Headlines

ഹെലികോപ്റ്റർ തകർന്നുവീണത് ലാൻഡിംഗിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ

  സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുവീണത് ലാൻഡിംഗിന് 10 കിലോമീറ്റർ മാത്രം അകലെ വെച്ച്. തകർന്നയുടനെ ഹെലികോപ്റ്റർ കത്തിയമർന്നു. രണ്ട് മണിക്കൂറോളം നേരം സമയമെടുത്താണ് തീ അണയ്ക്കാൻ സാധിച്ചത് വ്യോമസേനയുടെ എംഐ17 വി5 ഹെലികോപ്റ്ററാണ് തകർന്നുവീണത്. രാവിലെ 11.47നാണ് ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും സംഘവും സുലൂരിൽ നിന്ന് ഊട്ടിയിലെ വെല്ലിംഗ്ടണിലേക്ക് പുറപ്പെട്ടത്. ഡൽഹിയിൽ നിന്ന് ഒമ്പത് പേരുടെ സംഘമാണ് സുലൂരിൽ എത്തിയത്. ഇവിടെ നിന്ന് അഞ്ച് പേർ…

Read More

ഹെലികോപ്റ്ററിലുണ്ടായിരുന്നത്‌ ബിപിൻ റാവത്തും ഭാര്യയും അടക്കം 14 പേർ; ഒമ്പത് പേരുടെ വിവരങ്ങൾ പുറത്ത്

  സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഊട്ടി കൂനൂരിൽ തകർന്നുവീണ് 11 പേർ മരിച്ചു. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതിൽ 9 പേരുടെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജനറൽ ബിപിൻ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ഭാര്യ മധുലികയും ഹെലികോപ്റ്ററിലുണ്ടായിരുന്നു ജനറൽ ബിപിൻ റാവത്ത്, മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ എസ് ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിംഗ്, എൻ കെ ഗുർസേവക് സിംഗ്, എൻ കെ ജിതേന്ദ്രകുമാർ, ലാൻസ്…

Read More

കൂനൂർ ഹെലികോപ്റ്റർ അപകടം: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ സംഭവ സ്ഥലത്തേക്ക് തിരിച്ചു

  സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ബിപിൻ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിലുണ്ടായിരുന്നു അപകട സ്ഥലത്തേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉടനെത്തും. കോയമ്പത്തൂർ വരെ വിമാനത്തിലും തുടർന്ന് റോഡ് മാർഗവുമാകും സ്റ്റാലിൻ അപകട സ്ഥലത്തേക്ക് എത്തുക. തമിഴ്‌നാട് വനം മന്ത്രി കെ രാമചന്ദ്രൻ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ബംഗാൾ…

Read More

രാജ്യത്തെ ഞെട്ടിച്ച ഹെലികോപ്റ്റർ അപകടം: മരണം 11 ആയി, ജനറൽ ബിപിൻ റാവത്തിന്റെ നില ഗുരുതരം

  സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ബിപിൻ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിലുണ്ടായിരുന്നു ഊട്ടി കുനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കട്ടേരി പാർക്കിലാണ് അപകടം നടന്നത്. മൂന്ന് പേരെ മാത്രമാണ് ദുരന്തസ്ഥലത്ത് നിന്ന് ജീവനോടെ രക്ഷിക്കാനായത്. തമിഴ്‌നാട് മുഖ്യമന്ത്രി അടക്കം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനാ മേധാവിയും സംഭവ സ്ഥലത്തേക്ക്…

Read More

ബിപിൻ റാവത്ത് വെല്ലിംഗ്ട്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ

  ഇന്ത്യൻ വ്യോമ സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ വെല്ലിംഗ്ട്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആധ്യ ഘട്ടത്തിൽ തന്നെ ആശുപത്രിയിൽ എത്തിച്ചവരിൽ സൈനിക മേധാവിയും ഉൾപ്പെടുന്നു. ഗുരുതരമായ പൊള്ളലേറ്റ ബിപിൻ റാവത്തിന് അടിയന്തര ചികിത്സ നൽകിയിട്ടുണ്ട്. MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്റ്റർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ബിപിൻ റാവത്തും…

Read More

12 എംപിമാരുടെ സസ്പെൻഷൻ ജനാധിപത്യവിരുദ്ധം: സോണിയ ഗാന്ധി

ന്യൂഡെൽഹി: രാജ്യസഭയിലെ 12 എംപിമാരുടെ സസ്പെൻഷനിൽ കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഭരണഘടനയുടെ ചട്ടങ്ങളെ ലംഘിക്കുന്ന നടപടിയാണ് ഉണ്ടായതെന്നും സോണിയ പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടൽ അനുഭാവപൂർണമല്ലെന്നും സോണിയ വിമർശിച്ചു. അതിർത്തിയിലെ സ്ഥിതിഗതികളും അയൽ രാജ്യങ്ങളുമായുള്ള ബന്ധവും പാർലമെന്‍റിൽ ചർച്ച ചെയ്യാൻ കോൺഗ്രസ് ശ്രമിക്കും.

Read More

കാട്ടാനകൾ റെയിൽവെ ട്രാക്കിൽ ഇറങ്ങുന്നത് തടയാൻ കർശന നടപടികൾ

പാലക്കാട് – കോയമ്പത്തൂർ റെയിൽവെ പാളങ്ങളിൽ കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് തടയാൻ നടപടി സ്വീകരിക്കുന്നതിന് റെയിൽവേയും വനംവകുപ്പും സംയുക്ത യോഗം ചേർന്നു. ആനകൾ പാളങ്ങളിലേക്ക് എത്തുന്നത് നേരത്തെ തിരിച്ചറിയുന്നതിനായി ഇരുഭാഗത്തെയും ഉദ്യോഗസ്ഥരുടെ ആശയവിനിമയം ശക്തമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഹാങ്ങിങ് ഫെൻസിങ് ഉൾപ്പെടെ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. അടുത്തിടെ വാളയാറിനടുത്ത് ട്രെയിൻ തട്ടി മൂന്ന് കാട്ടാനകൾ ചെരിഞ്ഞ പശ്ചാത്തലത്തിലാണ് പ്രശ്‌നപരിഹാരത്തിന് റെയിൽവേയും, വനം വകുപ്പും യോഗം ചേർന്നത്. ഇതുവരെ കാട്ടാനകൾ ട്രെയിൻതട്ടി ചെരിഞ്ഞത് സംബന്ധിച്ചും, നിലവിലെ സ്ഥിതിയെ കുറിച്ചും യോഗത്തിൽ…

Read More

രജനികാന്തിനെ വീട്ടിലെത്തി സന്ദർശിച്ച് വി കെ ശശികല

വി കെ ശശികല നടൻ രജനികാന്തിനെ വീട്ടിലെത്തി സന്ദർശിച്ചു. അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായ രജനിയുടെ ആരോഗ്യനില നേരിട്ടെത്തി അന്വേഷിക്കുന്നതിനായാണ് ശശികലയുടെ സന്ദർശനം. അതേസമയം തമിഴ് രാഷ്ട്രീയത്തിൽ ശശികല-രജനികാന്ത് കൂടിക്കാഴ്ച ചർച്ചയായിട്ടുണ്ട് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ രജനികാന്തിനെ ശശികല അഭിനന്ദിച്ചതായി അവരുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

Read More

കർഷകരുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചു; കർഷക സമരം പരിസമാപ്തിയിലേക്ക്

ഒന്നര വർഷത്തോളമായി തുടരുന്ന കർഷക പ്രക്ഷോഭത്തിന് അവസാനമായേക്കുമെന്ന് സൂചന. താങ്ങുവില അടക്കം കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ മിക്കതും കേന്ദ്രസർക്കാർ അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. കർഷക സംഘടനകൾക്ക് കേന്ദ്രം രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ട്. സർക്കാരുമായി നാളെ ചർച്ച നടത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കർഷക സംഘടനകൾ വ്യക്തമാക്കുന്നത്. സമരം പിൻവലിച്ചാൽ കർഷക സംഘടന നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലടക്കം നാളെ ചർച്ച നടത്തിയ ശേഷം സംയുക്ത കിസാൻ മോർച്ച യോഗം ചേരും. തുടർന്നാകും സമരം പിൻവലിക്കുന്ന കാര്യത്തിൽ…

Read More

ഒമിക്രോൺ രോഗമുക്തനായ ഡോക്ടർക്ക് വീണ്ടും കൊവിഡ്

ബംഗളൂരുവിൽ ഒമിക്രോണിൽ നിന്ന് രോഗമുക്തി നേടിയ ഡോക്ടർക്ക് വീണ്ടും കൊവിഡ് പോസറ്റീവായി. രാജ്യത്ത് ആദ്യമായി ഒമിക്രോൺ കണ്ടെത്തിയ രണ്ടുവ്യക്തികളിൽ ഒരാൾ ഈ ഡോക്ടറായിരുന്നു. മറ്റൊരാൾ ദക്ഷിണാഫ്രിക്കൻ പൗരനായിരുന്നു. ഇയാൾ ക്വാറന്റൈൻ കഴിഞ്ഞതിന് ശേഷം ദുബൈയിലേക്ക് മറങ്ങി. ഒമൈക്രോൺ വകഭേദം ബാധിച്ച ഡോക്ടർക്ക് വീണ്ടും കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ച വാർത്ത ശരിയായാണെന്ന് ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ഡോക്ടർക്ക് രോഗലക്ഷണമൊന്നുമില്ലെന്നും അദ്ദേഹം ഐസലേഷനിൽ കഴിയുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ക്വാറന്റൈൻ മാനദണ്ഡങ്ങൾ ലംഘിച്ച്…

Read More