കുറ്റിപ്പുറം അപകടം: ബസ് ഓടിയത് 100 കിലോമീറ്ററോളം വേഗത്തിൽ; പ്രദേശത്ത് പരമാവധി വേഗപരിധി 50 കിലോമീറ്റർ
കുറ്റിപ്പുറം ∙ ദേശീയപാതയിൽ റെയിൽവേ മേൽപാലത്തിനു സമീപം സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് തലകീഴായിമറിഞ്ഞ് ഒരാൾ മരിക്കുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്ത അപകടത്തിൽ മോട്ടർവാഹന വകുപ്പ്, പൊലീസ്, നാറ്റ്പാക്, ദേശീയപാതാ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന പൂർത്തിയായി. വളവിൽ വാഹനം അമിതവേഗത്തിലായിരുന്നതും മഴയെത്തുടർന്ന് ഉണ്ടായ അക്വാപ്ലെയ്നിങ്ങുമാണ് അപകടത്തിനു പ്രാഥമിക കാരണമായതെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി.പരമാവധി 50 കിലോമീറ്റർ മാത്രം വേഗപരിധിയുള്ള പ്രദേശത്ത് 100 കിലോമീറ്ററോളം വേഗത്തിലാണ് വാഹനം സഞ്ചരിച്ചിരുന്നത്. മഴയുള്ള സമയത്ത് ഇത്രയും ഉയർന്ന വേഗത്തിൽ വളവ്…
