രാജ്യത്ത് 21 പേര്‍ക്ക് ഒമിക്രോണ്‍:ജാഗ്രത കനപ്പിക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത കനപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഇന്ത്യയില്‍ ഇതുവരെ 21പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന എന്നിവിടങ്ങളിലും നിരവധി പേര്‍ വിദേശത്ത് നിന്ന് എത്തി കൊവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നത് ആശങ്ക സൃഷ്ട്ടിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തി കോവിഡ് പോസിറ്റിവായവരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. ജയ്പൂരില്‍ ഒരു കുടുംബത്തിലെ 9 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ…

Read More

മോഷണം പോയ വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ കണ്ടെടുത്തതായി പൊലീസ്

  ലഖ്‌നൗ: മോഷണം പോയ ഇന്ത്യന്‍ വ്യോമസേനയുടെ (ഐ.എ.എഫ്) മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ വീണ്ടെടുത്തതായി യു.പി പൊലീസ്. നവംബര്‍ 27-ന് ലഖ്‌നൗവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതായി പറയപ്പെടുന്ന ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ വീണ്ടെടുത്തതായാണ് പൊലീസ് അറിയിച്ചത്. ലഖ്‌നൗവിലെ ബക്ഷി കാ തലാബ് എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് രാജസ്ഥാനിലെ ജോധ്പൂര്‍ വ്യോമതാവളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു ടയര്‍. ട്രക്കിന്റെ ടയറാണെന്ന് വിചാരിച്ചാണ് മോഷ്ടാക്കള്‍ ടയര്‍ വീട്ടിലേക്ക് കൊണ്ടുപോയതെന്നാണ് പൊലീസ് അറിയിച്ചത്. ടയര്‍ തങ്ങളുടെ സപ്ലൈ ഡിപ്പോയില്‍…

Read More

നാഗാലാ‌ൻഡിൽ സംഘർഷാവസ്ഥ തുടരുന്നു; ഒരാൾ കൂടി മരിച്ചു: ഇന്റർനെറ്റ്- എസ്എംഎസ് സേവനങ്ങൾ വിച്ഛേദിച്ചു

  നാഗാലാൻഡിലെ സംഘർഷത്തിൽ ഒരാൾ കൂടി മരിച്ചു. ആൾക്കൂട്ടം സൈനിക ക്യാമ്പ് വളഞ്ഞു. അസം റൈഫിൾസിന്റെ വെടിയേറ്റ് 13 ഗ്രാമീണർ മരിച്ചതിൽ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഒരു സൈനികനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സാധാരണക്കാർ കൊല്ലപ്പെട്ട വെടിവെപ്പിൽ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികൾ സംഘടിച്ച് സർക്കാർ കേന്ദ്രങ്ങളും വാഹനങ്ങളും ആക്രമിച്ചു. മോൺ നഗരത്തിലെ അസം റൈഫിൾസിന്റെ ക്യാമ്പും നാട്ടുകാർ ആക്രമിച്ചു. ക്യാമ്പിന് തീയിടാൻ ശ്രമം നടന്നുവെന്നാണ് റിപ്പോർട്ട്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് മോൺ ജില്ലയിലെ ഇന്റർനെറ്റ്- എസ്എംഎസ് സേവനങ്ങൾ വിച്ഛേദിച്ചു മ്യാൻമറുമായി…

Read More

മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 12 ആയി. ഇവിടെ നേരത്തെ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ആറുപേർക്ക് ചിഞ്ചുവാനിലും ഒരാൾക്ക് പുനെയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ചിഞ്ചുവാനിൽ രോഗം സ്ഥിരീകരിച്ച ആറുപേരിൽ മൂന്നുപേർ നൈജീരിയയിൽ നിന്ന് വന്നവരാണ്. ഇന്നലെ ഡൽഹിയിൽ താൻസാനിയയിൽ നിന്നെത്തിയ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇയാളെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 പേർ നിരീക്ഷണത്തിലുണ്ട്. ,

Read More

ഭർതൃവീട്ടിലുള്ള അത്രയും സൗകര്യങ്ങൾ ഒരുക്കാനാകില്ല; അകന്നു കഴിയുന്ന ഭാര്യയുടെ ആവശ്യം തള്ളി സുപ്രിം കോടതി

ന്യൂഡൽഹി: ഭർതൃവീട്ടിലേതു സമാനമായ ആഡംബരങ്ങൾ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ ഒരുക്കണമെന്ന യുവതിയുടെ ആവശ്യം തള്ളി സുപ്രിംകോടതി. ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയാണ് സൗകര്യങ്ങൾ നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. മുംബൈയിലെ ആഡംബര മേഖലയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. അസ്വാരസ്യങ്ങളെ തുടർന്ന് യുവതി സ്വയം മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. കേസിന്റെ വിചാരണക്കിടെ മുംബൈയിൽ വാടകയ്ക്ക് ഒരു വീട് കണ്ടെത്താൻ യുവതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് സഹായം ചെയ്തു നൽകാൻ മുംബൈ ബാന്ദ്രയിലെ കുടുംബ കോടതി രജിസ്ട്രാറോട് കോടതി നിർദേശം…

Read More

കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം; ആവശ്യങ്ങള്‍ അംഗീകരിക്കാൻ സാധ്യത

ന്യൂഡെൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാസാക്കിയതിന് പിന്നാലെ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് അറിയിച്ചെങ്കിലും കര്‍ഷകര്‍ തലസ്ഥാന അതിര്‍ത്തികളില്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്കായി ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ഷക നേതാക്കളെ വിളിച്ചത്. സിംഖുവില്‍ ചേര്‍ന്ന യോഗത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച സര്‍ക്കാരുമായി ചര്‍ച്ച നടത്താനുള്ള അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാളെ യോഗം ചേരുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാത്തലത്തില്‍ കര്‍ഷക സമരം സര്‍ക്കാരിന് തിരിച്ചടിയാകുമെന്നത് മുന്നില്‍ കണ്ടാണ്…

Read More

നാഗാലാൻഡിൽ വെടിവയ്പ്പ്; 11 പ്രദേശവാസികൾ കൊല്ലപ്പെട്ടു; അനുശോചിച്ച് അമിത് ഷാ

  നാഗാലാൻഡിലുണ്ടായ വെടിവയ്പ്പിൽ പതിനൊന്ന് പ്രദേശവാസികൾ കൊല്ലപ്പെട്ടു. അസം റൈഫിൾസും നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്. നിരവധി വാഹനങ്ങൾ നാട്ടുകാർ തീവച്ചതായി റിപ്പോർട്ട്. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് നാഗാലാ‌ൻഡ് മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറോ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോ പ്രതികരിച്ചിട്ടില്ല. “കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ…

Read More

യുപിയിൽ വീണ്ടും അധികാരത്തിൽ വരുമെന്ന് അമിത് ഷാ

  ന്യൂഡെംൽഹി:: ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പിൽ ബിജെപി വന്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് അമിത് ഷാ. അഖിലേഷ് യാദവിന്‍റെ നേതൃ ത്വത്തിൽ സമാജ് വാദി പാർട്ടി ഭൂരിപക്ഷം നേടുമെന്ന പ്രസ്താവനകളെ അദ്ദേഹം തള്ളിക്കളഞ്ഞു. 403 നിയമസഭ സീറ്റുകളിൽ 400 സീറ്റുകൾ സമാജ് വാദി പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം സ്വന്തമാക്കുമെന്ന അഖിലേഷിന്‍റെ പ്രസ്താവനയിൽ കഴമ്പില്ലെന്നും ഉത്തർപ്രദേശിൽ മുഴുവൻ സഞ്ചരിച്ച് ജനങ്ങളുമായി ആശയ വിനിമയം നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ ബിജെപി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജ യയിക്കുമെന്ന് മനസിലാക്കിയതായും അമിത് ഷാ പറഞ്ഞു. ജാതി…

Read More

പേടിച്ചിട്ടല്ല കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്; മോദിയുടെ മഹാമനസ്‌കതയെന്ന് ജെ പി നദ്ദ

  ന്യൂഡല്‍ഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നല്ല വിവാദമായി മൂന്ന് കാര്‍ഷിക നിയമങ്ങള്‍ തങ്ങള്‍ പിന്‍വലിച്ചതെന്ന് ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹാമനസ്‌കതയാണെന്നും നദ്ദ സ്വകാര്യ ചാനല്‍ നടത്തിയ സംവാദ പരിപാടിയില്‍ അവകാശപ്പെട്ടു. കര്‍ഷകരെ തങ്ങളെ കേള്‍ക്കാന്‍ കൂട്ടാക്കാത്തപ്പോഴും നിയമങ്ങള്‍ പിന്‍വലിച്ചത് പ്രധാനമന്ത്രിയുടെ ഔദാര്യവും മഹാമനസ്‌കതയുമാണ്. അത് വലിയൊരു സൂചനയായിരുന്നു. തങ്ങള്‍ക്ക് ഭയമൊന്നുമില്ല. 18 കോടി ജനങ്ങളുടെ പാര്‍ട്ടിയാണിത്. അതിനാല്‍ തങ്ങള്‍ക്ക് ഒന്നിനേയും…

Read More

ഒമിക്രോണ്‍: കൂടുതല്‍ പരിശോധന ഫലങ്ങള്‍ ഇന്ന്; സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആവര്‍ത്തിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദമാണോ എന്ന് തിരിച്ചറിയാനായി ഡല്‍ഹിയില്‍ നിന്ന് അയച്ച സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് വരും . വിദേശത്ത് നിന്ന് എത്തി കൊവിഡ് സ്ഥിരീകരിച്ച ഒരാളെ ബാധിച്ചത് ഒമിക്രോണ്‍ വകഭേദമാണെന്നാണ് സൂചന. കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ പരിശോധന, നിരീക്ഷണം എന്നിവയില്‍ വീഴ്ച വരുത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.കൊവിഡ് കേസുകള്‍ കൂടുതല്‍ ഉള്ള കേരളം, കര്‍ണാടക, തമിഴ്‌നാട്, ഒഡിഷ, മിസോറം, ജമ്മു കശ്മീര്‍ എന്നി സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യം ഉന്നയിച്ച് പ്രത്യേക നിര്‍ദേശം നല്‍കി. കൊവിഡ്…

Read More