Headlines

Webdesk

പ്രതിഭയുടെ സംഗമഭൂമി; രവീന്ദ്രനാഥ ടഗോറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 85 വര്‍ഷം

  രവീന്ദ്രനാഥ ടഗോറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 85 വര്‍ഷം. ദേശീയഗാന ശില്‍പി, കവി, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, തത്വചിന്തകന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ പലതാണ് ടാഗോറിന്. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആദ്യമായി ഒരു ഏഷ്യന്‍ രാജ്യത്തിലേക്ക് എത്തിയത് ടാഗോറിലൂടെയാണ്.     കാവ്യാനുഭൂതികളുടെ സുന്ദരതീരങ്ങളിലേക്ക് ഇന്ത്യയെ വഴി നടത്തിയ ഒരു തീര്‍ത്ഥാടകനായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. പ്രകൃതിയെയും ഈശ്വരനെയും പ്രണയത്തെയും ആ തൂലിക ഒന്നിച്ച് ആവാഹിച്ചെടുത്തു. അറിവിന്റെ പൂക്കള്‍ പ്രകൃതിയുടെ മടിത്തട്ടില്‍ വിരിയണം എന്ന സങ്കല്‍പത്തില്‍ നിന്നാണ് ടാഗോര്‍ ശാന്തിനികേതന്‍ സ്ഥാപിച്ചത്….

Read More

അപൂര്‍വ്വ ജനിതകരോഗത്തോട് പൊരുതി എല്‍റോയ്; ചികിത്സയ്ക്ക് വേണം 16 കോടി രൂപ; മറ്റൊരു മഹാദൗത്യത്തിനായി ഒന്നിക്കാം

  അപൂര്‍വ്വ ജനിതകരോഗം ബാധിച്ച് ജീവിതത്തോട് പൊരുതുകയാണ് തൃശ്ശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശികളുടെ പത്ത് മാസം പ്രായമായ കുഞ്ഞ്. എല്‍റോയ്ക്ക് ജീവന്‍ നിലനിര്‍ത്താന്‍ 16 കോടി രൂപയുടെ ചികിത്സയാണ് ആവശ്യം. കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാന്‍ നമുക്ക് ഒരുമിക്കാം.     കുഞ്ഞ് എല്‍റോയ്‌യുടെ ചുണ്ടിലെ പുഞ്ചിരിക്കും കുസൃതികള്‍ക്കും വേണ്ടിയാണ് മാതാപിതാക്കള്‍ കാത്തിരിക്കുന്നത്. എല്‍റോയ് ജീവിതത്തിലേക്ക് കൊണ്ടുവന്ന സന്തോഷം ആശങ്കയിലേക്കും നിരാശയിലേക്കും വഴി മാറിയിട്ട് കുറച്ച്‌നാളേ ആയുള്ളൂ. മൂന്നാം മാസത്തില്‍ കാലിന്റെ ചലന ശേഷിയും ശബ്ദവും കുറഞ്ഞതോടെയാണ് മാതാപിതാക്കളായ…

Read More

ശബരിമല നെയ്യ് ക്രമക്കേട്; അന്വേഷണം പുരോഗമിക്കുന്നു; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

  ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം പുരോഗമിക്കവേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്. വിജിലന്‍സ് സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകള്‍ യോഗത്തില്‍ സമര്‍പ്പിച്ചേക്കും. ഭക്തര്‍ അഭിഷേകത്തിനായി സമര്‍പ്പിക്കുന്ന നെയ്യിന്റെ അളവിലും വിതരണത്തിലും വന്‍ ക്രമക്കേട് നടന്നെന്ന് പ്രാഥമിക നിഗമനം. ക്രമക്കേടില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാവും.     ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ്…

Read More

പണ്ടേപോലെ ഫലിക്കുന്നില്ല! കാലാവസ്ഥാപ്രവചന സംവിധാനം പഴഞ്ചൻ; കൃത്യമായ മുന്നറിയിപ്പ് നൽകുന്നില്ലെന്ന് വിമർശനം

  തിരുവനന്തപുരം ∙ ഉരുൾപൊട്ടൽ, മിന്നൽപ്രളയം, മേഘസ്ഫോടനം തുടങ്ങിയവ പ്രവചിക്കാനും മുന്നറിയിപ്പു നൽകാനും കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്കു കഴിയുന്നില്ലെന്നു വിമർശനമുയരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ സ്വഭാവം മാറിയെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രവചനസംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.നിർദിഷ്ട പ്രദേശങ്ങളിൽ അടിയന്തരമായി ഉണ്ടാകാൻ സാധ്യതയുള്ള അതിതീവ്രമഴ, മണ്ണിടിച്ചിൽ എന്നിവയെക്കുറിച്ചു തക്കസമയത്ത് അറിയിപ്പു കിട്ടുന്നില്ലെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പരാതിപ്പെട്ടു. എഐ, റഡാർ, ഡിജിറ്റൽ സെൻസർ എന്നിവ ഉപയോഗിച്ച് പ്രാദേശിക ദുരന്തസാധ്യതകൾ കൃത്യമായി തിരിച്ചറിയാനായില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുമെന്നാണു മുന്നറിയിപ്പ്. പ്രളയ-മണ്ണിടിച്ചിൽ ഭൂപടങ്ങൾ പരിഷ്കരിക്കാത്തതും അപകടസാധ്യത…

Read More

ഇറാന് കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാനാവില്ല; യുദ്ധം വളരെ വേഗം അവസാനിക്കുമെന്ന് ഡോണാള്‍ഡ് ട്രംപ്

  ഇറാന്‍ യുദ്ധം വളരെ വേഗം അവസാനിക്കുമെന്ന് കരുതുന്നതായി അമേരിക്കന്‍ പ്രസിഡന്റ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാന് കൂടുതല്‍ കാലം പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍, ഇറാന്‍ യുദ്ധത്തില്‍ നിന്നും അമേരിക്ക പിന്മാറിയാലും ഇസ്രയേല്‍ ആക്രമണം തുടരുമെന്ന സൂചന നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.     ഐആര്‍ജിസി കമാന്‍ഡര്‍ അഹമ്മദ് വാഹിദി ഇറാന്‍ ആണവായുധ നിര്‍മ്മാണത്തിനുള്ള ശ്രമം തുടരുമെന്ന് പറഞ്ഞതായും നെതന്യാഹു പറയുന്നു. ഇറാന്റെ ആണവായുധ നിര്‍മാണ ശ്രമം തടയുമെന്നും നെതന്യാഹു…

Read More

ട്രെയിൻ തട്ടി ഇരുകാലുകളും അറ്റു; അജി ഒടുവിൽ യാത്രയായി

  പുനലൂർ: ട്രെയിൻ തട്ടി ഇരുകാലുകളും അറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തേക്കർ ചേരിക്കോണം ഈട്ടിവിള വീട്ടിൽ അജി (39) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി കൊല്ലം- ചെങ്കോട്ട റെയിൽ പാതയിൽ പുനലൂർ പത്തേക്കർ ഭാഗത്തായിരുന്നു യുവാവ് അപകടത്തിൽപ്പെട്ടത്.പുനലൂരിൽ നിന്നും കൊല്ലത്തേക്ക് പോയ മെമു ട്രെയിനാണ് തട്ടിയത്. കൈക്കും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ട്രാക്കിന് വശത്തായി കിടന്ന ഇയാളെ പ്രദേശവാസികൾ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും…

Read More

അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. മറ്റ് ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുമുണ്ട്. നാളെ 9 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.     തെക്ക് കിഴക്കന്‍ ബംഗാള്‍ക്കടലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി മഴയെ സ്വാധീനിക്കുന്നുണ്ട്. പസഫിക് സമുദ്രത്തിലെ ഡോള്‍ഫിന്‍ ചുഴലിക്കാറ്റും മഴയുടെ…

Read More

ഇന്ത്യ– ഇസ്രയേൽ ബന്ധത്തിെലെ പുരോഗതി, പശ്ചിമേഷ്യൻ സംഘർഷം; ടെലിഫോണിൽ സംസാരിച്ച് മോദിയും നെതന്യാഹുവും

  ന്യൂഡൽഹി∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ഇസ്രായേൽ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.   ഇരുരാജ്യങ്ങളുടെയും പുരോഗതിക്കായി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇരു നേതാക്കളും അറിയിച്ചു. പ്രതിരോധം, കൃഷി, സാങ്കേതികവിദ്യ, സൈബർ സുരക്ഷ, വ്യാപാരം തുടങ്ങി നിരവധി മേഖലകളിലാണ് ഇരുരാജ്യങ്ങളും സഹകരിക്കുന്നത്. പശ്ചിമേഷ്യൻ സംഭവവികാസങ്ങൾ തുടരുന്നതിനിടെയാണ് ഇരുനേതാക്കളുടെയും സംഭാഷണം….

Read More

ആയിരം ദിര്‍ഹം വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി ദുബായ്

  ആയിരം ദിര്‍ഹം വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി ദുബായ്. പുകയില ഉത്പന്നങ്ങള്‍ക്കും ലഹരിപാനീയങ്ങള്‍ക്കും ഇളവ് ബാധകമല്ല. കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയ റിട്ടേണുകള്‍ക്കുള്ള സമയപരിധിയും നീട്ടി. (Dubai removes import duty on products worth up to 1000 dirhams)     വ്യാപാര പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, ബിസിനസ് അന്തരീക്ഷത്തിന്റെ മത്സരശേഷി വര്‍ദ്ധിപ്പിക്കുക,നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഇ-കൊമേഴ്സ് മേഖലയ്ക്കുള്ള ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായി ക്രോസ്-ബോര്‍ഡര്‍ ഇ-കൊമേഴ്സിനായുള്ള കസ്റ്റംസ് നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്തതായി ദുബായ് കസ്റ്റംസ്…

Read More

യെമനിൽ വെടിനിർത്തൽ ലംഘിച്ച് ഹൂതികളുടെ ആക്രമണം; 2022ന് ശേഷമുള്ള വലിയ ആക്രമണം, 30 പേർ കൊല്ലപ്പെട്ടു

  യെമനിൽ വെടിനിർത്തൽ ലംഘിച്ച് ഹൂതികളുടെ ആക്രമണം. 30 പേർ കൊല്ലപ്പെട്ടു. മാരിബ്, ഹദ്രാമൗട്ട് ഗവർണറേറ്റുകളിലെ യെമൻ എമർജൻസി ഫോഴ്‌സ് ക്യാമ്പുകൾക്ക് നേരെയായിരുന്നു ആക്രമണം. 2022ന് ശേഷമുള്ള വലിയ ആക്രമണമാണിത്. മാരിബ് പ്രവിശ്യയിലെ അൽ-റുവൈക് മേഖലയിലും ഹദ്രമൗത് പ്രവിശ്യയിലെ അൽ-അബ്ര മേഖലയിലുമുള്ള എമർജൻസി ഫോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള നിരവധി സൈനിക ക്യാമ്പുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.     ആക്രമണത്തെ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ…

Read More