Headlines

കർണാടക വനത്തിൽ നായാട്ട് സംഘത്തെ കൊലപ്പെടുത്തി‌; വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണം, വനം വകുപ്പ് ഓഫിസ് തകർത്ത് പ്രതിഷേധം

ബെംഗളൂരു ∙ കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലുള്ള കാവേരി വന്യജീവി സങ്കേതത്തിനു കീഴിലെ ഷാഗ്യ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അന്തോണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് മരിച്ചത്.വന്യമൃഗങ്ങളെ വേട്ടയാടാൻ ഒരു സംഘം കാട്ടിൽ കയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് വനംവകുപ്പ് സംഘം തിരച്ചിൽ നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ടയുടൻ വേട്ടസംഘം വെടിയുതിർത്തെന്നും തുടർന്ന് സ്വയംരക്ഷാർഥം തിരിച്ചു വെടിവയ്ക്കുകയായിരുന്നു എന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവസ്ഥലത്ത് നിന്ന് നാടൻ തോക്കും മാൻ ഇറച്ചിയും കണ്ടെടുത്തതായി…

Read More

സംസ്ഥാന പദവി തിരികെ ലഭിക്കാൻ പോരാടും, അത് റദ്ദാക്കിക്കിയില്ലായിരുന്നുവെങ്കിൽ പിഒകെയിലെ ജനങ്ങൾ ഇന്ത്യയിൽ ചേരുമായിരുന്നു’

ശ്രീനഗർ ∙ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയില്ലായിരുന്നുവെങ്കിൽ പാക്ക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ ഇന്ത്യയിൽ ചേരുമായിരുന്നുവെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ശ്രീനഗറിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019ൽ സംസ്ഥാന പദവി എടുത്തുമാറ്റിയ നടപടിയെ അദ്ദേഹം വിമർശിച്ചു.1947ൽ പാക്കിസ്ഥാൻ കടന്നുകയറ്റക്കാർക്കെതിരെ പോരാടി ഇന്ത്യയുടെ ഭാഗമാകാൻ തീരുമാനിച്ച കശ്മീരികളുടെ നിലപാട് ഇന്നത്തെ പാക്ക് അധീന കശ്മീരിലെ സാഹചര്യം ശരിവയ്ക്കുന്നു. ജനാധിപത്യ അവകാശങ്ങൾക്കായി പോരാടുന്നതിനിടെ പാക്ക് അധീന കശ്മീരിലെ നിരവധി ആളുകൾ കൊല്ലപ്പെടുകയും…

Read More

മരുമകളെ രാജകീയ പദവിയിൽ നിന്ന് നീക്കി ബ്രൂണയ് സുൽത്താൻ; കോപത്തിന്റെ കാരണം ബഹുമാനക്കുറവ്?

കാൻബറ∙ മരുമകൾ പെൻഗിറാൻ റാബിയാത്തുൽ അദാവിയ്യയെ രാജകീയ പദവിയിൽ നിന്ന് നീക്കി ബ്രൂണയ് സുൽത്താൻ ഹസ്സനാൽ ബോൾക്കി. രാജകുടുംബത്തിലെ അംഗത്തിന്റെ ഭാര്യ എന്ന നിലയ്ക്ക് ‘അനുചിതമായ പെരുമാറ്റം’ നടത്തിയെന്നും ബഹുമാനക്കുറവ് പ്രകടിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഓഗസ്റ്റ് എട്ടിന് പുറപ്പെടുവിച്ച രാജകീയ ഉത്തരവിലൂടെ പദവിയിൽ നിന്ന് നീക്കിയത് ഉടൻ പ്രാബല്യത്തിൽ വന്നതായി ബ്രൂണയിലെ ഗ്രാൻഡ് ചേംബർലെയ്ൻ ഓഫിസ് അറിയിച്ചു.എന്നാൽ പദവി നീക്കുന്നതിന് കാരണമായി ആരോപിക്കപ്പെടുന്ന ‘പ്രത്യേക പെരുമാറ്റം’ എന്താണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സുൽത്താന്റെ രണ്ടാമത്തെ മകനും സിംഹാസനത്തിന്റെ…

Read More

കൊച്ചുമകളെ യുവാവ് പീ‍ഡിപ്പിച്ചു, ആയുധവുമായി പ്രതിയെ തേടിയിറങ്ങി മുത്തശ്ശി; ചായക്കടയ്ക്ക് മുന്നിൽ വച്ച് വെട്ടി

കരൂർ∙ നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി. തമിഴ്നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ കുട്ടിയുടെ മുത്തശ്ശിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടിയുടെ മുത്തശ്ശിയും മുത്തച്ഛനും കൊളിത്തലൈക്ക് സമീപമുള്ള ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. കുട്ടി മാതാപിതാക്കളോടൊപ്പം മറ്റൊരു ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലെത്തിക്കാൻ‍ അയൽവാസിയോട് മാതാവ് ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ കുട്ടിയെ തന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് കുട്ടിയെ പീഡിപ്പിച്ചു. പീഡനത്തിന് ശേഷം…

Read More

പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസ്; ജാമ്യം ലഭിച്ചാലും ആയങ്കി അകത്തുതന്നെ

കൊച്ചി ∙ സ്റ്റേഷൻ ഇൻസ്പെക്ടർമാരെ ഭീഷണിപ്പെടുത്തിയ കേസുകളിൽ ജാമ്യം ലഭിച്ചാലും കോതമംഗലം റിസോർട്ട് കേസിലെ ജാമ്യം റദ്ദാക്കപ്പെട്ടത് അർജുൻ ആയങ്കിയെ കൂടുതൽ കാലം തടവിലാക്കാൻ പൊലീസിന് സഹായകമാകും. കോതമംഗലം, ഊന്നുകൽ എസ്എച്ച്ഒമാരെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തെന്ന കേസ് അന്വേഷിക്കുന്ന കുട്ടമ്പുഴ പൊലീസ് തിങ്കളാഴ്ച ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും. കണ്ണൂരിൽ അറസ്റ്റിലായ ആയങ്കിയുടെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ഇന്നലെ കോതമംഗലത്തെത്തിച്ച് തിങ്കളാഴ്ച വരെ റിമാൻഡ് ചെയ്തിരുന്നു. കോതമംഗലത്ത് അർജുൻ ആയങ്കിയുടെ നേതൃത്വത്തിൽ ക്രിമിനൽ സംഘം ഒത്തുകൂടിയെന്ന കേസിൽ ലഭിച്ച…

Read More

അഫ്ഗാനിൽ പോയി പാക്കിസ്ഥാനെതിരെ പോരാടാൻ പദ്ധതി; ബംഗാൾ സ്വദേശി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു∙ അഫ്ഗാനിസ്ഥാനിലെ തെഹ്രീകെ താലിബാൻ പാക്കിസ്ഥാനുമായി (ടിടിപി) ചേർന്ന് പാക്കിസ്ഥാനെതിരെ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട ബംഗാൾ സ്വദേശി കർണാടകയിൽ അറസ്റ്റിൽ. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ നാവോപര സ്വദേശിയായ അസഫുൽ മാലിക്കാണ് (25) ബെംഗളൂരു പൊലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ ജിഗാനി മേഖലയിൽ സംശയാസ്പദമായ രീതിയിലെ ഓൺലൈൻ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് മാലിക്കിന്റെ ഭീകരബന്ധം പുറത്തായത്.ജിഗാനി ഇൻഡസ്ട്രിയൽ മേഖലയിലെ സ്വകാര്യ സ്ഥാപനത്തിൽ 2025 മുതൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരുകയാണ് മാലിക്….

Read More

ഡെലിവറിയുമായി ബന്ധപ്പെട്ട് തർക്കം, പിന്നാലെ വാക്കേറ്റം; സഹപ്രവർത്തകനെ കൊലപ്പെടുത്തി

ഹൈദരാബാദ്∙ ഡെലിവറിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെ ബ്ലിങ്കിറ്റ് ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. തെലങ്കാനയിലെ നർസിംഗി പട്ടണത്തിലാണ് സംഭവം. 28കാരനായ മുഹമ്മദ് അബ്ദുൽ സമദാണ് മരിച്ചത്. അഫ്ഗാനിൽ പോയി പാക്കിസ്ഥാനെതിരെ പോരാടാൻ പദ്ധതി; ബംഗാൾ സ്വദേശി ബെംഗളൂരുവിൽ പിടിയിൽ വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സമദും സഹപ്രവർത്തകനായ മുഹമ്മദ് തുരാബുദ്ദീനും തമ്മിൽ തർക്കമുണ്ടായത്. സാധനം ഡെലിവറി ചെയ്തതുമായി ബന്ധപ്പെട്ട തർക്കം വാക്കേറ്റത്തിലെത്തി. പിന്നാലെ ഇരുമ്പുദണ്ഡ് കൊണ്ട് തുരാബുദ്ദീൻ സമദിന്റെ തലയ്ക്കടിക്കുകയായിരുന്നു. സമദിന്റെ തലയ്ക്കും മുഖത്തും പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ…

Read More

ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസം; വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി, 16 ആയി ഉ‌യർത്തി

തിരുവനന്തപുരം: ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസം, വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി. ബംഗളൂരു എറണാകുളം വന്ദേഭാരത് ട്രെയിനിൻെറ കോച്ചുകളുടെ എണ്ണമാണ് കൂട്ടിയത്. കോച്ചുകളുടെ എണ്ണം 16 ആയി. തിങ്കളാഴ്ച മുതൽ സർവീസ് തുടങ്ങും. കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് നേരത്തേ അറിയിച്ചിരുന്നു. കോച്ചുകളുടെ എണ്ണം 20 ആക്കി ഉയർത്തണമെന്ന് എംപി ഹൈബി ഈഡനും ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ വർഷം നവംബറിലാണ് സർവീസ് ആരംഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ തിരക്കേറിയ സർവീസായി ഇത് മാറി. ഓണക്കാലത്ത് ബംഗളൂരുവിൽ…

Read More

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

തിരുവനന്തപുരം; സംസ്ഥാനത്ത് കാലവർഷ മഴയിൽ 22ശതമാനം കുറവ്. ജൂണ്‍ ഒന്നു മുതല്‍ ഒാഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചു. 1213.1 മില്ലിമീറ്റർ മഴയാണ് കേരളത്തിന് കാലവർഷത്തിൽ ലഭിച്ചത്. 1556.2 മില്ലിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഏഴു ജില്ലകളിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കുറഞ്ഞത് വയനാടും ഇടുക്കിയിലുമാണ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും 2% അധികമഴ ലഭിച്ചു. വയനാട് ജില്ലയിൽ 51% മഴ കുറവുണ്ടായി. ഇടുക്കിയിൽ 44 ശതമാനം മഴ കുറഞ്ഞു. എറണാകുളത്ത് 22% കൊല്ലത്ത് 27%…

Read More

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

ഇടുക്കി എഴുകുംവയൽ ഇരട്ട കൊലപാതകത്തിൽ പ്രതി അജീഷുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി. എല്ലാം കള്ളമെന്നും തനിക്കുള്ള പണിയെന്നും അജീഷ്. ഒരാഴ്ച മുമ്പാണ് ഡി അഡിക്ഷൻ സെൻററിൽ നിന്ന് അജീഷ് വീട്ടിൽ തിരിച്ചെത്തിയത്. എഴുകുംവയൽ പാറത്തറയിൽ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും ദൈവ സന്നിധിയിലേക്ക് അയച്ചു എന്ന വിചിത്ര പ്രതികരണമാണ് കൊലപാതകത്തിനുശേഷം പ്രതി നാട്ടുകാരോടും പോലീസിനോടും നടത്തിയത്. ഡി അഡിക്ഷൻ സെന്ററിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ അജീഷ് ലഹരി ഉപയോഗം…

Read More