കോംഗോ അഗ്നിപർവത സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി

ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിൽ നടന്ന അഗ്നിപർവത സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. നൈരു ഗോംഗോ എന്ന അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ലാവ നഗരത്തിലേക്ക് ഒഴുകിത്തുടങ്ങിയതോടെ ആളുകൾ ജീവരക്ഷാർഥം പലായനം ആരംഭിച്ചുവെങ്കിലും പലരും ഇതിൽ കുടുങ്ങുകയായിരുന്നു ഔദ്യോഗിക മുന്നറിയിപ്പുകൾ ലഭിക്കാതിരുന്നതിനെ തുടർന്നാണ് ആളുകൾക്ക് രക്ഷപ്പെടാൻ സമയം ലഭിക്കാതിരുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും സ്‌ഫോടനത്തിൽ തകർന്നു. 2002ൽ ഇതേ പർവതത്തിന്റെ ഒരു ഭാഗം പൊട്ടിത്തകർന്നതിനെ തുടർന്ന് 250 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഒന്നര ലക്ഷം…

Read More

അഗ്നിപര്‍വത സ്‌ഫോടനം; നഗരത്തിന്റെ ഒരു ഭാഗം പൂർണ്ണമായും ലാവ വിഴുങ്ങി: ആയിരക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളായതായി റിപ്പോര്‍ട്ട്

  കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് ആയിരക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളായതായി റിപ്പോര്‍ട്ട്. കോംഗോയിലെ മൗണ്ട് നിരാഗോംഗോ എന്ന അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ച രാത്രിയാണ് അഗ്‌നിപര്‍വതം പൊട്ടിയത്. ഇതേതുടര്‍ന്നു ഗോമയില്‍ ആയിരങ്ങള്‍ക്കാണ് വീടുകള്‍ നഷ്ടമായത്. ഗോമയില്‍ 20 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. നഗരത്തിന്റെ ഒരു ഭാഗം പൂർണ്ണമാായും ലാവാ ഇതിനോടകം വീഴുങ്ങി. ഇതോടെയാണ് ജനങ്ങള്‍ കൂട്ടത്തോടെ അയല്‍ രാജ്യമായ റുവാണ്ടയിലേക്ക് പലായനം ചെയ്യുകയാണ്. 8,000 പേര്‍ക്ക് അഭയം നല്‍കിയതായി റുവാണ്ട അധികൃതര്‍…

Read More

ചൈനയിൽ മാരത്തൺ മത്സരത്തിൽ പങ്കെടുത്ത 21 പേർ മഞ്ഞുമഴയിൽപ്പെട്ട് മരിച്ചു

ചൈനയിൽ 100 കിലോമീറ്റർ ക്രോസ് കൺട്രി മൗൺടെയ്ൻ മാരത്തണിൽ പങ്കെടുത്ത 21 പേർ മരിച്ചു. കനത്ത മഞ്ഞുമഴയിൽ പെട്ടാണ് അപകടം. ശക്തമായ മഞ്ഞുവീഴ്ചയും കനത്ത കാറ്റുമാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ഗാൻസു പ്രവിശ്യയിലെ ബൈയിൻ സിറ്റിക്ക് സമീപം യെല്ലോ റിവർ സ്‌റ്റോൺ ഫോറസ്റ്റിലാണ് മത്സരം നടന്നത്. ശനിയാഴ്ച ഉച്ചയോടെ 20-31 കിലോമീറ്ററിനിടയിൽ വെച്ചാണ് അപകടം നടന്നത്‌

Read More

രക്തച്ചൊരിച്ചിലിന് പരിസമാപ്തി: വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രായേലും ഹമാസും

  ദിവസങ്ങളായി തുടരുന്ന സംഘർഷത്തിന് ഇസ്രായേൽ-പലസ്തീൻ അതിർത്തിയിൽ ശമനമാകുന്നു. വെടിനിർത്തലിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതായാണ് റിപ്പോർട്ട്. വെടിനിർത്തലിനുള്ള തീരുമാനത്തിന് സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതായി ഇസ്രായേൽ അറിയിച്ചു. ഉപാധികളില്ലാതെ വെടിനിർത്തൽ നിലവിൽ വന്നുവെന്ന് ഹമാസും പ്രതികരിച്ചു അമേരിക്കയുടെ സമ്മർദത്തെ തുടർന്നാണ് ഇസ്രായേൽ വെടിനിർത്തലിന് തയ്യാറായത് എന്നാണ് സൂചന. ലോക രാഷ്ട്രങ്ങളും ഇതേ ആവശ്യമുന്നയിച്ചിരുന്നു. തുടർന്ന് രാത്രി വൈകി ചേർന്ന സുരക്ഷാ കാബിനറ്റ് വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. ഹമാസും ഇതിനോട് അനുകൂലമായി പ്രതികരിച്ചു. പതിനൊന്ന് ദിവസം നീണ്ടുനിന്ന രക്തച്ചൊരിച്ചിലിനാണ്…

Read More

നീയല്ലാതെ മറ്റാരും എനിക്കില്ല; ആ കുഞ്ഞിനെ വീണ്ടെടുത്തത് അമ്മയുടെ ചേതനയറ്റ കരങ്ങളില്‍ നിന്ന്

അമ്മയുടെ ചേതനയറ്റ കൈകൾക്കുള്ളിൽ നിന്ന് ശനിയാഴ്ച പുലർച്ചെ പുറത്തെടുക്കുമ്പോൾ ഒമറിന്റെ കുഞ്ഞുകാലിൽ മുന്നിടത്ത് പൊട്ടലുകളുണ്ടായിരുന്നു. കാലിൽ പ്ലാസ്റ്ററിട്ട് ഗാസയിലെ ഒരാശുപത്രിയിൽ ചികിത്സയിലാണ് ആ കുഞ്ഞ്. റോക്കറ്റാക്രമണത്തിൽ തന്റെ അമ്മയും നാല് സഹോദരങ്ങളും മരിച്ചു പോയെന്ന് തിരിച്ചറിയാൻ അഞ്ച് മാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന് കഴിയില്ല. പക്ഷെ ആ നഷ്ടത്തിന്റെ വിതുമ്പൽ അടക്കിപ്പിടിച്ച് കിടക്കയുടെ അറ്റത്ത് അവന്റെ അച്ഛനിരിക്കുന്നുണ്ട്. ഈ കുഞ്ഞല്ലാതെ മറ്റാരും ഈ ലോകത്ത് തനിക്കിനി അവശേഷിക്കുന്നില്ല മുഹമ്മദ് അൽ ഹദീദി എന്ന മുപ്പത്തിയേഴുകാരൻ പുലമ്പുന്നു….

Read More

വാട്‌സാപ്പിൻ്റെ പുതിയ സ്വകാര്യത നയം പ്രാബല്യത്തില്‍: ആശങ്കയില്‍ ഉപഭോക്താക്കള്‍

  ലണ്ടന്‍: പുതിയ സ്വകാര്യത നയം വാട്‌സാപ്പ് പ്രാബല്യത്തിലാക്കിയതോടെ എന്തു മാറ്റങ്ങളാണ് വരാനിരിക്കുന്നതെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. നമ്പറുകളിലേക്ക് വിളിക്കുന്നതും മെസേജ് ചെയ്യുന്നതും മുടങ്ങുമെന്നാണ് സൂചന. തുടക്കത്തില്‍, ഓഡിയോ, വിഡിയോ മോഡുകളില്‍ ആരെങ്കിലും വിളിച്ചാല്‍ എടുക്കാനാകും. ഇത് മിസ്ഡ് കോള്‍ ആയാല്‍ തിരിച്ചുവിളിക്കാം. സന്ദേശങ്ങള്‍ വായിക്കാനുമാകും. പക്ഷേ, അയക്കാനാകണമെന്നില്ല. ആഴ്ചകള്‍ പിന്നിടുന്നതോടെ ഈ സേവനങ്ങളും കമ്പനി നിര്‍ത്തും. നയം അംഗീകരിക്കുന്നവര്‍ക്കാകട്ടെ, നിലവിലെ എല്ലാ സൗകര്യങ്ങളും സേവനങ്ങളും തുടരും. 2014ല്‍ വാട്‌സാപ് ഫേസ്ബുക്കിന്റെ ഭാഗമായ ശേഷം സമാനമായി വിവരങ്ങള്‍ ഫേസ്ബുക്കുമായി…

Read More

ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നു: കുട്ടികളടക്കം 11 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു

  പലസ്തീന് നേരെ കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ. ഗാസയിൽ നിന്ന് വെസ്റ്റ് ബാങ്കിലേക്ക് ഇസ്രായേൽന നടത്തിയ സൈനിക നടപടിയിൽ കുട്ടികളും സ്ത്രീകളുമടക്കം 11 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ 31 കുട്ടികളടക്കം 126 പേരാണ് പലസ്തീനിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കൊല്ലപ്പെട്ടത് പതിനായിരത്തിലധികം പേർ പലായനം ചെയ്തതായി യുഎൻ അറിയിച്ചു. ഇസ്രായേൽ ആക്രമണങ്ങളിൽ അയൽ രാജ്യങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ലെബനൻ അതിർത്തിയിൽ രണ്ട് പലസ്തീൻ അനുകൂലികളെ ഇസ്രായേൽ വെടിവെച്ചു കൊന്നു. സിറിയയിൽ നിന്ന് ഇസ്രായേലിലേക്ക് മൂന്ന് തവണ…

Read More

സംഘർഷം അതിരൂക്ഷം: ഗാസയിൽ 100ലേറെ പേർ കൊല്ലപ്പെട്ടു; ഇസ്രായേൽ കര-വ്യോമസേനാ അക്രമണം ആരംഭിച്ചു

  ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. 109 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 28 പേർ കൂട്ടികളാണ്. ഏഴ് ഇസ്രായേലി പൗരൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്. 580 പേർക്ക് പരുക്കേറ്റതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടൽ ആരംഭിച്ച് നാല് ദിവസത്തിനിടെയുള്ള കണക്കാണിത്. ഗാസ അതിർത്തിയിൽ ഇസ്രായേൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയും കരസേനയും ആക്രമണം തുടങ്ങിയതായി ഇസ്രായേൽ അറിയിച്ചു. ഏഴായിരത്തോളം സൈനികരാണ് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത് 2014ന് ശേഷം ഇരു വിഭാഗങ്ങളും…

Read More

വാക്‌സിൻ 83 ശതമാനവും ലഭിച്ചത് ലോകത്തെ സമ്പന്ന രാജ്യങ്ങൾക്കെന്ന് ഡബ്ലു എച്ച് ഒ

  കൊവിഡിന്റെ രണ്ടാംതരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്‌സിൻ ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യു എച്ച് ഒ. ജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങൾക്കാണ് 83 സഥമാനം വാക്‌സിനും ലഭിച്ചതെന്ന് ഡബ്ല്യു എച്ച് ഒ മേധാവി ടെഡ്രോസ് അഥനോം പറഞ്ഞു. ജനസംഖ്യയുടെ 47 ശതമാനത്തെ പ്രതിനിധീകരിക്കുന്ന താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് വാക്‌സിന്റെ വെറും 17 ശതമാനം മാത്രമാണ് ലഭിച്ചത്. വൈറസ് വകഭേദങ്ങൾക്കും ഭാവിയിലെ അത്യാഹിതങ്ങൾക്കുമെതിരായി തയ്യാറെടുക്കുന്നതിന് പൊതുജനാരോഗ്യം ശക്തിപ്പെടുത്തണമെന്നും ടെഡ്രോസ് അഥനോം പറഞ്ഞു.

Read More

അമേരിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവെപ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു

  അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. കൊളറാഡോയിൽ നടന്ന പിറന്നാൾ പാർട്ടിക്കിടെ അക്രമി നടത്തിയ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അക്രമിയും ആത്മഹത്യ ചെയ്തു. പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തിരുന്ന പെൺകുട്ടിയുടെ സുഹൃത്താണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

Read More