Headlines

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ്

  ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍. രണ്ട് ദിവസമായി യുഎസ് ഇറാനെതിരെ ആക്രമണം നടത്താത്ത പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം, ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനെതിരായ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നേരത്തെ ട്രംപ് അമേരിക്കന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നു.     തുടര്‍ച്ചയായ 13 ദിവസത്തെ വ്യോമാക്രമണത്തിന് ശേഷമാണ് അമേരിക്ക ആക്രമണം നിര്‍ത്തിവെക്കുന്നത്. വലിയ യുദ്ധത്തിലേക്ക് നീങ്ങാതെ നയതന്ത്ര…

Read More

പൂർത്തിയായത് 8 മാസത്തെ ദൗത്യം; എക്സ്പെഡിഷൻ 74 ദൗത്യസംഘം തിരികെ ഭൂമിയിലെത്തി

  അസ്താന: എട്ട് മാസത്തെ ദൗത്യത്തിന് ശേഷം എക്സ്പെഡീഷൻ 74 സംഘങ്ങളുമായി സോയൂസ് എംഎസ്-28 പേടകം കസാഖിസ്ഥാനിൽ ഇറങ്ങി. അമേരിക്കൻ സഞ്ചാരിയായ ക്രിസ് വില്ല്യംസ് റഷ്യൻ സഞ്ചാരികളായ സെർജി കുദ്-സ്വേർകോവ്, സെർജി മിഖേവ് എന്നിവരാണ് ഭൂമിയിൽ തിരികെയെത്തിയിരിക്കുന്നത്. പാരച്യൂട്ട് വഴിയാണ് ലാൻഡിങ് നടന്നത്. എട്ടുമാസം ബഹിരാകാശത്ത് ചെലവഴിച്ച സംഘം മനുഷ്യശരീരം ബഹിരാകാശവുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്ന എന്നും ആരോഗ്യ പ്രശ്നങ്ങൾക്ക് പുതിയ ചികിത്സ കണ്ടെത്താനുള്ള പരീക്ഷണങ്ങളും നടത്തി. ബഹിരാകാശ നിലയത്തിൻ്റെ അറ്റകുറ്റപ്പണികളും സംഘം നടത്തി.

Read More

‘ഈ വിജയം ജനാധിപത്യത്തിൻ്റെ വിജയം’; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് കൊച്ചിയില്‍ റാപ്പര്‍ വേടന്റെ ആസാദി യാത്ര

  കൊച്ചി: ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്നാലെ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതില്‍ ആഹ്ലാദം പങ്കുവെച്ച് റാപ്പന്‍ വേടന്‍ അടക്കമുള്ളവരുടെ ആസാദി യാത്ര. കൊച്ചിയിലാണ് യാത്ര സംഘടിപ്പിച്ചത്. ഭരണഘടനയും ബി ആര്‍ അംബേദ്ക്കറുടെ ചിത്രവും ഉയര്‍ത്തിപ്പിടിച്ചാണ് വേടന്റെയും സംഘത്തിന്റെയും പദയാത്ര. ധര്‍മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യ വിശ്വാസികള്‍ക്ക് സന്തോഷം പകരുന്നതാണെന്ന് വേടന്‍  പറഞ്ഞു. അതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിനാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്നും വേടന്‍ പറഞ്ഞു.   എത്ര വലിയ ഫാസിസ്റ്റ്, ജനവിരുദ്ധ സര്‍ക്കാരാണെങ്കിലും വിദ്യാര്‍ത്ഥികളുടെയും ജനാധിപത്യ വിശ്വാസികളുടെയും മുന്നില്‍ മുട്ടുമടക്കുന്നതിന്റെ…

Read More

നെഹ്രു ട്രോഫി വള്ളംകളി നടത്തിപ്പ്:വിവാദ കമ്പനിയായ ഓസ്‌കാര്‍ ഇവന്റ്‌സിനെ ഒഴിവാക്കി; വീണ്ടും ടെൻഡർ വിളിക്കും

  ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയുടെ വേദിയും സൗകര്യങ്ങളും ഉൾപ്പെടെയുള്ള നടത്തിപ്പില്‍ നിന്ന് വിവാദ കമ്പനിയായ ഓസ്‌കാര്‍ ഇവന്റ്‌സിനെ ഒഴിവാക്കി. എന്‍ടിബിആര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ എതിര്‍പ്പിന് പിന്നാലെ ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കിയത്. ഇറിഗേഷന്‍ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കൊച്ചിയില്‍ ഉമാ തോമസിന് പരിക്കേറ്റ പരിപാടിയുടെ സംഘാടക കമ്പനിയായ ഓസ്‌കാര്‍ ഇവന്റ്‌സിന് കരാർ നൽകാനുള്ള നീക്കത്തിൽ എതിർപ്പുകൾ ഉയർന്നിരുന്നു.   ടെന്‍ഡര്‍ സമര്‍പ്പിച്ച മൂന്ന് കമ്പനികളില്‍ നിന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഓസ്‌കാര്‍ ഇവന്റ്‌സിനെ തെരഞ്ഞെടുത്തു എന്നാണ് ഇന്‍ഫ്രാസ്ട്രക്ചര്‍…

Read More

‘ധർമേന്ദ്ര പ്രധാന്റെ രാജി കേവലം ഒരു മന്ത്രിയുടെ പതനമല്ല, മോദിയുടെ രാഷ്ട്രീയ പിൻവലിയലാണ്’

  കോക്രോച്ച് ജനതാ പാർട്ടി നടത്തിയ യുവജന പ്രക്ഷോഭത്തിന്റെ നേട്ടം ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ഒതുങ്ങുന്നതല്ല. ആഴമേറിയൊരു മുറിവാണ് അത് ഏൽപിച്ചിരിക്കുന്നത്: നരേന്ദ്ര മോദി ഏറെ പണിപ്പെട്ട് വളർത്തിയെടുത്ത ‘അപരാജിതനായ ഭരണാധികാരി’ എന്ന പ്രതിഛായയെ അതു തകർത്തെറിഞ്ഞിരിക്കുന്നു. അമിത് ഷായുടെ രാഷ്ട്രീയ തന്ത്രജ്ഞതയെക്കുറിച്ചുള്ള മിഥ്യാധാരണയുടെ പൊള്ളത്തരം തുറന്നുകാട്ടിയിരിക്കുന്നു. ഈ പ്രക്ഷോഭത്തെ നേരിടാൻ അമിത് ഷാ അഭയം പ്രാപിച്ചത് തന്റെ സഹജവാസനയിലാണ്– വിയോജിക്കുന്ന ഓരോ ശബ്ദത്തെയും ഓരോ ജനാധിപത്യ രോദനത്തെയും നിശ്ശബ്ദമാക്കുകയും അപകീർത്തിപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുക.നരേന്ദ്ര മോദിയുടെ ഏറ്റവും…

Read More

‘മകള്‍ക്കും ജീവിതം നഷ്ടമായ എല്ലാവര്‍ക്കും നീതി കിട്ടണം’; നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഐജ ആര്‍ മഹേഷിന്റെ അമ്മ

  ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകില്ലെന്ന പ്രതീക്ഷയാണുള്ളതെന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഐജ ആര്‍ മഹേഷിന്റെ മാതാവ് രാധിക.മകള്‍ക്കും ജീവിതം നഷ്ടമായ എല്ലാവര്‍ക്കും നീതി കിട്ടണമെന്നാണ് ആഗ്രഹം. സിജെപിയുടെ സമര വിജയം ഏറെ ആശ്വാസം നല്‍കുന്നതാണെന്നും രാധിക പറഞ്ഞു.     ഇത്രയും ആള്‍ക്കാര്‍ അവിടെ പോയി കുട്ടികള്‍ക്ക് വേണ്ടി ഇത്രയും ശ്രമിച്ചില്ലേ. അത് അത്രയും വലിയ കാര്യമായിട്ടാണ് കാണുന്നത്. വര്‍ഷത്തില്‍ ഒരു തവണ മാത്രമേ നീറ്റ് എക്‌സാം നടത്തുന്നുള്ളു. അതിന് അതിന്റേതായ…

Read More

‘രാഷ്ട്രീയം അഴിമതി നിറഞ്ഞതായി; ഇനി മത്സരിക്കില്ല’: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് സിദ്ധരാമയ്യ

  ബെംഗളൂരു∙ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഇന്നത്തെ രാഷ്ട്രീയം അഴിമതി നിറഞ്ഞതാണ്. സത്യസന്ധമായ രാഷ്ട്രീയത്തിന് നിലനിൽപ്പില്ലാതായിരിക്കുന്നു. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചെന്നും സിദ്ധരാമയ്യ പറഞ്ഞു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിക്കുന്നു എന്ന കാര്യം സിദ്ധരാമയ്യ വ്യക്തമാക്കിയത്. മാണ്ഡ്യ ജില്ലയിലെ ഒരുപരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞകാര്യങ്ങളാണ് അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയത്.   ‘‘ തിരഞ്ഞെടുപ്പ് രാഷ്ട്രീയം അഴിമതി നിറഞ്ഞതായി. അതുകൊണ്ട്…

Read More

പാൽക്കുളങ്ങരയിൽ അയൽവാസിയെ യുവാവ് വെട്ടിക്കൊന്നു

  തിരുവനന്തപുരം ∙ പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. വിശാഖിനെയാണ് അയൽവാസിയായ പ്രദീപ് വെട്ടിക്കൊലപ്പെടുത്തിയത്. ഇവർ തമ്മിൽ നേരത്തെ വ്യക്തി വൈരാഗ്യമുണ്ടായിരുന്നു. പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് നേരത്തെ ജയിലിൽ ആയിരുന്നു. ഭക്ഷണം കഴിക്കാനായി വിശാഖ് വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം.വിശാഖിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വഞ്ചിയൂർ‌ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷപ്പെട്ട പ്രദീപിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Read More

തിരുവനന്തപുരത്ത് അമ്മയ്ക്ക് മകന്റെ ക്രൂര മര്‍ദനം; ചുണ്ട് ഇടിച്ചു പൊട്ടിച്ചു, വീട്ടില്‍ നിന്ന് ഇറക്കി വിട്ടു

  തിരുവനന്തപുരം: ആറ്റുകാലില്‍ വയോധികയായ അമ്മക്ക് മകന്റെ ക്രൂര മര്‍ദനം. ആറ്റുകാല്‍ സ്വദേശി 73 കാരിയായ സരസ്വതി അമ്മയ്ക്കാണ് മകന്റെ മര്‍ദനമേറ്റത്. ദേഹത്താസകലം മുറിവേറ്റ പാടുകളുണ്ട്. ചൂണ്ട് ഇടിച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് എട്ടോളം സ്റ്റിച്ചുകളാണ് ഇട്ടിരിക്കുന്നത്. അമ്മയെ മകന്‍ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തതായി പതാതിയുണ്ട്. അമ്മയുടെ പേരിലുള്ള വസ്തു വെച്ച് അഞ്ച് ലക്ഷം രൂപയാണ് മകനായ മധു ലോണ്‍ എടുത്തിരിക്കുന്നത്.   ഈ ലോണ്‍ വയോധികയായ സരസ്വതി അമ്മ വീട്ട് ജോലിക്ക് പോയാണ് അടയ്ക്കുന്നതെന്നും…

Read More

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം; രണ്ട് പേര്‍ സുരക്ഷിതര്‍

  യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം. കപ്പലില്‍ ഉണ്ടായിരുന്ന 17 പേരില്‍ നാല് പേര്‍ ഇന്ത്യക്കാരെന്ന് വിവരം. ഇന്ത്യക്കാരില്‍ രണ്ട് പേര്‍ സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മറ്റ് രണ്ട് പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ. എംജി എജിഎന്‍ റഗ്‌നാര്‍ എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.     കാണാതായ ഇന്ത്യക്കാര്‍ക്കായുള്ള തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും യുക്രെയ്‌നിലെ…

Read More