Headlines

നെടുങ്കണ്ടത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം; മാത്യൂവിന് എന്തുസംഭവിച്ചു? തിരോധാനത്തില്‍ വീണ്ടും അന്വേഷണം

ഇടുക്കി: നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. കാണാതായതായി പരാതി ലഭിച്ച, പച്ചടി പൊന്‍തിട്ടയില്‍ മേരിക്കുട്ടി (70), മകന്‍ റെജി (54)എന്നിവരുടേതാണ് മൃതദേഹങ്ങൾ എന്നാണ് സംശയിക്കുന്നത്. കേസില്‍ മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യൂവിന്റെ തിരോധാനത്തില്‍ വീണ്ടും അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. 2018 മെയ് അഞ്ച് മുതലാണ് മാത്യൂവിനെ കാണാതായത്.സുവിശേഷകനായിരുന്ന മാത്യൂവിന്റെ തിരോധാനത്തില്‍ റെജി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. സുവിശേഷവേലയ്ക്കായി മാത്യു മാറി…

Read More

കൊടുംചൂടില്‍ വലയുന്നവര്‍ക്ക് വഴിയരികില്‍ ദാഹജലം; ആശ്വാസവുമായി നവദമ്പതികള്‍

കൊല്ലം: കൊടുംചൂടില്‍ വലയുന്ന വഴിയാത്രക്കാര്‍ക്ക് ആശ്വാസം നല്‍കി വധൂവരന്മാര്‍. വിവാഹ ശേഷം അതേവേഷത്തില്‍ എത്തി നവദമ്പതികള്‍ വഴിയാത്രക്കാര്‍ക്ക് ശീതളപാനീയവും ജ്യൂസും വിതരണം ചെയ്തു. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഉമയനല്ലൂര്‍ റാഫിയുടെ മകള്‍ ഐഷയും ഡോ. മുഹമ്മദ് അസ്‌ലമുമാണ് വേറിട്ട കാഴ്ച സമ്മാനിച്ചത്.ഇന്നലെ ഉച്ചയ്ക്ക് മേവറം ബൈപ്പാസിലുള്ള സ്വകാര്യ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം ഇവര്‍ വഴിയാത്രക്കാര്‍ക്ക് ജ്യൂസ് നല്‍കുകയായിരുന്നു. ചൂടിന്റെ കാഠിന്യത്തില്‍ നിന്നും നിരവധിപ്പേര്‍ക്കാണ് വധൂവരന്‍മാര്‍ ആശ്വാസം പകര്‍ന്നത്.

Read More

മന്ത്രി ജെ ചിഞ്ചു റാണിയുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവം; ഒരാളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കല്ലമ്പലം: മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ആറ്റിങ്ങല്‍ ആലങ്കോട് വഞ്ചിയൂര്‍ സ്വദേശി രജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. രജിത്തിനെ കൂടാതെ ദീപു(41), ബിനു (44) എന്നിവരെയും കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയായിരുന്നു മന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. സ്വിഫ്റ്റ് കാര്‍ മന്ത്രിയുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകടകാരണം എന്നാണ് പൊലീസ് വിലയിരുത്തല്‍. അപകടത്തില്‍ ആര്‍ക്കും പരിക്കുണ്ടായിരുന്നില്ല.

Read More

പശ്ചിമേഷ്യൻ സംഘർഷം: നയതന്ത്ര ചർച്ചകളുമായി തുർക്കിയും ഈജിപ്റ്റും മറ്റ് ഗൾഫ് രാജ്യങ്ങളും; ചർച്ചകൾ ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക നൽകിയാൽ മാത്രമെന്ന് ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ വീണ്ടും തിരക്കിട്ട നയതന്ത്ര ചർച്ചകളുമായി തുർക്കിയും ഈജിപ്റ്റും മറ്റ് ഗൾഫ് രാജ്യങ്ങളും. ഇറാനുമായി ഈ രാജ്യങ്ങളുടെ പ്രതിനിധികൾ വീണ്ടും സംസാരിച്ചു. ഇനി ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക നൽകിയാൽ മാത്രം ഹോർമൂസ് തുറക്കുന്നതും ആണവ സമ്പുഷ്ടീകരണത്തിൽ ചർച്ച നടത്തുന്നതും പരിഗണിക്കാമെന്നാണ് ഇറാന്റെ നിലപാട്. അതിനിടെ ഇറാന്റെ പുതിയ നിർദേശങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ട്രംപ് ചർച്ച ചെയ്തെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് പറഞ്ഞു.യുഎഇക്ക് നേരെ ഇറാൻ നടത്തിയ കടുത്ത ആക്രമണം…

Read More

‘ഇനി 54 വീടുകളുടെ പണി നടക്കുന്നു, മെയ് മാസത്തിൽ പൂർത്തിയാക്കും’; വയനാട്ടിൽ ലീഗിന്റെ സ്നേഹവീടുകളിൽ ഗൃഹപ്രവേശം, വീടുകൾ സന്ദർശിച്ച് നേതാക്കൾ

വയനാട്ടിൽ ലീഗിന്റെ സ്നേഹവീടുകളിൽ ഗൃഹപ്രവേശം, വീടുകൾ സന്ദർശിച്ച് നേതാക്കൾ. ഉരുൾപൊട്ടൽ സമയത്ത് തന്നെ പറഞ്ഞതായിരുന്നു ആ വാക്ക് ലീഗ് പാലിച്ചുവെന്ന് സാദിഖ് അലി തങ്ങൾ പറഞ്ഞു. വലിയ സന്തോഷം, അഭിമാനം. ഏറ്റവും മനോഹരമായ വീട് തന്നെ നിർമിച്ച് നൽകി. 51 വീടുകളുടെ പണി പൂർത്തിയായി. 54 വീടുകളുടെ പണി നടക്കുന്നു. അത് മെയ് മാസത്തിൽ പൂർത്തിയാക്കുമെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. സ്വന്തം വീട് വെക്കുമ്പോലെ തന്നെയാണ് ഞങ്ങൾ പ്രവർത്തിച്ചത്. എല്ലാവരും സഹകരിച്ചു. രാഷ്ട്രീയമോ നേട്ടങ്ങളോ നോക്കിയിട്ടല്ല….

Read More

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സിപിഐഎം നേതാക്കളെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിക്ക് സ്റ്റേ; മധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് വരട്ടേയെന്ന് കോടതി

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ രാഷ്ട്രീയ നേതാക്കളെ പ്രതി ചേര്‍ക്കണമെന്ന സ്വകാര്യ ഹര്‍ജി സ്റ്റേ ചെയ്തു. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് നടപടി. മധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെയാണ് നടപടി സ്റ്റേ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് നടപടി സ്റ്റേ ചെയ്തിരിക്കുന്നത്. (Kumbh Mela viral girl’s marriage: court stays Petition to implicate CPM leaders) പെണ്‍കുട്ടിയുടെ വിവാദ വിഹാഹത്തിന് സഹായമൊരുക്കി സിപിഐഎം നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സ്വകാര്യ…

Read More

കളിക്കുന്നതിനിടയിൽ നാലര വയസുകാരിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു, ഗുരുതരനിലയിൽ ഐസിയുവില്‍

കാസർഗോഡ് എളേരിത്തട്ട് നാലര വയസുള്ള കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ മെഡിക്കൽ കോളജിലേക്ക്‌ മാറ്റി. കുട്ടി ഐസിയുവിൽ ചികിത്സയിലാണ്. എളേരിത്തട്ട് കുറുവാട്ടെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയ്ക്കാണ് കടിയേറ്റത്. പന്തു കളിക്കുകയായിരുന്നു കുട്ടി. ഇതിനിടയില്‍ പന്ത് സമീപത്തെ പറമ്പിലേക്ക് പോയി. പന്തെടുക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഉടന്‍ നര്‍ക്കിലക്കാട്ടെ ആശുപത്രിയില്‍എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാലാണ് പരിയാരത്തേക്ക് മാറ്റിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Read More

കൊടും ചൂടിന് വിട: സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത്‌ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 29ആം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 30ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിട്ടുള്ളത്. മെയ് 1ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, ഉയർന്ന…

Read More

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി കൗൺസിലർ ഹൈക്കോടതിയിൽ. പാലക്കാട് കോൺഗ്രസ് പ്രവർത്തകൻ പ്രശോഭ് വത്സൻ ആണ് ഹർജി നൽകിയത്. ഹർജി നേരെത്തെ മണ്ണാർക്കാട് കോടതി തള്ളിയിരുന്നു. ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയാണെങ്കിൽ അതിൽ ജാതി ഒരു ഘടകമായി വരുന്നില്ലെന്നും അതിനാൽ എസ്.സി/എസ്.ടി വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്താൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരിയായ യുവതിയുമായി ദീർഘകാലമായി അടുപ്പമുണ്ട്. ഈ ബന്ധം പുറംലോകം അറിഞ്ഞപ്പോൾ മാത്രമാണ് തനിക്കെതിരെ പരാതി നൽകിയതെന്നും പ്രശോഭ് വത്സൻ…

Read More

ചരിത്രത്തിൽ ഇല്ലാത്ത വിധം വാട്ടർ ടാങ്കുകളിൽ കുടിവെള്ളം എത്തിക്കുകയാണ് കോർപ്പറേഷനെന്ന് മേയർ; പ്രതിഷേധവുമായി എൽഡിഎഫും യുഡിഎഫും

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം കുടിവെള്ള വിഷയം കൗൺസിലിൽ ഉന്നയിച്ച് എൽഡിഎഫും യുഡിഎഫും. കുടിവെള്ള പ്രശ്നത്തിന്റെ ഉത്തരവാദിത്വം കൗൺസിലിന് എന്ന് എൽഡിഎഫ് ആരോപിച്ചു. കൗൺസിലിനൊപ്പം വാട്ടർ അതോറിറ്റിക്കും സർക്കാരിനും ഉത്തരവാദിത്വം ഉണ്ടെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി. കുടിവെള്ള പ്രശ്നത്തിൽ കോർപ്പറേഷൻ ചരിത്രത്തിൽ ഇല്ലാത്ത വിധം വാട്ടർ ടാങ്കുകളിൽ കുടിവെള്ളം എത്തിക്കുകയാണെന്ന് മേയർ വി വി രാജേഷ് മറുപടി നൽകി. വാട്ടർ അതോറിറ്റി കാര്യക്ഷമമായി ഇടപെടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കൗൺസിലിൽ പ്രതിപക്ഷ ബഹളം ഉയർന്നു. എൽഡിഎഫ്…

Read More