Headlines

Webdesk

മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവം; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു, നിർദേശം നൽകി മുഖ്യമന്ത്രി

  മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാൻ നിർദേശം. മുഖ്യമന്ത്രി വി.ഡി സതീശനാണ് നിർദേശം നൽകിയത്. മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്ത ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്.     വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു സസ്പെൻഷൻ. മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്ക് വെച്ചെന്നും വിദ്യാർഥികളിലും അധ്യാപകരിലും…

Read More

ഇ ശ്രീധരൻ സർക്കാരിന് സമർപ്പിച്ച അതിവേഗ റെയില്‍പാത പദ്ധതി: അടിസ്ഥാന വിവരങ്ങളറിയാം

  തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഇ ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയില്‍പാത പദ്ധതി സംസ്ഥാന സർക്കാർ പരിഗണിച്ചേക്കുമെന്ന സൂചനകൾക്കിടെ പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാതയ്ക്ക് അറുപതിനായിരം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ റെയിലിന് എതിരെ ഉയര്‍ന്നുവന്ന ജനകീയ പ്രതിഷേധം മുന്നില്‍ നില്‍ക്കെ, ജനകീയ പങ്കാളിത്തത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണാണ് ഡിപിആറില്‍ പറയുന്നത്. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയാകും പദ്ധതി പൂര്‍ത്തീകരിക്കുകയെന്നുമാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.അനുമതി ലഭിച്ച ശേഷം 5 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. രണ്ടാം ഘട്ടത്തിൽ…

Read More

തിരുവനന്തപുരത്ത് ഒന്നര വയസുകാരന്‍റെ മരണം; കുട്ടിയുടെ ശരീരത്തിൽ സിഗരറ്റുവെച്ച് പൊള്ളിച്ച പാടുകൾ, അമ്മയും രണ്ടനച്ഛനും കസ്റ്റഡിയിൽ

  തിരുവനന്തപുരം നെടുമങ്ങാട് പനവൂരിൽ മരിച്ച ഒന്നര വയസുകാരന്റേത് കൊലപാതകം. പനവൂരിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് ഇന്നലെ മരിച്ചത്. കുട്ടിയ്ക്ക് നേരെയുണ്ടായ സ്ഥിരമായ മർദനമാണ് മരണകാരണം. കുട്ടിയുടെ ശരീരത്തിൽ മുൻപ് പരുക്കേറ്റ പാടുകൾ ഉണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അമ്മ അഖിലയും രണ്ടനച്ഛൻ അഷ്കർ (31) പൊലീസ് കസ്റ്റഡിയിൽ. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കുട്ടി മരിച്ചെന്നായിരുന്നു അഷ്കർ പൊലീസിനെ അറിയിച്ചത്.     തലയിൽ പരുക്കേറ്റതിന് തുടർന്നുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടർന്നാണ് ഒന്നര…

Read More

നേമത്തിനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ മണ്ണിടിച്ചിൽ; റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു വീണു

  നേമത്തിനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ മണ്ണിടിച്ചിൽ. റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു. ട്രാക്കിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തി പുരോഗമിക്കുകയാണ്. തിരുവനന്തപുരം നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്ത് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.     അര മണിക്കൂര്‍ നിര്‍ത്താതെ പെയ്ത മഴയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്‍പിലെ റോഡ് വെള്ളക്കെട്ടിലായി. ആമയിഴഞ്ചാന്‍തോട് കരകവിഞ്ഞ് മലിനജലം റോഡിലേക്കൊഴുകി. ദുര്‍ഗന്ധം മൂലം നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്…

Read More

5 വർഷംകൊണ്ട് നൽകിയത് 1000% നേട്ടം; നിക്ഷേപകർക്കിടയിലെ ‘സ്റ്റാർ’ ഓഹരി, ലാഭക്കണക്കിൽ ‘പണി’ പാളി, വൻതുക പിഴ വിധിച്ച് സെബി

  ഓഹരി നിക്ഷേപകർക്കിടയിലെ താരമാണ് സുസ്‍ലോൺ എനർജി. കഴിഞ്ഞ 5 വർഷംകൊണ്ട് 1000% നേട്ടം സമ്മാനിച്ച ഓഹരി. 2026ൽ ഇതുവരെ ഓഹരിവില 10% ഉയർന്നു. കഴിഞ്ഞയാഴ്ചയിലെ ആകെ നേട്ടം 7.4%. വിൻഡ് എനർജി അഥവാ കാറ്റാടിപ്പാടം കേന്ദ്രീകൃത ഊർജോൽപാദന രംഗത്ത് പ്രവർത്തിക്കുന്ന മുൻനിര കമ്പനിയാണിത്.ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ സുസ്‍ലോൺ 1114 കോടി രൂപയുടെ സംയോജിതലാഭം നേടിയിരുന്നു. മുൻവർഷത്തെ സമാനപാദത്തിലെ 1182 കോടിയേക്കാൾ 6% കുറവ്. എന്നാൽ, പ്രവർത്തന വരുമാനം 45% കുതിച്ച് 5468 കോടി രൂപയിലെത്തി. ഡിസംബർ…

Read More

‘25 ലക്ഷം രൂപ അയാൾക്ക് നൽകിയതാണ്’; ചതിച്ച ആളുടെ പേര് വെളിപ്പെടുത്തി ആഷിക്ക് അബു

  ‘അജസുന്ദരി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി സംവിധായകൻ ആഷിക്ക് അബുവിന്റെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയായ ഒപിഎം ഫിലിംസ്. യൂണിറ്റിന്റെ ഭക്ഷണച്ചുമലതകൾക്കായി വടകര സ്വദേശിയായ സജിത്തിനെയാണ് ഒപിഎം സിനിമാസ് ചുമലതപ്പെടുത്തിയിരുന്നതെന്നും അദ്ദേഹത്തിനു നൽകിയ 25 ലക്ഷം രൂപയിൽ നിന്നും കുറച്ച് തുക മാത്രമാണ് വ്യാപാരികൾക്ക് നൽകിയതെന്നും നിർമാണക്കമ്പനി പറയുന്നു. എല്ലാ കുടിശ്ശികകളും നേരിട്ടു തന്നെ തീർപ്പാക്കുമെന്നും ഈ വിഷയത്തിൽ പൂർണ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.‘വിലങ്ങാടുള്ള പ്രാദേശിക വ്യാപാരികള്‍ക്ക് ഒപിഎം സിനിമാസ് പണം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന…

Read More

കഴക്കൂട്ടത്തെ തന്റെ തോല്‍വിക്ക് കാരണം എം എ യൂസഫലിയുടെ ഇടപെടല്‍; ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്

  തിരുവനന്തപുരം: വ്യവസായി എം എ യൂസഫലിക്ക് എതിരെ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി ശരത്ചന്ദ്ര പ്രസാദ്. കഴക്കൂട്ടത്തെ തന്റെ തോല്‍വി എം എ യൂസഫലിയുടെ ഇടപെടല്‍കൊണ്ടാണെന്നാണ് ശരത്ചന്ദ്ര പ്രസാദിന്റെ ആരോപണം. മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ മറിച്ച് കടകംപള്ളി സുരേന്ദ്രന് കൊടുത്തു. എല്‍ഡിഎഫിന്റെ 6,500 വോട്ടുകള്‍ ബിജെപിക്ക് പോയെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു.’തെരഞ്ഞെടുപ്പിന് ഏഴ് ദിവസമുള്ളപ്പോള്‍ യൂസഫലിയുടെ നിര്‍ദ്ദേശ പ്രകാരം മഹല്ല് കമ്മിറ്റി വിളിച്ചു ചേര്‍ത്തു. ശരത്ചന്ദ്ര പ്രസാദിനോട് സ്‌നേഹമുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന് വോട്ട് ചെയ്താല്‍ ബിജെപി…

Read More

‘ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നത്, ഇനിയും നടപടികൾ വരാനിരിക്കുന്നതേയുള്ളൂ’; രമേശ് ചെന്നിത്തല

  സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിഞ്ഞതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്തിനുവേണ്ടിയാണ് ഈ പണം ചെലവാക്കിയത്. സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ആയിരുന്നില്ല എന്ന് വ്യക്തമാണ്.അഴിമതിയും കൊള്ളയും നടത്തിയ സർക്കാരാണ് ഇവിടെ ഭരിച്ചത്. ഓരോ അഴിമതിയും അന്വേഷിച്ചു പുറത്തുകൊണ്ടു വരും. ഇനിയും നടപടികൾ വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.     സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട്. എന്നാലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കില്ല. സർക്കാർ വന്നിട്ട് പത്തുദിവസം ആകുന്നതിനു മുൻപ് സമരങ്ങൾ ആരംഭിച്ചിരിക്കുന്നു. ഇഡി…

Read More

‘ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം’ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്; നരഹത്യശ്രമം ചുമത്തി, ഉടൻ അറസ്റ്റിലേക്ക് കടക്കാൻ SIT

  ‘ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം’ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ ഗണ്മാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി പ്രത്യേക അന്വേഷണ സംഘം. ആലപ്പുഴ മജിസ്‌ട്രെറ്റ് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു. ഇതോടെ ഇന്ന് കോടതിയിൽ കീഴടങ്ങാനിരുന്ന ഗൺമാൻമാർ മുങ്ങി. ഉടൻ അറസ്റ്റിലേക്ക് കടക്കാൻ SIT സംഘം. സംഭവത്തിൽ 5 പേർക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുൺ,…

Read More

പെരിയ ഇരട്ടക്കൊല കേസ്: നാലു പ്രതികളുടെ പരോൾ തടഞ്ഞു

  പെരിയ ഇരട്ടക്കൊല കേസിൽ നാലു പ്രതികളുടെ പരോൾ തടഞ്ഞു. കേസിൽ ജയിലിൽ കഴിയുന്ന ആറു പേർ മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയത്. പ്രതികളുടെ കൂട്ടപ്പരോൾ വിവാദമായതിന് പിന്നാലെയാണ് നാലുപേരുടെ പരോൾ തടഞ്ഞു വെച്ചത്. പെരിയ കല്ല്യോട്ട് ഇരട്ടക്കൊല കേസിൽ സിബിഐ കോടതി ശിക്ഷിച്ച പത്ത് പ്രതികൾക്കും ഒരുമിച്ചാണ് പരോൾ അനുവദിച്ചത്. ഒന്നാംപ്രതി പീതാംബരൻ ഉൾപ്പെടെയുള്ള അഞ്ചുപേർ മെയ് 18നും ഒരു പ്രതി മെയ് 20 നുമാണ് പരോളിൽ ഇറങ്ങിയത്.     ലോക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ…

Read More