യുക്രൈനില്‍ മുസ്ലിം പള്ളിക്ക് നേരെ റഷ്യന്‍ ആക്രമണം; അഭയം തേടിയ 34 കുട്ടികളടക്കം 84 പേര്‍ കൊല്ലപ്പെട്ടു

കീവ്: റഷ്യന്‍ അധിനിവേശം നടക്കുന്ന യുക്രൈനിലെ മുസ്ലിം പള്ളിക്ക് നേരെ ഷെല്ലാക്രമണം. റഷ്യ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 80ഓളം പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. തുറമുഖ നഗരമായ മരിയുപോളില്‍ പള്ളിയില്‍ അഭയം തേടിയ പൗരന്മാര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും യുക്രൈന്‍ വ്യക്തമാക്കി. സുല്‍ത്താന്‍ സുലൈമാന്റെയും ഭാര്യ റോക്സോളാനയുടെയും പേരിലുള്ള പള്ളിക്ക് നേരെയാണ് റഷ്യന്‍ ആക്രമണം. 34 കുട്ടികളും സ്ത്രീകളുമടക്കം 84 പേര്‍ കൊല്ലപ്പെട്ടെന്നും യുക്രൈന്‍ ആരോപിച്ചു. മരിയുപോളിയുമായുള്ള ആശയവിനിമയ സംവിധാനങ്ങള്‍ തകാറിലായെന്നും അവിടേക്ക് എത്തിപ്പെടാനാകുന്നില്ലെന്നും അന്താരാഷ്ട്ര…

Read More

യുക്രൈനിൽ അമേരിക്കൻ സൈന്യം ഇറങ്ങിയാൽ അത് മൂന്നാം ലോക മഹായുദ്ധമാകുമെന്ന് ബൈഡൻ

റഷ്യൻ അതിർത്തികളിൽ സൈന്യത്തെ വിന്യസിച്ച് അമേരിക്ക. ലാത്വിയ, എസ്റ്റോണിയ, റൊമാനിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലായി 12,000 സൈനികരെയാണ് വിന്യസിച്ചതെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുക്രൈനെതിരായ യുദ്ധത്തിൽ വ്‌ളാദിമിർ പുടിന് വിജയിക്കാൻ ആകില്ലെന്നും ബൈഡൻ അവകാശപ്പെട്ടു യുക്രൈന് വേണ്ട എല്ലാ പിന്തുണയും നൽകും. യൂറോപ്പിലെ തങ്ങളുടെ സഖ്യകക്ഷികളുമായി തുടർന്നും ഒന്നിച്ച് നീങ്ങും. നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ചും സംരക്ഷിക്കും. അതുകൊണ്ട് തന്നെയാണ് 12,000ത്തോളം വരുന്ന സൈനികരെ റഷ്യൻ അതിർത്തികളിലേക്ക് അയച്ചത്. അമേരിക്ക തിരിച്ചടിച്ചാൽ അത്…

Read More

മെലിറ്റോപോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയതായി യുക്രൈൻ

  മെലിറ്റോപോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയതായി യുക്രൈൻ. മേയർ ഇവാൻ ഫെഡൊറോവിനെ വെള്ളിയാഴ്ച റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയെന്നാണ് യുക്രൈൻ പാർലമെന്റ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി അറിയിച്ചത്. പത്ത് പേരടങ്ങുന്ന റഷ്യൻ സൈന്യമാണ് മേയറെ തട്ടിക്കൊണ്ടുപോയതെന്നും യുക്രൈൻ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം പുറത്തുവിട്ട വീഡിയോ വഴി യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട് റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള തെക്കൻ യുക്രൈൻ നഗരമാണ് മെലിറ്റോപോൾ. കഴിഞ്ഞ ദിവസം റീജ്യണൽ കൗൺസിലിലെ ഒരംഗത്തെയും റഷ്യൻ…

Read More

മലയാളിയായ ഐഎസ് തീവ്രവാദി അഫ്ഗാനിസ്ഥാനിൽ ചാവേറായി സ്വയം പൊട്ടിത്തെറിച്ചു

  മലയാളിയായ ഐഎസ് തീവ്രവാദി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി വിവരം. ഐഎസ് ഖൊറാസൻ സംഘടനയുടെ മുഖപത്രമാണ് ഈ വിവരം പുറത്തുവിട്ടത്. നജീബ് അൽ ഹിന്ദി എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് ഐഎസിന്റെ മുഖപത്രം വോയ്‌സ് ഓഫ് ഖൊറാസൻ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നിന്നുള്ള 23കാരനായ എംടെക് വിദ്യാർഥിയാണ് നജീബ് എന്ന് റിപ്പോർട്ടിൽ പറയുന്നു അതേസമയം നജീബിനെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ റിപ്പോർട്ടിലില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തിൽ നിന്ന് അഫ്ഗാനിസ്ഥാനിൽ എത്തിയത്. പാക്കിസ്ഥാൻ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസം…

Read More

ബാങ്കില്‍ പണം പിന്‍വലിക്കാനെത്തിയ ബ്ലാക്ക് പാന്തര്‍ സംവിധായകനെ കളളനാണെന്നു തെറ്റുദ്ധരിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്‌തു

ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയ ബ്ലാക്ക് പാന്തര്‍ സംവിധായകൻ റയാന്‍ കൂഗ്ലറിനെ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ഓഫ് അമേരിക്കയിലെത്തിയ റയാന്‍ കുഗ്ലറിനെ അറ്റ്‌ലാന്റാ പോലീസാണ് അറസ്റ്റ് ചെയ്തത്. മാസ്‌കും സണ്‍ഗ്ലാസും തൊപ്പിയും ധരിച്ചാണ് റയാന്‍ ബാങ്ക് ഓഫ് അമേരിക്കയിലെത്തിയത്. കൗണ്ടറിലെത്തി തൻ്റെ അക്കൗണ്ടില്‍ നിന്ന് 12000 ഡോളര്‍ പിന്‍വലിക്കണമെന്ന് ടെല്ലറോട് റയാന്‍ ആവശ്യപ്പെട്ടു. പണം എണ്ണി തിട്ടപ്പെടുത്തുന്നത് മറ്റുള്ളവര്‍ കാണേണ്ടെന്നും രഹസ്യമായി കൈമാറണമെന്നും അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ റയാൻ്റെ വാക്കുകൾ കേട്ട ടെല്ലര്‍…

Read More

യുക്രെയ്നിൽ ആയുധമെടുത്ത് പോരാടാൻ ഇറങ്ങിയത് 20,000 വിദേശികളെന്ന് റിപ്പോർട്ട്

  റഷ്യയ്ക്കെതിരെ യുക്രെയ്നിൽ ആയുധമെടുത്ത് പോരാടാൻ ഇറങ്ങിയത് 20,000 വിദേശികളെന്ന് റിപ്പോർട്ട്. യുക്രെയ്നിലെ ഇംഗ്ലിഷ് ദിനപത്രമായ ‘ദ് കീവ് ഇൻഡിപെൻഡന്റാണ്’ ഇക്കാര്യം പുറത്തുവിട്ടത്. മാർച്ച് 6 വരെയുള്ള കണക്കാണിതെന്നാണ് വിവരം. വിദേശ പൗരന്മാർക്ക് ആവശ്യമെങ്കിൽ യുക്രെയ്ൻ പൗരത്വത്തിനായി അപേക്ഷിക്കാമെന്നും യുക്രെയ്ൻ ആഭ്യന്തര സഹമന്ത്രിയെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. യുക്രെയ്നു വേണ്ടി പോരാടാൻ തയാറായുള്ള വിദേശികളെ ഉൾപ്പെടുത്തി ‘രാജ്യാന്തരസേന’ രൂപീകരിക്കുമെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആഹ്വാനം ചെയ്തിരുന്നു. അതിനിടെ, യുക്രെയ്നു യുദ്ധവിമാനങ്ങള്‍ നല്‍കാനുളള പോളണ്ടിന്റെ നീക്കം…

Read More

സുമിയിലെ വിദ്യാർഥികൾ പോളണ്ടിലെത്തി; ഓപറേഷൻ ഗംഗ വിജയകരമായ പര്യവസാനത്തിലേക്ക്

റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രൈനിലെ സുമിയിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നു. ഇന്നലെ ലെവിവിൽ നിന്നും ട്രെയിനിലായിരുന്നു ഇവരെ പോളണ്ട് അതിർത്തിയിൽ എത്തിച്ചത്. 649 ഇന്ത്യൻ വിദ്യാർഥികളാണ് സംഘത്തിലുള്ളത്. ഇവരുടെ പാസ്‌പോർട്ട് പരിശോധന ട്രെയിനിൽ വെച്ച് നടന്നു. സുമിയിൽ നിന്നും പോൾട്ടോവയിൽ എത്തിച്ച ശേഷമാണ് ട്രെയിൻ മാർഗം പോളണ്ട് അതിർത്തിയിൽ എത്തിച്ചത്. ഇവരെ തിരിച്ചെത്തിക്കുന്നതോടെ രാജ്യത്തിന്റെ യുക്രൈൻ രക്ഷാ ദൗത്യം പൂർത്തിയാകും. ഓപ്പറേഷൻ ഗംഗയിലുൾപ്പെട്ട അവസാന വിമാനം ഇന്ന് ന്യൂഡൽഹിയിൽ എത്തിച്ചേരും. സുമിയിൽ വെടിനിർത്തൽ…

Read More

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സ്‌പെഷ്യല്‍ ട്രെയിനില്‍ ലീവിലേക്ക് തിരിച്ചു

  കീവ്: യുക്രൈന്‍ നഗരമായ സുമിയില്‍ നിന്ന് പോള്‍ട്ടാവയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സ്‌പെഷ്യല്‍ ട്രെയിനില്‍ ലീവിലേക്ക് പുറപ്പെട്ടു. പടിഞ്ഞാറന്‍ നഗരമായ ലീവില്‍ നിന്ന് ബസില്‍ പോളണ്ടിലെത്തുന്ന ഇവര്‍ വ്യാഴാഴ്ച ഇന്ത്യയിലേക്ക് പുറപ്പെടും. 600 ഇന്ത്യക്കാരും 17 മറ്റ് രാജ്യക്കാരുമടങ്ങുന്ന സംഘമാണ് 888 കി മീ അകലെയുള്ള ലീവിലേക്ക് പുറപ്പെട്ടത്. ട്രെയിനില്‍ യാത്ര ചെയ്യുന്ന ഫോട്ടോകള്‍ യുക്രൈനിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് സംഘത്തില്‍ 580 വിദ്യാര്‍ഥികളാണുള്ളത്. ബാക്കി 20 ഇന്ത്യക്കാര്‍ തൊഴില്‍…

Read More

സുമിയിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർഥികളെ ലിവിവിലേക്ക്‌ മാറ്റുന്നു; പോളണ്ട് വഴി ഇന്ത്യയിലേക്ക് എത്തിക്കും

  യുക്രൈനിലെ യുദ്ധബാധിത നഗരമായ സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ പോർട്ടാവയിൽ നിന്ന് ലിവിവിലേക്ക് തിരിച്ചു. ട്രെയിൻ മാർഗമാണ് ഇവർ ലിവിവിലേക്ക് പോകുന്നത്. വൈകുന്നേരത്തോടെ ഇവർ ലിവിവിൽ എത്തിച്ചേരും. ഇവരെ തുടർന്ന് പോളണ്ട് വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് നീക്കം സുമിയിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 694 വിദ്യാർഥികളെയാണ് പോൾട്ടോവയിൽ എത്തിച്ചത്. വിദ്യാർഥികളെ തിരികെ ഇന്ത്യയിൽ എത്തിക്കാനുള്ള സജ്ജമാക്കുകയാണെന്ന് നേരത്തെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു വെടിനിർത്തൽ പ്രഖ്യാപിക്കുകയും മാനുഷിക…

Read More

കാണ്ഡഹാർ വിമാന റാഞ്ചലിലെ മുഖ്യ പ്രതിയായ ഭീകരൻ കറാച്ചിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

  കാണ്ഡഹാർ വിമാന റാഞ്ചൽ സംഭവത്തിലെ പ്രതിയായ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ സഹൂർ മിസ്ത്രി വെടിയേറ്റ് മരിച്ചു. പാക്കിസ്ഥാനിലെ കറാച്ചിയിൽ മാർച്ച് ഒന്നിനാണ് ഭീകരൻ മിസ്ത്രി കൊല്ലപ്പെട്ടത്. ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമല്ല പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ സംരക്ഷണത്തിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ക്രസന്റ് ഫർണിച്ചർ എന്ന സ്ഥാപനത്തിൽ വെച്ചായിരുന്നു കൊലപാതകം. മുഖം മറിച്ചെത്തിയ രണ്ട് പേർ സഹൂർ മിസ്ത്രിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഡോക്ടർ എന്ന അപരനാമത്തിലാണ് ഈ ഭീകരൻ അറിയപ്പെട്ടിരുന്നത്. വിമാന റാഞ്ചലിനിടെ…

Read More