Headlines

Webdesk

കാറ്റിൽ ആളിപ്പടർന്ന് കാട്ടുതീ: പോർട്ടോ ജർമെനോയിലും ആറ്റിക്കയിലും വൻ നാശനഷ്ടം; രക്ഷാപ്രവർത്തനം ദുഷ്കരം

  ഏഥൻസ്∙ ഗ്രീക്ക് തീരദേശ വിനോദസഞ്ചാര കേന്ദ്രമായ പോർട്ടോ ജർമെനോയിലും (Porto Germeno) ആറ്റിക്ക– ബൊയോട്ടിയയിലും കാട്ടുതീ പടർന്നുപിടിക്കുന്നു. ആറ്റിക്ക– ബൊയോട്ടിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 27,000 ഏക്കറിലധികം കത്തിനശിച്ചതായി ഏഥൻസിലെ നാഷനൽ ഒബ്സർവേറ്ററി വിശകലനം ചെയ്ത സാറ്റ്‌ലൈറ്റ് ഡേറ്റയിൽ പറയുന്നു.പോർട്ടോ ജെർമനോയിലുണ്ടായ കാട്ടുതീയിൽ ഏകദേശം 19,970 ഏക്കർ വനമാണ് കത്തിനശിച്ചത്. വീടുകൾക്കും സ്ഥാപനങ്ങൾക്കും ഉൾപ്പെടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ശക്തമായ കാറ്റാണ് തലസ്ഥാനമായ ഏഥൻസിൽ നിന്നും ഏകദേശം 65 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ മേഖലയിൽ കാട്ടുതീ പടർന്നു…

Read More

റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

  കേരളത്തിന്റെ റെയില്‍വേ വികസന മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. പാലക്കാട് കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍. 228 ഏക്കര്‍ സ്ഥലം റെയില്‍വേയുടെ മറ്റു പദ്ധതികള്‍ക്കായി മാറ്റുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്ക് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.     2008 റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പാലക്കാട് കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി പദ്ധതിയാണ് കേന്ദ്രം ഉപേക്ഷിച്ചത്. റെയില്‍വേക്ക് നിലവില്‍ പുതിയ കോച്ച്…

Read More

നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

  ഇ. ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി. നിലവിലെ മാതൃകയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് ഇ ശ്രീധരനെയും കേന്ദ്രത്തെയും അറിയിച്ചു. രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനാണ് റെയിൽവേ മന്ത്രാലയത്തിന്റെ മറുപടി. ഇ. ശ്രീധരൻ സമർപ്പിച്ച തിരുവനന്തപുരം – കണ്ണൂർ ഹൈസ്പീഡ് റെയിൽവേ പദ്ധതി നിർദേശം നിലവിലുള്ള രൂപത്തിൽ നടപ്പിലാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അറിയിച്ചത്. കേരളത്തിൽ റെയിൽവേ വികസനത്തിന് മുൻ നിശ്ചയിച്ച പദ്ധതികളുണ്ടെന്നും സിൽവർ ലൈൻ പദ്ധതി…

Read More

സ്വകാര്യ ഭാഗങ്ങളിൽ വടി കയറ്റി, മുഖം അടിച്ചുതകർത്തു; പതിനഞ്ചുകാരി വീട്ടിൽ ബലാത്സംഗത്തിനിരയായി

  ഗുവാഹത്തി∙ അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. അക്രമികൾ സ്വകാര്യ ഭാഗങ്ങളിൽ വടി കയറ്റുകയും മുഖം അടിച്ചു തകർക്കുകയും ചെയ്തു. അസമിലെ ഹൈലകണ്ടി ജില്ലയിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം.ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയുടെ തലയും മുഖവും തകർന്നിരുന്നുവെന്നും സ്വകാര്യ ഭാഗങ്ങളിൽ വടി കുത്തിക്കയറ്റിയിരുന്നെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മർദനത്തിനു മുൻപ് കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നു കുടുംബം ആരോപിക്കുന്നു. മരണകാരണം സംബന്ധിച്ചു വ്യക്തത വരുത്തുന്നതിനായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം….

Read More

ആരോപണ വിധേയന് സ്ഥാനക്കയറ്റം നൽകാൻ എന്തിന് തിടുക്കം?; വിമര്‍ശനവുമായി ഹൈക്കോടതി

  എസ് ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റത്തിൽ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്ന് കോടതി ചോദിച്ചു. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തിടുക്കത്തില്‍ തീരുമാനമെടുത്തു.സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വിമര്‍ശനം ഉയർത്തി. ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം പരിഗണിക്കെയായിരുന്നു വിമർശനം.     എ ഡി ജി പി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയത്. എ ഡി ജി പി…

Read More

‘പാർട്ടി സമ്മേളനത്തിനെത്താൻ പിണറായി ഹെലികോപ്റ്റർ ഉപയോഗിച്ചു; ഞാൻ പോയത് നിക്ഷേപകരെ കാണാൻ, സർ‌‍ക്കാരിന് നഷ്ടമില്ല’

  തിരുവനന്തപുരം ∙ സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിൽ സ്വകാര്യ യാത്ര നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കൊച്ചിയിൽ ഉണ്ടായിരുന്ന ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാൻ വേണ്ടിയാണ് ഹെലികോപ്റ്ററിൽ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടതിനു ശേഷമാണ് അവർ കൊച്ചിയിൽ വന്നത്. വന്ദേഭാരതിൽ പോയി രാത്രി കാണാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ അവർക്ക് രാത്രി ഡൽഹിക്കു മടങ്ങണമെന്ന് അറിയിച്ചതുകൊണ്ടാണ് അതിനു മുൻപ് കാണാനായി ഹെലികോപ്റ്ററിൽ പോയത്. തമിഴ്‌നാടും ആ നിക്ഷേപത്തിനായി ശ്രമിക്കുന്നുണ്ട്.ഞാൻ ഹെലികോപ്റ്റർ ഉപയോഗിച്ചതിനു ഒരു രൂപ…

Read More

ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല: അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു

  ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല. അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള പാർത്ഥസാരതി ക്ഷേത്രത്തിന് സമീപം നിരവധി പ്രദേശങ്ങൾ പൂർണ്ണമായും ഇപ്പോഴും വെള്ളത്തിനടിയിലാണ്. കൊല്ലത്ത് നിന്ന് കൂടുതൽ മത്സ്യബന്ധന വള്ളങ്ങൾ എത്തിച്ചുകൊണ്ടുള്ള രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്.     അതീവ ജാഗ്രതയിലാണ് ആറന്മുളയും പരിസര പ്രദേശങ്ങളും. റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണ്. റാന്നിയിൽ കുറയുന്നതിനനുസരിച്ച് ആറന്മുളയിൽ വെള്ളം കൂടും. പലയിടങ്ങളിലും ആളുകൾ കുടുങ്ങുകിടക്കുകയാണ്. കയ്യിൽ കിട്ടിയ വസ്തുക്കളും, വളർത്തു മൃഗങ്ങളുമായി സുരക്ഷിത താവളങ്ങളിലേക്ക് ഓടുകയാണ് പ്രദേശവാസികൾ.മഴ…

Read More

ഇറാനുമായി ഇന്ന് വീണ്ടും ചര്‍ച്ച തുടങ്ങുമെന്ന് ട്രംപ്; ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഇറാന്‍

  ഇറാനുമായി ഇന്ന് ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍. അമേരിക്കയുമായി ചര്‍ച്ചകളൊന്നും തന്നെ നടക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യവക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. ഹോര്‍മുസിലെ സുരക്ഷിതത്വം ഒമാനുമായി ചേര്‍ന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ഒമാനുമായി നടക്കുന്ന ചര്‍ച്ചകളില്‍ അമേരിക്ക പങ്കാളിയല്ലെന്നും ബഗായ്. ഹോര്‍മുസില്‍ സ്ഥിതിഗതികള്‍ പഴയ പടിയാകില്ല. ഇറാന് അയല്‍രാജ്യങ്ങളുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും അയല്‍രാജ്യങ്ങള്‍ അമേരിക്കയുടെ സൈനിക താവളങ്ങള്‍ അവരുടെ രാജ്യങ്ങളില്‍ നിന്നും ഇല്ലാതാക്കണമെന്നും ബഗായ് കൂട്ടിച്ചേര്‍ത്തു. (Trump says Iran…

Read More

‘ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ? നക്കുന്നത് ഹീനമായ അപവാദ പ്രചാരണം; ഹെലികോപ്റ്റർ യാത്രിൽ സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല’; മുഖ്യമന്ത്രി

  സത്കാര വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. താൻ മൂന്ന് മണിക്കാണ് ഭക്ഷണം കഴിച്ചത് താൻ സത്കാരത്തിന് പോയതല്ല, സുഹൃത്തിൻ്റ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. 2018 , 19 പ്രളയ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പട്ടിണി ആയിരുന്നോയെന്നും വിഡി സതീശൻ ചോദിച്ചു. തൻ ഭക്ഷണം കഴിച്ചു പോയത് തെറ്റാണോയെന്നും ജനം വിലയിരുത്തട്ടെയന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മൂന്ന് മണിക്കാണ് പൊന്നാനിയിൽ എത്തുന്നത്. ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ? എന്ത് തെറ്റാണ്. ഹീനമായ അപവാദ പ്രചാരണമാണ് നടക്കുന്നത്….

Read More

ഗർഭഛിദ്രത്തിന് മരുന്ന്, പിന്നാലെ രക്തസ്രാവം; അവിവാഹിത ശുചിമുറിയിൽ പ്രസവിച്ചു; ഭ്രൂണം പുറത്തെടുത്തത് ക്ലോസറ്റ് പൊളിച്ച്

  തിരുവനന്തപുരം ∙ എസ്എടി തിരുവനന്തപുരം ആശുപത്രിയിൽ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ ആറുമാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ തിരുവല്ലം സ്വദേശിനിയായ ഇരുപതുകാരിയാണ് പ്രസവിച്ചതിന് പിന്നാലെ ശുചിമുറിയിൽ ഭ്രൂണം ഉപേക്ഷിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് 7.30ന് ആണ് അമിത രക്തസ്രാവത്തെ തുടർന്ന് യുവതി ചികിത്സ തേടിയത്. പ്രാഥമിക പരിശോധനയിൽ യുവതി ഗർഭിണിയായിരിക്കാമെന്ന സംശയം ഡോക്ടർമാർക്ക് തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി അവിവാഹിതയാണെന്നു കണ്ടെത്തുകയും ചെയ്തു.ഇന്റർനെറ്റിൽനിന്ന് ലഭിച്ച…

Read More