Headlines

Webdesk

കോർപറേഷൻ പഴ്സനേൽ മാനേജർ: ഉത്തരക്കടലാസ് വ്യാജം?; കോടതി കയറി ഉദ്യോഗാർഥി

  ഇഷ്ടക്കാർക്കു ജോലി നൽകാൻ പിഎസ്‌സി ഏതറ്റംവരെയും പോകുമെന്നതിന്റെ തെളിവായി കയർ കോർപറേഷനിലെ പഴ്സനേൽ മാനേജർ നിയമനം. 2014ലാണ് ഈ നിയമനം പിഎസ്‌സിക്കു കീഴിലാക്കിയത്. സംസ്ഥാനതലത്തിൽ ഉണ്ടായിരുന്നത് ഒറ്റ ഒഴിവു മാത്രം. പരീക്ഷയ്ക്കും തുടർന്നു നടന്ന സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും പിന്നാലെ മതിയായ യോഗ്യതയില്ലെന്ന കാരണത്താൽ ഉദ്യോഗാർഥിയെ അഭിമുഖത്തിനു പരിഗണിച്ചില്ല. സംസ്ഥാനത്തു പഠിപ്പിക്കുന്നുപോലുമില്ലാത്ത വിഷയത്തിൽ സ്പെഷലൈസേഷൻ ഇല്ലെന്ന ന്യായമാണു പറഞ്ഞത്. ഹൈക്കോടതി ഇടപെടലിലൂടെ അഭിമുഖത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചു. സാധാരണനിലയിൽ തസ്തികയുടെ അടിസ്ഥാനത്തിൽ 3 അംഗങ്ങൾ വരെയാണ് അഭിമുഖ…

Read More

മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് ആരോപണം; മധ്യപ്രദേശില്‍ യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

  ഭോപ്പാല്‍: മധ്യപ്രദേശില്‍ മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് അരോപിച്ച് യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചെന്ന് പരാതി. മധ്യപ്രദേശിലെ റെയ്‌സന്‍ ജില്ലയിലാണ് യുവാക്കള്‍ക്ക് നേരെ ക്രൂര പീഡനമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ റെയ്‌സന്‍ പോലീസ് അറസ്റ്റ് ചെയ്തു.കാര്‍മോദിയ എന്ന സ്ഥലത്തെ ഒരു ഫാം ഹൗസിലെ മോട്ടോര്‍ പമ്പുകള്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പ്രദേശവാസികള്‍ ഇവരെ ക്രൂര പീഡനത്തിനിരയാക്കുന്നത്. ഫാമിലെ ഒരു പോസ്റ്റില്‍ കെട്ടിയിട്ട ശേഷം മോഷമക്കുറ്റം സമ്മതിക്കാനും കൂട്ടാളികള്‍ ആരൊക്കെയെന്ന് ചോദിച്ചുമായിരുന്നു ക്രൂരത. പിന്നാലെ…

Read More

22 കൊടുംവളവുകൾ; അനിയന്ത്രിതമായ തിരക്കിലോടി പൊന്മുടിയിലെ കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസ് സർവീസുകൾ

  തിരുവനന്തപുരം: പൊന്മുടി പാതയില്‍ ഭീതി ഉയര്‍ത്തി കെഎസ്ആര്‍ടിസി ‘പ്രിയദര്‍ശിനി’ ബസ് സര്‍വീസുകള്‍. 22 കൊടുംവളവുകളുള്ള പാതയില്‍ അനിയന്ത്രിതമായ തിരക്കും അമിതഭാരവുമാണ് വന്‍ സുരക്ഷാ ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസം ബ്രേക്ക് നഷ്ടപ്പെട്ട നെയ്യാറ്റിന്‍കര ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ്, ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.   അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. അമിതഭാരം കാരണം ഹെയര്‍പിന്‍ വളവുകളില്‍ നിയന്ത്രണം നഷ്ടമാകാന്‍ സാധ്യതയേറെയാണ്. അമിത തിരക്ക് നിയന്ത്രിക്കാനാകാതെ പൊലീസും…

Read More

അനസ്തേഷ്യക്ക് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവം: മെഡിക്കൽ ബോർഡ് രൂപീകരിച്ചു

  കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ, മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ പാനൽ ചികിത്സാ രേഖകൾ പരിശോധിക്കും. ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടേഴ്സിന് വീഴ്ച്ച സംഭവിച്ചതായി പ്രാഥമിക പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. ജനറൽ അനസ്‌തേഷ്യ നൽകിയത് മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്.ശസ്ത്രക്രിയ നടത്തേണ്ട മുറിവ് ദേവൻ ശൗര്യയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അനസ്‌തേഷ്യ നൽകിയപ്പോൾ…

Read More

ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ ക്രമക്കേട്; ചെലവുകളുടെ ബില്ലുകളോ രേഖകളോ ഹാജരാക്കിയില്ല; ഡോ. മുഹമ്മദ് അഷീലിനെതിരെ റിപ്പോർട്ട്

  കൊവിഡ് വ്യാപനം തടയാനുള്ള ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ ക്രമക്കേട്. ചെലവുകളുടെ പൂർണ്ണ ബില്ലുകളോ രേഖകളോ ഹാജരാക്കിയില്ലെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെതിരെ റിപ്പോർട്ട്. ധനകാര്യ വിഭാഗത്തിന്റെ പരിശോധന റിപ്പോർട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. സാമ്പത്തിക ഇടപാടുകൾ പ്രത്യേക ബാങ്ക് അക്കൗണ്ട് വഴിയല്ല നടത്തിയതെന്നും ധനകാര്യ വിഭാഗത്തിന്റെ പരിശോധന റിപ്പോർട്ട്.     ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടി വേണമെന്ന് റിപ്പോർട്ടിൽ ശുപാർശ. പദ്ധതി നടപ്പാക്കാൻ സാമൂഹ്യ…

Read More

‘KPCC അധ്യക്ഷനാകാൻ എനിക്ക് അവസരം നൽകണം; ജാതി നോക്കി അധ്യക്ഷനാക്കിയവരെ കൊണ്ട് ഗുണവുമുണ്ടായില്ല’; രാജ്മോഹൻ ഉണ്ണിത്താൻ

  കെപിസിസി അധ്യക്ഷനാകാൻ തനിക്ക് അവസരം നൽകണമെന്ന് ആവർത്തിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഇക്കാര്യം ദേശീയ, സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ ട്വന്റിഫോറിനോട് പറഞ്ഞു. ജാതി നോക്കി അധ്യക്ഷനാക്കിയവരെ കൊണ്ട് പാർട്ടിക്ക് ഒരു ഗുണവുമുണ്ടായില്ല. അടിമുടി പുനഃസംഘടനയില്ലെങ്കിൽ പാർട്ടി നശിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.1978 മുതലുള്ള തൻറെ പ്രവർത്തന പാരമ്പര‍്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്നും ജാതി സമവാക‍്യങ്ങൾ നോക്കി അധ‍്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ നേരത്തെയും ആവശ്യം ഉന്നയിച്ചിരുന്നു.     മുല്ലപ്പള്ളി രാമചന്ദ്രൻ,…

Read More

വിയറ്റ്‌നാം ബോട്ട് അപകടം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും

  വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും. രാത്രി പത്ത് മണിയോടെ മുംബൈയിൽ എത്തിക്കുന്ന മൃതദേഹം നോർക്കയുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് കൊണ്ടുവരും. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി തോമസ് എന്നിവർ ഉൾപ്പെടെ പതിനഞ്ച് ഇന്ത്യക്കാരാണ് അപകടത്തിൽ മരിച്ചത്.     ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹവും വഹിച്ചുള്ള വിമാനം ഇന്ന് വൈകിട്ട് 6 മണിക്ക് വിയറ്റ്നാമിൽ നിന്ന് പുറപ്പെടും. രാത്രി 9.35 ന് വിമാനം മുംബൈ വിമാനത്താവളത്തിൽ എത്തും. വിയറ്റ്നാം…

Read More

വകയിരുത്തിയ മുഴുവൻ തുകയും ലഭിച്ചില്ല; ശബരിമല മാസ്റ്റർപ്ലാനിൽ വാക്ക് പാലിക്കാതെ LDF സർക്കാർ

  ശബരിമല മാസ്റ്റർപ്ലാനിൽ വാക്ക് പാലിക്കാതെ എൽഡിഎഫ് സർക്കാർ. വകയിരുത്തിയ മുഴുവൻ തുകയും ശബരിമലയ്ക്ക് ലഭിച്ചില്ല. മാസ്റ്റർപ്ലാനിന് വകയിരുത്തിയത് 275 കോടിയാണ്. 85.45 കോടിമാത്രമാണ് ലഭിച്ചത്. ഇതിൽ 85.39 കോടിയും ചിലവഴിച്ചു. ശബരിമല ഹൈപവർ കമ്മിറ്റിയുടെ രേഖകൾ ട്വന്റിഫോറിന് ലഭിച്ചു. 2016-2017 വര്‍ഷങ്ങളിലാണ് 275 കോടി രൂപ വകയിരുത്തിയിരുന്നത്.     റോഡുകള്‍ മുതല്‍ എല്ലാ സംവിധാനങ്ങളും സജ്ജീകരിക്കുന്നതിനായാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്. അയ്യപ്പ സംഗമത്തില്‍ ഉള്‍പ്പെടെ മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ചയായിരുന്നു. മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ചെങ്കിലും അനുവദിച്ച തുക…

Read More

ക്യാമറ ഉപകരണങ്ങളുടെ വാടക കുടിശിക; നടൻ ആര്യയ്ക്ക്എതിരെ കേസ്

  ചെന്നൈ ∙ മലയാള സിനിമയായ ‘അനന്തൻകാടി’ന്റെ ചിത്രീകരണത്തിനു വേണ്ടി, ഉയർന്ന നിലവാരമുള്ള ക്യാമറ ഉപകരണങ്ങൾ വാടകയ്ക്കെടുത്തതിൽ മുഴുവൻ തുകയും നൽകിയില്ലെന്ന പരാതിയെ തുടർന്നു സിനിമയിലെ നായകൻ ആര്യയ്ക്കും നിർമാതാവ് എസ്.വിനോദ് കുമാറിനുമെതിരെ ഹൈദരാബാദ് ജൂബിലി ഹിൽസ് പൊലീസ് കേസെടുത്തു. മുരളി ഗോപി രചിച്ച ചിത്രം കഴിഞ്ഞ 25നാണ് തിയറ്ററിലെത്തിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘താഹെർ സിനി ടെക്’ എന്ന സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് പരാതിക്കാരൻ. 2025 ഫെബ്രുവരിയിലായിരുന്നു സ്ഥാപനവുമായി കരാറിലേർപ്പെട്ടത്.കുടിശിക ഉൾപ്പെടെ വാടക മുഴുവൻ നൽകാമെന്നു നിർമാണ…

Read More

ഒടുവില്‍ പൂട്ട്; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

  കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിന് തിരിച്ചടി. യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ റൂറല്‍ സൈബര്‍ പൊലീസാണ് തൊപ്പിക്കെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്.   നിഹാദിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്താണ് പൊലീസ് റിപ്പോര്‍ട്ട്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എറണാകുളം സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.   ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്‌സോ…

Read More