Webdesk

തണുപ്പിൽ മൃതദേഹങ്ങൾ പൊന്തിവരുന്നില്ല; സിംബാബ്‌വെയിലെ ബോട്ട് അപകടത്തിൽ മരണം 72 ആയി, രാജ്യത്തെ ഏറ്റവും വലിയ ജലദുരന്തം

ഹരാരെ ∙ സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 72 ആയി. സിംബാബ്‌വെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജല ദുരന്തങ്ങളിലൊന്നാണിത്. സർക്കാരിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഏജൻസി നടത്തുന്ന, ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ കയറ്റിയ ഫെറി ബോട്ടാണ് ശക്തമായ കാറ്റിൽ പെട്ട് തടാകത്തിൽ കീഴ്േമൽ മറിഞ്ഞത്. സിംബാബ്‌വെ-സാംബിയ അതിർത്തിയിലുള്ള വലിയ തടാകത്തിനു ചുറ്റും താമസിക്കുന്ന ഗ്രാമീണരും മത്സ്യവ്യാപാരികളുമായിരുന്നു ബോട്ടിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. 90 പേരെ മാത്രം കയറ്റാൻ അനുമതിയുള്ള ബോട്ടിൽ…

Read More

എല്ലായിടത്തും തിരഞ്ഞു! ഇന്ത്യയുമായുള്ള അതിർത്തി രേഖകൾ കാണാനില്ലെന്ന് അയൽരാജ്യം

കഠ്മണ്ഡു ∙ ഇന്ത്യയുമായുള്ള അതിർത്തി ഉടമ്പടികൾ അടങ്ങിയ രേഖകൾ കണ്ടെത്താനാവാതെ നേപ്പാൾ. എഴുതിവച്ച ഔദ്യോഗിക ഉടമ്പടിയുടെ യഥാർഥ രേഖകൾ കണ്ടെത്താനാണ് നേപ്പാൾ ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ ഔദ്യോഗിക ഉടമ്പടി രേഖകൾ എവിടെയാണ് സൂക്ഷിച്ചിട്ടുള്ളത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ നേപ്പാൾ പാർലമെന്റിൽ പറഞ്ഞു. 1816 ലാണ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നേപ്പാൾ രാജാവുമായി ഉടമ്പടി ഒപ്പുവച്ചത്. ആംഗ്ലോ-നേപ്പാൾ യുദ്ധത്തിൽ നേപ്പാൾ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഈ ഉടമ്പടി. ഉടമ്പടി പ്രകാരമാണ്…

Read More

ആദ്യം അമ്മയെ പിന്നാലെ പിതാവിനെ; മാതാപിതാക്കളെ കൊല്ലാൻ അജീഷ് കത്തി വാങ്ങിയത് 3 ആഴ്ച മുൻപ്

എഴുകുംവയൽ (ഇടുക്കി) ∙ എഴുകുംവയൽ ഇരട്ടക്കൊലപാതക കേസിൽ മാതാപിതാക്കളെ കൊന്നത് മൂന്നാഴ്ച മുൻപ് വാങ്ങി, കയ്യിൽ കരുതിയ കത്തി ഉപയോഗിച്ചെന്ന് മകനും പ്രതിയുമായ അജീഷ് (26) മൊഴി നൽകി. കട്ടപ്പനയിൽനിന്നു വാങ്ങിയ കത്തി ഉപയോഗിച്ച് ആദ്യം അമ്മയെയും പിന്നാലെ പിതാവിനെയും കൊലപ്പെടുത്തി. എഴുകുംവയൽ നീലാണ്ടൻകവല പാറത്തറയിൽ ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. അജീഷിന്റെ അറസ്റ്റ് നെടുങ്കണ്ടം പൊലീസ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ലഹരിക്കടിമയായ അജീഷിന് ഓൺലൈൻ വായ്പകൾ തിരിച്ചടയ്ക്കാൻ മാതാപിതാക്കൾ പണം…

Read More

തുടരും യാത്രാദുരിതം; ദേശീയപാത 66 ലെ പണികൾ 2028ലും തീരില്ല, 12 വയഡക്ടുകൾക്ക് കരാറായില്ല

തിരുവനന്തപുരം ∙ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ ദേശീയപാത 66ന്റെ നിർമാണം 2028ലും പൂർത്തിയാകില്ല. പുതുതായി ഉൾപ്പെടുത്തിയ വയഡക്ടുകൾ (മേൽപാലം) നിർമിക്കാൻ കരാറിലെത്തിയിട്ടില്ല. നിർമാണം പുരോഗമിക്കുന്ന ചില ഭാഗങ്ങളിൽ പൂർത്തീകരണത്തിന് 2028 ഏപ്രിൽ വരെ സമയം നീട്ടിയിട്ടുമുണ്ട്.മണ്ണിട്ടു നികത്തി റോഡ് നിർമിക്കുന്നതിലെ അപകടം ഒഴിവാക്കാൻ കടമ്പാട്ടുകോണം–കഴക്കൂട്ടം റീച്ചിലെ 7.67 കിലോമീറ്ററിൽ 12 വയഡക്ടുകൾ നിർമിക്കാൻ 2 മാസം മുൻപാണു ടെൻഡർ ക്ഷണിച്ചത്. 2028നു മുൻപ് ഈ വയഡക്ടുകൾ പൂർത്തിയായില്ലെങ്കിൽ യാത്രാദുരിതം തുടരും. കരാർ പ്രകാരം…

Read More

അമേരിക്കയിൽ വെടിവെപ്പ്: അഞ്ചുപേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്. അഞ്ചുപേർക്ക് പരുക്കേറ്റു.ഒരാളുടെ നില ഗുരുതരം. പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് വെടിവെപ്പുണ്ടായത്. ഒന്നിലധികം അക്രമികൾ സംഭവത്തിലുള്ളതായാണ് റിപ്പോർട്ടുകൾ. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടർന്ന് സർവകലാശാലയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. പരുക്കേറ്റ ഒരാൾ സർവകലാശാലയിലെ വിദ്യാർഥിയാണ്. സർവകലാശാലയുടെ വെബ്‌സൈറ്റ് പ്രകാരം, പുതിയ അധ്യയന കാലയളവിലെ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കാനിരിക്കുകയായിരുന്നു. തിരിച്ചെത്തുന്ന വിദ്യാർത്ഥികൾക്കായി ക്യാമ്പസിലെ ഹോസ്റ്റലുകൾ വെള്ളിയാഴ്ച തുറന്നിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ഉൾപ്പെെടെയുള്ളവ പൊലീസ്…

Read More

ഓണക്കാലം വരവായി, ആഘോഷ തിരക്കിലേക്ക് മലയാളികൾ: ഇന്ന് അത്തം

ഇന്ന് അത്തം. ചിങ്ങമാസത്തിലല്ല ഇത്തവണ അത്തം. അതുകൊണ്ടു തന്നെ അത്തം പത്തിനല്ല, പതിനൊന്നിനാണ് ഇത്തവണ പൊന്നോണം. ഇനിയുള്ള പതിനൊന്നുനാളുകൾ മലയാളിയുടെ മനസ്സിനകത്തും പുറത്തും പൂക്കാലമാണ്. സമത്വസുന്ദരമായ മാവേലി നാടിന്റെ സ്മരണകളുണർത്തുന്ന ഉത്സവകാലത്തിനാണ് ഇന്ന് തുടക്കമാകുന്നത്. മഹാബലിയെ സ്വീകരിക്കാൻ വീടുകളിൽ പൂക്കളമിട്ടു തുടങ്ങുന്നത് അത്തം നാൾ മുതൽക്കാണ്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്താൻ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നതെന്നും ഐതിഹ്യമുണ്ട്. മഴ തോർന്ന്, വെയിൽ പരക്കുമ്പോൾ തൊടികളിൽ പൂമൊട്ടുകളുടെ പുഞ്ചിരി കാണാം. ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ചിങ്ങമാസത്തിലെ അത്തത്തിലാണ് സാധാരണഗതിയിൽ ഓണാഘോഷത്തിന്റെ…

Read More

റഷ്യയുടെ ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖല ലക്ഷ്യംവച്ച് യുക്രെയ്ൻ; വ്യോമതാവളത്തിനു നേരെയും മിസൈൽ ആക്രമണം

കീവ് ∙ റഷ്യയിലെ സൈനിക വ്യോമതാവളത്തിനും സ്പേസ് റോക്കറ്റ് ഗവേഷണ കേന്ദ്രത്തിനും നേരെ അതിശക്തമായ മിസൈൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ. റഷ്യ സ്വന്തമായി വികസിപ്പിച്ചു വരുന്ന ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയെ പിന്തുണയ്ക്കുന്ന പ്രോഗ്രസ് റോക്കറ്റ് കേന്ദ്രത്തിനു നേരെയാണ് യുക്രെയ്ൻ മാരക പ്രഹരമേൽപ്പിച്ചത്. നാല് വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് മേൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായാണ് റഷ്യയുടെ അതിർത്തിക്കുള്ളിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ൻ ആക്രമണം നടത്തിയത്.അതിർത്തിയിൽ നിന്നും 900 കിലോമീറ്റർ ഉള്ളിലുള്ള റോക്കറ്റ് ഗവേഷണ കേന്ദ്രത്തിനു…

Read More

പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതി: മികച്ച പ്രകടനത്തിന് കേരളത്തിന് അവാർഡ്

തിരുവനന്തപുരം ∙ പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതിയിൽ‌ (പിഎംഎഫ്എംഇ) മികച്ച പ്രകടനത്തിന് കേരളത്തിന് അവാർഡ്. വ്യവസായ വകുപ്പിനു വേണ്ടി പദ്ധതിയുടെ സംസ്ഥാന നോഡൽ ഏജൻസിയായ കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെബിപ്പ്) പുരസ്‌കാരം ഏറ്റുവാങ്ങും. 24, 25 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന പിഎംഎഫ്എംഇ കോൺക്ലേവിൽ വ്യവസായ വാണിജ്യ ഡയറക്ടർ അരുൺ കെ. വിജയനും കെബിപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എസ്.സൂരജും ചേർന്ന് അവാർഡ് സ്വീകരിക്കും. പിഎംഎഫ്എംഇ പദ്ധതി വഴി 10,000 സംരംഭകർക്ക് വായ്പ…

Read More

ഉത്തരാഖണ്ഡ് ചാമോലിയിലെ തുരങ്ക ദുരന്തം; ഒരു തൊഴിലാളി കൂടി മരിച്ചു, ആകെ മരണം 8 ആയി

ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരണസംഖ്യ എട്ടായി. അപകടത്തിൽ കാണാതായ രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. സ്ഥലത്തെ പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. എന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്താനാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദേശം നൽകിയിട്ടുള്ളത്. വ്യാഴാഴ്ചയാണ് ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം ഉണ്ടായത്. മായാപൂരിലെ (പിപാൽക്കോട്ടി) THDC പദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലിരുന്ന തുരങ്കത്തിലേക്ക് അവശിഷ്ടങ്ങളും വെള്ളവും ഇരച്ചുകയറിയതിനെത്തുടർന്ന് തൊഴിലാളികളടക്കം…

Read More

കോഴിക്കോട് ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച, വീടിന്റെ വാതിൽ കുത്തിത്തുറന്ന് 30 പവൻ സ്വർണം മോഷ്‌ടിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്. 30 പവനോളം മോഷണം പോയതായാണ് വീട്ടുകാർ പറയുന്നത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തെ അലമാര പൊളിച്ചാണ് കവർച്ച നടത്തിയിരിക്കുന്നത്. ജ്വല്ലറി ഉടമയുടെ ‘ഗീതാഞ്ജലി’ എന്ന വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തെ അലമാര പൊളിച്ചാണ് കവർച്ച നടത്തിയത്. അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണം വീട്ടുകാർ മറ്റൊരു വീട്ടിലായിരുന്നു താമസം. ഇന്ന് തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിക്കുകയും…

Read More