Headlines

പിരിഞ്ഞിരിക്കാന്‍ വയ്യാതെ ഒരേ യുവാവിനെ വിവാഹം കഴിച്ച് 3 സഹോദരിമാര്‍; വ്‌ലോഗര്‍ സിസ്‌റ്റേഴ്‌സിന് ക്യാമറാമാന്‍ പയ്യന്‍; സംഭവം യുപിയില്‍

  പരസ്പരം അകന്ന് ജീവിക്കാന്‍ കഴിയാത്തതിനാല്‍ ഒരേ യുവാവിനെ തന്നെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍. ഉത്തര്‍ പ്രദേശിലെ അംറോഹയിലാണ് സംഭവം. സരോജ് (20), സാവിത്രി റാണി (19) സന്തോഷ് (18) എന്നിവരാണ് വികാസ് എന്ന യുവാവിനെ വിവാഹം കഴിച്ചത്. (Three sisters marry the same man in UP)     സഹോദരിമാര്‍ മൂന്ന് പേരും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററുമാരാണ്. ഇവരുടെ ഭര്‍ത്താവ് വികാസ് ക്യാമറാമാനുമാണ്. ചാമുണ്ഡ മാതാ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം…

Read More

സിക്കിമില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; എംബാം നടപടികള്‍ കൊല്‍ക്കത്തയില്‍ പൂര്‍ത്തിയാക്കും

  സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. (body of Aneesh Mohan, who died in Sikkim, will be brought home soon cm office)     ഇന്നലെ രാത്രി 11 മണിയോടെ കണ്ടെടുത്ത മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിക്കും. റോഡ്…

Read More

വീഴ്ചകള്‍ സംഭവിച്ച് കഴിഞ്ഞിട്ട് ചൂണ്ടിക്കാട്ടിയിട്ട് എന്ത് കാര്യം? സിപിഐഎം സംസ്ഥാന സമിതിയില്‍ കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം

  സിപിഐഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍ സംഭവിച്ച് കഴിഞ്ഞിട്ട് ചൂണ്ടിക്കാണിച്ചിട്ട് എന്തുകാര്യമെന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ വിമര്‍ശിച്ചത്. സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി എം.എ ബേബി മറുപടി നല്‍കി.പാര്‍ട്ടി നേതൃത്വവും പ്രവര്‍ത്തകരും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ശ്രമിക്കണമെന്നും എം.എ ബേബി ആവശ്യപെട്ടു. ( cpim state meeting criticize cpim central leadership)     തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം…

Read More

രാജി, രാജി…ഒറ്റക്കെട്ടായി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം, ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രം; പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്സഭ പിരിഞ്ഞു

  ചർച്ചയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് പാർലമെൻ്ററികാര്യമന്ത്രി കിരൺ റിജിജു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. രാജി രാജിയെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം സഭയിൽ ബഹളം വച്ചത്.ധർമേന്ദ്ര പ്രധൻ്റെ രാജിക്കായി ഒറ്റക്കെട്ടായാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്.     കള്ളൻ എന്ന് വിളിച്ച് മുദ്രാവാക്യം. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.സഭ തുടർച്ചയായി തടസപ്പെടുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പ്രതിപക്ഷം സഹകരിക്കണമെന്നുമുള്ള ആവശ്യത്തിന് വഴങ്ങാൻ…

Read More

വിടാതെ ശബരിമല സ്വർണക്കൊള്ളക്കേസ്: മൂന്നാം പ്രസിഡന്റും അറസ്റ്റിൽ; പാർട്ടിയും മുന്നണിയും വെട്ടിൽ

  തിരുവനന്തപുരം ∙ ഭരണം നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നായ ശബരിമല സ്വർണക്കൊള്ള എൽഡിഎഫിനെയും സിപിഎമ്മിനെയും വിടാതെ പിന്തുടരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പിണറായി സർക്കാർ നിയമിച്ച പ്രസിഡന്റുമാരിൽ മൂന്നാമത്തെയാളാണ് സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ പി.എസ്.പ്രശാന്ത്. അംഗമായിരുന്ന എ.അജികുമാർ അറസ്റ്റിലായത് അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഐയെയും വെട്ടിലാക്കി. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡുകൾക്കു പങ്കില്ലെന്ന് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ വാദിച്ചിരുന്നു. എന്നാൽ, പിണറായി സർക്കാർ നിയമിച്ച 3 മുൻ ബോർഡ് പ്രസിഡന്റുമാരും 3 അംഗങ്ങളും അറസ്റ്റിലായതോടെ പൊളിഞ്ഞത് ആ വാദം കൂടിയാണ്.വിഷയത്തിൽ…

Read More

ശബരിമലയില്‍ 2025ലും സ്വർണക്കൊള്ള നടന്നു; ദേവസ്വം പ്രസിഡന്റ് കൂട്ടുനിന്നു: എസ്ഐടി റിപ്പോർട്ട്

  തിരുവനന്തപുരം∙ 2019നു പുറമേ 2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നുവെന്ന് വ്യക്തമാക്കി എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. 2019ല്‍ ദ്വാരപാലകശില്‍പങ്ങളില്‍നിന്നും കട്ടിളപ്പടിയില്‍നിന്നുമാണ് സ്വര്‍ണം അപഹരിക്കപ്പെട്ടതെന്നാണ് എസ്‌ഐടി കണ്ടെത്തിയതെങ്കില്‍ 2025ല്‍ ദ്വാരപാലകശില്‍പത്തിന്റെ താങ്ങുപീഠ പാളികളില്‍നിന്ന് സ്വര്‍ണം അപഹരിക്കപ്പെട്ടുവെന്നാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.17-ാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗമായ 18-ാം പ്രതി എ.അജികുമാര്‍ എന്നിവര്‍ മറ്റു പ്രതികള്‍ ചെയ്ത കുറ്റകൃത്യം മറച്ചു വയ്ക്കുന്നതിനു സഹായകരമായി ബോര്‍ഡ് ഉത്തരവ് ഇറക്കി….

Read More

വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്

  ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ യാതൊരു നിയമനടപടിയും എടുക്കില്ലെന്ന് കേന്ദ്രം എഴുതി നല്‍കിയെന്ന് സോനം വാങ്ചുക്. 26 ദിവസം നീണ്ടുനിന്ന തന്റെ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ പോസ്റ്റ് ചെയ്ത വിശദീകരണ വിഡിയോയിലാണ് സോനം വാങ്ചുക് ഇക്കാര്യം അറിയിച്ചത്. ജൂലൈ 20ലെ മാര്‍ച്ചില്‍ പങ്കെടുത്ത ആര്‍ക്കെതിരെയും നിയമനടപടി ഉണ്ടാകില്ല. നീറ്റ് ക്രമക്കേടില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമെന്നും ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും കേന്ദ്രം ഉറപ്പുനല്‍കിയതായി എക്‌സില്‍ പങ്കുവച്ച വിഡിയോയില്‍…

Read More

പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യ; ഒരേ യുവാവിനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർമാരായ മൂന്ന് സഹോദരിമാർ

  ലക്നൗ∙ പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യാത്തതിന്റെ പേരിൽ ഒരേ യുവാവിനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ. ഉത്തർ പ്രദേശിലെ അംറോഹ ജില്ലയിലെ ദൗരിയ ഗ്രാമത്തിലാണ് സംഭവം. സഹോദരിമാരായ സരോജ് (20), സാവിത്രി റാണി (19), ഇവരുടെ ബന്ധുവായ സന്തോഷ് ഖടക്‌വംശി (18) എന്നിവരാണ് തങ്ങളുടെ ക്യാമറാമാനായ വികാസ് ഖടക്‌വംശി (20) വിവാഹം കഴിച്ചത്.   സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ് മൂന്ന് യുവതികളും. ഇവരുടെ വിഡിയോകൾ പകർത്തിയിരുന്നത് വികാസാണ്. യുവതികളുടെ ഭർത്താവായി ഇടയ്ക്ക് ചില വിഡിയോകളിൽ വികാസ് അഭിനയിക്കുകയും…

Read More

അരിവില തിളയ്ക്കുന്നു; എരിതീയിൽ എണ്ണവിലയും; ഓണം പൊള്ളുമോ?

  തിരുവനന്തപുരം ∙ കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ പ്രധാന നെല്ലുൽപാദന സംസ്ഥാനങ്ങളിൽ ഈ സീസണിൽ നെൽക്കൃഷി ഇറക്കുന്നതിലെ അനിശ്ചിതത്വം കാരണം ഓണത്തിനു മുന്നോടിയായി കേരളത്തിൽ അരിവില കുതിക്കുന്നു. തേങ്ങ ഉൽപാദനം കേരളത്തിൽ കുറഞ്ഞ സാഹചര്യത്തിൽ, വെളിച്ചെണ്ണ വിലയിലും 10 രൂപ വരെ വർധനയുണ്ട്. മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതുമാണ് നെൽക്കൃഷിയിലെ അനിശ്ചിതത്വത്തിനു കാരണം. സംസ്ഥാനങ്ങളിലെ പ്രധാന നെല്ലുൽപാദന മേഖലകളിൽ കർഷകർ കൃഷിയിറക്കാതെ മാറിനിൽക്കുകയാണ്. സ്ഥിതി തുടർന്നാൽ ഓണക്കാലത്ത് കേരളത്തിൽ അരിവില ഇനിയും ഉയർന്നേക്കുമെന്നാണു…

Read More

3 വർഷത്തിനിടെ 1500 ബോംബ് ഭീഷണി; കേരളത്തിലും സന്ദേശമെത്തി; എൻജിനീയറെ വലയിലാക്കി പൊലീസ്

  ചെന്നൈ ∙ കേരളത്തിലുൾപ്പെടെ പല സംസ്ഥാനങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചു പരിഭ്രാന്തി സൃഷ്ടിച്ച തമിഴ്നാട് സ്വദേശിയായ സോഫ്റ്റ്‌‌വെയർ എൻജിനീയർ വിമാനത്താവളത്തിൽ പിടിയിലായി. യുഎസിലെ ടെക്‌സസിൽ ജോലി ചെയ്യുന്ന ശരത് സുബ്രഹ്മണ്യം ശങ്കർ അവധിക്കു നാട്ടിലെത്തിയപ്പോഴാണു തമിഴ്നാട് ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. മൂന്നു വർഷത്തിനിടെ 1500ൽ അധികം ഭീഷണി സന്ദേശങ്ങളാണ് ഇയാൾ അയച്ചത്. വിമാനത്താവളങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളാണു ലക്ഷ്യമാക്കിയിരുന്നത്. തമിഴ്നാട്ടിൽ മാത്രം നൂറിലധികം കേസുകളാണുള്ളത്. കോടതിയിൽ ഹാജരാക്കിയ ശരത്തിനെ…

Read More