വിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്; VISLന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കി; പിന്നിൽ വൻ തട്ടിപ്പ് സംഘമെന്ന് പൊലീസ്
വിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശി സൽമാനുൽ ഫാരിസിനെ പ്രതിയാക്കിയാണ് കേസ്. സാമ്പത്തിക ലാഭത്തിനായി VISLന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയെന്നാണ് എഫ്ഐആർ. തമ്പാനൂർ പൊലീസാണ് കേസെടുത്തത് തട്ടിപ്പിനായി VISLന്റെ പേരിൽ വ്യാജ കരാർ രേഖയുണ്ടാക്കി. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു. പിന്നിൽ വൻ തട്ടിപ്പ് സംഘമെന്നു പോലീസിന് സംശയം….
