Headlines

മദ്രാസ് ഐഐടിയിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മലയാളിയായ പ്രോജക്ട് കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ നായരുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. കാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാർത്ഥികൾ മൃതദേഹം കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള വ്യക്തിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. മദ്രാസ് ഐ.ഐ.ടിയിലെ മലയാളി പ്രോജക്ട് കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ നായരുടേതാണ് മൃതദേഹമെന്ന് മദ്രാസ് ഐ.ഐ.ടിക്കുള്ളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം…

Read More

രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന ഐഷ സുൽത്താനയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സുൽത്താന നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കവരത്തി പോലീസിന്റെ എഫ് ഐ ആറും തുടർ നടപടികളും റദ്ദാക്കണമെന്നാണ് ഐഷ ആവശ്യപ്പെടുന്നത്. സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ഹർജി ആരോപിക്കുന്നു. തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപത്തിനോ മറ്റോ വഴിവെച്ചിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ല. കൊവിഡ് കൂടിയത് അഡ്മിനിസ്‌ട്രേറ്ററുടെ അലംഭാവം കാരണമെന്ന് സൂചിപ്പിക്കാനാണ് ചാനൽ ചർച്ചക്കിടെ ബയോ വെപൺ പരാമർശം നടത്തിയത്. ഇതിനെ തെറ്റായി…

Read More

വ്യാജ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കുട്ടികളെ വിറ്റു; മൂന്ന് പേര്‍ പിടിയില്‍: പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന

ചെന്നൈ: തമിഴ്നാട്ടിലെ അഭയകേന്ദ്രം വ്യാജരേഖ ഉണ്ടാക്കി വിറ്റ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖ ഉണ്ടാക്കിയാണ് അഭയകേന്ദ്രത്തിലെ നടത്തിപ്പുകാര്‍ കുട്ടികളെ വിറ്റത്. സംഭവത്തില്‍ മധുരൈയിലെ താത്കാലിക അഭയകേന്ദ്രമായ ഇദയം ട്രസ്റ്റില്‍ പൊലീസ് റെയ്ഡ് നടത്തി മൂന്ന് പേരെ പിടികൂടുകയും ചെയ്തു. ഇദയം ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി.ആര്‍ ശിവകുമാര്‍ ഒളിവിലാണ്. ഇതിനു പിന്നില്‍ വന്‍ റാക്കറ്റ് എന്നാണ് പൊലീസ് നല്‍കുന്ന സൂചന. അഭയകേന്ദ്രത്തില്‍ നിന്ന് ഒരു വയസുള്ള കുട്ടി അടക്കം രണ്ടു കുട്ടികളെയാണ്…

Read More

ഇന്ത്യൻ സമ്മർദം ഫലിച്ചു: കൊവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി യൂറോപ്യൻ രാഷ്ട്രങ്ങൾ

  കൊവിഷീൽഡ് വാക്‌സിൻ ഗ്രീൻ പാസ്‌പോർട്ടിൽ ഉൾപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങൾ. ഇന്ത്യയുടെ കടുത്ത സമ്മർദത്തിന് പിന്നാലെയാണ് നടപടി. ഓസ്ട്രിയ, ഗ്രീസ്, സ്ലോവേനിയ, ഐസ് ലാൻഡ്, സ്‌പെയിൻ, അയർലാൻഡ്, സ്വിറ്റ്‌സർലാൻഡ് തുടങ്ങിയ ഏഴ് രാജ്യങ്ങളാണ് കൊവിഷീൽഡിന് അംഗീകാരം നൽകിയത്. ഇന്ത്യയുടെ അംഗീകൃത വാക്‌സിനുകൾക്ക് യൂറോപ്യൻ യൂനിയൻ അംഗികാരം നൽകിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ്…

Read More

കൊവിഡ് ബാധിച്ചുള്ളതടക്കമുള്ള മരണങ്ങൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യാം; പുതിയ സംവിധാനവുമായി ആരോഗ്യവകുപ്പ്

  കൊവിഡ് മരണം അടക്കം എല്ലാത്തരം മരണങ്ങളും റിപ്പോർട്ട് ചെയ്യാൻ സംസ്ഥാനത്ത് പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിനായി വികേന്ദ്രീകൃത ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു ആശുപത്രിയിൽ ഒരാൾ മരിച്ചാൽ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കിൽ ആശുപത്രി സൂപ്രണ്ടോ ഈ മരണം സംബന്ധിച്ച് അതിന്റെ റിപ്പോർട്ട് ഓൺലൈനായി അപ്ലോഡ് ചെയ്യണം. രോഗി മരിച്ച് 24 മണിക്കൂറിനിനുള്ളിൽ തന്നെ ആശുപത്രികളിൽ നിന്ന് ഓൺലൈൻ അപ്‌ഡേഷൻ നടക്കണം. ഈ വിവരങ്ങൾ ക്രോഡീകരിച്ച് ജില്ലാതലത്തിൽ…

Read More

24 മണിക്കൂറിനിടെ 48,786 പേർക്ക് കൂടി കൊവിഡ്; 1005 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,786 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1005 പേർ മരിക്കുകയും ചെയ്തു. ഇതിനോടകം 3,04,11,634 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 61,588 പേർ രോഗമുക്തരായി. ഇതുവരെ 2,94,88,918 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 96.97 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്. നിലവിൽ 5,23,257 പേരാണ് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതിനോടം 3,99,459 പേരാണ് മരിച്ചത്. 33.57 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി…

Read More

ഇന്ധന വില വർധനവിനൊപ്പം വീണ്ടും തലയ്ക്കടി: പാചക വാതകത്തിന്റെ വില കുത്തനെ ഉയർത്തി

  പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകൾക്ക് 25.50 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിലെ പുതുക്കിയ വില സിലിണ്ടറിന് 841.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ ഉയർത്തി 1550 രൂപയായി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. രാജ്യത്ത് പാചക വാതകത്തിനുള്ള സബ്‌സിഡി ഇല്ലാതായിട്ട് ഒരു വർഷത്തോളമാകുകയാണ്.

Read More

24 മണിക്കൂറിനിടെ 45,951 പേർക്ക് കൂടി കൊവിഡ്; 817 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,951 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 11 ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. 817 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു രാജ്യത്ത് ഇതിനോടകം 3,03,62,848 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,94,27,330 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 60,729 പേരാണ് രോഗമുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.92 ശതമാനമായി ഉയർന്നു 3,98,454 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത്…

Read More

ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങണം; മാങ്ങ വില്‍ക്കാനിറങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി

റാഞ്ചി: കൊവിഡ് കാലത്ത് പഠനം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ ഏറെ പ്രതിസന്ധിയിലായത് സമൂഹത്തിലെ പാവപ്പെട്ട കുട്ടികളാണ്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് ദൈനംദിന ജീവിതംതന്നെ വഴിമുട്ടിയ അവസ്ഥയില്‍ തങ്ങളുടെ മക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കൊടുക്കാനുള്ള ശേഷിയൊന്നും പല വീടുകളിലെയും മാതാപിതാക്കള്‍ക്കുണ്ടാവണമെന്നില്ല. ഓണ്‍ലൈന്‍ പഠനത്തിന് അനിവാര്യമായ ഫോണ്‍ കൈയിലില്ലാത്തതുമൂലം ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത അനേകം വിദ്യാര്‍ഥികളാണ് രാജ്യത്തുള്ളത്. എന്നാല്‍, ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ മാങ്ങ വിറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി. നിര്‍ധനരായ മാതാപിതാക്കള്‍ക്ക് ഫോണ്‍ വാങ്ങിനല്‍കാനുള്ള ശേഷിയില്ലെന്ന…

Read More

കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ കുൽഗാമിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ ചിൽമ്മാറിലാണ് ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. രാവിലെ നിയന്ത്രണ രേഖയിൽ ദാദൽ, രജൗറി എന്നിവിടങ്ങളിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിൽമ്മാറിലും ഏറ്റുമുട്ടൽ നടന്നത്. രാവിലെ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് പരുക്കേറ്റിരുന്നു. പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ ദിവസം ജമ്മു വിമാനത്താവളത്തിന് നേർക്ക് ഡ്രോൺ ഉപയോഗിച്ചുള്ള ബോംബാക്രമണം നടന്നിരുന്നു. ആക്രമണത്തിന് പിന്നിൽ ലഷ്‌കർ ഭീകരരാണെന്ന നിഗമനത്തിലാണ് പോലീസ്

Read More