ഉള്ളുനുറുങ്ങി ആ അമ്മ വിളിച്ചു, എൻ തങ്കമേ, എൻ രാസാവേ…; ‘ഇനി ഞാൻ എങ്ങനെ ജീവിക്കും?
മുളങ്കുന്നത്തുകാവ് ( തൃശൂർ) ∙ ‘നാൻ പെറ്റ മകനേ… എൻ ചാമിയേ… എന്നെ തവിക്ക വിട്ടിട്ട് പോയിട്ടേയെടാ…’ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്കു മുന്നിലെ കാത്തിരിപ്പുകേന്ദ്രത്തിൽ ഇടമുറിയാതെ ഉയർന്ന ആ അമ്മമാരുടെ തേങ്ങൽ ആർക്കും കണ്ടുനിൽക്കാൻ ആകുമായിരുന്നി ല്ല. അപകടത്തിൽ മരിച്ച ഡിണ്ടിഗൽ സ്വദേശികളായ എൻ.ജീവയുടെയും ഐ.സൂര്യയുടെയും അമ്മമാർ പരസ്പരം കെട്ടിപ്പിടിച്ചു കരയുകയായിരുന്നു. ഒന്നിച്ചുകളിച്ച്, ഒന്നിച്ചുപഠിച്ച്, ഒന്നിച്ചുവളർന്ന്, അവസാനം മരണത്തിലും ഒന്നിച്ചവർ… ഉറ്റ ബന്ധുക്കളും ആത്മമിത്രങ്ങളുമായിരുന്നു സൂര്യയും ജീവയും. ഒന്നും പറയാതെ എന്തിനു പോയെന്നു…
