ഇടുക്കിയിൽ വീട്ടമ്മയെ കയറി പിടിച്ച കേസിൽ എസ് ഐ അറസ്റ്റിൽ

  ഇടുക്കി കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപ്പിടിച്ച എസ് ഐ അറസ്റ്റിൽ. സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാലാണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന അപ്പാർട്ട്‌മെന്റിന് സമീപത്ത് താമസിക്കുന്ന വീട്ടമ്മക്ക് നേരെയായിരുന്നു അതിക്രമം ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടമ്മ ഉടനെ കരിങ്കുന്നം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഇതേ തുടർന്നാണ് ബജിത് ലാലിനെ അറസ്റ്റ് ചെയ്തത്.

Read More

പ്രതിശ്രുത വരനുമായി വഴക്കിട്ടു; കഴുത്തിൽ കുരുക്കിട്ട ചിത്രങ്ങൾ അയച്ചു കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തു

ഗൾഫിൽ ജോലി ചെയ്യുന്ന പ്രതിശ്രുത വരനുമായി ഫോൺ സംസാരത്തിനിടെ പിണങ്ങിയ യുവതി ആത്മഹത്യ ചെയ്തു. കൊല്ലം ഓച്ചിറ പായക്കുഴി സ്വദേശിനി സുമയ്യ(18)യാണ് മരിച്ചത്. കഴുത്തിൽ കുരുക്കിട്ട ദൃശ്യങ്ങൾ യുവാവിന് അയച്ചുകൊടുത്ത ശേഷമാണ് ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ തൂങ്ങിമരിച്ചത് യുവതി അയച്ച ചിത്രങ്ങൾ കണ്ടതോടെ യുവാവ് വീട്ടുകാരെ വിവരം അറിയിച്ചു. ഇവർ വന്നുനോക്കുമ്പോഴേക്കും സുമയ്യ മരിച്ചിരുന്നു. മൂന്ന് മാസം മുമ്പാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

Read More

ശബരിമലയിലെ നിയന്ത്രണങ്ങൾ: സർക്കാരിനെതിരെ പന്തളം കൊട്ടാരം

ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ എതിർത്ത് പന്തളം കൊട്ടാരം. പരമ്പരാഗത രീതിയിലുള്ള ആചാരങ്ങൾ മുടക്കുന്നത് സർക്കാരിന് ശബരിമലയോടുള്ള അവഗണന കൊണ്ടാണെന്ന് ഇവർ വിമർശിച്ചു. കാനന പാതയിലൂടെയുള്ള യാത്ര, നെയ്യ് അഭിഷേകം, സന്നിധാനത്ത് വിരിവെക്കാനുള്ള അനുവാദം, പമ്പയിലെ ചടങ്ങുകൾ തുടങ്ങി നടന്നുപോന്നിരുന്ന ആചാരങ്ങൾക്കെല്ലാം ഇത്തവണ അനുമതി നൽകണമെന്ന് പന്തളം കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേത് പോലെ തന്നെയാണ് ഇത്തവണയും മകരവിളക്ക് തീർഥാടനം. തിരുവാഭരണ ദർശനത്തിന് പന്തളത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലും അന്നദാനം നടത്തുന്നതിനും അന്തിമ തീരുമാനമായിട്ടില്ല. തീർഥാടന കാലത്ത്…

Read More

കോട്ടയം എസ് പിയുടെ വാഹനത്തിൽ അടിച്ചിട്ട് ഓടിയ യുവാവ് മരിച്ച സംഭവം; പോലീസിനെതിരെ കുടുംബം

കോട്ടയം കുമരകത്ത് ജില്ലാ പോലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ചിട്ട് ഓടിയ യുവാവ്  മരിച്ച സംഭവത്തിൽ പോലീസിനെതിരെ യുവാവിന്റെ കുടുംബം. വെച്ചൂർ സ്വദേശിയായ ജിജോയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ജിജോയെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. എന്നാൽ മദ്യലഹരിയിൽ വലിയ മതിൽ ചാടിക്കടക്കുന്നതിനിടെ കാനയിൽ വീണതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. ശ്വസനനാളത്തിൽ ചെളി കയറിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മാതാപിതാക്കളുടെ പരാതിയിൽ കുമരകം പോലീസ് കേസെടുത്തു. കുമരകത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വെച്ചൂർ അച്ചിനകം സ്വജേശി ജിജോ ആന്റണി…

Read More

കോട്ടയം എരുമേലിയിൽ പൊട്ടൽ; ആളുകൾ ഓടിമാറിയതിനാൽ വൻ ദുരന്തമൊഴിവായി

ശക്തമായ മഴ തുടരുന്നതിനിടെ കോട്ടയം എരുമേലിയിൽ ഉരുൾപൊട്ടൽ. ഇന്നലെ രാത്രിയാണ് എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്താണ് ഉരുൾപൊട്ടിയത്. അപകടത്തിൽ രണ്ട് വീടുകൾ തകർന്നു. ഈ വീടുകളിലുണ്ടായിരുന്നവരെ ഏഴ് പേരെ സാഹസികമായി രക്ഷപ്പെടുത്തി. പനന്തോട്ടം ജോസ്, തെന്നിപ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്റെ പ്രായമായ ചിന്നമ്മക്ക് പരുക്കേറ്റു. ജോസിന്റെ വീട്ടിലുണ്ടായിരുന്ന ഓട്ടോ റിക്ഷയും ബൈക്കും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. 13 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. അപകടമറിഞ്ഞ് ആളുകൾ ഓടിമാറിയത് വലിയ ദുരന്തം ഒഴിവായി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ്…

Read More

ഇന്ധനവില വർധന: നിയമസഭയിലേക്ക് സൈക്കിളിലെത്തി പ്രതിപക്ഷ പ്രതിഷേധം

ഇന്ധനവില വർധനവിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കൾ. നിയമസഭയിലേക്ക് സൈക്കിളിലെത്തിയാണ് പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് എംഎൽഎമാർ സൈക്കിളിൽ എത്തിയത്. കേന്ദ്രം ഇന്ധനനികുതി കുറച്ചതു പോലെ കേരളവും നികുതി കുറച്ച് ഇന്ധനവില കുറയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മുമ്പും പലതവണ പ്രതിപക്ഷം ഇക്കാര്യം സഭയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം നികുതി കുറയ്ക്കാനില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. ഇന്ധനവില വർധനവിനെതിരെ സമരം വ്യാപകമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. ഇന്ധന നികുതി അടിയന്തര പ്രമേയമായി അവതരിപ്പിക്കാനും…

Read More

ന്യൂനമർദം നാളെയോടെ തീരം തൊടും; സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നാളെ പുലർച്ചെയോടെ വടക്കൻ തമിഴ്‌നാട് തീരം തൊടും. ഇതിന്റെ പ്രതിഫലനമായി ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്ര, തമിഴ്‌നാട് തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. പുതുച്ചേരിയിലും ജാഗ്രതാ നിർദേശമുണ്ട്. പുതുച്ചേരിക്ക് സമീപത്ത് കരയിൽ പ്രവേശിക്കുമെന്നാണ് സൂചന. അതേസമയം കേരളത്തിൽ കാറ്റിന്റെ സ്വാധീനം കാര്യമായുണ്ടാകില്ല. എങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ…

Read More

രണ്ട് ന്യൂനമർദങ്ങൾ ശക്തിപ്രാപിച്ചു; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും അറബികടലിലും രൂപപ്പെട്ട രണ്ട് ന്യൂനമർദങ്ങൾ തുടരുന്നതിനു പുറമേ ശനിയാഴ്ച പുതിയ ഒരു ന്യൂനമർദം അറബികടലിൽ രൂപപ്പെടുന്നതിനാൽ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലയുറപ്പിച്ച ന്യുനമർദ്ദം ശക്തി പ്രാപിച്ച് തീവ്രന്യൂന മർദ്ദമായി വ്യാഴാഴ്ച രാവിലെയോടെ തമിഴ്നാടിന്‍റെ തെക്കൻ തീരത്ത് എത്തും. വ്യാഴാഴ്ച വൈകുന്നേരത്തോടെ വടക്കൻ തമിഴ്നാട്-തെക്കൻ ആന്ധ്രാ തീരത്ത് കാരയ്ക്കലിനും ശ്രീഹരിക്കൊട്ടക്കും ഇടയിൽ കടലൂരിന് സമീപത്തുകൂടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ…

Read More

സർക്കാരിൻറെ ഭക്ഷ്യഭദ്രതാ കിറ്റിൽ വിതരണം ചെയ്തത് ബി-1 അമിതമായി കലർന്ന മിഠായികൾ

  തിരുവനന്തപുരം: കുട്ടികൾക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിഷാംശം കലർന്ന മിഠായി വിതരണം ചെയ്തത് തിരുവനന്തപുരം ,കൊല്ലം ജില്ലകളിലെ സ്‌കൂളുകളിലാണെന്ന് കണ്ടെത്തി. മാത്രമല്ല 938 സ്‌കൂളുകളിൽ വിതരണം ചെയ്തത് ബി-1 അമിതമായി കലർന്ന മിഠായിയെന്നും കണ്ടെത്തി. സപ്ലെകോയുടെ തിരുവനന്തപുരം ഡിപ്പോയാണ് വിതരണത്തിനായി കപ്പലണ്ടി മിഠായി വാങ്ങിയത്. ഭക്ഷ്യഭദ്രതാ കിറ്റിൽ മിഠായി ഉൾപ്പെടുത്തിയത് പരിശോധനയില്ലാതെയാണെന്നാണ് റിപ്പോർട്ട്. കപ്പലണ്ടി മിഠായി പാക്കറ്റിൽ ഗുണനിലവാരം സൂചിപ്പിക്കുന്ന രേഖകളില്ലെന്നും ബാച്ചും നമ്പറും ഇല്ലെന്ന് അറിഞ്ഞാണ് ഉദ്യോഗസ്ഥർ മിഠായി വിതരണം…

Read More

മുല്ലപ്പെരിയാർ മരം മുറിക്കൽ ഉത്തരവ് സർക്കാർ റദ്ദാക്കി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

മുല്ലപ്പെരിയാർ ബേബി ഡാമിന് കീഴിലെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ ഉത്തരവ് സംസ്ഥാന സർക്കാർ റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് റദ്ദാക്കിയത്. ബേബി ഡാമിന് കീഴിലെ മരങ്ങൾ മുറിച്ച് ഡാം ശക്തിപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരംമുറിക്കാൻ അനുമതി നൽകി ഉത്തരവിറങ്ങിയത്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവിറക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയതോടെ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചിരുന്നു

Read More