പൊടിപിടിച്ച് ഭരണയന്ത്രം: ഉത്തരവുകളിറങ്ങുന്നില്ല, ഫയലുകളിൽ തീരുമാനമില്ല; മന്ത്രിമാർ ഒഴിഞ്ഞു; തുടരുന്നത് മുഖ്യമന്ത്രി മാത്രം
തിരുവനന്തപുരം ∙ ഫയലുകളിൽ തീരുമാനമില്ല, ഉത്തരവുകൾ ഇറങ്ങുന്നില്ല, പരാതികളിൽ നടപടിയില്ല. ആകെ നടക്കുന്നത് ശമ്പള വിതരണവും യുഡിഎഫ് സർവീസ് സംഘടനകൾ ഇടപെട്ട് ആരംഭിച്ചിരിക്കുന്ന സ്ഥലംമാറ്റങ്ങളും മാത്രം. ഇതാണ് സെക്രട്ടേറിയറ്റിലും മറ്റു സർക്കാർ ഓഫിസുകളിലും ഒരാഴ്ചയായുള്ള സ്ഥിതി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിന്നിരുന്ന ഒരു മാസത്തേതിനെക്കാൾ വലിയ പ്രതിസന്ധി. സാങ്കേതികമായി ഇപ്പോഴും മുഖ്യമന്ത്രിയാണെങ്കിലും പിണറായി വിജയൻ ഭരണകാര്യങ്ങളിൽ ഇടപെടുന്നില്ല. മന്ത്രിമാരെല്ലാം സ്ഥാനമൊഴിഞ്ഞു. മുഖ്യമന്ത്രി രാജിക്കത്തു നൽകുമ്പോൾ കാവൽ മന്ത്രിസഭ തുടരാൻ ഗവർണർ നിർദേശിക്കുകയാണു പതിവ്. എന്നാൽ, ഇത്തവണ…
