Headlines

Webdesk

വീണ്ടും യുദ്ധം? കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ ആക്രമണം; തിരിച്ചടിച്ച് യുഎസ്, എണ്ണവില കൂടുന്നു, സ്വർണവും ഓഹരിയും താഴേക്ക്

  സമാധാന നീക്കങ്ങൾ തുലാസിലാക്കി പശ്ചിമേഷ്യ വീണ്ടും യുദ്ധകലുഷിതമാകുന്നു. അമേരിക്കയുടെ പ്രകോപനത്തിന് മറുപടിയെന്നോണം കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങൾക്കു നേരെ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഇറാന്റെ ഡ്രോണുകളെല്ലാം തടുത്തിട്ടുവെന്ന് കുവൈത്ത് സൈന്യം ഔദ്യോഗികമായി വ്യക്തമാക്കി. ബഹ്റൈനിലെ സേനാകേന്ദ്രം ആക്രമിച്ചെന്ന ഇറാന്റെ വാദം കള്ളമാണെന്ന് യുഎസ് സെൻട്രൽ കമാൻഡും അറിയിച്ചു.   എണ്ണവില വീണ്ടും കൂടുന്നു പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഖെഷം ദ്വീപ് എന്നിവിടങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് കുവൈത്തിലും ബഹ്റൈനിലും ആക്രമണം…

Read More

കാലവർഷം; താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം,വിലക്ക് രാവിലെ 6 മുതൽ രാത്രി 8 വരെ

  താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. രാവിലെ ആറ് മുതൽ രാത്രി എട്ട് മണിവരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടർ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.     ചുരത്തിന്റെ ഇരുവശങ്ങളിലുമുള്ള അടിവാരം (കോഴിക്കോട് ഭാഗം), ലക്കിടി (വയനാട് ഭാഗം) എന്നിവിടങ്ങളിൽ വയനാട് പൊലീസുമായി സഹകരിച്ച് 24…

Read More

‘അഷ്‌കറിന് പക അഖിലയുടെ അമ്മയോട്, സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ മര്‍ദ്ദിച്ചു’; ബന്ധുവിന്റെ വെളിപ്പെടുത്തല്‍

  തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി അടുത്ത ബന്ധു. അഖിലയുടെ അമ്മ റീനയോടായിരുന്നു അഷ്‌കറിന് പകയെന്നാണ് ബന്ധു പ്രതികരിച്ചത്. അഖിലയുടെ പേരിലുള്ള സ്ഥലം ആവശ്യപ്പെട്ട അഷ്‌കറിനെ റീന മര്‍ദ്ദിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കുഞ്ഞിനോട് തീര്‍ത്തതെന്നും ബന്ധു പ്രതികരിച്ചു.     ‘കസേര കൊണ്ട് അടിച്ച ശേഷമാണ് അഷ്‌കറിന് കുഞ്ഞിനോട് വൈരാഗ്യം തുടങ്ങിയത്. കുഞ്ഞിന്റെ ഇരുകൈകളും അഷ്‌കര്‍ ഒടിച്ചതാണെന്ന കാര്യം റീനയ്ക്കും അഖിലയ്ക്കും അറിയാം. അഷ്‌കര്‍ ആദ്യഭാര്യയെ മര്‍ദ്ദിച്ച് കോമയിലാക്കിയ കാര്യവും റീനയ്ക്ക് അറിയാം….

Read More

കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

  കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 .05 ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ , കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു ഉൾപ്പെടെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളും പങ്കെടുക്കും.     സ്ഥാനമൊഴിഞ്ഞ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. മകൻ യതീന്ദ്ര സിദ്ധരാമയ്യയെ മന്ത്രിസഭയിലേക്കും പരിഗണിച്ചിട്ടുണ്ട്. ഡി…

Read More

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി, പിന്നാലെ കന്നി ബജറ്റ്; ‘ഒരുങ്ങുന്നത് വിസ്മയിപ്പിക്കുന്ന ധവളപത്രം’

  തിരുവനന്തപുരം∙ പത്തു വര്‍ഷത്തെ ഭരണം കഴിഞ്ഞിറങ്ങുമ്പോള്‍ അയ്യായിരം കോടിയിലേറെ രൂപ ഖജനാവിലുണ്ടെന്ന ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ പൊളിച്ചടുക്കാന്‍ പാകത്തിലുള്ള ധവളപത്രം തയാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് യുഡിഎഫ് സര്‍ക്കാരും സാമ്പത്തിക വിദഗ്ധരും. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ധവളപത്രം നിയമസഭയില്‍ സമര്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തുടര്‍ന്ന് പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം ബജറ്റിലേക്കു കടക്കുന്നതാവും ഗുണകരമെന്ന വിലയിരുത്തലാണ് യുഡിഎഫിനുള്ളത്.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന യാഥാര്‍ഥ്യം ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താതെ ഭരണം തുടങ്ങിയാല്‍ അതു ഭാവിയില്‍ തിരിച്ചടിയാകുമെന്ന…

Read More

പരീക്ഷാ നടത്തിപ്പിലെ വീഴ്ച; സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി കേന്ദ്രം

  സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെ വീഴ്ചയില്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പുനര്‍മൂല്യനിര്‍ണയ പോര്‍ട്ടലിലെ തകരാര്‍ പ്രത്യേക സമിതി അന്വേഷിക്കും.     സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍ മൂല്യനിര്‍ണയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ചെയര്‍മാന്‍ രാഹുല്‍ സിംഗിനെയും സെക്രട്ടറി ഹിമാന്‍ഷു ഗുപ്തയെയും സ്ഥലം മാറ്റിയത്. സ്ഥലംമാറ്റത്തിന് മുമ്പ്, സിബിഎസ്ഇ ചെയര്‍മാന്‍ രാഹുല്‍ സിങ് ഐഎഎസ്, പരീക്ഷകള്‍, അക്കാദമിക്‌സ്, അഫിലിയേഷനുകള്‍, നയ നിര്‍വഹണം, പ്രധാന പരിഷ്‌കാരങ്ങള്‍ എന്നിവയുള്‍പ്പെടെ ബോര്‍ഡിന്റെ…

Read More

SFI നേതാവിനെ കസ്റ്റഡിയിലിട്ട് മര്‍ദ്ദിച്ചെന്ന ആരോപണം നേരിട്ട ഡിവൈഎസ്പി മധു ബാബുവിന് സ്ഥാനക്കയറ്റം

  തിരുവനന്തപുരം: കസ്റ്റഡി മര്‍ദ്ദന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം. ഡിവൈഎസ്പി മധു ബാബുവിനെ കോട്ടയം അഡീഷണല്‍ എസ്പിയായി നിയമിച്ചു. മധു ബാബുവിനെ എസ്പിയാക്കാനുള്ള ശിപാര്‍ശയും നിലവിലുണ്ട്. എസ്എഫ്‌ഐ നേതാവ് ജയകൃഷ്ണന്‍ തണ്ണിത്തോടാണ് മധു ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്നെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചെന്നും കര്‍ണപടം അടിച്ചുപൊട്ടിച്ചെന്നും ജയകൃഷ്ണന്‍ പരാതിപ്പെട്ടിരുന്നു.കോന്നി എസ്ഐയായിരിക്കെ മര്‍ദ്ദിച്ചെന്നായിരുന്നു ആരോപണം. ആരോപണം ഉയര്‍ന്നതോടെ ക്രമസമാധാന ചുമതയില്‍ നിന്ന് മധു ബാബുവിനെ നീക്കിയിരുന്നു. കോഴിക്കോട് മണ്ണഞ്ചേരി സ്വദേശി സുബൈര്‍, ആലപ്പുഴ സ്വദേശി…

Read More

വിലക്കയറ്റം; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സിപിഐഎം സമരത്തിലേക്ക്; വ്യാഴാഴ്ച ജില്ലാ, ഏരിയാ തലങ്ങളില്‍ സമരം

  വിലക്കയറ്റത്തിനെതിരെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സിപിഐഎം സമരത്തിലേക്ക്. വ്യാഴാഴ്ച ജില്ലാ, ഏരിയാ തലങ്ങളില്‍ സമരം നടത്തും. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. വി ഡി സതീശന്‍ മുഖ്യമന്ത്രിയായ ശേഷംനാല് തവണ വില വര്‍ധന ഉണ്ടായിട്ടും, മൗനം പാലിക്കുകയാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.     വലിയ തോതിലുള്ള വിലവര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ നയത്തിനെതിരെ നയപ്രഖ്യാപനത്തിന്റെ ഭാഗമായി ഒരക്ഷരം…

Read More

ചരിത്രത്തിലേക്ക് പന്തുതട്ടാന്‍ ഒരു മലയാളി; ഫുട്‌ബോള്‍ ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്ന ആദ്യ മലയാളിയായി തലശേരിക്കാരന്‍ തഹ്‌സിന്‍ മുഹമ്മദ്

  ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംനേടി മലയാളിയായ തഹ്‌സിന്‍ മുഹമ്മദ്. ഖത്തര്‍ ടീമിന് വേണ്ടിയാണ് കണ്ണൂര്‍ സ്വദേശികളുടെ മകനായ തഹ്‌സിന്‍ പന്തുതട്ടുക. ലോകകപ്പ് ടീമില്‍ ഇടംനേടുന്ന ആദ്യ മലയാളിയാണ് തഹ്‌സിന്‍.     ഖത്തര്‍ ടീമിനായാണ് പത്തൊന്‍പതുകാരന്‍ തഹ്‌സിന്‍ ബൂട്ടണിയുക.. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍താരവും ഖത്തറില്‍ അക്കൌണ്ടന്റുമായ തലശേരി സ്വദേശി ജംഷിദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്‌സിന്‍. തഹ്‌സിന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്.   പിതാവിന്റെ ഫുട്‌ബോള്‍ ഭ്രമം പകര്‍ന്നുകിട്ടിയ തഹ്‌സിന് ചെറുപ്രായത്തില്‍…

Read More

പമ്പയാറ്റിൽ തലയോട്ടി; കണ്ടെത്തിയത് ചാക്കിൽ കെട്ടിയ നിലയിൽ

  ചെങ്ങന്നൂർ (ആലപ്പുഴ) ∙ ചാക്കിൽ കെട്ടിയ നിലയിൽ പമ്പയാറ്റിൽ നിന്നും തലയോട്ടി കണ്ടെത്തി. കല്ലിശ്ശേരി റെയിൽവേ പാലത്തിനു താഴെ നിന്നാണ് ചാക്ക് ലഭിച്ചത്. ചൂണ്ടയിടാൻ എത്തിയവർക്ക് ചൂണ്ടയിൽ കുടുങ്ങിയ നിലയിൽ ചാക്ക് ലഭിക്കുകയായിരുന്നു. തുടർന്ന് ഇവർ കരയ്ക്കെത്തിച്ച് തുറന്ന് നോക്കിയപ്പോഴാണ് ഉള്ളിൽ തലയോട്ടും തുണിക്കഷ്ണങ്ങളും കണ്ടത്. വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.

Read More