Headlines

സിജെപി സമരത്തിന് നേരെയുണ്ടായ പെല്ലറ്റ് ഗണ്‍ പ്രയോഗം; പരുക്കേറ്റവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി

  സിജെപി സമരത്തിന് നേരെയുണ്ടായ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരുക്കേറ്റവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി. അസാധാരണ സാഹചര്യങ്ങളില്‍ സേനയ്ക്ക് പ്രതികരിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. സമരം അക്രമാസക്തമായിരുന്നില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.     പ്രതിഷേധിക്കുന്നവരോട് അക്രമം പാടില്ല എന്നതിനോട് യോജിക്കുന്നു. എന്നാല്‍, അസാധാരണ സാഹചര്യങ്ങളില്‍ സേനയ്ക്ക് ചില പ്രതികരണങ്ങള്‍ നടത്തേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി. പെല്ലറ്റ് പ്രയോഗത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കേണ്ടി വരുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പൊലീസ് പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന ചട്ടങ്ങളെയും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ്…

Read More

ഫിറ്റ്നസ്, പെർമിറ്റ്, ടാക്സ് ഇല്ലാതെ സ്കൂൾ കുട്ടികളുമായി വാനുകൾ; പിടിച്ചെടുത്ത് പിഴ ഈടാക്കി, ലൈസൻസ് സസ്പെൻഡ് ചെയ്യും

  ഗുരുവായൂർ ∙ വിദ്യാർഥികളെ സ്കൂളിൽ കൊണ്ടു പോകുന്ന 2 സ്വകാര്യ കരാർ വാഹനങ്ങൾക്ക് മതിയായ രേഖകൾ ഇല്ലാത്തതിനാൽ മോട്ടർ വാഹന വകുപ്പ് വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കി. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികളെ കൊണ്ടു പോയിരുന്ന 2 വാനുകളാണ് അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ശങ്കറിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. ഫിറ്റ്നസ്, പെർമിറ്റ്, ടാക്സ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ ഇല്ലാതെ സർവീസ് നടത്തിയതിന് വാനുകളിലൊന്നിന് 8,000 രൂപയും മറ്റേതിന് 27,500 രൂപയും പിഴയിട്ടു. കുട്ടികൾക്ക്…

Read More

സെക്സ് ‘ജ്ഞാനം’ മോശം; കോണ്ടത്തിനും വലിയ വില, പാക്കിസ്ഥാന് കടക്കെണിക്കിടെ ‘ജനകീയ’ ആഘാതം, പ്രതിസന്ധിയെന്ന് മന്ത്രി

  കടക്കെണിയിലും സാമ്പത്തിക ഞെരുക്കത്തിലും അകപ്പെട്ട് പതറുന്ന പാക്കിസ്ഥാനെ കൂടുതൽ പ്രതിസന്ധിയിലാക്കി ജനസഖ്യയുടെ കുതിച്ചുകയറ്റം. ഈ സ്ഥിതി തുടർന്നാൽ 2040ഓടെ രാജ്യത്തെ ജനസംഖ്യ 40 കോടി കടക്കുമെന്ന് പാക്കിസ്ഥാന്റെ ആരോഗ്യ സഹമന്ത്രി ഡോ. മുഖ്താർ അഹമ്മദ് ബറാത് പറഞ്ഞു. നിലവിൽ ഏതാണ്ട് 26 കോടി ജനസംഖ്യയുമായി ലോകത്ത് 5-ാം സ്ഥാനത്താണ് പാക്കിസ്ഥാൻ.   ലോകത്ത് ഏറ്റവും ഉയർന്ന ജനന നിരക്കുള്ള രാജ്യങ്ങളിലൊന്നും പാക്കിസ്ഥാനാണ്. ഓരോ വർഷവും 60 ലക്ഷം കുട്ടികൾ ജനിക്കുന്നു എന്നാണ് കണക്ക്. സുരക്ഷിതമില്ലാത്ത ലൈംഗികബന്ധങ്ങളും…

Read More

മാസങ്ങൾക്ക് മുൻപ് വാങ്ങിയ 20 ലക്ഷത്തിന്റെ എസ്‌യുവി ഇഷ്ടമായില്ല; ഇന്നോവ വേണമെന്ന് കൗൺസിലർമാർ

  മുംബൈ ∙ മാസങ്ങൾക്ക് മുൻപ് വാങ്ങിയ 20 ലക്ഷം രൂപവീതം വിലവരുന്ന എസ്‌യുവി വാഹനങ്ങൾക്ക് യാത്രാസുഖം പോരെന്ന് മുംബൈ മുനിസിപ്പൽ കോർപറേഷനിലെ (ബിഎംസി) കൗൺസിലർമാർ. ഡപ്യൂട്ടി മേയർ, പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെടെയുള്ള കൗൺസിലർമാർക്കും പ്രധാന ഉദ്യോഗസ്ഥർക്കും വേണ്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ് 13 പുത്തൻ എസ്‌യുവികൾ വാങ്ങിയത്. 2 കോടിയിലധികം രൂപയാണ് ഇതിനായി ചെലവിട്ടത്. എന്നാൽ മേയർ ഉൾപ്പെടെയുള്ള നേതാക്കൾ ഇന്നോവ ക്രിസ്റ്റ കാറുകളാണ് ഉപയോഗിക്കുന്നത്.തങ്ങൾക്ക് അനുവദിച്ചിട്ടുള്ള വാഹനത്തിൽ സഞ്ചരിക്കുമ്പോൾ നടുവേദന എടുക്കുന്നു എന്നാണ് കൗൺസിലർമാർ പരാതി…

Read More

പേരുപോലും മാറ്റാതെ തൊട്ടടുത്ത് ‘ഒളിവിൽ’, 2 വിവാഹവും കഴിച്ചു; കൊലക്കേസ് പ്രതി 25 വർഷത്തിനുശേഷം അറസ്റ്റിൽ

  പാനൂർ (കണ്ണൂർ)∙ ബന്ധുക്കളും നാട്ടുകാരുമായി ബന്ധപ്പെടാതെ, പൊലീസിന്റെ കണ്ണുവെട്ടിച്ചു കാൽനൂറ്റാണ്ട് ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ. കതിരൂർ വേറ്റുമ്മലിലെ രതീഷ് കൊല്ലപ്പെട്ട കേസിലെ ഒൻപതാം പ്രതി കതിരൂർ ഹറാത്ത് ഹൗസിൽ സി.എച്ച്.അഷ്റഫാണ് (58) അറസ്റ്റിലായത്. കൊലപാതകം നടന്ന കതിരൂർ വേറ്റുമ്മലിൽനിന്നു 45 കിലോമീറ്റർ അകലെ കുറുമാത്തൂരിൽനിന്നാണു പ്രതി അറസ്റ്റിലായത്. 15 വർഷമായി ഈ മേഖലയിലാണു പ്രതി ഉണ്ടായിരുന്നത്. കേസിലെ മറ്റു പ്രതികൾ ഈ കാലയളവിൽ ശിക്ഷകഴിഞ്ഞു പുറത്തിറങ്ങി.   കൊലപാതകശേഷം നാടുവിട്ട അഷ്റഫ് പേരും…

Read More

ഉത്തരവാദിത്തം അമിത് ഷാ ഏറ്റെടുക്കണം; കോൺഗ്രസ് നീക്കത്തിനു പിന്തുണയുമായി സിജെപി

  ന്യൂഡൽഹി ∙ വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ലക്ഷ്യമിട്ടുള്ള കോൺഗ്രസ് നീക്കത്തിനു പിന്തുണയുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അനുമതി നൽകി എന്നാണ് രാഹുൽ ആരോപിച്ചത്. അമിത് ഷാ അറിയാതെ പെല്ലറ്റ് തോക്കുകൾ പൊലീസ് ഉപയോഗിക്കില്ലെന്നും കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ രാഹുൽ ആരോപിച്ചിരുന്നു.ഇതിനു പിന്നാലെ ജൂലൈ 20-ലെ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രിയുടെ പങ്കിനെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുന്നുവെന്നും സംഭവത്തിന്റ ഉത്തരവാദിത്തം…

Read More

ഒന്നും തെളിയിക്കാനായില്ല, പുനർജനി കേസ് അവസാനിപ്പിക്കുന്നു; വി.ഡിക്ക് ക്ലീൻ ചിറ്റ്

  തിരുവനന്തപുരം∙ പുനര്‍ജനി പദ്ധതി ആരോപണത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശനു യാതൊരു പങ്കുമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സതീശനെതിരെ ഒരു തെളിവും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി പറഞ്ഞു.കേസ് സിബിഐക്കു വിടാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് രാഷ്ട്രീയപ്രേരിതമായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സതീശന്‍ നേരിട്ട് ഒരു രൂപയുടെ ഇടപാടും നടത്തിയിട്ടില്ല. ഭരണം മാറിയതിന്റെ പേരില്‍ മുഖ്യമന്ത്രിക്കു ക്ലീന്‍ ചിറ്റ് നല്‍കിയതല്ലെന്നും ഫയലുകള്‍ വിശദമായി പഠിച്ചശേഷം വിജിലന്‍സ് ഡയറക്ടര്‍…

Read More

‘സ്ഥലം മാറ്റിക്കളയും കേട്ടോ…അതെല്ലാം തീരുമാനിക്കുന്നത് ഇപ്പോള്‍ ഞങ്ങള്‍’; ഭീഷണിയുമായി എന്‍ജിഒ അസോസിയേഷന്‍ നേതാവ്

  ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങള്‍ തീരുമാനിക്കുന്നത് തങ്ങളാണെന്ന ഭീഷണി പ്രസംഗവുമായി എന്‍ജിഒ അസോസിയേഷന്‍ നേതാവ്. പത്തനംതിട്ട മല്ലപ്പള്ളി താലൂക്ക് ഓഫിസിലോ യോഗത്തിലാണ് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം പി എസ് വിനോദ് കുമാര്‍ ഭീഷണി പ്രസംഗം നടത്തിയത്. റവന്യൂ വകുപ്പ് ഭരിക്കുന്നത് കോണ്‍ഗ്രസാണെന്നും ആരൊക്കെ എന്തൊക്കെ ചെയ്യണമെന്നും സ്ഥലം മാറ്റണമെന്നും എന്‍ജിഒ അസോസിയേഷന്‍ തീരുമാനമെടുത്ത് നടപ്പാക്കുമെന്ന് പുറത്തുവന്ന ഓഡിയോയിലുണ്ട്. (NGO Association leader threat speech)     തങ്ങളുടെ വരുതിക്ക് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രം മുന്നോട്ടുപോകാമെന്നും…

Read More

‘ഇ 20 പെട്രോളിൽ സർക്കാർ നിലപാട് അപലപനീയം; വാഹന ഉപഭോക്താക്കളെ അവഹേളിക്കുന്നു’; എഎ റഹീം

  ഇ 20 പെട്രോളിൽ വാഹന ഉപഭോക്താക്കളെ അവഹേളിക്കുന്ന വിധത്തിലാണ് കേന്ദ്രസർക്കാർ മറുപടിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം പി. ഇ 20യുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് വിരുദ്ധമാണ് വിഷയത്തിൽ പാർലമെന്റിൽ ലഭിച്ച മറുപടി. ഇത് ചൂണ്ടിക്കാട്ടി രാജ്യസഭ ചെയർമാന് അവകാശലംഘന നോട്ടീസ് നൽകുമെന്നും സർക്കാർ നിലപാട് അപലപനീയമാണെന്നും എ എ റഹീം പറഞ്ഞു.     BS3 വാഹനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് സമ്മതിച്ചുവെന്നും അനുഭവസ്ഥരുടെ പരാതികൾ തള്ളിപ്പറയുന്നുവെന്നും എഎ റഹീം…

Read More

പിഎം ശ്രീ; എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു; പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് തടസമില്ല; വി ശിവന്‍കുട്ടി

  പിഎം ശ്രീ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി വി. ശിവന്‍കുട്ടി. ഒരു രൂപ പോലും പിഎം ശ്രീ ഇനത്തില്‍ കൈപറ്റിയിട്ടില്ല. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് തടസമില്ലെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയില്‍ കേരളമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ മറുപടിക്ക് പിന്നാലെ വിഷയം വിഡി സതീശന്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് സിപിഐഎം നീക്കം.     ഇടതുപക്ഷ ജനാധിപത്യ മുന്നണി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്ര സഹമന്ത്രി സമ്മതിച്ചിരിക്കുകയാണ്….

Read More