Webdesk

സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല, മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി

  മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ് നേതൃയോഗം. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ, റെസ്പോൺസബിൾ മാറ്ററല്ലേ. വേഗത്തിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.     സോണിയ ഗാന്ധി ലീഗ് നേതൃത്വവുമായി സംസാരിച്ചിട്ടില്ല. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ഉടൻ യുഡിഎഫ് ചർച്ച. ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി….

Read More

‘അഞ്ചുവർഷത്തേക്ക് അഞ്ചു മുഖ്യമന്ത്രി ഉണ്ടാകുമെന്ന് സൂചന; ബൈനോക്കുലറിലൂടെ നോക്കിയിട്ടും മുഖ്യമന്ത്രിയെ കാണുന്നില്ല’; വീണ്ടും പരിഹാസവുമായി ബിജെപി

  കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ വീണ്ടും പരിഹാസവുമായി ബിജെപി. ബൈനോക്കുലറിലൂടെ നോക്കിയിട്ടും മുഖ്യമന്ത്രിയെ കാണാൻ സാധിക്കുന്നില്ലെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല രംഗത്തെത്തി. കോൺഗ്രസ് ആകെ ആശയ കുഴപ്പത്തിലാണ്. അഞ്ചുവർഷത്തേക്ക് അഞ്ചു മുഖ്യമന്ത്രി ഉണ്ടാകുമെന്നാണ് സൂചന എന്നും അദ്ദേഹം പരിഹസിച്ചു.     സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജയം നേടിയിട്ടും പാർട്ടിയിൽ ആഭ്യന്തര ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിൽ കോൺഗ്രസിന്റെ തുടർച്ചയായ നേതൃത്വ ചർച്ചകളെയും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വേഗത്തിലുള്ള…

Read More

‘അമ്മ’യിൽ നിന്ന് അൻസിബയുടെ അപ്രതീക്ഷിത രാജി; കാരണം വ്യക്തമാക്കി ശ്വേത മേനോൻ

  മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നിന്ന് നടി അൻസിബ ഹസൻ രാജിവച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആയിരുന്നു അൻസിബ. താരത്തിന്റെ രാജി സംഘടന അംഗീകരിച്ചതായും വ്യക്തിപരമായ കാരണങ്ങളാലും തൊഴിൽപരമായ തിരക്കുകളാലുമാണ് താരം പിന്മാറിയതെന്നും ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കി. കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ശ്വേത മേനോൻ ഔദ്യോഗിക വിശദീകരണം നൽകിയത്. ഫെബ്രുവരി 21-ഓടെ തന്നെ അൻസിബ രാജിക്കത്ത് നൽകിയിരുന്നതായി ശ്വേത പറഞ്ഞു. തൊഴിൽപരമായ തിരക്കുകൾ ഉള്ളതിനാൽ സംഘടനയുടെ പ്രവർത്തനങ്ങൾക്കായി…

Read More

പിണറായി മത്സരിക്കേണ്ടായിരുന്നു, ശൈലജയെ മാറ്റിയത് പാളി; റിയാസിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ ചെറുപ്പക്കാർക്ക് എതിർപ്പ്

  ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലായിരുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയിൽ ഭൂരിപക്ഷ നിലപാട്. ആരെ പ്രതിപക്ഷനേതാവ് ആക്കണമെന്ന വിഷയം പിബിയിൽ ചർച്ച ചെയ്തില്ല. എന്നാൽ, പി.എ.മുഹമ്മദ് റിയാസിനെ പരിഗണിക്കണമെന്ന് അനൗപചാരിക ചർച്ചകളിൽ പരാമർശമുണ്ടായപ്പോൾ പിബിയിലെ ചെറുപ്പക്കാരുൾപ്പെടെ എതിർത്തെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.   തനിക്കോ ഭരണത്തിനോ എതിരായ വികാരമല്ല ഫലത്തിൽ പ്രതിഫലിച്ചതെന്നു പിബിയിൽ പിണറായി വാദിച്ചു. അതിനോടു യോജിച്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, വർഗശത്രുക്കളുടെ ഒത്തുചേരലാണ് ഉണ്ടായതെന്നു ന്യായീകരിച്ചു. എന്നാൽ,…

Read More

പൊടിപിടിച്ച് ഭരണയന്ത്രം: ഉത്തരവുകളിറങ്ങുന്നില്ല, ഫയലുകളിൽ തീരുമാനമില്ല; മന്ത്രിമാർ ഒഴിഞ്ഞു; തുടരുന്നത് മുഖ്യമന്ത്രി മാത്രം

  തിരുവനന്തപുരം ∙ ഫയലുകളിൽ തീരുമാനമില്ല, ഉത്തരവുകൾ ഇറങ്ങുന്നില്ല, പരാതികളിൽ നടപടിയില്ല. ആകെ നടക്കുന്നത് ശമ്പള വിതരണവും യുഡിഎഫ് സർവീസ് സംഘടനകൾ ഇടപെട്ട് ആരംഭിച്ചിരിക്കുന്ന സ്ഥലംമാറ്റങ്ങളും മാത്രം. ഇതാണ് സെക്രട്ടേറിയറ്റിലും മറ്റു സർക്കാർ ഓഫിസുകളിലും ഒരാഴ്ചയായുള്ള സ്ഥിതി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിന്നിരുന്ന ഒരു മാസത്തേതിനെക്കാൾ വലിയ പ്രതിസന്ധി.   സാങ്കേതികമായി ഇപ്പോഴും മുഖ്യമന്ത്രിയാണെങ്കിലും പിണറായി വിജയൻ ഭരണകാര്യങ്ങളിൽ ഇടപെടുന്നില്ല. മന്ത്രിമാരെല്ലാം സ്ഥാനമൊഴിഞ്ഞു. മുഖ്യമന്ത്രി രാജിക്കത്തു നൽകുമ്പോൾ കാവൽ മന്ത്രിസഭ തുടരാൻ ഗവർണർ നിർദേശിക്കുകയാണു പതിവ്. എന്നാൽ, ഇത്തവണ…

Read More

യുദ്ധം– എസ്ഐആർ: മടങ്ങിപ്പോയത് ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ; ആരും തിരിച്ചെത്തിയില്ല

  പാലക്കാട് ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണവും യുദ്ധവും ‘ഉണ്ടാക്കിയ’ പ്രതിസന്ധിയിൽ നട്ടംതിരിയുകയാണു നിർമാണ മേഖല. വേണ്ടത്ര തൊഴിലാളികൾ ഇല്ലാത്തതും വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ ക്ഷാമത്തെത്തുടർന്നു വിറകിനുണ്ടായ വിലക്കയറ്റവുമാണ് ഇഷ്ടിക– സിമന്റ് കട്ട വ്യവസായത്തെ വലച്ചത്. ഇഷ്ടികക്കളങ്ങളിലും സിമന്റ് കട്ട നിർമാണ മേഖലയിലും അതിഥിത്തൊഴിലാളികളായിരുന്നു ഏറെയും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണ സമയത്തു തന്നെ ഏതാനും പേർ നാട്ടിലേക്കു പോയിരുന്നു. അതിനു പിന്നാലെ വന്ന അസം, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനായി ബാക്കിയുള്ളവരും മടങ്ങിപ്പോയി. ഇക്കുറി വോട്ടുചെയ്തില്ലെങ്കിൽ വോട്ടർപട്ടികയിൽ…

Read More

സിസിടിവി ദൃശ്യം വൈറലായി; മോഷ്ടിച്ച സ്വർണം കള്ളൻ തിരികെയെത്തിച്ചു, ഒപ്പം ഒരു കത്തും: ‘തെറ്റ്, മാപ്പാക്കണം’

  ഗുരുവായൂർ ∙ കുടുങ്ങുമെന്നായപ്പോൾ കള്ളൻ മര്യാദക്കാരനായി. മോഷ്ടിച്ച 10 പവനിൽ 8 പവനും വീട്ടുടമയുടെ ഗേറ്റിനകത്ത് പൊതിഞ്ഞു ഭദ്രമാക്കി കവറിൽ കൊണ്ടുവന്നുവച്ചു. കൂടെ അവ്യക്തതയും അക്ഷരപ്പിശകും നിറഞ്ഞ ഒരു കത്തും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയാണു സ്വർണപ്പൊതി ലഭിച്ചത്. ‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ 2 പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്.’ ഇതാണ് കത്തിലുള്ളത്. വിറ്റ 2 പവൻ തിരിച്ചു തരാം എന്നും അവ്യക്തമായി എഴുതിയിട്ടുണ്ടെന്നു കരുതുന്നു.കഴിഞ്ഞ…

Read More

‘കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം; പക്ഷേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ല’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ നോട്ടീസുകള്‍

  മുഖ്യമന്ത്രി തര്‍ക്കം തുടരുന്നതിനിടെ വയനാട്ടിലെ കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ നോട്ടീസുകള്‍. കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ലെന്നാണ് ഇംഗ്ലീഷിലുള്ള നോട്ടീസിലുള്ളത്. കല്‍പ്പറ്റ ഡിസിസി ഓഫീസിന് സമീപമാണ് നോട്ടീസുകള്‍ പ്രത്യക്ഷപ്പെട്ടത്.     കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ല. ഇതൊരു ഭീഷണിയല്ല. ഞങ്ങള്‍ക്ക് മതിയായി, ജയിക്കാന്‍ വേണ്ടി വയനാട്ടിലേക്ക് വരണ്ട, വയനാടിനെ പറ്റി മറന്നേക്കൂ, ഇനി നിങ്ങള്‍ ഇവിടെ…

Read More

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

  മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെയും കെപിസിസി ഭാരവാഹികളുടെയും അഭിപ്രായം രാഹുല്‍ ഗാന്ധി ഇന്നലെ കേട്ടിരുന്നു.     രാഹുല്‍ ഗാന്ധി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലേക്ക് എത്തിയാല്‍ ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. ചര്‍ച്ചകള്‍ക്കായി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തി. കേരളത്തില്‍ നിന്നും വിളിപ്പിച്ച നേതാക്കളുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം…

Read More

സർക്കാർ ടൗൺഷിപ്പിൽ 11 വീടുകൾ കൂടി നൽകും, ഇതോടെ ആകെ കൈമാറുന്നത് 134 വീടുകൾ; വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് കൈമാറും

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായുള്ള വയനാട് ടൗൺഷിപ്പിലെ 11 വീടുകളുടെ സാങ്കേതിക കൈമാറ്റം ഉടൻ നടത്തും. ടൗൺഷിപ്പിൽ വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് അല്പസമയത്തിനകം സാങ്കേതികമായി കൈമാറും. നൗഫൽ അടക്കം ക്ലസ്റ്ററിലുള്ള 11 വീടുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. കഴിഞ്ഞ മാസമാണ് നൗഫലിന്റെ വീട്ടിൽ വിള്ളൽ കണ്ടെത്തിയത്. വിവാദത്തിന് പിന്നാലെ റവന്യൂ മന്ത്രി എത്തിയതും വലിയ ചർച്ചയായിരുന്നു. ഇതോടെ ടൗൺഷിപ്പിൽ സാങ്കേതികമായി കൈമാറിയ വീടുകളുടെ എണ്ണം 134 ആകും. കഴിഞ്ഞ ദിവസങ്ങളിലായി 123 വീടുകൾ അധികൃതർ ഗുണഭോക്താക്കൾക്ക് സാങ്കേതികമായി കൈമാറിയിരുന്നു….

Read More