അനധികൃത നുഴഞ്ഞുകയറ്റവും തീവ്രവാദ ഫണ്ടിംഗും; രാജ്യത്ത് 13 ഇടങ്ങളിൽ ഇ ഡി പരിശോധന

  രാജ്യത്ത് 13 ഇടങ്ങളിൽ ഇ ഡി പരിശോധന. തീവ്രവാദ ഫണ്ടിംഗുമായും അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ടാണ് പരിശോധന. ചില ട്രസ്റ്റുകളും സ്ഥാപനങ്ങളും വിദേശ ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ. റോഹിങ്ക്യ, ബംഗ്ലാദേശി പൗരന്മാരെ അനധികൃതമായി ഇന്ത്യയിലെത്തിച്ചെന്ന് കണ്ടെത്തൽ. ഉത്തർപ്രദേശ് എടിഎസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. വിദേശ ഫണ്ടുകൾ അനധികൃത പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നു ഇ ഡി കണ്ടെത്തി.     ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 13 ഓളം സ്ഥലങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ…

Read More

‘UDF വന്നു പവർകട്ടും വന്നു, LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും’; ബിനോയ് വിശ്വം

  ഭിന്നിപ്പല്ല ശരി , ഐക്യം ആണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മനസ്സിലാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. UDF വന്നു പവർകട്ടും വന്നു. യുഡിഎഫ് വന്നതോടെ സംസ്ഥാനത്ത് പവർകട്ടും വന്നു. LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. വിഎസിന് സ്മാരകം വേണമെന്ന ആശയത്തെ സിപിഐ എതിർക്കുന്നില്ല. നേരത്തെ ഒരു നേതാവിനും സ്മാരകം വേണ്ട എന്ന ആശയമായിരുന്നു.     അതിൽ സിപിഐക്കും സിപിഐഎമ്മിനും യോജിപ്പായിരുന്നു. ഇപ്പോൾ പുതിയ നിർദ്ദേശം വന്നു….

Read More

‘തൊപ്പി’ വിദേശത്തേക്ക് മുങ്ങാന്‍ സാധ്യത; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി പൊലീസ്

  സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യുട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് നീക്കം. (Look Out Circular to find youtuber thoppi)     ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മറുപടി നല്‍കിയ ശേഷമാണ് തൊപ്പി ഒളിവില്‍ പോയത്. രണ്ടാമത്തെ നോട്ടീസിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇതോടെയാണ് ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായി പോലീസിന് വിവരം…

Read More

ഉറങ്ങിക്കിടക്കവെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; തൃശൂരില്‍ ദമ്പതികള്‍ക്ക് പരിക്ക്

  തൃശൂര്‍: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്. തൃശൂര്‍ ഗുരുവായൂരിലാണ് സംഭവം. ആരോവീട്ടില്‍ കുട്ടപ്പന്‍(70), ഭാര്യ അംബിക(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കിടപ്പുരോഗികളാണ് ഇവര്‍. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.   അപകടം നടക്കുമ്പോള്‍ കുട്ടപ്പനും ഭാര്യയും ഉറക്കത്തിലായിരുന്നു. പൊട്ടിത്തെറിച്ച ഫ്രിഡ്ജില്‍ നിന്ന് വീടിനുള്ളിലേക്ക് തീ പടരുകയായിരുന്നു. മുറി മുഴുവന്‍ കനത്ത പുക നിറയുകയും ചെയ്തു. വീടിന്റെ ഭിത്തികള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ജനല്‍ ചില്ലുകളും തകര്‍ന്നു. ഫ്രിഡ്ജ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്.അഗ്നിരക്ഷാ സേനയെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ…

Read More

ജവാന്‍ റമ്മിന്റെ പേര് മാറ്റണം; മുഖ്യമന്ത്രിയ്ക്ക് പരാതി

  തിരുവനന്തപുരം: കേരളത്തിന്റെ തദ്ദേശിയ മദ്യമായ ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പരാതി. കോഴിക്കോട് എലത്തൂര്‍ സ്വദേശി റിട്ട. തഹസില്‍ദാര്‍ രാജേന്ദ്രന്‍ നായരാണ് പരാതി നല്‍കിയിരിക്കുന്നത്. പേര് ജവാന്‍മാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് രാജേന്ദ്രന്‍ പരാതിയില്‍ ഉയര്‍ത്തുന്ന ആക്ഷേപം.എന്നാല്‍ പേര് ജവാന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നതല്ലെന്നാണ് നിര്‍മ്മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡിന്റെ മറുപടി നല്‍കിയിരിക്കുന്നത്. 1937ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയില്‍ നിന്ന് മദ്യം ഇന്ത്യന്‍ മിലറ്ററി കാന്റീനിലും വില്‍പ്പന നടത്തിയിരുന്നുവെന്നും നിര്‍മ്മാതാക്കള്‍ വിശദീകരണം നല്‍കി. അതേസമയം മറുപടി…

Read More

കടലില്‍ ഒഴുകിയെത്തിയത് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം; കാസര്‍കോട് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത

  കാസര്‍കോട്: കാസര്‍കോട് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത. കടലില്‍ ഒഴുകിയെത്തിയത് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹമാണെന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. മൃതദേഹത്തില്‍ ഉണ്ടായിരുന്ന മുറിവുകള്‍ മുമ്പ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന്റെയാണെന്ന് പൊലീസ് പറഞ്ഞു.   കേരളത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹമല്ല ഇതെന്നും കണ്ടെത്തലുണ്ട്. മൃതദേഹത്തിന്റെ പ്രായം നിര്‍ണയിക്കാനായിട്ടില്ല. പൊലീസ് കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്.   കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്താണ് തലയില്ലാത്ത മൃതദേഹം കരക്കടിഞ്ഞത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഒരു മാസം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണ്. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം…

Read More

കൂടംകുളം: സുരക്ഷയ്ക്ക് ആര് ഉറപ്പ് നൽകും?

  ന്യൂഡൽഹി ∙ ആണവോർജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം സുഗമമാക്കുന്ന ‘ശാന്തി നിയമം’ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ തയാറാക്കുന്നത് പുരോഗമിക്കുമ്പോഴാണ് കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകൾ ചോർന്നുവെന്ന വാർത്ത വന്നിരിക്കുന്നത്. ഭാഗിക ചോർച്ചയുണ്ടായെന്ന് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ സ്ഥിരീകരിച്ചെങ്കിലും കേന്ദ്ര സർക്കാർ വിശദീകരണത്തിനു തയാറായിട്ടില്ല; ആണവനിലയ പങ്കാളിയായ റഷ്യയും പ്രതികരിച്ചിട്ടില്ല.   കൂടംകുളത്തെ 3, 4 യൂണിറ്റുകളുടെ നിർമാണവുമായി ബന്ധപ്പെട്ടതല്ലാതെ, പദ്ധതി സംബന്ധിച്ച തന്ത്രപ്രധാന വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ ആദ്യ വിലയിരുത്തലിൽ സൂചിപ്പിക്കുന്നത്. വിവരങ്ങളുടെ ചോർച്ച ആണവനിലയത്തിന്റെ…

Read More

സിബിഎസ്ഇ / ഐസിഎസ്ഇ ‘ജാതിരഹിത’ സർട്ടിഫിക്കറ്റ് ബുദ്ധിമുട്ടാകുമെന്ന് ആശങ്ക; ആനുകൂല്യങ്ങൾ കിട്ടാൻ തടസ്സം ഉണ്ടാകും

  പത്തനംതിട്ട ∙ സിബിഎസ്ഇ / ഐസിഎസ്ഇ സിലബസിൽ പഠിക്കുന്ന വിദ്യാർഥികളുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും രേഖപ്പെടുത്താത്ത രീതി, സംവരണ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ പ്രായോഗിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക. എസ്എസ്എൽസി സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്.ഉന്നതവിദ്യാഭ്യാസ പ്രവേശനം, സ്കോളർഷിപ്പുകൾ, സർക്കാർ നിയമനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കു നിലവിൽ ജാതി രേഖ ആവശ്യമാണ്. നിലവിൽ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിൽ പഠിച്ചവർ ജാതി, നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റാണു ജാതി തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കുന്നത്.സിബിഎസ്ഇ/…

Read More

പിഎസ്‌സി ക്രമക്കേട് :എസ്‌ഐടിക്ക് മറുപടി പറയാൻ പ്രത്യേക സെൽ

  തിരുവനന്തപുരം ∙ പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക സംഘവുമായി (എസ്ഐടി) ആശയവിനിമയം നടത്താൻ പിഎസ്‌സി ചെയർമാൻ എം.ആർ.ബൈജു ഒൻപതംഗ പ്രത്യേക സെൽ രൂപീകരിച്ചു. എസ്ഐടിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി പല സെക്‌ഷനുകളിൽനിന്നു വാങ്ങി ക്രോഡീകരിക്കുകയാണു ചുമതല.ഇതിനിടെ, സെക്രട്ടറി സാജു ജോർജിനെ ഒഴിവാക്കി, സെൽ മേധാവിയായി അഡിഷനൽ സെക്രട്ടറി ഹാഷിലിനെ നിയോഗിച്ചതിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപമുയർന്നു. എന്നാൽ, സെൽ ശേഖരിക്കുന്ന വിവരങ്ങൾ സെക്രട്ടറിയിലേക്കും അദ്ദേഹത്തിൽനിന്നു ചെയർമാനിലേക്കുമാണ് എത്തുന്നതെന്ന് പിഎസ്‌സി വൃത്തങ്ങൾ പറഞ്ഞു. വിവരങ്ങൾ എസ്ഐടിക്കു നൽകണോയെന്നു…

Read More

മലയാളികള്‍ ഒന്നായി പ്രാര്‍ഥനയോടെ ഷിരൂരിലേക്ക് ഉറ്റുനോക്കിയ ദിനങ്ങള്‍; കണ്ണീരോര്‍മ്മയായി അര്‍ജുന്‍; ഷിരൂര്‍ ദുരന്തത്തിന് രണ്ടാണ്ട്

  കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേയ്ക്ക് രണ്ടു വര്‍ഷം. 2024 ജൂലൈ 16-ന് രാവിലെയുണ്ടായ വന്‍ മണ്ണിടിച്ചില്‍ വലിയ ദുരന്തം വിതച്ചു. മലയാളി ലോറി ഡ്രൈവറായ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം സമാനതകളില്ലാത്തതായിരുന്നു. 72 ദിവസങ്ങള്‍ക്കുശേഷം ഗംഗാവലി പുഴയിലെ ലോറിയില്‍ നിന്നാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. (two years of shirur landslide arjun death anniversary)     കര്‍ണാടക ഷിരൂരിലെ ദേശീയപാത 66-ല്‍ 2024 ജൂലൈ പതിനാറിന് രാവിലെ എട്ടേ കാലോടെയാണ് ദുരന്തമുണ്ടായത്. മണ്ണും…

Read More