Headlines

Webdesk

കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന കേരളത്തില്‍ നിര്‍ത്തിവച്ചു, 5 ചുമ മരുന്ന് കമ്പനികളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന

കേരളത്തില്‍ കോള്‍ഡ്രിഫ് (Coldrif) സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഈ ബാച്ച് മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയത്. എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പ്പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡ്രഗ്‌സ്…

Read More

‘ആഗോള അയ്യപ്പ സംഗമം കട്ട മുതൽ സംരക്ഷിക്കാനുളള കവചം; സ്വർണം ചെമ്പാക്കുന്ന മായ വിദ്യ സർക്കാരിനറിയാം’; കെ സി വേണുഗോപാൽ

കട്ട മുതൽ സംരക്ഷിക്കാനുളള കവചമായിരുന്നു ആഗോള അയ്യപ്പ സംഗമമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സ്വർണം ചെമ്പാകുന്ന മായിക വിദ്യ പിണറായി ഭരണത്തിൽ മാത്രമേ നടക്കൂ. വിഷയത്തിൽ മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. സ്വാമിയേ ശരണമയ്യപ്പ എന്ന് മര്യാദയ്ക്ക് വിളിക്കാൻ അറിയാത്തവരാണ് അയ്യപ്പ സം​ഗമം നടത്തിയത്. ഭക്തരെ വേദനിപ്പിച്ച സർക്കാരാണിത്. മൂന്നാം ഊഴം വരുമെന്നാണ് പറയുന്നത്. ഇപ്പോൾ സ്വർണപ്പാളി മാത്രമേ പോയുള്ളു. ഇനി അയ്യപ്പൻ തന്നെ അവിടെയുണ്ടാകുമോ എന്നറിയണമെന്ന് കെസി വേണു​ഗോപാൽ…

Read More

തൂക്കുകയറിനെ പേടിക്കുന്ന ആളല്ല ഇത്’ കൂസലില്ലാതെ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ശിക്ഷയില്‍ ഭയമില്ലെന്ന് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര. 2019ല്‍ പോത്തുണ്ടി സ്വദേശിയായ സജിതയെ കൊലപ്പെടുത്തിയ കേസില്‍ അടുത്തയാഴ്ച വിധി വരാനിരിക്കെയാണ് ചെന്താമര പ്രതികരിച്ചത്. കോടതിയില്‍ ഹാജരായി മടങ്ങുമ്പോള്‍ ആയിരുന്നു പ്രതിയുടെ നിസംഗ ഭാവത്തിലുള്ള പ്രതികരണം തൂക്കുകയര്‍ കിട്ടുമെന്നുള്‍പ്പെടെ വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ ഭയമുണ്ടോ എന്ന ചോദ്യത്തിന് തൂക്കുകയറിനെ പേടിക്കുന്ന ആളൊന്നുമല്ല താനെന്നായിരുന്നു ചെന്താമരയുടെ മറുപടി. ചോദ്യങ്ങളോട് യാതൊരു കൂസലുമില്ലാതെയാണ് ചെന്താമര പ്രതികരിച്ചത്. കേസില്‍ അടുത്തയാഴ്ച വിധി വരാനിരിക്കെയാണ് ഇയാളുടെ പ്രതികരണം. തന്റെ ജീവിതം ഇല്ലാതാക്കാന്‍ ശ്രമിച്ചവരെ ഇനിയും…

Read More

‘സ്വര്‍ണപ്പാളി വിവാദത്തോടെ സര്‍ക്കാരിന്‍റെ ചെമ്പ് പുറത്തായി; ബിജെപി ശക്തമായ പ്രതിഷേധത്തിലേക്ക്, ഏഴിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്’: പി കെ കൃഷ്‌ണദാസ്‌

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാര്‍ച്ച് നടത്തുമെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് വ്യക്തമാക്കി. സർക്കാരിന് ഒന്നും പേടിക്കാൻ ഇല്ലെങ്കിൽ സിബിഐ അന്വേഷിക്കണതിന് ഉത്തരവിടണമെന്ന് പികെ കൃഷ്ണദാസ് വെല്ലുവിളിച്ചു. ആഗോള അയ്യപ്പ സംഗമത്തിന്‍റെ മറവിൽ സുപ്രധാന രേഖകൾ സന്നിധാനത്ത് നിന്ന് കടത്തി കൊണ്ട് പോയി. മറ്റ് വില്പിടിപ്പുള്ള പലതും മോഷണം പോയി. വിജയ് മല്യ കൊടുത്ത സ്വർണ്ണം എവിടെയെന്ന് സർക്കാരും ദേവസ്വം ബോർഡും മറുപടി പറയണം….

Read More

അഭിനയ പരീക്ഷണങ്ങളാല്‍ കടഞ്ഞെടുത്ത അസാമാന്യ കഴിവുള്ളയാളെന്ന് മുഖ്യമന്ത്രി; മോഹന്‍ലാലിന് മലയാളത്തിന്റെ ആദരം

അഭിനയ കലയോടും സിനിമ എന്ന മാധ്യമത്തോടുമുള്ള മോഹന്‍ലാലിന്റെ അര്‍പ്പണബോധം പുതുതലമുറ മാതൃകയാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കുന്ന മലയാളം വാനോളം ലാല്‍സലാം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്ക് എന്നും അഭിമാനിക്കാനുള്ള നേട്ടം മോഹന്‍ലാല്‍ ഉണ്ടാക്കിത്തരുന്നുവെന്നും കേരള സര്‍ക്കാര്‍ അനുമോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ നേട്ടങ്ങളിലെത്താന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു ഇന്ത്യയിലെ ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരം ലഭിക്കുന്ന…

Read More

വെളിച്ചമെത്തി; വണ്ടിപ്പെരിയാറിലെ സഹോദരിമാരുടെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു

വണ്ടിപ്പെരിയാറില്‍ മെഴുകുതിരിവെട്ടത്തില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് വൈദ്യുതി എത്തി. കളക്ടറുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ 2 മാസത്തിന് ശേഷം അധികൃതര്‍ നേരിട്ടെത്തി കണക്ഷന്‍ നല്‍കി വണ്ടിപ്പെരിയാറിലെ ഹഷിനിയും, ഹര്‍ഷിനിയും രണ്ട് മാസമായി മെഴുകുതിരി വെട്ടത്തില്‍പഠിക്കുന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുന്‍പ് പുറം ലോകത്തെ അറിയിച്ചു. പിന്നാലെ പരിഹാരം തേടി നിരന്തര ഇടപെടലുണ്ടായി. റവന്യു മന്ത്രി, വൈദ്യുത മന്ത്രി എന്നിവര്‍ നേരിട്ട് ഇടപെട്ടിട്ടും, തോട്ടം ഉടമയും കെഎസ്ഇബിയും സാങ്കേതിക കാരണങ്ങളാല്‍ പരിഹാരം നീട്ടിക്കൊണ്ടുപോയി. വണ്ടിപ്പെരിയാര്‍ ക്ലബിന്റെ ഭൂമി പോബ്‌സ് ഗ്രൂപ്പ് എറ്റെടുത്തെങ്കിലും വീട്ടുടമയായ…

Read More

ആഗോള അയ്യപ്പ സംഗമത്തിന് ഫണ്ട് ചെലവഴിച്ച് ദേവസ്വം ബോർഡ്; രേ‌ഖകൾ‌ പുറത്ത്

ആഗോള അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ട് ചെലവഴിച്ചത്തിന്റെ രേ‌ഖകൾ‌ പുറത്ത്. 3 കോടി രൂപയാണ് ഇവന്റ് മാനേജുമെന്റ് സ്ഥാപനത്തിന് നൽകിയത്. ദേവസ്വം കമ്മീഷണറുടെ സർപ്ലസ് ഫണ്ടിൽ നിന്നാണ് പണം നൽകിയത്. എന്നാൽ ദേവസ്വത്തിൻ്റേയും സർക്കാരിന്റെയും പണം എടുക്കില്ലെന്നാണ് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചത്. ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രഷന് 8.2 കോടി രൂപയാണ് നൽകേണ്ടത്. ദേവസ്വം സെക്രട്ടറിയുടെ കത്ത് പ്രകാരമാണ് 3 കോടി ദേവസ്വം കമ്മീഷണർ അനുവദിച്ചത്. അയ്യപ്പ സം​ഗമം നടക്കുന്നതിന് അ‍ഞ്ച് ദിവസം മുൻപാണ് തുക…

Read More

താലൂക്ക് യൂണിയൻ ഭാരവാഹികൾക്ക് അസൗകര്യം; NSS യോഗം മാറ്റിവച്ചു

നാളെ നിശ്ചയിച്ചിരുന്ന എൻഎസ്എസ് യോഗം മാറ്റിവച്ചു. താലൂക്ക് യൂണിയൻ ഭാരവാഹികൾ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. പുതിയ തീയതി പിന്നീട് അറിയിക്കും. ശബരിമല ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വിശദീകരിക്കാനായിരുന്നു യോഗം വിളിച്ചിരുന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു നിർണായക യോ​ഗത്തിന് സർക്കുലർ പുറത്തിറക്കിയത്. എൻഎസ്എസ്. നാളെ രാവിലെ 11 മണിക്ക് പെരുന്നയിലാണ് യോഗം നിശ്ചയിച്ചിരുന്നത്. എല്ലാ താലൂക്ക് യൂണിയൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചില താലൂക്ക് യൂണിയൻ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും അസൗകര്യം…

Read More

മോഹൻലാലിന് ആദരവ്; ‘പരിപാടിയിൽ 25000 ത്തോളം പേർ പങ്കെടുക്കും; സ്റ്റേഡിയം നിറഞ്ഞാൽ ആളുകളെ പ്രവേശിപ്പിക്കില്ല’; മന്ത്രി സജി ചെറിയാൻ

ദാദാ സാഹേബ് ഫാൽകെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന പരിപാടിയിൽ, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം നിറഞ്ഞാൽ ആളുകളെ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആളു കൂടിയുണ്ടാകുന്ന ഒരു അപകടവും ഉണ്ടാവില്ലെന്നും മന്ത്രി പ്രതികരിച്ചു. 25000ത്തോളം പേർ പങ്കെടുക്കുമെന്നും 10000ത്തോളം പേർക്ക് സീറ്റ് ക്രമീകരിച്ചുവെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു. ലാൽസലാം എന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ ആദരിക്കും. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. മോഹൻലാലിനുള്ള കലാസമർപ്പണമായി രാഗം മോഹനം…

Read More

തൊഴിലിനായി സംസ്ഥാനം വിട്ട് പോകേണ്ടി വരില്ല; 5 വര്‍ഷത്തിനുള്ളില്‍ ഇരട്ടി തൊഴിലവസരം, ബിഹാറിൽ 62000 കോടിയുടെ പദ്ധതികള്‍: പ്രധാനമന്ത്രി

ബിഹാറിൽ വൻ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുമായി വെര്‍ച്വലായി ആശയവിനിമയം നടത്തി. 62000 കോടിയുടെ പദ്ധതികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. മോദി സംസാരിച്ചു. ബിഹാറിലെ യുവാക്കളുടെ ഉന്നമനമാണ് എന്‍.ഡി.എ സര്‍ക്കാരിന്‍റെ ലക്ഷ്യം. പി.എം സേതു പദ്ധതി ഐ.ടി. ഹബുകളുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ ഐ.ടി. വികസനവും യുവാക്കളുടെ വികസനവും ഒരുമിച്ചു നടക്കും. പ്രാദേശിക പ്രതിഭകളെ കണ്ടെത്തേണ്ടതും നൈപുണ്യ വികസന പരിശീലനം നല്‍കേണ്ടതും ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‌ ആര്‍.ജെ.ഡി. സര്‍ക്കാരിന് പ്രധാനമന്ത്രി വിമർശിച്ചു. ആര്‍.ജെ.ഡി സര്‍ക്കാരിന്‍റെ…

Read More