Headlines

Webdesk

ഓണാവധി തുടങ്ങും മുൻപേ ടിക്കറ്റ് വെയ്റ്റ് ലിസ്റ്റിൽ; ട്രെയിനുകളിലും ദീർഘദൂര ബസുകളിലും ടിക്കറ്റ് കിട്ടാനില്ല

  കോഴിക്കോട് ∙ ഓണാവധിക്കു മുന്നോടിയായി കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ട്രെയിനുകളിലും ദീർഘദൂര ബസുകളിലും ടിക്കറ്റ് കിട്ടാനില്ല. ബെംഗളൂരു അടക്കമുള്ള നഗരങ്ങളിൽ ജോലി ചെയ്യുന്നവർ നാട്ടിലേക്കു ടിക്കറ്റ് ലഭിക്കാതെ പ്രതിസന്ധിയിലാണ്. റെയിൽവേയിൽ ആഴ്ചകൾക്ക് മുൻപ് ടിക്കറ്റ് ബുക്കിങ് പൂർത്തിയായി. പ്രമുഖ നഗരങ്ങളിൽ നിന്നു മലബാറിലേക്കുള്ള എല്ലാ പ്രധാന ട്രെയിനുകളിലും ടിക്കറ്റ് വെയിറ്റ് ലിസ്റ്റിൽ മാത്രമാണ്. തിരക്ക് കണക്കിലെടുത്ത് മലബാറിലേക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ഇത്തവണയും അവഗണിക്കപ്പെട്ടു.സാധാരണക്കാർ ആശ്രയിച്ചിരുന്ന ജനറൽ കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതും യാത്രാദുരിതം രൂക്ഷമാക്കി….

Read More

ലക്ഷം ശമ്പളമുള്ള ജോലി: 10 ചോദ്യങ്ങൾ ആരും നോക്കിയില്ല; പിഎസ്‌സി ഉന്നത ഉദ്യോഗസ്ഥരിലേക്ക് എസ്ഐടി

  തിരുവനന്തപുരം ∙ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം പിഎസ്‌സി ഉന്നത ഉദ്യോഗസ്ഥരിലേക്ക്. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട 3 ഉദ്യോഗസ്ഥരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തി. ഡപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരാണ് മൊഴി നൽകിയത്. മൂല്യനിർണയത്തിലുണ്ടായ വീഴ്ച സംബന്ധിച്ചു വ്യക്തത വരുത്തുകയാണു ലക്ഷ്യം. വരുംദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്നാണു സൂചന.ഒരു ലക്ഷത്തിലേറെ രൂപ ശമ്പളമുള്ള തസ്തികയിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിൽ 10 ചോദ്യങ്ങൾ…

Read More

ഇന്റർനെറ്റ് വിച്ഛേദിച്ചാലും മെസേജ് അയക്കാം!പ്രതിഷേധക്കാരും ഉപയോഗിക്കുന്നു ;’ബിറ്റ്ചാറ്റ്’ ആപ്പ് നിരോധിച്ച് കേന്ദ്രം

  ഇന്റർനെറ്റോ മൊബൈൽ നെറ്റ്‌വർക്കോ സെൻട്രലൈസ്ഡ് സെർവറുകളോ ഇല്ലാതെ പ്രവർത്തിക്കുന്ന അത്യാധുനിക ഡീസെൻട്രലൈസ്ഡ് മെസ്സേജിങ് ആപ്പായ ‘ബിറ്റ്ചാറ്റ്’ ഹോസ്റ്റ് ചെയ്തിരിക്കുന്ന റൊപ്പോസിറ്ററികൾനീക്കം ചെയ്യാൻ പ്രമുഖ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിന് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) ഈ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ജാക്ക് ഡോർസി രൂപകല്പന ചെയ്ത ആപ്പാണിത്. ഐടി ആക്ടിലെ ഭേദഗതി ചെയ്ത ‘റീസൺഡ് ഇന്റിമേഷൻ’ സംവിധാനം ഉപയോഗിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾക്കോ വിഡിയോകൾക്കോ പകരമായി…

Read More

ചികിത്സിക്കാൻ ഡോക്ടർ എവിടെ ? ; കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഗുരുതര പ്രതിസന്ധി, ഒഴിഞ്ഞുകിടക്കുന്നത് 120 തസ്തികകൾ

  കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഗുരുതര പ്രതിസന്ധി. ഒഴിഞ്ഞുകിടക്കുന്നത് 120 ഡോക്ടേഴ്സ് തസ്തികകൾ. ഡോക്ടേഴ്സിന്റെ അഭാവം മഴക്കാല രോഗ പ്രതിരോധത്തെ ബാധിക്കുന്നു, പൊതുജനാരോഗ്യ സംവിധാനം പ്രതിസന്ധിയിലെന്ന് KGMOA വ്യക്തമാക്കി. താലൂക്ക് ആശുപത്രികൾ ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ കേന്ദ്രങ്ങളിൽ രൂക്ഷമായ അവസ്ഥയാണ് നിലവിലുള്ളത്.     ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തത് ദൈനംദിന ചികിത്സകളെ ബാധിച്ചു. ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം. ഉടൻ നിയമനം നടത്തിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകികൊണ്ട് കണ്ണൂർ ഡിഎംഒയ്ക്ക് KGMOA കത്ത്…

Read More

കെഎസ്ആര്‍ടിസിയില്‍ ബസ് ക്ഷാമം; പുതിയ 1900 ബസുകള്‍ വേണമെന്ന് സര്‍ക്കാരിന് സിഎംഡിയുടെ കത്ത്

  തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ബസ് ക്ഷാമം പരിഹരിക്കണമെന്ന് കാട്ടി സര്‍ക്കാരിന് കത്തയച്ച് സിഎംഡി. ക്ഷാമം പരിഹരിക്കണമെങ്കില്‍ 1,900 ബസുകള്‍ അടിയന്തരമായി വേണമെന്നാണ് ആവശ്യം. ബസ് വാങ്ങാന്‍ 1,400 കോടിയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി നല്‍കണമെന്നും സിഎംഡി കത്തില്‍ ആവശ്യപ്പെടുന്നു.   ജര്‍മ്മന്‍ വികസന ബാങ്കായ കെഎഫ്ഡബ്ല്യു മുഖേന പണം കണ്ടെത്താനാണ് നീക്കം. എഐഐബി, എഡിബി തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും ലോണ്‍ എടുക്കാനും തീരുമാനമുണ്ട്. 1,000 കോടി ചെലവില്‍ 2,300 പുതിയ ഡീസല്‍ ബസുകളും 400…

Read More

‘പാറ്റ’ എന്ന് വിളിച്ചത് വ്യാജ നിയമ ബിരുദധാരികളെ, രാജ്യത്തെ യുവാക്കളെയല്ല’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  ന്യൂഡല്‍ഹി: താന്‍ പാറ്റ എന്ന് വിളിച്ചത് രാജ്യത്തെ യുവാക്കളെ അല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുവരുന്നവരെയാണ് താന്‍ പാറ്റകളെന്ന് വിളിച്ചതെന്നും രാജ്യത്തെ യുവാക്കളോട് തനിക്ക് വലിയ ബഹുമാനമാണെന്നും സൂര്യകാന്ത് വിശദീകരിച്ചു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു സൂര്യകാന്തിന്റെ പ്രതികരണം. ‘വ്യാജ നിയമബിരുദ ധാരികളുടെ വിഷയം നേരത്തെ തന്നെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജ ബിരുദമുപയോഗിച്ച് പിന്‍വാതിലിലൂടെ ഈ തൊഴില്‍മേഖലയിലേക്ക് കടന്നുവന്ന അഭിഭാഷകരെക്കുറിച്ചായിരുന്നു ആ പരാമര്‍ശം. വ്യാജ നിയമബിരുദങ്ങളും ഈ…

Read More

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; വീണയ്ക്ക് കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

  സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി. വീണ ടി. സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് 2024 ഏപ്രിൽ 17ന് ശശിധരൻ കർത്ത നൽകിയ മൊഴിയാണ് തിരിച്ചടിയാവുക. സേവനം നൽകിയിട്ടില്ലെന്ന് വീണയും സമ്മതിച്ചിരുന്നതായി ഇ ഡി വ്യക്തമാക്കി. പിണറായി വിജയൻ മുഖ്യമന്ത്രി ആയതുകൊണ്ടാണ് വീണയ്ക്ക് പണം നൽകിയതെന്നും കർത്ത മൊഴി നൽകിയിരുന്നു.     എക്സാലോജിക് പ്രവർത്തിച്ചിരുന്നത് കർത്തയുടെ പണത്തിലെന്ന് ഇ ഡി. ഇൻവോയ്‌സ്‌ ഇല്ലാതെയും…

Read More

ദിവസവും തുണി നനച്ച് തുടച്ച് പൗഡറിട്ട് കൊടുക്കും; കൊല്ലത്ത് മാതാവിന്റെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ ചെയ്തത് മൂന്ന് ദിവസം

  കൊല്ലം കുളത്തൂപ്പുഴയിൽ മാതാവിന്റെ മൃതദേഹം മകൻ ആരുമറിയാതെ പൂജ ചെയ്തത് മൂന്ന് ദിവസം. കുളത്തുപ്പുഴ ആർ പി എൽ 2F ക്വാട്ടേഴ്സിലെ ചിന്നത്താമ (80) യുടെ മൃതശരീരമാണ് മകൻ കൃഷ്ണ സ്വാമി മൂന്ന് ദിവസം മുറിക്കുള്ളിൽ സൂക്ഷിച്ച് പൂജ ചെയ്തത്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കൃഷ്ണ സ്വാമി.     കൃഷ്ണ സ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോളാണ് സംഭവം പുറത്തിറഞ്ഞത്. ഉടനെ മറ്റ് ബന്ധുക്കളെയും കുളത്തുപ്പുഴ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ബുധനാഴ്ചയാണ് അമ്മ മരിച്ചത്. ഇക്കാര്യം പുറത്തറിയിക്കാതെ…

Read More

നിപയിൽ ആശ്വാസം; ഗുരുതരാവസ്ഥയായിരുന്ന രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി

  നിപ ബാധിച്ച് ഗുരുതരാവസ്ഥയായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി.43 കാരനായ രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇയാളുടെ നിപ പരിശോധന ഫലങ്ങൾ നെഗറ്റീവാണ്. നേരത്തെ രാമനാട്ടുകര മുനിസിപ്പാലിറ്റി 5 -ാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചിരുന്നു.     ജൂൺ 11 ന് റിപ്പോർട്ട് ചെയ്തിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരില്ലാത്ത സാഹചര്യത്തിലാണിത്. കൺടൈൻമെന്‍റ് സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടികളിലേക്കു കടക്കാതെ…

Read More

റഷ്യന്‍ തീരത്തെ കരിങ്കടലില്‍ കപ്പലിന് നേരേ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

  കരിങ്കടലിൽ റഷ്യൻ തീരത്ത് കപ്പലിന് നേരെ ആക്രമണം. ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. എം വി ഒമോർഫി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണ സമയത്ത് മൂന്ന് ഇന്ത്യക്കാർ കപ്പലിലുണ്ടായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജൂലൈ 18 നാണ് ആക്രമണം ഉണ്ടായത്. വിവരം ലഭിച്ചതിനെത്തുടർന്ന്, റഷ്യയിലെ ഇന്ത്യൻ മിഷൻ ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തുകയും ബാധിക്കപ്പെട്ട കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.     വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ളതും നിരപരാധികളായ ജീവനക്കാരുടെ…

Read More