‘തീവിഴുങ്ങിയ പോലെ പുകച്ചിൽ, ശുചിമുറിയിൽ പോകാൻ വീൽചെയർ, വിശപ്പ് തളർത്തി; പക്ഷേ പിന്നോട്ടില്ല’; നേഹ നിരാഹാരമിരുന്നത് 23 ദിവസം!
ന്യൂഡൽഹി∙ 23 ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ചിട്ട് ഇന്നു നാലാംദിവസം. മനസ്സിനും ശരീരത്തിനും തീവിഴുങ്ങിയ പോലൊരു പുകച്ചിലും വേദനയുമാണ്. ജന്തർ മന്തറിലെ നടപ്പാതയിൽ, ദ്വാരങ്ങൾ വീണ ടാർപോളിനു കീഴിൽ, ചുട്ടുപൊള്ളുന്ന വെയിലും കോരിച്ചൊരിയുന്ന മഴയുമേറ്റ് ഞാനുൾപ്പെടെ 6 പേരാണ് നിരാഹാരമിരുന്നത്. സമരത്തിന്റെ ആദ്യ 5 ദിവസത്തോളം വിശപ്പ് അനുഭവപ്പെട്ടത് വേദനയായാണ്. വാർത്തകളും പുസ്തകങ്ങളും വായിച്ച് അതിനെ മറികടക്കാൻ ശ്രമിച്ചു. ദൈനംദിനകാര്യങ്ങൾ എഴുതി സൂക്ഷിക്കാൻ ശ്രമിച്ചു. രണ്ടാമത്തെ ആഴ്ചയിലേക്കു കടന്നതോടെ ശരീരം തളർന്നു. ഞങ്ങളെ കാണാനും…
