കല്യാണ വീട്ടിലെ ബോംബേറ്: ഏച്ചൂർ സംഘം എത്തിയത് മൂന്നു ബോംബുകളുമായി

കല്യാണ സ്ഥലത്തെ ബോംബേറിൽ ഒരു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വ്യക്തമായ ആസൂത്രണത്തോടെയാണ് ബോംബെറിഞ്ഞ ഏച്ചൂർ സംഘം വിവാഹ വീട്ടിൽ എത്തിയതെന്ന് പോലീസ് കണ്ടെത്തൽ.

മൂന്ന് ബോംബുകളാണ് ഇവർ കൈയിൽ കരുതിയിരുന്നത്. ഇതു മൂന്നും തോട്ടട സംഘത്തിനു നേരെ എറിഞ്ഞതായി പോലീസ് പറഞ്ഞു. ഒരു ബോംബ് പൊട്ടുകയും ഒന്നു പൊട്ടാതെ നിലത്തു വീഴുകയും ചെയ്തു. മറ്റൊന്ന് ഇവരുടെ കൂട്ടത്തിൽ തന്നെയുള്ള ജിഷ്ണുവിന്‍റെ തലയിൽ തട്ടിപൊട്ടുകയായിരുന്നു.

ഇതിനു വിവാഹദിവസം തിരിച്ചടിയുണ്ടായാൽ ബോംബെറിഞ്ഞ് എതിരാളികളെ അപായപെടുത്തനാണ് സംഘം ആസൂത്രണം ചെയ്തെന്നാണ് പോലീസ് നിഗമനം. മൂന്നു ബോംബുകളും പ്രതികൾ തന്നെയാണ് ഉണ്ടാക്കിയതെന്നാണ് പ്രതികളുടെ മൊഴികളിൽനിന്നുള്ള സൂചന.

കല്യാണ വീട്ടിലേക്കു കയറാൻ സമ്മതിക്കാത്തതിന്‍റെ പിന്നാലെയാണ് സംഘർഷമുണ്ടായതെന്നും ബോംബെറിഞ്ഞതെന്നുമാണ് പോലീസ് പറയുന്നത്. കൂടുതൽ പേർ ഇതിൽ ഉൾപെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.