‘ഒരുമിച്ച് വിദേശയാത്ര നടത്തി, മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു, ആശുപത്രിയിൽ ചികിത്സ തേടി..’: ക്രിക്കറ്റ് താരത്തിനെതിരെ പരാതി നൽകിയത് മെഡിക്കൽ വിദ്യാർഥിനി
കൊൽക്കത്ത∙ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ക്രിക്കറ്റ് താരം അഭിഷേക് പോറെലിനെതിരെ യുവതി നൽകിയ ഹർജിയിൽ, വാദം കേൾക്കുന്നത് സെപ്റ്റംബർ 14ലേക്ക് മാറ്റി കൽക്കട്ട ഹൈക്കോടതി. താരത്തിന്റെ അറസ്റ്റിന് ശേഷമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിനായി ബംഗാൾ സർക്കാർ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി. മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് പോറെലിനെ അറസ്റ്റ് ചെയ്തത്.ഇതുസംബന്ധിച്ച റിപ്പോർട്ട് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിൽ സമർപ്പിച്ചു. അഭിഷേക് പോറലിന്റെ അറസ്റ്റിന് ശേഷം പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനായി സംസ്ഥാന സർക്കാർ…
