Headlines

Webdesk

കോഴിക്കോട് ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച, വീടിന്റെ വാതിൽ കുത്തിത്തുറന്ന് 30 പവൻ സ്വർണം മോഷ്‌ടിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്. 30 പവനോളം മോഷണം പോയതായാണ് വീട്ടുകാർ പറയുന്നത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തെ അലമാര പൊളിച്ചാണ് കവർച്ച നടത്തിയിരിക്കുന്നത്. ജ്വല്ലറി ഉടമയുടെ ‘ഗീതാഞ്ജലി’ എന്ന വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തെ അലമാര പൊളിച്ചാണ് കവർച്ച നടത്തിയത്. അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണം വീട്ടുകാർ മറ്റൊരു വീട്ടിലായിരുന്നു താമസം. ഇന്ന് തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിക്കുകയും…

Read More

‘അമ്മയെ അറിയുന്നവർ വന്ദേമാതരം പാടും; അമ്മ ആരെന്നറിയാത്തവരാണ് അത് എതിർക്കുന്നത്’ ; വിവാദ പരാമർശവുമായി വി സി മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം: കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ വീണ്ടും ആർഎസ്എസ് പരിപാടിയിൽ. മണിവിളയിൽ സംഘടിപ്പിച്ച സങ്കൽപ് 2026 യുവ സംഗമം എന്ന പരിപാടിയിലാണ് മോഹനൻ കുന്നുമ്മൽ പങ്കെടുത്തത്. പരിപാടിയിൽ പങ്കെടുത്ത വിസി, വേദിയിലെ ഭാരതാംബക്ക് മുന്നിലെ ദീപം കൊളുത്തി. അമ്മയെ അറിയുന്നവർ വന്ദേമാതരം പാടും. അമ്മ ആരെന്നറിയാത്തവർ വന്ദേമാതരം പാടില്ലെന്നും മോഹനൻ കുന്നുമ്മൽ വിവാദ പരാമർശം നടത്തി. മോഹനൻ കുന്നുമ്മൽ പറഞ്ഞതിങ്ങനെ വികസിത ഭാരതത്തിന് വേണ്ടി കുട്ടികളെ നിങ്ങളുടെ വീട്ടിൽ ഏൽപ്പിച്ചിരിക്കുകയാണ്. കുട്ടികളെ മികച്ച പൗരന്മാരായി…

Read More

ഒന്‍പത് വര്‍ഷത്തിന് ശേഷം; തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകള്‍ എത്തുന്നു

തിരുവനന്തപുരം: മൃഗശാലയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു. ഗുജറാത്തിലെ ഗ്രീന്‍സ് വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ (വന്‍താര) നിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്ര എത്തുന്നത്. 2002 ഏപ്രിലില്‍ ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്ന് എത്തിച്ച സീത എന്ന സീബ്ര 2017-ല്‍ പ്രായാധിക്യം മൂലം ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയില്‍…

Read More

‘ഗണേഷ് കുമാര്‍ സദാചാര വിരുദ്ധനും സംസ്കാര ശൂന്യനും’: എൻഎസ്എസിൽ നിന്ന് രാജിവയ്ക്കണമെന്ന് പ്രമേയം

കൊട്ടാരക്കര (കൊല്ലം) ∙ കെ.ബി.ഗണേഷ്കുമാർ എന്‍എസ്എസില്‍ നിന്ന് രാജിവയ്ക്കണമെന്ന് കൊട്ടാരക്കര താലൂക്ക് യൂണിയന്റെ പ്രമേയം. കുലംകുത്തികളെ കൂട്ടുപിടിച്ച് സംഘടനയെ ഇല്ലാതാക്കാമെന്നാണ് ധാരണയെങ്കിൽ ഗണേഷ് കുമാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് പ്രമേയത്തിൽ പരാമർശിക്കുന്നു. എൻഎസ്എസിനെയും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെയും പരസ്യമായി വിമർശിച്ച ഗണേഷ് കുമാറിനോടുള്ള പ്രതിഷേധം അറിയിച്ച് യൂണിയൻ അംഗം ജി.തങ്കപ്പൻ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്. എൻഎസ്എസിന്റെ തണലിലും പിന്തുണയിലും അധികാരസ്ഥാനങ്ങളിൽ എത്തി സർവവും നേടിയ കുടുംബമാണ് ആർ. ബാലകൃഷ്ണപിള്ളയുടേതെന്നും അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ബാലകൃഷ്ണപിള്ള ജയിലിൽ കിടന്നപ്പോൾ…

Read More

കർണാടക വനത്തിൽ നായാട്ട് സംഘത്തെ കൊലപ്പെടുത്തി‌; വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണം, വനം വകുപ്പ് ഓഫിസ് തകർത്ത് പ്രതിഷേധം

ബെംഗളൂരു ∙ കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലുള്ള കാവേരി വന്യജീവി സങ്കേതത്തിനു കീഴിലെ ഷാഗ്യ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അന്തോണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് മരിച്ചത്.വന്യമൃഗങ്ങളെ വേട്ടയാടാൻ ഒരു സംഘം കാട്ടിൽ കയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് വനംവകുപ്പ് സംഘം തിരച്ചിൽ നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ടയുടൻ വേട്ടസംഘം വെടിയുതിർത്തെന്നും തുടർന്ന് സ്വയംരക്ഷാർഥം തിരിച്ചു വെടിവയ്ക്കുകയായിരുന്നു എന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവസ്ഥലത്ത് നിന്ന് നാടൻ തോക്കും മാൻ ഇറച്ചിയും കണ്ടെടുത്തതായി…

Read More

സംസ്ഥാന പദവി തിരികെ ലഭിക്കാൻ പോരാടും, അത് റദ്ദാക്കിക്കിയില്ലായിരുന്നുവെങ്കിൽ പിഒകെയിലെ ജനങ്ങൾ ഇന്ത്യയിൽ ചേരുമായിരുന്നു’

ശ്രീനഗർ ∙ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയില്ലായിരുന്നുവെങ്കിൽ പാക്ക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ ഇന്ത്യയിൽ ചേരുമായിരുന്നുവെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ശ്രീനഗറിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019ൽ സംസ്ഥാന പദവി എടുത്തുമാറ്റിയ നടപടിയെ അദ്ദേഹം വിമർശിച്ചു.1947ൽ പാക്കിസ്ഥാൻ കടന്നുകയറ്റക്കാർക്കെതിരെ പോരാടി ഇന്ത്യയുടെ ഭാഗമാകാൻ തീരുമാനിച്ച കശ്മീരികളുടെ നിലപാട് ഇന്നത്തെ പാക്ക് അധീന കശ്മീരിലെ സാഹചര്യം ശരിവയ്ക്കുന്നു. ജനാധിപത്യ അവകാശങ്ങൾക്കായി പോരാടുന്നതിനിടെ പാക്ക് അധീന കശ്മീരിലെ നിരവധി ആളുകൾ കൊല്ലപ്പെടുകയും…

Read More

മരുമകളെ രാജകീയ പദവിയിൽ നിന്ന് നീക്കി ബ്രൂണയ് സുൽത്താൻ; കോപത്തിന്റെ കാരണം ബഹുമാനക്കുറവ്?

കാൻബറ∙ മരുമകൾ പെൻഗിറാൻ റാബിയാത്തുൽ അദാവിയ്യയെ രാജകീയ പദവിയിൽ നിന്ന് നീക്കി ബ്രൂണയ് സുൽത്താൻ ഹസ്സനാൽ ബോൾക്കി. രാജകുടുംബത്തിലെ അംഗത്തിന്റെ ഭാര്യ എന്ന നിലയ്ക്ക് ‘അനുചിതമായ പെരുമാറ്റം’ നടത്തിയെന്നും ബഹുമാനക്കുറവ് പ്രകടിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഓഗസ്റ്റ് എട്ടിന് പുറപ്പെടുവിച്ച രാജകീയ ഉത്തരവിലൂടെ പദവിയിൽ നിന്ന് നീക്കിയത് ഉടൻ പ്രാബല്യത്തിൽ വന്നതായി ബ്രൂണയിലെ ഗ്രാൻഡ് ചേംബർലെയ്ൻ ഓഫിസ് അറിയിച്ചു.എന്നാൽ പദവി നീക്കുന്നതിന് കാരണമായി ആരോപിക്കപ്പെടുന്ന ‘പ്രത്യേക പെരുമാറ്റം’ എന്താണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സുൽത്താന്റെ രണ്ടാമത്തെ മകനും സിംഹാസനത്തിന്റെ…

Read More

കൊച്ചുമകളെ യുവാവ് പീ‍ഡിപ്പിച്ചു, ആയുധവുമായി പ്രതിയെ തേടിയിറങ്ങി മുത്തശ്ശി; ചായക്കടയ്ക്ക് മുന്നിൽ വച്ച് വെട്ടി

കരൂർ∙ നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി. തമിഴ്നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ കുട്ടിയുടെ മുത്തശ്ശിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടിയുടെ മുത്തശ്ശിയും മുത്തച്ഛനും കൊളിത്തലൈക്ക് സമീപമുള്ള ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. കുട്ടി മാതാപിതാക്കളോടൊപ്പം മറ്റൊരു ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലെത്തിക്കാൻ‍ അയൽവാസിയോട് മാതാവ് ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ കുട്ടിയെ തന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് കുട്ടിയെ പീഡിപ്പിച്ചു. പീഡനത്തിന് ശേഷം…

Read More

പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസ്; ജാമ്യം ലഭിച്ചാലും ആയങ്കി അകത്തുതന്നെ

കൊച്ചി ∙ സ്റ്റേഷൻ ഇൻസ്പെക്ടർമാരെ ഭീഷണിപ്പെടുത്തിയ കേസുകളിൽ ജാമ്യം ലഭിച്ചാലും കോതമംഗലം റിസോർട്ട് കേസിലെ ജാമ്യം റദ്ദാക്കപ്പെട്ടത് അർജുൻ ആയങ്കിയെ കൂടുതൽ കാലം തടവിലാക്കാൻ പൊലീസിന് സഹായകമാകും. കോതമംഗലം, ഊന്നുകൽ എസ്എച്ച്ഒമാരെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തെന്ന കേസ് അന്വേഷിക്കുന്ന കുട്ടമ്പുഴ പൊലീസ് തിങ്കളാഴ്ച ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും. കണ്ണൂരിൽ അറസ്റ്റിലായ ആയങ്കിയുടെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ഇന്നലെ കോതമംഗലത്തെത്തിച്ച് തിങ്കളാഴ്ച വരെ റിമാൻഡ് ചെയ്തിരുന്നു. കോതമംഗലത്ത് അർജുൻ ആയങ്കിയുടെ നേതൃത്വത്തിൽ ക്രിമിനൽ സംഘം ഒത്തുകൂടിയെന്ന കേസിൽ ലഭിച്ച…

Read More

അഫ്ഗാനിൽ പോയി പാക്കിസ്ഥാനെതിരെ പോരാടാൻ പദ്ധതി; ബംഗാൾ സ്വദേശി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു∙ അഫ്ഗാനിസ്ഥാനിലെ തെഹ്രീകെ താലിബാൻ പാക്കിസ്ഥാനുമായി (ടിടിപി) ചേർന്ന് പാക്കിസ്ഥാനെതിരെ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട ബംഗാൾ സ്വദേശി കർണാടകയിൽ അറസ്റ്റിൽ. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ നാവോപര സ്വദേശിയായ അസഫുൽ മാലിക്കാണ് (25) ബെംഗളൂരു പൊലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ ജിഗാനി മേഖലയിൽ സംശയാസ്പദമായ രീതിയിലെ ഓൺലൈൻ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് മാലിക്കിന്റെ ഭീകരബന്ധം പുറത്തായത്.ജിഗാനി ഇൻഡസ്ട്രിയൽ മേഖലയിലെ സ്വകാര്യ സ്ഥാപനത്തിൽ 2025 മുതൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരുകയാണ് മാലിക്….

Read More