എഴുകുംവയൽ ഇരട്ടക്കൊലപാതകം: മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നൽകാത്തതിനാലെന്ന് പ്രാഥമിക നിഗമനം
ഇടുക്കി: എഴുകുംവയലിൽ ,മാതാപിതാക്കളെ പ്രതി അജീഷ് കൊലപ്പെടുത്തിയത് പണം നൽകാത്തതിനാലെന്ന് പ്രാഥമിക നിഗമനം. അജീഷ് ലോൺ ആപ്പുകളിൽ നിന്നും വായ്പയെടുത്തിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ബുധനാഴ്ച വീണ്ടും കസ്റ്റഡിയിൽ വാങ്ങും. മദ്യം ഉൾപ്പെടെയുള്ള ലഹരിക്ക് അജീഷ് അടിമയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ഇയാൾക്ക് മറ്റ് വരുമാനമാർഗ്ഗം ഇല്ലാതിരുന്നതിനാൽ ഓൺലൈൻ ലോൺ ആപ്പുകളെ ആശ്രയിച്ചിരുന്നു എന്നും കണ്ടെത്തി. ലോണെടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു.. പിതാവ് ആൻറണിയോടും അമ്മ വത്സമ്മയോടും ലോൺ തിരിച്ചടയ്ക്കുന്നതിനും ലഹരി വാങ്ങുന്നതിനും ഉൾപ്പെടെ…
