Headlines

മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം

സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 15 വർഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോൺസൺ യാത്രയായത്. ജോൺസൺമാഷില്ലാതെ മലയാളികൾക്ക് ഒരു ജീവിതം ജീവിച്ചു തീർക്കാൻ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും ജോൺസൺമാഷിന്റെ ഏതെങ്കിലും ഒരു പാട്ട് നമുക്കൊപ്പമുണ്ടാകും. അതുല്യ സംഗീതജ്ഞൻ ജി ദേവരാജന്റെ ശിഷ്യനായാണ് ജോൺസൺ മാഷ് തുടക്കം കുറിച്ചത്. ഹാർമോണിയത്തോടും ഗിറ്റാറിനോടുമാടിരുന്നു പ്രിയം. ആരവം എന്ന ഭരതൻ സിനിമയിലൂടെയാണ് ജോൺസൺ മാഷ് സിനിമാലോകത്തേക്കെത്തുന്നത്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, തൂവാനത്തുമ്പികൾ, ഞാൻ…

Read More

‘അഭിജീത് ദിപ്കെ‌ AAP പ്രവർത്തകൻ: ജന്തർമന്തർ പ്രതിഷേധം കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ’; കിരൺ റിജിജു

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച് കേന്ദ്ര പാർലമന്ററികാര്യമന്ത്രി കിരൺ റിജിജു. അഭിജീത് ദിപ്കെ ആംആദ്മി പാർട്ടി പ്രവർത്തകനെന്നും വിദ്യാർഥികളെ മറയാക്കി എഎപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നുമാണ് വിമർശനം. ജന്തർമന്തർ പ്രതിഷേധത്തിൽ ഡൽഹി പൊലീസിനെ കിരൺ റിജിജു പ്രശംസിച്ചു. കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ. പ്രതിഷേധത്തിൽ ഒരാളുടെ പോലും എല്ലൊടിഞ്ഞിട്ടില്ലെന്നും വിദ്യാർത്ഥികളെന്ന വ്യാജേന നിരവധി ക്രിമിനലുകളാണ് നുഴഞ്ഞുകയറിയതെന്നും കിരൺ റിജിജു പറഞ്ഞു. പ്രതിഷേധത്തിൽ ഗുരുതര പരിക്കുകളോടെ ആരും ആശുപത്രിയിലില്ല. പ്രതിഷേധത്തിൽ വിദ്യാർത്ഥികളെന്ന…

Read More

കൈകളും കാലും വലിച്ചു കെട്ടി, ശിവൻകുട്ടിയെ കൊലപ്പെടുത്തിയത് ക്രൂരമായി; അക്രമികളുടേത് പ്രഫഷനൽ രീതി

ഹരിപ്പാട് ∙ നാടിനെ നടുക്കിയ കവർച്ചയ്ക്കും കൊലപാതകത്തിനും പിന്നിൽ ഒന്നിലേറെപ്പേരുണ്ടെന്ന് പൊലീസ് നിഗമനം. കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരെ (65) കൊലപ്പെടുത്തിയ നിലയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപത്തെ വാടകവീട്ടിൽ ഇന്നലെ രാവിലെയാണു കണ്ടെത്തിയത്.മകൾ ശ്രീകലയുടെ പ്രസവത്തിനായി ഇദ്ദേഹത്തിന്റെ ഭാര്യ സരസ്വതിയും ആശുപത്രിയിലായിരുന്നു. മകളുടെ മകൾ മാത്രമാണ് വീട്ടിൽ ഒപ്പം താമസിച്ചിരുന്നത്. സ്കൂൾ വിദ്യാർഥിനിയായ കുട്ടി കഴിഞ്ഞ ദിവസം ട്യൂഷൻ കഴിഞ്ഞെത്തിയപ്പോൾ വീട് പൂട്ടിയിട്ടിരുന്നു. ആശുപത്രിയിലുള്ള അമ്മൂമ്മയെ വിളിച്ചു പറഞ്ഞപ്പോൾ കൂട്ടുകാരിയുടെ വീട്ടിലേക്കു…

Read More

ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് യു.അബ്ദു റഹീം മുസ്‌ലിയാർ അന്തരിച്ചു

മലപ്പുറം∙ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റും പ്രഗൽഭ പണ്ഡിതനുമായ ശൈഖുനാ കിടങ്ങഴി യു.അബ്ദു റഹീം മുസ്‌ലിയാർ (85) അന്തരിച്ചു. ഇസ്‌ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളോളം സജീവമായി പ്രവർത്തിച്ച അദ്ദേഹം ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവര്യനാണ്. പ്രമുഖ സംഘാടകനും ആയിരുന്നു. ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് കിടങ്ങഴി ജുമാ മസ്ജിദിൽ.

Read More

അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള; പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് നൽകി

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് നൽകി. ഉത്തർപ്രദേശ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് തുടർനടപടികൾക്കായി ക്ഷേത്ര ട്രസ്റ്റിന് കൈമാറി. ലഖ്നൗ ഡിവിഷണൽ കമ്മിഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. SIT യുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുവരെ കേസെടുത്തത് എട്ടുപേർക്ക് എതിരെയാണ്. കൂടുതൽ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും. ഏകദേശം 200 കോടിയുടെ കൊള്ളയാണ് അയോധ്യയിൽ നടന്നിട്ടുള്ളത് എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അയോദ്ധ്യാരാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര…

Read More

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ലെന്ന് ട്രംപ്

ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറാവില്ലെന്നുമാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. അതിനിടെ ഒമാനെതിരെ ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. ഇറാനുമായുള്ള അമേരിക്കയുടെ നേരിട്ടുള്ള ചർച്ചകൾക്കിടയിൽ ഇടപെട്ടാൽ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോർമുസിലെ പുതിയ ജലപാതയെപ്പറ്റിയുള്ള ഇറാൻ – ഒമാൻ ചർച്ച അന്തിമഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപിന്റെ പ്രതികരണം. ഹോർമുസ് കടലിടുക്കിന്മേൽ അമേരിക്ക പൂർണ്ണ നിയന്ത്രണം സ്ഥാപിച്ചതായും ട്രംപ് അവകാശപ്പെട്ടു….

Read More

സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം; അഞ്ച് മാസത്തിനിടെ നൽകിയത് 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ

സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയ്ക്ക് 1.95 ലക്ഷത്തോളം ബ്ലോക്കിംഗ് ഓർഡറുകൾ നൽകി. കമ്പനിയുടെ പരിശോധനയില്ലാതെ തന്നെ സർക്കാർ നിർദേശിക്കുന്ന പോസ്റ്റുകൾ മൂന്ന് മണിക്കൂറിനുള്ളിൽ ഓട്ടോമാറ്റിക്കായി നീക്കം ചെയ്യപ്പെടും. ഓരോ മിനിറ്റിലും ഓരോ അക്കൗണ്ടോ പോസ്റ്റോ നീക്കം ചെയ്യാനാണ് കേന്ദ്രത്തിന്റെ നിർദേശം. ഏറ്റവും കൂടുതൽ നടപടി ഇൻസ്റ്റാഗ്രാമിലാണ്. ഇൻസ്റ്റയ്ക്ക് മാത്രമായി ലഭിച്ചത് ഒരു ലക്ഷത്തോളം നോട്ടീസുകളാണ്. ഫേസ്ബുക്കിന് 80,000-വും യൂട്യൂബിന് 15,000-വും ഓർഡറുകൾ ലഭിച്ചു. നീറ്റ് പരീക്ഷ…

Read More

പിഎസ്‍‍സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് പരാതി; നിയമോപദേശം തേടി ഗവർണർ

തിരുവനന്തപുരം∙ പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ഇടപെടലുമായി ഗവർണറും. പിഎസ്‍‍സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യുവമോർച്ച നൽകിയ പരാതിയിൽ ഗവർണർ നിയമോപദേശം തേടി. ഗവർണർ എന്ന നിലയ്ക്ക് ഇക്കാര്യത്തിൽ എന്തെല്ലാം ചെയ്യാനാകുമെന്ന് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുമായുള്ള ആശയവിനിമയത്തിനുശേഷമാകും നിയമോപദേശകർ ഗവർണർക്കു മറുപടി നൽകുക എന്നാണു വിവരം. പിഎസ്‍സി ഭരണഘടനാ സ്ഥാപനമായതിനാൽ നടപടിയെടുക്കാൻ രാഷ്ട്രപതിക്കാണ് അധികാരം. രാഷ്ട്രപതി സുപ്രീംകോടതിയുടെ അന്വേഷണത്തിനു റഫർ ചെയ്താൽ ചെയർമാനെയും അംഗങ്ങളെയും സസ്പെൻഡ് ചെയ്യാൻ ഗവർണർക്കു കഴിയും. ഇതിനുശേഷം സുപ്രീം കോടതിയുടെ നിർദേശപ്രകാരം…

Read More

ഹോർമുസിൽ തടസ്സം നിന്നാൽ ഒമാനെ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിങ്ടൻ‍/മസ്കത്ത്∙ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനുമായുള്ള കരാറിന് തടസം സൃഷ്ടിച്ചാൽ ഒമാനിൽ ബോംബാക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച് ഒമാനും ഇറാനും തമ്മിൽ ചർച്ചകൾ പുരോഗമിക്കവേയാണ് ട്രംപിന്റെ പ്രതികരണം. ഒമാൻ തടസ്സം സൃഷ്ടിച്ചാൽ ബോംബിടുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഹോർമുസ് വിഷയത്തിൽ അമേരിക്കയും സ്വന്തമായി ചർച്ചകൾ തുടരുന്നുണ്ടെന്നും ഇറാൻ കീഴടങ്ങലിന്റെ വെള്ളക്കൊടി ഉയർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി ബന്ധപ്പെട്ട് തനിക്ക് തിടുക്കമില്ലെന്നും ഇറാൻ റവല്യൂഷനറി…

Read More

മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം, ട്രൈബ്യൂണലുകൾക്ക് അധികാരം: വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി

ന്യൂഡൽഹി ∙ മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാൻ വയോജനട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. പ്രായമേറുന്നത് അവഗണന, അരക്ഷിതാവസ്ഥ, അപമാനം എന്നിവയ്ക്കു കാരണമാകരുത്. ഈ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് മുതിർന്നപൗരർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള 2007ലെ നിയമമെന്നും ജഡ്ജിമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഉചിതവും അനിവാര്യവുമെങ്കിൽ ഒഴിപ്പിക്കൽ ഉത്തരവു പുറപ്പെടുവിക്കാൻ ട്രൈബ്യൂണലുകൾക്കു കഴിയും. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം അടക്കം ഭരണഘടനാ തത്വങ്ങൾ പരിഗണിച്ചു വേണം നിയമത്തെ വ്യാഖാനിക്കാനെന്നും…

Read More