കാബൂളിൽ പാക് വിരുദ്ധ പ്രക്ഷോഭവുമായി ജനക്കൂട്ടം; വെടിയുതിർത്ത് താലിബാൻ

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പാക്കിസ്ഥാനെതിരെ പ്രതിഷേധ റാലി. കാബൂളിലെ സെറീന ഹോട്ടലിന് മുന്നിലാണ് നിരവധി പേർ മുദ്രവാക്യം വിളികളുമായി തടിച്ചുകൂടിയത്. അഫ്ഗാൻ സന്ദർശനത്തിനെത്തിയ പാക് ചാരസംഘടനയുടെ മേധാവി താമസിക്കുന്ന ഹോട്ടലാണിത്. പാക്കിസ്ഥാൻ അഫ്ഗാൻ വിട്ടുപോകുക എന്ന മുദ്രവാക്യമുയർത്തിയായിരുന്നു പ്രതിഷേധം

സ്ത്രീകളടക്കമുള്ള ആളുകളാണ് പാക് എംബസിക്ക് മുന്നിൽ പ്രതിഷേധിച്ചത്. പഞ്ച്ഷീറിൽ പ്രതിരോധ സേനക്കെതിരായ യുദ്ധത്തിൽ താലിബാനെ പാക്കിസ്ഥാൻ സഹായിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധം നടന്നത്

പ്രതിഷേധക്കാർക്ക് നേരെ താലിബാൻ വെടിയുതിർത്തു. ആക്രമണത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.