സിപിഐഎം നേതാക്കളുടെ ശ്രമം അപലപനീയം, മാർ ജോസഫ് പാംപ്ലാനിക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് സിറോ മലബാർ സഭ

മാർ ജോസഫ് പാംപ്ലാനിക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് സിറോ മലബാർ സഭ. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുൾപ്പടെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ നടത്തുന്നു. സി.പി.ഐ.എം നേതാക്കളുടെ ശ്രമം അപലപനീയം. സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ലെന്നും സിറോ മലബാർ സഭ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മാർ ജോസഫ് പാംപ്ലാനിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാംപ്ലാനി അവസരവാദിയാണെന്നും, ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ പാംപ്ലാനി ബിജെപിക്കെതിരെ…

Read More

കോഴിക്കോട് അങ്കണവാടി കെട്ടിടത്തിൻ്റെ കോൺക്രീറ്റ് അടർന്നു വീണു; ആളപായമില്ല

കോഴിക്കോട് അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്നു വീണു. പുതിയപാലം ചുള്ളിയിൽ അങ്കണവാടിയുടെ മേൽക്കൂരയുടെ കോൺക്രീറ്റാണ് അടർന്നു വീണത്. അങ്കണവാടിയിൽ കുഞ്ഞുങ്ങളും ടീച്ചറും എത്തുന്നതിനു മുൻപായിരുന്നു സംഭവം. ടീച്ചർ എത്തി വാതിൽ തുറന്നപ്പോഴാണ് കോൺക്രീറ്റ് പാളികൾ അടർന്നുവീണത് കണ്ടത്. ടീച്ചറുടെ കസേരയിലും മേശപ്പുറത്തും കുട്ടികൾ ഇരിക്കുന്ന ഇടത്തുമെല്ലാം കോൺക്രീറ്റ് കഷ്ണങ്ങൾ വീണു. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പലതവണ കോർപ്പറേഷനിൽ പരാതി നൽകിയെങ്കിലും ഈ പരാതിയൊന്നും അധികൃതർ ഗൗരവത്തിൽ എടുത്തില്ലെന്നാണ് ആരോപണം. കോഴിക്കോട് കോർപറേഷനിലെ 35- ാം വാർഡിലാണ് അങ്കണവാടി…

Read More

‘ലീഗിന് മുസ്ലീങ്ങൾ അല്ലാത്ത MLAമാർ ഉണ്ടോ? കോട്ടയത്ത് MLAമാരില്‍ ഒരാള്‍ മാത്രം ഈഴവന്‍, മറ്റുള്ളവര്‍ കുരിശിന്റെ വഴിയില്‍’; വെള്ളാപ്പള്ളി നടേശൻ

വീണ്ടും വിദ്വേഷപരാമർശങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് സാമൂഹിക നീതി നിഷേധിക്കുന്നെന്നും വിദ്യാഭ്യാസരംഗത്ത് സാമൂഹിക നീതി നടപ്പാക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മതേതരത്വം പറയുന്ന ലീഗിന് മുസ്ലീങ്ങൾ അല്ലാത്ത എംഎൽഎമാർ ഉണ്ടോ എന്നാണ് വെള്ളാപ്പള്ളി നടേശന്റെ ചോദ്യം. വർഗീയതയുടെ വിഷം തുപ്പുന്നത് ലീഗാണെന്നും പാർട്ടിയുടെ പേര് കണ്ടാൽ തന്നെ അത് മനസ്സിലാകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ലീഗിനോട് പറയേണ്ട കാര്യങ്ങൾ ലീഗിനോട് തന്നെ പറയണം. അതിൻറെ ബാധ്യത തനിക്കുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു….

Read More

കാറിനെ മറികടന്നതിന്ന് സപ്ലൈകോ ഡ്രൈവർക്ക് മർദനം, DYFI നേതാവിനെതിരെ കേസ്

കാറിനെ മറി കടന്നതിന്ന് സപ്ലൈകോ ഡ്രൈവർക്ക് മർദനം. ഡിവൈഎഫ്ഐ നേതാവിനും സഹോദരനും എതിരെ കേസ്. അത്തിക്കയം സ്വദേശി എസ് സുജിത്തിനാണ് മർദ്ദനമേറ്റത്. രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്. CPIM വെച്ചൂച്ചിറ ലോക്കൽ കമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ വൈശാഖും സഹോദരൻ വിവേകുമാണ് കേസിലെ പ്രതികൾ. മർദ്ദനമേറ്റ സുജിത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. താൻ ഓടിച്ചിരുന്ന വണ്ടി തടഞ്ഞു നിർത്തിയായിരുന്നു മർദനമെന്ന് സുജിത് പറഞ്ഞു. സുജിത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. തുടർ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന്…

Read More

ലൗ ജിഹാദ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണം, പിണറായി സർക്കാർ രാഷ്ട്രീയപരിരക്ഷ നൽകുന്നു; ഷോൺ ജോർജ്

ലൗ ജിഹാദ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണമെന്ന് ബിജെപി. കോതമംഗലത്ത് 23 കാരിയുടെ ആത്മഹത്യ കാരണം നിർബന്ധിത മതപരിവർത്തന ശ്രമമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി സർക്കാർ ലൗ ജിഹാദിന് രാഷ്ട്രീയപരിരക്ഷ നൽകുന്നു. കോതമംഗലത്ത് വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കളെയും സുഹൃത്തിനെയും കേസിൽ പ്രതിചേർത്തു. ജോസഫ് മാഷിന്റെ കൈ വെട്ടിയ പ്രതികളുമായി റമീസിന്റെ കുടുംബത്തിന് ബന്ധമുണ്ടെന്നും ഷോൺ ജോർജ് ആരോപിച്ചു. .പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റഹിം, ഭാര്യ ഷെറിൻ എന്നിവരെയും റമീസിന്റെ സുഹൃത്ത്‌…

Read More

‘മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയിലും സ്വർണക്കടത്തിലും അജിത്കുമാറിന് പങ്കില്ല’ ; വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുറത്ത്

എഡിജിപി എംആർ അജിത് കുമാറിനെ കുറ്റവിമുക്തനാക്കി നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു. പി വി അൻവർ ആരോപിച്ച മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയിലോ സ്വർണക്കടത്ത് ആരോപണത്തിലോ അജിത് കുമാറിനെതിരെ തെളിവുകൾ ഇല്ലെന്നാണ് വിജിലൻസ് കോടതി തള്ളിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. മരം മുറി വിവാദം, ഷാജൻ സ്‌കറിയയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഐ ടി കേസ് ഒത്തുതീർപ്പാകുന്നതിൽ രണ്ട് കോടി രൂപ കൈപ്പറ്റിയെന്നുള്ള ആരോപണം, കാവടിയാറിലെ ആഡംബര വീട് നിർമാണം, സ്വർണക്കടത്ത്…

Read More

ഷൈനി മക്കളുമായി ആത്മഹത്യ ചെയ്ത സംഭവം, കാരണം നോബിയുടെ പീഡനം; പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും

കോട്ടയം ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ നോബിക്കെതിരെ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും. ഭർത്താവിൽ നിന്നുള്ള ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് കാരണമായതെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. ഷൈനിയുടെ ആത്മഹത്യാക്കുറിപ്പിൽ നോബിയുടെ പീഡനങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നതായി ഷൈനി സുഹൃത്തുക്കൾക്ക് അയച്ച ഓഡിയോ സന്ദേശങ്ങളിലും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പൊലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്. ഏറ്റുമാനൂർ പൊലീസ് സമർപ്പിക്കുന്ന കുറ്റപത്രത്തിൽ അമ്പതോളം…

Read More

‘കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല, സമഗ്ര അന്വേഷണം നടന്നു’; പൊലീസ് റിപ്പോർട്ട്

കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഹർജി തള്ളിക്കളയണമെന്ന് പൊലീസ് റിപ്പോർട്ട്. കേസിൽ സമഗ്രമായ അന്വേഷണം നടന്നു. അന്വേഷണത്തിൽ അപാകതയുണ്ടെന്ന കുടുംബത്തിന്റെ വാദം മേൽക്കോടതികൾ തള്ളിയതാണെന്ന് പൊലീസ് റിപ്പോർട്ട്. ആത്മഹത്യ പ്രേരണ നിലനിൽക്കും എന്ന് മാത്രം വാദം. ബോധപൂർവം ചില മൊഴികൾ രേഖപ്പെടുത്തിയില്ലെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം തെറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണൂർ ടൗൺ എസ്‌എച്ച്ഒ ശ്രീജിത്ത് കോടേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്…

Read More

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് പ്രതിഭാഗം

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് പ്രതിഭാഗം. തുടരന്വേഷണത്തിന് ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കില്ലെന്ന് കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പി പി ദിവ്യ വാദിച്ചു. എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചതാണെന്നാണ് പ്രതിഭാഗം ഉന്നയിച്ചത്. കേസ് വിശദമായ വാദത്തിനായി ഈ മാസം 23ലേക്ക് മാറ്റി. ഹര്‍ജിയുമായി ബന്ധപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ നല്‍കിയ ഹര്‍ജി ആണെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കെ…

Read More

വിഭജന ഭീതിദിനം ആചരിക്കരുതെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം കൈമാറി; കെടിയു ഡീനിന് കാരണം കാണിക്കൽ നോട്ടീസ് നൽകി വി സി

വിഭജന ഭീതിദിനാചരണം ആചരിക്കരുതെന്ന് കോളജുകൾക്ക് നിർദേശം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്കൊരുങ്ങി സാങ്കേതിക സർവകലാശാല വിസി. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം കോളജുകൾക്ക് കൈമാറിയതിൽ സാങ്കേതിക സർവകലാശാല ഡീൻ- അക്കാഡമിക്സിനോട് താത്ക്കാലിക വി സി വിശദീകരണം തേടി. വിഭജന ഭീതിദിനാചരണ പരിപാടികൾ നടത്താൻ സാങ്കേതിക സർവകലാശാല പിആർഒ വഴിയായിരുന്നു വി സി ആദ്യം കോളജുകൾക്ക് സർക്കുലർ നൽകിയത്. ചാൻസലറായ ഗവർണറുടെ നിർദേശമനുസരിച്ച് കോളജുകളിൽ താത്ക്കാലിക വൈസ് ചാൻസിലർ ശിവപ്രസാദ് വിഭജന ഭീതി ദിനാചരണം നടത്തണമെന്ന് കാട്ടി ആദ്യം സർക്കുലർ…

Read More