Headlines

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യ ഹ‍ർജിയെ എതിർത്ത് ED

  ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യ ഹ‍ർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ. ഇഡി അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള ആക്രമണമാണ് നടന്നത്. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കനായിരുന്നു ലക്ഷ്യമെന്നും ഹർജിയിൽ പറയുന്നു. ഏഴ് പ്രതികളുടെ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.     പ്രകോപനം മൂലമുണ്ടായ ആക്രമണമല്ല പിണറായി വിജയന്റെ വീടിന് മുന്നിൽ നടന്നതെന്ന് ഇഡി ഹർജിയിൽ പറയുന്നു. പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ നടത്തിയ ആക്രമണം സമയമെടുത്ത് ആലോചിച്ച ശേഷമാണ് നടന്നത്. ഉദ്യോഗസ്ഥരെെ…

Read More

വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

  വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ സ്വദേശിയായ ആന്റണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച്ചയാണ് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞത്. ഇന്ന് നടത്തിയ തിരച്ചിലിലാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവർത്തനം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.     വിഴിഞ്ഞത്ത് വ്യാഴാഴ്ച്ച അർദ്ധരാത്രിയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞാണ് ആന്റണിയെ കാണാതായത്. കോസ്റ്റൽ പൊലീസിന്റെ തിരച്ചിലിലാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. ആന്റണിക്കൊപ്പം കടലിൽ കാണാതായ ജോണിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മറൈൻ എൻഫോസ്‌മെന്റിന്റെയും,കോസ്റ്റൽ ഗാർഡിന്റെയും നേതൃത്വത്തിൽ ആണ് നിലവിൽ…

Read More

മഴക്കെടുതി: മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും: മുഖ്യമന്ത്രിയുടെ ഓഫിസ്

  സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള അറിയിപ്പ്. ഇന്നലത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇറക്കിയ കുറിപ്പില്‍ പറയുന്നു. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും പ്രസ്താവനയില്‍ പറയുന്നു. ( cm vd satheesan office press release on kerala rains…

Read More

അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തദ്ദേശ സ്വയംഭരണ വകുപ്പ് സജ്ജം; ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകാര്യങ്ങൾ വർധിപ്പിക്കും

  അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സർക്കാരും വകുപ്പും സജ്ജമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. അടിയന്തര നടപടികൾ ഏകോപിക്കുന്നതിന് ജില്ല ജോയിന്റ് ഡയറക്ടർമാരുടെ യോഗം ചേർന്നു . 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിപ്പിക്കാൻ നിർദേശം. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്വകാര്യങ്ങൾ വർധിപ്പിക്കാൻ നടപടി സ്വീകരിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. ജില്ലാ ജോയിന്റ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയിലുടനീളം ദുരന്തനിവാരണ…

Read More

റാന്നിയില്‍ കയറിയ വെള്ളം ഒഴുകിയെത്തുന്നത് ആറന്മുളയിലേക്ക്; കൂടുതല്‍ സഹായം വേണമെന്ന് അഭ്യര്‍ഥിച്ച് അബിന്‍ വര്‍ക്കി എംഎല്‍എ

  ആറന്മുളയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൂടുതല്‍ സഹായം വേണമെന്ന് അഭ്യര്‍ഥിച്ച് അബിന്‍ വര്‍ക്കി എംഎല്‍എ. റാന്നിയില്‍ കയറിയ വെള്ളം മുഴുവന്‍ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണെന്നും റാന്നിയില്‍ കുറയുന്നതിനനുസരിച്ച് ആറന്മുളയില്‍ വെള്ളം കൂടുമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. റവന്യൂ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി ആറന്മുളയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടണമെന്ന് അബിന്‍ അഭ്യര്‍ഥിച്ചു. (abin varkey mla seeks more help for aranmula| kerala rains)     അതേസമയം ഇന്നലെ അപേക്ഷിച്ച് ഇന്ന് മധ്യകേരളത്തില്‍ മഴയ്ക്ക് ശമനമുണ്ട്. മഴയുടെ കാര്‍മേഘം…

Read More

റവന്യൂ വകുപ്പിന്റെ എച്ച്ആര്‍എംഎസ് പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി; പിന്നില്‍ ഭരണാനുകൂല സംഘടനാ നേതാവെന്ന് ആരോപണം

  സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ എച്ച്ആര്‍എംഎസ് പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ഭരണാനുകൂല സംഘടനാ നേതാവാണ് അപേക്ഷയുടെ മുന്‍ഗണനാ ക്രമത്തില്‍ അനധികൃതമായ തിരുത്തലുകള്‍ നടത്തിയിരിക്കുന്നത്. തിരുത്തലിനെതിരെ ചങ്ങനാശ്ശേരി താലൂക്ക് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. (Manipulation in Revenue Department’s HRMS portal)     റവന്യൂ വകുപ്പിന്റെ സ്ഥലം മാറ്റങ്ങള്‍ സംബന്ധിച്ച ഹ്യുമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടലിലാണ് തിരിമറി നടന്നുവെന്ന് ആരോപണം ഉയരുന്നത്. പോര്‍ട്ടല്‍ വഴിയാണ് സ്ഥലം മാറ്റ അപേക്ഷകള്‍…

Read More

375 മില്ലിലീറ്റർ റം വാങ്ങിയപ്പോൾ അധികമായി 100 രൂപ ഈടാക്കി; ബെവ്കോ എംഡി 3000 രൂപ നഷ്ടപരിഹാരം നൽകണം

  തിരുവനന്തപുരം ∙ ബവ്റിജസ് കോർപറേഷന്റെ (ബെവ്കോ) വിൽപനശാലയിൽ നിന്നു വാങ്ങിയ മദ്യത്തിന് 100 രൂപ അധികനിരക്ക് ഈടാക്കിയതിന് ബവ്റിജസ് കോർപറേഷൻ എംഡിയിൽ നിന്ന് നഷ്ടപരിഹാരമായി 3000 രൂപ ഈടാക്കാൻ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവ്. തിരുമല പ്ലാവിള‘പ്രണവ’ത്തിൽ എസ്.അജിത് കുമാറിന്റെ പരാതിയിലാണ് ഫോറം പ്രസിഡന്റ് പി.വി.ജയരാജൻ, പ്രീത ജി നായർ, വി.ആർ.വിജു എന്നിവർ ഉത്തരവിട്ടത്. 2022 ഏപ്രിൽ 8ന് പവർഹൗസ് റോ‍‍ഡിലെ ബെവ്കോ മദ്യവിൽപനശാലയിൽ നിന്നു 375 മില്ലിലീറ്റർ റം വാങ്ങിയപ്പോൾ,…

Read More

നിക്ഷേപിച്ചത് 2500 കോടി, ഇപിഎഫ്ഒയ്ക്ക് 1816 കോടിയും നഷ്ടം, അനിൽ അംബാനിക്കെതിരെ പുതിയ കേസ്

  എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) 1816 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ നിക്ഷേപത്തട്ടിപ്പിൽ റിലയൻസ് ക്യാപ്പിറ്റൽ ലിമിറ്റഡിനും (ആർസിഎൽ) അനിൽ അംബാനിക്കും എതിരെ സിബിഐ കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.   2013, 14 വർഷങ്ങളിൽ ആർസിഎൽ പുറത്തിറക്കിയ നോൺ കൺവർട്ടബിൾ ഡിബഞ്ചറിൽ (എൻസിഡി–ഓഹരിയാക്കി മാറ്റാൻ പറ്റാത്ത കടപ്പത്രം) ഇപിഎഫ്ഒ 2500 കോടി രൂപ നിക്ഷേപിച്ചിരുന്നു. 10 വർഷമാകുമ്പോൾ 2023, 24 വർഷങ്ങളിൽ ലഭിക്കേണ്ട തുകയിൽനിന്ന് 1816.22 കോടി രൂപ നഷ്ടപ്പെട്ടുവെന്ന…

Read More

സുഗതന്റെ അപേക്ഷ നിരസിക്കണമെന്ന് മന്ത്രി, എന്നിട്ടും അനുകൂല മറുപടിക്കത്ത്; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

  തിരുവനന്തപുരം ∙ ജയിലിൽ കഴിയുന്ന കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ.സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ, സുഗതന് അനുകൂല മറുപടി തയാറാക്കിയ തദ്ദേശ, ആഭ്യന്തര വകുപ്പുകളിലെ അണ്ടർ സെക്രട്ടറിമാർക്കെതിരെ അന്വേഷണം.   സുഗതന്റെ അപേക്ഷ നിരസിക്കണമെന്ന് തദ്ദേശ മന്ത്രി കെ.എം.ഷാജി നിർദേശിച്ചിരുന്നു എന്നാണ് വിവരം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ സുഗതന്റെ കത്തിനെക്കുറിച്ചോ തദ്ദേശ വകുപ്പിനോട് അഭിപ്രായം ആരാഞ്ഞതിനെക്കുറിച്ചോ അറിഞ്ഞില്ല. ഈ സാഹചര്യത്തിൽ സുഗതന്…

Read More

ഓണത്തിന് നാട്ടിലെത്താൻ പാടുപെടും; ട്രെയിനിൽ ടിക്കറ്റില്ല, വിമാന നിരക്ക് കേട്ടാൽ തലകറങ്ങും, ഒരു കുടുംബത്തിന് മിനിമം 50,000 വേണം

  ന്യൂഡൽഹി ∙ ഈ ഓണത്തിനും നാടുകാണണമെങ്കിൽ ഡൽഹി മലയാളിയുടെ കീശ കീറും. ഓണക്കാലത്തു ഡൽഹിയിൽ നിന്നു കേരളത്തിലേക്കുള്ള യാത്രച്ചെലവ് ഇരട്ടിയിലേറെയായി. നാലംഗ കുടുംബത്തിന് ഓണക്കാലത്ത് നാട്ടിൽ പോയിവരാൻ 50,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണു ചെലവാകുക.ട്രെയിനിൽ ടിക്കറ്റ് കിട്ടാനില്ലാത്തതിനൊപ്പം വിമാന യാത്രാനിരക്ക് ഇരട്ടിയിലേറെ വർധിച്ചതുമാണു തിരിച്ചടിയായത്. ഡൽഹിക്കു പുറമേ ഉത്തരേന്ത്യയിലെ മറ്റും നഗരങ്ങളിൽ‌ താമസിക്കുന്ന മലയാളികൾക്കും ഓണക്കാലത്തെ യാത്രാദുരിതം വെല്ലുവിളിയാണ്. മിക്ക നഗരങ്ങളിൽ നിന്നും നേരിട്ട് ട്രെയിനുകളോ വിമാനങ്ങളോ ഇല്ലാത്തതിനാൽ ഡൽഹിയിലെത്തി വേണം…

Read More