Headlines

ആകാശച്ചുഴിയല്ല, അപകടകാരണം ലഹരി? പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് പോസിറ്റീവ്; എയർഇന്ത്യ വിമാനം പതിച്ചത് 300 അടി താഴ്ചയിലേക്ക്

  ന്യൂഡല്‍ഹി∙ എയർഇന്ത്യ വിമാനം അപകടത്തിൽ പെട്ട സംഭവത്തിൽ പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവ്. സംഭവം എയർഇന്ത്യ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പരിശോധനകൾ നടത്തിയെങ്കിലും തങ്ങളുമായി ഫലം പങ്കുവച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. തായ്‌ലാൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് 145 യാത്രക്കാരുമായി പുറപ്പെട്ട എയർഇന്ത്യ വിമാനമാണ് 300 അടി താഴ്ചയിലേക്ക് പതിച്ചത്. നാല് ക്രൂ അംഗങ്ങൾ ഉൾപ്പടെ 17 പേർക്ക് പരുക്കേറ്റിരുന്നു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം നടത്തുന്നുണ്ട്. ഒഡിഷയ്ക്ക് സമീപം…

Read More

‘സ്പെഷൽ’ വലയി‌ട്ട് പൊലീസ്; വീണത് ആയങ്കിയും 25 ഗുണ്ടകളും; ഓപ്പറേഷൻ ഗ്രിപ്് തുടങ്ങി

  തിരുവനന്തപുരം ∙ സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി രംഗത്തെത്തിയതോടെ ഗുണ്ടകളെ പിടികൂടാനുള്ള സ്‌പെഷൽ ഡ്രൈവുമായി വീണ്ടും കേരള പൊലീസ്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ആവിഷ്കരിച്ച ഓപ്പറേഷൻ ഗ്രിപ് പദ്ധതി സംസ്ഥാന വ്യാപകമായി പുനരാരംഭിച്ചു.ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള ‘ഓപ്പറേഷൻ ഗ്രിപ് 2.0’ന്റെ ആദ്യലക്ഷ്യം അർജുൻ ആയങ്കി തന്നെയായിരുന്നു. ഇന്നു പുലർച്ചെ ഇയാളെ പിടികൂടുകയും ചെയ്തു. അർജുനുമായി ബന്ധപ്പെട്ട 25 പേരെ കണ്ണൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽനിന്നു പിടികൂടിയതായും പൊലീസ് അറിയിച്ചു.പിടികിട്ടാപ്പുള്ളികൾ, കാപ്പ കേസ്…

Read More

ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിലിനു നാവികസേനയും; ഐഎൻഎസ് കൽപേനി നീണ്ടകരയിൽ, ഡൈവിങ് ആരംഭിച്ചു

  കൊച്ചി ∙ നീണ്ടകരയിൽ കടലിൽ കാണാതായ 26കാരൻ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിലിന് ഇന്ത്യൻ നാവികസേനയും. നാവികസേനയുടെ വിദഗ്ധ സ്കൂബ സംഘവും ഹെലികോപ്റ്ററുകളും തിരച്ചിലിനു നേതൃത്വം നൽകുന്നുണ്ട്. ആഴക്കടലിലെ പരിശോധനകൾ ശക്തമാക്കുന്നതിനായി കൊച്ചിയിൽനിന്ന് ഇന്നലെ രാത്രി പുറപ്പെട്ട നാവികസേനയുടെ അതിവേഗ പട്രോളിങ് യുദ്ധക്കപ്പലായ ഐഎൻഎസ് കൽപേനി നിലവിൽ നീണ്ടകര തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുകയാണ്.പ്രത്യേക പരിശീലനം ലഭിച്ച നാവികസേനയുടെ ഡൈവിങ് സംഘം കപ്പലിലുണ്ട്. ഡൈവിങ് നടത്തേണ്ട കൃത്യമായ സ്ഥലം നിർണയിക്കുന്നതിനായി മറൈൻ എൻഫോഴ്സ്‌മെന്റുമായി സംഘം…

Read More

പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം; ശക്തമായ ഇടപെടലിന് ബിജെപി, മുഖ്യമന്ത്രിക്ക് കത്ത് അയച്ച് രാജീവ് ചന്ദ്രശേഖർ

  പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിൽ ശക്തമായി ഇടപെടാനൊരുങ്ങി ബിജെപി. സമരം വിപുലപ്പെടുത്തും. ഉദ്യോഗാർഥികളെ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. ഉദ്യോഗാർഥികളെ സർക്കാർ അടിയന്തിരമായി ചർച്ചയ്ക്കു വിളിക്കണമെന്ന് ആവശ്യം.     ഉദ്യോഗാർഥികളെ കേൾക്കേണ്ടത് ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്തം. മുഖ്യമന്ത്രിയുടെ മനോഭാവം മൂലം യുവാക്കൾ തെരുവിൽ പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്. നിയമന നടപടികളിലുള്ള വിശ്വാസം പുനസ്ഥാപിക്കണം. കാലതാമസം സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുമെന്നും രാജീവ്‌ ചന്ദ്ര ശേഖർ വ്യക്തമാക്കി.   മൽസ്യത്തൊഴിലാളികൾക്കായി…

Read More

അർധരാത്രിയോടെ വെള്ളം ഇരച്ചെത്തി വീടുകൾ മുങ്ങി: കെട്ടിനിന്നത് ഒരു ദിവസത്തിലേറെ

  മട്ടന്നൂർ ∙ കാര പേരാവൂർ തെളുപ്പിൽ പഴശ്ശി പദ്ധതിയുടെ പ്രധാന കനാൽ തകർന്നതിനെത്തുടർന്ന് പത്തോളം വീടുകളിൽ വെള്ളം കയറി. വൻ നാശനഷ്ടമുണ്ടായി. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. കനാലിനടിയിൽ വെള്ളമൊഴുകുന്ന കലുങ്ക് കാലപ്പഴക്കത്താൽ തകരുകയും കനാലിലെ വെള്ളം കലുങ്ക് വഴി ഇരുഭാഗത്തേക്കും ഇരച്ചുകയറുകയുമായിരുന്നു. കനാലിന്റെ ആദ്യഭാഗം തകർന്ന് ഒരു മണിക്കൂറിനുശേഷമാണു മറുഭാഗം തകർന്നത്. തുടർന്ന് ഇരുഭാഗത്തേക്കും വെള്ളമൊഴുകിയെത്തി. മന്ത്രി സണ്ണി ജോസഫ് സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. തകർന്ന കനാലും റോഡും പുനഃസ്ഥാപിക്കാൻ 2.50 കോടിയുടെ…

Read More

‘മത്സ്യത്തൊഴിലാളികൾ ക്രിസ്തീയ വിഭാഗത്തിൽ ഉള്ളവരായതിനാൽ അവിടേക്കു പോകേണ്ടത് ക്രിസ്ത്യൻ മന്ത്രിമാരാണെന്ന ധാരണയാണ് മുഖ്യമന്ത്രിക്ക്’ : വിവാദം

  തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റ് മാർച്ചിനിടെ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.അനൂപ്. മത്സ്യത്തൊഴിലാളികൾ ക്രിസ്തീയ വിഭാഗത്തിൽ നിന്നുള്ളവരായതിനാൽ അവിടേക്കു പോകേണ്ടത് 2 ക്രിസ്ത്യൻ മന്ത്രിമാരാണെന്നുള്ള തെറ്റായ ധാരണയ്ക്ക് ഉടമയാണ് മുഖ്യമന്ത്രി എന്നു പറഞ്ഞ ശേഷമാണ് അനൂപ് അധിക്ഷേപ വാക്ക് പ്രയോഗിച്ചത്. ഈ പരാമർശം വിവാദമായി. ഇതു സംബന്ധിച്ചു പൊലീസിനു പരാതി ലഭിച്ചിട്ടില്ല.‍സർക്കാർ മത്സ്യത്തൊഴിലാളികളുടെ ദുരിതം കാണാതെ മുന്നോട്ടു പോവുകയാണെന്നും അനൂപ് വിമർശിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.

Read More

‘കുറച്ചു മനഃസാക്ഷി കാണിച്ചിരുന്നെങ്കിൽ… അവസാനമായി ഒന്നു തൊടാൻ പോലും കഴിഞ്ഞില്ലല്ലോ’; വേദനയോടെ രാജേഷിന്റെ കുടുംബം

  തിരുവനന്തപുരം ∙ ‘കുറച്ചു മനഃസാക്ഷി കാണിച്ചിരുന്നെങ്കിൽ എനിക്കും അവന്റെ കുഞ്ഞുങ്ങൾക്കും രാജേഷിനെ ഒന്നു തൊടുകയെങ്കിലും ചെയ്യാമായിരുന്നു’ – ആശ്വാസവാക്കുകളുമായി ഉറ്റവർ വീട്ടിലേക്ക് ഒഴുകിയെത്തുമ്പോഴും ഉള്ളിലെ നീറ്റൽ മറച്ചുവയ്ക്കാൻ പിതാവ് രാജശേഖരന് കഴിയുന്നില്ല.   കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നേമം കല്ലിയൂർ‌ സ്വദേശി ആർ.രാജേഷിന്റെ സംസ്കാരം കഴിഞ്ഞ് 4 ദിവസം പിന്നിട്ടു. ആ സങ്കടക്കണ്ണീർ പക്ഷേ ഇപ്പോഴും തോർന്നിട്ടില്ല. മറ്റൊരു ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയ ‘ഹീറോ’യോട് സർക്കാർ സംവിധാനം കാണിച്ച അനാസ്ഥയുടെ…

Read More

റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ജോലി വാഗ്ദാനം ചെയ്ത്15.90 ലക്ഷം രൂപ തട്ടി; ദമ്പതികൾക്കായി തിരച്ചിൽ

  നീലേശ്വരം ∙ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ജോലി വാഗ്ദാനം ചെയ്ത് കരിന്തളത്തെ യുവതിയുടെ 15.90 ലക്ഷം രൂപ തട്ടിയ കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. എൻജിനീയറിങ് ബിരുദധാരി കരിന്തളം വേളൂർ കുന്നത്ത് ഹൗസിലെ കെ.ആതിരയാണ് പരാതിക്കാരി. ആതിരയുടെ പരാതിയിൽ തൃക്കരിപ്പൂരിലെ തലിച്ചാലത്തെ ബാബു തിരുവാരത്ത്, ഭാര്യ സജിത ബാബു എന്നിവരുടെ പേരിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. ഒട്ടേറെപ്പേർക്ക് ജോലി വാങ്ങിക്കൊടുത്ത തൃക്കരിപ്പൂരിലെ ദമ്പതികളെക്കുറിച്ച് ബന്ധുവായ ഒരാൾ പറഞ്ഞതുപ്രകാരമാണ് യുവതി അറിയുന്നത്. 2025 ജനുവരിയിലാണ് തൃക്കരിപ്പൂർ തലിച്ചാലത്തുവച്ച്…

Read More

ആളെ ‘കണ്ടില്ലെങ്കിൽ’ എൽപിജി സിലിണ്ടർ ബുക്കിങ് റദ്ദാക്കുന്നു; വിശദീകരണം നൽകാതെ കമ്പനികൾ

  തിരുവനന്തപുരം ∙ ഏജൻസികളിൽനിന്നു പാചകവാതകസിലിണ്ടർ വിതരണം 2 ദിവസത്തിൽ കൂടുതൽ വൈകിയാൽ ബുക്കിങ് റദ്ദാക്കുന്ന സംഭവങ്ങളിൽ വിശദീകരണം നൽകാതെ പാചകവാതക റീഫില്ലിങ് കമ്പനികൾ. എന്നാൽ, ബിപിസിഎൽ ഉപയോക്താക്കളുടെ ബുക്കിങ്ങുകൾ, വിതരണ ഏജൻസികൾ അറിയാതെ സെയിൽസ് ഓഫിസർമാർ നേരിട്ടു റദ്ദാക്കുന്നതായി ഏജൻസികളുമായി ബന്ധപ്പെട്ടവർ ‘മനോരമ’യോടു പറഞ്ഞു.   മൂന്നു തവണ വിതരണത്തിന് എത്തുമ്പോഴും ഉപയോക്താവിനെ കാണാതെ മടങ്ങേണ്ടിവരുന്ന സന്ദർഭങ്ങളിൽ മാത്രമാണ് ബുക്കിങ് റദ്ദാക്കാൻ അനുവാദമുള്ളത് എന്നാണ് ബിപിസിഎൽ അധികൃതർ നൽകുന്ന അനൗദ്യോഗിക വിശദീകരണം. വിതരണത്തിന് വീടുകളിൽ എത്തുമ്പോൾ…

Read More

ഫ്രഷ് കട്ട് പ്ലാന്റ് ഹൈക്കോടതിയുടെ അന്തിമവിധി വരും വരെ പ്രവർത്തിപ്പിക്കില്ല; ഉപരോധ സമരം അവസാനിപ്പിച്ചു

  താമരശ്ശേരി ∙ ശ്വസിക്കാൻ ശുദ്ധവായുവും ജീവിക്കാൻ ശുദ്ധജലവും തങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച് നാടൊന്നിച്ചു നടത്തിയ ജനകീയ രാപകൽ ഉപരോധ സമരം ഫലം കണ്ടു. പി.കെ.ഫിറോസ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ താമരശ്ശേരി റസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയിൽ, ഹൈക്കോ‍ടതിയുടെ അന്തിമവിധി വരും വരെ പ്ലാന്റ് പ്രവർത്തിപ്പിക്കില്ലെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്. പി.കെ.ഫിറോസ് എംഎൽഎയുടെ നേ‍ത്വത്തിൽ നടന്നു വരുന്ന അനിശ്ചിതകാല ഉപരോധമാണ് അവസാനിപ്പിച്ചത്. എന്നാൽ, സമര സമിതി നടത്തി വരുന്ന സമരപരിപാടികൾ തുടരും.കമ്പനിയിലേക്ക് മാലിന്യം എത്തിക്കാനോ…

Read More