Webdesk

‘ഒരു കുട്ടി കൊണ്ട് വന്ന പൗഡർ മറ്റ് കുട്ടികളുടെ ദേഹത്ത് വീണു’; തിരുവനന്തപുരത്ത് 9 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

  തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. 9 സ്കൂൾ വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വട്ടപ്പാറ LMS സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആരോഗ്യ പ്രശ്നം ഉണ്ടായത്.സ്‌കൂളിൽ ക്‌ളാസ് നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.     9 വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടി കൊണ്ട് വന്ന പൗഡർ ദേഹത്ത് വീണുണ്ടായ ബുദ്ധിമുട്ടെന്ന് പ്രാഥമിക വിവരം. കുട്ടികളിൽ ആരുടേയും നില ഗുരുതരമല്ല. കുട്ടികളെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി.

Read More

‘സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം സർക്കാർ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണം’; പി എം ശ്രീയിൽ കെഎസ്‌യു

  പി.എം. ശ്രീയിൽ യുഡിഎഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് കെ എസ് യു നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ കുറിച്ചു.     എൽഡിഎഫ് സർക്കാറിന്റെ തീരുമാനങ്ങളെ പ്രതിരോധിച്ചവരാണ് കെഎസ്‌യുവെന്നും നിലപാടിൽ പിന്നോട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ താൽപര്യങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണം. വിദ്യാർത്ഥി സമൂഹത്തിന്റെ ആശങ്കകൾ അവഗണിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഫേസ്ബുക്ക്…

Read More

‘പദ്ധതി നിർത്തണമെന്ന് എങ്ങനെ പറയാനാകും?’ പ്രിയദർശിനി പദ്ധതിക്കെതിരെയുള്ള പൊതുതാല്പര്യ ഹർജിയിൽ ഹൈക്കോടതി

  പ്രിയദർശിനി പദ്ധതിക്കെതിരെയുള്ള പൊതുതാല്പര്യ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. രാഷ്ട്രീയ നേട്ടത്തിനുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു എന്ന് ഹർജിക്കാരൻ വാദിച്ചു. വാക്കുപാലിച്ചതായി കണ്ടുകൂടെയെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക എന്ന് കോടതി ചോദിച്ചു. ഹർജി വിധി പറയാൻ മാറ്റി.     കർണാടകയിലും, തമിഴ്നാടിലും, പശ്ചിമ ബംഗാളിലും പദ്ധതി നടപ്പാക്കി എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീശാക്തികരണമാണ് ലക്ഷ്യമെന്നും സർക്കാർ പറഞ്ഞു. ഉയർന്ന ശമ്പളം കൈപ്പറ്റുന്ന സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ, തുച്ഛമായ…

Read More

വിദ്യാർത്ഥികളെ ബസിൽ കയറ്റാതിരുന്ന സംഭവം, നടപടിയെടുത്ത് MVD; കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

  വിദ്യാർത്ഥികളെ കണ്ടക്ടർ ബസിൽ കയറ്റാതിരുന്ന സംഭവത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മൂന്നുമാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. രാംദാസിന് പ്രത്യേക ബോധവൽക്കരണ ക്ലാസ് നൽകാനും തീരുമാനം.ടക്കാഞ്ചേരി ജോയിന്റ് ആർടിഓ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടി.     വടക്കാഞ്ചേരിയിൽ കൈകൂപ്പി പറഞ്ഞിട്ടും വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ പുറത്തു നിർത്തുകയായിരുന്നു ബസ് കണ്ടക്ടർ. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയെടുക്കുകയായിരുന്നു. പ്രതിഷേധമുയർത്തി…

Read More

സർവകലാശാലകളിൽ ഗവർണർ പിടിമുറുക്കുന്നു; ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനാപട്ടിക തിരിച്ചയച്ച സിൻഡിക്കേറ്റ് നിലപാട് തള്ളി

  സർവകലാശാലകളിൽ ഗവർണർ പിടിമുറുക്കുന്നു. എം ജി സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടനാപട്ടിക തിരിച്ചയച്ച സിൻഡിക്കേറ്റ് നിലപാട് തള്ളി. ഗവർണറുടെ പുനഃസംഘടന അംഗീകരിച്ച് വൈസ് ചാൻസലർ ഉത്തരവിറക്കി. കാർഷിക സർവകലാശാലയിൽ വൈസ് ചാൻസിലർ ആയി ബിജെപി അധ്യാപക സംഘടന നേതാവിന് നിയമിക്കാനും നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്.     എംജി സർവ്വകലാശാലയിലെ വിസി നിയമനത്തിലും സെനറ്റ് പുനഃസംഘടനയിലും സംഘപരിവാർവൽക്കരണം നടന്നുവന്ന ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് പുതിയ പരാതി. ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ച ചാൻസിലറായ ഗവർണറുടെ…

Read More

‘ഞായറാഴ്ച മുതൽ വടക്കൻ കേരളത്തിൽ മഴ വീണ്ടും ശക്തമാകും’; 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

  സംസ്ഥാനത്തെ മഴ വീണ്ടും ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം തൃശ്ശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. കോഴിക്കോട് മലപ്പുറം പാലക്കാട് ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്.     മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച മുതൽ വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ…

Read More

അന്ധമായ ആർഎസ്എസ് ഭക്തി, പിഎം ശ്രീയുമായി മുന്നോട്ട് പോയാൽ ശക്തമായി പ്രതിഷേധിക്കും’; എസ്എഫ്ഐ

  പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി. മുഖ്യമന്ത്രി വിഡി സതീശന് അന്ധമായ ആർഎസ്എസ് ഭക്തി. പിഎംശ്രീ ആർഎസ്എസ് അജണ്ട നടപ്പിലാക്കാനുള്ള പാലം എന്ന് പറഞ്ഞത് വി ഡി സതീശൻ. ഇന്ന് ആ ആർഎസ്എസ് അജണ്ട ദൃഢതയോടെ നടപ്പിലാക്കുന്നു, ഇത് പ്രതിഷേധാർഹമെന്ന് ആദർശ് എം സജി.വിഡി സതീശന്റെ ആത്മീയ ഗുരുക്കളായ സവർക്കറെയും ഗോൾവൽക്കറെയും കേരളത്തിലെ വിദ്യാർത്ഥികളും പഠിക്കണം എന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു. പിഎം ശ്രീയുമായി ബന്ധപ്പെട്ട…

Read More

എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടകേസ് കോടതി തള്ളി

  സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കോൺഗ്രസ് നേതാവ് കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. തെളിവ് നൽകാൻ കെ സുധാകരൻ തുടർച്ചയായി നേരിട്ട് ഹാജരാകാതിരുന്നതോടെയാണ്, ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി കേസ് തള്ളിയത്. മോൻസൺ മാവുങ്കലിന് എതിരെ പോക്സോ കേസുമായി ബന്ധപ്പെടുത്തിയുള്ള പരാമർശത്തിന് എതിരെയാണ് കെ സുധാകരൻ മാനനഷ്ടക്കേസ് കൊടുത്തത്. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സുധാകരന്റെ അഭിഭാഷകൻ അറിയിച്ചു.     മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത്…

Read More

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പിഎസ്‌സി! ആകാശ് തില്ലങ്കേരിക്ക് ഫിലിം ക്രിറ്റിക്‌സ് അവാർഡെന്ന് ബുള്ളറ്റിൻ

  കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പിഎസ്‌സി ബുള്ളറ്റിൻ. ഷുഹൈബി് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയെയാണ് മികച്ച തിരക്കഥാകൃത്തെന്ന നിലയിൽ പി.എസ്.സി. ബുള്ളറ്റിനിൽ ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. മേയ് 15-ന് പി.എസ്.സി. പ്രസിദ്ധീകരിച്ച ബുള്ളറ്റിന്റെ അവസാനപേജിലെ സമകാലികം കുറിപ്പിലാണ് തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിയുടെ ചിത്രത്തിന് പകരമായാണ് ആകാശിന്റെ ചിത്രം തെറ്റായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.     49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകളെക്കുറിച്ചുള്ള വിവരണത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിയുടെ പേര് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ചിത്രം നൽകിയിരിക്കുന്നത് ആകാശ്…

Read More

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ; നയപ്രഖ്യാപനത്തിൽ നിർണായക പ്രസ്താവന

  മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമാണം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ. നയപ്രഖ്യാപനത്തിലാണ് ഇക്കാര്യമുള്ളത്. അറ്റകുറ്റപ്പണികളുമായി മുന്നോട്ടു പോകുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി.     പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ഡിഎംകെയ്ക്കെതിരെയും ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചു. മുൻസർക്കാർ ലഹരിയൊഴുക്ക് തടഞ്ഞില്ല. കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം ലഹരിയൊഴുക്ക്. ദ്വിഭാഷനയം തുടരുമെന്ന് നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ വ്യക്തമാക്കി.   ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടി…

Read More