ബിജെപി ദേശീയ നിർവാഹക സമിതി അംഗം കെ.എ.ബാഹുലേയൻ സിപിഎമ്മിൽ. എകെജി സെന്ററിലെത്തി എം.വി.ഗോവിന്ദനെ കണ്ടു. എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു ബാഹുലേയൻ. ശ്രീനാരായണ ഗുരു ജയന്തി ആഘോഷം OBC മോർച്ചയെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
ഇന്ന് സിപിഐഎമ്മിന്‍റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെയും മന്ത്രി വി.ശിവന്‍കുട്ടിയെയും ബാഹുലേയന്‍ കണ്ടിരുന്നു. ഗുരുവിന്‍റെ ആശയങ്ങളുമായി ചേര്‍ന്ന് പോകുന്ന പ്രസ്ഥാനം സിപിഎമ്മാണെന്നും അതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയാണ് ബാഹുലേയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബാഹുലേയൻ രാജി പ്രഖ്യാപനം നടത്തിയത്. ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് ഞാന്‍ ബിജെപി വിടുന്നു എന്നായിരുന്നു ബാഹുലേയന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സിപിഐഎമ്മിൽ ചേരാൻ ചില നടപടി ക്രമങ്ങൾ ഉണ്ട്. മെമ്പർഷിപ്പ് ആർക്ക് കൊടുക്കണം എന്നത് പാർട്ടിയുടെ തീരുമാനം. ഗുരുദേവൻ്റെ ദർശനങ്ങളുടെ അടിത്തറയിൽ ഭരണം നടത്തുന്നു മോദി പറഞ്ഞു. ഞാൻ വരുന്നത് നെടുമങ്ങാട് നിന്നുമാണ്.
അയൽവക്കത്ത് നിരവധിയാളുകൾ താമസിക്കുന്നുണ്ട്. ക്രിസ്ത്യനികളോട് ബിജെ പി ക്കുള്ളത് വിദ്വേഷം. വെളിയിൽ ഇറങ്ങി ബി ജെ പി ക്കാരൻ ആണെന്ന് പറയാൻ നാണക്കേട് ഉണ്ട്. സഹിക്കാൻ പറ്റില്ല. അനുഭവിച്ചാലേ നിങ്ങൾക്ക് മനസിലാകൂവെന്നും ബാഹുലേയൻ വ്യക്തമാക്കി.