Headlines

Webdesk

കരൂർ റാലി ദുരന്തം: ആളുകൾ തടിച്ചു കൂടിയിട്ടും മുൻകരുതൽ എടുത്തില്ല, വീഴ്ചകൾ കാണിച്ച് ഇന്റലിജൻസ് റിപ്പോർട്ട്‌

ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിന്റെ വീഴ്ചകൾ അക്കമിട്ട് ഇന്റലിജൻസ് റിപ്പോർട്ട്‌. സ്ഥലം അനുവദിച്ചതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും 10 മണിയോടെ തന്നെ ആളുകൾ തടിച്ചു കൂടിയിട്ടും മുൻകരുതൽ എടുത്തില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അടിയന്തര സാഹചര്യം നേരിടാൻ പാകത്തിന് ഒന്നും ഉണ്ടായിരുന്നില്ല. പതിനായിരം പേർക്കാണ് അനുമതി തേടിയതെങ്കിലും ടിവികെ റാലികളുടെ സ്വഭാ​വം പരി​ഗണിച്ചുകൊണ്ട് ആവശ്യമായ മുൻകരുതലുകൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയതായും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. വേലുചാമി പുരത്ത് മാത്രം 45,000 ഓളം പേർ ഉണ്ടായിരുന്നു. ഫ്ലൈ ഓവർ പരിസരത്ത് 15,000ത്തിലധികം…

Read More

വനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ

ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായമായ വിമൻസ് പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) ഇനി മലയാളി നേതൃത്വം. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് ജയേഷ് ജോർജിനെ വിമൻസ് പ്രീമിയർ ലീഗിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു. ഇന്ന് മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗം ഐകകണ്ഠേനയാണ് ജയേഷ് ജോർജിനെ തിരഞ്ഞെടുത്തത്. ഡബ്ല്യുപിഎല്ലിന്റെ പ്രഥമ ചെയർമാൻ എന്ന ചരിത്രനേട്ടം കൂടിയാണ് ഈ നിയമനത്തിലൂടെ ജയേഷ് ജോർജ് സ്വന്തമാക്കുന്നത്. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജയേഷ് ജോർജ് ക്രിക്കറ്റ്…

Read More

ബിന്ദുവിനെ കൊന്നത് കഴുത്തില്‍ ഷാള്‍ മുറുക്കി, മൃതദേഹം അഴുകാന്‍ കാത്തിരുന്നത് മാസങ്ങള്‍, പിന്നീട് കുഴി തുറന്ന് അസ്ഥിയെടുത്തു; ഒടുവില്‍ തുറന്ന് പറഞ്ഞ് സെബാസ്റ്റ്യന്‍

ചേര്‍ത്തലയിലെ ബിന്ദു പദ്മനാഭനെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കിയെന്ന് തുറന്ന് സമ്മതിച്ച് പ്രതി സെബാസ്റ്റ്യന്‍. സ്ഥലം വില്‍പ്പനയിലെ ഒന്നര ലക്ഷം രൂപ നല്‍കാന്‍ വിസമ്മതിച്ചതിനാണ് ബിന്ദുവിനെ കൊന്നതെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു. കത്തിച്ച അസ്ഥിക്കഷ്ണങ്ങള്‍ വേമ്പനാട്ട് കായലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും സെബാസ്റ്റ്യന്‍ പൊലീസിനോട് പറഞ്ഞു. സെബാസ്റ്റ്യന്റെ കൂട്ടാളിയായിരുന്ന മനോജിനും കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന സൂചനയും ഇയാളുടെ മൊഴിയിലുണ്ട്. എന്നാല്‍ മനോജിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് സെബാസ്റ്റിയന്‍ ഇക്കാര്യങ്ങളെല്ലാം സമ്മതിച്ചിരിക്കുന്നത്. സെബാസ്റ്റിയന്‍ സീരിയല്‍…

Read More

പലസ്തീന്‍ രാഷ്ട്രത്തെ നെതന്യാഹുവിന് അംഗീകരിക്കേണ്ടി വരുമോ? ഹമാസ് നിരായുധീകരണം സാധ്യമാകുമോ? എല്ലാ കണ്ണുകളും ട്രംപിന്റെ 21ഇന പദ്ധതിയില്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്- ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ണായക ചര്‍ച്ച ഇന്ന് വൈറ്റ് ഹൗസില്‍. ഗസ്സയിലെ ആക്രണത്തിനെതിരായ ലോക വ്യാപക പ്രതിഷേധത്തിന് മുന്നില്‍ ഇസ്രയേല്‍ ഒറ്റപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച്ച. ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്ന് ട്രംപും നെതന്യാഹുവും വ്യക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ കൂടിക്കാഴ്ച അതീവ നിര്‍ണായകമാകും. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാകുമെന്ന് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. പുതിയ വെടിനിര്‍ത്തല്‍ മാര്‍ഗരേഖ തയ്യാറാക്കുകയാണെന്നും വൈറ്റ് ഹൗസുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി…

Read More

‘പണം വേണ്ട, സഹോദരിയുടെ ജീവൻ തിരിച്ചുതരൂ’വിജയിയുടെ റാലി ദുരന്തത്തിൽ കണ്ണീരോടെ കുടുംബം, രാഷ്ട്രീയ വിവാദം മുറുകുന്നു

ചെന്നൈ: നടനും രാഷ്ട്രീയക്കാരനുമായ വിജയിയുടെ കരൂർ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിച്ച സംഭവത്തിൽ ഹൃദയഭേദക പ്രതികരണവുമായി 22-കാരിയുടെ കുടുംബം. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച പണം വേണ്ടെന്ന് പറഞ്ഞ സഹോദരി, ‘എനിക്ക് എൻ്റെ സഹോദരിയുടെ ജീവനാണ് തിരികെ വേണ്ടത്, അത് തരാൻ അവർക്ക് കഴിയുമോ?’ എന്ന് ചോദിച്ചു. രണ്ട് വയസ്സുള്ള മകനെ സഹോദരിയെ ഏൽപ്പിച്ച് റാലിക്ക് പോയ ബ്രിന്ദ (22) ആണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സംഭവത്തിൽ നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിജയിയുടെ നഷ്ടപരിഹാരം…

Read More

കണ്ണീർ കടലായി കരൂർ; ഒരു പകൽ പിന്നിടുമ്പോഴും മൗനം തുടർന്ന് വിജയ്, കല്ലേറും ലാത്തിചാർജും ഉണ്ടായെന്ന ടിവികെ വാദം തള്ളി എഡിജിപി

ചെന്നൈ: രാജ്യത്തെ നടുക്കിയ ടിവികെ കരൂർ റാലി ദുരന്തം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും മൗനം തുടർന്ന് കരൂരിൽ ടി.വി.കെ അധ്യക്ഷനും സൂപ്പർ താരവുമായ വിജയ്. സിനിമയിലെ രക്ഷകൻ വേഷങ്ങളിൽ ഹീറോയായി നിറഞ്ഞ വിജയ് സീറോ ആയി മാറിയ മണിക്കൂറുകൾ കൂടിയാണ് കടന്നുപോയത്. തന്നെ കാണാനും കേൾക്കാനും എത്തിയവർ പിടഞ്ഞ് വീഴുന്നത് കണ്ടിട്ടും അതിവേഗം സ്വന്തം വീട്ടിലേക്ക് മടങ്ങിയ നടപടിയാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. അതേസമയം, ദുരന്തത്തിൽ മരണം 40 ആയി. സംഭവത്തിൽ ടി.വി.കെയുടെ രണ്ട് സംസ്ഥാന നേതാക്കൾക്കെതിരെ…

Read More

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ. വിതുര സ്വദേശി അഖിൽ അച്ചു(20) ആണ് അറസ്റ്റിലായത്. ഒരു വർഷം മുൻപായിരുന്നു സംഭവം. ബന്ധുവായ 13 കാരനെ നിരന്തരമായി പ്രതി പീഡിപ്പിച്ചിരുന്നു. പിന്നീട് കുട്ടിയും കുടുംബവും മറ്റൊരിടത്ത് താമസമാക്കുകയും അമിതമായി ലഹരിയോട് ആസക്തി കാണിച്ചിരുന്ന കുട്ടിയുടെ പെരുമാറ്റത്തിൽ വീട്ടുകാർക്ക് സംശയം തോന്നുകയും ചെയ്തതോട മാതാപിതാക്കൾ കാര്യങ്ങൾ കുട്ടിയോട് ചോദിച്ചപ്പോഴാണ് ബന്ധുവായ യുവാവ് തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നു കാര്യം പുറത്തറിഞ്ഞത്. ഉടനെ മാതാപിതാക്കൾ ചൈൽഡ് ലൈനിനെ…

Read More

‘കളിക്കളത്തിലും ഓപ്പറേഷൻ സിന്ദൂർ, ഫലം ഒന്നുതന്നെ, ഇന്ത്യ വിജയിച്ചു’; ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി: ഏഷ്യ കപ്പിൽ പാകിസ്ഥാനെ തോൽപ്പിച്ച് കിരീടം ചൂടിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കളിക്കളത്തിലും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രധാനമന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചു “മൈതാനത്ത് ഓപ്പറേഷൻ സിന്ദൂർ. ഫലം ഒന്നുതന്നെ – ഇന്ത്യ വിജയിച്ചു! നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ”- എന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ വാനോളം ഇന്ത്യ… ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. തിലക് വർമ്മയുടെ (69) തകർപ്പൻ അർദ്ധ സെഞ്ചുറിയും…

Read More

പാറശാലയിൽ ജ്യൂസിൽ വിഷം കലർത്തി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; കമിതാക്കളിൽ ഒരാൾ മരിച്ചു

തിരുവനന്തപുരം പാറശാലയിൽ ജ്യൂസില്‍ വിഷം കലര്‍ത്തി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കമിതാക്കളില്‍ ഒരാള്‍ മരിച്ചു. പ്ലാമൂട്ടുക്കട സ്വദേശിയായ വൈഷ്ണവാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. പതിനഞ്ചുകാരിയായ പെണ്‍കുട്ടി നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്.

Read More

ഏഷ്യ കപ്പ്; ത്രില്ലർപ്പോരിൽ ഒൻപതാം കിരീടത്തിൽ മുത്തമിട്ട് നീലപ്പട

ആവേശഭരിതമായ ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ ചുരുട്ടിയെറിഞ്ഞ ഇന്ത്യ ചാമ്പ്യന്മാർ. ആവേശഭരിതമായ മത്സരത്തിൽ ആദ്യം ബൗൾ ചെയ്ത ഇന്ത്യ പാകിസ്താനെ 146 റൺസിന് ഇന്ത്യ പുറത്താക്കി. അവസാന ഓവറിൽ വരെ ആവേശത്തിന്റെ മുൾമുനയിലായിരുന്നു മത്സരം. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനായി കളത്തിലിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ തന്നെ പാക് വിറപ്പിച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപണർ അഭിഷേക് ശർമയെ പാക് ബൗളർ ഫഹീം അഷ്‌റഫ് പുറത്താക്കി. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ…

Read More