Headlines

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം 1000 മീറ്റർ റൺവേ പിന്നിട്ടാണ് ഇറങ്ങിയതെന്ന് വ്യോമയാന മന്ത്രാലയം

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം 1000 മീറ്റർ റൺവേ പിന്നിട്ടാണ് ഇറങ്ങിയതെന്ന് വ്യോമയാന മന്ത്രാലയം. പാർലമെന്ററി സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കരിപ്പൂരിലെ സാഹചര്യത്തെ കുറിച്ച് വ്യോമയാന മന്ത്രാലയം പാർലമെന്ററി സമിതിക്ക് റിപ്പോർട്ട് നൽകും കേരളത്തിൽ നിന്നുള്ള എംപിമാരാണ് ഇക്കാര്യം ഉന്നയിച്ചത്. കരിപ്പൂരിൽ നിന്നുള്ള വലിയ വിമാനങ്ങൾ നിർത്തിവെച്ചതിനെ സംബന്ധിച്ചായിരുന്നു ചോദ്യം. പൈലറ്റുമാരുടെ കത്തിനെക്കുറിച്ചുള്ള റിപ്പോർട്ടും എംപിമാർ ചൂണ്ടിക്കാട്ടി. അതേസമയം പൈലറ്റുമാരെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്ന് ഡിജിസിഎ അറിയിച്ചു ലാൻഡിംഗ് പിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് ഡിജിസിഎ…

Read More

അണക്കെട്ടിന് സമീപം വെള്ളത്തിൽ കുടുങ്ങിക്കിടന്നത് 16 മണിക്കൂർ; വ്യോമസേനയെത്തി രക്ഷിച്ചു

ഛത്തിസ്ഗഢിലെ ബിലാസ്പൂർ അണക്കെട്ടിന് സമീപം 16 മണിക്കൂറോളം നേരം കുടുങ്ങിക്കിടന്നയാളെ വ്യോമസേന രക്ഷപ്പെടുത്തി. കുത്തിയൊലിക്കുന്ന വെള്ളത്തിൽ ഒഴുകിപോകാതിരിക്കാൻ മരച്ചില്ലയിൽ പിടിച്ചാണ് ഇയാൾ പതിനാറ് മണിക്കൂറും ഇരുന്നത്. ഖുതാഘട്ട് അണക്കെട്ടിന് സമീപത്താണ് സംഭവം. കനത്ത മഴയിലും ജലപ്രവാഹത്തിലും ഇയാൾ കുടുങ്ങുകയായിരുന്നു. അണക്കെട്ടിൽ നിന്ന് വലിയ അളവിൽ വെള്ളം പുറത്തേക്ക് വിടാൻ തുടങ്ങിയതോടെ ഇദ്ദേഹത്തിന് കരയിലേക്ക് തിരിച്ചുകയറാനും സാധിക്കാത്ത അവസ്ഥയായി. പിന്നീടാണ് നാട്ടുകാർ ഇദ്ദേഹത്തെ കാണുന്നത്. രക്ഷാപ്രവർത്തനം സാധ്യമാകാതെ വന്നപ്പോഴാണ് വ്യോമസേനയുടെ സഹായം തേടിയത്.

Read More

ഭീകരാക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ബാരാമുള്ളയിൽ രണ്ട് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. രാവിലെ സിആർപിഎഫ് സംഘത്തിന് നേർക്കുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സേനാംഗങ്ങൾ വീരമൃത്യു വരിച്ചിരുന്നു. ബാരാമുള്ള ക്രേരി മേഖലയിലാണ് ആക്രമണം നടന്നത് രണ്ട് സി ആർ പി എഫ് ജവാൻമാരും ഒരു പോലീസുദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. പിന്നാലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഒരാൾ കൂടി മേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ് രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. സിആർപിഎഫ്-കാശ്മീർ പോലീസ് സംയുക്ത സംഘത്തിന് നേർക്കാണ്…

Read More

നീറ്റ്, ജെഇഇ പരീക്ഷ മാറ്റി വെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കില്ലെന്ന് കോടതി

സെപ്റ്റംബറിൽ നടക്കേണ്ട നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റി വെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷകൾ നീട്ടിവെച്ച് വിദ്യാർഥികളുടെ ഭാവി അപകടത്തിൽ ആക്കാനില്ലെന്ന് കോടതി പറഞ്ഞു. കൊവിഡിന് ഇടയിലും ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ കോടതിയുടെ വിധി കൊവിഡ് വാക്‌സിൻ തയ്യാറാകുന്നതുവരെ എങ്കിലും പരീക്ഷകൾ നിർത്തിവെക്കണമെന്നതായിരുന്നു ഹർജിക്കാരുടെ ആവശ്യം. പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വാക്‌സിൻ ഉടൻ തയ്യാറാകുമെന്ന് പറഞ്ഞതും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കായി ഹാജരായ സോളിസിറ്റർ ജനറൽ…

Read More

കാശ്മീരിൽ പരീക്ഷണാർഥം 4ജി ഇന്റർനെറ്റ് സൗകര്യം പുന:സ്ഥാപിച്ചു

ജമ്മു കാശ്മീരിൽ അതിവേഗ ഇന്‍റര്‍നെറ്റ് പുന:സ്ഥാപിച്ചു. പരീക്ഷണാര്‍ഥം രണ്ടു ജില്ലകളിലാണു ഞായറാഴ്ച 4ജി ഇന്‍റര്‍നെറ്റ് പുനസ്ഥാപിച്ചത്. അതിവേഗ ഇന്‍റര്‍നെറ്റ് റദ്ദാക്കി ഒരു വര്‍ഷത്തിനുശേഷമാണു നടപടി. ഗന്ദേര്‍ബാള്‍, ഉദംപുര്‍ ജില്ലകളിലാണ് 4ജി ഇന്‍റര്‍നെറ്റ് പുനസ്ഥാപിച്ചത്. ഞായറാഴ്ച രാത്രി ഒന്പതു മുതല്‍ 4ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങി. സെപ്റ്റംബര്‍ എട്ടു വരെ ഇന്‍റര്‍നെറ്റ് ഇത്തരത്തില്‍ ലഭ്യമായി തുടരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്

Read More

ബീഹാർ വ്യവസായ മന്ത്രി ശ്യാം രാജകിനെ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി നിതീഷ് കുമാർ

ബീഹാറിൽ വ്യവസായ വകുപ്പ് മന്ത്രി ശ്യാം രാജകിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. ജനതാ ദൾ(യു)ൽ നിന്നും ഇദ്ദേഹത്തെ പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. ശ്യാം രാജക് ലാലുവിന്റെ ആർ ജെ ഡിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് കുമാറിന്റെ നീക്കം ശ്യാം രാജകിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന നിതീഷ് കുമാർ നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. മുമ്പ് ആർജെഡിയിൽ ആയിരുന്ന രാജക് 2009ലാണ് നിതീഷ് പാളയത്തിലേക്ക്…

Read More

സച്ചിന്‍ പൈലറ്റിന് നല്‍കിയ ഉറപ്പ് പാലിച്ച് കോണ്‍ഗ്രസ്‌

ജയ്പൂര്‍: ഇടഞ്ഞ് നിന്ന സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ കോണ്‍ഗ്രസ്‌ തുടങ്ങി, രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമിതിയെ നിയോഗിക്കണം എന്ന സച്ചിന്‍ പൈലറ്റിന്റെ ആവശ്യം അംഗീകരിച്ച കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിക്ക് രൂപം നല്‍കി,പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ അംഗവുമായ അഹമദ് പട്ടേല്‍, എഐസിസി യുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി,അജയ് മാക്കന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍, രാജസ്ഥാന്‍റെ ചുമതലയില്‍ നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡേയെ മാറ്റുകയും…

Read More

യുപി മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ചേതൻ ചൗഹൻ കൊവിഡ് ബാധിച്ച് മരിച്ചു

ഉത്തർപ്രദേശ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ചേതൻ ചൗഹാൻ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസമാണ് ചേതൻ ചൗഹാന് രോഗം സ്ഥിരീകരിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം കഴിഞ്ഞ ദിവസത്തോടെ ചേതൻ ചൗഹാന്റെ ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. തുടർന്നാണ് ലക്‌നൗ ആശുപത്രിയിൽ നിന്നും മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യക്കായി 40 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. സുനിൽ ഗാവസ്‌കറിനൊപ്പം ഇന്ത്യയുടെ ഓപണിംഗ് പങ്കാളിയായിരുന്നു. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായും…

Read More

അറുതിയില്ലാതെ കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 63,489 പേർക്ക് കൂടി രോഗബാധ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,489 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 25,89,682 ആയി ഉയർന്നു. 944 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. ആകെ മരണസംഖ്യ 49,980 ആയി 6,77,444 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 18,62,258 പേർ രോഗമുക്തി നേടി. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുകയാണ്. മഹാരാഷ്ട്രയിൽ ഇതിനോടകം 5,85,754 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് തമിഴ്‌നാട്ടിൽ 3.32 ലക്ഷം പേർക്കും ആന്ധ്രയിൽ…

Read More

യുപിയിൽ 13കാരിയെ പീഡിപ്പിച്ച് കൊന്നു, നാവ് മുറിച്ചു, കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലും

ഉത്തർപ്രദേശിൽ 13വയസ്സുകാരിയെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചു. ലഖിംപൂർ ഖേരിയിലെ കരിമ്പിൻ തോട്ടത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കരിമ്പിൻ തോട്ടത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടത്. കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലും നാവ് മുറിച്ച് മാറ്റിയ നിലയിലുമാണ്. ദുപ്പട്ട വെച്ച് കഴുത്തു ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തുവന്നു. ബിജെപിക്ക് കീഴിൽ ദലിതുകൾക്കെതിരായ ആക്രമണം വർധിച്ചിരിക്കുകയാണെന്ന്…

Read More