Headlines

Webdesk

ക്യാപ്റ്റന്‍ വരുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രചരണം തുടങ്ങും; വൈകിട്ട് റോഡ് ഷോ

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രചരണം തുടങ്ങും. കണ്ണൂരില്‍ സിപിഐഎമ്മിനെതിരെ വിമത ഭീഷണി നിലനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി എത്തുന്നത്. വിമത ഭീഷണി മറികടന്ന്എങ്ങനെ മുന്നോട്ട് പോകുമെന്നതാണ് സിപിഐഎമ്മിന്മുന്നിലുളള വെല്ലുവിളി. (Pinarayi Vijayan will start campaigning today) വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കുമോ എന്നതാണ് രാഷ്ട്രീയ ആകാംക്ഷ. ഉച്ചയ്ക്ക് ശേഷം കണ്ണൂരില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മട്ടന്നൂരില്‍ നിന്ന് റോഡ് ഷോയായി ധര്‍മ്മടം മണ്ഡലത്തിലേക്ക് പോകും.പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് പൊതുയോഗം. എല്‍ഡിഎഫിന്റെ…

Read More

ഗുണ്ടാ നേതാവ് ജിം സന്തോഷിന്റെ ചരമവാര്‍ഷികം; കരുനാഗപ്പള്ളിയിലെ വിവിധയിടങ്ങളില്‍ ഫ്‌ളക്‌സ് വച്ച് ഗുണ്ടാ സംഘങ്ങള്‍

ഗുണ്ടാ നേതാവ് ജിം സന്തോഷിന്റെ ചരമവാര്‍ഷികത്തില്‍ കരുനാഗപ്പള്ളിയിലെ വിവിധയിടങ്ങളില്‍ ഗുണ്ടാ സംഘങ്ങള്‍ ഫ്‌ളക്‌സുകള്‍ വച്ചു. നട്ടപ്പാതിരാ കാട്ടുതീപോലെ കത്തുമ്പോള്‍ നീ സൂക്ഷിക്കണം. അന്നെന്റെ പ്രതികാരത്തിന്റെ തുടക്കമാണ് എന്നാണ് ഫ്‌ളക്‌സില്‍ പറയുന്നത്. ഈ മാസമാണ് ജിം സന്തോഷിന്റെ ചരമദിനം. ഇതിന്റെ ഭാഗമായാണ് ഫ്‌ളക്‌സ്. (Flux for Jim Santhosh in Karunagappally) കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 ന് പുലര്‍ച്ചെയാണ് ജിം സന്തോഷ് എന്ന ഗുണ്ടാ നേതാവിനെ അമ്മയുടെ കണ്മുന്നില്‍ ഇട്ട് വെട്ടി കൊലപ്പെടുത്തിയത്. അലുവ അതുലും സംഘവുമായിരുന്നു…

Read More

തീ പിടിച്ചത് വെന്റിലേറ്റർ യൂണിറ്റിൽ; ആർക്കും പരുക്കില്ല, തീ നിയന്ത്രണവിധേയം

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്ക് സർജറിക്കൽ ഐസിയുവിലെ തീപിടിത്തത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ. തീപിടിത്തത്തിൽ ആർക്കും പരുക്കില്ല. വളരെ വേഗത്തിൽ തന്നെ പടർന്ന തീ അണക്കാനായി. 33 രോഗികളാണ് ICU വിൽ ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. വെൻ്റിലേറ്റർ മെഷീനിൽ നിന്നാണ് തീപിടിത്തം ഉണ്ടായതെന്ന് ഫയർഫോഴ്‌സ് സ്ഥിരീകരിച്ചു. തീ പിടിത്തത്തിന് പുറമേ പുകയും ഉണ്ടായി ഇതാണ് ആശുപത്രിയിലെ കൂട്ടിരിപ്പുകാരെ പരിഭ്രാന്തിയിലാക്കിയത്. ചെറിയ തീപിടിത്തം മാത്രമാണ് ഉണ്ടായതെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ…

Read More

മൂന്ന് ടേം വ്യവസ്ഥ ഓർമിപ്പിച്ച് സാദിഖലി തങ്ങൾ; അവസരം നൽകണമെന്ന് ചില എംഎൽഎമാർ, ലീഗിൽ നാടകീയ രംഗങ്ങൾ

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. മൂന്ന് ടേം വ്യവസ്ഥ ലീഗ് എംഎല്‍എമാരെ ഓര്‍മ്മിപ്പിച്ച് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഒരു തവണകൂടി മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് സാദിഖലി തങ്ങളോട് ചില സിറ്റിംഗ് എംഎല്‍എമാര്‍ അഭ്യര്‍ത്ഥിച്ചു എന്നാണ് റിപ്പോര്‍ട്ട്.അങ്ങനെയെങ്കില്‍ തിരിച്ചുപിടിക്കേണ്ട സീറ്റുകളില്‍ മത്സരിക്കാം എന്നാണ് തങ്ങളുടെ അഭിപ്രായം. സുരക്ഷിത മണ്ഡലങ്ങളില്‍ ആരും കണ്ണുവെക്കേണ്ടതില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. അതേസമയം കുന്ദമംഗലത്ത് ഫാത്തിമ തഹ്ലിയയെയും കൊണ്ടോട്ടി പിഎംഎ സമീറിനും നല്‍കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി…

Read More

മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് കെ സുധാകരന്‍; ഹൈക്കമാന്‍ഡിനെ തീരുമാനം അറിയിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് കെ സുധാകരന്‍ എംപി. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയിലും മത്സരിക്കണം എന്ന നിലപാട് അറിയിക്കും. ഡല്‍ഹി യാത്രയ്ക്ക് മുമ്പ് കെ സുധാകരനുമായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സംസാരിച്ചു. (K Sudhakaran firm on contesting from Kannur) എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കും. ഇതുപ്രകാരം കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ലെന്നാണ് വിവരം.എംപിമാര്‍ മത്സരിക്കേണ്ടതില്ല. മണ്ഡലങ്ങളില്‍ എംപിമാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കാനാണ് നീക്കം. അതേസമയം,…

Read More

എലത്തൂരിലും പുകച്ചിൽ; കോൺഗ്രസിന് ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന ആവശ്യവുമായി പോസ്റ്റർ

കോഴിക്കോട്: എലത്തൂരിൽ കോൺഗ്രസിന് ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന ആവശ്യവുമായി പോസ്റ്റർ പ്രതിഷേധം. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വിദ്യ ബാലകൃഷ്ണന്റെ പേര് സജീവ ചർച്ചയായതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.എൽഡിഎഫിനായി എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രനാണ് ഇത്തവണയും മണ്ഡലത്തിൽ മത്സരിക്കുന്നത്. ശശീന്ദ്രനെ ജയിപ്പിക്കാൻ എലത്തൂരിൽ ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട എന്നാണ് പോസ്റ്ററിലെ ആവശ്യം. ശശീന്ദ്രനെ ജയിപ്പിക്കാൻ അച്ചാരം വാങ്ങിയവരെ തിരിച്ചറിയുക, മികച്ച സ്ഥാനാർത്ഥികളെ നിർത്തിയാൽ യുഡിഎഫ് ജയിക്കും എന്നിങ്ങനെയാണ് പോസ്റ്ററിൽ പറയുന്നത്. എലത്തൂരുകാരനായ നിജേഷ് അരവിന്ദന്റെ പേര്…

Read More

എംപിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനം; കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല

കെ സുധാകരനും, അടൂര്‍ പ്രകാശിനും സീറ്റില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കും. സുധാകരന്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. കെ സുധാകരന്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് രാഹുല്‍ ഗാന്ധിയുമായും, മല്ലികാര്‍ജുന്‍ ഖര്‍ഗേയുമായി കൂടിക്കാഴ്ച നടത്തും. സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. (No seat for K Sudhakaran and Adoor Prakash) എംപിമാര്‍ മത്സരിക്കേണ്ടതില്ല. മണ്ഡലങ്ങളില്‍ എംപിമാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കാനാണ് നീക്കം. അതേസമയം, കണ്ണൂര്‍ ഡിസിസി ഓഫീസിന്…

Read More

ടികെ ഗോവിന്ദനെ പുറത്താക്കാൻ സിപിഐഎം; ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് ഇന്ന് നടക്കുന്ന വിശദീകരണ യോഗം

മുതിർന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടികെ ഗോവിന്ദനെ പുറത്താക്കാൻ സിപിഐഎം. ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഒരുങ്ങുകയാണ് സിപിഐഎം. ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് ഇന്ന് നടക്കുന്ന വിശദീകരണ യോഗത്തിൽ എം വി ജയരാജൻ സംസാരിക്കും. (CPIM to expel TK Govindan) സ്വന്തം നാട്ടിൽ ടി കെ ഗോവിന്ദനെതിരെ പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. മലപ്പട്ടം ലോക്കൽ കമ്മിറ്റി നടത്തിയ പ്രകടനത്തിന് ടി കെ ഗോവിന്ദന്റെ മരുമകളും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടികെ സുലേഖ…

Read More

പതിനെട്ടാം ദിവസവും ഗള്‍ഫ് മേഖലകളില്‍ ഇറാന്റെ ആക്രമണം; യുഎഇയില്‍ പുലര്‍ച്ചെ ആക്രമണം

പതിനെട്ടാം ദിവസവും ഗള്‍ഫ് മേഖലകളില്‍ ഇറാന്റെ ആക്രമണം തുടരുന്നു. യുഎഇയില്‍ പുലര്‍ച്ചെ ആക്രമണം ഉണ്ടായി. അബുദബിയിലെ എണ്ണപാടം ലക്ഷ്യമാക്കിയായിരുന്നു ഡ്രോണ്‍ ആക്രമണം. ഷാഹ് ഓയില്‍ ഫീല്‍ഡില്‍ തീപിടിത്തമുണ്ടായി. ആര്‍ക്കും പരുക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണം ചെറുത്തതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. യുഎഇ വ്യോമപാത അടച്ച. തുടര്‍ച്ചയായ മിസൈല്‍ — ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വിമാനങ്ങളുടേയും യാത്രക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് വ്യോമയാന മന്ത്രാലയം.അതേസമയം, സൗദിയില്‍ വിവിധയിടങ്ങളിലായി 37 ഡ്രോണുകള്‍ പ്രതിരോധ മന്ത്രാലയം…

Read More

എന്‍സിപിയില്‍ എകെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വിമതനീക്കം; മുക്കം മുഹമ്മദിന്റെ അധ്യക്ഷതയില്‍ അടിയന്തരയോഗം

എന്‍സിപിയില്‍ എകെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വിമതനീക്കം. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ജില്ലയിലെ നേതാക്കള്‍ അടിയന്തരയോഗം ചേര്‍ന്നു. കോഴിക്കോട് ജില്ലയിലെ നേതാക്കള്‍ പങ്കെടുത്തു. പ്രചാരണത്തില്‍ സഹകരിക്കണോ എന്നതില്‍ യോഗത്തില്‍ ചര്‍ച്ച. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം നല്‍കിയത് അംഗീകരിക്കാനാവില്ലെന്ന് മുക്കം മുഹമ്മദ് പറഞ്ഞു. സ്ഥാനാര്‍ഥിത്തില്‍ അത്യപ്തി ഉണ്ട്. സംസ്ഥാന കേന്ദ്ര കമ്മറ്റികളില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ജില്ലാ അധ്യക്ഷ്യന്റെ വാക്ക് പോലും ദേശീയ സംസ്ഥാന നേതൃത്വം പരിഗണിച്ചില്ല. ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്ത തീരുമാനമാണിത്. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കും….

Read More