Headlines

കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി

  കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും തോമർ പറഞ്ഞു. എന്നാൽ കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവന്നേക്കുമെന്ന സൂചന ഇന്നലെ കൃഷിമന്ത്രി നൽകിയിരുന്നു. സ്വാതന്ത്രാനന്തരം പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ വിപ്ലവകരമായ തീരുമാനമാണ് കാർഷിക നിയമങ്ങൾ. കർഷക നന്മയെ കരുതി കൊണ്ടുവന്ന നിയമങ്ങൾ ചിലർക്ക് ഇഷ്ടമായില്ല. തത്കാലം ഒരടി പിന്നോട്ടുവെച്ചെങ്കിലും കർഷകർ രാജ്യത്തിന്റെ നട്ടെല്ലായതിനാൽ അവർക്കായി മുന്നോട്ടുവരുമെന്നുമായിരുന്നു കൃഷിമന്ത്രിയുടെ വിവാദ പ്രസ്താവന.

Read More

കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ ജനുവരി മുതൽ; രാജ്യത്ത് ബൂസ്റ്റർ ഡോസിനും അനുമതി

  കുട്ടികൾക്കുള്ള വാക്‌സിൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് കൊവിഡ് വാക്‌സിന് അനുമതി നൽകിയത്. രാത്രി പത്ത് മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി കുട്ടികൾക്കുള്ള വാക്‌സിനേഷനെ കുറിച്ച് സംസാരിച്ചത്. രാജ്യത്ത് ബൂസ്റ്റർ ഡോസിനും അനുമതി നൽകി. കൊവിഡ് മുൻനിര പോരാളികൾക്ക് ബൂസ്റ്റർ ഡോസ് ജനുവരി 10 മുതൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 60 വയസ് കഴിഞ്ഞവർക്കും അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും ബൂസ്റ്റർ ഡോസ് ലഭിക്കും. കുട്ടികൾക്കുള്ള കൊവിഡ്…

Read More

കുട്ടികൾക്കുള്ള വാക്സിൻ; ബൂസ്റ്റർ ഡോസ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  ന്യൂഡൽഹി: രാജ്യത്ത് പതിനഞ്ച് മുതൽ പതിനെട്ട് വയസ് വരെയുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാൻ അനുമതി. ഇന്ന് രാത്രി 9 .45 നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതാണ് ഇക്കാര്യം. അറുപത് വയസിനു മുകളിലുള്ളവർക് ബൂസ്റ്റർ ഡോസ് നൽകും.

Read More

ജമ്മു കശ്മീർ ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു; ഇതിലും ഭേദം രാജഭരണമായിരുന്നു: ഗുലാം നബി ആസാദ്

  ജമ്മു കശ്മീരിൽ കഴിഞ്ഞ രണ്ടര വർഷമായി വികസന മുരടിപ്പാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. വിഷയത്തിൽ ബിജെപി സർക്കാരിനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗുലാം നബി ആസാദ്. ‘ ഇതിലും ഭേദം രാജഭരണമായിരുന്നു’ – എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജമ്മു കശ്മീരിൽ നിലനിന്നിരുന്ന ദർബാർ മൂവ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന തലസ്ഥാനം ആറു മാസം കൂടുമ്പോൾ മാറ്റുന്ന സമ്പ്രദായത്തെ താൻ പിന്താങ്ങുന്നതായും അദ്ദേഹം പറഞ്ഞു. 1872 ൽ മഹാരാജ ഗുലാബ് സിങ് തുടങ്ങിവെച്ച…

Read More

കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരും; കേന്ദ്രകൃഷി മന്ത്രി

  ന്യൂഡെൽഹി: രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. മഹാരാഷ്ട്രയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തല്‍ക്കാലം ഒരടി പിന്നോട്ടുവച്ചുവന്നേയുള്ളു. ഉചിതമായ സമയത്ത് തീരുമാനമെടുക്കും. നിയമങ്ങള്‍ പിന്‍വലിച്ചതില്‍ നിരാശയില്ല. നിയമം നടപ്പാക്കിയത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “ഞങ്ങൾ കാർഷിക ഭേദഗതി നിയമം കൊണ്ടുവന്നു. എന്നാൽ സ്വാതന്ത്രം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ഈ…

Read More

ലോകം കോവിഡ് നാലാം തരംഗത്തിനു മുന്നില്‍, ജാഗ്രത കുറയ്ക്കരുത്: കേന്ദ്രം

ന്യൂഡല്‍ഹി: ലോകം കോവിഡ്-19ന്റെ നാലാം തരംഗത്തിനു സാക്ഷ്യം വഹിക്കുകയാണെന്നും ജനങ്ങള്‍ ജാഗ്രത കുറയ്ക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ”ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണിനു കാര്യമായ വളര്‍ച്ചാ ആനുകൂല്യമുണ്ടെന്നാണു ലോകാരോഗ്യ സംഘടന ഡിസംബര്‍ ഏഴിനു പറഞ്ഞത്. അതിനര്‍ത്ഥം ഒമിക്രോണിനു കൂടുതല്‍ വ്യാപനക്ഷമതയുണ്ടെന്നാണ്. ഒമിക്രോണുകള്‍ ഒന്നര-മൂന്ന് ദിവസത്തിനുള്ളില്‍ ഇരട്ടിയാകും. അതിനാല്‍ കോവിഡ് മാനദണ്ഡങ്ങളില്‍ നമ്മള്‍ ജാഗ്രത പാലിക്കണം,” ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read More

ഒമിക്രോൺ; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 350 കടന്നു

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. ആകെ രോഗബാധിതരുടെ എണ്ണം 358 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 122 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 114 പേർ രോഗമുക്തി നേടിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലായം അറിയിച്ചു. രാജ്യത്തെ 17 സംസ്ഥാനങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇവിടെ 88 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഡൽഹിയിൽ 67, തെലങ്കാനയിൽ 38, തമിഴ്‌നാട്ടിൽ 34, കർണ്ണാടകയിൽ 31, ഗുജറാത്തിൽ 30 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശയാത്ര നടത്താത്തവർക്കും സമ്പർക്കത്തിലൂടെ…

Read More

ഒമിക്രോൺ: മുംബൈയും കർശന നിയന്ത്രണങ്ങളിലേക്ക്

  ഒമിക്രോൺ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് മുംബൈയും. രാത്രി കർഫ്യൂ, വിവാഹാഘോഷങ്ങൾക്ക് നിയന്ത്രണം ഉൾപ്പെടെ നിയന്ത്രണങ്ങളാണ് മുംബൈയിൽ ഏർപ്പെടുത്താനൊരുങ്ങുന്നത്. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒമിക്രോൺ കേസുകളിൽ 50 ശതമാനവും മുംബൈയിൽ നിന്നായതിന്‍റെ പശ്ചാത്തലത്തിൽ ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻറേതാണ് (ബി.എം.സി) തീരുമാനം. വെള്ളിയാഴ്ച്ച ഉച്ചയോടെ പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങും. ഇതിൽ രാത്രി കർഫ്യൂ അടക്കം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

Read More

ലുധിയാന സ്‌ഫോടനം: ലഹരിമരുന്ന് മാഫിയയുടെ പങ്ക് സംശയിച്ച് മുഖ്യമന്ത്രി ചരണ്‍ജിത്ത്

  ലുധിയാന ജില്ലാ കോടതിയിലെ സ്‌ഫോടനത്തിന് പിന്നില്‍ ലഹരി മരുന്ന് മാഫിയക്ക് ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി. എന്നാല്‍ ഭീകര സംഘടനകളുടെ പങ്ക് തള്ളാനാകില്ലെന്നും അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിച്ചു. സ്‌ഫോടനത്തില്‍ പരുക്കേറ്റ അഞ്ച് പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്താനാണ് തീരുമാനം. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. ഇയാളാണ് സ്‌ഫോടനം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ഖലിസ്ഥാന്‍ തീവ്രവാദികളാണെന്നും സംശയമുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല

Read More

നീറ്റ് പരീക്ഷയിലെ തോൽവി: തമിഴ്‌നാട്ടിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റിൽ തോറ്റതിന്റെ വിഷമത്തിൽ തമിഴ്‌നാട്ടിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. നീലഗിരി ജില്ലയിലാണ് സംഭവം. സന്തോഷവതിയാണെന്ന് അഭിനയിക്കാൻ കഴിയില്ലെന്നും മാതാപിതാക്കൾ ക്ഷമിക്കണമെന്നും പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. നീറ്റിൽ പരാജയപ്പെട്ടതിന് പിന്നാലെ കുട്ടി വിഷാദത്തിലേക്ക് വീണിരുന്നു. വിഷമം മനസ്സിലാക്കിയ മാതാപിതാക്കൾ കുട്ടിയെ തിരുപ്പൂരിലെ ബന്ധുക്കളുടെ വീട്ടിലേക്ക് അയച്ചു. ദീപാവലിക്കാണ് കുട്ടി തിരികെ വീട്ടിലെത്തിയത്. ഡിസംബർ 18ന് ആത്മഹത്യാക്കുറിപ്പ് എഴുതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ 23ാം തീയതിയാണ് കുട്ടി മരിച്ചത്‌

Read More