Headlines

ജവാന്‍ റമ്മിന്റെ പേര് മാറ്റണം; മുഖ്യമന്ത്രിയ്ക്ക് പരാതി

  തിരുവനന്തപുരം: കേരളത്തിന്റെ തദ്ദേശിയ മദ്യമായ ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പരാതി. കോഴിക്കോട് എലത്തൂര്‍ സ്വദേശി റിട്ട. തഹസില്‍ദാര്‍ രാജേന്ദ്രന്‍ നായരാണ് പരാതി നല്‍കിയിരിക്കുന്നത്. പേര് ജവാന്‍മാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് രാജേന്ദ്രന്‍ പരാതിയില്‍ ഉയര്‍ത്തുന്ന ആക്ഷേപം.എന്നാല്‍ പേര് ജവാന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നതല്ലെന്നാണ് നിര്‍മ്മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡിന്റെ മറുപടി നല്‍കിയിരിക്കുന്നത്. 1937ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയില്‍ നിന്ന് മദ്യം ഇന്ത്യന്‍ മിലറ്ററി കാന്റീനിലും വില്‍പ്പന നടത്തിയിരുന്നുവെന്നും നിര്‍മ്മാതാക്കള്‍ വിശദീകരണം നല്‍കി. അതേസമയം മറുപടി…

Read More

കടലില്‍ ഒഴുകിയെത്തിയത് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം; കാസര്‍കോട് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത

  കാസര്‍കോട്: കാസര്‍കോട് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത. കടലില്‍ ഒഴുകിയെത്തിയത് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹമാണെന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. മൃതദേഹത്തില്‍ ഉണ്ടായിരുന്ന മുറിവുകള്‍ മുമ്പ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന്റെയാണെന്ന് പൊലീസ് പറഞ്ഞു.   കേരളത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹമല്ല ഇതെന്നും കണ്ടെത്തലുണ്ട്. മൃതദേഹത്തിന്റെ പ്രായം നിര്‍ണയിക്കാനായിട്ടില്ല. പൊലീസ് കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്.   കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്താണ് തലയില്ലാത്ത മൃതദേഹം കരക്കടിഞ്ഞത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഒരു മാസം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണ്. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം…

Read More

കൂടംകുളം: സുരക്ഷയ്ക്ക് ആര് ഉറപ്പ് നൽകും?

  ന്യൂഡൽഹി ∙ ആണവോർജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം സുഗമമാക്കുന്ന ‘ശാന്തി നിയമം’ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ തയാറാക്കുന്നത് പുരോഗമിക്കുമ്പോഴാണ് കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകൾ ചോർന്നുവെന്ന വാർത്ത വന്നിരിക്കുന്നത്. ഭാഗിക ചോർച്ചയുണ്ടായെന്ന് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ സ്ഥിരീകരിച്ചെങ്കിലും കേന്ദ്ര സർക്കാർ വിശദീകരണത്തിനു തയാറായിട്ടില്ല; ആണവനിലയ പങ്കാളിയായ റഷ്യയും പ്രതികരിച്ചിട്ടില്ല.   കൂടംകുളത്തെ 3, 4 യൂണിറ്റുകളുടെ നിർമാണവുമായി ബന്ധപ്പെട്ടതല്ലാതെ, പദ്ധതി സംബന്ധിച്ച തന്ത്രപ്രധാന വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ ആദ്യ വിലയിരുത്തലിൽ സൂചിപ്പിക്കുന്നത്. വിവരങ്ങളുടെ ചോർച്ച ആണവനിലയത്തിന്റെ…

Read More

സിബിഎസ്ഇ / ഐസിഎസ്ഇ ‘ജാതിരഹിത’ സർട്ടിഫിക്കറ്റ് ബുദ്ധിമുട്ടാകുമെന്ന് ആശങ്ക; ആനുകൂല്യങ്ങൾ കിട്ടാൻ തടസ്സം ഉണ്ടാകും

  പത്തനംതിട്ട ∙ സിബിഎസ്ഇ / ഐസിഎസ്ഇ സിലബസിൽ പഠിക്കുന്ന വിദ്യാർഥികളുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും രേഖപ്പെടുത്താത്ത രീതി, സംവരണ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ പ്രായോഗിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക. എസ്എസ്എൽസി സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്.ഉന്നതവിദ്യാഭ്യാസ പ്രവേശനം, സ്കോളർഷിപ്പുകൾ, സർക്കാർ നിയമനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കു നിലവിൽ ജാതി രേഖ ആവശ്യമാണ്. നിലവിൽ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിൽ പഠിച്ചവർ ജാതി, നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റാണു ജാതി തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കുന്നത്.സിബിഎസ്ഇ/…

Read More

പിഎസ്‌സി ക്രമക്കേട് :എസ്‌ഐടിക്ക് മറുപടി പറയാൻ പ്രത്യേക സെൽ

  തിരുവനന്തപുരം ∙ പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക സംഘവുമായി (എസ്ഐടി) ആശയവിനിമയം നടത്താൻ പിഎസ്‌സി ചെയർമാൻ എം.ആർ.ബൈജു ഒൻപതംഗ പ്രത്യേക സെൽ രൂപീകരിച്ചു. എസ്ഐടിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി പല സെക്‌ഷനുകളിൽനിന്നു വാങ്ങി ക്രോഡീകരിക്കുകയാണു ചുമതല.ഇതിനിടെ, സെക്രട്ടറി സാജു ജോർജിനെ ഒഴിവാക്കി, സെൽ മേധാവിയായി അഡിഷനൽ സെക്രട്ടറി ഹാഷിലിനെ നിയോഗിച്ചതിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപമുയർന്നു. എന്നാൽ, സെൽ ശേഖരിക്കുന്ന വിവരങ്ങൾ സെക്രട്ടറിയിലേക്കും അദ്ദേഹത്തിൽനിന്നു ചെയർമാനിലേക്കുമാണ് എത്തുന്നതെന്ന് പിഎസ്‌സി വൃത്തങ്ങൾ പറഞ്ഞു. വിവരങ്ങൾ എസ്ഐടിക്കു നൽകണോയെന്നു…

Read More

മലയാളികള്‍ ഒന്നായി പ്രാര്‍ഥനയോടെ ഷിരൂരിലേക്ക് ഉറ്റുനോക്കിയ ദിനങ്ങള്‍; കണ്ണീരോര്‍മ്മയായി അര്‍ജുന്‍; ഷിരൂര്‍ ദുരന്തത്തിന് രണ്ടാണ്ട്

  കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേയ്ക്ക് രണ്ടു വര്‍ഷം. 2024 ജൂലൈ 16-ന് രാവിലെയുണ്ടായ വന്‍ മണ്ണിടിച്ചില്‍ വലിയ ദുരന്തം വിതച്ചു. മലയാളി ലോറി ഡ്രൈവറായ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം സമാനതകളില്ലാത്തതായിരുന്നു. 72 ദിവസങ്ങള്‍ക്കുശേഷം ഗംഗാവലി പുഴയിലെ ലോറിയില്‍ നിന്നാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. (two years of shirur landslide arjun death anniversary)     കര്‍ണാടക ഷിരൂരിലെ ദേശീയപാത 66-ല്‍ 2024 ജൂലൈ പതിനാറിന് രാവിലെ എട്ടേ കാലോടെയാണ് ദുരന്തമുണ്ടായത്. മണ്ണും…

Read More

പൊളിറ്റിക്കല്‍ ക്രിമിനല്‍സ്, കഞ്ചാവ് കടത്തുകാര്‍ പരാമര്‍ശം: ജി സുധാകരനെതിരെ നടപടിയുമായി സിപിഐഎം; വക്കീല്‍ നോട്ടീസ് അയച്ചു

  വെല്ലുവിളികള്‍ക്കും പോരിനും പിന്നാലെ അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം. ആലപ്പുഴയില്‍ സിപിഐഎമ്മിനെതിരെ നടത്തിയ പ്രസംഗത്തിനെതിരെയാണ് നടപടിയെടുക്കാന്‍ സിപിഐഎം നീക്കം നടത്തുന്നത്. വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ജി സുധാകരന് വക്കീല്‍ നോട്ടീസ് അയച്ചു. സിപിഐഎം നേതാവ് വി ജി വിഷ്ണുവാണ് നോട്ടീസ് അയച്ചിരിക്കുന്നത്. (cpim leader sent legal notice to g sudhakaran for controversial statement)     ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്…

Read More

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം; ന്യായമായ ആവശ്യമെന്ന് ഡി രാജ; ‘സിപിഐക്ക് അര്‍ഹതയുണ്ട്’

  പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം. ഇതൊരു ന്യായമായ ആവശ്യമാണെന്നും എല്‍ഡിഎഫിന്റെ പ്രധാന ഘടകക്ഷിയാണ് സിപിഐ എന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ .കേരളത്തിലെ നേതാക്കളില്‍ നിന്ന് ചര്‍ച്ചയുടെ പുരോഗതി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. (D raja backs cpi’s demand for deputy leader of opposition)     പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള സിപിഐഎം-സിപിഐ ഭിന്നത പരിഹരിക്കാന്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഡി രാജ ട്വന്റിഫോറിനോട് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്….

Read More

ഇറാനെതിരെ ആക്രമണം കൂടുതല്‍ കടുപ്പിക്കാന്‍ അമേരിക്ക; ഹോര്‍മുസിന് സമീപത്തെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അഞ്ചാം ദിനവും ആക്രമണം

  ഇറാനെതിരെയുള്ള ആക്രമണം കൂടുതല്‍ കടുപ്പിക്കാന്‍ അമേരിക്ക ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ഹോര്‍മുസിന് സമീപം ഇറാന്റെ തെക്കന്‍ തീരത്തെ സൈനിക-കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അഞ്ചാംദിനവും അമേരിക്കയുടെ ആക്രമണം തുടരുകയാണ്. യുദ്ധത്തെ സ്വാഗതം ചെയ്യുന്നില്ലെന്നും, എന്നാല്‍ ദേശസുരക്ഷ സംരക്ഷിക്കാന്‍ സജ്ജമായിരിക്കണമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് പറഞ്ഞു. കുവൈത്തിലും ബഹ്‌റൈനിലും ഇറാന്റെ ആക്രമണം തുടരുകയാണ്. ( america-iran conflict war updates)     തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ്, ചബഹാര്‍, അഹ്വാസ് എന്നീ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി…

Read More

ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍; കണ്ടത് ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം; അര്‍ജന്റീനയ്ക്കിത് മധുര പ്രതികാരം

  സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. തിങ്കളാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയിനാണ് എതിരാളികള്‍. ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം. ഇന്നലെ അറ്റ്‌ലാന്റയില്‍ കണ്ടത് മധുരപ്രതികാരത്തിന്റെ നേര്‍ക്കാഴ്ചയാണ്. (Argentina defeated England 2-1 fifa worldcup 2026)     കാല്‍പ്പന്ത് പുസ്തകത്തിലെ ചോരപ്പുരണ്ട ആറാം അധ്യായമായിരുന്നു അത്. പതിറ്റാണ്ടുകളുടെ കനല്‍ എരിയുന്ന കാല്‍പ്പന്ത് ലോകത്തെ ഏറ്റവും വലിയ കുടിപ്പകയുടെ നേര്‍ച്ചിത്രം. അറ്റ്‌ലാന്റയിലെ പുല്‍മൈതാനത്ത് കണ്ടത് യുദ്ധഭൂമിയിലെ…

Read More