Headlines

Webdesk

‘പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് അനുവദിക്കില്ല’; ആവര്‍ത്തിച്ച് ബെഞ്ചമിന്‍ നെതന്യാഹു

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീന്‍ രാഷ്ട്രനിര്‍മ്മിതിയെ ശക്തി ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ 20 നിര്‍ദേശങ്ങളടങ്ങിയ സമാധാന കരാര്‍ അമേരിക്ക മുന്നോട്ടുവച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. വ്യവസ്ഥകള്‍ പാലിച്ചാല്‍ പലസ്തീന്‍ സ്വയം നിര്‍ണയത്തിലേക്കും സ്വതന്ത്ര രാഷ്ട്രത്തിലേക്കുമുള്ള സാധ്യതകള്‍ തുറക്കുമെന്ന് ട്രംപിന്റെ 20 നിര്‍ദ്ദേശങ്ങളിലുണ്ട്. ഇസ്രയേല്‍ ഗസ്സ ഒരു കാരണവശാലും പിടിച്ചടക്കില്ലെന്നും ഗസ്സയുടെ ഏതെങ്കിലും ഭാഗങ്ങള്‍ കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇസ്രയേല്‍ സൈന്യം അത് ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍…

Read More

‘ഞാനുണ്ടായ മൂന്നര വർഷം ഒരഴിമതിയും നടന്നില്ല,ദേവസ്വം മന്ത്രി ആയിരുന്നപ്പോൾ ഒരു സ്വർണ്ണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ല’; ജി.സുധാകരൻ

താൻ മന്ത്രിസഭയിൽ ഉണ്ടായിരുന്ന മൂന്നര വർഷം ഒരഴിമതിയും നടന്നില്ലെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ.ദേവസ്വം മന്ത്രി ആയിരുന്നപ്പോൾ ഒരു സ്വർണ്ണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ല. മൂന്നര വർഷം കഴിഞ്ഞപ്പോ എന്റെ ദേവസ്വം മന്ത്രി സ്ഥാനം കടന്നപ്പള്ളിക്ക് കൊടുത്തു. എല്ലാത്തിനും മീതെയാണ് രാഷ്ട്രീയം. അയ്യപ്പനെ പോലും സുരക്ഷിതമാക്കി വയ്ക്കുന്നത് രാഷ്ട്രീയമാണ് ഉപരിമണ്ഡലമെന്നും ജി സുധാകരൻ വ്യക്തമാക്കി. ആ മണ്ഡലത്തിൽ പൊന്നിൽ പൊതിഞ്ഞു വെച്ചിരിക്കുകയാണ് അയ്യപ്പനെ. രാഷ്ട്രീയമായി സംരക്ഷണം ഇല്ലെങ്കിൽ എന്നേ അയ്യപ്പന്റെ വിഗ്രഹം കൂടി കൊണ്ടു പോയേനെ എന്നും അദ്ദേഹം…

Read More

‘ഞാൻ തന്നെ കപ്പും മെഡലും നൽകും, ഇന്ത്യ സ്വന്തം ചെലവിൽ ചടങ്ങ് നടത്തണം’; ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് നൽകാൻ ഉപാധി വെച്ച് നഖ്വി

ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടിയതിന് ശേഷവും വിവാദങ്ങൾക്ക് അയവില്ല. ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക് കെെമാറാൻ പുതിയ ഉപാധിവെച്ചിരിക്കുകയാണ് മൊഹ്സിൻ നഖ്വി. ഇന്ത്യക്ക് താൻ തന്നെ കിരീടം കെെമാറാം. ഇതിനായി ഇന്ത്യ സ്വന്തം ചിലവിൽ പരിപാടി സംഘടിപ്പിക്കണം. അവിടെവെച്ച് താൻ മെഡലും ട്രോഫിയും കെെമാറാമെന്നാണ് മൊഹ്സിന്റെ നിലപാട്. പാക്ക് ആഭ്യന്തരമന്ത്രി കൂടിയായ നഖ്വിയിൽ നിന്ന് ട്രോഫി വാങ്ങാൻ ആവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യ ചടങ്ങ് ബഹിഷ്കരിച്ചത്. ബിസിസിഐ ഈ ഉപാധി അംഗീകരിക്കില്ലെന്നുറപ്പാണ്. പാകിസ്താനുമായുള്ള രാഷ്ട്രീയമായ പ്രശ്നങ്ങളെത്തുടർന്നാണ് ഇത്തരമൊരു…

Read More

‘മാനിഷാദ’ ; ഗാന്ധിജയന്തി ദിനത്തില്‍ നേതൃത്വത്തില്‍ ഗസ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് കെപിസിസിയുടെ നേതൃത്വത്തില്‍ പാലസ്തീനിലെ ഗസയില്‍ വംശഹത്യയ്ക്ക് ഇരയാകുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സദസുകള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ‘മാനിഷാദ’ എന്ന പേരില്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കുക. വൈകുന്നേരം അഞ്ച് മണിക്ക് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന ഐക്യദാര്‍ഢ്യ സദസുകളില്‍ സാമൂഹിക, സാംസ്‌കാരിക, കലാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കെപിസിസിയില്‍ രാവിലെ 10ന് ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും.

Read More

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ വീണ്ടും കേസെടുക്കുന്നതിൽ നിയമോപദേശം തേടി പൊലീസ്

പത്തനംതിട്ട: സ്വകാര്യ ന്യൂസ് ചാനൽ ചർച്ചയ്ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബിജെപി നേതാവ് പ്രിൻ്റു മഹാദേവനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. അഡ്വ ബിപിൻ മാമൻ്റെ മൊഴിയാണ് തിരുവല്ല പൊലീസ് രേഖപ്പെടുത്തിയത്. ഈ മാസം 27 നാണ് ഇമെയിൽ വഴി ബിപിൻ തിരുവല്ല എസ് എച്ച് ഒയ്ക്കാണ് പരാതി നൽകിയത്. പ്രിൻ്റു മഹാദേവനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട…

Read More

‘വിവാദങ്ങളിൽ കോണ്‍ഗ്രസ് കക്ഷിയാകാനില്ല, രാഹുൽ ഗാന്ധി വിജയ്‍യെ വിളിച്ചത് വേദനയിൽ ഒപ്പമുണ്ടെന്ന് അറിയിക്കാൻ’; കെസി വേണുഗോപാൽ

കരൂര്‍: കരൂര്‍ ദുരന്തത്തിന് പിന്നാലെ രാഹുൽ ഗാന്ധി വിജയ്‍യെ വിളിച്ചതിൽ രാഷ്ട്രീയമില്ലെന്നും വേദനയിൽ ഒപ്പമുണ്ടെന്ന് അറിയിക്കാനാണ് വിളിച്ചതെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കോണ്‍ഗ്രസ് സംഘത്തിനൊപ്പം കരൂരിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ. കരൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരെ കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെയും കണ്ടു. കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിൽ കോണ്‍ഗ്രസ് രാഷ്ട്രീയപോരിനില്ലെന്നും അതിനുള്ള സമയമല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. മരിച്ചവരുടെ ദുഃഖത്തിനു ഒപ്പം നിൽക്കുകയാണ്. ദുരന്തിനു ഉത്തരവാദികളെ തിരയേണ്ട സമയമല്ലിത്. മരിച്ചവരുടെ…

Read More

കരൂരിലെ ദുരന്തം ബോധപൂർവ്വം സൃഷ്ടിച്ചത്, സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിയുടെ ഓഫീസിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം. തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തം ബോധപൂർവ്വം സൃഷ്ടിച്ചതാണെന്നും ഇതു സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഭീഷണി സന്ദേശത്തിലെ ആവശ്യം. ഡിഎംകെ നേതാക്കളുടേയും ചില പൊലീസ് ഉദ്യോ​ഗസ്ഥരുടേയും പേരുകൾ സന്ദേശത്തിലുണ്ട്. ഇവർക്ക് ദുരന്തവുമായി ബന്ധമുണ്ടെന്നും അത് കൊണ്ട് സിബിഐ അന്വേഷണം നടത്തണമെന്നും ഇതിന്റെ പ്രതികാരമെന്ന നിലയിൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വെയ്ക്കുമെന്നുമാണ് ഭീഷണി സന്ദേശം. ഭീഷണി സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിവരികയാണ്….

Read More

‘ഐ ലവ് മുഹമ്മദ്’ പ്രതിഷേധം, ബറേലിയില്‍ ബുൾഡോസർ രാജ്; മൗലാന തൗഖീർ റാസയുടെ അനുയായികളുടെ കടകൾ പൊളിച്ച് നീക്കി

‘ഐ ലവ് മുഹമ്മദ്’ പ്രതിഷേധം, ബറേലിയില്‍ ബുൾഡോസർ രാജ്. അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കുന്നു. കനത്ത പൊലീസുരക്ഷയിലാണ് നടപടി.മൗലാന തൗഖീർ റാസയുടെ അനുയായികളുടെ കടകൾ പൊളിച്ച് നീക്കി. മൗലാന തൗഖീർ റാസയുടെ അടുത്ത അനുയായിയുടെ അനധികൃത നിർമ്മാണം മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുമാറ്റി നിരവധി ഇ-റിക്ഷകൾ പാർക്ക് ചെയ്തിരുന്ന മുനിസിപ്പൽ ഭൂമിയിൽ നിർമ്മിച്ച ഒരു അനധികൃത ചാർജിംഗ് സ്റ്റേഷനായിരുന്നു ഇത്. നടപടിയുടെ സമയത്ത് സ്ഥലത്ത് കനത്ത പൊലീസ് സേന ഉണ്ടായിരുന്നു. ആർ‌എ‌എഫ് ടീമുകളും ഫയർ എഞ്ചിനുകളും…

Read More

‘സിഎം സര്‍, കുറ്റം എനിക്ക് മേല്‍ വച്ചോളൂ; പാര്‍ട്ടി പ്രവര്‍ത്തരെ വേട്ടയാടരുത്; സത്യം പുറത്തുവരും’; പ്രതികരണവുമായി വിജയ്

കരൂര്‍ ദുരന്തത്തിന് ശേഷം മൗനം വെടിഞ്ഞ് നടന്‍ വിജയ്. ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും സത്യം പുറത്തുവരുമെന്നും ആദ്യ വിഡിയോ സന്ദേശത്തില്‍ ടിവികെ അധ്യക്ഷന്‍ പറഞ്ഞു. കുറ്റമെല്ലാം തന്റെ മേല്‍ ആരോപിക്കാമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടരുതെന്നും വിജയ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കരൂരില്‍ മാത്രം ദുരന്തമുണ്ടായത് എങ്ങനെ എന്ന സംശയം ഉന്നയിച്ച് ഗൂഡാലോചന സൂചന നല്‍കിയാണ് സന്ദേശം. തന്റെ വേദന മനസിലാക്കി ഒപ്പം നിന്നവര്‍ക്ക് നന്ദി എന്നും വിജയ്‌യുടെ വിഡിയോ സന്ദേശത്തില്‍ പറയുന്നു. ജീവിതത്തില്‍ ഇത്രയും വേദനാജനകമായ ഒരു…

Read More

വിചിത്ര നടപടിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, ബാബർ അസം ഉൾപ്പെടെയുള്ള താരങ്ങൾക്ക് വിദേശ ലീഗുകളിൽ പങ്കെടുക്കാനാവില്ല, NOC റദ്ദാക്കി

വിചിത്ര നടപടിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. വിദേശ ലീഗുകളിൽ പങ്കെടുക്കാൻ താരങ്ങൾക്ക് നൽകിയ NOC റദ്ദാക്കി. കാരണം വ്യക്തമാക്കാതെയാണ് പിസിബി നടപടി. ഇതോടെ ബാബർ അസം ഉൾപ്പെടെയുള്ള താരങ്ങൾക്ക് ബിഗ് ബാഷ് അടക്കമുള്ള ലീഗുകളിൽ പങ്കെടുക്കാനാവില്ല.2025 ലെ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയോട് തോറ്റതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം. അന്താരാഷ്ട്ര ലീഗുകളിൽ നിന്ന് കളിക്കാരെ പിന്തിരിപ്പിക്കാനും പകരം ആഭ്യന്തര ക്രിക്കറ്റിന് മുൻഗണന നൽകാനും നിർദ്ദേശിച്ചുകൊണ്ട് പിസിബി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സയ്യിദ് സമീർ…

Read More