Headlines

Webdesk

ഹാട്രിക് നേട്ടത്തിന് പിന്നാലെ ഒലിസിയെ പുകഴ്ത്തി ഹാരികെയ്ന്‍; ഒലിസിക്കൊപ്പം കളിക്കുന്നത് ആസ്വദിക്കുന്നതായും കെയ്ന്‍

ജര്‍മ്മന്‍ ലീഗായ ബുണ്ടസ് ലിഗയില്‍ എഫ്‌സി യൂണിയന്‍ ബര്‍ലിനെതിരെ ഹാട്രിക് നേടിയ ഫ്രഞ്ച താരമായ മൈക്കല്‍ ഒലിസയെ പുകഴ്ത്തി ഇംഗ്ലീഷ് താരവും ബയേണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍ സ്‌ട്രൈക്കറുമായ ഹാരികെയ്ന്‍. ഇന്നലെയായിരുന്നു ബയേണും യൂണിയന്‍ ബര്‍ലിനും തമ്മിലുള്ള മത്സരം. മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ ബയേണ്‍ വിജയിച്ച മത്സരത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഹാരികെയ്ന്‍ ഒലിസെയെ പുകഴ്ത്തിയത്. ”ഇന്ന് നിരവധി മികച്ച നിമിഷങ്ങളുണ്ടായിരുന്നു. ഒലിസെയുടെ ആദ്യ ഹാട്രിക് ആയിരുന്നു ഒന്ന്. ഒലിസെ പുറമെ കാണുന്നതില്‍ നിന്ന് വളരെ വ്യത്യസ്തനാണ്. ഡ്രസ്സിംഗ്…

Read More

രാജ്ഭവന്റെ അജണ്ട നടപ്പാക്കാനുള്ള ഇടമല്ല കേരള സർവകലാശാല; UDF സർക്കാരിന്റെ നിലപാട് ജനാധിപത്യത്തിനൊപ്പമെന്ന് പി കെ നവാസ്

മലപ്പുറം: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ വിദ്യാർഥി രാഷ്ട്രീയം വിലക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിൽ പ്രതികരണവുമായി താനൂർ എംഎൽഎ പി കെ നവാസ് എംഎൽഎ രംഗത്തെത്തി. രാജ്ഭവന്റെ അജണ്ട നടപ്പാക്കാനുള്ള ഇടമല്ല കേരള സർവകലാശാല. കലാലയ രാഷ്ട്രീയത്തിന്റെ കഴുത്തിൽ കത്തി വെക്കുന്ന തരത്തിലുള്ള ഏതൊരു നീക്കവും അംഗീകരിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ക്യാമ്പസുകൾ കേവലം ക്ലാസ് മുറികളല്ല. അവിടെ ചോദ്യങ്ങളുണ്ടാകും. വിയോജിപ്പുകളുണ്ടാകും. സംവാദങ്ങളുണ്ടാകും. സമരങ്ങളുണ്ടാകും. രാഷ്ട്രീയ ഇടപെടലുകളുമുണ്ടാകും. അതാണ് ജനാധിപത്യത്തിന്റെ ശ്വാസം. വ്യാജന്മാരെയും അക്രമങ്ങളെയും സമരാഭാസങ്ങളെയും…

Read More

വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരമായില്ല, ഇരുട്ടിൽ തപ്പി സർക്കാർ; KSEB ഉദ്യോഗസ്ഥർ നടത്തിയ ചർച്ചകളിലും തീരുമാനമായില്ല

തിരുവനന്തപുരം: ഇരുപത് ദിവസമായിട്ടും വൈദ്യുതിപ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി സംസ്ഥാന സർക്കാർ. ഇന്നലെ 97 ദശലക്ഷം യൂണിറ്റിന് മുകളിലായിരുന്നു വൈദ്യുതി ഉപയോഗം. കേരളത്തിന് പുറത്ത് ഉൾപ്പെടെ കെഎസ്ഇബി ഉദ്യോഗസ്ഥർ ചർച്ച നടത്തിയെങ്കിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ആയിട്ടില്ല. ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. അതിരൂക്ഷമാണ് സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി. സർക്കാർ പലതരത്തിലുള്ള പരിഹാരമാർഗ്ഗങ്ങൾ തേടുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.ആണവ താപനിലയങ്ങളിൽ നിന്ന് വൈദ്യുതി ലഭിക്കുന്നതിലും അനിശ്ചിതത്വം തുടരുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ 10 രൂപയ്ക്ക് മുകളിൽ…

Read More

വാദം പൊളിയുന്നു; GST വകുപ്പിന് ആന്റോ നൽകിയത് വയനാട് വാഴവറ്റയിലെ വിവാദ വീടിന്റെ വിലാസം

തിരുവനന്തപുരം: വയനാട് വാഴവറ്റയിലെ വീട് തന്റേതല്ലെന്ന റിപ്പോർട്ടർ ടി വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ വാദത്തിനിടെ കൂടുതൽ രേഖകൾ പുറത്ത്. ജിഎസ്ടി വകുപ്പിന് നൽകിയ മൊഴിയിൽ നൽകിയിരിക്കുന്നത് ഇതേ വീടിന്റെ മേൽവിലാസമാണ്. അതേസമയം വൻ മദ്യശേഖരം പിടികൂടിയ വാഴവറ്റയിലെ വീടിന്റെ രണ്ടാംനില ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് നിർമിച്ചതെന്ന വിവരവും പുറത്തുവന്നു. 24 മണിക്കൂർ കസ്റ്റഡിക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ആന്റോ അഗസ്റ്റിനെ റിമാൻഡിൽ തുടരുന്നതിനായി മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. അതിനിടെ മെസിയുടെ…

Read More

‘ഹൃദയത്തിന്റെ കാവല്‍ക്കാരൻ’; ഹൃദ്രോഗ വിദഗ്ധൻ പ്രൊഫ. ഡോ. ജി. വിജയരാഘവൻ അന്തരിച്ചു

തിരുവനന്തപുരം: ഹൃദയത്തിന്റെ കാവല്‍ക്കാരന്‍, ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ (84) അന്തരിച്ചു. ഇന്ത്യയില്‍ ആദ്യമായി 2D എക്കോകാര്‍ഡിയോഗ്രാഫി ലബോറട്ടറി സ്ഥാപിച്ചത് അദ്ദേഹമാണ്. തിരുവനന്തപുരത്തെ കിംസ് ഹെല്‍ത്ത് കെയറിന്റെ വൈസ് ചെയര്‍മാനും സ്ഥാപക ഡയറക്ടറുമാണ് ജി വിജയരാഘവന്‍. ഹൃദ്രോഗ ചികിത്സാരംഗത്ത് കേരളത്തിന്റെ അഭിമാനമായ അദ്ദേഹം തിരുവനന്തപുരത്തെ സൊസൈറ്റി ഫോര്‍ കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് പ്രസിഡന്റ് ആയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ്, എംഡി പഠനം പൂര്‍ത്തിയാക്കിയ വിജയരാഘവന് വൈദ്യശാസ്ത്രരംഗത്തെ മികച്ച…

Read More

അമിതവേഗതയിലെത്തിയ BMW കാർ പാലത്തിന്‍റെ കൈവരിയിലിടിച്ച് താഴേക്ക് പതിച്ചു; മുംബൈയിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

മുംബൈ: അമിതവേഗതിയിലെത്തിയ ബിഎംഡബ്ല്യുകാർ പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മുംബൈയിലെ ലോട്ട് ജെട്ടിക്ക് സമീപം ലാലാ കോളേജിന് എതിര്‍വശത്ത് ഇന്ന് പുലർച്ചെ 5.20 ഓടെയായിരുന്നു അപകടം നടന്നത്. പാലത്തിലെ സൈന്‍ബോര്‍ഡ് വരെ തകര്‍ത്തുകൊണ്ടാണ് കാര്‍ താഴേയ്ക്ക് പതിച്ചത്. കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. കാറിലുണ്ടായിരുന്നത് നാല് വിദ്യാര്‍ത്ഥികളാണെന്നാണ് പ്രാഥമിക നിഗമനം. ഇവരെ സമീപത്തെ വൈ എൽ നായർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേർ മരിച്ചിരുന്നു. സഞ്ജയ് ഗജ്ജാൽ (21), ദിരിയ സേത്ത് (17)…

Read More

പത്തനംതിട്ടയില്‍ സെമിത്തേരിയിലെ കല്ലറയില്‍ വീണ്ടും മോഷണം; പരാതി നല്‍കി പള്ളി അധികൃതര്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ പള്ളി സെമിത്തേരിയിലെ കല്ലറയിൽ വീണ്ടും ഗ്രാനൈറ്റ് മോഷണം. ആനിക്കാട് നൂറാമാവ് സെന്റ് തോമസ് മാര്‍ത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറിയിൽ നിന്നാണ് ഗ്രാനൈറ്റ് മോഷ്ടിച്ചിരിക്കുന്നത്. മല്ലപ്പള്ളിയിലെ സെമിത്തേരികളില്‍ നടന്ന മോഷണങ്ങൾക്ക് സമാനമായ രീതിയിലാണ് ഇവിടെയും ഗ്രാനൈറ്റ് കടത്തിയിരിക്കുന്നത്. സംഭവത്തില്‍ പള്ളി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. മുമ്പ് നടന്ന മോഷണങ്ങളില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്. കീഴ്‌വായ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇത് മൂന്നാം തവണയാണ് കല്ലറകള്‍ക്ക് മുകളില്‍…

Read More

സുൽത്താൻ ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതലായ ഹാൻസ് മോഷണം; പൊലീസുകാരൻ പിടിയിൽ

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് മോഷണം പോയ കേസിൽ പൊലീസുകാരൻ സബിത് പിടിയിൽ. ഒളിവിലായിരുന്ന സബിത്തിനെ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ കേസിൽ സബിത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. തുടർന്ന് സബിത് ഒളിവിൽ പോയതായാണ് പൊലീസ് പറയുന്നത്. അതേസമയം, കേസിൽ സബിത്തിനെ ബലികാടാക്കുകയാണെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സബിത്തിന്റെ അഭിഭാഷകൻ അമൽജിത്ത് ആരോപിച്ചു. ഹാൻസ്…

Read More

യുഡിഎഫ് അധികാരത്തിൽ എത്തിയതിൽ സന്തോഷിക്കുന്നത് സംഘപരിവാർ: പി ജയരാജൻ

കണ്ണൂർ: യുഡിഎഫ് അധികാരത്തിൽ എത്തിയതിൽ സന്തോഷിക്കുന്നത് സംഘപരിവാറാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. ബംഗാളിന്റെ വഴിയേ കേരളവും കീഴടക്കാമെന്നാണ് ബിജെപി കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനെതിരായ ഇഡി നീക്കത്തിൽ വി ഡി സതീശൻ സന്തോഷത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ പിടിമുറുക്കാനുള്ള ആർഎസ്എസ് പദ്ധതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും, സിപിഐഎമ്മിന്റെ ചെറുത്തുനിൽപ്പാണ് അവരെ തടയുന്നതെന്നും പി ജയരാജൻ പറഞ്ഞു. യുഡിഎഫ് ഭരണത്തെ വെടിമരുന്ന് ഉണക്കാനുള്ള കാലമായാണ് ആർഎസ്എസ് കാണുന്നത്. മുസ്ലിം ലീഗ് ബിജെപിയായി മാറി കഴിഞ്ഞതായും,…

Read More

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് ഏഴു ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും…

Read More