Headlines

ഒമിക്രോണ്‍: 40 വയസ്സിനു മുകളിലുളളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് സാര്‍സ് കൊവ് 2 ജിനോം കണ്‍സോര്‍ഷ്യം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാല്‍പ്പത് വയസ്സിനു മുകളില്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് സാര്‍സ് കൊവ് 2 ജിനോം കണ്‍സോര്‍ഷ്യം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ കൊവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു. പ്രത്യേക പ്രായത്തിനു മുകളിലുള്ളവരിലും കടുത്ത രോഗങ്ങളുള്ളവരും വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ആന്റിബോഡിയുടെ അളവ് കുറവുള്ളവര്‍ക്കും ഒമിക്രോണ്‍ പ്രതിരോധമുണ്ടാകുന്നതിന് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നാണ് 28 ലാബറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഐഎന്‍എസ്എസിഒജി ശുപാര്‍ശ…

Read More

തലശ്ശേരി സ്റ്റേഷൻ പരിധിയിൽ ഡിസംബർ 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സംഘർഷ സാധ്യത കണക്കിലെടുത്ത് തലശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ ഇന്ന് പ്രതിഷേധ സംഗമം നടത്താൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്യായമായ സംഘം ചേരൽ, ആയുധങ്ങളുമായി യാത്ര ചെയ്യൽ, പ്രകോപനപരമായ മുദ്രവാക്യം മുഴക്കൽ, ഏതെങ്കിലും തരത്തിലുള്ള പ്രകടനം, കൂട്ടം ചേരൽ എന്നിവയെല്ലാം ഡിസംബർ ആറ് വരെ നിരോധിച്ചു കൊണ്ടാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. ഡിസംബർ ഒന്നിന് സംഘ്പരിവാർ തലശ്ശേരിയിൽ നടത്തിയ പ്രകടനത്തിൽ മുസ്ലിം…

Read More

ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചു

ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചു. ഈ മാസം 21ന് എത്തിയ ഡോക്ടർക്ക് 26നാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ അമ്മക്കും പോസിറ്റീവാണ്. രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചതായി ഡിഎംഒ പറഞ്ഞു. രോഗിയുടെ അമ്മയുടെയും വേലക്കാരിയുടെയും സ്രവം എടുത്തിട്ടുണ്ട്. നാല് ജിലക്കളിലുള്ളവർ സമ്പർക്ക പട്ടികയിലുണ്ട്. ജില്ലയിൽ ഇയാളുമായി സമ്പർക്കമുള്ളവർ കുറവാണ്. ജനികശ്രേണി പരിശോധനാഫലം ഒരാഴ്ചക്കകം അയക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.

Read More

സന്ദീപിന്റെ കൊലപാതകം: പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

തിരുവല്ല പെരിങ്ങരയിലെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. നിഷ്ഠൂരമായ കൊലപാതകത്തിന്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരുംം കൊലപാതകം ഹീനവും അപലപനീയവുമാണ്. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്തിടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിന്റെ വേർപാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിന്റെ…

Read More

ആഭ്യന്തര വകുപ്പിന്റെ തെറ്റായ സമീപനങ്ങൾ കേരളത്തെ കുരുതിക്കളമാക്കി: വി എം സുധീരൻ

  ആഭ്യന്തര വകുപ്പിന്റെ തെറ്റായ സമീപനങ്ങളാണ് കേരളത്തെ കുരുതിക്കളമാക്കിയതെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. രാഷ്ട്രീയ കൊലപാതകങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി ഉണ്ടാകുന്ന സ്ഥിതിയാണ് കേരളത്തിൽ. സംഘർഷങ്ങളും അക്രമങ്ങളും യഥാസമയം തടയുന്നതിനോ, കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന്റെ പിടിയിൽ പൂർണമായി കൊണ്ടുവരുന്നതിനോ അർഹമായ നിലയിൽ ശിക്ഷിക്കപെടുന്നതിനോ സാധിക്കാതെ ആഭ്യന്തര വകുപ്പ് പരാജയപ്പെടുകയാണെന്നും സുധീരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന അത്യന്തം നിർഭാഗ്യകരവും അങ്ങേയറ്റം അപലപനീയവും അതീവ ദുഃഖകരവുമായ രാഷ്ട്രീയകൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് തിരുവല്ല പെരിങ്ങര…

Read More

സന്ദീപ്കുമാർ വധം: അഞ്ചാം പ്രതി അഭിയും കസ്റ്റഡിയിൽ; പിടിയിലായത് എടത്വയിൽ നിന്ന്

  തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയും പിടിയിൽ. ഒളിവിലായിരുന്ന അഭിയാണ് പിടിയിലായത്. എടത്വയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇതോടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എല്ലാ പ്രതികളും പിടിയിലായി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സന്ദീപിനെ ആർ എസ് എസ് ബിജെപി പ്രവർത്തകനായ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം കുത്തിക്കൊന്നത്. ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: വ്യക്തിവൈരാഗ്യമെന്ന വാദം തള്ളി സിപിഎം

  സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന വാദം തള്ളി സിപിഎം ജില്ലാ നേതൃത്വം. അമ്മയുടെ ജോലിക്കാര്യം സംബന്ധിച്ച തർക്കം മുഖ്യപ്രതി ജിഷ്ണുവും സന്ദീപും തമ്മിലുണ്ടായിരുന്നുവെന്നതും സൃഷ്ടിച്ചെടുത്ത കഥയാണെന്നും സിപിഎം പത്തനംജില്ല സെക്രട്ടേറിയറ്റ് അംഗം സനൽകുമാർ പറഞ്ഞു ട്രാവൻകൂർ ഷുഗേഴ്‌സിലെ ജോലിയിൽ നിന്ന് ആരെയും ബോധപൂർവം ഒഴിവാക്കിയിട്ടില്ല. ജിഷ്ണുവിന്റെ മാതാവ് ഇപ്പോഴും അവിടുത്തെ ജീവനക്കാരിയാണ്. ജോലിയുമായി ബന്ധപ്പെട്ട് തർക്കമുണ്ടോയെന്ന് പാർട്ടിക്ക് അറിയില്ല. സിഡിഎസ് ആണ് ജോലി കൊടുക്കുന്ന തീരുമാനമെടുത്തത്. അതിൽ സന്ദീപിനോ പാർട്ടിക്കോ…

Read More

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി

  കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. 2020 നവംബർ 13നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടർന്ന് താത്കാലിക ചുമതല എ വിജയരാഘവന് നൽകുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്തതും മകൻ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതും സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിൽ കോടിയേരിക്ക് അനുകൂലമാകുകയായിരുന്നു. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിൽ സ്ഥിരം സെക്രട്ടറി ചുമതലയിലേക്ക് തിരിച്ചെത്തണമെന്ന് അംഗങ്ങൾക്കിടയിൽ അഭിപ്രായമുയരുകയും ചെയ്തിരുന്നു.

Read More

എസ്‌ഐ ശുചി മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: കാടാമ്പുഴ എസ്‌ഐ വീട്ടിലെ ശുചി മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. താനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒഴൂരില്‍ താമസക്കാരനും കാടാമ്പുഴ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐയും ഇപ്പോള്‍ ജില്ലാ പോലിസ് സൂപ്രണ്ടിന്റെ ക്രൈം സ്‌ക്വാഡില്‍ അറ്റാച്ച് ചെയ്ത് ഡ്യൂട്ടി ചെയ്തുവരുന്ന എസ്‌ഐ സുധീര്‍ ആണ് മരിച്ചത്.രാവിലെ ഒഴൂരുള്ള വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മൂലക്കല്‍ ദയാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read More

ദേഹാസ്വാസ്ഥ്യം: മന്ത്രി കെ കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ ഷുഗറിന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രി കോട്ടയത്ത് എത്തിയത്‌

Read More