Headlines

കോണ്‍ഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി അന്തരിച്ചു. 94 വയസായിരുന്നു. പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം. 2007-ൽ എഐസിസി ജനറല്‍ സെക്രട്ടറിയായി കേരളത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിൽ നിന്നുള്ള നേതാവാണ് മൊഹ്സിന. ഇവിടെ നിരവധി തവണ എംഎല്‍എയും മന്ത്രിയുമായിട്ടുണ്ട്. മീററ്റ് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ച് 1978ലാണ് ലോക്‌സഭയിലെത്തിയത്.ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. ആറ്, ഏഴ്, എട്ട് ലോക്സഭകളിൽ മീററ്റിനെ പ്രതിനിധീകരിച്ചിരുന്നു….

Read More

‘നേമത്ത് മദ്യവും പണവും ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നു’; ആരോപണവുമായി എല്‍ഡിഎഫ്

തിരുവനന്തപുരം നേമത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി എല്‍ഡിഎഫ്. മദ്യം ഒഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ BJP ശ്രമിക്കുന്നെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനങ്ങുന്നില്ലെന്നും എല്‍ഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് ജയില്‍കുമാര്‍ കുറ്റപ്പെടുത്തി. ആറ്റുകാല്‍ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസില്‍ നിന്ന് 336 ലിറ്റര്‍ മദ്യം പിടിച്ചെങ്കിലും, ആറ് ലിറ്റര്‍ എന്നാക്കി കേസ് അട്ടിമറിച്ചെന്നാണ് ആക്ഷേപം. ഈ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടി ബിജെപിയുടെ നേതൃത്വത്തില്‍ വ്യാപകമായി മദ്യവും പണവുമൊഴുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്നലെ തന്നെ ആറ്റുകാല്‍ മേടമുക്കിലെ ബിജെപി ഓഫീസില്‍…

Read More

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: പ്രതികളിലൊരാള്‍ ജീവനൊടുക്കി, വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടതിനാലെന്ന് വിവരം

പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി വിനോദ് ജീവനൊടുക്കിയ നിലയില്‍. കേസില്‍ വീണ്ടും ഹാജരാകാന്‍ പറഞ്ഞതോടെ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. റിമാൻഡിന് പിന്നാലെ ജാമ്യം ലഭിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. വീണ്ടും കോടതിയിൽ ഹാജരാവാൻ പറഞ്ഞതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സൂചന. 2025 ഡിസംബര്‍ പതിനെട്ടിനായിരുന്നു വാളയാര്‍ അട്ടപ്പള്ളത്ത് രാംനാരായണ്‍ ഭാഗേല്‍ ക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ…

Read More

പശ്ചിമേഷ്യയിലെ താത്കാലിക വെടിനിർത്തൽ; പിന്നിൽ പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ശ്രമങ്ങൾ; നിർണായക ഇടപെടൽ നടത്തി ചൈനയും

പശ്ചിമേഷ്യയിലെ താത്കാലിക വെടിനിർത്തലിന് വഴിവെച്ചത് പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ശ്രമങ്ങൾ. ചൈനയുടെ ഇടപെടലും നിർണായകമായി. 10 ഇന നിർദേശങ്ങൾ ഇറാൻ മുന്നോട്ട് വെച്ചു. വെടിനിർത്തലുമായി സഹകരിക്കാനാണ് ഇസ്രയേലിന്റെയും തീരുമാനം. എന്നാൽ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്നും സൂചനയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ആക്രമണ മുന്നറിയിപ്പ് തുടരുകയാണ്. ഇറാന്റെ നേതൃത്വത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള നിയന്ത്രിത പാതയൊരുക്കണമെന്നതാണ് ഇറാൻ മുന്നോട്ട് വച്ച പ്രധാന നിർദേശം. ഹോർമുസിൽ ഇറാന് സവിശേഷമായ ഒരു സാമ്പത്തിക, ഭൗമരാഷ്ട്രീയ സ്ഥാനം നൽകുക, ഇറാനും പ്രതിരോധ അച്ചുതണ്ടിലെ സഖ്യകക്ഷികൾക്കുമെതിരായ…

Read More

പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്

പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം. ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്‌ലാമബാദില്‍ ഇരു രാജ്യങ്ങളുംതമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. (US and Iran agree to provisional ceasefire with Tehran) പാകിസ്താന്റെ മധ്യസ്ഥതയിലും ചൈനയുടെ ഇടപെടലിലും രൂപപ്പെട്ട 10 പോയിന്റ് നിര്‍ദ്ദേശങ്ങള്‍ തുടര്‍ചര്‍ച്ചകള്‍ക്ക് പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണെന്ന് ട്രംപ് വിലയിരുത്തി. ഇറാനിലെ പുതിയ പരമോന്നത നേതാവായ ആയത്തുള്ള…

Read More

‘പോറ്റിയെ കേറ്റിയെ’ പാട്ട് വെച്ചു; യുഡിഎഫ് സ്ഥാനാർഥി എം ലിജുവിന്റെ പ്രചാരണ വാഹനം ആക്രമിച്ചതായി പരാതി

യുഡിഎഫിന്റെ പ്രചാരണ വാഹനം ആക്രമിച്ചതായി പരാതി. കായംകുളത്ത് എം ലിജുവിന്റെ പ്രചാരണ വാഹനമാണ് തല്ലി തകർത്തത്. ‘ പോറ്റിയെ കേറ്റിയെ ‘ പാട്ട് വെച്ചതിനാണ് അക്രമമെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. സിപിഐഎം – ഡിവൈഎഫ്ഐ പ്രവർത്തകരാണ് പിന്നിലെന്ന് ആരോപണം. കൊട്ടിക്കലാശത്തിനിടെ എം ലിജുവിന്റെ വാഹനത്തിൽ പോറ്റിയെ കേറ്റിയെ പാട്ട് വച്ചിരുന്നു. തുടർന്നുണ്ടായ തർക്കമാണ് അക്രമണ കാരണം. വാഹനത്തിന്റെ ചില്ലുകൾ ഒരുവിഭാഗം ആളുകൾ തല്ലി തകർത്തു. നിലവിൽ പ്രശ്‌നം പരിഹരിച്ചെങ്കിലും പൊലീസിൽ കോൺഗ്രസ് പ്രവർത്തകർ പരാതി നൽകി.

Read More

പറവൂരിൽ കലാശക്കൊട്ടിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു

എറണാകുളത്ത് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പറവൂരിൽ നടന്ന കലാശക്കൊട്ടിനിടെയാണ് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചത്. തത്തപ്പിള്ളി സ്വദേശി അലിയാണ് കുഴഞ്ഞ് വീണ് മരിച്ചത്. വിവിധ ജില്ലകളിൽ കലാശക്കൊട്ടിനിടെ ആക്രമങ്ങൾ ഉണ്ടായി. എറണാകുളം തോപ്പുംപടിയിൽ പൊലീസും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സമയം കഴിഞ്ഞിട്ടും പിരിഞ്ഞു പോകാത്തതിനാൽ പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. പള്ളുരുത്തി കച്ചേരിപ്പടിയിൽ ഡിസിസി സെക്രട്ടറിയെ എൽഡിഎഫ് പ്രവർത്തകർ മർദ്ദിച്ചു ഡിസിസി സെക്രട്ടറി എൻ ആർ ശ്രീകുമാറിനാണ്…

Read More

നടി ഉഷ ഹസീന സിപിഐഎം വിട്ടു; ഇനി കോൺഗ്രസിനൊപ്പമെന്ന് താരം

സിപിഐഎം വിട്ട് നടി ഉഷ ഹസീന. പാർട്ടി അംഗത്വം പുതുക്കിയില്ല. ഇനി കോൺഗ്രസിനൊപ്പമെന്ന് ഉഷ ഹസീന 24 നോട്‌. ഇടത് സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരെന്ന് ഉഷ ആരോപിച്ചു. അമ്പലപ്പുഴയിൽ ജി സുധാകരന്റെ കൊട്ടിക്കലാശത്തിൽ അവർ പങ്കെടുത്തു. കെ സി വേണുഗോപാലിനൊപ്പം വേദി പങ്കിട്ടു. മഹിള അസോസിയേഷന്റെ അടക്കം ഭാരവാഹിയായിരുന്നു. LDF ഉം സ്ഥാനാർഥിയും മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് ജി സുധാകരൻ പറഞ്ഞു. പുന്നപ്ര പള്ളിയിലെ ഇമാം വീട്ടിലെത്തി ആത്മീയ അനുഗ്രഹം നൽകി. ഒരു പ്രത്യേക വിഭാഗത്തിന്റെ…

Read More

‘യുഎസ് ലക്ഷ്മണ രേഖ ലംഘിച്ചാൽ തിരിച്ചടി പശ്ചിമേഷ്യയുടെ പുറത്തേക്ക് വ്യാപിപ്പിക്കും’; ഇറാൻ

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ. യുഎസ് ലക്ഷ്മണ രേഖ ലംഘിച്ചാൽ തിരിച്ചടി പശ്ചിമേഷ്യയുടെ പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് ഐആർജിസി. സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിച്ചാൽ അതേ രീതിയിൽ പ്രതികരിക്കാൻ മടിക്കില്ലെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ സമ്മതിച്ചില്ലെങ്കിൽ ആക്രമിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനിടെയാണ് ഐആർജിസിയുടെ പ്രതികരണം.ഇറാനെതിരെ ഭീഷണി കടുപ്പിച്ച് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാനെ ഒറ്റ രാത്രി കൊണ്ട് അവസാനിപ്പിക്കും. നാളെയ്ക്കുള്ളിൽ നയതന്ത്ര കരാറിലെത്തിയില്ലെങ്കിൽ ഇറാനെ ‘ശിലായുഗ’ത്തിലേക്ക് തിരികെ എത്തിക്കുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്ക നടത്തുന്നത് ക്രൂരമായ അധിനിവേശ…

Read More

മുഖ്യമന്ത്രിയുടെ കാൽ തൊട്ട് വന്ദിച്ച് ചൂരൽമല നിവാസികൾ; നന്ദി പറഞ്ഞ് മടക്കം, വീട്ടിലേക്കുള്ള കയറി താമസത്തിനും ക്ഷണം

മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതർ. നിയമസഭ തെരഞ്ഞെടുപ്പിൻ്റെ അവസാന പരസ്യ പ്രചാരണ ദിനത്തിലായിരുന്നു സന്ദർശനം. പതിനെട്ട് പേരടങ്ങിയ സംഘമാണ് കൊട്ടിക്കലാശ ദിനത്തിൽ മുഖ്യമന്ത്രിയെ കാണാൻ ധർമ്മടത്തെത്തിയത്. ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ നടപ്പിലാക്കുന്ന ടൗൺഷിപ്പുമായി ബന്ധപ്പെട്ടകാര്യങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ചയായി. വീട്ടിലേക്കുള്ള കയറി താമസത്തിന് മുഖ്യമന്ത്രിയും വരണമെന്നാണ് ദുരന്തബാധിതരുടെ ആഗ്രഹം. കയറി താമസത്തിൻ്റെ ക്ഷണത്തിന് നമുക്ക് നോക്കാമെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മുഖ്യമന്ത്രിയോട് സംസാരിച്ച് കൂടിക്കാഴ്ച്ച നടത്താനാണ് ഇവർ ധർമ്മടത്തേയ്ക്ക് എത്തിയത്. വിഷുവിന് കയറി താമസം നടത്താനാകുമെന്നും മുഖ്യമന്ത്രി…

Read More