‘വീടെന്ന് പറയാൻ ഒന്നുമില്ല, ഒരു മൺകൂന മാത്രം’; മരണം കുതിച്ചെത്തി, ഓടിമാറാനായില്ല, ജോസഫൈന്
പൂഞ്ഞാർ ∙ വീടിനു മുകളിലേക്ക് ഉരുൾ വന്നു നിലംപൊത്താൻ പോകുന്നത് ഒരുപക്ഷേ ജോസഫൈൻ അറിഞ്ഞിരിക്കണം; പക്ഷേ, രക്ഷപ്പെടാൻ ഒരു ശ്രമം പോലും നടത്താൻ, അപകടത്തിൽ കാലൊടിഞ്ഞു കിടപ്പിലായിരുന്ന ജോസഫൈന് കഴിഞ്ഞിരിക്കില്ല. ഇന്നലെ പുലർച്ചെ 2.30ന് ഇരച്ചെത്തിയ ദുരന്തത്തിനു മണിക്കൂറുകൾക്കു ശേഷം മൃതദേഹം കണ്ടെത്താൻ രക്ഷാപ്രവർത്തകരെ സഹായിച്ചതും പ്ലാസ്റ്ററിട്ട ആ കാലാണ്. അപകടശേഷം വിശ്രമിച്ചിരുന്ന അതേ കട്ടിലിൽത്തന്നെയായിരുന്നു മൃതദേഹം.ജോസഫൈനൊപ്പം അമ്മ റെജീനയും അപകടത്തിൽ മരിച്ചു. മണ്ണിൽ മൂടിപ്പോയ വീട്ടിൽ നിന്ന് രാവിലെ എട്ടോടെ ജോസഫൈന്റെയും പത്തരയോടെ റെജീനയുടെയും…
