യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തും

  യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ഫോണിലൂടെ ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടരവെയാണ് ഇരു നേതാക്കളും തമ്മിൽ സംസാരിക്കാനൊരുങ്ങുന്നത് യുദ്ധം തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് മോദി സെലൻസ്‌കിയുമായി സംസാരിക്കുന്നത്. റഷ്യക്കെതിരെ സെലൻസ്‌കി ഇന്ത്യയുടെ പിന്തുണ തേടിയിരുന്നു. എന്നാൽ റഷ്യക്കെതിരായ നിലപാട് സ്വീകരിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല ഇതിനിടെ യുക്രെയ്നിലെ സുമിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി…

Read More

ചെർണോബിൽ യുക്രൈൻ ആണവായുധങ്ങൾ നിർമ്മിക്കുന്നു: ആരോപണവുമായി റഷ്യൻ മാധ്യമങ്ങൾ

  യുദ്ധം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ യുക്രൈനിനെതിരെ ആരോപണവുമായി റഷ്യൻ മാധ്യമങ്ങൾ. ചെർണോബിൽ യുക്രൈൻ ആണവായുധം നിർമ്മിക്കുന്നുവെന്ന് റഷ്യൻ മാധ്യമങ്ങൾ ആരോപിച്ചു. പേര് വെളിപ്പെടുത്താൻ താൽപ്പര്യപ്പെടാത്ത ഉറവിടത്തെ ഉദ്ദരിച്ചാണ് റഷ്യൻ മാധ്യമങ്ങളുടെ ആരോപണം. എന്നാൽ മാധ്യമ ആരോപണത്തെ ശരിവയക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ല. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഫെബ്രുവരി 24-നാണ് യുക്രൈൻ അധിനിവേശത്തിന് ഉത്തരവിടുന്നത്. യുക്രൈൻ നാറ്റോയിൽ അംഗമാവുന്നതിനെ തടയുകയെന്ന ഉദ്ദേശമായിരുന്നു റഷ്യയുടെ ആക്രമണത്തിനു പിന്നിലെ പ്രധാന കാരണം. യുക്രൈനിൽ ആക്രമണം അഴിച്ചു വിട്ടതിനു പിന്നാലെ സാമ്പത്തിക…

Read More

മരിയുപോളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു; നഗരത്തിൽ നിന്ന് ഒഴിപ്പിക്കൽ തുടരുന്നു

യുക്രൈൻ നഗരമായ മരിയുപോളിൽ നഗരപരിധിയിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. പതിനൊന്ന് മണിക്കൂർ നേരത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ പുലർച്ചെ 12.30വരെയാണ് വെടിനിർത്തൽ ഇതോടെ നഗരത്തിലെ സാധാരണക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടക്കുകയാണ്. മരിയുപോളിൽ നിന്നും ആളുകളെ ബസിലാണ് ഒഴിപ്പിക്കുക. സ്വകാര്യ വാഹനങ്ങളിലും നഗരം വിടാം. ആളുകളെ ഒഴിപ്പിച്ച് പോകുന്ന ബസുകളുടെ പുറകിൽ മാത്രമായിരിക്കണം സ്വകാര്യ വാഹനങ്ങൾ പോകേണ്ടത്. നേരത്തെ നിശ്ചയിച്ചതുപോലെ സപ്രോഷ്യയിൽ അവസാനിക്കുന്ന പാതയാണ് പിന്തുടരേണ്ടത്. അതേസമയം സുമിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ എത്രയും…

Read More

അധിനിവേശം നിർത്താൻ റഷ്യയോട് നിർദേശിക്കണം; ലോകരാഷ്ട്രങ്ങളോട് യുക്രൈൻ

  അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കാര്യക്ഷമമായി ഇടപെടണമെന്നാവശ്യപ്പെട്ട് യുക്രൈൻ. റഷ്യൻ അധിനിവേശം പത്ത് ദിവസം പിന്നിടുമ്പോഴാണ് ലോക രാജ്യങ്ങളുടെ സഹായം തേടി യുക്രൈൻ വരുന്നത്. യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയാണ് ഇക്കാര്യം ആവശ്യപ്പെട്ടത് റഷ്യ വെടിനിർത്തൽ ലംഘിച്ചു. രാജ്യത്തെ സാധാരണക്കാർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണ്. രാജ്യത്തെ സാധാരണക്കാർക്കും വിദേശികളായ വിദ്യാർഥികൾക്കും സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ അവസരമുണ്ടാകണമെന്നും കുലേബ പറഞ്ഞു ഇന്ത്യൻ വിദ്യാർഥികളെ റഷ്യൻ സൈന്യം മനുഷ്യ കവചമാക്കിയിരിക്കുകയാണെന്ന റഷ്യൻ ആരോപണം കുലേബ തള്ളി. കഴിഞ്ഞ…

Read More

പുറത്തിറങ്ങരുത്, എല്ലാ മാർഗങ്ങളും തേടുന്നുണ്ട്; സുമിയിലെ വിദ്യാർഥികളോട് ഇന്ത്യൻ എംബസി

  യുദ്ധം രൂക്ഷമായി തുടരുന്ന യുക്രൈനിലെ സുമി നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ പ്രതിഷേധസ്വരമുയർത്തിയതോടെ പ്രതികരണവുമായി ഇന്ത്യൻ എംബസി. ഒഴിപ്പിക്കലിനായി എല്ലാ വഴികളും തേടുകയാണെന്നും കരുത്തോടെ തുടരണമൈന്നും എംബസി ട്വീറ്റ് ചെയ്തു. റെഡ് ക്രോസ് അടക്കമുള്ള എല്ലാ ഏജൻസികളുമായും സുരക്ഷിതമാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ നടത്തുന്നുണ്ട്. സുരക്ഷിതമായി ഷെൽട്ടറുകൾക്കുള്ളിൽ തുടരണമെന്നും പുറത്തിറങ്ങരുതെന്നും എംബസി നിർദേശിച്ചു. വിദ്യാർഥികളുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടു. അവരുടെ വേദനയും ആശങ്കയും മനസ്സിലാക്കുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു സുമിയിൽ ഷെല്ലാക്രമണം തുടരുകയാണ്. ഗതാഗത സൗകര്യമില്ല….

Read More

ഓപറേഷൻ ഗംഗ: 2600 പേർ കൂടി ഇന്ന് തിരികെയെത്തും; ഖാർകീവിലെ മുഴുവനാളുകളെയും ഒഴിപ്പിച്ചു

  യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന നടപടി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച രാത്രി അടിയന്തര യോഗം ചേർന്നു. രക്ഷാദൗത്യത്തിന്റെ പുരോഗതി യോഗം വിലയിരുത്തി. വെടിനിർത്തലിനായുള്ള സമ്മർദം തുടർന്ന് പരമാവധി ആളുകളെ രക്ഷപ്പെടുത്താനാണ് നീക്കം ഇന്ന് 2600 പേരെ കൂടി ഇന്ത്യയിലെത്തിക്കും. 13 വിമാനങ്ങൾ ഇന്ന് രക്ഷാ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതുവരെ 63 വിമാനങ്ങളിലായി 13,330 പേരെയാണ് തിരികെ എത്തിച്ചത്. ഡൽഹിയിലെത്തുന്ന മലയാളി വിദ്യാർഥികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ പ്രത്യേക വിമാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്…

Read More

യുദ്ധം സംപ്രേഷണം ചെയ്ത ചാനലിന് സസ്പെൻഷൻ: ലൈവില്‍ രാജിവെച്ച് റഷ്യൻ ചാനൽ ജീവനക്കാര്‍

  മോസ്കോ: റഷ്യ യുക്രൈനെതിരായ അധിനിവേശം തുടരുമ്പോൾ യുദ്ധത്തിനെതിരെയാണ് റഷ്യയിലെ തന്നെ ജനങ്ങൾ. യുദ്ധം വേണ്ട എന്ന ആഹ്വാനവുമായി നിരവധി പ്രതിഷേധങ്ങളും റഷ്യയിൽ നടക്കുന്നുണ്ട്. ഇതിനിടെ, റഷ്യയിലെ ടെലിവിഷൻ ചാനലിൽ ലൈവ് ഷോയ്ക്കിടെ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരും രാജിവച്ചിറങ്ങി. ടിവി റെയിൻ എന്ന ചാനലിലെ ജീവനക്കാരാണ് രാജിവെച്ചത്. യുക്രൈനെതിരായ യുദ്ധം സംപ്രേഷണം ചെയ്തതിന് പിന്നാലെ ചാനലിന്റെ നടത്തിപ്പ് റഷ്യൻ അധികൃത‍ർ സസ്പെന്റ് ചെയ്തിരുന്നു. ഇതോടെയാണ്, ചാനലിന്റെ അവസാന പരിപാടിയിൽ ഇവർ യുദ്ധത്തോട് നോ പറഞ്ഞുകൊണ്ട് തങ്ങളുടെ രാജി…

Read More

ട്വിറ്ററിന് നിയന്ത്രണവും ഫെയ്സ്ബുക്കിനും വിലക്കുമേർപ്പെടുത്തി റഷ്യ

  മോസ്കോ: സമൂഹമാധ്യമങ്ങളായ ട്വിറ്ററിന് നിയന്ത്രണവും ഫെയ്സ്ബുക്കിനും വിലക്കുമേർപ്പെടുത്തി റഷ്യ. റഷ്യ യുക്രെയ്ൻ സംഘർഷത്തിന്റെ പേരിൽ വ്യാജവാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു എന്നു കാട്ടിയാണ് റഷ്യൻ ഭരണകൂടത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിയമം റഷ്യയിൽ പ്രാബല്യത്തിൽ വന്നു. നിയമം ലംഘിക്കുന്നവർക്ക് റഷ്യൻ സൈന്യത്തിനെതിരെ വ്യാജ വാർത്ത ചമച്ചു എന്ന കുറ്റം ആരോപിച്ച് 15 വർഷം തടവു ശിക്ഷ ലഭിക്കും. റഷ്യൻ സർക്കാർ നിരോധിച്ച ഉള്ളടക്കം മാറ്റാൻ ട്വിറ്റർ തയാറാകാത്തത് റഷ്യയെ പ്രകോപിപ്പിച്ചിരുന്നു. എന്നാൽ സാധാരണക്കാർക്ക് വിവരങ്ങൾ അറിയാനും ബന്ധുക്കളും…

Read More

താൽക്കാലിക വെടിനിർത്തലും ലംഘിച്ച് റഷ്യ; മരിയുപോളിൽ ഷെല്ലാക്രമണം തുടരുന്നു; രക്ഷാപ്രവർത്തനം പ്രതിസന്ധിയില്‍

യുക്രൈൻ തീരനഗരമായ മരിയുപോളിൽ പ്രഖ്യാപിച്ച ഇടക്കാല വെടിനിർത്തലിനിടയിലും ഷെല്ലാക്രമണം തുടർന്ന് റഷ്യൻ സൈന്യം. സിവിലിയന്മാരെ ഒഴിപ്പിക്കാനായി അഞ്ചു മണിക്കൂർ നേരത്തേക്ക് ഇന്ന് മരിയുപോളിലും വോൾനോവാഖയിലും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മരിയുപോൾ റഷ്യൻസൈന്യം വളഞ്ഞിരിക്കുകയാണ്. ഇതോടെ നഗരത്തിൽ രക്ഷാപ്രവർത്തനവും തടസപ്പെട്ടിരിക്കുകയാണ്. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ നടന്ന ചർച്ചയിലാണ് മരിയുപോളിൽനിന്നും വോൾനൊവാഖയിൽനിന്നും സാധാരണക്കാർക്ക് രക്ഷപ്പെടാൻ ഏതാനും മണിക്കൂറുകൾ നേരം വെടിനിർത്തൽ പ്രഖ്യാപിക്കാൻ ധാരണയായത്. അഞ്ചു മണിക്കൂർ കൊണ്ട് കിയവ് ദേശീയപാത വഴി രക്ഷപ്പെടാൻ നാട്ടുകാരോട് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ,…

Read More

യുക്രൈനിൽ റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു; കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കും

  യുക്രൈനിൽ റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. യുദ്ധം തുടങ്ങി പത്താം ദിവസമാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായാണ് വെടിനിർത്തൽ. ഒഴിപ്പിക്കലിന് തങ്ങൾ തന്നെ മുൻകൈ എടുക്കുമെന്നും റഷ്യ അറിയിച്ചു. മാർച്ച് 5ന് മോസ്‌കോ സമയം രാവിലെ 10 മണിക്ക് റഷ്യ വെടിനിർത്തൽ പ്രഖ്യാപിക്കുകയും മരിയുപോളിൽ നിന്നും വോൾനോവഹയിൽ നിന്നും ജനങ്ങൾക്ക് പുറത്തുകടക്കുന്നതിന് മാനുഷിക ഇടനാഴികൾ തുറക്കുകയും ചെയ്യുന്നുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വെടിനിർത്തലിനായി റഷ്യക്ക് മേൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ…

Read More