രാജ്യസഭാ തിരഞ്ഞെടുപ്പ്: കോടതിവിധിയും മാർഗരേഖയും കോൺഗ്രസിന് അനുകൂലം
ന്യൂഡൽഹി ∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിലും മധ്യപ്രദേശിലും രണ്ടുതരം സമീപനം കാട്ടുന്ന റിട്ടേണിങ് ഓഫിസർമാരുടെ നടപടികളുടെ പേരിൽ പത്രിക പരിശോധനയുടെ ഘട്ടത്തിൽതന്നെ തിരഞ്ഞെടുപ്പു കമ്മിഷൻ വിവാദത്തിലായി.നടപടികളിലേക്കു കോടതി കടന്നതും കുറ്റം ചുമത്തിയതുമായ കേസുകൾ സത്യവാങ്മൂലത്തിൽ പരാമർശിച്ചാൽ മതിയെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ 33 എ വ്യവസ്ഥ. മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജനെതിരെ ആരോപണമുള്ള കേസിൽ വിവരങ്ങൾ ശേഖരിക്കാനുള്ള നോട്ടിസ് ഘട്ടമാണ്; അത്തമൊരു കേസിന്റെ വിവരം നൽകേണ്ടതില്ലെന്ന് കോൺഗ്രസ് വാദിക്കുന്നു. നിയമപരമായി കോൺഗ്രസിന്റെ വാദം ബലമുള്ളതാണ്. അല്ലെങ്കിൽത്തന്നെ,…
