Headlines

കരാറെടുത്തു, കൊള്ളയ്ക്ക്: 8 പേരും പുറംകരാർ ഏജൻസി വഴി നിയമിക്കപ്പെട്ടവർ; പ്രതികളിൽ അധ്യാപകനും കാർ മെക്കാനിക്കും ഡ്രൈവറും

  ന്യൂഡൽഹി ∙ അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ 8 പേരിൽ പ്രൈമറി സ്കൂൾ അധ്യാപകൻ മുതൽ മുൻ കാർ മെക്കാനിക് വരെ. സംഭാവന എണ്ണൽ കേന്ദ്രത്തിലേക്കു പുറംകരാർ ഏജൻസി വഴി നിയമിക്കപ്പെട്ടവരാണിവർ.   ∙ അവിനാശ് ശുക്ല: സംഭാവന എണ്ണുന്ന സമയത്തു പണം ഒത്തുനോക്കുന്ന ചുമതലയായിരുന്നു പ്രൈമറി സ്കൂൾ അധ്യാപകനായ അവിനാശിന്റേത്.ഇയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽനിന്ന് 20 ലക്ഷത്തിലധികം രൂപയും വിദേശ കറൻസികളും ആഭരണങ്ങളും കണ്ടെടുത്തു. സിസിടിവി ക്യാമറകൾക്കു കാണാനാവാത്ത സ്ഥലങ്ങൾ (ബ്ലൈൻഡ് സ്പോട്ടുകൾ)…

Read More

ഗാർഹിക വൈദ്യുതി: 2027ൽ വില അൽപം കൂടിയേക്കും; 5 വർഷത്തെ വൈദ്യുതിനിരക്ക് നിശ്ചയിക്കാൻ കെഎസ്ഇബി

  തിരുവനന്തപുരം∙ അടുത്ത വൈദ്യുതിനിരക്കു പരിഷ്കരണത്തിൽ എനർജി ചാർജിൽ കാര്യമായ വർധനയുണ്ടാകില്ലെങ്കിലും ഫിക്സഡ് ചാർജിൽ നേരിയ വർധനയുണ്ടാകുമെന്നു സൂചന. സംസ്ഥാനത്ത് 2027 ഏപ്രിൽ 1ന് ആരംഭിക്കുന്ന അടുത്ത നിയന്ത്രണ കാലയളവിലേക്കുള്ള (2027–32) വൈദ്യുതിനിരക്ക് നിശ്ചയിക്കാൻ കെഎസ്ഇബി നടപടി തുടങ്ങി. നിരക്കുപരിഷ്കരണത്തിനു വിവിധ വിഭാഗങ്ങളിൽനിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.   നിരക്കുവർധന സംബന്ധിച്ച അപേക്ഷ നവംബറിനു മുൻപു സമർപ്പിക്കാനാണു സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ നിർദേശം. അപേക്ഷ അന്തിമമാക്കുന്നതിനു മുൻപ് സംസ്ഥാന സർക്കാരിന്റെ നിലപാടും കെഎസ്ഇബി തേടും.പരിഗണനയിലുള്ള നിർദേശങ്ങൾ  …

Read More

‘യുഎസ് മാത്രമല്ല ഇന്ത്യയും കൂടെയുണ്ട്, പിന്തുണ കണ്ട് അദ്ഭുതപ്പെട്ടു: വാൻസിനു മറുപടിയുമായി നെതന്യാഹു

  ജറുസലം∙ അമേരിക്ക ഇസ്രയേലിന്റെ ശക്തമായ ഏക സഖ്യകക്ഷിയാണെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ അവകാശവാദത്തെ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിനെ ശക്തമായി പിന്തുണയ്ക്കുന്നവരിൽ ഇന്ത്യയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറാൻ നയത്തെ പ്രതിരോധിച്ചുകൊണ്ട് ജൂണിൽ വാൻസ് നടത്തിയ പരാമർശങ്ങൾക്കാണ് നെതന്യാഹു മറുപടി നൽകിയത്. വാൻസിനെ ബഹുമാനിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വിലയിരുത്തലിനോട് യോജിക്കുന്നില്ലെന്ന് നെതന്യാഹു ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇസ്രയേലിന് പല രാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം…

Read More

വിവാദനിഴലിൽ രാമക്ഷേത്ര ട്രസ്റ്റ്; സ്വർണംപൂശിയ താളുകളുള്ള രാമചരിതമാനസ് കാണാതായി, യോഗം ഇന്ന്

  അയോധ്യ∙ തന്റെ സമ്പാദ്യമത്രയും ചേർത്തുവച്ചു ശ്രീരാമക്ഷേത്രത്തിൽ സമർപ്പിച്ച സ്വർണംപൂശിയ താളുകളുള്ള രാമചരിതമാനസ് ഗ്രന്ഥം അപ്രത്യക്ഷമായെന്ന് മുൻ ആഭ്യന്തരസെക്രട്ടറി എസ്. ലക്ഷ്മിനാരായണൻ. അമ്മയുടെ സ്വർണം ഉൾപ്പെടെ ഉപയോഗിച്ച് തമിഴ്‌നാട്ടിലെ ജ്വല്ലറിയിലായിരുന്നു ഗ്രന്ഥം തയാറാക്കിയത്. 5 കോടി രൂപയോളമായിരുന്നു ചെലവ്.തുളസീദാസിന്റെ മഹാകാവ്യമായ രാമചരിതമാനസിലെ 10,902 വരികളും ഉൾപ്പെടുത്തി സ്വർണം, വെള്ളി, ചെമ്പ് എന്നിവകൊണ്ടു നിർമിച്ച ഗ്രന്ഥത്തിന് ഏകദേശം 147 കിലോഗ്രാം ഭാരമുണ്ടായിരുന്നു. സ്വർണം പൂശിയ 522 താളുകളാണ് ഇതിലുള്ളത്. 2024 ഏപ്രിലിൽ രാമക്ഷേത്ര ട്രസ്റ്റിനു സമർപ്പിച്ച ഗ്രന്ഥം ശ്രീകോവിലിനുസമീപം…

Read More

അതൊരു ജിന്നാണ് ബഹന്‍; അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച ഏര്‍ലിങ് ഹാളണ്ട് എന്ന മകന്റെ കഥ

  ഏര്‍ലിങ് ഹാളണ്ടിന്റെ ചുമലിലേറിയായിരുന്നു നോര്‍വേ ബ്രസീലിനെ വീഴ്ത്തി ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തിയത്. അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച മകന്റെ കഥ കൂടിയാണ് ഹാളണ്ടിന്റേത്. അച്ഛന്റെ സ്വപനം മകനിലൂടെ സാക്ഷാത്കരിക്കുന്ന സുന്ദര സോക്കര്‍ യാത്ര.     വര്‍ഷം 1994 ജൂണ്‍ മാസം 28 ന്യൂജെഴ്‌സിയിലെ റുതര്‍ഫോര്‍ഡ് സ്റ്റേഡിയം, വേള്‍ഡ് കപ്പില്‍ ഗ്രൂപ്പ് ഇ യിലെ അയലന്‍ഡിനെതിരെ നോര്‍വെയുടെ അവസാന മത്സരം. അവസാന വിസില്‍ മുഴുങ്ങി. ഗോള്‍ രഹിത സമനില. പോയിന്റില്‍ മറ്റ് ടീമുകള്‍ക്കൊപ്പമായിരുന്നെങ്കിലും ഗോള്‍ വ്യത്യാസങ്ങളിലെ കണക്കുകളില്‍…

Read More

ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാന ആക്രമണം; പിന്നിൽ ചക്കക്കൊമ്പനെന്ന് നാട്ടുകാർ

  ഇടുക്കി ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടം സ്വദേശി മുരുകന്റെ വീടാണ് ഭാഗികമായി തകർത്തത്.ആക്രമണത്തിന് പിന്നിൽ ചക്കക്കൊമ്പൻ ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നത് വലിയൊരു ആശ്വാസമാണ്.     വീടിൻറെ മുൻഭാഗവും കതകുകളും ആന തകർത്തു. നിലവിൽ വീടിന്റെ ഉടമയായ മുരുകൻ താമസിക്കുന്നത് സൂര്യനെല്ലിയിലാണ്. സിങ്കുകണ്ടത്ത് കാട്ടാനശല്യം രൂക്ഷമായതോടെ ഇയാൾ സൂര്യനെല്ലിയിലേക്ക് താമസം മാറുകയായിരുന്നു. കാട്ടാന തകർത്ത വീട്ടിൽ കാർഷിക ഉപകരണങ്ങളാണ് നിലവിൽ സൂക്ഷിക്കുന്നത്. ഇതിന് സമീപത്ത് തന്നെയാണ്…

Read More

‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’; കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

  വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ. 200 പേർക്ക് താൻ കാഫിർ സ്ക്രീൻ ഷോട്ട് അയച്ചു എന്നാണ് പറയുന്നത്. തൻ്റെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ കോൺഗ്രസുകാർ ഉൾപ്പെടെ ഉണ്ട്. ആർക്കെങ്കിലും താൻ അയച്ച സ്ക്രീൻഷോട്ട് കാണിച്ച് തരാൻ കഴിയുമോ?, 10 പേർക്കെങ്കിലും അയച്ചു എന്ന് തെളിയിക്കാൻ കഴിയുമോ? അതിന് കഴിഞ്ഞാൽ താനാണ് ഇത് ചെയ്തതെന്ന് ഉറപ്പിച്ചോളൂ എന്നും ജിതിൻ ഭാസ്കർ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പറയാനായി ഒത്തിരി കാര്യങ്ങൾ ഉണ്ട് എന്നാൽ കേസ്…

Read More

സഹപാഠികൾ പീഡിപ്പിച്ചെന്ന 13കാരിയുടെ വ്യാജ പരാതി: പൊലീസിനെതിരെ 20കാരൻ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി

  പത്തനംതിട്ട: പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത പൊലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ച് 20കാരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി. കൂടല്‍ എസ്‌ഐ ജയമോഹനും സംഘവും മര്‍ദിച്ചതായാണ് യുവാവിന്റെ പരാതി.സിവില്‍ വേഷത്തില്‍ പൊലീസ് തന്റെ വീട്ടിലെത്തുകയും ബലപ്രയോഗത്തിലൂടെ വാഗണര്‍ കാറില്‍ കയറ്റുകയും ചെയ്തു. നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി. പൊലീസ് തിരിച്ചും മറിച്ചും തന്നെ ചോദ്യം ചെയ്തുവെന്നും യുവാവ് പറയുന്നു.   പരാതിക്കാരെ തനിക്ക് അറിയില്ല എന്ന് പൊലീസിനോട് പറഞ്ഞുവെന്നും…

Read More

അമിതസുരക്ഷയുമായി പൊലീസ്; സംഘത്തിൽ 92 ഉദ്യോഗസ്ഥർ; ‘വെട്ടി’ മുഖ്യമന്ത്രി

  തിരുവനന്തപുരം ∙ താൻ യാത്ര ചെയ്യുമ്പോൾ പരമാവധി കുറച്ചു പൊലീസുകാരെ മാത്രമേ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കാവൂ എന്ന മുഖ്യമന്ത്രിയുടെ നിർദേശം നിലനിൽക്കെ, ശാന്തിഗിരിയിലേക്കുള്ള അദ്ദേഹത്തിന്റെ ഇന്നലത്തെ യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫിസ്, അമിത സുരക്ഷ ആവശ്യമില്ലെന്നു നിർദേശിച്ചതിനു പിന്നാലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു.വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധം മുഖ്യമന്ത്രിക്കു നേരെ ഉയരാൻ സാധ്യതയുണ്ടെന്നു കാട്ടിയാണ് അദ്ദേഹം പോകുന്ന വഴിയിലുടനീളം പൊലീസിനെ നിയോഗിച്ച് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കിയത്. 22…

Read More

വാഹനമിടിച്ച് മൂന്നു വയസ്സുകാരിയുടെ മരണം: അപകടം കൺമുന്നിൽ; നിസ്സഹായരായി മാതാപിതാക്കൾ

  കാട്ടാക്കട (തിരുവനന്തപുരം) ∙ പ്രിയ മകളുടെമേൽ വാഹനം കയറിയിറങ്ങുന്നതു നിസ്സഹായരായി കണ്ടുനിൽക്കാൻ മാത്രമേ അമ്മ നിഷയ്ക്കും അച്ഛൻ അനുപ്രസാദിനും കഴിഞ്ഞുള്ളൂ. നിമിഷങ്ങൾകൊണ്ട് എല്ലാം കഴിഞ്ഞു. വാഹനം ഉരുണ്ടു വരുന്നതു കണ്ട് മുതിർന്നവരെല്ലാം ഓടിമാറിയപ്പോൾ കുരുന്ന് ഋതുവേദയ്ക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു.ഒപ്പമുണ്ടായിരുന്നവർ കുട്ടിയെ വലിച്ച് എടുക്കുമ്പോൾ തലയ്ക്കു ഗുരുതര പരുക്ക്. രക്തത്തിൽ കുളിച്ച കുട്ടിയെ പൂച്ചമുക്കിലെ ക്ലിനിക്കിൽ ആദ്യം എത്തിച്ചു. വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശം. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കു കുട്ടി മരിച്ചിരുന്നു. ബോധംകെട്ടു…

Read More