Headlines

Webdesk

‘നിയമവിരുദ്ധം’; മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ

മുഖ്യമന്ത്രി വിഡി സതീശന്‍റെ വൈറലായ കെഎസ്ഇബി ഡാന്‍സ് വിഡിയോ നീക്കി മെറ്റ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ഇനി ഇന്ത്യയില്‍ കാണാനാകില്ല. വിഡിയോ പങ്കുവച്ച് AI കവല എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വിഡിയോ നിയന്ത്രിച്ച വിവരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്. കുറച്ചുസമയത്തിനകം തന്നെ 1.78 കോടി പേരാണ് ഈ അക്കൗണ്ടിലൂടെ മാത്രം വിഡിയോ കണ്ടത്. റീച്ച് യു എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയാണ് വീഡിയോ നിർമ്മിച്ചത് . ഇന്ത്യയിലെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായാണ് വീഡിയോ എന്നത് ചൂണ്ടിക്കാണിച്ചാണ് നടപടി….

Read More

ആലുവയിൽ യുവാവിനെ കല്ലുകൊണ്ട് എറിഞ്ഞ് വീഴ്ത്തി മർദിച്ച് സ്വർണവും പണവും കവർന്നു

ആലുവ: ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച് സ്വർണവും പണവും കവർന്നു. രണ്ടംഗ സംഘമാണ് പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ മർദിച്ച് ആയിരം രൂപയും മൂന്ന് പവൻ സ്വർണവും കവർന്നത്. പൊലീസ് ഉടൻ പിടികൂടും. കോഴിക്കോട് പോകുന്നതിനായി പെരുമ്പാവൂരിൽ നിന്ന് ഇയാൾ ആലുവ റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ എത്തിയപ്പോഴായിരുന്നു സംഭവം. ആദ്യം സംഘം കല്ല് ഉപയോഗിച്ച് എറിഞ്ഞു വീഴ്ത്തുകയും പിന്നീട് ക്രൂരമായി മര്ദിക്കുകയുമായിരുന്നു. ജോഫിന്റെ കൈയിൽ ഉണ്ടായിരുന്ന പണവും സ്വർണമാലയുമാണ് സംഘം കവർന്നെടുത്തത്. പ്രതികൾ സ്ഥിരമായി ഇതേ പരിസരത്ത് പ്രശ്നങ്ങൾ…

Read More

‘ഇതെന്ത് നേതൃത്വം?’ CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി പ്രതിനിധികള്‍

കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ പൊതു ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം എന്ന് വിവരം. വെള്ളാപ്പള്ളിയോട് സ്വീകരിച്ച സമീപനത്തില്‍ നേതൃത്വത്തിനെതിരെ പ്രതിനിധികള്‍ കടന്നാക്രമണം നടത്തി എന്നാണ് റിപ്പോര്‍ട്ട്. വെള്ളാപ്പള്ളിയെ ചുമന്നത് പാര്‍ട്ടിക്ക് നാണക്കേടായി. സംസ്ഥാന നേതൃത്വത്തിന് ഗുരുതരമായ വീഴ്ചകള്‍ പറ്റി എന്നാണ് കുറ്റപ്പെടുത്തല്‍. വിപുലീകൃത സംസ്ഥാന സമിതിയില്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചും കടന്നാക്രമണം ഉണ്ടായി. നേരത്തെ തന്നെ ജില്ലാ സെക്രട്ടറിയേറ്റ് വിളിച്ച് ചേര്‍ത്ത് വ്യക്തികള്‍ക്കെതിരെ ചര്‍ച്ച ചുരുക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എംഎല്‍എയെ എന്തിന് സെക്രട്ടറിയാക്കി എന്നായിരുന്നു തിരുവനന്തപുരത്ത്…

Read More

ഭരണത്തണലിൽ രക്ഷപ്പെട്ട കേസുകളിൽ കുടുങ്ങും; 15 എസ്എഫ്ഐ നേതാക്കളെ തൂക്കാൻ പൊലീസ്, കൂടുതൽ‌ അറസ്റ്റുണ്ടാകും

തിരുവനന്തപുരം ∙ പൊതുമുതൽ നശിപ്പിച്ച കേസിലുൾപ്പെടുകയും മുൻസർക്കാരിന്റെ കാലത്ത് ഭരണസ്വാധീനത്തിൽ രക്ഷപ്പെടുകയും ചെയ്ത എസ്എഫ്ഐ നേതാക്കൾക്കെതിരെ നടപടി കടുപ്പിക്കാൻ പൊലീസ് തീരുമാനം. ഈ മാസം 2ന് സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രകടനത്തിൽ പൊലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ പിടികൂടാനും ഇവർക്കെതിരെ മുൻസർക്കാരിന്റെ കാലത്ത് എടുത്ത പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള മറ്റു കേസുകളിൽക്കൂടി അറസ്റ്റ് രേഖപ്പെടുത്താനും നടപടിയാരംഭിച്ചു.തിരുവനന്തപുരം ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ (ക്രമസമാധാനം) നേതൃത്വത്തിൽ ഇതിനായി ടീം രൂപീകരിച്ചു. എസ്എഫ്ഐയിലെ 15 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരെത്തേടി…

Read More

66,000 ഡോളർ ഇനാമും 50 മണിക്കൂർ ‘ഒളിച്ചുകളിയും’! ഇറാൻ മലനിരകളിൽ തകർന്നുവീണ യുഎസ് പൈലറ്റിന്റെ ഞെട്ടിക്കുന്ന അതിജീവന കഥ!

യുഎസ്, ഇറാൻ സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെ, കഴിഞ്ഞ ഏപ്രിൽ ആദ്യം ഇറാനിൽ തകർന്നുവീണ യുഎസ് എഫ്15 ഇ യുദ്ധവിമാനത്തിലെ വെപ്പൺ സിസ്റ്റം ഓഫീസർ ‘ഡ്യൂഡ് 44 ബ്രാവോ’ (Dude 44 Bravo) എന്ന യുഎസ് എഫ്-15 ഇ ഫൈറ്റർ ജെറ്റ് ഓഫീസർ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവരികയാണ്. സിബിഎസിന്റെ ’60 മിനിറ്റ്സ്’ ഷോയിൽ അദ്ദേഹം നൽകിയ പുതിയ അഭിമുഖത്തിലാണ് ശ്വാസമടക്കിപ്പിടിച്ച ആ നിമിഷങ്ങള്‍ വിവരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലവും അപകടവും ഇറാനിലെ ഇസ്ഫഹാനു സമീപംഡ്രോൺ, മിസൈൽ നിർമ്മാണ ശാലകൾ ലക്ഷ്യമിട്ട്…

Read More

‘നമ്മൾ മരിക്കാൻ പോവുകയാണ്, വേറെ രാജ്യത്തേക്ക് എത്തിക്കൂ’; ആടിയുലഞ്ഞ് വിമാനം

ടൂണിസ്∙ മെഡിറ്ററേനിയൻ വേനൽക്കാലം ആസ്വദിക്കാൻ ടുണീഷ്യയിലേക്കു തിരിച്ച വിമാനയാത്രക്കാർക്ക് ആകാശത്ത് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ഭീതിയുടെ നിമിഷങ്ങൾ. മോശം കാലാവസ്ഥയെത്തുടർന്നു വിമാനം പെട്ടെന്നു താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ യാത്രക്കാർ നിലവിളിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ടർക്കിഷ് എയർലൈൻസിന്റെ TK 661 വിമാനമാണ് ടുണീഷ്യൻ തലസ്ഥാനമായ ടുണിസിലെ കാർത്തേജ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അതിശക്തമായ ആകാശച്ചുഴിയിൽ പെട്ട് ഉലഞ്ഞത്.വിമാനത്തിലുണ്ടായിരുന്ന മരീന മൈസ്കായ എന്ന യാത്രക്കാരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് വിമാനത്തിനുള്ളിലെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറംലോകമറിഞ്ഞത്….

Read More

മാത്തൂരിൽ വീണ്ടും പുലി; കൂട്ടിലാക്കി വനംവകുപ്പ്: കുടുങ്ങിയത് രണ്ടുവയസ്സുള്ള ആൺപുലി

കൊല്ലങ്കോട് ∙ മാത്തൂരിൽ ജനവാസമേഖലയെ ഭീതിയിലാഴ്ത്തിയ പുലി ഒടുവിൽ വനംവകുപ്പിന്റെ കൂട്ടിലായി. മാത്തൂർ വ്യാപാരിചള്ളയിൽ ഹരിദാസിന്റെ വീടിനു സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഞായറാഴ്ച രാത്രി 10 മണിയോടെ രണ്ടുവയസ്സുള്ള ആൺപുലി കുടുങ്ങിയത്. പിടികൂടിയ പുലിയെ തിങ്കളാഴ്ച പുലർച്ചെ നെല്ലിയാമ്പതി തുത്തംപാറ വനമേഖലയിലെത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയ്ക്കുശേഷം കാട്ടിലേക്ക് തുറന്നുവിടും. മാത്തൂരിലും കൊശവൻകോട്ടിലും വീണ്ടും പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയത്. മാത്തൂരിൽ നേരത്തെ പുലി നായയെ പിടികൂടിയ ഹരിദാസിന്റെ വീടിനു സമീപം ക്യാമറ…

Read More

‘തീൻമേശയിലെ പ്രിയങ്കരനിൽ വിഷാംശം’; ഇവ വാങ്ങുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്

മസ്‌കത്ത്∙ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന വിഷാംശം അടങ്ങിയിരിക്കാൻ സാധ്യത ഉള്ളതിനാൽ ചില ഇനം പഫർ മത്സ്യങ്ങൾ വാങ്ങുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് ഒമാൻ ഭക്ഷ്യസുരക്ഷാ ഗുണനിലവാര കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇവയുടെ വ്യാപാരം, കൈകാര്യം ചെയ്യൽ, ഉപഭോഗം എന്നിവ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.അറോത്രോൺ ഹിസ്പിഡസ്, അറോത്രോൺ ഇമ്മാക്കുലേറ്റസ്, അറോത്രോൺ മെലിഗ്രിസ്, അറോത്രോൺ നൈഗ്രോപങ്ക്ടാറ്റസ്, ചെലോനോഡോൺ പറ്റോക, ലാഗോസെഫാലസ് ലൂനാരിസ്, ലാഗോസെഫാലസ് സ്‌കെലെറാറ്റസ്, കാന്തിഗാസ്റ്റർ വാലന്റിനി, ഡയോഡോൺ ലിറ്റുറോസസ്, ഡയോഡോൺ ഹൈസ്ട്രിക്‌സ്, ഡയോഡോൺ ഹോളോകാന്തസ് എന്നിവ ഉൾപ്പെടെയുള്ള ഇനങ്ങൾക്കെതിരെയാണ്…

Read More

‘അവൾ എന്നെ ചതിച്ചു, മറ്റുള്ളവരോട് സംസാരിക്കുമായിരുന്നു’; കാമുകിയെ ഹോട്ടൽ മുറിയിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യാശ്രമം

ഗുവാഹത്തി∙ അസമിലെ കാംരൂപ് ജില്ലയിൽ പ്രണയപ്പകയെത്തുടർന്ന് 23 കാരിയായ കാമുകിയെ ഹോട്ടൽ മുറിയിൽ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. സോനിത്പുർ ജില്ലയിലെ ഹുഗ്രാജുലി സ്വദേശിനിയായ മാലിനി ഗുരിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉദൽഗുരി സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ അഭിജിത് കുൻഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാംരൂപിലെ രംഗിയ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിലാണ് മാലിനിയും അഭിജിതും താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ഹോട്ടൽ മുറിക്കുള്ളിൽ മാലിനിയുടെ മൃതദേഹം കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയെയും ഇതേ മുറിയിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്….

Read More

‘മൂന്ന് നേരം ഇന്ത്യൻ‌ ഭക്ഷണം കഴിച്ചാൽ, പിന്നെ എപ്പോഴാണ് സ്വന്തം ഭക്ഷണം ?; ആ പ്രത്യേക ഭ്രമത്തിൽനിന്ന് ബംഗ്ലദേശ് പുറത്തുകടക്കണം’

ധാക്ക∙ ഇന്ത്യയോടുള്ള പ്രത്യേക ഭ്രമത്തിൽനിന്ന് ബംഗ്ലദേശ് പുറത്തുകടക്കണമെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഇന്ത്യയിലെ ഭക്ഷണം മാത്രം കഴിച്ചാൽ, പിന്നെ എപ്പോഴാണു നിങ്ങൾ സ്വന്തം ഭക്ഷണം കഴിക്കുകയെന്നായിരുന്നു ഹുമയൂൺ കബീറിന്റെ പരിഹാസം. മറ്റു വിദേശരാജ്യങ്ങളെ പോലെ ഇന്ത്യയെ തുല്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ആതിഥേയത്വം വഹിച്ച ബ്രിക്സ് ഉച്ചകോടിയിലേക്ക് ബംഗ്ലദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ കൃത്യമായ രീതിയിൽ ക്ഷണിച്ചില്ല എന്ന് ആരോപിച്ച് അദ്ദേഹം സന്ദർശനം ഒഴിവാക്കിയതിനു പിന്നാലെയാണ് ബംഗ്ലദേശിന്റെ പ്രതികരണം. 2024…

Read More