അമേരിക്കൻ പോഡ്കാസ്റ്റർ ചാർലി കിർക്കിന്റെ കൊലപാതകിയെ പിടികൂടിയതായി പ്രസിഡന്റ ഡോണൾഡ് ട്രംപ്. അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് അറസ്റ്റിനെ കുറിച്ചുള്ള സൂചന നൽകിയത്. അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തെന്നാണ് ട്രംപ് സ്ഥിരീകരിക്കുന്നത്. കിർക്കിനു നേരെ വെടിയുതിർത്തതിനു ശേഷം പ്രതി രക്ഷപ്പടുന്നതിന്റെ ദൃശ്യങ്ങൾ എഫ്ബിഐ പുറത്തുവിട്ടതിന് പിന്നാലെയാണ് അറസ്റ്റ് സ്ഥിരീകരിച്ച് ട്രംപ് രംഗത്തെത്തുന്നത്.
യൂട്ടാ വാലി സര്‍വകലാശാല കെട്ടിടത്തിന് മുകളില്‍ നിന്നാണ് ചാര്‍ളി കിര്‍ക്കിന് നേരെ വെടിയുതിര്‍ത്തത്. യൂട്ടാ വാലി സര്‍വകലാശാല കെട്ടിടത്തിന്റെ മേല്‍ക്കൂരയിലൂടെ പ്രതി ഓടുന്നതാണ് ദൃശ്യം പുറത്തുവന്നിരുന്നു. ബുധനാഴ്ച യൂട്ടാ വാലി സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെയാണ് ചാർലി കിർക്കിന്റെ കഴുത്തിന് വെടിയേറ്റത്.
അമേരിക്കയിലെ യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമായിരുന്നു ചാര്‍ളി കിര്‍ക്ക്. 31കാരനായ കിര്‍ക്ക് യുഎസില്‍ തോക്ക് കൈവശം വെക്കാനുള്ള അവകാശത്തെ പിന്തുണച്ചിരുന്ന നേതാവാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനും അനുയായിയുമായിരുന്നു കിര്‍ക്ക്.