Headlines

Webdesk

കേരള ഹൗസില്‍ നാടകീയ രംഗങ്ങള്‍; കനയ്യ കുമാറും കേരള ഹൗസ് ആര്‍സിയും തമ്മില്‍ തര്‍ക്കം

  ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ കുമാറും കേരള ഹൗസ് റെസിഡന്റ് കമ്മീഷണറും തമ്മില്‍ തര്‍ക്കം. മുറി ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ ഐഎഎസ് മോശമായി പെരുമാറിയെന്നാണ് കനയ്യകുമാറിന്റെ പരാതി. തന്നോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടുവെന്നും കനയ്യകുമാര്‍ പറയുന്നു.കനയ്യ കുമാര്‍ കേരള ഹൗസിലെത്തി തന്റെ പേരില്‍ ഒരു റൂം ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. സാധാരണ റൂം ബുക്ക് ചെയ്യാത്തവരെ കേരള…

Read More

കെടിഡിസിയുടെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജ വെബ്സൈറ്റ്; ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ്

  തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകള്‍ നിര്‍മ്മിച്ചാണ് തട്ടിപ്പ്. വ്യാജസൈറ്റുകള്‍ക്ക് കെടിഡിസിയുടെ ഔദ്യോഗിക വെബ്സൈറ്റുമായി അതീവ സാമ്യമുണ്ടായിരിക്കും. ഗൂഗിളില്‍ കെടിഡിസി കീവേഡുകള്‍ തിരയുന്ന ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണ് തട്ടിപ്പ്. റൂം ബുക്കിംഗ് പൂര്‍ത്തിയാക്കാന്‍ ലഭിക്കുന്ന ഒടിപി നല്‍കുന്നതോടെ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ വലിയ തുക പിന്‍വലിക്കപ്പെടുന്നു എന്നാണ് പരാതി. തട്ടിപ്പ് മറയ്ക്കാന്‍ വ്യാജ ബുക്കിംഗ് രസീതുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത…

Read More

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി: ജൂഡോ താരം തൂലിക മാനിന് വിലക്ക്

  കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി.ജൂഡോതാരം തൂലിക മാനിന് വിലക്കേർപ്പെടുത്തി നാഡ. നാഡ ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി. ഉത്തേജക മരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. തൂലിക മാനിന് ഗെയിംസിൽ മത്സരിക്കാനാകില്ല. ഇന്ത്യയ്ക്ക് സ്വർണ മെഡൽ പ്രതീക്ഷയുള്ള താരമായിരുന്നു തൂലിക.     12 മാസത്തിനിടെ മൂന്ന് തവണ ഡോപ്പിങ് ടെസ്റ്റിൽ പരാജയപ്പെട്ടതോടെയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി തൂലികയെ സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്നു. 2022 ലെ ബർമിംഗ്ഹാം കോമൺ‌വെൽത്ത്…

Read More

കേരളത്തിന്റെ യൗവ്വനം പ്രതിഷേധമേറ്റെടുത്തു, പിന്തുണയുമായി അവര്‍ ഒരുമിച്ചെത്തിയതില്‍ സന്തോഷം: അഭിജീത് ദീപ്‌കെ

  ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ആവര്‍ത്തിച്ച് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. സമാധാനപരമായ പ്രതിഷേധം ജന്തര്‍ മന്തറില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ യൗവ്വനം പ്രതിഷേധമേറ്റെടുത്തുവെന്നും അവര്‍ പിന്തുണയുമായി ഒരുമിച്ചെത്തിയെതില്‍ സന്തോഷമുണ്ടെന്നും അഭിജീത് പറഞ്ഞു.   അതേസമയം, ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കാനുള്ള തീരുമാനത്തിലാണ് സർക്കാരും ബിജെപിയും. ധർമേന്ദ്ര പ്രധാനൊപ്പം ഉറച്ച് നിൽക്കാനും സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നുമാണ് ബിജെപിയുടെ തീരുമാനം. കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗും…

Read More

ഊളമ്പാറ ജയില്‍ പോലെ, രോഗികളുടെ അവസ്ഥ വേദനിപ്പിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

  തിരുവനന്തപുരം: ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ദയനീയാവസ്ഥയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഊളമ്പാറ ജയില്‍ പോലെയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. രോഗികള്‍ ആശുപത്രിയിലല്ല, ജയിലിലാണെന്ന തോന്നലിലാണ് കഴിയുന്നതെന്നും അവരുടെ അവസ്ഥ വേദനിപ്പിക്കുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.158 അറ്റന്‍ഡര്‍ തസ്തികയില്‍ 127 പേര്‍ മാത്രമാണുള്ളത്. ഒഴിവുകള്‍ ഉടന്‍ നികത്തണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അറ്റന്‍ഡര്‍മാര്‍ തന്നെയാണ് പാചകവും ശുചീകരണവും നിര്‍വഹിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല. കുറഞ്ഞത് 40-50 പേര്‍ ആവശ്യമാണ്. രോഗമുക്തി നേടിയ 55 പേരുടെ പുനരധിവാസ പദ്ധതി…

Read More

വിദ്യാഭ്യാസ മന്ത്രി രാജിവെക്കില്ല; ധർമേന്ദ്ര പ്രധാനൊപ്പം ഉറച്ച് നിൽക്കാൻ ബിജെപി തീരുമാനം

  ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ല. നിലപാടിൽ ഉറച്ച് നിൽക്കാനുള്ള തീരുമാനവുമായി സർക്കാരും ബിജെപിയും. ധർമേന്ദ്ര പ്രധാനൊപ്പം ഉറച്ച് നിൽക്കാനും സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നുമാണ് ബിജെപിയുടെ തീരുമാനം. കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗും ജെ പി നദ്ദയുമായി നടത്തിയ ചർച്ചയിലും ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം ഒഴിച്ചുള്ള സിജെപി നേതാക്കളുടെ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യത്തിൽ തീരുമാനം എടുക്കാൻ നാളെ ഉച്ചവരെ കേന്ദ്ര സർക്കാർ സാവകാശം തേടിയിരുന്നു.   നേരത്തെ കോക്രോച്ച്…

Read More

ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി; പവർ എക്സ്ചേഞ്ചിലും വൈദ്യുതിയില്ല

  തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. എൽ നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ചു ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്….

Read More

അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം; കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

  കൊച്ചി ∙ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു കോടിയോളം രൂപയുടെ സ്വർണവുമായി മലയാളി പിടിയിൽ. ഇന്നലെ അബുദാബിയിൽ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി ജംഷീദ് എടക്കണ്ടിപൊയിൽ (36) ആണ് കസ്റ്റംസിന്റെ പിടിയിലായത്.വ്യാഴാഴ്ച രാവിലെ അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു. പ്രത്യേകമായി തയ്ച്ചെടുത്ത അടിവസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ വേർതിരിക്കലിൽ ഇതിൽ നിന്ന് 1,246.23 ഗ്രാം…

Read More

ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് ഇടിഞ്ഞുവീണു; 13 പേർക്ക് ദാരുണാന്ത്യം

  ഷിംല∙ ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് ഇടിഞ്ഞുവീണ് 13 പേർക്ക് ദാരുണാന്ത്യം. ഗോത്രവർഗ മേഖലയായ പാംഗി താഴ്‌വരയിലെ കില്ലർ-ഉദയ്പുർ റോഡിലുള്ള കാഡു നല്ലയിലാണ് ദുരന്തമുണ്ടായത്. മലഞ്ചെരുവിന്റെ ഒരു വലിയ ഭാഗം തകർന്ന് വാഹനത്തിനു മുകളിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 13 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഭർമൗർ-പാംഗി എംഎൽഎ ഡോ. ജനക് രാജ് സ്ഥിരീകരിച്ചു.അപകടവിവരമറിഞ്ഞ് രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. തകർന്നടിഞ്ഞ വാഹനത്തിനുള്ളിൽനിന്നു മൃതദേഹങ്ങൾ പുറത്തെടുക്കാനും റോഡിലെ അവശിഷ്ടങ്ങൾ…

Read More

സഹപ്രവർത്തകന്റെ മകളെ പീഡിപ്പിച്ച് പൊലീസുകാരൻ; മകനൊപ്പം കാവൽ നിന്ന് മറ്റൊരു ഉദ്യോഗസ്ഥൻ

  ഭോപാൽ ∙ സഹപ്രവർത്തകന്റെ പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിനിയെ തന്ത്രപരമായി വിജനമായ സ്ഥലത്തെത്തിച്ചാണ് പ്രതികൾ കുറ്റകൃത്യം ചെയ്തത്. ബുധനാഴ്ച വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം.മധ്യപ്രദേശ് സ്പെഷൽ ടാസ്ക്‌ഫോഴ്സിലെ (എസ്ടിഎഫ്) ഉദ്യോഗസ്ഥനായ സന്തോഷ് സെൻ ആണ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. ഇയാൾക്കു കാവൽനിന്ന് ഒത്താശ ചെയ്തതിന് ഗ്വാളിയറിൽനിന്നുള്ള കോൺസ്റ്റബിൾ ജിതേന്ദ്ര രജപുത് എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എന്ന വ്യാജേനയാണു…

Read More