Headlines

യാഷ്‌വാൻ 5 പേര്‍ക്കു പുതുജീവനാകും; ആംബുലന്‍സ് കോഴിക്കോട്ടേക്ക്, ഗ്രീൻ കോറിഡോർ ഒരുക്കി സർക്കാർ

  തിരുവനന്തപുരം∙ വാഹനാപകടത്തില്‍ പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച തിരുനല്‍വേലി സ്വദേശിയായ ഏഴു വയസുകാരന്‍ യാഷ്‌വാന്റെ അവയവങ്ങള്‍ അഞ്ചു പേര്‍ക്കു പുതുജീവന്‍ നല്‍കും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്ന് ആംബുലന്‍സിലാണ് കിഡ്‌നി കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നത്. പതിനേഴു വയസുള്ള കണ്ണൂര്‍ സ്വദേശിയാണ് കിഡ്‌നി സ്വീകരിക്കുന്നത്. ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് അവയവം റോഡ് മാര്‍ഗം കൊണ്ടുപോകുന്നത്. ഗതാഗതക്കുരുക്ക് ഇല്ലാതെ ആംബുലന്‍സ് കടന്നു പോകുന്നതിന് എല്ലാ സൗകര്യങ്ങളും പൊലീസും അധികൃതരും ഒരുക്കിയിട്ടുണ്ട്. എംസി റോഡ് വഴി അങ്കമാലിയില്‍ എത്തിയ ശേഷം ദേശീയപാതയിലൂടെയാണ് കെഎല്‍…

Read More

‘ഇന്ത്യയുടെ സഹായം വേണം’; ആവശ്യവുമായി പാക്ക് അധീന കശ്മീർ നേതാവ്: പാക്കിസ്ഥാൻ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു

  ഇസ്‌ലാമാബാദ്∙ പാക്ക് അധിനിവേശ കശ്മീരിൽ പ്രക്ഷോഭം തുടരുന്നതിനിടെ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് നേതാക്കൾ. പാക്ക് ഭരണത്തിൽ അസ്വസ്ഥരായ ജനങ്ങൾ മേഖലയിൽ ആരംഭിച്ച പ്രക്ഷോഭം ദിവസങ്ങൾ പിന്നിടുകയും ഡസൻ കണക്കിനുപേർ കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ഇന്ത്യൻ സഹായമാവശ്യപ്പെട്ട് സമരനേതാക്കൾ രംഗത്തെത്തിയത്. മേഖലയിൽ പാക്കിസ്ഥാൻ സാമ്പത്തിക ഉപരോധമേർപ്പെടുത്തിയിരിക്കുകയാണെന്ന് ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി നേതാവും ഇന്ത്യയോട് അടുത്ത ബന്ധം പുലർത്തുന്നയാളുമായ സർദാർ അമാൻ ഖാൻ പറഞ്ഞു. പാക്ക അധീന കശ്മീരിലേക്ക് ഇന്ത്യ സഹായമെത്തിക്കണമെന്നും നിയന്ത്രണരേഖയിലെ അതിർത്തി തുറന്നുനൽകണമെന്നുമാണ് അമാൻ…

Read More

മൊസാദും യുഎസും തിരയുന്നു, ഏത് നിമിഷവും ആക്രമിക്കപ്പെടാം; വിലാപയാത്രയിലുമില്ല, മുജ്തബ എവിടെ?

  ടെഹ്റാൻ∙ ഫെബ്രുവരി 28. ടെഹ്റാനിലെ ഓഫിസ് സമുച്ചയത്തിനു നേരെ രാവിലെയുണ്ടായ യുഎസ്–ഇസ്രയേൽ‍ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെടുന്നു. നീണ്ട നാളത്തെ നിരീക്ഷണത്തിനുശേഷമായിരുന്നു വധം.   ഖമനയിയുടെ മകൾ സഹ്റ ഹദ്ദാദ് ആദിൽ, ഭർത്താവ് മിസ്ബാഹ് അൽ ഹുദ ബഗേരി എന്നിവരും കുടുംബാംഗങ്ങളും ഉന്നത സൈനിക നേതൃത്വവും ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകൻ മുജ്തബ ഖമനയി പിൻഗാമിയായി. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായശേഷം ഖമനയി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ശബ്ദ സന്ദേശംപോലുമില്ല. ഓഫിസ് തയാറാക്കി ഔദ്യോഗിക മാധ്യമങ്ങളിലൂടെ…

Read More

ബദരീനാഥ്: സിസിടിവി മാറ്റിയതിൽ ദുരൂഹത; മാറ്റിയത് സംഭാവനക്കൊള്ള പുറത്താകുന്നതിന് തൊട്ടുമുൻപ്

  ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ ബദരീനാഥ് ക്ഷേത്രത്തിൽ സംഭാവനക്കൊള്ള ആരോപണം ഉയരുന്നതിനു തൊട്ടുമുൻപ് സിസിടിവി ക്യാമറകൾ മാറ്റിയതിൽ ദുരൂഹത. ഈ മാസം ഒന്നിനാണു ക്ഷേത്രപരിസരത്തെ 32 ക്യാമറകൾ മാറ്റിസ്ഥാപിച്ചത്. ഒരാൾ സംഭാവനയായി മെച്ചപ്പെട്ട ക്യാമറകൾ തന്നതിനാലാണ് അവ മാറ്റിസ്ഥാപിച്ചതെന്നാണു ബദരീനാഥ്–കേദാർനാഥ് ക്ഷേത്രകമ്മിറ്റി (ബികെടിസി) സിഇഒയുടെ വാദം. പഴയ ക്യാമറകളിലെ ദൃശ്യങ്ങൾ സുരക്ഷിതമാണെന്നും അന്വേഷണത്തിനായി അവ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സംഭാവനക്കൊള്ളയിൽ അന്വേഷണം ആരംഭിച്ചതായി ക്ഷേത്രസമിതി ചെയർമാൻ ഹേമന്ത് ദ്വിവേദി കഴി‍ഞ്ഞ ദിവസം അറിയിച്ചിരുന്നു. വഴിപാട് എണ്ണുമ്പോൾ മോഷണം…

Read More

കരാറെടുത്തു, കൊള്ളയ്ക്ക്: 8 പേരും പുറംകരാർ ഏജൻസി വഴി നിയമിക്കപ്പെട്ടവർ; പ്രതികളിൽ അധ്യാപകനും കാർ മെക്കാനിക്കും ഡ്രൈവറും

  ന്യൂഡൽഹി ∙ അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ 8 പേരിൽ പ്രൈമറി സ്കൂൾ അധ്യാപകൻ മുതൽ മുൻ കാർ മെക്കാനിക് വരെ. സംഭാവന എണ്ണൽ കേന്ദ്രത്തിലേക്കു പുറംകരാർ ഏജൻസി വഴി നിയമിക്കപ്പെട്ടവരാണിവർ.   ∙ അവിനാശ് ശുക്ല: സംഭാവന എണ്ണുന്ന സമയത്തു പണം ഒത്തുനോക്കുന്ന ചുമതലയായിരുന്നു പ്രൈമറി സ്കൂൾ അധ്യാപകനായ അവിനാശിന്റേത്.ഇയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽനിന്ന് 20 ലക്ഷത്തിലധികം രൂപയും വിദേശ കറൻസികളും ആഭരണങ്ങളും കണ്ടെടുത്തു. സിസിടിവി ക്യാമറകൾക്കു കാണാനാവാത്ത സ്ഥലങ്ങൾ (ബ്ലൈൻഡ് സ്പോട്ടുകൾ)…

Read More

ഗാർഹിക വൈദ്യുതി: 2027ൽ വില അൽപം കൂടിയേക്കും; 5 വർഷത്തെ വൈദ്യുതിനിരക്ക് നിശ്ചയിക്കാൻ കെഎസ്ഇബി

  തിരുവനന്തപുരം∙ അടുത്ത വൈദ്യുതിനിരക്കു പരിഷ്കരണത്തിൽ എനർജി ചാർജിൽ കാര്യമായ വർധനയുണ്ടാകില്ലെങ്കിലും ഫിക്സഡ് ചാർജിൽ നേരിയ വർധനയുണ്ടാകുമെന്നു സൂചന. സംസ്ഥാനത്ത് 2027 ഏപ്രിൽ 1ന് ആരംഭിക്കുന്ന അടുത്ത നിയന്ത്രണ കാലയളവിലേക്കുള്ള (2027–32) വൈദ്യുതിനിരക്ക് നിശ്ചയിക്കാൻ കെഎസ്ഇബി നടപടി തുടങ്ങി. നിരക്കുപരിഷ്കരണത്തിനു വിവിധ വിഭാഗങ്ങളിൽനിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.   നിരക്കുവർധന സംബന്ധിച്ച അപേക്ഷ നവംബറിനു മുൻപു സമർപ്പിക്കാനാണു സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ നിർദേശം. അപേക്ഷ അന്തിമമാക്കുന്നതിനു മുൻപ് സംസ്ഥാന സർക്കാരിന്റെ നിലപാടും കെഎസ്ഇബി തേടും.പരിഗണനയിലുള്ള നിർദേശങ്ങൾ  …

Read More

‘യുഎസ് മാത്രമല്ല ഇന്ത്യയും കൂടെയുണ്ട്, പിന്തുണ കണ്ട് അദ്ഭുതപ്പെട്ടു: വാൻസിനു മറുപടിയുമായി നെതന്യാഹു

  ജറുസലം∙ അമേരിക്ക ഇസ്രയേലിന്റെ ശക്തമായ ഏക സഖ്യകക്ഷിയാണെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ അവകാശവാദത്തെ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിനെ ശക്തമായി പിന്തുണയ്ക്കുന്നവരിൽ ഇന്ത്യയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറാൻ നയത്തെ പ്രതിരോധിച്ചുകൊണ്ട് ജൂണിൽ വാൻസ് നടത്തിയ പരാമർശങ്ങൾക്കാണ് നെതന്യാഹു മറുപടി നൽകിയത്. വാൻസിനെ ബഹുമാനിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വിലയിരുത്തലിനോട് യോജിക്കുന്നില്ലെന്ന് നെതന്യാഹു ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇസ്രയേലിന് പല രാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം…

Read More

വിവാദനിഴലിൽ രാമക്ഷേത്ര ട്രസ്റ്റ്; സ്വർണംപൂശിയ താളുകളുള്ള രാമചരിതമാനസ് കാണാതായി, യോഗം ഇന്ന്

  അയോധ്യ∙ തന്റെ സമ്പാദ്യമത്രയും ചേർത്തുവച്ചു ശ്രീരാമക്ഷേത്രത്തിൽ സമർപ്പിച്ച സ്വർണംപൂശിയ താളുകളുള്ള രാമചരിതമാനസ് ഗ്രന്ഥം അപ്രത്യക്ഷമായെന്ന് മുൻ ആഭ്യന്തരസെക്രട്ടറി എസ്. ലക്ഷ്മിനാരായണൻ. അമ്മയുടെ സ്വർണം ഉൾപ്പെടെ ഉപയോഗിച്ച് തമിഴ്‌നാട്ടിലെ ജ്വല്ലറിയിലായിരുന്നു ഗ്രന്ഥം തയാറാക്കിയത്. 5 കോടി രൂപയോളമായിരുന്നു ചെലവ്.തുളസീദാസിന്റെ മഹാകാവ്യമായ രാമചരിതമാനസിലെ 10,902 വരികളും ഉൾപ്പെടുത്തി സ്വർണം, വെള്ളി, ചെമ്പ് എന്നിവകൊണ്ടു നിർമിച്ച ഗ്രന്ഥത്തിന് ഏകദേശം 147 കിലോഗ്രാം ഭാരമുണ്ടായിരുന്നു. സ്വർണം പൂശിയ 522 താളുകളാണ് ഇതിലുള്ളത്. 2024 ഏപ്രിലിൽ രാമക്ഷേത്ര ട്രസ്റ്റിനു സമർപ്പിച്ച ഗ്രന്ഥം ശ്രീകോവിലിനുസമീപം…

Read More

അതൊരു ജിന്നാണ് ബഹന്‍; അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച ഏര്‍ലിങ് ഹാളണ്ട് എന്ന മകന്റെ കഥ

  ഏര്‍ലിങ് ഹാളണ്ടിന്റെ ചുമലിലേറിയായിരുന്നു നോര്‍വേ ബ്രസീലിനെ വീഴ്ത്തി ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തിയത്. അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച മകന്റെ കഥ കൂടിയാണ് ഹാളണ്ടിന്റേത്. അച്ഛന്റെ സ്വപനം മകനിലൂടെ സാക്ഷാത്കരിക്കുന്ന സുന്ദര സോക്കര്‍ യാത്ര.     വര്‍ഷം 1994 ജൂണ്‍ മാസം 28 ന്യൂജെഴ്‌സിയിലെ റുതര്‍ഫോര്‍ഡ് സ്റ്റേഡിയം, വേള്‍ഡ് കപ്പില്‍ ഗ്രൂപ്പ് ഇ യിലെ അയലന്‍ഡിനെതിരെ നോര്‍വെയുടെ അവസാന മത്സരം. അവസാന വിസില്‍ മുഴുങ്ങി. ഗോള്‍ രഹിത സമനില. പോയിന്റില്‍ മറ്റ് ടീമുകള്‍ക്കൊപ്പമായിരുന്നെങ്കിലും ഗോള്‍ വ്യത്യാസങ്ങളിലെ കണക്കുകളില്‍…

Read More

ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാന ആക്രമണം; പിന്നിൽ ചക്കക്കൊമ്പനെന്ന് നാട്ടുകാർ

  ഇടുക്കി ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടം സ്വദേശി മുരുകന്റെ വീടാണ് ഭാഗികമായി തകർത്തത്.ആക്രമണത്തിന് പിന്നിൽ ചക്കക്കൊമ്പൻ ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നത് വലിയൊരു ആശ്വാസമാണ്.     വീടിൻറെ മുൻഭാഗവും കതകുകളും ആന തകർത്തു. നിലവിൽ വീടിന്റെ ഉടമയായ മുരുകൻ താമസിക്കുന്നത് സൂര്യനെല്ലിയിലാണ്. സിങ്കുകണ്ടത്ത് കാട്ടാനശല്യം രൂക്ഷമായതോടെ ഇയാൾ സൂര്യനെല്ലിയിലേക്ക് താമസം മാറുകയായിരുന്നു. കാട്ടാന തകർത്ത വീട്ടിൽ കാർഷിക ഉപകരണങ്ങളാണ് നിലവിൽ സൂക്ഷിക്കുന്നത്. ഇതിന് സമീപത്ത് തന്നെയാണ്…

Read More