Headlines

പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് 11 പേരെ

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഇടുക്കി പെട്ടിമുടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. കുട്ടിയുടെ മൃതദേഹമാണ് ലഭിച്ചത്. പുഴയുടെ ഗ്രേവൽ ബാങ്കിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഇതോടെ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി. ഇനി 11 പേരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. അവസാന ആളെ കണ്ടെത്തും വരെ തെരച്ചിൽ തുടരാനാണ് സർക്കാരിന്റെ തീരുമാനം ദുരന്തബാധിതർക്കുള്ള ധനസഹായം വേഗത്തിലാക്കും. അപകടത്തിൽ പരുക്കേറ്റവർക്കും സഹായം എത്തിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Read More

കാസർകോട് കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്നത് ഒപ്പം ജോലി ചെയ്യുന്നയാളെന്ന് പോലീസ്

കാസർകോട് കുമ്പള നായിക്കാപ്പിൽ യുവാവിനെ വെട്ടിക്കൊന്നത് ഒപ്പം ജോലി ചെയ്യുന്നയാളെന്ന് പോലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് നായിക്കാപ്പ് സ്വദേശി ഹരീഷിനെ വെട്ടിക്കൊന്നത്. ഓയിൽ മിൽ ജോലിക്കാരനായ ഹരീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം തലയ്ക്കും കഴുത്തിനുമാണ് ഹരീഷിന് വെട്ടേറ്റത്. നായ്കാപ്പ് ഓയിൽ മില്ലിൽ ഹരീഷിന്റെ സഹപ്രവർത്തകനായിരുന്ന ആളാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

Read More

ആലപ്പുഴയിൽ ചികിത്സക്കെത്തിയ യുവതി ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു; സ്രവം പരിശോധനക്ക് അയച്ചു

ആലപ്പുഴയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു. ചികിത്സക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ആണ് യുവതി കുഴഞ്ഞ് വീണ് മരിച്ചത്. . മുട്ടം പാട്ടുകാരൻ വടക്കേതിൽ രവീന്ദ്രന്റെ ഭാര്യ സൗമ്യ ആണ് മരിച്ചത്. 36 വയസായിരുന്നു. മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പനിയെത്തുടർന്ന് മൂന്ന് ദിവസം മുമ്പ് ചികിത്സ തേടിയിരുന്നു. പനി ഭേദമാകാതെ വന്നതോടെ ഇന്നലെ ഉച്ചയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തുകയും ഉടനെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. ഇവരുടെ സ്രവം കൊവിഡ് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിന് ശേഷമാകും സംസ്‌കാരം.

Read More

തിരുവല്ലയിൽ വീട്ടമ്മയെ മാനസികാസ്വസ്ഥ്യമുള്ള മരുമകൾ കുത്തിക്കൊന്നു

തിരുവല്ലയിൽ വീട്ടമ്മയെ മരുമകൾ കത്രിക കൊണ്ട് കുത്തിക്കൊന്നു. നിരണം കൊമ്പകേരി പ്ലാംപറമ്പിൽ കുഞ്ഞൂഞ്ഞമ്മ ചാക്കോ(66)യാണ് കൊല്ലപ്പെട്ടത്. മകന്റെ ഭാര്യ ലിൻസിയാണ് ഇവരെ കൊലപ്പെടുത്തിയത്. ലിൻസിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു അമ്മായിമ്മയെ ലിൻസി മുമ്പും ഉപദ്രവിച്ചിരുന്തനായാണ് വിവരം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ലിൻസി ഇവരെ കുത്തിയത്. പോലീസ് എത്തി വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും വൈകിയിരുന്നു. ലിൻസിയുടെ ഭർത്താവിനും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇത് ഗുരുതരമല്ല. ലിൻസിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

വീണ്ടും കൊവിഡ് മരണം; എറണാകുളം, മലപ്പുറം ജില്ലകളിലായി രണ്ട് മരണങ്ങൾ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം, എറണാകുളം ജില്ലകളിലായി രണ്ട് പേരാണ് മരിച്ചത്. എറണാകുളം കോതമംഗലം സ്വദേശി തോണിക്കുന്നേൽ ടി വി മത്തായി മരിച്ചു. 67 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗവും പ്രമേഹവും വൃക്കരോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. മലപ്പുറത്ത് തെയ്യാല സ്വദേശി ഗണേശനാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു 48കാരനായ ഗണേശൻ. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. മലപ്പുറം ജില്ലയിൽ ഇതുവരെ 13 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

Read More

കാസർകോട് കുമ്പളയിൽ യുവാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

കാസർകോട് കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു. നായിക്കാപ്പയിൽ വെച്ചാണ് സംഭവം. 38കാരൻ ഹരീഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കൊലപാതകം അരങ്ങേറിയത്. ഹരീഷിന്റെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ഓയിൽ മിൽ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം. പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ബാങ്ക് വായ്പ മൊറട്ടോറിയം അവസാനിക്കുന്നു; ഇനി പുനഃക്രമീകരണം

ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയത്തിന്റെ കാലാവധി ഓഗസ്റ്റ് 31-ന് തീരും. മൊറട്ടോറിയം നീട്ടി നൽകേണ്ടെന്നാണ് റിസർവ് ബാങ്ക് തീരുമാനം. നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ച് രണ്ടുവർഷംവരെ നീട്ടാനും ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലാണ് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മാർച്ച് ഒന്നുമുതൽ ഓഗസ്റ്റുവരെ രണ്ടുഘട്ടങ്ങളിലായി ആറ് മാസം മൊറട്ടോറിയം കിട്ടി. വായ്പ തിരിച്ചടവ് നിർത്തിവെയ്ക്കുന്നത് പരിഹാരമല്ലെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർമുതൽ വായ്പകളുടെ തവണകൾ തിരിച്ചടയ്ക്കേണ്ടിവരും. നിലവിലെ വായ്പകളുടെ കാലാവധി രണ്ടുവർഷംവരെ നീട്ടി പുതുക്കാനാണ് അവസരം കൊടുക്കുക. അതിനുശേഷം ആറുമാസംകൂടി മൊറട്ടോറിയം…

Read More

ഓണാഘോഷം നിയന്ത്രണം പാലിച്ച്; പൊതു സ്ഥലങ്ങളില്‍ ആഘോഷവും സദ്യയും പാടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണം പാലിച്ചു കൊണ്ട് ഓണാഘോഷം ക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓണത്തിനു മുന്‍പായി വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഓണക്കാലത്ത് പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളും ഓണസദ്യയും പാടില്ല. കടകള്‍ രാവിലെ ഏഴു മണി…

Read More

തദ്ദേശ തിരഞ്ഞെടുപ്പ് തിയതി കൂടുതൽ ചർച്ചകൾക്ക് ശേഷം; തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പ് നടത്താൻ ആരോ​ഗ്യപ്രവർത്തകരും എല്ലാ രാഷ്ട്രീയ കക്ഷികളുമായും ചർച്ച നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം അതിന് ശേഷം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബർ 11-ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ 12-ന് മുന്നേ തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് ഭരണഘടനാ ബാദ്ധ്യത. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

Read More

സമ്പർക്കത്തിലൂടെ ഇന്ന് കൊവിഡ് ബാധിച്ചത് 1572 പേർക്ക്; കനത്ത ജാഗ്രത ആവശ്യം

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 1572 പേർക്ക്. അതിൽ 94 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 75 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. തിരുവനന്തപുരം ജില്ലയിലെ 435 പേർക്കും, മലപ്പുറം ജില്ലയിലെ 285 പേർക്കും, തൃശൂർ ജില്ലയിലെ 144 പേർക്കും, പാലക്കാട് ജില്ലയിലെ 124 പേർക്കും, എറണാകുളം 123 ജില്ലയിലെ പേർക്കും, ആലപ്പുഴ ജില്ലയിലെ 122 പേർക്കും, കാസർഗോഡ് ജില്ലയിലെ 90 പേർക്കും, കോട്ടയം…

Read More