Headlines

ജനറൽ ബിപിൻ റാവത്തിന്റെ മരണം: ഇന്ത്യയെ അനുശോചനം അറിയിച്ച് ലോകരാഷ്ട്രങ്ങൾ

  ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യൻ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചതിൽ അനുശോചനം അറിയിച്ച് ലോകരാഷ്ട്രങ്ങൾ. ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂണിയനും അമേരിക്ക, ഫ്രാൻസ് തുടങ്ങിയ ലോക രാഷ്ട്രങ്ങളുമാണ് അനുശോചനം രേഖപ്പെടുത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെയും ജനതയുടെയും വേദനയിൽ പങ്കുചേരുന്നതായി പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി അറിയിച്ചു. ഇന്ത്യ-യുഎസ് സഹകരണം ശക്തമാക്കിയ വ്യക്തിയായിരുന്നു ബിപിൻ റാവത്ത് എന്ന് യുഎസ് സംയുക്ത സൈനിക മേധാവി ജനറൽ മാർക്ക് ലില്ലി പറഞ്ഞു. അഗാധ ദുഃഖം ഇന്ത്യയെ അറിയിക്കുന്നതായി…

Read More

ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തിക്കും; സംസ്‌കാരം നാളെ

  കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹങ്ങൾ ഇന്ന് ഡൽഹിയിലെത്തിക്കും. വൈകുന്നേരം സൈനിക വിമാനത്തിലാണ് ഇവ ഡൽഹിയിലേക്ക് എത്തിക്കുക. അപകടത്തിൽ മരിച്ച മറ്റ് 11 സൈനികരുടെ മൃതദേഹങ്ങളും ഡൽഹിയിൽ എത്തിക്കും. നാളെയാണ് ബിപിൻ റാവത്തിന്റെ സംസ്‌കാരം ബുധാനാഴ്ച ഉച്ചയ്ക്ക് 12.20ഓടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബിപിൻ റാവത്തും ഭാര്യയും അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരും സുരക്ഷാ ഭടൻമാരും അടക്കം 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ…

Read More

സേന മേധാവിയടക്കം അന്തരിച്ച ഹെലികോപ്റ്റർ അപകട ദിവസം സംഭവിച്ചതെന്ത്

  തമിഴ്‌നാട്ടിലെ ഊട്ടി കൂനൂരിൽ ലാൻഡിങ്ങിന് തൊട്ടുമുമ്പ് നടന്ന ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാമേധാവി ബിപിൻ റാവത്തും ഭാര്യയും, സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 14 പേരാണ് മരിച്ചത്. വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷപ്പെട്ടത് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ്. ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ് ഇദ്ദേഹം. വെല്ലിങ്ടണിലെ സൈനികത്താവളത്തിൽ സെമിനാറിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകട ദിവസം ഡൽഹിയിൽ നിന്ന് പുറപ്പെട്ടത് മുതൽ സംഭവിച്ചതെന്തൊക്കെയെന്ന് നോക്കം… രാവിലെ ഒമ്പത് മണിക്ക് ഡൽഹിയിൽ നിന്ന് ബിപിൻ റാവത്തും ഭാര്യയും…

Read More

ഹെലികോപ്ടര്‍ ദുരന്തം; പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സോണിയ ഗാന്ധി

  രാജ്യത്തിന്‍റെ സംയുക്ത സൈനിക മേധാവിയുള്‍പ്പടെ 13 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യ അധ്യക്ഷ സോണിയ ഗാന്ധി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അതുകൊണ്ട് തന്നെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചിട്ടുണ്ട്. നാളെ 75ആം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് സോണിയ ഗാന്ധി പിറന്നാള്‍ ആഘോഷങ്ങള്‍ നടത്തില്ലെന്ന പ്രഖ്യാപനവുമായി രംഗത്തുവരുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആണ് ഇക്കാര്യ അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ പിറന്നാള്‍ ദിനമായ…

Read More

സഞ്ജയ് മുതൽ ബിപിൻ റാവത്ത് വരെ; രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ ദുരന്തങ്ങൾ

  രാജ്യത്തെ നടുക്കി മറ്റൊരു ഹെലികോപ്റ്റർ ദുരന്തം കൂടി. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് അടക്കം 13 പേരാണ് ഊട്ടിയിലെ കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്. ഹെലികോപ്റ്ററുകളും ചെറു വിമാനങ്ങളും തകർന്നുവീണ് നിരവധി പ്രമുഖരെ നഷ്ടപ്പെട്ട രാജ്യമാണ് നമ്മുടേത്. സഞ്ജയ് ഗാന്ധി മുതൽ ബിപിൻ റാവത്ത് വരെ എത്തി നിൽക്കുന്ന വലിയൊരു പട്ടികയാണത്. സഞ്ജയ് ഗാന്ധി ഒരുകാലത്ത് അമ്മ ഇന്ദിരാ ഗാന്ധിയെ മുൻനിർത്തി ഇന്ത്യ ഭരിച്ചിരുന്നയാളായിരുന്നു സഞ്ജയ്…

Read More

നഷ്ടപ്പെട്ടത് ധീര സൈനികനെ: അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ

ഊട്ടി കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും പത്‌നി മധുലിക റാവത്തുമടക്കമുള്ളവർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി തുടങ്ങിയവർ മരിച്ചവർക്ക് അനുശോചനം അറിയിച്ചു മികച്ചൊരു സൈനികനായിരുന്നു ജനറൽ ബിപിൻ റാവത്ത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു യഥാർഥ ദേശസ്‌നേഹിയായ അദ്ദേഹം നമ്മുടെ സായുധ സേനയെയും സുരക്ഷാ…

Read More

കർമ്മനിരതയായ നല്ല പാതി; കൊല്ലപ്പെട്ടവരിൽ ബിപിൻ റാവത്തിന്റെ ഭാര്യയും

  തമിഴ്‌നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ബിപിൻ റാവത് ഉൾപ്പെടെ പതിമൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചു. സൈനികരുടെ ഭാര്യമാരുടെയും മക്കളുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആർമി വൈവ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റാണ് മധുലിക. ഇന്ത്യയിലെ ഏറ്റവും വലിയ എൻ.ജി.ഓ ആണ് അവ്വ (AWWA). ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ ബിരുദം നേടിയ മധുലിക പഠനം പൂർത്തിയാക്കിയത് ഡൽഹിയിലാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംയുക്ത സൈനിക മേധാവിയാണ് ബിപിൻ റാവത്ത്….

Read More

സർജിക്കൽ സ്‌ട്രൈക്കിന്റെ പിന്നിലെ ബുദ്ധിശക്തി; രാജ്യത്തെ കരുതലോടെ കാത്ത ധീര സൈനികൻ

ഒടുവിൽ സ്ഥിരീകരണം വന്നിരിക്കുന്നു. ഊട്ടിയിലെ കുനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ടിരിക്കുന്നു. രാജ്യം കണ്ട ഏറ്റവും ശക്തനായ സൈനികനായിരുന്നു അദ്ദേഹം. മാസ്റ്റർ ഓഫ് സർജിക്കൽ സ്‌ട്രൈക്ക്‌സ് എന്ന വിശേഷണം കൂടിയുണ്ട് അദ്ദേഹത്തിന്. ഉറച്ച നിലപാടുകളുള്ള വ്യക്തി കൂടിയായ ധീര സൈനികനെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. പാക് പ്രകോപനങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ആരംഭിച്ചത് ജനറൽ റാവത്തിന്റെ നേതൃത്വത്തിലാണ്. ഹെലികോപ്റ്റർ അപകടം നടന്നുവെന്ന വാർത്തകൾക്ക് പിന്നാലെ രാജ്യം ഒന്നാകെ…

Read More

കൂനൂരിലെ അപകടം: സംയുക്ത സേന മേധാവി ബിപിൻ റാവത്ത് അന്തരിച്ചു

തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ സംയുക്ത സേന മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. സംയുക്ത സേന മേധാവിക്കൊപ്പം ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 യാത്രികരിൽ 13 പേരും മരിച്ചിരിക്കുകയാണ്. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കമുള്ളവരാണ് ഹെലികോപ്റ്ററിലെ യാത്രികർ. മരണപ്പെട്ടവരുടെ…

Read More

ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരിൽ 13 പേരും മരിച്ചു; ബിപിൻ റാവത്തിന്റെ സ്ഥിതിയിൽ രാജ്യം അശങ്കയിൽ

  സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുവീണ് 13 പേർ മരിച്ചതായി റിപ്പോർട്ട്. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് സൈനികോദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതിൽ 13 പേരും മരിച്ചതായി എ എൻ ഐ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഒരാൾ മാത്രമാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇത് ബിപിൻ റാവത്താണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. ഇവർ ആരെന്ന് കണ്ടെത്തുന്നതിനായി ഡിഎൻഎ ടെസ്റ്റ് നടത്തുമെന്നും…

Read More