Headlines

Webdesk

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. കണ്ണൂര്‍ മുതുകുട സ്വദേശി നബീസയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ പാമ്പുകടിയേറ്റത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വീട്ടില്‍ കിടന്നുറങ്ങുന്ന സമയത്ത് വീട്ടിനകത്ത് വച്ചുതന്നെയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. (Another snakebite death in the state) ആദ്യഘട്ടത്തില്‍ പാമ്പുകടിച്ചതാണെന്ന് മനസിലായിരുന്നില്ല. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ പാടുകളുമുണ്ടായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പാമ്പ് കടിച്ചതാണെന്ന് വ്യക്തമായത്. ശ്വാസകോശത്തിനെ അടക്കം ബാധിച്ചിരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ…

Read More

ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ പിതാവ്; പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു. 83 വയസായിരുന്നു. പതിറ്റാണ്ടുകളോളം രാജ്യത്തെ പ്രധാന സംഭവങ്ങളും, രാഷ്ട്രീയത്തിലെ സുപ്രധാന ചലനങ്ങളും പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ് വിടവാങ്ങിയത്. (Photographer Raghu Rai passes away) ഇന്ത്യയുടെ ആത്മാവിനെ തന്റെ ക്യാമറക്കണ്ണുകളിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത അപൂര്‍വ പ്രതിഭാശാലിയായിരുന്നു രഘു റായ്. നിശ്ചല ഫ്രെയിമുകളിലൂടെ ജീവിതത്തിന്റെ ചടുലതയെയും ആത്മാവിനെയും രഘു റായ് ചിത്രങ്ങളിലേക്ക് ആവാഹിച്ചു. 1984-ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ചിത്രങ്ങളാണ് രഘു റായിയെ ലോകശ്രദ്ധയിലെത്തിച്ചത്. ഭോപ്പാല്‍ ദുരന്തത്തിന്റെ ഭീകരതയും വേദനയും വിളിച്ചോതുന്ന രഘു റായിയുടെ…

Read More

‘വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളത്; സീക്രട്ട് സര്‍വീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല’; ഡോണള്‍ഡ് ട്രംപ്

താന്‍ പങ്കെടുത്ത പരിപാടിയില്‍ വെടിവെപ്പ് നടന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഡോണള്‍ഡ് ട്രംപ്. കാലിഫോര്‍ണിയയില്‍ നിന്നുള്ള 31-കാരനായ കോള്‍ ടോമസ് അലന്‍ ആണ് അക്രമിയെന്ന് ട്രംപ് സ്ഥിരീകരിച്ചു. അക്രമി 45 മീറ്റര്‍ അകലെയാണ് വെടിയുതിര്‍ത്തതെന്നും അത്താഴ വിരുന്ന് നടന്ന ഹാളില്‍ നിന്നും ഏറെ അകലെയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. വിരുന്നു നടന്ന സ്ഥലത്തേക്ക് ആയുധവുമായി അക്രമിയെത്തിയത് എങ്ങനെയെന്ന് വ്യക്തമല്ലെന്നാണ് ട്രംപ് പറയുന്നത്. സീക്രട്ട് സര്‍വീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. വേദിയില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ എല്ലാവരേയും അതിവേഗം ഒഴിപ്പിച്ചു –…

Read More

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വച്ച് യാത്ര; ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ഗതാഗത നിയമലംഘനത്തിനു കേസെടുക്കും

സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ, ഗതാഗത നിയമലംഘനത്തിനു കേസെടുക്കും. കോട്ടയം എസ്.പിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. കോട്ടയത്ത് കോടതിയില്‍ എത്തിയപ്പോഴായിരുന്നു ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തു വന്നത്. ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവി കോട്ടയം ജില്ല പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഡിജിപിക്ക് ലഭിച്ച പരാതിയിലായിരുന്നു…

Read More

കൊടുംചൂടിന് ശമനമില്; വിവിധ ജില്ലകളില്‍ സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിyyyല ഉയര്‍ന്നേക്കാം

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.(High temperatures)) ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍…

Read More

തൃശൂരില്‍ പൂരാവേശം; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി

തൃശൂരില്‍ പൂരാവേശം. വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. പതിനൊന്ന് മണിയോടെ ആണ് മഠത്തില്‍വരവ് പഞ്ചവാദ്യം. മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമായാണ് ഇപ്രാവശ്യം തൃശൂര്‍ പൂരം നടക്കുന്നത്. വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കി. കുടമാറ്റം 15 മിനിറ്റ് മാത്രമായി പരിമിതപ്പെടുത്തി. സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് തൃശൂര്‍ സബ് ഡിവിഷണല്‍ മജസ്ട്രേറ്റ് ഉത്തരവിറക്കി.യിട്ടുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും…

Read More

അന്തര്‍സംസ്ഥാന പാതകളിലെ ഗുണ്ടാ ആക്രമണം ;ശക്തമായ നടപടി ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍; കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കത്തു നല്‍കി

കേരളത്തില്‍ നിന്നും മധ്യപ്രദേശിലേക്ക് ചരക്കുമായി പോയ ലോറി മഹാരാഷ്ട്രയിലെ ഉമര്‍ഖേഡ് എന്ന സ്ഥലത്ത് വെച്ച് തടഞ്ഞ് ഡ്രൈവറെ ഗുണ്ടാസംഘം ആക്രമിച്ച സംഭവത്തില്‍ ശക്തമായനടപടി ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും കത്ത് നല്‍കി. (KC Venugopal writes to Union Home Minister on goonda attacks) രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഹൈവേകളില്‍ ആയുധധാരികളായ സംഘങ്ങള്‍ നിയമത്തെ വെല്ലുവിളിച്ച് സ്വതന്ത്രമായി വിഹരിക്കുന്നതും പാതയോരങ്ങളില്‍…

Read More

പന്ത് മുഖത്ത് കൊണ്ട് പരിക്ക്: ഡല്‍ഹി താരം ചികിത്സ തേടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പരിശീലനത്തിനിടെ ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തിന് പരിക്കേറ്റു. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുന്നതിനിടെ ഡല്‍ഹിയുടെ യുവതാരം സഹില്‍ പരാഖിനാണ് മുഖത്ത് പരിക്കേറ്റത്. ശക്തിയില്‍ പന്ത് മുഖത്തടിക്കുകയായിരുന്നു. മുഖത്ത് നിന്ന് ചോര വാര്‍ന്നതോടെ ഗ്രൗണ്ടില്‍ വെച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കി തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. മുഖത്തെ എല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം. പതിനെട്ടുകാരനായ ഓപ്പണിങ്ങ് ബാറ്ററായ സഹില്‍ പരാഖിനെ മുപ്പത് ലക്ഷം രൂപക്കാണ് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു….

Read More

‘ജാതിയും മതവും നോക്കി അല്ല ലീഗ് സ്ഥാനാർത്ഥിയെ നിർത്തിയത്, ജനവികാരം പരിഗണിച്ച് ആയിരിക്കും മുഖ്യമന്ത്രി ചർച്ച’; പി കെ കുഞ്ഞാലിക്കുട്ടി

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച, ജനവികാരം കണക്കിലെടുക്കണമെന്ന് നേതൃയോഗത്തിൽ മുസ്ലിം ലീഗ് നേതാക്കൾ. ഇപ്പോൾ ഉള്ള ചർച്ചകൾ അനാവശ്യമാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ഒരു കീഴ്വഴക്കം ഉണ്ട് അത് പാലിക്കണം. UDF ന് അനുകൂല ട്രെൻഡ് ആണെങ്കിൽ അധിക സീറ്റ് ലീഗിന് ലഭിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓവർ കോൺഫിഡൻസ് ലീഗിന് ഇല്ല കോൺഫിഡൻസ് ഉണ്ട്. ജാതിയും മതവും നോക്കി അല്ല ലീഗ് സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ചർച്ച, ഇപ്പോൾ നടക്കുന്ന ചർച്ചകൾ കാര്യമാക്കുന്നില്ല. ലീഗിൻ്റെ നിലപാട് UDF…

Read More

കോഴിക്കോട് ബൈക്കിൽ സഞ്ചരിച്ച 2 പേർക്ക് സൂര്യതപമേറ്റു, കൊല്ലത്ത് വയോധികൻ പൊള്ളലേറ്റ് മരിച്ചു; വിവിധയിടങ്ങളിൽ ആളുകള്‍ക്ക് പൊള്ളലേറ്റു

സൂര്യാതപം, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആളുകള്‍ക്ക് പൊള്ളലേറ്റു. കോഴിക്കോടും കൊടുവള്ളിയിലും 2 യുവാക്കൾക്ക് സൂര്യതപമേറ്റു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ആണ് സംഭവം. അമൽ ഷാജിനാണ് കൊടുവള്ളിയിൽ സൂര്യാതപമേറ്റത്. കാരന്തൂരിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി കൊടുവള്ളിയിൽ വെച്ചാണ് കൈകളിൽ പൊള്ളലേറ്റത്.കളരാന്തിരി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടി. കോഴിക്കോട് കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് രണ്ടാമത് സൂര്യാതപമേറ്റത്. ബൈക്കിൽ പോകുമ്പോൾ ചെറുവാടി വയലിന്റെ ഭാഗത്തു വെച്ചാണ് പൊള്ളലേറ്റത്. രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു. ചെറുവാടി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി….

Read More