റെ ഉത്തരവാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നടപടിയില്‍ കുട്ടികള്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി പൊലീസിന്റെ മറുപടി തേടി. ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. അകമ്പടി നീക്കത്തിന് പൊലീസിന് അനുമതി നല്‍കിയത് നിയമ വിരുദ്ധമെന്നാണ് കുട്ടികള്‍ നല്‍കിയ ഹര്‍ജിയിലെ വാദം. ഇത്…

Read More

കറന്റ് കട്ട് 25 മിനിറ്റ്, ചിലയിടത്ത് ഒന്നിൽ കൂടുതൽ സമയം നിയന്ത്രണം; നാളെ മുതൽ മെസേജ് ‌

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും വൈകിട്ട് പലയിടത്തും വൈദ്യുതി നിയന്ത്രണമുണ്ടായി. കെഎസ്ഇബി അറിയിച്ചതു പോലെ വൈകിട്ട് 6.30 മുതലാണ് നിയന്ത്രണം തുടങ്ങിയത്. 25 മിനിറ്റാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. ചിലയിടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ നിയന്ത്രണവും ഏർപ്പെടുത്തേണ്ടി വന്നേക്കും. നാളെ മുതൽ വൈദ്യുതി പോകുന്ന സമയം കൃത്യമായി ജനങ്ങളെ അറിയിക്കും. ഫോണിലേക്ക് മെസേജ് വരുന്ന രീതിയിൽ ക്രമീകരണം നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപയോഗം മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തിനേക്കാൾ കൂടുതലായിരുന്നെന്നും പീക്ക് സമയങ്ങളിലെ ഉപഭോഗം 800…

Read More

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കുന്നു; ആകെ നിര്‍മ്മാണ ശേഷി പ്രതിദിനം 3.25 ലക്ഷം കണ്ടെയ്‌നര്‍ ആകും

തിരുവനന്തപുരം: ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ അരവണ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രതിദിന നിര്‍മ്മാണ ശേഷി 85,000 മുതല്‍ ഒരുലക്ഷം കണ്ടെയ്‌നര്‍ വരെ വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കും. ഇതോടെ ആകെ നിര്‍മ്മാണ ശേഷി പ്രതിദിനം 3.25 ലക്ഷം കണ്ടെയ്‌നര്‍ ആകും. നിലവില്‍ രണ്ടു മുതല്‍ 2.25 ലക്ഷം കണ്ടെയ്‌നര്‍ വരെയാണ് പ്രതിദിന നിര്‍മ്മാണശേഷി. പുതുതായി ആറ് അരവണ പ്രിപ്പറേഷന്‍ പാന്‍ ( വാര്‍പ്പ്), രണ്ട് കൂളിംഗ് ചേമ്പറുകള്‍, ഒരു ബോയിലര്‍ എന്നിവയാണ് സ്ഥാപിക്കുന്നത്….

Read More

പിണറായി വിജയന് പ്രതിപക്ഷ നേതാവായി തുടരാൻ അവകാശം ഇല്ല, ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം: പി കെ ഫിറോസ് MLA

നേതാവായി തുടരാൻ ധാർമികമായി അവകാശം ഇല്ലെന്ന് പി കെ ഫിറോസ് MLA. മടിയിൽ കനം ഉണ്ട്. പിണറായിക്ക് ഭയം ഉണ്ട്. അന്വേഷണ ഏജൻസി റിപ്പോർട്ട് പുറത്ത് വന്ന സ്ഥിതിക്ക് രാജിവെയ്ക്കണം. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം. പൊലീസ് കൃത്യമായി അന്യേഷണം നടത്തട്ടേയെന്നും പി കെ ഫിറോസ് വ്യക്തമാക്കി. അതേസമയം പരവതാനി വിരിച്ച് അതിലൂടെ വന്ന പാര്‍ട്ടിയല്ല സിപിഐഎമ്മെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തന്നെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ ആ തരത്തില്‍ ഉയര്‍ന്നിട്ടില്ല….

Read More

സിഎംആര്‍എല്‍- എക്സലോജിക് കേസ് : ഇഡിയുടെ ഏജന്റായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറരുത്; സിപിഐഎം പോളിറ്റ് ബ്യൂറോ

ഡല്‍ഹി: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി ശിപാര്‍ശ രാഷ്ട്രീയ പക പോക്കലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. കേസെടുക്കരുതെന്നും ഇഡിയുടെ ഏജന്റാകരുതെന്നുമാണ് വി ഡി സതീശന്‍ സര്‍ക്കാരിന് മുന്നറിയിപ്പ്. രാഷ്ട്രീയ വേട്ടയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പോളിറ്റ്ബ്യൂറോ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. വിജിലന്‍സും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളഞ്ഞ വിഷയത്തിലാണ് കേരള പൊലീസിനെ കൊണ്ട് കേസെടുപ്പിക്കാന്‍ ഇഡി ശ്രമിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കുറ്റപ്പെടുത്തി. പിണറായി വിജയനെ ഒറ്റതിരിച്ച് ആക്രമിക്കാം എന്നത്…

Read More

‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ – കോൺഗ്രസ് സഖ്യത്തിന് പേരായി

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ മുന്നണിക്ക് സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ് എന്ന് പേരിട്ടു. പനയൂരിലെ ടിവികെ ആസ്ഥാനത്തായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രി സി ജോസഫ് വിജയുടെ നേതൃത്വത്തിലായിരുന്നു യോഗം. കോൺഗ്രസ്, മുസ്ലിം ലീഗ്, വിസികെ, എംഡിഎംകെ എന്നീ പാർട്ടികൾ മുന്നണിയിലുണ്ട്. സഖ്യത്തിന്റെ പേരിലും ‘വെട്രി’ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയ് ആണ് സഖ്യത്തിന്‍റെ ചെയർമാൻ. ടിവികെയും കോൺഗ്രസും അടക്കം അഞ്ച് പാർട്ടികൾ ആണ് സഖ്യത്തിൽ ഉള്ളത്. വിജയ്, വിസികെ അധ്യക്ഷൻ തോൽ…

Read More

യുകെയിലെ എയർ ട്രാഫിക് തകരാർ: റദ്ദാക്കിയത് തൊണ്ണൂറോളം വിമാന സർവീസുകൾ; ‘വലഞ്ഞ്’ യാത്രക്കാർ, വരും ദിവസങ്ങളിലും മാറ്റം

ഹേഗ്∙ യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് നെതർലൻഡ്സിനും ബ്രിട്ടനും ഇടയിലുള്ള തൊണ്ണൂറോളം വിമാന സർവീസുകൾ റദ്ദാക്കി. ഡാറ്റ പ്രൊസസിങിലുണ്ടായ തടസ്സമാണ് സർവീസുകളെ പ്രതികൂലമായി ബാധിച്ചതെന്ന് യൂറോപ്യൻ എയർ ട്രാഫിക് സെന്ററായ യൂറോകൺട്രോൾ അറിയിച്ചു. യുകെയിലെ 15 എയർപോർട്ടുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന നാഷനൽ എയർ ട്രാഫിക് സർവീസാണ് ചൊവ്വാഴ്ച ഉച്ചയോടെ പ്രശ്നം സ്ഥിരീകരിച്ചത്. ഇതോടെ, ലണ്ടൻ മേഖലയിലെ നാല് പ്രധാന എയർപോർട്ടുകളിലേക്കുള്ള വിമാന സർവീസുകൾ വൻതോതിൽ തടസ്സപ്പെട്ടു. നെതർലൻഡ്സിലെ പ്രധാന വിമാനത്താവളമായ ആംസ്റ്റർഡാം…

Read More

‘സുഖപ്രസവമെന്ന് പറഞ്ഞു, പക്ഷേ…’: ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു; പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സപ്പിഴവ്?

കൊല്ലം∙ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചത് ചികിത്സപ്പിഴവ് മൂലമെന്ന് ബന്ധുക്കൾ. പുനലൂർ സ്വദേശികളായ അനൂപ് – ശ്രുതി ദമ്പതികളുടെ പെൺകുഞ്ഞാണ് ഇന്നു പുലർച്ചെ മരിച്ചത്. സുഖപ്രസവമെന്നു പറഞ്ഞാണ് ലേബർ റൂമിൽ കയറ്റിയതെന്നും പ്രസവശസ്ത്രക്രിയ നടത്തിയത് അറിയിച്ചില്ലെന്നുമാണു ബന്ധുക്കളുടെ ആരോപണം. ശ്രുതിയെ ചികിത്സിച്ച ഡോ. ജിഷ കൈക്കൂലി വാങ്ങിയെന്നും കുഞ്ഞിന്റെ പിതാവ് ആരോപിച്ചു. തിങ്കളാഴ്ചയാണ് ശ്രുതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടോടെ പ്രസവവേദന തുടങ്ങി. സുഖപ്രസവമായിരിക്കുമെന്നും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടർ കുടുംബത്തെ അറിയിച്ചു. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ…

Read More