Headlines

Webdesk

വ്യാപാര-നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കും; ചൈനീസ് പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബ്രിക്സ് ഉച്ചകോടിയിലേക്കാണ് ക്ഷണം. വ്യാപാര-നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കാൻ തന്ത്രപ്രധാനമായി മുന്നോട്ടുനീങ്ങാനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. ഭീകരത അടക്കം ഉഭയ കക്ഷി പ്രാദേശിക ആഗോള വിഷയങ്ങളിൽ പൊതു നിലപാട് വികസിപ്പിക്കാനും തീരുമാനമായി. പരസ്പര വിശ്വാസം, പരസ്പര ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും തങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിങ് പിങ്ങിനോട് പറഞ്ഞു. ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം; വിമര്‍ശനവുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ ചൈനയ്ക്ക് പ്രധാനമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് ജയറാം രമേശ് ആരോപിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താനെ സഹായിച്ച ചൈനയോട് പ്രതികരിക്കുന്നതിന് പകരം മോദി സര്‍ക്കാര്‍ നിശബ്ദമായി. സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയാണോ ന്യൂ നോര്‍മല്‍ എന്ന് ജയറാം രമേശ് ചോദിച്ചു. പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിങ്ങും തമ്മിലുള്ള ഇന്നത്തെ കൂടിക്കാഴ്ച താഴെ പറയുന്ന സാഹചര്യത്തില്‍ വിലയിരുത്തപ്പെടണം. 2020 ജൂണില്‍, ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ചൈനീസ് ആക്രമണത്തില്‍ നമ്മുടെ ധീരരായ…

Read More

‘ഇന്ത്യ-ചൈന വിമാന സർവീസ് ഉടൻ ആരംഭിക്കും; അതിർത്തി സാഹചര്യം സമാധാനപരം’; പ്രധാനമന്ത്രി

ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ഉടൻ ആരംഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തിയിലെ നിലവിലെ സാഹചര്യം സമാധാനപരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൈലാസ് മനസരോവർ യാത്ര പുനരാരംഭിച്ചു. ഷാങ്ഹായ് സഹകരണ ഉച്ചകോടി യുടെ സംഘടനത്തിനു ചൈനയെ മോദി അഭിനന്ദിക്കുകയും ചെയ്തു. അതേസമയം നരേന്ദ്രമോദി- ഷി ജിൻപിങ് കൂടിക്കാഴ്ച ആരംഭിച്ചു. ഇന്ത്യാ-ചൈനാ ബന്ധം ഊഷ്മളമാക്കിയാണ് കൂടിക്കാഴ്ച നടക്കുന്നത്. ടിയാൻജിനിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ് 55 മിനിറ്റ് നീണ്ടു നിന്നു. അതിർത്തി സംഘർഷം, വാണിജ്യ സഹകരണം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്….

Read More

വന്യജീവി സംഘർഷം; ‘സംസ്ഥാനം മുന്നോട്ടുവെച്ച നിർദേശങ്ങൾ കേന്ദ്രം അം​ഗീകരിച്ചില്ല’; മുഖ്യമന്ത്രി

വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനം പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചെങ്കിലും കേന്ദ്രസർക്കാർ അതൊന്നും അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നെങ്ങനെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാകും. ഈ വസ്തുത മറച്ചു വെച്ചാണ് സംസ്ഥാന സർക്കാരിനുമേൽ കേന്ദ്രം അകാരണമായി കുറ്റം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള നടപടിക്രമങ്ങൾ അതിസങ്കീർണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്നതാണ് ആവശ്യം. എന്നാൽ കേന്ദ്രം അതിന് തയ്യാറാകുന്നില്ല. പിന്നെയെങ്ങനെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഈ വസ്തുത മറച്ചു വെച്ചാണ്…

Read More

പഞ്ചാബിൽ പ്രളയം രൂക്ഷം; 1,018 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ, കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പഞ്ചാബിൽ പ്രളയം അതിരൂക്ഷം. സംസ്ഥാനത്തെ 1,018 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 61,632 ഹെക്ടർ കൃഷിഭൂമി നശിച്ചതായാണ് പ്രാഥമിക കണക്ക്. സ്ഥിതിഗതികൾ ഗുരുതരമായതോടെ പഞ്ചാബ് സർക്കാർ അടിയന്തര കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക് കത്തയച്ചു. പഞ്ചാബിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിൽ ഒന്നാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്നത്. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള സത്‌ലജ്, ബിയാസ്, രവി എന്നീ നദികൾ കരകവിഞ്ഞൊഴുകിയതാണ് പ്രളയത്തിന് പ്രധാന കാരണം. ഗുർദാസ്പൂർ, ഫസിൽക, ഫിറോസ്പൂർ, കപൂർത്തല,…

Read More

രാഹുലിനെതിരെ പാര്‍ട്ടി നിലപാട് എടുക്കുന്നതിനു മുന്‍പ് രാജി ആവശ്യപ്പെട്ട് വനിതാ നേതാക്കള്‍ രംഗത്ത് വന്നത് തെറ്റ്’ ; എംഎം ഹസന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി നിലപാട് എടുക്കുന്നതിനു മുന്‍പ് വനിതാ നേതാക്കള്‍ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നത് തെറ്റെന്ന് എംഎം ഹസന്‍ പറഞ്ഞു. എല്ലാവര്‍ക്കും നിലപാട് പറയാനുള്ള സ്വാതന്ത്ര്യമുണ്ട് പാര്‍ട്ടി തീരുമാനം ആണ് അന്തിമം – എംഎം ഹസന്‍ പറഞ്ഞു. ഞങ്ങള്‍ പാര്‍ട്ടി ആലോചിച്ച് ഏകകണ്ഠമായി, ജനാധിപത്യപരമായി സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. വനിതാ നേതാക്കള്‍ക്ക് ഒക്കെ സ്വതന്ത്രമായ അഭിപ്രായം…

Read More

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവ്; രേഖകൾ ആവശ്യപ്പെട്ട് പൊലീസ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിൽ ആശുപത്രി രേഖകൾ ആവശ്യപ്പെട്ട് പൊലീസ്. ജനറൽ ആശുപത്രി, ശ്രീചിത്ര, ആർസിസി എന്നിവിടങ്ങളിൽ സുമയ്യ നടത്തിയ ചികിത്സയുടെ രേഖകൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകും. ഡോക്ടർ രാജീവ് കുമാറിന്റെ സർവീസ് ഹിസ്റ്ററിയും പൊലീസ് പരിശോധിക്കും. പൊലീസ് പ്രാഥമിക അന്വേഷണം നടത്തി കൻ്റോൺമെൻ്റ് എസിക്ക് റിപ്പോർട്ട് നൽകും. ആവശ്യമെങ്കിൽ മാത്രം സുമയ്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ആരോഗ്യവകുപ്പ് വിശദ പരിശോധന നടത്താൻ തീരുമാനമായിരുന്നു….

Read More

‘തുരങ്ക പാത നിർമാണം പുനഃപരിശോധിക്കണം’; വയനാട് തുരങ്ക പാതയ്ക്കെതിരെ മാവോയിസ്റ്റ് പോസ്റ്റർ

വയനാട് തുരങ്ക പാതയ്ക്കെതിരെ മാവോയിസ്റ്റിന്റെ പേരിൽ പോസ്റ്റർ. കോഴിക്കോട് പുല്ലൂരാംപാറയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. പിണറായി പോലീസിന്റെ മാവോ വേട്ട അവസാനിപ്പിക്കണം എന്നും പോസ്റ്ററിൽ പറയുന്നുണ്ട്. സംഭവത്തിൽ പ്രദേശത്തെ സിസിടിവി പൊലീസ് പരിശോദിച്ചു. മാവോയോസ്റ്റ് കബനി ദളത്തിന്റെ പേരിൽ ആണ് പോസ്റ്റർ. സംഭവത്തിൽ താമരശേരി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കൂടാതെ എസ്ഒജി വിവര ശേഖരണം തുടങ്ങി. പശ്ചിമഘട്ട പ്രദേശങ്ങളെ തകർക്കുന്ന തുരങ്കപാത നിർമാണം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റർ. വൈത്തിരിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പി ജലീലിന്റെ…

Read More

രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര നാളെ സമാപിക്കും; നാളെ പട്‌നയില്‍ പദയാത്ര

ബിഹാറില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര നാളെ സമാപിക്കും. പട്‌നയിലെ പദയാത്രയോടെയാണ് വോട്ടര്‍ അധികാര്‍ യാത്രാ അവസാനിക്കുക. ഗാന്ധി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര അംബേദ്കര്‍ പാര്‍ക്കിലാണ് അവസാനിക്കുക. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഉള്‍പ്പെടെ ഇന്ത്യാ മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ പദയാത്രയില്‍ പങ്കെടുക്കും. ബിഹാറിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്. 14 ദിവസം നീണ്ടുനിന്ന വോട്ടര്‍ അധികാര്‍ യാത്രയിലൂടെ ബീഹാറില്‍ ഇന്ത്യാ സഖ്യം കരുത്തു തെളിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി…

Read More

ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് പൊളിക്കൽ; താമസക്കാർക്ക് ഒഴിയാനുള്ള സമയം ഇന്ന് അവസാനിക്കും

കൊച്ചിയിലെ ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റിലെ താമസക്കാർക്ക് ഒഴിയാനുള്ള സമയം ഇന്ന് അവസാനിക്കും. 52 കുടുംബങ്ങൾ നിലവിൽ ഫ്ലാറ്റിൽ തുടരുന്നുണ്ട്. താമസക്കാരുടെ വാടകയടക്കമുള്ള കാര്യങ്ങളിൽ ഇനിയും തീരുമാനമായില്ല. ബലക്ഷയത്തെ തുടർന്നാണ് ഫ്ലാറ്റ് പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. 228 കുടുംബങ്ങളിൽ 176 കുടുംബങ്ങൾ ഇതുവരെ ഫ്ലാറ്റ് വിട്ടു. ‘ബി’, ‘സി’ ടവറുകൾ ബലക്ഷയത്തെ തുടർന്ന് പൊളിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം. ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ള സമയക്രമപ്രകാരം തന്നെ കെട്ടിടങ്ങൾ പൊളിക്കുന്നതിനും പുനർ നിർമ്മിക്കുന്നതിനും ഉള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. ഫ്ലാറ്റിലെ ബി…

Read More