സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കാസര്‍കോട്: കല്ലൂരാവിയിലെഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുറഹ്മാന്‍ ഔഫ് വധക്കേസില്‍ മുഖ്യ പ്രതിയായ ഇര്‍ഷാദ് കുറ്റംസമ്മതിച്ചെന്ന് പോലിസ്. ഔഫിനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് മൊഴി നല്‍കിയതായി പോലിസ് വ്യക്തമാക്കി. കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. ഹൃദയധമനിയില്‍ കുത്തേറ്റതാണ് അബ്ദുറഹ്മാന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരം. വേഗത്തില്‍ രക്തം വാര്‍ന്നത് മരണം കാരണമായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യപ്രതി ഇര്‍ഷാദിനെ മംഗലാപുരത്ത് നിന്ന് കാഞ്ഞങ്ങാട്ടെത്തിച്ചിരുന്നു. അന്വേഷണസംഘത്തിനു മുമ്പില്‍ ഇര്‍ഷാദ് കുറ്റം സമ്മതിച്ചു. Home > Big stories അബ്ദുറഹ്മാന്‍ ഔഫ്…
മലപ്പുറം: വളയം കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യ. കല്ലേങ്കാരി നിസാറാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം പുഴയിൽ കുളിക്കാൻ പോയ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഉണ്ടായത്. റബർ തോട്ടത്തിൽ വിറക് ശേഖരിക്കാനെത്തിയവരാണ് ഇയാളുടെ മൃതദേഹം കണ്ടെത്.
തിരുവനന്തപുരം: മാര്‍ച്ച് 17ന് എസ്എസ്എല്‍സി, പ്ലസ്ടു പൊതു പരീക്ഷകള്‍ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള മാർഗ്ഗനിര്‍ദ്ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രൻ കോർപറേഷൻ മേയറാകു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. 21കാരിയായ ആര്യ മേയറാകുകയാണെങ്കിൽ രാജ്യത്തെ തന്നെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരിക്കും ജമീല ശ്രീധരനെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ നഗരത്തിൽ പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ആര്യയ്ക്ക് നറുക്ക് വീണത്. ആര്യ നിലവിൽ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. ബി എസ് സി മാത്സ് വിദ്യാർഥിനിയാണ് ആര്യ. പഠനവും രാഷ്ട്രീയവും ഒന്നിച്ചു കൊണ്ടുപോകാൻ…
പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന സിബിഐക്ക് കാസർകോട് ക്യാമ്പ് ഓഫീസ് അനുവദിച്ച് സർക്കാർഉത്തരവിറക്കി. പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് ക്യാമ്പ് ഓഫീസ് അനുവദിക്കുന്നത്. അടുത്താഴ്ച ഇത് കൈമാറും ക്യാമ്പിന് പുറമെ ജീവനക്കാരും വാഹനവും വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരെ അനുവദിക്കുന്നത് പോലീസ് മേധാവിയുടെ പരിഗണനയിലാണ്. പോലീസിൽ നിന്നാണ് സിബിഐക്ക് ജീവനക്കാരെ നൽകുന്നത്. ക്യാമ്പ് ഓഫീസ് വേണമെന്ന സിബിഐയുടെ ആദ്യ അപേക്ഷ സർക്കാർ പരിഗണിച്ചിരുന്നില്ല. തുടർന്ന് സിബിഐ വീണ്ടും കത്തയക്കുകയായിരുന്നു. എസ് പി നന്ദകുമാരൻ നായർ, ഡിവൈഎസ്പി അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ്…
തിരുവനന്തപുരം:ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്‍റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ 2020ലാകട്ടെ ആ സന്ദേശത്തിന് വര്‍ധിച്ച പ്രസക്തിയാണുള്ളത്. ലോകമൊന്നടങ്കം ഈ മഹാവ്യാധിയില്‍ നിന്നുള്ള വിടുതലിനായി കാത്തിരിക്കുകയാണ്. ശാസ്ത്രലോകം തയ്യാറാക്കുന്ന വാക്സിനിലൂടെ മനുഷ്യജീവന് രക്ഷ ഉറപ്പുവരുത്താമെന്ന പ്രത്യാശയിലാണ് ലോകജനതയാകെ ഈ ഘട്ടത്തില്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് ഇപ്രാവശ്യം ക്രിസ്മസ് ആഘോഷിക്കപ്പെടുന്നത്. രക്ഷകദൗത്യം എന്ന സങ്കല്‍പത്തിന് ഇത്തവണത്തെ ക്രിസ്മസ് പുതിയമാനം നല്‍കുന്നു. പുതുവര്‍ഷം ഈ മഹാമാരിയില്‍ നിന്നുള്ള വിടുതലിന്‍റേതാകുമെന്നാണ് നാം ഏവരും പ്രതീക്ഷിക്കുന്നത്. അത്തരത്തില്‍…
കോഴിക്കോട് : മായനാട് കോട്ടാംപറമ്പ് പ്രദേശത്തെ അഞ്ചു കിണറുകളില്‍നിന്നെടുത്ത വെള്ളത്തില്‍ രണ്ടെണ്ണത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഷിഗെല്ലോസിസ് രോഗത്തിന് കാരണമായ ഷിഗെല്ല ബാക്ടീരിയായുടെ സാന്നിധ്യം പതിനൊന്നുകാരന്‍ മരിച്ച വീടിന്റെ അയല്‍പക്കത്തുള്ള രണ്ട് കിണറുകളിലെ വെള്ളത്തിന്റെ സാംപിളിലാണ് കണ്ടെത്തിയത്. മലാപ്പറമ്പ് റീജണല്‍ അനലെറ്റിക്കല്‍ ലാബില്‍ നടത്തിയ കള്‍ച്ചറര്‍ പരിശോധനയിലാണ് ബാക്ടീരിയായെ കണ്ടത്തിയത്. കഴിഞ്ഞദിവസം വെള്ളത്തില്‍ ബാക്ടീരിയായുടെ സാന്നിധ്യം ഉള്ളതായി പ്രാഥമികവിവരം ലഭിച്ചിരുന്നു. വ്യാഴാഴ്ച ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയ അടങ്ങിയിരിക്കുന്നതായി സ്ഥിരീകരിച്ചത്….
ഡിസംബർ 31-ന് പ്രത്യേക നിയമസഭ സമ്മേളനം ചേരാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഗവർണറെ അറിയിക്കും. 23-ന് ചേരാനിരുന്ന പ്രത്യേക സമ്മേളനത്തിനു ഗവർണർ അനുമതി നിഷേധിച്ചിരുന്നു. കർഷകരുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ മൂന്നു കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്. കർഷകർ ഗുരുതരമായ പ്രശ്നം നേരിടുന്നതിനാൽ നിയമസഭയിൽ ഇക്കാര്യം ചർച്ച ചെയ്യുന്നത് ഉചിതമായിരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ അനുമതി നൽകും എന്ന് പ്രതീക്ഷിക്കുന്നു. കർഷകരുടെ പ്രശ്ങ്ങളിൽ സംസ്ഥാനത്തിന് ഉത്കണ്ഠയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അക്രമത്തിന്റെ പാതയിലാണെന്ന് പിണറായി വിജയൻ ആരോപിച്ചു. കുറ്റക്കാർക്കെതിരെ കർശനനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ…