ഇല്ലാത്ത അർബുദത്തിന് 11 വർഷം കീമോതെറാപ്പി; ഒടുവിൽ മസ്തിഷ്ക വീക്കമെന്ന് കണ്ടെത്തൽ
ലണ്ടൻ ∙ തലച്ചോറിൽ മുഴയുണ്ടെന്നും അർബുദമാണെന്നും മാസങ്ങൾ മാത്രമേ ആയുസ്സുള്ളൂ എന്നും പരിചയസമ്പന്നനായ അർബുദ വിദഗ്ധൻ ഇയാൻ ബ്രൗൺ 2012 ൽ വിധിയെഴുതുമ്പോൾ ബ്രിട്ടിഷ് വനിത ബെക്കി ജോൺസിന് 21 വയസുമാത്രമായിരുന്നു പ്രായം. പൊലീസ് ആകാൻ സ്വപ്നം കണ്ടിരുന്ന സമയത്താണ് ബെക്കിയുടെ ഭാവി ഇരുളടഞ്ഞതായി മാറിയത്. തന്റെ പങ്കാളിയെ കണ്ട് അധികനാളുകളായിട്ടില്ല. പിന്നാലെ ബെക്കിയുടെ ജീവിതം മാറ്റിമറിച്ച കീമോതെറാപ്പി ചികിത്സയ്ക്ക് തുടക്കമായി. മാനസികമായി തകർന്ന ബെക്കിയെ ശാരീരിക അസ്വസ്ഥതകൾ വലച്ചു. കുടുംബ പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. കരിയർ…
