ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കുതിച്ചുയർന്ന് കൊവിഡ്

  ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കൊവിഡ് ബാധ കുതിച്ചുയരുന്നു. ബുധനാഴ്ച മാത്രം 4 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്ന് 4,00,741 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവും ഉയർന്ന ദിവസക്കണക്കാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 76 ലക്ഷം കടന്നു. ചൈനയിലെ 13ലേറെ നഗരങ്ങളിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു ചില നഗരങ്ങളിൽ ഭാഗിക ലോക്ഡൗണുമുണ്ട്. വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ്…

Read More

ജോ ബൈഡനും മറ്റ് 12 പേര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി റഷ്യ

  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മറ്റ് 12 പേര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി റഷ്യ. രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തടയുന്ന സ്റ്റോപ്പ് ലിസ്റ്റില്‍ ഇവരെ ഉള്‍പ്പെടുത്തിയതായി റഷ്യ അറിയിച്ചു. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, സിഐഎ മേധാവി വില്യം ബേണ്‍സ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഉള്‍പ്പടെ 13 പേര്‍ക്കാണ് വിലക്ക്.

Read More

ചൈനയിൽ വീണ്ടും കൊവിഡ് വ്യാപനം; 13 നഗരങ്ങളിൽ ലോക്ക് ഡൗൺ

ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുകൾ പ്രകാരം ചൈനയിൽ മൂന്ന് കോടിയോളം ജനങ്ങൾ ലോക്ക് ഡൗണിലാണ്. ലോകത്തിന് തന്നെ ആശങ്കയുണർത്തുന്നതാണ് ചൈനയിലെ കൊവിഡ് വ്യാപനം ചൊവ്വാഴ്ച ചൈനയിൽ 5280 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് മുമ്പുള്ള ദിവസം റിപ്പോർട്ട് ചെയ്ത കേസുകളുടെ ഇരട്ടിയാണിത്. ചൈനയുടെ സീറോ കൊവിഡ് യജ്ഞത്തിന് വലിയ തിരിച്ചടിയുണ്ടായെന്നാണ് വിവരം. 13 നഗരങ്ങളിലെങ്കിലും ലോക്ക് ഡൗൺ നിലവിലുണ്ടെന്നാണ് അറിയുന്നത്. പൊതുഗതാഗതം പൂർണമായി അടഞ്ഞു. ജനങ്ങളോട് മൂന്ന്…

Read More

നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കും; വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന് സെലൻസ്‌കി

റഷ്യ ഉടൻ നാറ്റോ രാജ്യങ്ങളെ ആക്രമിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. റഷ്യക്കെതിരെ പ്രതിരോധം ശക്തമാക്കണമെന്നും ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഏകവഴി യുക്രൈന് മേൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണെന്നും സെലൻസ്‌കി പറഞ്ഞു. നാറ്റോ രാജ്യങ്ങളെ യുദ്ധത്തിലേക്ക് തിരിക്കാനുള്ള സെലൻസ്‌കിയുടെ തന്ത്രമാണിതെന്നാണ് സൂചന നേരത്തെയും യുക്രൈന് മേൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന് സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാറ്റോ ഇത് തള്ളുകയായിരുന്നു. വ്യോമനിരോധന മേഖല പ്രഖ്യാപിക്കേണ്ടി വന്നാൽ യുദ്ധം പിന്നെ റഷ്യയും നാറ്റോയും തമ്മിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെലൻസ്‌കിയുടെ ആവശ്യം തള്ളിയത്. ഇതിന്…

Read More

കാനഡയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

  കാനഡയിലെ ടൊറാന്റോയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. ഹർപ്രീത് സിംഗ്, ജസ്പിന്ദർ സിംഗ്, കരൺപാൺ സിംഗ്, മോഹിത് ചൗധാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചതെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ അറിയിച്ചു മരിച്ചവരെല്ലാം പഞ്ചാബ് സ്വദേശികളാണ്. പുലർച്ചെ വിദ്യാർഥികൾ സഞ്ചരിച്ച വാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ യുക്രൈനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

  അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ യുക്രൈനില്‍ കൊല്ലപ്പെട്ടതായി എ.എഫ്.പി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തകനായ ബ്രന്‍ഡ് റെനോഡ് ആണ് കൊല്ലപ്പെട്ടത്.അന്‍പത്തി ഒന്നു വയസ്സായിരുന്നു. ഇര്‍പ്പിനില്‍ മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈനിയന്‍ ടെറിട്ടോറിയൽ ഡിഫൻസിന് വേണ്ടി സന്നദ്ധസേവനം നടത്തുന്ന സർജൻ ഡാനിലോ ഷാപോവലോവിനെ ഉദ്ധരിച്ചാണ് എ.എഫ്.പി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ യുദ്ധസ്ഥലത്ത് തല്‍ക്ഷണം കൊല്ലപ്പെട്ടതായും മറ്റൊരാള്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുക്രൈനിലെ ഇര്‍പ്പിനിലുള്ള എ.എഫ്.പി റിപ്പോര്‍ട്ടര്‍മാര്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍റെ മൃതദേഹം കണ്ടു. ന്യൂയോർക്ക് ടൈംസിന്…

Read More

മരിയുപോളിൽ റഷ്യൻ സൈന്യത്തിന്റെ ശക്തമായ ആക്രമണം; 1500 പേർ കൊല്ലപ്പെട്ടു

  യുക്രൈന്റെ തുറമുഖ നഗരമായ മരിയുപോളിൽ ശക്തമായ ആക്രമണം അഴിച്ചുവിട്ട് റഷ്യൻ സേന. സാധാരണക്കാർ രക്ഷപ്രാപിച്ച മോസ്‌ക് അടക്കമുള്ളവക്ക് നേരെ റഷ്യ ഷെല്ലാക്രമണം നടത്തിയെന്നാണ് വിവരം. നഗരത്തിൽ റഷ്യൻ ആക്രമണത്തിൽ 1500ലധികം പേർ കൊല്ലപ്പെട്ടതായി മരിയുപോൾ മേയർ അറിയിച്ചു. നഗരത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്തിക്കാനുള്ള ശ്രമങ്ങളും പൗരൻമാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. മരിയുപോളിന്റെ കിഴക്കൻ മേഖല റഷ്യയുടെ നിയന്ത്രണത്തിലായി. തലസ്ഥാന നഗരമായ കീവിലേക്ക് റഷ്യൻ സേന അടുത്തുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറും റഷ്യ ബോംബും…

Read More

ശ്രീലങ്കയിൽ ഒറ്റ ദിവസം കൊണ്ട് പെട്രോളിന് വർധിച്ചത് 77 രൂപ; ഡീസലിന് 55 രൂപയും കൂടി

  ശ്രീലങ്കയിൽ പെട്രോളിനും ഡീസലിനും റെക്കോർഡ് വില വർധന. ഒറ്റ ദിവസം കൊണ്ട് പെട്രോൾ ലിറ്ററിന് 77 രൂപയും ഡീസൽ 55 രൂപയും വർധിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഉപവിഭാഗമായ ലങ്ക ഐഒസിയാണ് ലങ്കയിലെ പ്രധാന എണ്ണവിതരണ കമ്പനി. ഐഒസി വില വർധിപ്പിച്ചതോടെയാണ് ശ്രീലങ്കയിലും വില ഉയർന്നത് അതേസമയം ശ്രീലങ്കൻ രൂപക്ക് ഇന്ത്യൻ രൂപയേക്കാൾ മൂല്യം കുറവാണ്. പെട്രോളിന് ശ്രീലങ്കൻ രൂപയിൽ ലിറ്ററിന് 254 രൂപയും ഡീസലിന് 176 രൂപയുമായി.

Read More

ഫേസ്ബുക്കിന് പിറകെ ഇന്‍സ്റ്റാഗ്രാമിനും നിരോധമേര്‍പ്പെടുത്തി റഷ്യ

മോസ്‌കോ: ഫേസ്ബുക്കിന് നിരോധമേര്‍പ്പെടുത്തിയതിന് പിറകെ അമേരിക്കന്‍ കമ്പനി മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിനും റഷ്യ നിരോധനം ഏര്‍പ്പെടുത്തുന്നു. റഷ്യയുടെ വിവര വിനിമയ ഏജന്‍സിയായ റോസ്‌കോംനാഡ്സര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിവേചനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു രാജ്യത്ത് ഫേസ്ബുക്ക് നിരോധിച്ചത്. റഷ്യന്‍ സൈന്യത്തിനെതിരേ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് യുക്രൈന്‍ ഉള്‍പ്പടെയുള്ള ചില രാജ്യക്കാര്‍ക്ക് മെറ്റാ അനുവാദം നല്‍കിയതിനെത്തുടര്‍ന്നതാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിനെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ റഷ്യയുടേത് ശരിയായ നടപടിയല്ലെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പ്രതികരിച്ചു. ഈ നടപടി കൊണ്ടുള്ള…

Read More

ഇന്ത്യൻ മിസൈൽ പതിച്ച സംഭവത്തിൽ സംയുക്ത അന്വേഷണം വേണമെന്ന് പാകിസ്ഥാൻ

ഇന്ത്യന്‍ മിസൈല്‍   പാകിസ്താനില്‍ പതിച്ചതുമായി ബന്ധപ്പെട്ട് സംയുക്ത അന്വേഷണം ആവശ്യപ്പെട്ട് പാകിസ്താന്‍. പതിച്ചത് ഇന്ത്യന്‍ മിസൈല്‍ ആണെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. ഇന്ത്യന്‍ അതിത്തിയില്‍ നിന്ന് 124 കിലോമീറ്റര്‍ അകലെ  പതിച്ചത് അബദ്ധത്തിലാണെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അന്വേഷണത്തിന് ഉത്തരവിട്ടതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം. മാര്‍ച്ച് മാസം ഒമ്പതാം തിയതിയാണ് ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ തകര്‍ന്ന് വീണത്.

Read More