നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ ദുരൂഹ മരണം; മാതാപിതാക്കളുടെ മൊഴികളിൽ ദുരൂഹത ആവർത്തിച്ച് പൊലീസ്
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ മാതാപിതാക്കളുടെ മൊഴികളിൽ ദുരൂഹത ആവർത്തിച്ച് പൊലീസ്. ചോദ്യം ചെയ്യലിൽ ആസൂത്രിതവും, പരസ്പരം സംരക്ഷിച്ചുമുള്ള മറുപടികളാണ് മാതാപിതാക്കളുടേത് എന്നാണ് സംശയം. നാല് മണിക്കൂറോളമാണ് ഷിജിൻ- കൃഷ്ണപ്രിയ ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തത്. പിതാവ് നൽകിയ ബിസ്കറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് കുഴഞ്ഞു വീണു മരിച്ചുവെന്നായിരുന്നു മാതാവിന്റെ ആദ്യ മൊഴി. പിന്നീട് കുട്ടിയുടെ കൈക്ക് പൊട്ടൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. പൊട്ടൽ സംബന്ധിച്ച് മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങളിലും ദുരൂഹതയുണ്ടെന്നാണ് പൊലീസ്…
