Webdesk

ബ്ലീച്ചിങ് പൗഡർ ക്രമക്കേട്; ‘വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കും’; മന്ത്രി കെ.മുരളീധരൻ

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. അംഗീകരിക്കാൻ കഴിയാത്ത റിപ്പോർട്ട് ആണ് ലഭിച്ചത്. അതുകൊണ്ടാണ് അന്വേഷണം വിജിലൻസിനു കൈമാറിയതെന്നും മന്ത്രി പറഞ്ഞു. KMSCL 7.32 കോടിക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ടെൻഡറുകളിൽ ക്രമക്കേട് ഇല്ലെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആണ് ബ്ലീച്ചിങ് പൗഡർ ഇടപാട് നടന്നത്.മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ 7.32 കോടി…

Read More

‘രാഷ്ട്രീയപരമായും നിയമപരമായും നേരിടാൻ തീരുമാനം’; ED റെയ്ഡിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി നിഖിലിന് പാർട്ടിയുടെ പൂർണ പിന്തുണ

ED റെയ്ഡിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി നിഖിലിന് പാർട്ടിയുടെ പൂർണ പിന്തുണ. രാഷ്ട്രീയപരമായും നിയമപരമായും നേരിടാൻ തീരുമാനം. നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ആണെന്നും നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. എന്നാൽ വീണ ടി യുമായി സാമ്പത്തിക ഇടപാടുണ്ടെന്ന ആരോപണം നിഖിൽ തള്ളി. ഒരു തരത്തിലുള്ള ഇടപാടും ഉണ്ടായിട്ടില്ലെന്ന് നിഖിൽ സെക്രട്ടറിയേറ്റ് യോഗത്തിൽ വ്യക്തമാക്കി. അതേസമയം സിഎംആർഎൽ എക്സാലോജിക് മാസപ്പടി…

Read More

KPCC അധ്യക്ഷൻ ചർച്ച: കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ

കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി നിർണായക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. ഡൽഹിയിൽ കെസി വേണുഗോപാലിന്റെ വസതിയിലാണ് ചർച്ച. മുഖ്യമന്ത്രി ആരെ പിന്തുണക്കുമെന്നതിലാണ് ആകാംക്ഷ. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിനായി മുഖ്യമന്ത്രി ‍ഡൽഹിയിലെത്തിയതായിരുന്നു. സർക്കാരുമായി സഹകരിച്ച് പോകുന്ന ഒരാൾ കെപിസിസി അധ്യക്ഷനാകണം എന്നാണ് വി ഡി സതീശന്റെ നിലപാട്. ബെന്നി ബഹ്നാ‍ൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആൻ്റോ ആന്റണി ഉൾപ്പെടെ എം.പിമാരും മാത്യു കുഴൽനാടൻ എംഎൽഎയും ജോസഫ് വാഴക്കനുമാണ്…

Read More

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ; മുന്നറിയിപ്പുമായി ഗൾഫ് രാജ്യം

കുവൈത്ത് സിറ്റി∙ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ ശിക്ഷയടക്കമുള്ള കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ പിഴകൾ എത്രയും വേഗം തീർപ്പാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. പിഴയടക്കുന്നതിൽ കാലതാമസം വരുത്തുന്നത് കേസ് നേരിട്ട് ട്രാഫിക് കോടതിയിലേക്ക് കൈമാറാൻ അധികാരികളെ നിർബന്ധിതരാക്കുമെന്ന് മന്ത്രാലയം ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ വ്യക്തമാക്കി. കേസ് കോടതിയിലെത്തുന്നതോടെ നിയമലംഘനത്തിന്റെ തീവ്രത അനുസരിച്ച് ഉയർന്ന തുക പിഴ ചുമത്താനോ അല്ലെങ്കിൽ തടവുശിക്ഷ വിധിക്കാനോ സാധ്യതയുണ്ട്. ഇതിനുപുറമെ, കുറ്റക്കാരാകുന്നവർക്കെതിരെ മറ്റ്…

Read More

ടിവി തകരാറിലായതിൽ വിഷമം? പ്ലാസ്റ്റിക് കസേരയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ

മഞ്ചേശ്വരം ∙ വീട്ടമ്മയെ അടുക്കളയിൽ തീപൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഹൊസബെട്ടു കാശിമഠം ഗുഡെയിലെ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (63) ആണ് മരിച്ചത്. ഇന്നലെ രാത്രി കിടന്നുറങ്ങാൻ മുറിയിലേക്ക് പോയതായിരുന്നു. ഇന്നു രാവിലെ അടുക്കളയിലെ പ്ലാസ്റ്റിക് കസേരയിൽ പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സാവിത്രി പ്രഭു ദിവസവും ടിവി കാണുന്നത് പതിവായിരുന്നു. എന്നാൽ രണ്ട് ദിവസമായി ടിവി തകരാറിലായിരുന്നു. ഇതിന്റെ വിഷമം ഇവർക്ക് ഉണ്ടായിരുന്നതായാണ് പറയുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

Read More

തൊടുപുഴയിൽ DYFI നേതാവ് MDMAയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; പ്രതികൾ ലഹരി റാക്കറ്റിലെ കണ്ണികൾ എന്ന് സംശയിക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി

ഇടുക്കി: തൊടുപുഴയിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ MDMA യും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി ഇടുക്കി ജില്ലാ പൊലീസ് മേധാവി എ നസീം. പ്രതികൾ ലഹരി റാക്കറ്റിലെ കണ്ണികൾ എന്ന് സംശയിക്കുന്നതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. പ്രതികൾ മുൻപും ലഹരി കേസുകളിൽ പിടിയിലായവരാണ്. തൊടുപുഴ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങൾ ഉണ്ടാക്കി പ്രതികൾ ലഹരി വില്പന നടത്തിയിരുന്നതായും കണ്ടെത്തൽ. ഡിവൈഎഫ്ഐ നേതാവ് ടി എസ് ഷിയാസ്, ആഷിക്ക്, നിഹാൽ, ആർഷിദ് എന്നിവരെ ഇന്ന് പുലർച്ചയാണ്…

Read More

‘നീറ്റ് പരീക്ഷാ സംവിധാനം അതിശക്തം; ഭേദിക്കുകയോ ചോര്‍ച്ചയുണ്ടാക്കുകയോ ചെയ്യുക അസാധ്യം’; മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രം

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. സുരക്ഷാ സംവിധാനങ്ങള്‍ അതീവ ശക്തമാണെന്നും ഇവ മറികടക്കുക അസാധ്യമെന്നും കേന്ദ്രം വ്യക്തമാക്കി. ചോദ്യബാങ്ക് തയ്യാറാക്കുന്നത് നിരവധി മോഡറേറ്റര്‍മാര്‍ ചേര്‍ന്നെന്നും ചോദ്യപേപ്പര്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനമുണ്ടെന്നും അറിയിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ചോദ്യപേപ്പറുകള്‍ സംരക്ഷിക്കുന്നതിനും അവ ചോരുന്നത് തടയുന്നതിനുമായി ഏര്‍പ്പെടുത്തിയ വിവിധ നടപടികള്‍ സര്‍ക്കാര്‍ വിശദീകരിച്ചു. ചോദ്യപേപ്പറുകള്‍ കൈകാര്യം ചെയ്യുന്നതിലും കൊണ്ടുപോകുന്നതിലും വിതരണം ചെയ്യുന്നതിലും…

Read More

‘മന്ത്രിയെ കണ്ട് കരഞ്ഞത് വൈറലാകാനല്ല’, ആയുസ്സിന്റെ നല്ലകാലം നഷ്ടമാക്കി എഴുതിയ പിഎസ്‌സി പരീക്ഷയാണ്: യുവതി പറയുന്നു

ഉറക്കമിളച്ചും കഷ്ടപ്പെട്ടും പഠിച്ച് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പേര് വന്നെങ്കിലും നിയമനം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത് നിരവധി ഉദ്യോഗാർഥികളാണ്. പാലക്കാട് ജില്ലയിലെ കൽമണ്ഡപം സ്വദേശിയായ ജെന്നിഫർ ഫാറൂണിന് അസി. പ്രഫസര്‍ ഇൻ കൊമേഴ്സ് ലിസ്റ്റിൽ 22–ാം റാങ്ക് നേടിയെങ്കിലും നിയമനം ഇനിയും അകലെ. പാലക്കാട് ജില്ലയിലെ രണ്ടാം റാങ്കുകാരിയാണ് ജെന്നിഫർ. കഴിഞ്ഞ ദിവസം പാലക്കാട് ഡിസിസി ഓഫിസിലെത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനോട് ജെന്നിഫർ കരഞ്ഞ് അപേക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘ഇനി 30 ദിവസം മാത്രമാണ്…

Read More

തൃശൂർ മെഡിക്കൽ കോളജിൽ മൃതദേഹങ്ങൾ നിറഞ്ഞു; ബന്ധുക്കൾ ഏറ്റെടുക്കുന്നില്ലെന്ന് പരാതി

മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിൽ ഗുരുതര പ്രതിസന്ധി. ആശുപത്രിയിൽ നിലവിലുള്ള കോൾഡ് റൂമിലും ചേംബറുകളിലും മൃതദേഹങ്ങൾ നിറഞ്ഞതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. അനാഥരും അവകാശികൾ ഏറ്റെടുക്കാൻ തയാറാകാത്തതുമായ 27 മ‍ൃതദേഹങ്ങളാണ് സംസ്കാരസമയം കാത്ത് ആശുപത്രിയിൽ മാസങ്ങളായി സൂക്ഷിച്ചുവരുന്നത്. മൃതദേഹങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിൽ പൊലീസിന്റെയും തദ്ദേശ ഭരണ സ്ഥാപനത്തിന്റെയും ഭാഗത്തു നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ തുടരുന്ന താമസമാണ് തടസ്സമാകുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ ആശുപത്രിയിൽ മരണം ഉണ്ടാകുമ്പോൾ മൃതദേഹങ്ങൾ സൂക്ഷിക്കാൻ സൗകര്യമില്ലാത്ത…

Read More

‘പൂർണ വിലക്ക്’: ഇറാൻ–യുഎഇ ബന്ധത്തിൽ കനത്ത വിള്ളൽ, രാജ്യാന്തര വിപണിയിൽ ആശങ്ക

അബുദാബി∙ പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും കടുക്കുന്നതിനിടെ ഇറാനുമായുള്ള എല്ലാവിധ വാണിജ്യ, സാമ്പത്തിക ഇടപാടുകളും താൽക്കാലികമായി നിർത്തിവച്ച് യുഎഇ. മേഖലയിലെ സമാധാനവും സുരക്ഷയും തകർക്കുന്ന തരത്തിൽ തർക്കങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് ഏർപ്പെടുത്താൻ യുഎഇ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് ഉയർന്ന പ്രചാരണങ്ങളും ആരോപണങ്ങളും വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഫ്ര അൽ ഹംലി പൂർണമായി തള്ളി. മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ചർച്ചകളിലൂടെയും സഹകരണത്തിലൂടെയും മുന്നോട്ടുപോകാനാണ് യുഎഇ ആഗ്രഹിക്കുന്നതെന്നും…

Read More