Headlines

‘ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണം’; കോട്ടയത്ത് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്

കോട്ടയം കുമരനല്ലൂരിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. രമ്യ മോഹനൻ എന്ന യുവതിക്കാണ് മർദ്ദനമേറ്റത്. ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. നാലുവർഷമായി മർദ്ദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസിൽ പരാതി നൽകി. ഭർത്താവ് ജയൻ ഒളിവിലെന്ന് പൊലീസ് അറിയിച്ചു. വീട്ടിലെത്തിക്കഴിഞ്ഞാൽ ക്രൂരമായി മർദിക്കുന്ന സ്വഭാവമാണ് ജയനുള്ളതെന്ന് ഭാര്യ പറയുന്നു. നേരത്തെ വിദേശത്തായിരുന്നു രണ്ടു പേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ സ്വഭാവത്തിൽ മാറ്റം വരുകയും ക്രൂരമായി മർദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് രമ്യ പറയുന്നു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസാണ്…

Read More

കേരളത്തിൽ UDF തരങ്കം ശക്തം, ശബരിമല വിഷയത്തിൽ പറഞ്ഞത് എല്ലാം ശരിയായി; വാസുവിൽ നിന്ന് വാസവനിലേക്കുള്ള ദൂരം വിദൂരമല്ല: അബിൻ വർക്കി

കേരളത്തിൽ യുഡിഎഫ് തരങ്കം ശക്തമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. ശബരിമല വിഷയത്തിൽ യുഡിഎഫ് പറഞ്ഞത് എല്ലാം ശരിയായി. വാസുവിൽ നിന്ന് വാസവനിലേക്കുള്ള ദൂരം വിദൂരമല്ല. അടുത്ത വിക്കറ്റ് പത്മകുമാറിൻ്റേതാണെന്നും അബിൻ വർക്കി പറഞ്ഞു. ആർക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ കുറക്കുന്നത്. കുത്തഴിഞ്ഞ ആരോഗ്യമേഖലയും ആരോഗ്യമന്ത്രിയുമാണ് കേരളത്തിലേതെന്നും അബിൻ വിമർശിച്ചു. തിരഞ്ഞെടുപ്പിൽ യുവജന പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറെയൊക്കെ നേതൃത്വം പരിഗണിച്ചിട്ടുണ്ട്. 2010ൽ ലഭിച്ച പ്രതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ല. പ്രതിനിധ്യം തോൽക്കുന്ന സീറ്റുകളിൽ…

Read More

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒടുവിൽ കേന്ദ്രത്തിന് കത്തയച്ച് കേരളം. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. കത്ത് വൈകുന്നതിൽ അതൃപ്തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കത്ത് അയക്കുന്നത് വൈകുന്നതിനെതിരെ സിപിഐ രം​ഗത്തെത്തിയിരുന്നു. പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം എന്ന് രണ്ടാഴ്ചയ്ക്ക് മുൻ‌പ് ചേർന്ന മന്ത്രി സഭാ യോ​ഗത്തിലാണ് തീരുമാനമെടുത്തിരുന്നത്. എന്നാൽ പദ്ധതി മരവിപ്പിക്കുന്നത് സംബന്ധിച്ച് കത്ത് കേന്ദ്രത്തിന് അയച്ചിരുന്നില്ല. തീരുമാനമെടുത്ത് 13 ദിവസങ്ങൾക്ക് ശേഷമാണ് കത്ത് അയക്കുന്നത്. രാവിലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ…

Read More

ഡൽഹി സ്ഫോടനം; പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ഡൽഹി സ്ഫോടനത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഎൻജെപി ആശുപത്രിയിൽ എത്തിയാണ് പരുക്കേറ്റവരെ കണ്ടത്. ഭൂട്ടാനിൽ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി നേരെ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി യോഗം ഇന്ന് വൈകിട്ട് ചേരും. അതേസമയം ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് സാഖറെയുടെ നേതൃത്വത്തിൽ പത്തംഗ എൻഐഎ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി. സിഗ്നലിന് പിൻവശത്തെ സിസിടിവി…

Read More

എൽഡിഎഫിൽ ജെഡിഎസിന് ലഭിക്കുന്ന പരിഗണന ആർജെഡിക്ക് ലഭിക്കുന്നില്ല; അതൃപ്തി പ്രകടമാക്കി ശ്രേയാംസ്

എൽഡിഎഫിൽ ജെഡിഎസിന് ലഭിക്കുന്ന പരിഗണന ആർജെഡിക്ക് ലഭിക്കുന്നില്ലെന്ന് എംവി ശ്രേയാംസ് കുമാർ. താഴെതട്ടിൽ ഇങ്ങനെ ഒരു അഭിപ്രായം ഉണ്ട്. കോഴിക്കോട് കോർപ്പറേഷനിലേക്ക് സീറ്റ്‌ വിഭജനം സംബന്ധിച്ച് ചർച്ച നടക്കുന്നു. ചില അഭിപ്രായ ഭിന്നതകൾ ഉണ്ട് എന്നത് വസ്തുത. മുന്നണി മാറ്റം ചർച്ചയിൽ ഇല്ലെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി. എൽഡിഎഫ് വിടുന്ന കാര്യം ചർച്ചയിൽ ഇല്ല. ഒരു ചർച്ച ഇത് സംബന്ധിച്ച് നടന്നിട്ടില്ല. സൗഹൃദ സന്ദർശനങ്ങൾ പോലും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു. കോഴിക്കോട് കോർപ്പറേഷനിലെ സീറ്റ് വിഭജനത്തിൽ സംസ്ഥാന…

Read More

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കി എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ട്

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കി, മുൻ പ്രസിഡന്റ് എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ട്. എൻ.വാസു സ്വർണം ചെമ്പാക്കിയത് ബോർഡംഗങ്ങളുടെ അറിവോടെയെന്നാണ് റിപ്പോർട്ടിലുള്ളത്. വാസു കവർച്ചക്ക് ഒത്താശ ചെയ്തുവെന്നും, ദേവസ്വം ഉദ്യോഗസ്ഥർ, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിന്റെ പങ്ക് വ്യക്തമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റിമാൻഡ് റിപ്പോർട്ട് മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനും കുരുക്ക്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ വൈകാതെ ചോദ്യം ചെയ്യും. സമ്പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രം…

Read More

ഡൽഹി സ്ഫോടനവുമായി ബന്ധമില്ല; അറസ്റ്റിലായവർ ജോലി ചെയ്യുന്നവർ മാത്രം; അൽ ഫലാഹ് സർവകലാശാല

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽ ഫലാഹ് സർവകലാശാല. അറസ്റ്റിലായവർ സർവകലാശാലയിൽ ജോലി ചെയ്യുന്നവർ മാത്രം. ആരോപണങ്ങളിൽ പറയുന്ന തരത്തിലുള്ള രാസവസ്തുക്കളോ മറ്റു സാമഗ്രികളോ സർവകലാശാലയിൽ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. സർവകലാശാലയ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ നിഷേധിക്കുന്നതായി സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു. വിദ്യാർത്ഥികളുടെ പരിശീലനത്തിന് മാത്രമാണ് സർവ്വകലാശാല ലാബുകൾ ഉപയോഗിക്കുന്നത്. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും അൽ ഫല സർവ്വകലാശാല വ്യക്തമാക്കി. ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിൽ പോലീസ് പരിശോധന തുടരുകയാണ്….

Read More

’53 ലക്ഷം ഭക്തര്‍ വരുന്നിടത്ത് 1000 ശുചിമുറികള്‍ കൊണ്ട് എന്ത് കാര്യം’; മണ്ഡലകാല ഒരുക്കങ്ങളില്‍ നിര്‍ദ്ദേശവുമായി ദേവസ്വം ബെഞ്ച്

ശബരിമല മണ്ഡലകാലത്തിന്റെ ഒരുക്കങ്ങളില്‍ നിര്‍ദ്ദേശവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നും, ശുചിമുറികള്‍ വര്‍ധിപ്പിക്കണമെന്നുമാണ് നിര്‍ദേശം. മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. ശുചിമുറികളുടെ എണ്ണത്തിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. 53 ലക്ഷം ഭക്തര്‍ വരുന്നിടത്ത് 1000 ശുചിമുറികള്‍ കൊണ്ട് എന്ത് കാര്യമാണ് ഉള്ളത്. അടുത്ത സീസണിലെങ്കിലും ഇത് വര്‍ധിപ്പിക്കാന്‍ നടപടി വേണമെന്ന് നിര്‍ദ്ദേശിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ ക്യൂവിന്റെ എണ്ണം കുറയ്‌ക്കേണ്ടി വരുമെന്നും കോടതി ഓര്‍മിപ്പിച്ചു. 16ന് വൈകിട്ട്…

Read More

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം അനുവദിക്കില്ല, കടലിൽ വെച്ച് കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് നേരെ അക്രമം

കടലിൽ വെച്ച് കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് നേരെ അക്രമം. കൊല്ലത്ത് നിന്നും തമിഴ്നാട് തീരത്ത് മത്സ്യ ബന്ധനത്തിന് പോയ മത്സ്യതൊഴിലാളികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. കന്യാകുമാരി തീരത്തിന് സമീപം വച്ചായിരുന്നു സംഭവം. അക്രമത്തിൽ നിരവധി മത്സ്യതൊഴിലാളികൾക്ക് പരുക്കേറ്റു. തമിഴ്നാട് തീരത്ത് മത്സ്യ ബന്ധനം അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അക്രമം നടന്നത്. പരുക്കേറ്റ തൊഴിലാളികൾ ചികിത്സയിൽ തുടരുന്നു.അതേസമയം തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ബസുകൾ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ നേരത്തെ അറിയിച്ചിരുന്നു. കേരളത്തിലേക്ക് വരുന്ന 110 സ്വകാര്യ ബസുകൾ നിർത്തി…

Read More

വൈറ്റ് കോളർ ഭീകര ശൃംഖല, ഹരിയാന പള്ളി ഇമാം മൗലവി ഇഷ്തിയാഖ് അറസ്റ്റിൽ

വൈറ്റ് കോളർ ഭീകര ശൃംഖല. ഹരിയാനയിൽ മതപ്രഭാഷകനെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. മേവാത്ത് മേഖലയിൽ നിന്നുള്ള മൗലവി ഇഷ്തിയാഖ് എന്നയാളെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലിനായി ശ്രീനഗറിലേക്ക് കൊണ്ട് പോയി. ഫരീദാബാദിലെ ഭീകര ശൃംഖലയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തൽ. ഫരീദാബാദിലെ ധേര കോളനിയിലെ അൽ-ഫലാഹ് പള്ളിയിലെ ഇമാമായ ഹഫീസ് മുഹമ്മദ് ഇഷ്തിയാഖ് ആണ് അറസ്റ്റിലായ പുരോഹിതൻ.അൽ-ഫലാഹ് സർവകലാശാലാ പരിസരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഒരു വീട്ടിലാണ് ഇഷ്തിയാഖ് താമസിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു പ്രധാന ഭീകരവിരുദ്ധ…

Read More