Headlines

കടലില്‍ മല്‍സ്യതൊഴിലാളികള്‍ക്ക് രക്ഷകരായി ഇനി മുതല്‍ പ്രത്യാശയും കാരുണ്യയും എത്തും

കൊച്ചി: മല്‍സ്യ ബന്ധനത്തിനിടെ ഉണ്ടാവുന്ന അപകടങ്ങളില്‍ മല്‍സ്യതൊഴിലാളികള്‍ക്ക് രക്ഷകരായി ഇനി അത്യാധുനിക മറൈന്‍ ആംബുലന്‍സ് ‘പ്രത്യാശ , കാരുണ്യ ‘ എന്നിവയും.അതിവേഗത്തില്‍ അടിയന്തര രക്ഷ പ്രവര്‍ത്തനം നടത്താന്‍ സഹായകമാവുന്ന മറൈന്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ആദ്യ അത്യാധുനിക മറൈന്‍ ആംബുലന്‍സ് ‘പ്രതീക്ഷ’യുടെ പ്രവര്‍ത്തന ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നിര്‍വഹിച്ചിരുന്നു. കേരള തീരത്തെ മൂന്ന് മേഖലകള്‍ ആയ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും മറൈന്‍ ആംബുലന്‍സിന്റെ…

Read More

കര്‍ഷക പ്രക്ഷോഭത്തിനു പിന്തുണ; ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരമെന്ന് അന്നാ ഹസാരെ

ന്യൂഡല്‍ഹി: കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരഹാര സമരം ആരംഭിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അന്നാ ഹസാരെ. ഇതിന്റെ ഭാഗമായി ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള തന്റെ നിര്‍ദേശങ്ങള്‍ കേന്ദ്രം തള്ളിയതിനാലാണ് പ്രത്യക്ഷ സമരത്തിനിറങ്ങുന്നതെന്ന് ഹസാരെ പറഞ്ഞു. മൂന്നുമാസത്തിനുള്ളില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷിമന്ത്രിക്കും അഞ്ചുതവണ കത്തെഴുതിയിരുന്നു. എന്നിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം തയാറായില്ല. അതിനാല്‍, ജനുവരി 30 മുതല്‍ റലേഗന്‍ സിദ്ധിയിലെ…

Read More

ജയിൽ മോചിതയായ ശശികലയെ പിന്തുണച്ച് പനീർശെൽവത്തിന്റെ മകൻ; വിശദീകരണം ചോദിച്ച് എടപ്പാടി വിഭാഗം

ശശികലയുടെ ജയിൽ മോചനം അണ്ണാ ഡിഎംകെയിൽ ആഭ്യന്തര കലഹം രൂക്ഷമാക്കി. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശശികലക്ക് പിന്തുണയുമായി ഒ പനീർശെൽവത്തിന്റെ മകൻ പരസ്യമായി രംഗത്ത് എത്തിയതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം. ശശികലക്ക് ഉടൻ തമിഴ്‌നാട്ടിലേക്ക് മടങ്ങാൻ സാധിക്കട്ടെയെന്നും അവരുടെ നല്ല ആരോഗ്യത്തിനായി പ്രാർഥിക്കുന്നുവെന്നും ആയിരുന്നു പനീർശെൽവത്തിന്റെ മകൻ ജയപ്രദീപ് പറഞ്ഞത്. എന്നാൽ ഇത് എടപ്പാടി പളനിസ്വാമി വിഭാഗത്തിന്റെ അതൃപ്തി ക്ഷണിച്ചുവരുത്തുകയും ചെയ്തു ശശികലയെ അനുകൂലിച്ച് പോസ്റ്റർ പതിച്ച നേതാവിനെ കഴിഞ്ഞ ദിവസം എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നാലെയാണ്…

Read More

പ്രതികാര നടപടി തുടർന്ന് കേന്ദ്രം; പഞ്ചാബിലെ ഭക്ഷ്യ ഗോഡൗണുകളിൽ സിബിഐയെ ഉപയോഗിച്ച് റെയ്ഡ് നടത്തുന്നു

കാർഷിക നിയമഭേദഗതിക്കെതിരെ പഞ്ചാബിൽ നിന്നടക്കമുള്ള കർഷകർ സമരം ശക്തമാക്കുന്നതിനിടെ പ്രതികാര നടപടികളുമായി കേന്ദ്രസർക്കാർ. പഞ്ചാബിലെ ഭക്ഷ്യ ഗോഡൗണുകളിൽ സിബിഐയെ ഉപയോഗിച്ച് റെയ്ഡ് നടത്തുകയാണ് കേന്ദ്രം. പഞ്ചാബിലെ പ്രധാന നാൽപത് ഗോഡൗണുകളിലാണ് റെയ്ഡ് ഇന്നലെ രാത്രി മുതലലാണ് സിബിഐയുടെ റെയ്ഡ് ആരംഭിച്ചത്. അർധ സൈനിക വിഭാഗവും ഇവർക്ക് സഹായവുമായി ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്നവരിലേറെയും. റിപബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് കർഷകരും…

Read More

24 മണിക്കൂറിനിടെ 18,885 പേർക്ക് കൂടി കൊവിഡ്; 163 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,885 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,07,20,048 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തേക്കാൾ ഏഴായിരത്തിലധികം കേസുകളാണ് ഇന്നലെ വർധിച്ചത്. 20,746 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനകം 1,03,94,352 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1,71,686 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം 163 പേർ കൂടി മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 1,54,010 ആയി ഉയർന്നു ഇതുവരെ 29,28,053 പേർ കൊവിഡ് വാക്‌സിന്റെ ആദ്യ…

Read More

സമരവേദി ഒഴിപ്പിക്കാനുള്ള നടപടിക്കെതിരെ കർഷകനേതാവ് രാകേഷ് ടിക്കായത്ത് സുപ്രീം കോടതിയിലേക്ക്

കാർഷിക നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ തമ്പടിച്ചിരിക്കുന്ന സ്ഥലം ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് സുപ്രീം കോടതിയെ സമീപിക്കും. അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെടും കർഷകർ സമരവേദി ഒഴിയണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് നൽകിയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ജില്ലാ മജിസ്‌ട്രേറ്റും ഉന്നത പോലീസുദ്യോഗസ്ഥരും സമര പന്തലിലെത്തി രാകേഷ് ടിക്കായത്തുമായി സംസാരിക്കുകയും ചെയ്തു. രാത്രി പതിനൊന്ന് മണിക്ക് മുമ്പ് സമരവേദി ഒഴിയാനായിരുന്നു നിർദേശം. ഇതിന് പിന്നാലെ വിവിധ മേഖലകളിൽ നിന്നുള്ള കർഷകർ സമരവേദിയിലേക്ക് എത്തുകയും…

Read More

ബീഹാറില്‍ ഒവൈസിയുടെ പാർട്ടിയിലെ എംഎൽഎമാർ ജെഡിയുവിൽ ചേർന്നേക്കുമെന്ന് സൂചന

അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയുടെ ബീഹാറിലെ അഞ്ച് എംഎൽഎമാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. എംഎൽഎമാർ ജെഡിയുവിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ഇതോടെ പ്രചരിക്കുകയാണ് എഐഎംഐഎമ്മിന്റെ സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ അക്തറുൽ ഇമാന്റെ നേതൃത്വത്തിലായിരുന്നു എംഎൽഎമാർ നിതീഷിനെ കണ്ടത്. ജെഡിയു നേതാവും മന്ത്രിയുമായ വിജയ് ചൗധരിയും ഇവർക്കൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ബിജെപി ബന്ധം ഉപേക്ഷിച്ചാൽ നിതീഷുമായി കൈകോർക്കാൻ ഒവൈസി സന്നദ്ധനാണെന്ന് എഐഎംഐഎം നേതാവ് ആദിൽ ഹസൻ പിന്നീസ് പ്രതികരിച്ചു….

Read More

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും; രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിക്കും

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സമ്മേളനം പ്രതിപക്ഷ ബഹളത്തിൽ മുങ്ങുമെന്ന് ഉറപ്പാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. ശിരോമണി അകാലിദളം പ്രസംഗം ബഹിഷ്‌കരിക്കും. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പാർലമെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം പറയുന്നു. രണ്ട് മാസത്തിലധികം നീണ്ടുനിൽക്കുന്ന സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. കർഷക സമരത്തെ അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കേന്ദ്രസർക്കാരിന്റെ കിരാത ശ്രമങ്ങളെ കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്ന്…

Read More

കർഷകർക്ക് പിന്തുണ നൽകി പോസ്റ്റ്: തരൂരിനും സർദേശായിയുമടക്കം എട്ട് പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്

കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് ശശി തരൂർ എംപി, മുതിർന്ന മാധ്യമ പ്രവർത്തകൻ രജ്ദീപ് സർദേശായി തുടങ്ങിയവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. കാരവൻ മാഗസിനിലെ വിനോദ് കെ ജോസിനും റിപ്പോർട്ടമാർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. 153(എ), 153(ബി), 124(എ), 120 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, മതസ്പർധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. നോയ്ഡ പോലീസാണ് എട്ട് പേർക്കെതിരെ കേസെടുത്തത്. കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് വിനോദ് കെ…

Read More

കർഷക വീര്യത്തിന് മുന്നിൽ ഭരണകൂടം തലകുനിച്ചു; ഗാസിപൂരിൽ നിന്ന് ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി

ഡൽഹി ഗാസിപൂരിൽ നിന്ന് കർഷകരെ ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ജില്ലാ ഭരണകൂടം തത്കാലം പിൻവാങ്ങി. രാത്രി തന്നെ ഒഴിയണമെന്ന അന്ത്യശാസനം തള്ളിയ കർഷകർ സംഘടിച്ചെത്തിയതോടെയാണ് ജില്ലാ ഭരണകൂടം ഒഴിപ്പിക്കൽ നടപടിയിൽ നിന്ന് പിൻവാങ്ങിയത് സമരസ്ഥലത്ത് നിന്ന് കേന്ദ്രസേനയും പോലീസും മടങ്ങിയതോടെയാണ് രാത്രി വൈകിയുള്ള സംഘർഷത്തിന് അവസാനമായത്. പോലീസ് നടപടി രാത്രിയുണ്ടാകില്ലെന്ന് നേരത്തെ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചിരുന്നു. എന്നിട്ടും പോലീസ് സ്ഥലത്ത് തുടർന്നാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ രാത്രി പോലീസ് നടപടി വന്നാൽ…

Read More