Headlines

കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ല, രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കാൻ മുസ്ലീങ്ങൾ ബാധ്യസ്ഥരാണ്: എ.എന്‍. ഷംസീര്‍

  കണ്ണൂർ: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഐഎം നേതാവ് എ.എന്‍. ഷംസീര്‍. കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ല. പൊതുസമൂഹത്തിന് അത് ന്യായീകരിക്കാൻ കഴിയില്ല. രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കാൻ മുസ്ലീങ്ങൾ ബാധ്യസ്ഥരാണ്. സ്ത്രീയും പുരുഷനും തുല്യരാണെന്ന് അംഗീകരിക്കാൻ കാന്തപുരം തയ്യാറാകണം. കാന്തപുരം ഭരണഘടന അംഗീകരിക്കാൻ തയ്യാറാകമെന്നും ഷംസീര്‍ പറഞ്ഞു.     അതേസമയം സ്ത്രീവിരുദ്ധ പ്രസ്താവനയിലെ വിവാദങ്ങള്‍ക്കിടെ വിശദീകരണ പോസ്റ്റുമായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. ആത്മീയ…

Read More

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകൻ; പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ

  ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ. പള്ളിയോട സേവാ സംഘത്തോടുള്ള എതിര്‍പ്പ് മൂലമാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ജയകുമാര്‍ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന. ഉപരാഷ്‌ട്രപതി എത്തിയ ഉത്രട്ടാതി ജലമേളയ്ക്ക് ദേവസ്വം ബോർഡ്‌ പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നതാണ് അതൃപ്തിക്ക് കാരണം.     എന്നാൽ വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് അഷ്ടമിരോഹിണി ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് ജയകുമാറിന്റെ പ്രതികരണം. ജയകുമാറിനു പകരം ക്ഷേത്ര തന്ത്രിമാരിൽ ഒരാളായ അക്കീരമൺ കാളിദാസ ഭട്ടതിരിയാണ് ഉദ്ഘാടകനായത്. പള്ളിയോട സേവാ സംഘം പരിപാടികൾ രാഷ്ട്രീയ…

Read More

കാലില്‍ ഷൂസില്ല, സാരിയിലാണ്, 47 വയസായി; ഓട്ടമത്സരത്തില്‍ ചെറുപ്പക്കാരെ അടക്കം തോല്‍പ്പിക്കാന്‍ രമാബായിക്ക് കൂട്ടായത് ഉള്‍ക്കരുത്ത് മാത്രം, എല്ലാം പെണ്‍മക്കളുടെ പഠിപ്പിന് വേണ്ടി

  മുംബൈ: രമാബായ് രണ്‍വീറിന് അത് വെറുമൊരു ഓട്ടമത്സരമല്ലായിരുന്നു. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും അതിനുള്ള സാഹചര്യമൊരുക്കാനും നെട്ടോട്ടമോടുന്ന ഒരു അമ്മയുടെ കാലുകളുടെ ഗതിവേഗം ഊഹിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ്. സ്‌പോര്‍ട്ട്‌സ് ഷൂസും ട്രാക്ക് സ്യൂട്ടും ധരിച്ച ചെറുപ്പക്കാരായ ഓട്ടക്കാരെ ഉള്‍ക്കരുത്ത് കൊണ്ട് മാത്രം മറികടന്ന് 47 വയസുകാരി മാരത്തോണ്‍ ജയിച്ചുകയറിയപ്പോള്‍ പഴയൊരു ആമയുടെ സ്ഥിരോത്സാഹത്തിന്റെ കഥ കൂടി ഓര്‍ത്തുപോയി കാണികള്‍. മഹാരാഷ്ട്രയില്‍ നടന്ന അമൃത് ദൗഡ് ഓട്ടമത്സരം എക്സ്രാ ഓര്‍ഡിനറി ആക്കിത്തീര്‍ത്ത രമാബായ് രണ്‍വീര്‍ എന്ന സാധാരണക്കാരിയുടെ കഥയിലേക്ക്……

Read More

ഇറാനെതിരെ ഇപ്പോള്‍ വലിയ ആക്രമണങ്ങളൊന്നും നടക്കുന്നില്ല, ഇത് യുദ്ധമൊന്നുമല്ല പക്ഷേ യുദ്ധം ഏത് സമയത്തും നടന്നേക്കാം: അമേരിക്ക

  വാഷിംഗ്ടണ്‍: ഇറാനെതിരെ വലിയ ആക്രമണങ്ങളൊന്നും നടക്കുന്നില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ മാത്രമാണ് അമേരിക്ക നടത്തുന്നതെന്നാണ് വാന്‍സ് വിശദീകരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകളെ ആക്രമിക്കുന്നത് ഇറാന്‍ അവസാനിപ്പിക്കുന്നതുവരെ ഇറാനുമായി ചര്‍ച്ച നടത്താന്‍ അമേരിക്ക പദ്ധതിയിടുന്നില്ലെന്നും വാന്‍സ് പറഞ്ഞു. പശ്ചിമേഷ്യന്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ചൈന ഇറാനേക്കാളും മറ്റു പല രാഷ്ട്രങ്ങളേക്കാളും ഉത്തരവാദിത്തത്തോടെയാണ് പെരുമാറുന്നതെന്ന് വാന്‍സ് വ്യക്തമാക്കി. (JD Vance says Iran fight isn’t a…

Read More

ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുകള്‍: കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ ഇ ഡി എത്തുന്നു

  കൊച്ചി: ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തുന്നു. പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിന് പുറമേ കൂടുതല്‍ കേസുകളുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇ ഡി ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ കാസര്‍ഗോഡ് എംഡിഎംഎ കേസിന്റെ വിവരങ്ങള്‍ അടക്കം ഇ ഡി ശേഖരിച്ചുവെന്നാണ് വിവരം. (ED steps in to investigate more drug cases)     ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരി സംഘങ്ങളെ…

Read More

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി ഐഐഎമ്മില്‍ പരിശീലന പരിപാടി; റീ ഇമാജിനിങ് കേരളം നേതൃത്വ ശില്‍പശാല ഇന്നും നാളെയും കോഴിക്കോട്

  കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന റീ ഇമാജിനിങ് നേതൃത്വ ശില്‍പശാല കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഇന്നും നാളെയുമായി നടക്കും. മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കും. എ ഐ വരെ എത്തിനില്‍ക്കുന്ന സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ ഉള്‍പ്പെടെ സാഹചര്യത്തില്‍ ഭരണത്തില്‍ വരുത്തേണ്ട മാറ്റങ്ങളും മറ്റുമാണ് ശില്‍പ്പശാലയില്‍ ചര്‍ച്ചയാകുക. (reimaging keralam workshop for kerala ministers in kozhikode)     കാലത്തിനനുസരിച്ച് സര്‍ക്കാരും ഭരണനേതൃത്വവും…

Read More

ചോദിച്ച ശേഷം ഞങ്ങൾ മോഷ്ടിക്കുമോ സാറേ? ഇഷ്ടമായി, എടുക്കുന്നു: കള്ളൻ‌; കഷ്ടമായി, അന്വേഷിക്കുന്നു: പൊലീസ് !!

  കറുകച്ചാൽ ∙ സർവീസിങ് കഴിഞ്ഞ് ഉടമയ്ക്ക് കൈമാറാൻ വച്ചിരുന്ന എസി കടത്തി. കള്ളനെപ്പിടിക്കാൻ സിസിടിവി ദൃശ്യങ്ങൾ കാത്ത് കടയുടമയും പൊലീസും. വാഴൂർ – ചങ്ങനാശേരി റോഡിലെ 12-ാം മൈൽ കോക്കുന്നേൽപടിയിലാണ് സംഭവം. ‘എസി കണ്ടു, ആക്രിയാണോ?’ 12-ാം മൈലിൽ എസി സർവീസ് സെന്റർ നടത്തുന്ന കാർത്തികയിൽ രഞ്ജിത്തിനാണു ഈ അപ്രതീക്ഷിത ‘സർവീസ് ചാർജ്’ കിട്ടിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ രഞ്ജിത്തിന്റെ ഫോണിലേക്ക് ഒരു കോൾ എത്തി. ഫോണിൽ അനസ് എന്ന് തെളിഞ്ഞ ആൾക്ക് അറിയേണ്ടിയിരുന്നത് കടയുടെ…

Read More

സംസ്ഥാന സമ്മേളനം കഴിഞ്ഞിട്ട് ഒന്നരവർഷം; കണക്ക് അവതരിപ്പിച്ചില്ല; സിപിഎമ്മിൽ വിവാദം

  സമ്മേളനത്തിന്റെ വരവുചെലവ് കണക്ക് ഇതുവരെ അവതരിപ്പിക്കാത്തത് സിപിഎമ്മിൽ പുതിയ വിവാദത്തിനു തിരികൊളുത്തുന്നു. കോടികൾ പിരിച്ച് 2025 മാർച്ച് 6 മുതൽ 9 വരെയാണു സംസ്ഥാന സമ്മേളനം നടത്തിയത്. സമ്മേളനം കഴിഞ്ഞാൽ മാസങ്ങൾക്കകം സ്വാഗതസംഘം വിളിച്ചുകൂട്ടി കണക്ക് അവതരിപ്പിക്കുന്നതും പാർട്ടി ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതുമാണു കീഴ്‌വഴക്കം. സമ്മേളനത്തിനുശേഷം മിച്ചംവന്ന ലക്ഷങ്ങൾ ജില്ലയിലെ മറ്റാവശ്യങ്ങൾക്കായി വിനിയോഗിച്ചെന്നാണ് ഉയരുന്ന ആരോപണം. കണ്ണൂരിൽ സി.വി.ധനരാജ് രക്തസാക്ഷി– പാർട്ടി മന്ദിര നിർമാണ ഫണ്ടുകളിലെ തിരിമറികളെച്ചൊല്ലി നേതൃത്വം പ്രതിക്കൂട്ടിലായിട്ടും കണക്ക് ജനമധ്യത്തിൽ അവതരിപ്പിക്കാൻ ഇപ്പോഴും…

Read More

ടാറ്റ കെമിക്കൽസിനെ കെനിയയിൽ നിന്ന് പുറത്താക്കി കെനിയൻ പ്രസിഡന്റ്; തട്ടിപ്പെന്ന് പ്രതിപക്ഷം, 500 പേരുടെ പണി തെറിച്ചു

  ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റാ കെമിക്കൽസിന്റെ കെനിയയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ട് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ. ടാറ്റാ കെമിക്കൽസിന്റെ സാന്നിധ്യംകൊണ്ട് കെനിയയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് പ്രസിഡന്റ് പറഞ്ഞു.   കെനിയയിൽ ടാറ്റയുടെ പക്കലുള്ള ഖനന അവകാശങ്ങൾ പുതിയ നിക്ഷേപകർ ഏറ്റെടുക്കും. ധാതുക്കൾ സോഡാ ആഷ് ആക്കിയശേഷം ടാറ്റാ കെമിക്കൽസ് കയറ്റുമതി ചെയ്യുകയാണെന്നും അവ കെനിയൻ പ്രാദേശിക കമ്പനികൾക്ക് ലഭ്യമാക്കുന്നില്ലെന്നും റൂട്ടോ ആരോപിച്ചു. ഗ്ലാസുകളും കെമിക്കലുകളും നിർമിക്കാനാണ് സോഡാ ആഷ് പ്രധാനമായും…

Read More

പ്രതിക്ക് പ്രായപൂർത്തിയായില്ല; 21 വർഷം പഴയ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി

  ന്യൂഡൽഹി ∙ കുറ്റകൃത്യം നടന്ന സമയത്തു പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നു തെളിഞ്ഞതിനെ തുടർന്ന് 21 വർഷം പഴക്കമുള്ള കേസിലെ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഗുരുതരമായ അനീതിക്കു കാരണമാകുന്ന പിഴവ് തിരുത്തുന്നതിന് വിധി പിൻവലിക്കാൻ സുപ്രീം കോടതി ഹൈക്കോടതിയോട് നിർദേശിച്ചു. ഇതിനായി ഹൈക്കോടതികൾക്കുള്ള അധികാരം ഉപയോഗപ്പെടുത്താനും ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ മൊറേനയിൽ 2004 സെപ്റ്റംബർ 13ന് ഭൂരിയെന്ന സ്ത്രീയും കുഞ്ഞും റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് കേസ്. ഭർത്താവ്, ബന്ധുക്കൾ തുടങ്ങിയവർക്കെതിരെ കൊലപാതകം, സ്ത്രീധനപീഡനം, തെളിവ്…

Read More