Headlines

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചില്‍: മരണം ഏഴ് ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

  നാംചി: സിക്കിം തുരങ്കനിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് മരണം. തുരങ്കത്തില്‍ കുടുങ്ങിയ മറ്റ് തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും, സംസ്ഥാന ദുരന്ത നിവാരണ സേനയും, ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. മീഥെയ്ൻ ചോർച്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.   ദക്ഷിണ സിക്കിമില്‍ നാംസി ജില്ലയിലെ സമര്‍ദുങ് തുരങ്കത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ മീഥെയ്ന്‍ വാതകചോര്‍ച്ചയും അപകടത്തിന്റെ വ്യാപ്തി കൂട്ടി.സുരക്ഷാ…

Read More

ശരീരത്തിൽ ചതവുകള്‍, മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചു; സാവരിയ ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?

  ഹരിപ്പാട് ∙ ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് (21) 24 മണിക്കൂർ നീണ്ട ക്രൂരമായ അതിക്രമങ്ങൾ നേരിട്ടതായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിഗമനം. മൂർച്ചയില്ലാത്ത ഉപകരണം കൊണ്ടു തലയ്ക്കേറ്റ മാരകമായ ക്ഷതമാണു മരണത്തിനിടയാക്കിയതെന്നും പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.മർദനവും ചവിട്ടുമേറ്റതിനെത്തുടർന്നുള്ള ചതവുകളും പാടുകളും സാവരിയയുടെ ദേഹമാസകലം ഉണ്ടായിരുന്നു. മാരകമായി ഉപദ്രവിച്ചതു മൂലമുള്ള പരുക്കുകളാണ് ഇവ. ഇതെല്ലാം കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ്. അതേസമയം, മൂർച്ചയുള്ള ആയുധങ്ങളൊന്നും പ്രയോഗിച്ചിട്ടില്ല….

Read More

മലയാളി നാവികന്റെ മരണം; വെള്ളരിക്കുണ്ടില്‍ കണ്ണീര്‍ കാഴ്ച, മരണം പാഞ്ഞെത്തിത് വിവാഹാഘോഷം നടക്കേണ്ട വീട്ടില്‍

  കാസര്‍കോട്: യുക്രയിനില്‍ ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖിന്‍ ജോയന്‍ അവസാനം നാട്ടില്‍ എത്തിയത് വിവാഹ നിശ്ചയത്തിനായി ആയിരുന്നെന്ന് കുടുംബം. വിവാഹ ആഘോഷങ്ങളിലേക്ക് കടക്കേണ്ട കുടുംബത്തിന്റെ ഹൃദയം തകര്‍ത്തായിരുന്നു ഇന്നലെ അഖിലിന്റെ മരണ വാര്‍ത്ത എത്തിയത്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ആഖില്‍ ഉള്‍പ്പടെ 11 പോരാണ് യുക്രയിന്‍ തീരത്ത് റഷ്യ നടത്തിയ ആക്രമണത്തില്‍ ഇന്നലെ കൊല്ലപ്പെട്ടത്. ഒഡേസ തീരത്തായിരുന്നു ഗോള്‍ഡന്‍ ലീയോ എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടത്.   അഖിലിന്റെ മരണ…

Read More

അപകടത്തിൽ ഗുരുതര പരിക്ക്; ആംബുലൻസ് കാത്ത് യുവാവ് ആശുപത്രിയിൽ കിടന്നത് ഒന്നേകാൽ മണിക്കൂർ

  പത്തനംതിട്ട: ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവിന് ആശുപത്രിയില്‍ കാത്ത് കിടക്കേണ്ടി വന്നത് ഒന്നേകാല്‍ മണിക്കൂര്‍. പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം. യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാൻ 108 ആംബുലന്‍സ് എത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചെങ്കിലും എത്തിയില്ല.തുടര്‍ന്ന് സ്വകാര്യ ആംബുലന്‍സിലാണ് യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. 108 ആംബുലന്‍സ് എത്തുമെന്ന് അധികൃതര്‍ അറിയിച്ചത് കൊണ്ടാണ് കാത്തു നിന്നതെന്ന് യുവാവിന്റെ പിതാവ് പറഞ്ഞു.   ആംബുലന്‍സ് എത്തുമെന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചിരുന്നു….

Read More

‘അച്ഛന്‍ ഇല്ല എന്നുള്ളത് ഇന്നും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല; കൂടെയുണ്ടെന്ന് കരുതാനാണ് ഇഷ്ടം’; വി എ അരുണ്‍കുമാര്‍

  വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ച വിഷയങ്ങളെല്ലാം ഇന്നും കാലിക പ്രസക്തിയുള്ളതാണെന്ന് മകന്‍ വി എ അരുണ്‍കുമാര്‍. അഴിമതിക്കെതിരെയുള്ള നിലപാടുകളാണെങ്കിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണെങ്കിലും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള നിലപാടുകളാണെങ്കിലും എല്ലാം വേണ്ടി അവസാനം വരെ പോരടിച്ചയാളാണ്. എന്നും നിലനില്‍ക്കുന്നതാണ്. പുതിയ തലമുറയ്ക്ക് പഠനവിഷയമാക്കേണ്ടതാണ് – അരുണ്‍കുമാര്‍പിതാവിനെ കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം പങ്കുവച്ചു. കുറേയധികം നാള്‍ അച്ഛന് വേണ്ടി മാത്രം ജീവിച്ച കുടുംബമായിരുന്നു. കുഞ്ഞുനാളിലെ വല്ലപ്പോഴും മാത്രമേ വല്ലപ്പോഴും മാത്രമേ വീട്ടില്‍ ഉണ്ടാവാറുണ്ടായിരുന്നുള്ളു. ഞങ്ങള്‍ തിരുവനന്തപുരത്ത് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്…

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍

  അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങള്‍ക്കിടെ വീണ്ടും പരസ്യ പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ നേതൃത്വത്തില്‍ എത്താതിരിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ശ്വേത മേനോന്‍ പറഞ്ഞു. അമ്മയിലെ അഴിമതി ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും ശ്വേത പറഞ്ഞു. (Shwetha Menon fb post on conflicts in amma)     തനിക്കെതിരെ രാഷ്ട്രീയ ആരോപണം ഉയര്‍ത്തുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നാണ് ശ്വേത പറയുന്നത്. അമ്മയില്‍ മതവും വര്‍ഗീയതയും കൊണ്ടുവന്ന് വിഭജിക്കരുതെന്നാണ്…

Read More

‘ജന്തർ മന്തറിൽ നേരിട്ടെത്തിയാൽ ചർച്ച; നഡ്ഡയുമായുള്ള ചർച്ച വെറുതെ സമയം കളഞ്ഞു’

  ന്യൂഡൽഹി∙ കേന്ദ്രസർക്കാരുമായുള്ള ചർച്ചയ്ക്ക് ഉപാധികൾവച്ച്‌ കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ജന്തർ മന്തറിൽ നേരിട്ടെത്തി ചർച്ചയ്ക്കു തയാറാകണമെന്ന് സിജെപി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാർക്കോ കേന്ദ്ര സർക്കാരിന്റെ പ്രതിനിധികൾക്കോ പൊലീസിനോ ചർച്ചയിൽ പങ്കെടുക്കാം. നേരത്തെ കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയുമായി സിജെപി പ്രവർത്തകർ ചർച്ച നടത്തിയിരുന്നു. എന്നാൽ നഡ്ഡയുമായുള്ള ചർച്ച വെറുതെ സമയം കളഞ്ഞെന്നും കൂടിയാലോചന നടത്തി തീരുമാനം പറയാമെന്നു പറഞ്ഞ് നഡ്ഡ കബളിപ്പിച്ചെന്നും സിജെപി ആരോപിച്ചു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരാണു മന്ത്രിയുമായി ചർച്ച നടത്തിയത്….

Read More

കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

  കേരള രാഷ്ട്രീയത്തിലെ അതികായന്‍ വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം വരെ കര്‍മനിരതനായ കമ്യൂണിസ്റ്റ്- എന്നിങ്ങനെ വി.എസ് മലയാളികളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതാണ്. (V. S. Achuthanandan death anniversary)     പോരാട്ടമെന്ന വാക്കിന്റെ ആള്‍രൂപമായിരുന്നു വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ വി എസ് എന്ന രണ്ടക്ഷരം…

Read More

സിക്കിമ്മില്‍ മണ്ണിടിച്ചില്‍; നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു; ഒരാള്‍ മരിച്ചു

  സിക്കിമ്മിലെ മണ്ണിടിച്ചിലില്‍ ഒരു മരണം. നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങി. തൊഴിലാളികളെ പുറത്തെടുക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും സംയുക്തമായി ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. (one dead several trapped as landslide inside tunnel in Sikkim)     സിക്കിമിലെ മംഗന്‍ ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിലുണ്ടായ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ദേശീയ…

Read More

കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ‌ അടിമുടി പിഴച്ചു; ഇരച്ചെത്തി വിദ്യാർഥികൾ, തിരികെയെത്തി ദിപ്കെയും

  ന്യൂഡൽഹി ∙ നീറ്റ്–യുജി ചോദ്യക്കടലാസ് ചോർച്ച, സിബിഎസ്ഇ 12–ാം ക്ലാസ് മൂല്യനിർണയത്തിലെ കുഴപ്പങ്ങൾ തുടങ്ങി വിദ്യാഭ്യാസ വകുപ്പിനു പല വീഴ്ചകൾ സംഭവിച്ചിട്ടും കൂസാതിരുന്ന കേന്ദ്രസർക്കാരിനെ വിറപ്പിച്ച് വിദ്യാർഥികൾ. സിജെപി തുടങ്ങിയ പ്രതിഷേധത്തെ നിസ്സാരവൽക്കരിച്ച കേന്ദ്രം, അവഗണിച്ച് ഇല്ലാതാക്കാനാണ് ആദ്യം ശ്രമിച്ചത്. പ്രതിഷേധക്കാർക്കു സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച പിന്തുണയെ ‘ജെൻ സീ കലാപം’ എന്നു പരിഹസിക്കാനും ഫോളോവർമാരിൽ ഏറെയും പാക്കിസ്ഥാനിൽ നിന്നുള്ളവരെന്നാരോപിച്ച് തെറ്റിദ്ധരിപ്പിക്കാനും ബിജെപി ശ്രമിച്ചു. എന്നാൽ, വിദ്യാഭ്യാസപ്രവർത്തകൻ സോനം വാങ്ചുക് ജന്തർമന്തറിൽ നിരാഹാര സമരം തുടങ്ങിയതോടെ സ്ഥിതി…

Read More