യുക്രൈനിൽ ബോംബാക്രമണം നടത്തുന്നുവെന്ന വാർത്തകൾ വ്യാജമെന്ന് പുടിൻ

 

യുക്രൈൻ നഗരങ്ങളിൽ ബോംബാക്രമണം നടത്തുന്നുവെന്ന വാർത്തകൾ നിഷേധിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ ഇത് പറഞ്ഞത്. കീവിലും മറ്റ് നഗരങ്ങളിലും വ്യോമാക്രമണം നടക്കുന്നുവെന്ന റിപ്പോർട്ടുകൾ വ്യാജ പ്രാചരണങ്ങൾ മാത്രമാണെന്ന് പുടിൻ പറഞ്ഞു

റഷ്യയുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ യുക്രൈനുമായി ചർച്ചകൾ സാധ്യമാകൂ. യുക്രൈനുമായും അവിടെ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുമായും റഷ്യ തയ്യാറാണ്. എന്നാൽ റഷ്യൻ ആവശ്യങ്ങളും അംഗീകരിക്കപ്പെടുമെന്ന വ്യവസ്ഥയുണ്ടായിരിക്കണം

യുക്രൈൻ നിക്ഷ്പക്ഷമായും ആണവരഹിതമായും നിലകൊള്ളുക, നാസി ആഭിമുഖ്യം ഒഴിവാക്കുക, ക്രിമിയയെ റഷ്യയുടെ ഭാഗമായി അംഗീകരിക്കുക, കിഴക്കൻ യുക്രൈനിലെ വിഘടനവാദികളുടെ അധീനതയിലുള്ള പ്രദേശങ്ങളുടെ പരമാധികാരം അംഗീകരിക്കുക തുടങ്ങിയവയാണ് റഷ്യയുടെ വ്യവസ്ഥകൾ