അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാബൂൾ വിമാനത്താവളത്തിൽ ഒരാഴ്ചക്കിടെ മരിച്ചത് 20 പേർ

 

താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടാനുള്ള ജനങ്ങളുടെ ശ്രമത്തിനിടെ കാബൂൾ വിമാനത്താവളത്തിൽ ഒരാഴ്ചക്കിടെ മരിച്ചത് 20 പേർ. തിക്കിലും തിരക്കിലുംപെട്ടാണ് ഇരുപതോളം പേർ മരിച്ചത്. നാറ്റോ നയതന്ത്ര ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച മാത്രം വിമാനത്താവളത്തിൽ ഏഴ് പേർ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയർത്തുന്നതാണെന്നും ജനങ്ങൾക്ക് പരമാവധി സുരക്ഷ ഒരുക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.