മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ‌; VIP ഡ്യൂട്ടിക്ക് വിളിച്ച വാഹനങ്ങൾക്ക് പ്രതിഫലം നൽകിയില്ല; ഓഫീസുകൾ കയറിയിറങ്ങി ഡ്രൈവർമാർ

ഗവർണർമാരുടെ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തഭൂമി സന്ദർശനവേളയിൽ, വാടകയ്ക്കെടുത്ത വാഹനങ്ങൾക്ക് സർക്കാർ പ്രതിഫലം നൽകുന്നില്ലെന്ന് പരാതി. ഒരു വർഷമായി ഡ്രൈവർമാർ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. എന്നാൽ തുക അനുവദിക്കേണ്ടത് ആഭ്യന്തര വകുപ്പിൽ നിന്നാണെന്നാണ് ജില്ലാ കളക്ടറുടെ വിശദീകരണം. നാല് ഇന്നോവ കാറുകൾ വാടകക്ക് വിളിച്ചതിൽ ആർക്കും വാടക നൽകിയില്ല. ദുരിതകാലത്ത് ദുരന്തമേഖലകളിൽ പ്രയാസപ്പെട്ടെത്തിയ ഡ്രൈവർമാരാണ് പ്രതിസന്ധിയിലായത്. മോട്ടോർ വാഹന വകുപ്പിൽ നിന്ന് വിളിച്ചായിരുന്നു ഇവരോട് വാഹനം വാടകയ്ക്ക് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വാഹനങ്ങൾക്ക് ഇതുവരെ വാടക നൽകിയിട്ടില്ല. ആഭ്യന്തര വകുപ്പിലേക്ക്…

Read More

വനിതാ ചെസ്സ് ലോകകപ്പ് ഫൈനൽ; കൊനേരു ഹംപി – ദിവ്യ ദേശ്മുഖ് രണ്ടാം മത്സരം ഇന്ന്, കിരീടം ആര് നേടും

വനിതാ ചെസ്സ് ലോകകപ്പ് ഫൈനലിന്റെ ആവേശം അതിന്റെ ഉച്ചസ്ഥായിൽ എത്തിനിൽക്കുകയാണ്. കിരീടം ആര് നേടുമെന്നറിയാൻ ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്നു. ഇന്ന് ഫൈനലിന്റെ രണ്ടാം ഗെയിമിൽ ഇന്ത്യൻ ചെസ്സിന്റെ അഭിമാനതാരങ്ങളായ കൊനേരു ഹംപിയും യുവപ്രതിഭ ദിവ്യ ദേശ്മുഖും നേർക്കുനേർ ഏറ്റുമുട്ടും. ഇന്നലെ നടന്ന ആദ്യ ഗെയിം സമനിലയിൽ പിരിഞ്ഞതോടെ ഈ നിർണ്ണായക പോരാട്ടം ലോകകപ്പ് ജേതാവിനെ തീരുമാനിക്കും. ഇന്ത്യൻ സമയം വൈകുന്നേരം 4:45-നാണ് മത്സരം ആരംഭിക്കുന്നത്. ഇന്നലെ നടന്ന ആദ്യ ഗെയിം ആദ്യാവസാനം ആവേശം നിറഞ്ഞതായിരുന്നു. കരുക്കൾ…

Read More

ജയിൽ ചാട്ടം; ‘ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ല’; നാല് സഹതടവുകാർക്ക് അറിയാമായിരുന്നുവെന്ന് പൊലീസ്

ജയിൽചാടുന്നതിൽ ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ്. നാല് സഹതടവുകാർക്ക് ജയിൽചാട്ടത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. വിശദമായ മൊഴി രേഖപ്പെടുത്താൻ തടവുകാരുടെ പട്ടിക പൊലീസ് തയ്യാറാക്കി. മറ്റ് സഹായങ്ങൾ ഇല്ലാത്തതുകൊണ്ടാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജയിൽ ചാടാൻ താമസിച്ചത്. നാല് സഹതടവുകാർക്ക് ജയിൽ ചാടുന്നത് അറിയാമെന്ന് കണ്ടെത്തൽ. ജയിലിന് പുറത്തും സഹായം ലഭിച്ചില്ല. ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. ജയിലിനകത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതിൽ എവിടെയും ഗോവിന്ദച്ചാമിക്ക് സഹായം…

Read More

കനത്ത മഴയിൽ ആലപ്പുഴയിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണു; കുട്ടനാട് വെള്ളത്തിൽ

ആലപ്പുഴ ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ വലിയ നാശനഷ്ടങ്ങൾ വിതയ്ക്കുന്നു. ചെന്നിത്തലയിൽ വെട്ടത്തുവിള എൽ.പി. സ്കൂളിന്റെ മതിൽ ശക്തമായ മഴയിൽ പൂർണ്ണമായും ഇടിഞ്ഞുവീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി. മഴ കനത്തതോടെ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. മങ്കൊമ്പിൽ പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കൃഷിനാശവും ഗതാഗതതടസ്സവും ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മഴ…

Read More

അതിർത്തി സംഘർഷം; വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറായി കംബോഡിയയും തായ്ലന്‍ഡും

അതിർത്തി സംഘർഷത്തിൽ വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറായി കംബോഡിയയും തായ്ലന്‍ഡും. ട്രൂത്ത് സോഷ്യലിലൂടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവരം സ്ഥിരീകരിച്ചു. കംബോഡിയൻ പ്രധാനമന്ത്രിയുമായും, തായ്‌ലൻഡ് ആക്ടിങ് പ്രധാനമന്ത്രിയുമായും സംസാരിച്ചതായി ട്രംപ് അറിയിച്ചു. സംഘർഷത്തിൽ ഇരുഭാഗത്തുമായി 33 പേരാണ് കൊല്ലപ്പെട്ടത്. 1,68,000 പേർ പലായനം ചെയ്തു. സംഘർഷത്തെ അപലപിച്ച യുഎൻ സമാധാനശ്രമങ്ങൾക്ക് ഇരുരാജ്യങ്ങളും ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു. കംബോഡിയയുമായി അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിൽ തായ്‌ലൻഡ് പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നു. ജനവാസപ്രദേശങ്ങൾ കംബോഡിയ ആക്രമിച്ചതായി തായ്‌ലൻഡ് ആരോപിച്ചിരുന്നു. തായ്‌ലൻഡ്…

Read More

യുവതലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച കലാം; എ പി ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് 10 വർഷം

ഡോക്ടർ എ പി ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് ഇന്നേക്ക് 10 വർഷം. ഇന്ത്യൻ യുവതയെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു ആ വലിയ മനുഷ്യൻ. ജനതയോട് കർമ്മോത്സുകതയെ കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു ഡോക്ടർ എ പി ജെ അബ്ദുൾ കലാം. ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ രാഷ്ട്രപതി കുട്ടികളുമായി സംസാരിക്കാൻ ആഗ്രഹിച്ചു, അവരെ വാക്കുകളിലൂടെ പ്രചോദനം നൽകാൻ കൊതിച്ചു. തമിഴ്നാട്ടിലെ രാമേശ്വരത്ത് പത്രവിതരണം നടത്തി വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തിയിരുന്ന ബാലനിൽ നിന്നും ഇന്ത്യയുടെ രാഷ്ട്രപതിയിലേക്കും…

Read More

കേരള സർവകലാശാലയിലെ തർക്കം തുടരുന്നു; സിൻഡിക്കേറ്റ് യോഗം വിളിക്കാതെ വിസി, നിയമ നടപടികളിലേക്ക് കടക്കാൻ അം​ഗങ്ങൾ

കേരള സർവകലാശാലയിലെ അധികാര തർക്കം തുടരുന്നു. സിൻഡിക്കേറ്റ് യോഗം വിളിക്കാത്ത വൈസ് ചാൻസലർക്കെതിരെ നിയമ നടപടികളിലേക്ക് കടക്കാനാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ തീരുമാനം. സർവകലാശാല ചട്ടം ലംഘിച്ച് വി.സി പ്രവർത്തിക്കുന്നു എന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം. മെയ് 27 നാണ് പതിവ് സിൻഡിക്കേറ്റ് യോഗം ചേർന്നതെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ വാദം. ഈ സമയ പരിധി അനുസരിച്ച് റെഗുലർ സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർക്കാനുള്ള തീയതി അവസാനിച്ചു. എന്നാൽ ജൂൺ 11ന് ചേർന്ന യോഗം അടിസ്ഥാനപ്പെടുത്തി ഓഗസ്റ്റ്…

Read More

ജ്ഞാനസഭയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം; അഞ്ച് സർവകലാശാല വിസിമാർക്ക് ക്ഷണം; മോഹൻ ഭാഗവത് പങ്കെടുക്കും

ആർഎസ്എസ് ആഭിമുഖ്യമുള്ള ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിക്കുന്ന ജ്ഞാനസഭയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പരിപാടിയിൽ പങ്കെടുക്കും. കേരളത്തിലെ അഞ്ച് സർവകലാശാല വിസിമാർക്കും ജ്ഞാനസഭയിലേക്ക് ക്ഷണമുണ്ട്. ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിന്റെ ഭാഗമായാണ് ജ്ഞാനസഭ സംഘടിപ്പിക്കുന്നത്. കണ്ണൂർ, കാലിക്കറ്റ്, കുഫോസ്, കേരള , സെൻട്രൽ എന്നീ യൂണിവേഴ്സിറ്റികളുടെ വിസിമാർ ജ്ഞാനസഭയ്ക്ക് എത്തുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. കേരള ഗവർണർ രാജേന്ദ്ര ആർലേക്കറും പങ്കെടുക്കും. ഇരുപത്തിയെട്ടാം തീയതി വരെയാണ് ജ്ഞാനസഭ. സമാപനത്തോടനുബന്ധിച്ച് മോഹൻ ഭാഗവതിന്റെ പ്രഭാഷണം…

Read More

മാഞ്ചസ്റ്റർ ടെസ്റ്റിൽ 10 വർഷത്തിനിടെ ആദ്യമായി 500 റൺസ് വഴങ്ങി ഇന്ത്യ

ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യൻ ബൗളർമാർക്ക് കടുപ്പമേറിയ ദിവസമായിരുന്നു. 2015 ന് ശേഷം ആദ്യമായി ഇന്ത്യ ഒരു വിദേശ ടെസ്റ്റ് മത്സരത്തിൽ 500 റൺസ് വഴങ്ങി. 10 വർഷം മുൻപ് സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ 572 റൺസ് വഴങ്ങിയതായിരുന്നു അവസാനത്തേത്. മത്സരത്തിൽ ഇംഗ്ലണ്ടിനായി ജോ റൂട്ട് റെക്കോർഡുകൾ കുറിച്ചുകൊണ്ട് 38-ാം ടെസ്റ്റ് സെഞ്ച്വറി നേടിയപ്പോൾ, ഓലി പോപ്പും ബെൻ സ്റ്റോക്സും അർദ്ധ സെഞ്ച്വറികളുമായി തിളങ്ങി. മൂന്നാം ദിനം രണ്ട് വിക്കറ്റിന് 225 എന്ന…

Read More

മനുഷ്യക്കടത്ത് ആരോപണം; ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. ബജ്റംഗ്‍ദൾ പ്രവർത്തകരുടെ പരാതിയിലാണ് പൊലീസ് നടപടി. ബജ്‌റംഗ്ദൾ പ്രവർത്തകർ മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ച് ഇവരെ തടഞ്ഞു വക്കുകയായായിരുന്നു. ദുർഗ് റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ ജോലികൾക്കായി മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ…

Read More