സ്ഥാനാർഥികളെ പഴിച്ച് സിപിഐ റിപ്പോർട്ട്; ചിഞ്ചുറാണിയിലും സുനിൽകുമാറിലും കുറ്റം കണ്ടെത്തി പാർട്ടി
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് തോൽവിയിൽ, സ്ഥാനാർഥികളായ മുൻമന്ത്രി ജെ.ചിഞ്ചുറാണിയെയും (ചടയമംഗലം) വി.ആർ.സുനിൽകുമാറിനെയും (കൊടുങ്ങല്ലൂർ) തള്ളിപ്പറഞ്ഞ് സിപിഐ സംസ്ഥാന കൗൺസിലിന്റെ റിവ്യൂ റിപ്പോർട്ട്. മന്ത്രിയായിരുന്നപ്പോൾ മണ്ഡലത്തിലെ ചില പാർട്ടി അംഗങ്ങളുമായി ചിഞ്ചുറാണിക്കുണ്ടായ അകൽച്ച തോൽവിക്കു കാരണമായെന്നാണു കണ്ടെത്തൽ. സ്ഥാനാർഥിക്കു വേണ്ടിയിരുന്ന ‘മുൻകൈ ഇല്ലായ്മ’യാണ് സുനിൽകുമാറിൽ കണ്ടെത്തിയ കുറ്റം. സംസ്ഥാനതല അവലോകന റിപ്പോർട്ടിൽ സ്ഥാനാർഥികളെക്കുറിച്ച് അതൃപ്തി രേഖപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്. 25 സീറ്റിൽ മത്സരിച്ച സിപിഐ 8 സീറ്റിലാണ് ജയിച്ചത്. 9 സിറ്റിങ് സീറ്റുകൾ പാർട്ടി കൈവിട്ടു. വിവിധ…
