വിദ്യാഭ്യാസവും ജോലിയുമില്ല; മാസം പുറത്തിറങ്ങുന്നത് 2 തവണ മാത്രം! അഫ്ഗാൻ സ്ത്രീകളുടെ മാനസികാരോഗ്യം തകർച്ചയിൽ; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി യുഎൻ
കാബൂൾ∙ താലിബാൻ അധികാരമേറ്റെടുത്തതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽ 2.4 ദശലക്ഷം പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി യുഎൻ ഏജൻസി. സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാൽ സ്ത്രീകളിൽ ഭൂരിഭാഗം പേരും മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് വീടിന് പുറത്തിറങ്ങുന്നതെന്നും യുഎൻ വിമൺ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ട് നൂറിലധികം ഉത്തരവുകളാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ പുറപ്പെടുവിച്ചിട്ടുള്ളത്.സ്ത്രീകളെയും പെൺകുട്ടികളെയും വിദ്യാഭ്യാസത്തിൽ നിന്ന് ഒഴിവാക്കുന്നത് മൗലികാവകാശ ലംഘനമാണെന്നു യുനെസ്കോ പറഞ്ഞു. സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസവും സെക്കൻഡറി വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട…
