Headlines

‘അൻസിബ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ, അമ്മ നേതൃത്വം ഗ്രൂപ്പുകളായി മാറി’; വിവാദങ്ങളിൽ പ്രതികരിച്ച് മാല പാർവതി

  കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദങ്ങളില്‍ പ്രതികരിച്ച് നടി മാല പാര്‍വതി. അന്‍സിബയോട് യോജിക്കുന്നുവെന്ന് മാല പാര്‍വതി  പറഞ്ഞു. അന്‍സിബ പറയുന്നത് ലോജിക്കും സത്യസന്ധവുമായ കാര്യങ്ങളാണെന്നും അമ്മ നേതൃത്വം മൂന്നോ നാലോ ഗ്രൂപ്പായി മാറിയെന്നും ക്ഷേത്ര സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരിലാണ് നിലവിലെ തര്‍ക്കങ്ങള്‍ ഉടലെടുത്തതെന്നും മാല പാര്‍വതി പറഞ്ഞു. ‘ശ്വേതയും കുക്കുവും ആദ്യം ഒരുമിച്ചായിരുന്നു. മെമ്മറി കാര്‍ഡിന്റെ പേരിൽ കുക്കുവുമായി പ്രശ്‌നം ഉണ്ടായിരുന്നു. ക്ഷേത്രം- സ്‌പോണ്‍സര്‍ഷിപ്പിനെ അന്‍സിബ എതിര്‍ത്തു. സന്തോഷ് കീഴാറ്റൂരും എതിര്‍ത്തു. ശ്വേതക്ക് പണം വാങ്ങി പ്രോഗ്രാം…

Read More

അമ്മ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം: മല്ലികാ സുകുമാരന്‍

  കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് നടി മല്ലികാ സുകുമാരന്‍. ഭരണസമിതി പരദൂഷണകമ്മിറ്റിയായി മാറിയിരിക്കുകയാണെന്നും നടി അന്‍സിബയ്ക്ക് വോട്ട് ചെയ്യണമെന്ന് തന്നോട് പറഞ്ഞയാളായിരുന്നു ടിനി ടോം എന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു. അന്‍സിബയുടെ ആരോപണത്തില്‍ നീനാ കുറുപ്പ് തെളിവ് പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. അമ്മയില്‍ നടക്കുന്ന സംഭവങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുമ്പോള്‍ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ തുറന്ന് പറയണം. അമ്മയില്‍ നടക്കുന്നത് ധൂര്‍ത്താണെന്നും മല്ലികാ സുകുമാരന്‍ തുറന്നടിച്ചു.’ഇപ്പോഴത്തെ അവസ്ഥ വെച്ച് ഒരു മനുഷ്യര്‍ക്ക്…

Read More

399 സീറ്റുകള്‍ ഉള്ള പരീക്ഷാ കേന്ദ്രത്തില്‍ 819 പേരെത്തി; യുപിയില്‍ കേന്ദ്രസേന റിക്രൂട്ട്‌മെന്റ് പരീക്ഷക്കിടെ വന്‍സംഘര്‍ഷം; പരീക്ഷ റദ്ദാക്കി

  ഉത്തര്‍പ്രദേശില്‍ കേന്ദ്രസേന റിക്രൂട്ട്‌മെന്റ് പരീക്ഷക്കിടെ സംഘര്‍ഷം. പരീക്ഷാ കേന്ദ്രത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ ഇരട്ടി വിദ്യാര്‍ത്ഥികള്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണം. സംഭവത്തെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. ഇതോടെ വിദ്യാര്‍ഥികള്‍ അക്രമാസക്തരായി തെരുവില്‍ പ്രതിഷേധിച്ചു. (ssc gd exam cancelled authorities call candidates triple the Capacity of the Centre)     SSC GD പരീക്ഷയ്ക്ക് ഇടയാണ് സംഘര്‍ഷം ഉണ്ടായത്. കാണ്‍പൂരിലെ ശ്രീമതി രാംകലി ഇക്ബാല്‍ ബഹദൂര്‍ ഓണ്‍ലൈന്‍ സെന്ററിലാണ് സംഘര്‍ഷം ഉണ്ടായത്. 399…

Read More

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: എസ്‌ഐടി രൂപീകരിച്ച് കേസ് പുനരന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

  തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട കേസ് എസ്‌ഐടി രൂപീകരിച്ച് പുനരന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. എസ്‌ഐടി രൂപീകരിക്കാന്‍ പൊലീസ് ആസ്ഥാനത്ത് തിരക്കിട്ട നീക്കമാണ് നടക്കുന്നത്. എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കം വേഗത്തിലാക്കും. നേരത്തെ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയുടെ പരാതിയില്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. രമേശ്…

Read More

ഇറാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് അമേരിക്ക; ബന്ദര്‍ അബ്ബാസ് തുറമുഖത്ത് ആക്രമണം, സ്വയം പ്രതിരോധമെന്ന് വാദം

  വാഷിങ്ടണ്‍: ഇറാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് അമേരിക്ക. തെക്കന്‍ ഇറാനില്‍ അമേരിക്ക ആക്രമണം നടത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായുള്ള ആക്രമണമെന്നാണ് യുഎസ് സൈന്യം പറയുന്നത്. ബന്ദര്‍ അബ്ബാസ് തുറമുഖത്തെ മിസൈല്‍ കേന്ദ്രമാണ് ആക്രമിച്ചത്.   തുറമുഖത്ത് നിന്ന് സ്‌ഫോടന ശബ്ദം കേട്ടെന്ന് നേരത്തെ ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോര്‍മൂസ് കടലിടുക്കിന് സമീപവും സ്‌ഫോടന ശബ്ദം കേട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അമേരിക്കയുമായുള്ള കരാര്‍ ചര്‍ച്ചയ്ക്കായി ഇറാന്‍ ഉന്നതതല…

Read More

തിരുവനന്തപുരത്തെ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച്

  കേരള സർവകലാശാല തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ SFI നടത്തിയ ആഹ്ലാദ പ്രകടനത്തിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തും. പാളയത്ത് രാത്രിയിലാണ് എസ്എഫ്ഐ -കെഎസ്‌യു സംഘർഷം ഉണ്ടായത്. പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിവീശിയിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. കോൺഗ്രസ് അനുകൂല ഫ്ളക്സ് ബോർഡുകൾ എസ്എഫ്ഐ പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു.     സിപിഐഎം നേതാക്കളായ എം വി ജയരാജനും എ എ റഹീമും സ്ഥലത്തെത്തിയാണ് പ്രവർത്തകരെ സ്ഥലത്തുനിന്ന്…

Read More

ആരാകും ചലച്ചിത്ര അക്കാദമി തലപ്പത്ത്; പരിഗണിക്കുന്നവരിൽ ജഗദീഷ് മുതൽ രവീന്ദ്രൻ വരെ

  ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് അഞ്ചോളം പേരെ. ജഗദീഷ്, സലീം കുമാർ, പ്രിയങ്ക, ജോയ് മാത്യു എന്നിവർക്ക് പുറമെ രവീന്ദ്രന്റെ പേര് കൂടി ചർച്ചകളിൽ സജീവമായതോടെ നിയമനം വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.     ഓസ്കാർ ജേതാവും ചലച്ചിത്ര പ്രവത്തകനുമായ റസൂൽ പൂക്കുട്ടി അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതോടെ തലപ്പത്ത് ആരു വരുമെന്ന ചർച്ചകൾ സിനിമാ-രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. അതേസമയം, അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്.മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്ത് കൂടിയായ സലീം…

Read More

‘എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല’; കോടതിയില്‍ മൊഴിമാറ്റി പരാതിക്കാരി

  മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിന് എതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി. എല്‍ദോസ് കുന്നപ്പിള്ളില്‍ പീഡിപ്പിച്ചിട്ടില്ലെന്നാണ് പുതിയ മൊഴി. നെയ്യാറ്റിന്‍കര കോടതിയിലെ വിചാരണക്കിടെയാണ് മൊഴി മാറ്റിയത്. കേസിന്റെ വിചാരണ നെയ്യാറ്റിന്‍കര കോടതിയില്‍ നടന്നുവരികയാണ്. എംഎല്‍എയുടെ സുഹൃത്തുക്കളായ റെനീഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തി എന്ന ആരോപണവും ഉന്നയിച്ചിരുന്നു. ഇതും ഉണ്ടായിട്ടില്ലെന്ന മൊഴിമാറ്റവും ഉണ്ടായിട്ടുണ്ട്.പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ എല്‍ദോസ് കുന്നപ്പള്ളി ബലാല്‍ത്സംഗം ചെയ്തു എന്നായിരുന്നു നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ആദ്യം അടിമലത്തുറയിലെ…

Read More

‘സ്റ്റിച്ചില്‍ നിന്ന് 2 മാസങ്ങള്‍ക്ക് ശേഷം മരക്കഷണങ്ങള്‍ കണ്ടെത്തി’; തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാ പിഴവ്

  തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവെന്ന് ആരോപണം. തുന്നലിട്ട മുറിവിൽ നിന്ന് രണ്ടു മാസത്തിനുശേഷം മരക്കഷണങ്ങൾ കണ്ടെത്തി. ഭരതന്നൂർ കരിങ്കട സ്വദേശി മഹേഷിന്റെ മുറിവിൽ നിന്നാണ് മരക്കഷണം കണ്ടെത്തിയത്. മരത്തിൽ നിന്ന് വീണ് ഇടതുകാലിന് പരുക്കേറ്റതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്.നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയയിലാണ് മരക്കഷണം കണ്ടെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മുറിവ് തുന്നി കെട്ടി വിടുകയാണ് ഉണ്ടായത്. പിന്നീട് മുറിവ് ഉണങ്ങിയെങ്കിലും പഴുപ്പ് ഒലിച്ചിറങ്ങുകയാണ് ഉണ്ടായത്. പിന്നീട് നെടുമങ്ങാട്…

Read More

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു

  ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി. മര്‍ദനം ചട്ട വിരുദ്ധമെന്നും, ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നെന്നും റിപ്പോര്‍ട്ട്. കുറ്റകൃത്യമായി കണക്കാക്കുമെന്നും വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ബാധകമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ പരിഗണനയിലുണ്ട്.     ഗണ്‍മാന്‍മാരുടെ മര്‍ദനത്തില്‍പ്രത്യേക അന്വേഷണ സംഘം നടപടികള്‍ വേഗത്തിലാക്കിയിരുന്നു. പ്രധാനപ്പെട്ട ആളുകളുടെ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.സാക്ഷികളും ഇരകളുമടക്കം ഇരുപതോളം പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തി. ഇനി ചോദ്യം ചെയ്യാനുള്ളത്…

Read More