Headlines

Webdesk

ഫ്രഷ് കട്ട് പ്ലാന്റ് ഹൈക്കോടതിയുടെ അന്തിമവിധി വരും വരെ പ്രവർത്തിപ്പിക്കില്ല; ഉപരോധ സമരം അവസാനിപ്പിച്ചു

  താമരശ്ശേരി ∙ ശ്വസിക്കാൻ ശുദ്ധവായുവും ജീവിക്കാൻ ശുദ്ധജലവും തങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച് നാടൊന്നിച്ചു നടത്തിയ ജനകീയ രാപകൽ ഉപരോധ സമരം ഫലം കണ്ടു. പി.കെ.ഫിറോസ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ താമരശ്ശേരി റസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയിൽ, ഹൈക്കോ‍ടതിയുടെ അന്തിമവിധി വരും വരെ പ്ലാന്റ് പ്രവർത്തിപ്പിക്കില്ലെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്. പി.കെ.ഫിറോസ് എംഎൽഎയുടെ നേ‍ത്വത്തിൽ നടന്നു വരുന്ന അനിശ്ചിതകാല ഉപരോധമാണ് അവസാനിപ്പിച്ചത്. എന്നാൽ, സമര സമിതി നടത്തി വരുന്ന സമരപരിപാടികൾ തുടരും.കമ്പനിയിലേക്ക് മാലിന്യം എത്തിക്കാനോ…

Read More

അർജുൻ ആയങ്കിയ്ക്ക് വേണ്ടി പണമിടപാട് നടത്തിയത് അനിയൻ; അജയ് ആയങ്കി പിടിയിൽ

  അർജുൻ ആയങ്കിയുടെ ഇളയ സഹോദരൻ അജയ് പിടിയിൽ. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ അജയ് ആയങ്കിയെ എത്തിച്ചു. അർജൻ ആയങ്കിക്ക് കേസ് നടത്തുന്നതിനായി പണം സ്വരൂപിക്കുന്നതിന് വേണ്ടി ഇൻസ്റ്റയിൽ കൊടുത്ത ക്യു ആർ കോഡ് അജയ് ആയങ്കിയുടെ ബാങ്ക് അക്കൗണ്ടിന്റേതായിരുന്നു. ഇതിലൂടെ കേസ് നടത്തിപ്പിനായി ക്ലൗഡ് ഫ്രണ്ടിംഗ് നടത്തുകയും അർജുൻ ആയങ്കിയുടെ സുഹൃത്തിന് 16430 രൂപ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.     ഇന്ന് പുലർച്ചെയാണ് അജയ് ആയങ്കിയെ പൊലീസ് പിടികൂടുന്നത്. ഇയാളെ പിടികൂടി ഒരു…

Read More

‘കേരളം ഗുണ്ടകളുടെ പറുദീസയല്ല; അർജുൻ ആയങ്കിയെപോലുള്ളവരെ ആര് സംരക്ഷിച്ചാലും കാര്യമില്ല’; മന്ത്രി രമേശ് ചെന്നിത്തല

  അർജുൻ ആയങ്കിയുടെ അറസ്റ്റിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എല്ലാ സിസ്റ്റത്തേയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാണ് അനുഭവം. കേരളം ഗുണ്ടകളുടെ പറുദീസയല്ല. സ്വൈര്യജീവിതം അപകടത്തിലാക്കുന്ന ഗുണ്ടകൾക്കെതിരെ കർശനനടപടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അർജുൻ ആയങ്കിയെപോലുള്ള ഗുണ്ടകളെ ആര് സംരക്ഷിച്ചാലും കാര്യമില്ല. ഇങ്ങനെയുള്ള ആളുകളെ സംരക്ഷിക്കാൻ ആർക്കും കഴിയില്ല. പിണറായി വിജയനും എം വി ജയരാജനും അജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞെന്നും രമേശ് ചെന്നിത്തല പറഞ്ഞു.     കേരളത്തിലെ എല്ലാ ഗുണ്ടാകളെയും നിലയ്ക്ക് നിർത്താൻ ഈ സർക്കാർ…

Read More

എരിതീയിൽ എണ്ണയിട്ട് തുർക്കി; 6 ആവശ്യം വച്ച് ഇറാൻ, മുജ്തബയ്ക്ക് പകരക്കാരൻ ആര്? ട്രംപിനെ ചൊടിപ്പിച്ച് ‘മിസൈൽ ക്ഷാമം’

  ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന പ്രതീക്ഷകൾക്കുമേൽ പുതിയ പൂട്ടിട്ട് ഇറാൻ. ഹോർമുസ് തുറക്കണമെങ്കിൽ യുഎസ് 6 ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ഇറാന്റെ ഉന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി മുഹമ്മദ് ബഖർ സോൽഖാദ്ർ ആവശ്യപ്പെട്ടു. ഭീഷണിയുടെ മുനയിൽ നിർത്തി ഇറാനെ സമ്മർദത്തിലാക്കാൻ വരേണ്ടെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം 6 ആവശ്യങ്ങളുമായി രംഗത്തുവന്നത്.   ഇതാണ് ആ 6 കാര്യങ്ങൾ 1) ഇറാനെതിരായ ഭീഷണികൾ അവസാനിപ്പിക്കുക, സൈനിക നടപടി നിർത്തിവയ്ക്കുക, 2) യുദ്ധം എന്നന്നേക്കുമായി നിർത്തുക, 3) യുഎസ് നാവികസേനയെയും…

Read More

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ; പ്ലാൻ പറഞ്ഞ് റഷ്യൻ ഉപ പ്രധാനമന്ത്രി, പാത പാക്കിസ്ഥാൻ അടക്കം 4 രാജ്യങ്ങളിലൂടെ

  കപ്പൽപ്പാതകൾ ഏതാണ്ട് ‘റിസ്ക്’ നിറഞ്ഞതായതോടെ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടിക്കണമെന്ന ആശയം മുന്നോട്ടുവച്ച് റഷ്യൻ ഉപ പ്രധാനമന്ത്രി മററ്റ് ഖൂസ്നൂലീൻ. ഇന്ത്യൻ സമുദ്രത്തിലേക്ക് എളുപ്പത്തിൽ റഷ്യൻ കയറ്റുമതിക്കാർക്ക് എത്താനാകുന്ന പാത എന്ന ആശയമാണ് ഖൂസ്നൂലീൻ ഉയർത്തുന്നത്.   ഹോർമുസിലും ചെങ്കടലിനും പുറമേ കരിങ്കടലും സംഘർഷ നിഴലിലായത് കപ്പലുകളുടെ സഞ്ചാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കരിങ്കടലിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം റഷ്യൻ എണ്ണക്കപ്പലുകളുടെ യാത്രയ്ക്ക് തടസ്സമാണ്. ഇതു റഷ്യയുടെ എണ്ണ കയറ്റുമതി വരുമാനത്തെയും ബാധിച്ചു. ഈ സാഹചര്യത്തിലാണ്…

Read More

അർജുൻ ആയങ്കി അറസ്റ്റിൽ; പിടിയിലായത് കണ്ണൂരിൽ നിന്ന്

  പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അർജുൻ ആയങ്കി അഭിഭാഷകയുടെ ഫ്ലാറ്റിലേക്കെത്തിയ ഓട്ടോയുടെ ഡ്രൈവർ ആണ് നിർണായക വിവരം നൽകിയത്. അർജുനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും അറസ്റ്റ് ചെയ്യാനായത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കണ്ണൂർ പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു.     കസ്റ്റഡിയിലും പരിഹാസം തുടർന്ന് അർജുൻ ആയങ്കി. കടലിൽ കാണാതായവരെ കിട്ടിയോ…

Read More

യുഎഇ എണ്ണ ടാങ്കറിന് നേരെ ആക്രമണം; ഹോർമുസിൽ പുതിയ കപ്പൽ പാത യാഥാർഥ്യത്തിലേക്ക്

  ദുബായ് ∙ ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണ ടാങ്കറിനു നേരെ മിസൈൽ ആക്രമണം. അബുദാബി നാഷനൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) എണ്ണക്കപ്പലാണ് ഇന്നലെ പുലർച്ചെ ആക്രമിക്കപ്പെട്ടത്. ആർക്കും പരുക്കില്ല. യുദ്ധം ആരംഭിച്ച ശേഷം ഇന്നലെ വരെ അഡ്നോക്കിന്റെ 16 എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടു. ഇതുവരെയുണ്ടായ ആക്രമണങ്ങളിൽ ആകെ 20 പേർക്കു പരുക്കേൽക്കുകയും ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തതായി അഡ്നോക് അറിയിച്ചു. യുഎഇയുടെ കപ്പൽ ആക്രമിച്ചതിനെ ഗൾഫ് സഹകരണ കൗൺസിലും യുഎഇയും സൗദിയും അപലപിച്ചു.ഹോർമുസ് കടലിടുക്കിനെ സമ്മർദത്തിനും…

Read More

എന്ത് പറ്റി കിം ജോങ് ഉന്നിന് ? രണ്ട് മാസമായി കാണാനില്ല; അഭ്യൂഹങ്ങളിൽ അപകട സൂചന

  പ്യോങ്യാങ് ∙ ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ എവിടെ? കഴിഞ്ഞ കുറച്ചുനാളായി ലോകത്തെ വിവിധ ഇടങ്ങളിൽ നിന്നും കിം ജോങ് ഉൻ എവിടെ എന്ന് അന്വേഷണം ഉയരുന്നുണ്ട്. കാരണം കഴിഞ്ഞ 2 മാസമായി കിം പങ്കെടുക്കുന്ന പരിപാടികളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടില്ല. ഇതേത്തുടർന്ന് 42 കാരനായ കിം അസുഖബാധിതനായി ചികിത്സയിലാണെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ജൂൺ 9 നാണ് അവസാനമായി കിമ്മിനെ പൊതുപരിപാടിയിൽ കണ്ടത്. പ്യോങ്യാങ്ങിൽ ചൈനയിൽ നിന്നുള്ള പ്രതിനിധികളെ സ്വീകരിക്കുന്ന ചടങ്ങായിരുന്നു അത്. ഇതിനുശേഷം കിം…

Read More

നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ്; ഇന്ത്യ-യുഎസ് പങ്കാളിത്തം ശക്തമാക്കും

  ന്യൂഡൽഹി ∙ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും ഇന്ത്യ-യുഎസ് പങ്കാളിത്തം വികസിപ്പിക്കുന്നതിനെക്കുറിച്ചും ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ ആശയവിനിമയം നടത്തി.”യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിൽനിന്നും ഫോൺ കോൾ ലഭിച്ചു. ഇന്ത്യയും-യുഎസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള വഴികൾ ഞങ്ങൾ ചർച്ച ചെയ്തു,” യുഎസ് വൈസ് പ്രസിഡന്റുമായുള്ള സംഭാഷണത്തെ കുറിച്ച് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. സംഭാഷണത്തിനിടെ, വാൻസ്– ഉഷ…

Read More

സീറ്റ് ബെൽറ്റ് ധരിച്ചില്ല, എഴുന്നേറ്റുനിന്ന് കുട്ടിയുടെ വാശി; വിമാനം റദ്ദാക്കി

  ഓട്ടവ ∙ വിമാനത്തിനുള്ളിൽ സീറ്റിൽ എഴുന്നേറ്റു നിൽക്കുകയും സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിക്കുകയും ചെയ്ത കുട്ടിയുടെ കടുംപിടുത്തത്തെ തുടർന്ന് കാനഡയിൽ വിമാനം റദ്ദാക്കി. കാനഡയിലെ വിക്ടോറിയയിൽ നിന്നും ടൊറന്റോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന പോർട്ടർ എയർലൈൻസ് വിമാനമാണ് (PD444) ഒരു കുട്ടിയുടെ വാശി കാരണം യാത്ര റദ്ദാക്കേണ്ടി വന്നത്. വിമാനത്തിന്റെ വാതിലുകൾ അടച്ച് വിക്ടോറിയ രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനലിൽ നിന്നും റൺവേയിലേക്ക് നീങ്ങുന്നതിനിടയിലാണ് സംഭവം. ഒരു ചെറിയ കുട്ടി സ്വന്തം സീറ്റിൽ എഴുന്നേറ്റു നിൽക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാൻ…

Read More