Headlines

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാന്‍ ഗ്യാസ് അടുപ്പില്‍ നിന്ന് തീ കൊളുത്തി; നൈറ്റിയില്‍ തീപിടിച്ച് യുവതി മരിച്ചു

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കോട്ടയം ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറിലേക്ക് തീ കൊളുത്തുന്നതിനിടെ ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം സംഭവിക്കുന്നത്. ഭര്‍ത്താവ് എബിസണ്‍. ഇവാനിയ മകളാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പങ്ങട തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.

Read More

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; ഗുരുതരമായി പൊള്ളലേറ്റ ലൈസൻസി സതീശൻ മരിച്ചു

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ ലൈസൻസിയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ തിരുവമ്പാടിയുടെ ലൈസൻസി സതീശനാണ് മരിച്ചത്. സതീശന് 90 ശതമാനത്തിലധികം പൊള്ളൽ ഏറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. തൃശൂർ മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഉച്ചയോടുകൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇനി ഐസിയുവിൽ ചികിത്സയിൽ കഴിയുന്നത് 4 പേരാണ്. സതീശന്റെ മൃതദേഹം ഉടൻ തന്നെ മോർച്ചറിയിലേക്ക് മാറ്റും. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന ആളായിരുന്നു സതീശൻ മുണ്ടത്തിക്കോട്. പിതാവ് മണിപാപ്പൻ്റെ പാത പിന്തുടർന്നാണ് സതീഷ് വെടിക്കെട്ട് രംഗത്തേയ്ക്ക്…

Read More

മുഖം ഗുരുതരമായി പൊള്ളി; ചുണ്ടിലെ ക്ഷതം ഗുരുതരം; കൈയിലും കാലിലും ശസ്ത്രക്രിയ നടത്തി; മുജ്തബ ഖമനയിയുടെ ആരോഗ്യനിലയെ പറ്റി ന്യൂയോര്‍ക്ക് ടൈസ്

ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ അവസ്ഥയെപ്പറ്റി ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. മുജ്തബ ഖമനയിയുടെ മുഖം ഗുരുതരമായി പൊള്ളിയെന്നും പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായി വന്നേക്കാമെന്നും ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചുണ്ടുകളിലെ ക്ഷതം ഗുരുതരമാണെന്നും സംസാരിക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. (The New York Times on the health of Mojtaba Khamenei) മുജ്തബയുടെ ഒരു കാലില്‍ മൂന്നു തവണ ശസ്ത്രക്രിയ നടത്തി. ഒരു കൈയിലും ശസ്ത്രക്രിയ നടത്തി, ചലനശേഷി വീണ്ടെടുത്തുകൊണ്ടിരിക്കുന്നു….

Read More

സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍. ഇക്കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്കാണ് പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടമായത്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ചു. (Snake bite death) ക്യാഷ്വാലിറ്റിയില്‍ എത്തുന്ന കേസുകളില്‍ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് പേര്‍ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മൂന്ന് മരണങ്ങളിലും പാമ്പുകടി സാധ്യത ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നില്ല. രോഗികള്‍ മരിച്ച ശേഷമാണ് പാമ്പുകടിയെന്ന് സ്ഥിരീകരിച്ചത്.എല്ലാ ആശുപത്രികളിലും…

Read More

തകര ഷീറ്റുകളും പ്ലൈവുഡ് ചുവരകളും! അതിദരിദ്രര്‍ ഇല്ലാത്ത കേരളത്തില്‍ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ വീട് ഇങ്ങനെ

പാമ്പ് കടിയേറ്റ് മരിച്ച എട്ടുവയസുകാരൻ ദിക്ഷൽ കിടന്നുറങ്ങിയത് മുത്തശ്ശിയ്‌ക്കൊപ്പം വീട്ടിലെ തറയിൽ. കുഞ്ഞനുജത്തിക്കൊപ്പം കഴിഞ്ഞ ദിവസവും ഈ വീടിന്റെ മുറ്റത്താണ് ദിക്ഷൽ ഓടിക്കളിച്ചത്.കളിച്ചു തളർന്ന് അച്ഛമ്മയ്ക്കൊപ്പം വീടിനുള്ളിലെ മൺതറയിൽ കിടന്ന് നാളയെ സ്വപ്നം കണ്ടുറങ്ങുമ്പോൾ അപകടം പാമ്പിന്റെ രൂപത്തിൽ പതിയിരിക്കുമെന്ന് ആരും അറിഞ്ഞിരുന്നില്ല. എവിടെനിന്നോ കിട്ടിയ പ്ലൈവുഡുകളും തകരങ്ങളും കൊണ്ട് മറച്ച ഒരു താത്ക്കാലിക താമസ പുരയാണ് അവന്റെ വീട്. കുഞ്ഞു കാറ്റ് ഒന്നാഞ്ഞു വീശിയാൽ വീടിന്റെ പ്ലൈവുഡ്ചുവരുകളും മേൽക്കൂരയും എല്ലാം തകർന്നു വീഴും. ലൈഫ്, പി…

Read More

ടൂര്‍ണമെന്റുകളില്‍ ടീമിന്റെ മോശം പ്രകടനം; ചെല്‍സി കോച്ച് റോസ്‌നിയറിനെ പുറത്താക്കി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അടക്കമുള്ള പ്രധാന ടൂര്‍ണമെന്റുകളിലെ ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ചെല്‍സി എഫ്‌സിയുടെ പരിശീലകന്‍ ലിയാം റോസ്‌നിയറിനെ പുറത്താക്കി ക്ലബ്ബ് അധികാരികള്‍. മുമ്പുണ്ടായിരുന്ന കോച്ച് എന്‍സോ മരേസ്‌കക്കു പകരക്കാരനായി ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു പ്രധാന കോച്ച് ആയി റോസ്‌നിയറുടെ നിയമനം. 2032 വരെയായിരുന്നു ചെല്‍സിയുമായുള്ള കരാര്‍. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ പുതിയ കോച്ചിന് ആയില്ലെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് റോസ്‌നിയര്‍ ചെല്‍സി ക്ലബ്ബിന്റെ പടിയിറങ്ങുന്നത്. വെറും മൂന്നുമാസം മാത്രം ജോലി ചെയ്ത റോസ്‌നിയറിന് കീഴില്‍ ചെല്‍സി കളിച്ച…

Read More

‘ജിഎസ്ടി വകുപ്പിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണം’; ജിഎസ്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി അഡീഷണല്‍ ചീഫ് സെക്രട്ടറി

ജിഎസ്ടി വകുപ്പിലെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില്‍ ഒപ്പിടാതെ ജിഎസ്ടി കമ്മീഷര്‍ക്കെതിരെ കര്‍ശന നിര്‍ദേശവുമായി അഡിഷണല്‍ ചീഫ് സെക്രട്ടറി സി.എ.കബീര്‍. ജിഎസ്ടി വകുപ്പില്‍ നിലനില്‍ക്കുന്ന ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് ഉത്തരവിലുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് 24 ലഭിച്ചു. നിലവില്‍ ട്രൈബ്യൂണല്‍ വിധി പ്രകാരം സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് യാതൊരു നിയമതടസ്സവുമില്ലെന്നിരിക്കെ ജിഎസ്ടി കമ്മീഷണര്‍ ഫയലില്‍ ഒപ്പിടാത്തതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഒഴിവുള്ള 30ാളം ഡെപ്യൂട്ടി കമ്മീഷണറുമാരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്നും, ഒഴിവ്…

Read More

സോറി, ഫ്‌ളാറ്റ് മാറിപ്പോയി; മദ്യലഹരിയില്‍ വീട് മാറി കയറി അതിഥി തൊഴിലാളി, പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

ഇടുക്കി: കട്ടപ്പനയില്‍ അതിഥി തൊഴിലാളി പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി. തന്റെ വീട് ആണെന്ന് ഓര്‍ത്താണ് വീട്ടില്‍ കയറിയതെന്നാണ് അതിഥി തൊഴിലാളി നല്‍കിയ വിശദീകരണം. ഇയാള്‍ മുറിക്കുള്ളില്‍ കയറിയതോടെ മുറിയുടെ വാതില്‍ ലോക്കാകുയായിരുന്നു. ഉടനെ പരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി അതിഥി തൊഴിലാളിയെ കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു. 5പൊലീസ് വീടെവിടെ എന്ന് ചോദിച്ചപ്പോള്‍ ഇതിന് അടുത്താണെന്ന് പറഞ്ഞ് അതിഥി തൊഴിലാളി ചൂണ്ടിക്കാണിക്കുന്നത് വീഡിയോയില്‍ കാണാം.12 വര്‍ഷമായി കേരളത്തില്‍ ജീവിക്കുന്നയാളാണ് ഇയാള്‍. അതിഥി തൊഴിലാളി മദ്യലഹരിയിലായിരുന്നു.

Read More

‘ഇനി ഞങ്ങളുണ്ട്’; വാല്‍പ്പാറ അപകടം തളര്‍ത്തിയ പാങ്ങ് സ്‌കൂളില്‍ പുതിയ അധ്യാപകരെത്തി

മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പാങ്ങ് ജിഎല്‍പി സ്‌കൂളിന് നഷ്ടമായത് അഞ്ച് അധ്യാപകരെയാണ്. പ്രിയപ്പെട്ട അധ്യാപകരുടെ വിയോഗം വലിയ വിടവാണ് സ്‌കൂളിനുണ്ടാക്കിയത്. ഇപ്പോഴിതാ അതിനാശ്വാസമെന്നോണം പുതിയ അധ്യാപകര്‍ ചുമതലയേറ്റിരിക്കുകയാണ്. കെ കെ രാഖി, വി പി ഫസീല, പി ഷമീന, അബ്ദുള്‍ മജീദ് കൊട്ടക്കാരന്‍ എന്നിവരാണ് പാങ്ങ് ജിഎല്‍പി സ്‌കൂളിലെത്തിയ പുതിയ അധ്യാപകര്‍. പാങ്ങ് ഗവ. യുപി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കെ അഹമ്മദ് കുട്ടിക്ക് ജിഎല്‍പി സ്‌കൂളിന്റെ അധിക ചുമതല നല്‍കി. രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന സംഘം സ്‌കൂളില്‍ ഒത്തുചേര്‍ന്ന്…

Read More

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്നു; അന്വേഷണത്തിന് നിര്‍ദേശം

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ആണ് ക്ഷേത്രത്തിന്റെ മുകളിലൂടെ പറന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന് നിര്‍ദ്ദേശം നല്‍കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി ജി 821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് പറന്നത്. കൊടിമരത്തിന് അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ ഹെലികോപ്റ്റര്‍ പറന്നിട്ടുണ്ട്. ഹെലികോപ്റ്ററില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു….

Read More