Headlines

വനിതാ ചെസ്സ് ലോകകപ്പ് ഫൈനൽ; കൊനേരു ഹംപി – ദിവ്യ ദേശ്മുഖ് രണ്ടാം മത്സരം ഇന്ന്, കിരീടം ആര് നേടും

വനിതാ ചെസ്സ് ലോകകപ്പ് ഫൈനലിന്റെ ആവേശം അതിന്റെ ഉച്ചസ്ഥായിൽ എത്തിനിൽക്കുകയാണ്. കിരീടം ആര് നേടുമെന്നറിയാൻ ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്നു. ഇന്ന് ഫൈനലിന്റെ രണ്ടാം ഗെയിമിൽ ഇന്ത്യൻ ചെസ്സിന്റെ അഭിമാനതാരങ്ങളായ കൊനേരു ഹംപിയും യുവപ്രതിഭ ദിവ്യ ദേശ്മുഖും നേർക്കുനേർ ഏറ്റുമുട്ടും. ഇന്നലെ നടന്ന ആദ്യ ഗെയിം സമനിലയിൽ പിരിഞ്ഞതോടെ ഈ നിർണ്ണായക പോരാട്ടം ലോകകപ്പ് ജേതാവിനെ തീരുമാനിക്കും. ഇന്ത്യൻ സമയം വൈകുന്നേരം 4:45-നാണ് മത്സരം ആരംഭിക്കുന്നത്.

ഇന്നലെ നടന്ന ആദ്യ ഗെയിം ആദ്യാവസാനം ആവേശം നിറഞ്ഞതായിരുന്നു. കരുക്കൾ നീക്കുന്നതിൽ ഇരുതാരങ്ങളും അതീവ ശ്രദ്ധ പുലർത്തിയതിനാൽ ആർക്കും വ്യക്തമായ മുൻതൂക്കം നേടാനായില്ല. ഓരോ നീക്കവും നിർണ്ണായകമായിരുന്നു. ഒടുവിൽ സമനിലയിൽ പിരിഞ്ഞതോടെ ഇന്നത്തെ മത്സരം കൂടുതൽ തീവ്രമാകുമെന്നുറപ്പാണ്. വിജയത്തിൽ കുറഞ്ഞതൊന്നും ഇരുവർക്കും ഇന്ന് മതിയാകില്ല.

മറുവശത്ത് യുവത്വത്തിന്റെ പ്രസരിപ്പും അപ്രതീക്ഷിത നീക്കങ്ങളുമാണ് ദിവ്യ ദേശ്മുഖിന്റെ കരുത്ത്. ഈ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പല പ്രമുഖരെയും അട്ടിമറിച്ചാണ് ദിവ്യ ഫൈനലിൽ എത്തിയത്. ഭാവിയുടെ വാഗ്ദാനം എന്ന് വിശേഷിപ്പിക്കാവുന്ന ദിവ്യ തന്റെ കന്നി ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് കളിക്കുന്നത്.

ഇന്ന് വൈകുന്നേരം നടക്കുന്ന മത്സരത്തിൽ ജയിക്കുന്നയാൾക്ക് വനിതാ ചെസ്സ് ലോകകപ്പ് കിരീടം സ്വന്തമാക്കാം. ഇന്ത്യൻ ചെസ്സിന്റെ ചരിത്രത്തിലെ ഒരു സുവർണ്ണ അധ്യായമായിരിക്കും ഇത്. ഒരു ഭാഗത്ത് അനുഭവസമ്പത്തിന്റെ വലിയ ലോകം ഹംപിക്ക് കൂട്ടായുണ്ടെങ്കിൽ, മറുഭാഗത്ത് യുവത്വത്തിന്റെ ഉശിരുമായി ദിവ്യയും നിൽക്കുന്നു. ആരായിരിക്കും കിരീടത്തിൽ മുത്തമിടുക എന്ന് ഉറ്റുനോക്കുകയാണ് ലോകമെമ്പാടുമുള്ള ചെസ്സ് പ്രേമികൾ.