നോവുണങ്ങാതെ പുത്തുമല: ഉരുൾദുരന്തത്തിന് ഏഴാണ്ട്
പുത്തുമലയുടെ മണ്ണിൽ ഇന്ന് വീണ്ടും ഓർമകളുടെ മഴ പെയ്യുകയാണ്. ഒരു പകൽ മല പൊട്ടിയിറങ്ങി കവർന്നെടുത്തത് വീടുകളും സ്വപ്നങ്ങളും മാത്രമായിരുന്നില്ല. ഒരു നാടിന്റെ പ്രിയപ്പെട്ട മനുഷ്യരെക്കൂടിയായിരുന്നു. ശക്തമായ ഇടിമിന്നലും മഴയുടെ പേടിപ്പെടുത്തുന്ന ശബ്ദവും കേട്ടുകൊണ്ട് പുത്തുമലക്കാർ അന്നുണർന്നത്. പുത്തുമല പള്ളിക്കടുത്തെ ചായക്കടയിൽ അന്നളുകൾ നന്നേ കുറവ്. വന്നവരെല്ലാം മഴയുടെ സംഹാരതാണ്ഡവത്തെ കുറിച്ചുള്ള ചർച്ചയിൽ. എസ്റ്റേറ്റ് തൊഴികളികൾ ആശങ്കയോടെയാണ് അന്ന് ജോലിക്കെത്തിയത്. പണി മുടക്കിയാൽ കൂലി കുറയുമെന്നതിനാൽ മാത്രം പണിക്കെത്തിയ നിസ്സഹായർ. മഴ കനത്തതോടെ…
