Headlines

Webdesk

വാഹനത്തിലിട്ട് നാല് പൊലീസുകാർ മാറി മാറി മർദ്ദിച്ചു; 23 കാരന്റെ ജനനേന്ദ്രിയം തകർത്തു; പത്തനംതിട്ടയിൽ വീണ്ടും പോലീസ് മർദനം

പത്തനംതിട്ട: വീണ്ടും പോലീസ് മർദനം. പൊലീസ് ആക്രമണത്തിൽ 23 കാരന്റെ ജനനേന്ദ്രിയം തകർന്നതായി പരാതി. കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരെ അടൂർ സ്വദേശിയാണ് പരാതി നൽകിയത്. പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാരാണ് യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചത്. പൊലീസ് വാഹനത്തിലിട്ട് നാല് പൊലീസുകാർ മാറി മാറി തന്നെ മർദ്ദിച്ചുവെന്ന് യുവാവ് പറയുന്നു. ജനനേന്ദ്രിയം പിടിച്ചു ഞെരിച്ചെന്നും ‌‌മൂത്രമൊഴിക്കാൻ പ്രശ്‌നമുണ്ടെന്നും യുവാവ് പറയുന്നു. സർജറി നടത്തിയാലേ പ്രത്യുൽപാദന ശേഷി തിരിച്ചു കിട്ടുകയെന്ന് ഡോക്‌ടർ പറഞ്ഞു. തൻ്റെ…

Read More

‘ലീഗിന് MLAമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കയ്യൊഴിയുന്നത്?’ വിവാദ പ്രസ്താവനയുമായി അനൂപ് ആന്റണി

തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന് അനൂപ് ആന്റണി ചോദിച്ചു. യുഡിഎഫ് സർക്കാരിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മുസ്ലിം ലീഗാണ്. ലീഗിന് സ്വാധീനമുള്ള വിഷയങ്ങളിലും മേഖലകളിലും സർക്കാർ മുൻഗണന നൽകുന്നെന്നും അനൂപ് ആന്റണി പ്രസ്താവനയിൽ പറഞ്ഞു. ദുരിതബാധിതർക്ക് അടിയന്തരമായി ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു രൂപ പോലും നൽകിയില്ലെന്ന് അനൂപ് ആന്റണി പറഞ്ഞു. കനത്ത മഴയില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം…

Read More

കേന്ദ്രം നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചു; വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി CJP

ഡൽഹി: ജെൻസികളെ ഒപ്പം നിർത്താൻ ബിജെപി തീവ്രശ്രമം നടത്തുന്നതിനിടെ, കേന്ദ്രസർക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. നാളെ ചേരുന്ന സിജെപി ദേശീയ പ്രവർത്തക സമിതി യോഗത്തിന് ശേഷം സമരപരിപാടികൾ പ്രഖ്യാപിക്കും. വിദ്യാർഥി പ്രക്ഷോഭം പിൻവലിക്കാൻ കേന്ദ്രം നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചെന്നും FIR-കൾ പിൻവലിക്കുന്നതിലും റദ്ദാക്കുന്നതിലും ഒളിച്ചുകളിയെന്നും സിജെപി കുറ്റപ്പെടുത്തുന്നു. വിദ്യാർഥി പ്രക്ഷോഭമമുണ്ടാക്കിയ ഷോക്ക് മറികടക്കാനാണ് ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും തീവ്രശ്രമം. സർവകലാശാലകളിൽ വിദ്യാർഥികളുമായി നേരിട്ട് സംവദിക്കാൻ കേന്ദ്രമന്ത്രിമാർ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെ ജെൻസികളെ ഒപ്പം നിർത്താൻ…

Read More

ശെരിക്കും സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ വനിതാ ബില്ലിനെ പിന്തുണയ്ക്കണം; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി സ്‌മൃതി ഇറാനി

സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്മൃതി ഇറാനി. സ്‌ത്രീ ശാക്തീകരണത്തെ കുറിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ സംസാരിക്കുന്നത് കേട്ടു. ശെരിക്കും സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച 33 ശതമാനം വനിതാ സംവരണ ബിൽ വേഗത്തിൽ നടപ്പിലാക്കാൻ സഹകരിച്ചുകൊണ്ട് യഥാർത്ഥ പിന്തുണ നൽകുകയാണ് വേണ്ടതെന്ന് സ്‌മൃതി ഇറാനി പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറിയായ ശേഷം ആദ്യ ഔദ്യോഗിക പ്രതികരണമായിരുന്നു. ശനിയാഴ്ച പൂനെയിൽ നടന്ന…

Read More

പൂജപ്പുര സെൻട്രൽ ജയിലിലെ ആഘോഷം അവസാനിച്ചത് ‘ഓണത്തല്ലിൽ’; സംഘർഷം ഡിജെ പാർട്ടിക്കിടെ

തിരുവനന്തപുരം∙ പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ഉദ്യോഗസ്ഥർ സംഘടിപ്പിച്ച ഓണാഘോഷം അടിപിടിയിൽ കലാശിച്ചു. ജയിൽ ജീവനക്കാരുടെ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെയാണ് ജീവനക്കാർ തമ്മിലടിച്ചത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ ഡിജെ പാർട്ടി നടക്കുമ്പോഴായിരുന്നു സംഘർഷമുണ്ടായത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തിരുന്നു. നേരത്തേ ജയിൽ ഡിജിപിയാണ് ഓണാഘോഷം ഉദ്ഘാടനം ചെയ്തത്. എന്നാൽ രാത്രിയോടെ ഡിജെ പാർട്ടി ആരംഭിച്ചപ്പോൾ ചില ഉദ്യോഗസ്ഥർ വേദിയിലേക്കു തള്ളിക്കയറാനും നൃത്തം ചെയ്യാനും ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. അടിപിടിയിൽ ഒരു ഉദ്യോഗസ്ഥന്റെ…

Read More

ട്രെയിനിലെ ജനറൽ കോച്ചിൽ സ്യൂട്ട് കേസ്, തുറന്നപ്പോൾ മൃതദേഹാവശിഷ്ടം; നിർണായക തെളിവായി പോളിത്തീൻ കവർ

ചെന്നൈ∙ ആഗ്രയിൽ ട്രെയിനിൽ ചുവന്ന സ്യൂട്ട്‌കേസിനുള്ളിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ചെന്നൈയിലെ വാടക വീട്ടിൽവച്ചാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. അവിടെ നിന്ന് യുവതിയുടെ മൃതദേഹവും പൊലീസ് കണ്ടെത്തി. ഓഗസ്റ്റ് 6-നാണ് ആഗ്ര റെയിൽവേ സ്റ്റേഷനിൽവച്ച് തമിഴ്നാട് എക്സ്പ്രസിലെ ജനറൽ കോച്ചിൽ നിന്ന് ഒരു ചുവന്ന സ്യൂട്ട്കേസ് കണ്ടെത്തിയത്. ബാഗിൽ നിന്ന് എന്തോ ദ്രാവകം പോലെ പുറത്തേയ്ക്ക് ഒലിക്കുന്നതു കണ്ടതോടെ റെയിൽവേ അധികൃതർ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ സ്യൂട്ട്കേസിൽ നിന്ന് അഴുകിയ…

Read More

‘മൂവാറ്റുപുഴയെ ജില്ലയാക്കുന്ന കാര്യം പരിഗണനയിൽ’; ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാർ കൊണ്ടുവരും, മുഖ്യമന്ത്രി

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഡീ ലിമിറ്റേഷൻ കമ്മീഷൻെ ഉടൻ തന്നെ സർക്കാർ നിയോഗിക്കുമെന്നും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം. കേരളത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെ, സംസ്ഥാനത്ത് പുതിയ മൂന്ന് ജില്ലകൾക്കായുള്ള ആവശ്യത്തിന് കൂടുതൽ പ്രതീക്ഷയേറുകയാണ്. മൂവാറ്റുപുഴക്കാരെ തനിക്ക് വളരെ ഇഷ്ട്ടമാണ്. എന്നാൽ മൂവാറ്റുപുഴ ഒരു ജില്ലയാകും എന്ന്…

Read More

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ മരിച്ച നിലയിൽ, 3 മാസം ഗർഭിണി; ഭർത്താവിനെതിരെ കുടുംബം

ന്യൂഡൽഹി ∙ പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസറായി ജോലി ചെയ്തിരുന്ന മൂന്ന് മാസം ഗർഭിണിയായ മുപ്പതുകാരിയെ ഡൽഹി ദ്വാരകയിലെ വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ക്രൂരമായ ഗാർഹിക പീഡനത്തെത്തുടർന്ന് ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബിഹാർ സ്വദേശിനിയായ നാസിയ ഖാനം ആണ് കൊല്ലപ്പെട്ടത്. 2026 ഏപ്രിൽ 11നായിരുന്നു നാസിയയും അജം അലി ഖാനും തമ്മിലുള്ള വിവാഹം നടന്നത്. നാസിയയുടെ പിതാവ് തോവാബ് ഖാൻ പൊലീസിൽ നൽകിയ പരാതി പ്രകാരം, വിവാഹത്തിനു തൊട്ടുപിന്നാലെ…

Read More

‘നിശബ്ദനായ കാവൽക്കാരൻ, യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ’; രാഹുൽ ഗാന്ധിയെ ബാറ്റ്മാനായി ചിത്രീകരിച്ച് പോസ്റ്ററുകൾ

ന്യൂഡൽഹി ∙ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയെ ബാറ്റ്മാൻ ആയി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ‘നിശബ്ദനായ കാവൽക്കാരൻ, ജാഗ്രതയുള്ള സംരക്ഷകൻ; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ’ എന്ന സന്ദേശമാണ് പോസ്റ്ററുകളിലുള്ളത്. സമൂഹമാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയെ സൂപ്പർഹീറോ കഥാപാത്രമായ ബാറ്റ്മാനുമായി ഉപമിച്ചുള്ള ട്രെൻഡുകൾക്ക് പിന്നാലെയാണ് പോസ്റ്ററുകൾ. ഈ മാസം ആദ്യം രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിലൂടെ യുവാക്കൾക്കായി ‘ആസ്ക് മീ എനിതിങ്’ എന്ന പേരിൽ…

Read More

അതിർത്തി തർ‌ക്കം പരിഹരിക്കാൻ‌ ഡോവൽ: സമാധാന ചർച്ചകൾക്ക് അജിത് ഡോവൽ ചൈനയിലേക്ക്

ന്യൂഡൽഹി ∙ ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലേക്ക്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തുക. സമാധാന ചർച്ചകൾ ചൊവ്വാഴ്ച നടക്കും. ഉഭയകക്ഷി ബന്ധങ്ങളുടെ സുഗമമായ മുന്നോട്ടുപോക്കിന് അതിർത്തിയിലെ സമാധാനം അനിവാര്യമാണെന്ന് ഇരുപക്ഷവും ആവർത്തിക്കുന്ന സാഹചര്യത്തിലാണ് നിർണായകമായ കൂടിക്കാഴ്ച. സെപ്റ്റംബർ 12,13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുൻപ് കൂടിക്കാഴ്ച നടക്കുന്നു എന്നതും ശ്രദ്ധേയമാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്…

Read More