Headlines

‘ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉൾക്കൊള്ളണം,നിങ്ങളെ വഴിതെറ്റിച്ചതെന്ത്’;തളിപ്പറമ്പിൽ അണികളെ പഴിച്ച് പിണറായി വിജയൻ

  കണ്ണൂര്‍: തളിപ്പറമ്പിലെ തോല്‍വിയില്‍ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്താണ് നിങ്ങളെ വഴിതെറ്റിച്ചതെന്നും ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. പരാജയം ഗൗരവമായി കാണുന്നുവെന്നും ആരെയാണ് നിങ്ങള്‍ വിശ്വാസത്തിലെടുത്തതെന്നും പിണറായി വിജയന്‍ ചോദിച്ചു. നിങ്ങള്‍ ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു.   ‘പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ മാത്രമുള്ള വീഴ്ച സംഭവിച്ചോ. താല്‍ക്കാലിക പ്രചാരവേലയില്‍ ആളുകള്‍ വീണു. എല്ലാ വെല്ലുവിളികളെയും നേരിട്ട് കരുത്താര്‍ജിക്കേണ്ട ഘട്ടമാണിത്. ടി കെ ഗോവിന്ദനെ പോലെയുള്ള…

Read More

‘കൊലയാളി വെങ്കിട്ടരാമൻ എന്റെ മോൾക്ക് സമ്മാനം കൊടുക്കേണ്ട’; നീന്തൽ മത്സരത്തിനിടെ പ്രതിഷേധം

  കോഴിക്കോട്: കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനില്‍ നിന്നും സമ്മാനം വാങ്ങാന്‍ വിസമ്മതിച്ച് മത്സരാര്‍ത്ഥി. കോഴിക്കോട് നീന്തല്‍ മത്സരത്തിലെ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനിടെയാണ് പ്രതിഷേധം. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലയാളിയില്‍ നിന്ന് സമ്മാനം വാങ്ങില്ലെന്ന് കുട്ടിയുടെ രക്ഷിതാവ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറില്‍ നിന്നാണ് കുട്ടി സമ്മാനം സ്വീകരിച്ചത്.   കോഴിക്കോട് ചെറൂട്ടി നഗറിലെ സ്വിമ്മിംഗ് പൂളിലായിരുന്നു മത്സരം നടന്നത്. ശേഷമാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചത്. അതിനിടെ കെ എം ബഷീറിന്റെ കൊലയാളിയില്‍…

Read More

മാസപ്പടി വിവാദം; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് സസ്‌പെൻഷൻ

  കോട്ടയം: മാസപ്പടി വിവാദത്തിൽ കോട്ടയത്തെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍. എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കി. അശോക് കുമാറിനെ കൂടാതെ ആറ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തു. ചങ്ങനാശ്ശേരി റേഞ്ചിലെയും സര്‍ക്കിളിലെയും ഉദ്യോഗസ്ഥര്‍ക്കും കോട്ടയം ആന്‍റി നാർക്കോട്ടിക് സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കുമാണ് സസ്‌പെന്‍ഷന്‍.ബാറുകളിലെ പരിശോധനയ്ക്കായി എക്സൈസ് കമ്മീഷണര്‍ ജില്ലയിലെത്തിയപ്പോള്‍ ഡെപ്യൂട്ടി കമ്മീഷ്ണറുടെ അനധികൃത ഇടപാടുകള്‍ സംബന്ധിച്ച വിവരം ലഭിക്കുകയായിരുന്നു. ബാറുകളില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മാസപ്പടി പിരിക്കുന്നതായും കണ്ടെത്തിയിരുന്നു. ബാറുകളില്‍ നിന്ന് പണം പിരിച്ച് നല്‍കാന്‍ ഒരു…

Read More

ആറന്മുള ഉത്രട്ടാതി വള്ളംകളി; ഹാട്രിക് അടിച്ച് കോറ്റാത്തൂര്‍ കൈതക്കൊടി; മന്നംട്രോഫിയില്‍ മുത്തമിട്ട് മേലുകര

  ആറന്മുള: 2026 ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ആവേശകരമായ അവസാനം. എ ബാച്ച് പള്ളിയോടത്തില്‍ മേലുകര കീരിടം നിലനിര്‍ത്തി. ബി ബാച്ചില്‍ കോറ്റാത്തൂര്‍ കൈതക്കോടി ഹാട്രിക് നേടി. ഉപരാഷ്ട്രപതി പി എസ് രാധാകൃഷ്ണന്‍ വള്ളംകളി ഉദ്ഘാടനം ചെയ്തു. (aranmula vallamkali winners 2026)     ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ആചാരപെരുമ വിളിച്ചോതുന്ന ഉത്രട്ടാതി ജലോത്സവത്തില്‍ ഇക്കുറി തീപാറുന്ന മത്സരമാണ് നടന്നത്.. വേഗം കൂടി മാനദണ്ഡമായതോടെ പള്ളിയോടങ്ങള്‍ പാമ്പയാറിനെ കീറിമുറിച്ചു. എ ബാച്ചില്‍ മേലുകര മന്നം ട്രോഫി…

Read More

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന മറ്റൊരു യുവതി പിടിയിൽ

  കലിഫോർണിയ (യുഎസ്)∙ യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് മരിച്ചത്. ചിങ്ങവനം സ്വദേശിനിയെ ഫ്‌ളാറ്റിലെ മുറിയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്‌ളാറ്റിന്റെ താഴേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു. മൂന്നു പേരുടെയും കുടുംബം ഒരേ…

Read More

‌‘ഓർഡർ ഓഫ് ഓലേ ദരാജലീ ദൂസ്ത്‌ലീക്’; ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി

  താഷ്കന്റ്∙ ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ഔദ്യോഗിക ബഹുമതിയായ ‘ഓർഡർ ഓഫ് ഓലേ ദരാജലീ ദൂസ്ത്‌ലീക്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ആഴമേറിയ ബന്ധത്തിനുള്ള അംഗീകാരമായാണ് ബഹുമതി. ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ് നരേന്ദ്ര മോദിക്ക് പുരസ്കാരം സമ്മാനിച്ചു. ബഹുമതിക്ക് തന്റെ സഹോദരനായ മിർസിയോയേവിന് നന്ദി പറയുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗ്ലോബൽ സൗത്തിന്റെയും മാനവരാശിയുടെയും ക്ഷേമത്തിനായി ഇന്ത്യയും ഉസ്ബെക്കിസ്ഥാനും ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എന്റെ സുഹത്തും ഉസ്ബെക്കിസ്ഥാനിലെ സാമ്പത്തിക വിപ്ലവത്തിന്റെ പിതാവുമായ മിർസിയോയേവ്,…

Read More

കൊട്ടാരക്കരയിൽ ബസുകൾ കൂട്ടിയിടിച്ചു; 40 പേർക്ക് പരുക്ക്: മൂന്നുപേരുടെ നില ഗുരുതരം

  കൊല്ലം∙ കൊട്ടാരക്കരയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 40 പേർക്ക് പരുക്ക്. ഇതിൽ കൊട്ടാരക്കര സ്വദേശികളായ ഓമന, ശ്രീദേവി, സുരേഷ് എന്നിവരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കൊട്ടാരക്കരയിലേക്കു വന്ന സൊസൈറ്റി ബസും കായംകുളത്തേക്കു പോയ നിർമല ബസുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഡ്രൈവർമാരുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ബസുകൾ അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ…

Read More

കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വൈദികനും കുടുംബവും – വിഡിയോ

  കൽപറ്റ ∙ ഗുണ്ടൽപേട്ടിൽ നിന്ന് വയനാട്ടിലെ ബത്തേരിയിലേക്കുള്ള യാത്രാമധ്യേ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് വൈദികനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബന്ദിപ്പൂർ വനപാതയിൽ കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു സംഭവം. വയനാട് തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളിയിലെ ഫാദർ റജി പോൾ ചവർപ്പിനാലും കുടുംബവും കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് കാട്ടാനക്കൂട്ടത്തിലെ ഒരു ആന കാറിനു നേരെ ഓടിയടുത്തത്. ആനയുടെ ശ്രദ്ധ പാളിയ സമയത്ത് വാഹനം ഓടിച്ച് മാറ്റിയതു കൊണ്ടാണ് അത്യാഹിതം ഒഴിവായത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

Read More

പ്രധാനമന്ത്രിയുടെ ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശനം തുടരുന്നു; പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും

  താഷ്‌കന്റ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഉസ്ബെക്കിസ്ഥാനില്‍. ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി മോദി താഷ്‌ക്കന്റില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. അടിസ്ഥാനസൗകര്യം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റല്‍ കണക്ടിവിറ്റി, ഊര്‍ജം, വിദ്യാഭ്യാസം, എന്നീ വിഷയങ്ങളാണ് ചര്‍ച്ച. പൊതു വികസന ദര്‍ശനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇരു നേതാക്കള്‍ പങ്കുവെക്കും.     സന്ദര്‍ശനത്തിനിടെ, ഉസ്ബെക്കിസ്ഥാനിലെ യോഗ ഫെഡറേഷന്‍ സംഘടിപ്പിച്ച യോഗാ സെഷനില്‍ അദ്ദേഹം പങ്കെടുത്തു. ഉസ്ബെക്കിസ്ഥാനില്‍ യോഗയ്ക്കു വര്‍ധിച്ചുവരുന്ന ജനപ്രീതിയെയും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതില്‍ അതിനുള്ള പങ്കിനെയും…

Read More

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

    കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 768 മരണമാണ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 259 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. 2502 പേരെ ഇനി കണ്ടെത്താനായിട്ടുണ്ട്. ഇതുവരെ 8730 പേരെയാണ് രക്ഷപ്പെടുത്തിയതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.     മിന്നൽ പ്രളയമുണ്ടായി അഞ്ചാം നാളിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.278 ഇന്ത്യക്കാർ അടക്കം 2502 പേരെയാണ് ഇനിയും കണ്ടെത്താൻ…

Read More