ഇറാനില്‍ പുതിയ നേതൃത്വം; നേതൃകൗണ്‍സിലിലേക്ക് അയത്തുല്ല അലിറേസ അറഫി; ഐആര്‍ജിസി തലവനായി അഹമ്മദ് വാഹിദിയെ നിയമിച്ചു

അയത്തുല്ല അലിറേസ അറഫിയെ ഇറാന്റെ നേതൃ കൗണ്‍സിലിലേക്ക് നിയമിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പരമോന്നത നേതാവിന്റെ ചുമതല നിറവേറ്റുന്നത് ഈ സംഘടനയാണ്. മുന്‍ ആഭ്യന്തരമന്ത്രി അഹമദ് വാഹിദിയെ ഐആര്‍ജിസിയുടെ പുതിയ തലവനാകും. പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് ശേഷമുള്ള ഇറാന്‍ പ്രസിഡന്റിന്റെ ആദ്യ പ്രതികരണവും പുറത്തുവന്നു. (New Appointments in Iran’s leadership)ഐആര്‍ജിസി തലവന്‍ മുഹമ്മദ് പാക്‌പോര്‍ ഇസ്രയേല്‍ – യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ, സൈനിക ചട്ടക്കൂടിനെ താറുമാറാക്കിയ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ടെഹ്റാന്‍…

Read More

അപകടമുണ്ടായ സ്ഥലങ്ങളിൽ പോകരുത്; ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അപകടമുണ്ടായ സ്ഥലങ്ങളിലേക്ക് അനാവശ്യമായി പോകുകയോ തിരക്ക് സൃഷ്ടിക്കുകയോ ചെയ്യരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ആംബുലൻസ്, സിവിൽ ഡിഫൻസ്, സുരക്ഷാ വാഹനങ്ങൾ എന്നിവക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും മുൻകരുതൽ നടപടികളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സുരക്ഷാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.സംശയാസ്പദമായ വസ്തുക്കളോ തിരിച്ചറിയാനാകാത്ത അവശിഷ്ടങ്ങളോ കണ്ടാൽ ഉടൻ 999 എന്ന അടിയന്തര നമ്പറിൽ അറിയിക്കണം. അവയെ സമീപിക്കുകയോ സ്പർശിക്കുകയോ…

Read More

ഒമാനില്‍ ഇറാന്‍ ആക്രമണം; ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു; ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയും ആക്രമണം

ഒമാനില്‍ ഇറാന്‍ ആക്രമണം. ദുഖും തുറമുഖത്ത് രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായെന്ന് ഒമാന്‍ അറിയിച്ചു. ഡ്രോണുകളില്‍ ഒന്ന് തൊഴിലാളികളുടെ താമസ കേന്ദ്രത്തില്‍ പതിച്ചു. ഒരു തൊഴിലാളിക്ക് പരുക്കേറ്റെന്നാണ് വിവരം. ഖസബ് തുറമുഖത്ത് കപ്പലിന് നേരെയും ആക്രമണമുണ്ടായി. (iran Drone strike at Duqm Port in oman)ഒമാനില്‍ ഖസബ് തുറമുഖത്താണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ജീവനക്കാരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. ഈ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. കപ്പലില്‍ 15 ഇന്ത്യക്കാരും അഞ്ച് ഇറാന്‍ പൗരന്മാരുമുണ്ടായിരുന്നു. കപ്പല്‍ ജീവനക്കാര്‍ നിലവില്‍…

Read More

ഖത്തറിനെതിരെ ഉതിര്‍ത്തത് 65 ബലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ മന്ത്രാലയം

ഖത്തറിനെതിരായ ഇറാന്‍ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. തുടര്‍ച്ചയായി എത്തിയ 65 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും പ്രതിരോധിക്കാന്‍ കഴിഞ്ഞതായി മന്ത്രാലയം പ്രതിനിധി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.63 മിസൈലുകളും 11 ഡ്രോണുകളും ലക്ഷ്യത്തിലെത്തുന്നതിനു മുമ്പ് വിജയകരമായി വെടിവച്ചിട്ടതായി അദ്ദേഹം പറഞ്ഞു. (65 ballistic missiles and 12 drones were launched to attack Qatar) ഫെബ്രുവരി 28 ന് ശനിയാഴ്ച രാവിലെ 11:39 ന് ആദ്യ ആക്രമണ ശ്രമമുണ്ടായതായി പ്രതിരോധ മന്ത്രാലയം പ്രതിനിധി നാസര്‍…

Read More

ഇറാന്‍ ആക്രമണം: ഖത്തറില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയതായി ആഭ്യന്തര മന്ത്രാലയം

കഴിഞ്ഞ ദിവസമുണ്ടായ ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് പുതിയ മൂന്ന് പരിക്കുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ശര്‍ഖ് അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇറാന്‍ ആക്രമണം ആരംഭിച്ചതിനുശേഷം രാജ്യത്തുണ്ടായ ആകെ പരിക്കുകളുടെ എണ്ണം പതിനാറായി.ലഭിച്ച റിപ്പോര്‍ട്ടുകളുടെയും ഫീല്‍ഡ് പരിശോധനകളുടെയും അടിസ്ഥാനത്തില്‍ വിവിധ മേഖലകളിലുണ്ടായ മറ്റ് നാശനഷ്ടങ്ങള്‍ക്ക് പുറമെയാണ് ഇത്. ( Iran attack: Number of injured in Qatar rises to 16)പൊതു സുരക്ഷ ഉറപ്പുവരുത്തല്‍, സേവനങ്ങളുടെ തുടര്‍ച്ച, ഏത്…

Read More

ഇറാനിൽ ഖമനയിക്ക് പകരം ആര്?

പരമോന്നതനേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്റെ ഭരണം മൂന്നംഗ സമിതിയിലേക്ക്. അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഇറാന്റെ ഭരണം ഈ മൂന്നംഗ സമിതിയായിരിക്കും നിയന്ത്രിക്കുക. ഖമനയിയുടെ രണ്ടാമത്തെ മകൻ മൊജ്തബ ഖമനി സ്ഥാനത്ത് എത്തുമെന്നാണ് സൂചന. ജനങ്ങൾ തിരഞ്ഞെടുത്ത മതപണ്ഡിതരുടെ 88 അംഗ സമിതിയാണ് ഇനി അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുക. മതരാഷ്ട്രമായ ഇറാനിൽ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങൾ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. ഇസ്ലാമിക…

Read More

പശ്ചിമേഷ്യയിലെ സംഘർഷം; കേരളത്തിൽനിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള 16വിമാനങ്ങൾ കൂടി റദ്ദാക്കി. കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള 16 വിമാനങ്ങൾ കൂടിയാണ് റദ്ദാക്കിയത്. ദുബായ്, സലാല, ദോഹ, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. മസ്‌കറ്റിലേക്കും ജിദ്ദയിലേക്കുമുള്ള സർവീസ് റദ്ദാക്കിയിട്ടില്ല. കൊച്ചിയിലേക്കുള്ള എട്ട് സർവീസുകളും റദ്ദാക്കി.ഇന്ന് രാവിലെ 7 മണിക്കും രാത്രി 12നും ഇടയിൽ കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 16 വിമാനങ്ങൾ…

Read More

തിരിച്ചടി തുടങ്ങി ഇറാന്‍; ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈലുകള്‍; ദുബായില്‍ ഉള്‍പ്പെടെ സ്‌ഫോടന ശബ്ദങ്ങള്‍

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച് തിരിച്ചടി തുടങ്ങി ഇറാന്‍. ഇസ്രയേലിനെ ലക്ഷ്യമാക്കി നിരവധി മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിര്‍ദേശം. നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലത്തേതിനേക്കാള്‍ ശക്തമായ രീതിയിലുള്ള സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രവാസികള്‍ ഉള്‍പ്പെടെ അറിയിച്ചു. ബഹ്‌റൈനില്‍ സൈറണ്‍ മുഴങ്ങി. ദുബായില്‍ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. (Iran retaliates with fresh attacks against israel)ഇറാന്റെ…

Read More

അമേരിക്കയെ ഗ്രേറ്റ് സാത്താനെന്ന് വിശേഷിപ്പിച്ച അലി ഖമനേയി വധിക്കപ്പെടുമ്പോള്‍…; ട്രംപ് നടപ്പാക്കിയത് താന്‍ ദീര്‍ഘകാലം പ്ലാന്‍ ചെയ്ത ഓപ്പറേഷന്‍

അമേരിക്കയെ ഗ്രേറ്റ് സാത്താനെന്ന് വിശേഷിപ്പിച്ച, ട്രംപിന്റെ കണ്ണില്‍ ഏറെക്കാലം കരടായി നിന്ന നേതാവായ ആയത്തുള്ള അലി ഖമനേയി വധിക്കപ്പെടുമ്പോള്‍ ലോകത്തിനുണ്ടാകുന്ന നടുക്കവും അതുണ്ടാക്കിയേക്കുന്ന പ്രത്യാഘാതങ്ങളും നിസാരമല്ല. അമേരിക്കക്കെതിരായ ശക്തമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായ നേതാവാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്താനും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാനും ഖമനയി മടി കാണിക്കാറില്ല. ഇറാനെ ആക്രമിച്ചാല്‍ മേഖലയാകെ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് വിളിച്ചുപറഞ്ഞ ഖമനയിയെ അമേരിക്കക്ക് വന്‍ തലവേദനയുണ്ടാക്കിയിരുന്നു. (conflict between america and…

Read More

‘ഖമനയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ചരിത്രത്തിലെ വലിയ തിരിച്ചടി നല്‍കും’; പ്രതികാരം ഉടന്‍ ചെയ്യുമെന്ന് ഇറാന്‍

പരമോന്നത നേതാ ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍. ഇസ്ലാമിക് റിപ്പബ്ലികിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഈ ആക്രമണത്തിനുള്ള തിരിച്ചടി ഏത് നിമിഷവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡുകളുടെ മുന്നറിയിപ്പ്. അമേരിക്കയേയും ഇസ്രയേലിനേയും ലക്ഷ്യംവച്ചാണ് ഭീഷണി. (Iran threatens heaviest offensive in its history following supreme leader’s death)ഈ കൊടും കുറ്റകൃത്യത്തിന് പകരം ചോദിക്കാതെ പോകില്ലെന്നും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി അമേരിക്കയ്ക്ക് നല്‍കുമെന്നും ഇറാനിയന്‍ ഭരണകൂടം പ്രസ്താവനയിലൂടെ…

Read More