Headlines

Webdesk

റഷ്യയുടെ ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖല ലക്ഷ്യംവച്ച് യുക്രെയ്ൻ; വ്യോമതാവളത്തിനു നേരെയും മിസൈൽ ആക്രമണം

കീവ് ∙ റഷ്യയിലെ സൈനിക വ്യോമതാവളത്തിനും സ്പേസ് റോക്കറ്റ് ഗവേഷണ കേന്ദ്രത്തിനും നേരെ അതിശക്തമായ മിസൈൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ. റഷ്യ സ്വന്തമായി വികസിപ്പിച്ചു വരുന്ന ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയെ പിന്തുണയ്ക്കുന്ന പ്രോഗ്രസ് റോക്കറ്റ് കേന്ദ്രത്തിനു നേരെയാണ് യുക്രെയ്ൻ മാരക പ്രഹരമേൽപ്പിച്ചത്. നാല് വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് മേൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായാണ് റഷ്യയുടെ അതിർത്തിക്കുള്ളിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ൻ ആക്രമണം നടത്തിയത്.അതിർത്തിയിൽ നിന്നും 900 കിലോമീറ്റർ ഉള്ളിലുള്ള റോക്കറ്റ് ഗവേഷണ കേന്ദ്രത്തിനു…

Read More

പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതി: മികച്ച പ്രകടനത്തിന് കേരളത്തിന് അവാർഡ്

തിരുവനന്തപുരം ∙ പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതിയിൽ‌ (പിഎംഎഫ്എംഇ) മികച്ച പ്രകടനത്തിന് കേരളത്തിന് അവാർഡ്. വ്യവസായ വകുപ്പിനു വേണ്ടി പദ്ധതിയുടെ സംസ്ഥാന നോഡൽ ഏജൻസിയായ കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെബിപ്പ്) പുരസ്‌കാരം ഏറ്റുവാങ്ങും. 24, 25 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന പിഎംഎഫ്എംഇ കോൺക്ലേവിൽ വ്യവസായ വാണിജ്യ ഡയറക്ടർ അരുൺ കെ. വിജയനും കെബിപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എസ്.സൂരജും ചേർന്ന് അവാർഡ് സ്വീകരിക്കും. പിഎംഎഫ്എംഇ പദ്ധതി വഴി 10,000 സംരംഭകർക്ക് വായ്പ…

Read More

ഉത്തരാഖണ്ഡ് ചാമോലിയിലെ തുരങ്ക ദുരന്തം; ഒരു തൊഴിലാളി കൂടി മരിച്ചു, ആകെ മരണം 8 ആയി

ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരണസംഖ്യ എട്ടായി. അപകടത്തിൽ കാണാതായ രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. സ്ഥലത്തെ പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. എന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്താനാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദേശം നൽകിയിട്ടുള്ളത്. വ്യാഴാഴ്ചയാണ് ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം ഉണ്ടായത്. മായാപൂരിലെ (പിപാൽക്കോട്ടി) THDC പദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലിരുന്ന തുരങ്കത്തിലേക്ക് അവശിഷ്ടങ്ങളും വെള്ളവും ഇരച്ചുകയറിയതിനെത്തുടർന്ന് തൊഴിലാളികളടക്കം…

Read More

കോഴിക്കോട് ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച, വീടിന്റെ വാതിൽ കുത്തിത്തുറന്ന് 30 പവൻ സ്വർണം മോഷ്‌ടിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്. 30 പവനോളം മോഷണം പോയതായാണ് വീട്ടുകാർ പറയുന്നത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തെ അലമാര പൊളിച്ചാണ് കവർച്ച നടത്തിയിരിക്കുന്നത്. ജ്വല്ലറി ഉടമയുടെ ‘ഗീതാഞ്ജലി’ എന്ന വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തെ അലമാര പൊളിച്ചാണ് കവർച്ച നടത്തിയത്. അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണം വീട്ടുകാർ മറ്റൊരു വീട്ടിലായിരുന്നു താമസം. ഇന്ന് തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിക്കുകയും…

Read More

‘അമ്മയെ അറിയുന്നവർ വന്ദേമാതരം പാടും; അമ്മ ആരെന്നറിയാത്തവരാണ് അത് എതിർക്കുന്നത്’ ; വിവാദ പരാമർശവുമായി വി സി മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം: കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ വീണ്ടും ആർഎസ്എസ് പരിപാടിയിൽ. മണിവിളയിൽ സംഘടിപ്പിച്ച സങ്കൽപ് 2026 യുവ സംഗമം എന്ന പരിപാടിയിലാണ് മോഹനൻ കുന്നുമ്മൽ പങ്കെടുത്തത്. പരിപാടിയിൽ പങ്കെടുത്ത വിസി, വേദിയിലെ ഭാരതാംബക്ക് മുന്നിലെ ദീപം കൊളുത്തി. അമ്മയെ അറിയുന്നവർ വന്ദേമാതരം പാടും. അമ്മ ആരെന്നറിയാത്തവർ വന്ദേമാതരം പാടില്ലെന്നും മോഹനൻ കുന്നുമ്മൽ വിവാദ പരാമർശം നടത്തി. മോഹനൻ കുന്നുമ്മൽ പറഞ്ഞതിങ്ങനെ വികസിത ഭാരതത്തിന് വേണ്ടി കുട്ടികളെ നിങ്ങളുടെ വീട്ടിൽ ഏൽപ്പിച്ചിരിക്കുകയാണ്. കുട്ടികളെ മികച്ച പൗരന്മാരായി…

Read More

ഒന്‍പത് വര്‍ഷത്തിന് ശേഷം; തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകള്‍ എത്തുന്നു

തിരുവനന്തപുരം: മൃഗശാലയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു. ഗുജറാത്തിലെ ഗ്രീന്‍സ് വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ (വന്‍താര) നിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്ര എത്തുന്നത്. 2002 ഏപ്രിലില്‍ ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്ന് എത്തിച്ച സീത എന്ന സീബ്ര 2017-ല്‍ പ്രായാധിക്യം മൂലം ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയില്‍…

Read More

‘ഗണേഷ് കുമാര്‍ സദാചാര വിരുദ്ധനും സംസ്കാര ശൂന്യനും’: എൻഎസ്എസിൽ നിന്ന് രാജിവയ്ക്കണമെന്ന് പ്രമേയം

കൊട്ടാരക്കര (കൊല്ലം) ∙ കെ.ബി.ഗണേഷ്കുമാർ എന്‍എസ്എസില്‍ നിന്ന് രാജിവയ്ക്കണമെന്ന് കൊട്ടാരക്കര താലൂക്ക് യൂണിയന്റെ പ്രമേയം. കുലംകുത്തികളെ കൂട്ടുപിടിച്ച് സംഘടനയെ ഇല്ലാതാക്കാമെന്നാണ് ധാരണയെങ്കിൽ ഗണേഷ് കുമാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് പ്രമേയത്തിൽ പരാമർശിക്കുന്നു. എൻഎസ്എസിനെയും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെയും പരസ്യമായി വിമർശിച്ച ഗണേഷ് കുമാറിനോടുള്ള പ്രതിഷേധം അറിയിച്ച് യൂണിയൻ അംഗം ജി.തങ്കപ്പൻ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്. എൻഎസ്എസിന്റെ തണലിലും പിന്തുണയിലും അധികാരസ്ഥാനങ്ങളിൽ എത്തി സർവവും നേടിയ കുടുംബമാണ് ആർ. ബാലകൃഷ്ണപിള്ളയുടേതെന്നും അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ബാലകൃഷ്ണപിള്ള ജയിലിൽ കിടന്നപ്പോൾ…

Read More

കർണാടക വനത്തിൽ നായാട്ട് സംഘത്തെ കൊലപ്പെടുത്തി‌; വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണം, വനം വകുപ്പ് ഓഫിസ് തകർത്ത് പ്രതിഷേധം

ബെംഗളൂരു ∙ കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലുള്ള കാവേരി വന്യജീവി സങ്കേതത്തിനു കീഴിലെ ഷാഗ്യ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അന്തോണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് മരിച്ചത്.വന്യമൃഗങ്ങളെ വേട്ടയാടാൻ ഒരു സംഘം കാട്ടിൽ കയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് വനംവകുപ്പ് സംഘം തിരച്ചിൽ നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ടയുടൻ വേട്ടസംഘം വെടിയുതിർത്തെന്നും തുടർന്ന് സ്വയംരക്ഷാർഥം തിരിച്ചു വെടിവയ്ക്കുകയായിരുന്നു എന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവസ്ഥലത്ത് നിന്ന് നാടൻ തോക്കും മാൻ ഇറച്ചിയും കണ്ടെടുത്തതായി…

Read More

സംസ്ഥാന പദവി തിരികെ ലഭിക്കാൻ പോരാടും, അത് റദ്ദാക്കിക്കിയില്ലായിരുന്നുവെങ്കിൽ പിഒകെയിലെ ജനങ്ങൾ ഇന്ത്യയിൽ ചേരുമായിരുന്നു’

ശ്രീനഗർ ∙ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയില്ലായിരുന്നുവെങ്കിൽ പാക്ക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ ഇന്ത്യയിൽ ചേരുമായിരുന്നുവെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ശ്രീനഗറിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019ൽ സംസ്ഥാന പദവി എടുത്തുമാറ്റിയ നടപടിയെ അദ്ദേഹം വിമർശിച്ചു.1947ൽ പാക്കിസ്ഥാൻ കടന്നുകയറ്റക്കാർക്കെതിരെ പോരാടി ഇന്ത്യയുടെ ഭാഗമാകാൻ തീരുമാനിച്ച കശ്മീരികളുടെ നിലപാട് ഇന്നത്തെ പാക്ക് അധീന കശ്മീരിലെ സാഹചര്യം ശരിവയ്ക്കുന്നു. ജനാധിപത്യ അവകാശങ്ങൾക്കായി പോരാടുന്നതിനിടെ പാക്ക് അധീന കശ്മീരിലെ നിരവധി ആളുകൾ കൊല്ലപ്പെടുകയും…

Read More

മരുമകളെ രാജകീയ പദവിയിൽ നിന്ന് നീക്കി ബ്രൂണയ് സുൽത്താൻ; കോപത്തിന്റെ കാരണം ബഹുമാനക്കുറവ്?

കാൻബറ∙ മരുമകൾ പെൻഗിറാൻ റാബിയാത്തുൽ അദാവിയ്യയെ രാജകീയ പദവിയിൽ നിന്ന് നീക്കി ബ്രൂണയ് സുൽത്താൻ ഹസ്സനാൽ ബോൾക്കി. രാജകുടുംബത്തിലെ അംഗത്തിന്റെ ഭാര്യ എന്ന നിലയ്ക്ക് ‘അനുചിതമായ പെരുമാറ്റം’ നടത്തിയെന്നും ബഹുമാനക്കുറവ് പ്രകടിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഓഗസ്റ്റ് എട്ടിന് പുറപ്പെടുവിച്ച രാജകീയ ഉത്തരവിലൂടെ പദവിയിൽ നിന്ന് നീക്കിയത് ഉടൻ പ്രാബല്യത്തിൽ വന്നതായി ബ്രൂണയിലെ ഗ്രാൻഡ് ചേംബർലെയ്ൻ ഓഫിസ് അറിയിച്ചു.എന്നാൽ പദവി നീക്കുന്നതിന് കാരണമായി ആരോപിക്കപ്പെടുന്ന ‘പ്രത്യേക പെരുമാറ്റം’ എന്താണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സുൽത്താന്റെ രണ്ടാമത്തെ മകനും സിംഹാസനത്തിന്റെ…

Read More