പരുക്കേറ്റവർ ആശുപത്രിയിൽ കഴിയുമ്പോൾ ഹോട്ടലിൽ വിജയാഹ്ലാദ പാർട്ടി; സിജെപിക്ക് വിമർശനം
ന്യൂഡൽഹി ∙ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ സമരം വിജയിച്ചതിനുപിന്നാലെ ഒരു ഹോട്ടലിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വൊളന്റിയർമാർക്കായി നടത്തിയ പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ സംഘർഷാവസ്ഥ തുടരുകയും ഡൽഹി സംഘർഷത്തിൽ പരുക്കേറ്റവർ ആശുപത്രിയിൽ തുടരുകയും ചെയ്യുമ്പോൾ ഈ ആഹ്ലാദപ്രകടനം അനുചിതമാണെന്നാണു വിമർശനം. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, വക്താക്കളായ സൗരവ് ദാസ്, അഷുതോഷ് റാങ്ക അടക്കമുള്ളവർ പാർട്ടിയിൽ പങ്കെടുത്തിരുന്നു.പാർട്ടി നടത്തിയാണോ നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് പിന്തുണ…
