Headlines

15 വർഷം കഴിഞ്ഞ വാഹനങ്ങൾ നശിപ്പിക്കും; നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: എട്ട് വർഷത്തിലധികം പഴക്കമുളള വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്‌സ്’ ഏർപ്പെടുത്തുന്നതിന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി. വായുമലിനീകരണത്തിന് കാരണമാകുന്ന കാലപ്പഴക്കം ചെന്ന, വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുകയെന്നതാണ് ഗ്രീൻ ടാക്സിലൂടെ ലക്ഷ്യമിടുന്നത്. റോഡ് ടാക്‌സിന്റെ പത്ത് മുതൽ 25 ശതമാനം വരെ തുകയാവും ഗ്രീൻ ടാക്‌സായി ഈടാക്കുക. ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് വാഹനം എട്ട് വർഷത്തിലധികം പഴക്കമുളളതാണെന്ന് കണ്ടെത്തിയാൽ നികുതി ഈടാക്കും. ഉയർന്ന വായുമലിനീകരണമുളള സ്ഥലങ്ങളിൽ റീ രജിസ്റ്റർ ചെയ്യുന്ന…

Read More

ഡല്‍ഹി സംഘര്‍ഷം; ക്രമസമാധാന പാലനത്തിനായ് കേന്ദ്രആഭ്യന്തര മന്ത്രാലയം ഇടപെടുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷം, ക്രമസമാധാന പാലനത്തിനായ് കേന്ദ്രആഭ്യന്തര മന്ത്രാലയം ഇടപെടുന്നു, തീവ്രവാദ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. ഡല്‍ഹി നഗരത്തിലും പരസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിച്ചു. കര്‍ഷകര്‍ കൂടുതലായി തമ്പടിച്ചിരിക്കുന്ന സിംഘു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൗക്ക്, നഗ്ലോയ് എന്നി അതിര്‍ത്തി പ്രദേശത്തും ഇന്‍ര്‍നെറ്റ് സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഗതാഗത മാര്‍ഗങ്ങള്‍ അടയ്ക്കുകയും ചെയ്തു. കര്‍ഷകരല്ലാത്ത പ്രതിഷേക്കാര്‍ കൂടുതലായി ഡല്‍ഹി നഗരത്തിലേക്ക് എത്തുന്നത് തടയുന്നതിനാണ് ഈ നടപടികള്‍. മാത്രമല്ല, മൊബൈല്‍ വഴിയുള്ള സന്ദേശ കൈമാറ്റം…

Read More

ഡല്‍ഹിയില്‍ പലയിടത്തും ഇന്റര്‍നെറ്റ്‌ ബന്ധം വിച്ഛേദിച്ച്‌ പൊലീസ്‌

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം അക്രമസക്തമായതോടെ ഡല്‍ഹിയില്‍ നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സംഘര്‍ഷം നിയന്ത്രിക്കാന്‍ നഗരത്തില്‍ പലയിടത്തും ഇന്റര്‍നെറ്റ്‌ ബന്ധം പൊലീസ്‌ വിച്ഛേദിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ്‌ ഇന്റര്‍നെറ്റ്‌ താല്‍ക്കാലികമായി വിച്ഛേദിച്ചത്‌. ഡല്‍ഹി നഗരത്തിന്‌ പുറത്ത്‌ സിംഘു, ഗാസിപ്പൂര്‍, തിക്രി, മുകര്‍ബ ചൗക്ക്‌ എന്നിവിടങ്ങളിലും ഇന്റര്‍നെറ്റിന്‌ നിയന്ത്രണം ത്തിയിട്ടുണ്ട്. ഇന്ന്‌ അര്‍ധരാത്രിവരെയാണ്‌ ഇന്റര്‍നെറ്റിന്‌ നിയന്ത്രണമുളളത്‌. സംഘര്‍ഷത്തെത്തുടര്‍ന്ന്‌ ഡല്‍ഹി മെട്രോയുടെ വിവിധ സ്റ്റേഷനുകളും അടച്ചു. ഡല്‍ഹി മെട്രോ ഗ്രേ ലൈനിലെ എല്ലാ സ്റ്റേഷനുകളുടെയും പ്രവേശനങ്ങള്‍ കവാടങ്ങള്‍ അടച്ചിട്ടതായി ഡല്‍ഹി…

Read More

കർഷക മാർച്ചിൽ വൻ സംഘർഷം; തെരുവുയുദ്ധം

ന്യൂഡൽഹി: ഡൽഹിയിൽ കർഷക മാർച്ചിൽ വൻ സംഘർഷം. കർഷകർക്ക് നേരെ ലാത്തി വീശിയ പോലീസിനെ അതേ രീതിയിൽ കർഷകരും തിരിച്ച് നേരിട്ടതോടെ വൻ സംഘർഷത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്. കർഷകർ ട്രാക്ടറുമായി പോലീസിന് നേരെ ഓടിച്ചെത്തുന്ന കാഴ്ചയാണ് ഡൽഹിയിൽ. കർഷകർ ട്രാക്ടറുമായി പോലീസിന് നേരെ ഓടിയെത്തി. നിരവധി കർഷകരാണ് പോലീസിന് നേരെ ഓടിച്ചെത്തുന്നത്.

Read More

കർഷകൻ വെടിയേറ്റു മരിച്ചു; മൃതദേഹം പോലീസ് കൊണ്ട് പോയി: യുദ്ധക്കളമായി ഡൽഹി

ന്യൂഡൽഹി: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ അവകാശ പോരാട്ട മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ വൻ സംഘർഷം ഇവിടെ പോലീസ് വെടിവയ്പ്പിൽ ഒരു കർഷകൻ മരിച്ചതായി സമരക്കാർ പറയുന്നു. മൃതദേഹം പോലീസ് കൊണ്ട് പോയെന്നും അവർ ആരോപിക്കുന്നു. പലയിടത്തും മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷം ആരംഭിച്ചത്. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാൻ സുരക്ഷയൊരുക്കിയെങ്കിലും കർഷകർ അവ മറികടന്നു ഡൽഹി നഗരത്തിലേക്കു പ്രവേശിച്ചു. ബാരിക്കേഡ് മറികടക്കാൻ കർഷകർ…

Read More

ഡല്‍ഹിയെ പ്രകമ്പനം കൊള്ളിച്ച്‌ കർഷകരുടെ ട്രാക്ടർ റാലി; ഗാസിപൂരിൽ കർഷകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു

കാർഷിക നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി ഡൽഹിയിൽ പ്രവേശിച്ചു. ആയിരക്കണക്കിന് ട്രാക്ടറുകളിലായാണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്. പോലീസ് ബാരിക്കേഡുകൾ മാറ്റിയാണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്. ബാരിക്കേഡുകൾ ഇവർ ട്രാക്ടറുകൾ ഉപയോഗിച്ച് തള്ളിമാറ്റി. ഡൽഹി നഗരത്തിലേക്കുള്ള റോഡുകളെല്ലാം പോലീസ് നേരത്തെ അടച്ചിരുന്നു. ട്രാക്ടറുകൾക്കൊപ്പം ആയിരക്കണക്കിനാളുകൾ കാൽനടയായി ട്രാക്ടർ റാലിയെ അനുഗമിക്കുന്നുണ്ട്. ഗാസിപ്പൂരിൽ ഭാരതീയ കിസാൻ യൂനിയന്റെ നേതൃത്വത്തിലുള്ള കർഷകർക്ക് നേരെയാണ് കണ്ണീർവാതകം പ്രയോഗിച്ചത്. കർഷകർ ഡൽഹിയിലേക്ക് മാർച്ച് തുടങ്ങിയപ്പോഴായിരുന്നുവിത്. രാവിലെ 12 മണിയോടെ…

Read More

രാജ്യം റിപബ്ലിക് ദിനം ആഘോഷിക്കുന്നു; ശക്തിയും തനിമയും വിളിച്ചോതി സൈനിക പരേഡ്

രാജ്യം 72ാം റിപബ്ലിക് ദിനം ആഘോഷിക്കുന്നു. യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികർക്ക് ആദരമർപ്പിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സൈനിക മേധാവിമാർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. വിശിഷ്ടാതിഥി ഇല്ലാതെയാണ് ഇത്തവണ റിപബ്ലിക് ദിനം ആഘോഷിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പരേഡ് കാണാനുള്ള കാണികളുടെ എണ്ണവും കുറച്ചിരുന്നു. സൈനിക കരുത്ത് തെളിയിക്കുന്നതായിരുന്നു രാജ്പഥിൽ നടന്ന സൈനിക പരേഡ്. ടാങ്ക് 90 ഭീഷ്മ, പിനാക മൾട്ടി ലോഞ്ചർ റോക്കറ്റ് സിസ്റ്റം, ഷിൽക വെപൺ സിസ്റ്റം, രുദ്ര, ദ്രുവ് ഹെലികോപ്റ്ററുകൾ, ബ്രഹ്മോസ് മിസൈൽ എന്നിവ…

Read More

കർഷകരുടെ ട്രാക്ടർ റാലി പോലീസ് ബാരിക്കേഡ് മറികടന്ന് ഡൽഹിയിലേക്ക് പ്രവേശിച്ചു

പോലീസ് ബാരിക്കേഡ് മറികടന്ന് കർഷകരുടെ ട്രാക്ടർ റാലി സിംഘുവിൽ നിന്ന് ഡൽഹിയിലേക്ക് പ്രവേശിച്ചു. സിംഘുവിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കിയാണ് കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ചത്. ഹരിയാന അതിർത്തിയായ തിക്രിയിലും കർഷകർ ബാരിക്കേഡുകൾ മറികടന്നു. കർഷകരെ പിന്തിരിപ്പിക്കാനുള്ള പോലീസ് ശ്രമം പരാജയപ്പെട്ടു ഡൽഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിൽ ഒരേ സമയമാണ് റാലി നടക്കുന്നത്. രണ്ട് ലക്ഷത്തിലധികം ട്രാക്ടറുകൾ റാലിയിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. സിംഘു, തിക്രി, ഗാസിപൂർ, ചില്ല ബോർഡർ, മേവാത്, ഷാജഹാൻപൂർ എന്നിവിടങ്ങളിൽ നിന്നാണ് ട്രാക്ടർ പരേഡ് ആരംഭിക്കുന്നത്….

Read More

രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു; ഏവർക്കും മെട്രോ മലയാളം വെബ് പോർട്ടലിൻ്റെ റിപ്പബ്ലിക്ക് ദിനാശംസകൾ

രാജ്യം ഇന്ന് എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി നിയന്ത്രിതമായ രീതിയിലാണ് രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ്. കഴിഞ്ഞവര്‍ഷം ഒന്നരലക്ഷത്തോളം സന്ദര്‍ശകരാണ് പരേഡ് കാണാനെത്തിയതെങ്കില്‍ ഇത്തവണ അത് 25,000 ആയി ചുരുക്കി. മാര്‍ച്ച് ചെയ്യുന്ന കണ്ടിജെന്റുകളുടെ എണ്ണം സാമൂഹിക അകലം കണക്കിലെടുത്ത് 144ല്‍ നിന്ന് 96 ആയും കുറച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ചെങ്കോട്ടവരെ മാര്‍ച്ച് ചെയ്തിരുന്ന പരേഡ് ഇക്കുറി നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും. കേന്ദ്രഭരണപ്രദേശമായ ലഡാക്ക് ആദ്യമായി പങ്കെടുക്കുന്നതാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രത്യേകതകളിലൊന്ന്….

Read More

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: എസ്പിബിക്ക് പത്മവിഭൂഷണ്‍, കെ എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍, കൈതപ്രത്തിന് പത്മശ്രീ

ന്യൂഡല്‍ഹി: 2021ലെ പത്മ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ് പ്രഖ്യാപിച്ചു. മുന്‍ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദര്‍ശന്‍ റാവു, ബി.ബി.ലാല്‍, ബിഎം ഹെഗ്‌ഡേ എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെ.എസ്.ചിത്ര, മുന്‍സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രധാനമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം…

Read More