Headlines

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’: തൃശൂരിൽ സ്കൂൾ ഉടമയുടെ വിവാദ സന്ദേശം

തൃശൂർ മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ. മാള , ഇന്റർനാഷണൽ ആൻഡ് സൈനിക സ്കൂൾ ഉടമ ഡോ. രാജു ഡേവിസ് ആണ് വിവാദ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത്. സ്കൂളിലെ ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ എത്താത്ത വരെ ക്ലാസിൽ കയറ്റില്ലെന്ന് സന്ദേശത്തിൽ പറയുന്നു. അവധി ദിനം സ്കൂളിലെത്താത്തവർ വിശദീകരണം നൽകണമെന്നും സ്കൂൾ ഉടമയായ ഡോ. രാജു ഡേവിസ് സന്ദേശത്തിൽ പറയുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളെ സ്കൂളിൽ എത്തിക്കാൽ പലഭാഗത്തേക്കും സ്കൂൾ ബസ്…

Read More

‘മോഹനൻ കുന്നുമ്മലിന്റെ പരാമർശം തരംതാണത്: കേരളത്തിൽ വന്ദേ മാതരം പൂർണമായി പാടാത്തത് ഇടതുപക്ഷത്തെ ഭയന്ന്’; ജിആർ അനിൽ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ നടത്തിയ പരാമർശത്തിന് എതിരെ സിപിഐ. പരാമർശം തരംതാണതെന്ന് മുൻ മന്ത്രി ജിആർ അനിൽ പറഞ്ഞു. അമ്മയെ അറിയുന്നവർ എല്ലാം വന്ദേമാതരം പാടുമെന്നും അല്ലാത്തവർ പാടില്ലെന്നുമായിരുന്നു മോഹൻ കുന്നുമ്മലിന്റെ പരാമർശം. കേരളത്തിൽ സർക്കാർ പരിപാടികളിൽ വന്ദേ മാതരം പൂർണമായി പാടാത്തത് ഇടതുപക്ഷത്തെ ഭയന്നെന്ന് ജി.ആർ അനിൽ പറഞ്ഞു. കോൺഗ്രസ് ബിജെപിയുടെ ബി ടീം ആയി മാറുന്നെന്നും ജിആർ അനിൽ കൂട്ടിച്ചേർത്തു. മണിവിളയിൽ സംഘടിപ്പിച്ച സങ്കൽപ്…

Read More

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ; ഇതിൽ രാഷ്ട്രീയം കലർത്തേണ്ടത് ഇല്ല’; മുഖ്യമന്ത്രി

കൊച്ചി: തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പൈതൃക നഗരമായാൽ തൃപ്പുണിത്തുറയുടെ പൈതൃകം സംരക്ഷിക്കപ്പെടും. പതിറ്റാണ്ടുകൾക്കപ്പുറവും തൃപ്പൂണിത്തുറ മതസൗഹൃദത്തെ കുറിച്ച് വിളിച്ച് പറയുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃപ്പുണിത്തുറക്ക് ഒരു രാജാകീയ പാരമ്പര്യമുണ്ട്. ചരിത്രപരമായ ഒട്ടനവധി വ്യാഖ്യാനങൾ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകൾക്കപ്പുറം തൃപ്പുണിത്തുറ മതസൗഹൃദത്തേ കുറിച്ച് വിളിച്ച് പറയുന്നു. തൃപ്പൂണിത്തുറ പൈതൃക നഗരമായാൽ അതെല്ലാം സംരക്ഷിക്കപ്പെടും. എത്ര കൊട്ടാരങ്ങൾ ഉണ്ട് ഇവിടെ. അത് രാജ്യത്തിന്റെ മുന്നിൽ അടയാളമാകും. പാലിയതത്തച്ഛന്റെ ഡച്ച് പാലസ് ഇന്ന്…

Read More

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം

കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് 9 ദിവസമാവുകയാണ്. കണ്ണൂർ കമ്മീഷണറുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിച്ചു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. വീടിനടുത്തുള്ള സിസിടിവി ക്യാമറകൾ എല്ലാം പോലീസ് പല കുറി പരിശോധിച്ചു. കുട്ടി വീടുവിട്ടത് ഉച്ചയ്ക്ക് ഒരു മണിക്കാണ്. ഇതിന് അടുത്തുള്ള സമയങ്ങളിലെ ദൃശ്യമാണ് പോലീസ് പരിശോധിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ…

Read More

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു: ഹേമന്ത് സോറന്റെയും രാഹുൽ ഗാന്ധിയുടെയും കോലം കത്തിക്കും

റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന് മുഖ്യമന്ത്രിയുടെ വസതി വളഞ്ഞ് പ്രതിഷേധ മാർച്ച് നടത്താനാണ് തീരുമാനം. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഇതുവരെയും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം. ജെഎംഎമ്മിന് നൽകുന്ന പിന്തുണ കോൺഗ്രസ് പിൻവലിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇന്ന് ജില്ലകളിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും രാഹുൽ ഗാന്ധിയുടെയും കോലം കത്തിച്ച് പ്രതിഷേധിക്കും. ജാർഖണ്ഡ് വിദ്യാർഥി പ്രതിഷേധത്തിന് നേതൃത്വം നൽകിയ ദേവേന്ദ്ര നാഥ് മഹ്‌തോയെ പൊലീസ് മർദിച്ചു എന്ന് പരാതി. റാഞ്ചിയിലെ ആശുപത്രിയിൽ നിന്ന് പുറത്തുപോകുന്നത്…

Read More

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം: നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന് പൊലീസ്

കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ നിയമവശം പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ്. വിഷയത്തിൽ അഞ്ച് പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ദേശീയഗാനത്തെ അപമാനിച്ച ബിജെപി കൗൺസിലർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫും, യൂത്ത് കോൺഗ്രസും, ഡിവൈഎഫ്ഐയും പൊലീസിനെ സമീപിച്ചിരുന്നു. വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ബിജെപി കൗൺസിലർമാരും സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. മേയർ ദേശീയഗാനം പാടിയപ്പോൾ ബിജെപി കൗൺസിലേഴ്സാണ് വന്ദേമാതരം ആലപിക്കുകയായിരുന്നു. നേരത്തെ വന്ദേമാതരം ആലപിക്കുന്ന കാര്യം BJP കൗൺസലർമാർ പറഞ്ഞിരുന്നില്ലെന്ന് ഡെപ്യൂട്ടി…

Read More

തണുപ്പിൽ മൃതദേഹങ്ങൾ പൊന്തിവരുന്നില്ല; സിംബാബ്‌വെയിലെ ബോട്ട് അപകടത്തിൽ മരണം 72 ആയി, രാജ്യത്തെ ഏറ്റവും വലിയ ജലദുരന്തം

ഹരാരെ ∙ സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 72 ആയി. സിംബാബ്‌വെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജല ദുരന്തങ്ങളിലൊന്നാണിത്. സർക്കാരിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഏജൻസി നടത്തുന്ന, ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ കയറ്റിയ ഫെറി ബോട്ടാണ് ശക്തമായ കാറ്റിൽ പെട്ട് തടാകത്തിൽ കീഴ്േമൽ മറിഞ്ഞത്. സിംബാബ്‌വെ-സാംബിയ അതിർത്തിയിലുള്ള വലിയ തടാകത്തിനു ചുറ്റും താമസിക്കുന്ന ഗ്രാമീണരും മത്സ്യവ്യാപാരികളുമായിരുന്നു ബോട്ടിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. 90 പേരെ മാത്രം കയറ്റാൻ അനുമതിയുള്ള ബോട്ടിൽ…

Read More

എല്ലായിടത്തും തിരഞ്ഞു! ഇന്ത്യയുമായുള്ള അതിർത്തി രേഖകൾ കാണാനില്ലെന്ന് അയൽരാജ്യം

കഠ്മണ്ഡു ∙ ഇന്ത്യയുമായുള്ള അതിർത്തി ഉടമ്പടികൾ അടങ്ങിയ രേഖകൾ കണ്ടെത്താനാവാതെ നേപ്പാൾ. എഴുതിവച്ച ഔദ്യോഗിക ഉടമ്പടിയുടെ യഥാർഥ രേഖകൾ കണ്ടെത്താനാണ് നേപ്പാൾ ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ ഔദ്യോഗിക ഉടമ്പടി രേഖകൾ എവിടെയാണ് സൂക്ഷിച്ചിട്ടുള്ളത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ നേപ്പാൾ പാർലമെന്റിൽ പറഞ്ഞു. 1816 ലാണ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നേപ്പാൾ രാജാവുമായി ഉടമ്പടി ഒപ്പുവച്ചത്. ആംഗ്ലോ-നേപ്പാൾ യുദ്ധത്തിൽ നേപ്പാൾ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഈ ഉടമ്പടി. ഉടമ്പടി പ്രകാരമാണ്…

Read More

ആദ്യം അമ്മയെ പിന്നാലെ പിതാവിനെ; മാതാപിതാക്കളെ കൊല്ലാൻ അജീഷ് കത്തി വാങ്ങിയത് 3 ആഴ്ച മുൻപ്

എഴുകുംവയൽ (ഇടുക്കി) ∙ എഴുകുംവയൽ ഇരട്ടക്കൊലപാതക കേസിൽ മാതാപിതാക്കളെ കൊന്നത് മൂന്നാഴ്ച മുൻപ് വാങ്ങി, കയ്യിൽ കരുതിയ കത്തി ഉപയോഗിച്ചെന്ന് മകനും പ്രതിയുമായ അജീഷ് (26) മൊഴി നൽകി. കട്ടപ്പനയിൽനിന്നു വാങ്ങിയ കത്തി ഉപയോഗിച്ച് ആദ്യം അമ്മയെയും പിന്നാലെ പിതാവിനെയും കൊലപ്പെടുത്തി. എഴുകുംവയൽ നീലാണ്ടൻകവല പാറത്തറയിൽ ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. അജീഷിന്റെ അറസ്റ്റ് നെടുങ്കണ്ടം പൊലീസ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ലഹരിക്കടിമയായ അജീഷിന് ഓൺലൈൻ വായ്പകൾ തിരിച്ചടയ്ക്കാൻ മാതാപിതാക്കൾ പണം…

Read More

തുടരും യാത്രാദുരിതം; ദേശീയപാത 66 ലെ പണികൾ 2028ലും തീരില്ല, 12 വയഡക്ടുകൾക്ക് കരാറായില്ല

തിരുവനന്തപുരം ∙ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ ദേശീയപാത 66ന്റെ നിർമാണം 2028ലും പൂർത്തിയാകില്ല. പുതുതായി ഉൾപ്പെടുത്തിയ വയഡക്ടുകൾ (മേൽപാലം) നിർമിക്കാൻ കരാറിലെത്തിയിട്ടില്ല. നിർമാണം പുരോഗമിക്കുന്ന ചില ഭാഗങ്ങളിൽ പൂർത്തീകരണത്തിന് 2028 ഏപ്രിൽ വരെ സമയം നീട്ടിയിട്ടുമുണ്ട്.മണ്ണിട്ടു നികത്തി റോഡ് നിർമിക്കുന്നതിലെ അപകടം ഒഴിവാക്കാൻ കടമ്പാട്ടുകോണം–കഴക്കൂട്ടം റീച്ചിലെ 7.67 കിലോമീറ്ററിൽ 12 വയഡക്ടുകൾ നിർമിക്കാൻ 2 മാസം മുൻപാണു ടെൻഡർ ക്ഷണിച്ചത്. 2028നു മുൻപ് ഈ വയഡക്ടുകൾ പൂർത്തിയായില്ലെങ്കിൽ യാത്രാദുരിതം തുടരും. കരാർ പ്രകാരം…

Read More