Headlines

‘RJD എൽഡിഎഫ് വിടില്ല, പ്രചാരണം വ്യാജം’; എം വി ശ്രേയാംസ് കുമാർ

RJD എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് RJD സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ. ഇത്തരത്തിലുള്ള വാർത്തകൾ വെറും വ്യാജപ്രചാരണങ്ങളാണെന്നും ഇതിനു പിന്നിൽ ചിലരുടെ അജണ്ടകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. LDF-ൽ RJD ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിയിൽ RJD-ക്ക് യാതൊരു അതൃപ്തിയുമില്ല. മുന്നണിയിലെ പ്രധാനപ്പെട്ട ഘടകകക്ഷികളിലൊന്നാണ് RJD. മുന്നണിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്തിടെയായി സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും RJD മുന്നണി വിടാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു….

Read More

ചീഫ് സെക്രട്ടറി എ ജയതിലകിന്റെ ഹാജര്‍നിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാനാകില്ല; സ്വകാര്യ വിവരങ്ങള്‍ എന്ന് സര്‍ക്കാര്‍ വാദം

ചീഫ് സെക്രട്ടറി ഡോക്ടര്‍ എ.ജയതിലകിന്റെ ഹാജര്‍ നിലയും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതും അടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ചു വിവരാവകാശ പ്രകാരം ചോദിച്ചത് 9 ചോദ്യങ്ങളായിരുന്നു. ഇതില്‍ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാന വിവരാവകാശ ഓഫീസര്‍ മറുപടി നല്‍കി. ഒന്ന് – രണ്ട് – അഞ്ച്- ആറ് ചോദ്യങ്ങളുടെ ഉത്തരം വ്യക്തിവിവരങ്ങള്‍ ആയതുകൊണ്ട് പുറത്തുനല്‍കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ന്യായം.മറ്റു ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടിയില്ല. ജയതിലകിനെതിരെ എന്തെങ്കിലും നടപടി സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടുണ്ടോ എന്നും എങ്കില്‍ അതിന്റെ പകര്‍പ്പ് വേണമെന്ന്…

Read More

ബാലഭാസ്കറിൻ്റെ മരണം; സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് കുടുംബം,കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ

വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ ദുരൂഹ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. സിബിഐ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കറിൻ്റെ പിതാവ് കെ.സി. ഉണ്ണി, തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ ഹർജി നൽകി. ഹർജിയിൽ കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചു. 2018-ലാണ് വാഹനാപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ ദുരൂഹതകൾ ആരോപിക്കപ്പെട്ടിരുന്നു. പിന്നീട് നടന്ന സിബിഐ അന്വേഷണത്തിൽ അപകടം സ്വാഭാവികമാണെന്നും ഗൂഢാലോചനയില്ലെന്നും കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ സിബിഐയുടെ കണ്ടെത്തലുകളിൽ തൃപ്തരല്ലാത്ത കുടുംബം…

Read More

മലപ്പുറത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേർക്ക് പരുക്ക്

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി ആളുകൾക്ക് പരുക്കേറ്റു. ചമ്രവട്ടം ഭാഗത്തേക്ക് വിവാഹ നിശ്ചയത്തിനായി പോകുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറം ദേശീയ പാതയിൽ താലൂക്ക് ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും കോട്ടക്കൽ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ബസിന്റെ ഗ്ലാസ് തകർത്താണ് ആളുകളെ പുറത്തെത്തിച്ചത്. അമ്പതോളം ആളുകൾ ബസിലുണ്ടായിരുന്നു.നിലവിൽ ആരുടെയും പരുക്ക് ഗുരുതരമല്ല.

Read More

‘സിപിഐഎം കത്ത് വിവാദം ഞെട്ടിക്കുന്നത്, നേതാക്കള്‍ക്കെതിരായ സാമ്പത്തിക ആരോപണങ്ങളില്‍ എന്തെങ്കിലും അന്വേഷണം നടത്തിയോ?’ ചോദ്യങ്ങളുമായി വി ഡി സതീശന്‍

സിപിഐഎമ്മിലെ കത്ത് വിവാദം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തോടും സര്‍ക്കാരിനോടും ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാമ്പത്തിക പരാതികളില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ ആള്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധിയായതെങ്ങനെയെന്ന് വി ഡി സതീശന്‍ ചോദിച്ചു. പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഇതുമായി ബന്ധപ്പെട്ട് എന്ത് ബന്ധമാണുള്ളതെന്നും എന്തുകൊണ്ട് ഇത് ഇത്രകാലം മൂടിവച്ചുവെന്നും അദ്ദേഹം ചോദിച്ചു. നേതാക്കള്‍ക്കെതിരെ വന്ന ഗുരുതര ആരോപണങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിലെ കത്ത് വിവാദം…

Read More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മധ്യ വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ന്യൂനമർദ്ദത്തിന്റെ ശക്തി വർധിക്കുന്നത് ലഭിക്കുന്ന മഴ അതേ അളവിൽ തുടരാൻ ഇടയാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇന്നും കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കന്‍ ഛത്തീസ്ഗഢിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്….

Read More

‘ആറ്റിങ്ങൽ വോട്ടർ പട്ടിക ക്രമക്കേടിന് പിന്നിൽ സിപിഎമ്മും ബിജെപിയും’; അടൂർ പ്രകാശ്

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടിന് പിന്നിൽ സിപിഎമ്മും ബിജെപിയുമാണെന്ന് യു.ഡി.എഫ്. കൺവീനറും എം.പി.യുമായ അടൂർ പ്രകാശ്. വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടുകൾക്കെതിരെ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി നേരത്തെതന്നെ ഈ വിഷയങ്ങൾ ജനങ്ങൾക്ക് മുന്നിലെത്തിച്ചിട്ടുണ്ടെന്നും ജനാധിപത്യത്തെ എങ്ങനെ തകർക്കാം എന്നതിൽ ഗവേഷണം നടത്തുകയാണ് മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോന്നിയിൽ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനം എടുക്കുമെന്നും ഇതുവരെ തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട്…

Read More

സിപിഐഎം പിബിയ്ക്ക് നല്‍കിയ പരാതിക്കത്ത് കോടതിയിലെത്തി; ചോര്‍ത്തിയത് എം വി ഗോവിന്ദന്റെ മകനെന്ന് ചെന്നൈ വ്യവസായി

സിപിഐഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ പ്രതിക്കൂട്ടിലാക്കി പിബിയ്ക്ക് നല്‍കിയ രഹസ്യ പരാതി ചോര്‍ത്തി കോടതിയില്‍ എത്തിച്ചു. ആരോപണ വിധേയന്‍ രാജേഷ് കൃഷ്ണ മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ മാനനഷ്ട കേസിലാണ് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതികൂടി ഉള്‍പ്പെടുത്തിയത്. പരാതി ചോര്‍ത്തിയത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനാണെന്ന ഗുരുതര ആരോപണവുമായി മുഹമ്മദ് ഷര്‍ഷാദ് വീണ്ടും ജനറല്‍ സെക്രട്ടറിയ്ക്ക് പരാതി നല്‍കി ചെന്നൈ വ്യവസായിയായ മുഹമ്മദ് ഷര്‍ഷാദ് 2021 ലാണ് സംസ്ഥാന മന്ത്രിമാരുടെ അടക്കം സാമ്പത്തിക ഇടപാടുകളില്‍…

Read More

പി.എം കുസുമിൽ വിജിലൻസ് അന്വേഷണം വേണം; പരാതി നൽകി രമേശ് ചെന്നിത്തല

കേരളത്തിലെ കർഷകർക്ക് സൗജന്യ സൗരോർജ പമ്പുകൾ നൽകുന്ന കേന്ദ്ര പദ്ധതിയായ പി.എം കുസുമിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി. വിജിലൻസ് ഡയറക്ടർക്കാണ് അനർട്ട് നടത്തിയ 100 കോടിയോളം രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല പരാതി നൽകിയത്. അഴിമതി നടത്തിയെന്ന് സൂചിപ്പിക്കുന്ന രേഖകൾ അടക്കമാണ് പരാതി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചേർക്കണമെന്നും പരാതിയിൽ പറയുന്നു. പദ്ധതിയുടെ തുടക്കം മുതലുള്ള ക്രമക്കേടുകളുടെ ടെൻഡർ നടപടികളും അന്വേഷണ വിധേയമാക്കണം എന്നാണ് ആവശ്യം….

Read More

മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ കെട്ടിടം തകർത്തു; വൻ നാശനഷ്ടം

മൂന്നാറിലെ നയമക്കാട് ഈസ്റ്റിലുള്ള എ.എൽ.പി. സ്കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകർത്തു. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ സ്കൂളിന് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മൂന്ന് കാട്ടാനകളാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ സ്കൂളിലേക്ക് കടന്ന കാട്ടാനക്കൂട്ടം കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും തകർക്കുകയായിരുന്നു. സ്കൂൾ അവധിയായതിനാൽ ആർക്കും പരിക്കുകളില്ല . ക്ലാസ് മുറികളിലേക്ക് കയറിയ ആനകൾ കുട്ടികൾക്കായി സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങൾ മുഴുവൻ തിന്നു നശിപ്പിച്ചു. ഈ പ്രദേശങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം പതിവാണെങ്കിലും ഇത്തരത്തിലുള്ള ആക്രമണം അപൂർവമാണ്. സ്കൂൾ കെട്ടിടം തകർത്തതിനാൽ…

Read More