Headlines

എഴുകുംവയലിൽ മകൻ മാതാപിതാക്കളെ കൊലപെടുത്തിയത് അതിക്രൂരമായി; കൊലയ്ക്ക് ശേഷം ദൃശ്യങ്ങൾ പകർത്തി ബന്ധുവിന് അയച്ചു

ഇടുക്കി: എഴുകുംവയലിൽ നടന്നത് കൊടും ക്രൂരത. മകൻ മാതാപിതാക്കളെ കൊലപെടുത്തിയത് അതിക്രൂരമായി. കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവകയിലെ വൈദികന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എഴുകുംവയൽ പാറത്തറയിൽ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയത് ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു. അജീഷ് ലഹരിക്ക് അടിമയെന്ന് നാട്ടുകാർ പറയുന്നു. ലഹരിയ്ക്കടിമയായ മകൻ വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും മതാപിതാക്കളെ ക്രൂരമായി മർദിക്കുകയും ചെയ്തു. പിന്നാലെയാണ് വീട്ടിൽ തന്നെയുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും…

Read More

അമൃതാഞ്ജൻ, മാർഗോ, സുലേഖ… കപ്പലോടിച്ചും ബാങ്ക് തുടങ്ങിയും ഇന്ത്യ നേടിയ സ്വാതന്ത്ര്യം; ബ്രിട്ടീഷുകാരെ പറഞ്ഞുവിട്ടത് മുദ്രാവാക്യം വിളിച്ച് മാത്രമല്ല!

‘ഇംഗ്ലിഷുകാരൻ ഒരു സ്‌പോഞ്ചുപോലെയാണു പ്രവർത്തിച്ചത്. ഗംഗയുടെ തീരത്തുനിന്ന് സമ്പത്തു മുഴുവൻ വലിച്ചെടുത്ത്, തെംസിന്റെ തീരത്തു പിഴിഞ്ഞു’. ഇതു പറഞ്ഞത് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായ ജോൺ സള്ളിവനായിരുന്നു. ഒരുകാലത്ത് ലോക സമ്പദ്‌വ്യവസ്ഥയുടെ കാൽഭാഗത്തോളം ഇന്ത്യയുടെ സംഭാവനയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും 23% ആയിരുന്നു ഇന്ത്യയുടെ പങ്കെന്ന് സാമ്പത്തിക ചരിത്രകാരൻമാർ കണക്കുകൂട്ടുന്നു. യൂറോപ്പിന് ഒപ്പം വരുമായിരുന്നു ഇത്. എന്നാൽ, ബ്രിട്ടിഷുകാർ ഇന്ത്യ വിടുമ്പോഴേക്കും അതു വെറും മൂന്നേ മൂന്നു ശതമാനമായി കുറഞ്ഞിരുന്നു. ഇവിടെനിന്നു വിഭവങ്ങൾ കൊള്ളയടിച്ചാണ് ബ്രിട്ടനിൽ…

Read More

ഹോർമുസ് അമേരിക്കൻ ‘ടെറിട്ടറി’ എന്ന് ട്രംപ്; അതിമോഹമെന്ന് ഇറാൻ, ഇനി ‘ബ്രിക്സ്’ യുദ്ധം, പെസെഷ്കിയാൻ ഇന്ത്യയിലേക്ക്

ഇറാനും യുഎസും തമ്മിലുള്ള യുദ്ധം സമവായത്തിലേക്ക് നീങ്ങുന്നതിനു പകരം കൂടുതൽ വഷളാകുന്നു. ഹോർമുസ് കടലിടുക്കിനെ അമേരിക്കയുടെ ഭാഗമായി (യുഎസ് ടെറിട്ടറി) പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കും. നിലവിൽ യുഎസ് സൈന്യം ഹോർമുസിന്റെ നിയന്ത്രണം പിടിച്ചെടുത്തെന്ന് അവകാശപ്പെടുന്നുണ്ട്.യുദ്ധത്തിൽ ഇറാൻ തോൽക്കുമെന്നും ഹോർമുസ് അമേരിക്കൻ ‘ടെറിട്ടറി’ ആകുമെന്നും യുഎസിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികളെ അഭിസംബോധന ചെയ്യുമ്പോഴാണ് ട്രംപ് പറഞ്ഞത്. ഹോർമുസിന്റെ പേര് ‘അമേരിക്കൻ കടലിടുക്ക്’ എന്നാക്കുമെന്ന് ട്രംപ് നേരത്തേയും പറഞ്ഞിരുന്നു. ഇറാനെ ഒരിക്കലും ആണവശക്തിയാകാൻ അനുവദിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു.എന്നാൽ, ട്രംപിന്റേത്…

Read More

കപ്പലുകൾക്കുനേരെ ഹോർമുസിൽ വീണ്ടും ഇറാൻ ആക്രമണം; ആക്രമിക്കപ്പെട്ടത് യുഎഇ കപ്പലുകൾ, മുന്നറിയിപ്പ് നൽകി യുഎസ്

ദുബായ് ∙ അബുദാബി നാഷനൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) 2 കപ്പലുകൾക്കു നേരെ ഹോർമുസിൽ ആക്രമണം. ആർക്കും പരുക്കില്ല. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. മറ്റു 2 കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതായി യുകെ മാരിടൈം ഏജൻസി അറിയിച്ചു. ഇറാന്റെ അനുവാദമില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ ആക്രമിക്കുമെന്ന് റവലൂഷനറി ഗാർഡ് ആവർത്തിച്ചു. ഇറാനെതിരായ നാവിക ഉപരോധം അനിശ്ചിത കാലത്തേക്കു തുടരുമെന്ന് യുഎസും തിരിച്ചടിച്ചു. ഒരു രാജ്യവും ഇന്നേവരെ കണ്ടിട്ടില്ലാത്ത…

Read More

എൺപതാം സ്വാതന്ത്ര്യദിന നിറവിൽ രാജ്യം; പ്രധാനമന്ത്രിയുടെ അഭിസംബോധന അൽപസമയത്തിനകം

ന്യൂഡൽഹി/തിരുവനന്തപുരം∙ രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തും. അൽപസമയത്തിനുള്ളിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകും.സ്വാതന്ത്ര്യദിനാഘോഷത്തിനെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. ദേശീയഗീതത്തിന്റെ 150ാം വാർഷികം ആഘോഷിക്കുന്ന ഇക്കൊല്ലം ആദ്യമായി സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ വന്ദേമാതരം ആലപിക്കും.ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്വീകരിക്കും. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തും. തുടർന്ന് വ്യോമസേന ഹെലികോപ്റ്ററുകളിലെ പുഷ്പവൃഷ്ടിക്കുശേഷം എൻസിസി കേഡറ്റുകൾ…

Read More

പഠിച്ചുനേടിയ സ്വാതന്ത്ര്യം…: ചെങ്കൽ ക്വാറിയിൽ പണിക്കെത്തി; ഒഡീഷ സ്വദേശി നേടിയത് എൻജിനീയറിങ് ബിരുദവും ജോലിയും

പയ്യാവൂർ (കണ്ണൂർ) ∙ അ‍ഞ്ചുവർഷം മുൻപ് അതിഥിത്തൊഴിലാളിയായി കേരളത്തിലെത്തിയ ഒഡീഷ സ്വദേശി റിങ്കു ഉത്തൻ സിങ് കഴിഞ്ഞദിവസം എൻജിനീയറിങ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയപ്പോൾ, ഒരു കുടുംബത്തിനു മുന്നിൽ തുറന്നത് സാധ്യതകളുടെയും സ്വാതന്ത്ര്യത്തിന്റെയും വാതിൽ. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലെ പരേതനായ അലെജ് ഉത്തൻ സിങ് – പ്രാഞ്ചിസ്ക ദമ്പതികളുടെ മകനാണ് റിങ്കു. കൂലിപ്പണി ചെയ്താണ് മാതാപിതാക്കൾ കുടുംബം പുലർത്തിയത്. 2011 ൽ പിതാവിന്റെ മരണത്തോടെ ജീവിതം വഴിമുട്ടി. ഉയർന്ന മാർക്കോടെ പ്ലസ്ടു ജയിച്ച റിങ്കുവിന്റെ സ്വപ്നങ്ങൾക്കു ചിറകുതുന്നാൻ അമ്മയുടെ…

Read More

ത്രിവർണ ശോഭയിൽ രാജ്യം: ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം

ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം. രാജ്യത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം ഈ ദിനത്തിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെപ്പറ്റി കൂടി നാം ബോധവാന്മാരാകണം. 1947 ഓഗസ്റ്റ് 14 അർധരാത്രി. കൊളോണിയൽ ഭരണത്തിന്റെ അടിമത്തത്തിൽ നിന്നും സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും പ്രകാശത്തിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം. ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെയാണ് ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ കേട്ടത്. ‌ ചമ്പാരൻ സത്യഗ്രഹവും ഖിലാഫത്തും നിസ്സഹകരണപ്രസ്ഥാനവും ദണ്ഡിയാത്രയും ക്വിറ്റ് ഇന്ത്യ സമരവും. ഗാന്ധിജിയുടെ നേതൃത്വത്തിൽ…

Read More

മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത വേദിയിലെ ശുദ്ധികലശം; ദേശീയ പട്ടികജാതി കമ്മീഷനും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത വേദിയിലെ ശുദ്ധികലശത്തില്‍ ദേശീയ പട്ടികജാതി കമ്മീഷനും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി. കെ സുധാകരന്‍ എംപിയാണ് പരാതി നല്‍കിയത്. എസ്‌സി/എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരം കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപെട്ടാണ് പരാതി. ഹല്‍ദ്വാനിയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബി ജെ പി പ്രവര്‍ത്തകര്‍ വേദി ശുദ്ധീകരിച്ചെന്നും താന്‍ ദളിതനായതുകൊണ്ടാണെന്ന് അങ്ങനെ ചെയ്തതെന്നും അപമാനിതനായെന്നുമാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്നലെ രാജ്യസഭയില്‍ പരാതി ഉന്നയിച്ചിരുന്നു.ഈ രാജ്യത്ത് ദളിതര്‍ക്ക് ഇടമില്ലെന്ന് ഞങ്ങള്‍…

Read More

‘ആർക്കും നീതി നിഷേധിക്കരുത്, വികസനം എല്ലാ ജനങ്ങളിലേക്കും എത്തണം; ഇന്ത്യയെ നക്സൽ വിമുക്തമാക്കിയത് വലിയൊരു ദേശീയ നേട്ടമാണ്’, രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ രാഷ്‌ട്രപതി

ന്യൂഡൽഹി: 2047-ഓടെ ഒരു ‘വികസിത ഭാരതം’ കെട്ടിപ്പടുക്കുന്നതിലേക്കുള്ള പാതയിലാണ് നാം മുന്നേറുന്നതെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു. ആധുനിക രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ പുരോഗമിക്കുമ്പോൾ, വികസനത്തിന്റെ നേട്ടങ്ങൾ ഓരോ വ്യക്തിയിലും എത്തിച്ചേരണം, ആർക്ക് നേരെയും നീതി നിഷേധിക്കപ്പെടരുത്. രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. ഇന്ത്യയെ നക്സൽ വിമുക്തമാക്കിയത് ഒരു വലിയ ദേശീയ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ദശാബ്ദങ്ങളോളം നക്സലിസം രാജ്യത്തിന് വലിയൊരു വെല്ലുവിളിയായിരുന്നു. ഇന്ത്യയെ നക്സൽ വിമുക്തമാക്കിയത്…

Read More

ഓണാവധി: കേരളത്തിലേക്ക് കര്‍ണ്ണാടകയുടെ 150 ബസ് സര്‍വീസ് നടത്തും, തീരുമാനം കെ സി വേണുഗോപാലിന്റെ ആവശ്യം പരിഗണിച്ച്

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ്സ് സര്‍വീസ് നടത്തണമെന്ന കെ സി വേണുഗോപാല്‍ എംപിയുടെ നിര്‍ദ്ദേശം അനുസരിച്ച് 150 സര്‍വീസ് നടത്താന്‍ ഉത്തരവ് നല്‍കി ഗതാഗത മന്ത്രി ബിഎസ് ബൈരതി സുരേഷ്. ബാംഗ്ലൂരില്‍ നിന്ന് 60 ബസുകളാണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ട്രെയിനില്‍ ടിക്കറ്റ് കിട്ടാത്ത സാഹചര്യവും സ്വകാര്യബസ്സുകളുടെ അമിത ടിക്കറ്റ് നിരക്കും കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നത് തിരിച്ചറിഞ്ഞാണ് ബസ് സര്‍വീസിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടത്….

Read More