Webdesk

കോവിഷീൽഡ് വാക്സിന്‍റെ ഇടവേള കുറച്ച ഹൈക്കോടതി വിധി; കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ നല്‍കും

രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ 28 ദിവസം കഴിഞ്ഞ് ലഭ്യമാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ അപ്പീൽ നൽകും. ഹൈക്കോടതി ഡിവിഷൻബെഞ്ചിലാണ് അപ്പീൽ നൽകുക. വാക്സിൻ ഇടവേള 84 ദിവസമെന്നത് നയപരമായ തീരുമാനമാണെന്നാണ് സർക്കാറിന്റെ വാദം. അതേസമയം, ഹൈക്കോടതി വിധിയോട് അനുകൂല നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കോവിഷീൽഡ് വാക്സിന്റെ രണ്ടാംഡോസ് 28 ദിവസത്തിനുശേഷമെടുക്കാൻ കഴിയുന്നവിധം കോവിന്‍ പോർട്ടലിൽ മാറ്റംവരുത്താനാണ് ഹൈക്കോടതി സിംഗിൾബെഞ്ച് കേന്ദ്രസർക്കാരിന് നിർദേശം…

Read More

നിപ ഭീഷണി അകലുന്നു; പരിശോധനാ ഫലങ്ങൾ നെഗറ്റീവായത് ആശ്വാസകരമെന്ന് മന്ത്രിസഭാ യോഗം

നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം വിലയിരുത്തി. കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവായത് ആശ്വാസകരമാണ്. മലബാറിൽ പ്രതിരോധ പ്രവർത്തനം തുടരും. കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനം ശക്തമാക്കിയത് നേട്ടമായെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി വിദേശത്ത് നിന്ന് ആന്റി ബോഡി മരുന്ന് കൊണ്ടുവരാനുള്ള നടപടികൾ ശക്തമാക്കും. ലക്ഷണമുള്ളവരെ അടിയന്തരമായി പരിശോധിക്കാനും മന്ത്രിസഭാ യോഗം നിർദേശം നൽകി. ഇന്ന് 20 പേരുടെ പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവായിരുന്നു. 21 ഫലങ്ങൾ കൂടിയാണ് ഇനി വരാനുള്ളത്. ഇതുവരെ പരിശോധിച്ച…

Read More

സ്‌കൂൾ തുറക്കുന്നതിൽ തീരുമാനം കോടതി വിധിക്ക് ശേഷം; അധ്യാപകരുടെ വാക്‌സിനേഷൻ പൂർത്തിയാക്കും: മന്ത്രി ശിവൻകുട്ടി

സംസ്ഥാനത്ത് അധ്യാപകരുടെ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കുന്നതിൽ തീരുമാനം പ്ലസ് വൺ കേസിലെ സുപ്രീം കോടതി വിധി വന്ന ശേഷമായിരിക്കും. നിലപാട് വകുപ്പ് സർക്കാരിന് രേഖാമൂലം നൽകും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ പഠിക്കാൻ ആഗ്രഹിക്കുന്നവരെയും ഉൾക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം ഒക്ടോബർ നാലിന് കോളജുകൾ തുറക്കുന്നതിനായി ഒരുക്കം ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു അറിയിച്ചു. വിശദമായ ആലോചനാ യോഗം ചേരും. ഷിഫ്റ്റ് അടിസ്ഥാനത്തിലോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകൾ…

Read More

കേരളത്തിലേക്കുള്ള യാത്ര ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക

കേരളത്തിലേക്കുള്ള യാത്ര ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് നിർദേശിച്ച് കർണാടക. കേരളത്തിലെ കൊവിഡ് സാഹചര്യം മുൻനിർത്തിയാണ് നിർദേശം. കേരളത്തിലുള്ള ജീവനക്കാരെ പുതിയ സാഹചര്യത്തിൽ അടിയന്തരമായി മടക്കി വിളിപ്പിക്കരുതെന്ന് ഐടി, വ്യവസായ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമാന നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ അതിർത്തികളിൽ കർണാടക പരിശോധന കർശനമാക്കിയിരുന്നു. കേരളത്തിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈനും ഏർപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും യാത്രക്കാരെ പരിശോധിച്ചതിന് ശേഷമാണ് പുറത്തേക്ക് വിടുന്നത്.

Read More

കൊവിഡ് വ്യാപനം: അതിരപ്പിള്ളി വിനോദസഞ്ചാര മേഖല അടച്ചു

അതിരപ്പിള്ളി വിനോദ സഞ്ചാരമേഖല അടച്ചു. കോവിഡ് വ്യാപനത്തെ തുടർന്നാണ് അടച്ചത്. വാർഡിൽ പ്രതിവാര കോവിഡ് നിരക്ക് 11.74 ആയതോടെയാണ് നടപടി. കടുത്ത നിയന്ത്രണങ്ങളോടെയാണ് അതിരപ്പിള്ളി നേരത്തെ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. പ്രവേശന കവാടത്തിൽ കൊവിഡുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരുന്നു പ്രവേശനം. ആദ്യ ദിനം തന്നെ 549 സഞ്ചാരികൾ എത്തിയിരുന്നു.

Read More

നിപ വൈറസ്; വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കും: ആരോഗ്യ മന്ത്രി

കോഴിക്കോട്: നിപ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടം ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വവ്വാലുകളുടെ ആവാസ വ്യവസ്ഥയ്ക്കുനേരെയുള്ള ആക്രമണങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു മന്ത്രി പറഞ്ഞു. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനു വവ്വാലുകളെ പരിശോധിക്കാന്‍ പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാവിലെ ജില്ലയിലെത്തും. ജില്ലയില്‍ രണ്ടാമത്തെ തവണ രോഗബാധ വന്ന സ്ഥിതിക്ക് കൂടുതല്‍ പരിശോധന നടത്തും. ജില്ലയില്‍ പൊതു ജാഗ്രത അനിവാര്യമാണ്. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രതയും ആവശ്യമാണ്….

Read More

സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു, സമ്പർക്കപ്പട്ടികയിലെ 20 പേരുടെ കൂടി ഫലം നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും ഇവരിൽ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ആശങ്ക…

Read More

തൃശ്ശൂർ അവിണിശ്ശേരിയിൽ മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു; മാതാവ് ഗുരുതര പരുക്കുകളോടെ ചികിത്സയിൽ

തൃശ്ശൂർ ചേർപ്പ് അവിണിശ്ശേരിയിൽ യുവാവ് പിതാവിനെ മർദിച്ചു കൊന്നു. അവിണിശ്ശേരി കറുത്തേടത്ത് രാമകൃഷ്ണനാണ് മരിച്ചത്. രാമകൃഷ്ണന്റെ ഭാര്യ തങ്കമണിക്കും മർദനത്തിൽ ഗുരുതര പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. ഇവരുടെ മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നലെ രാത്രിയോടെയാണ് സംഭവം. ആയുധമുപയോഗിച്ച് പ്രദീപ് ഇരുവരുടെയും തലയ്ക്കടിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാമകൃഷ്ണന്റെ ജീവൻ രക്ഷിക്കാനായില്ല. പ്രദീപ് സ്ഥിരം മദ്യപാനിയാണ്.

Read More

നിപ്പക്ക് പിന്നാലെ സംസ്ഥാനത്ത് കരിമ്പനി,തൃശ്ശൂരിൽ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു

  തൃശൂര്‍: സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ വയോധികനാണ് കരിമ്ബനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിപയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കരിമ്ബനിയും സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നു. ഒരു വര്‍ഷം മുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് മണലീച്ചകളുടെ സാനിദ്ധ്യം ഉണ്ടെങ്കിലും രോഗവാഹികളായ ഈച്ചകളുടെ എണ്ണം കുറവാണെന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ കണക്ക്. പകര്‍ച്ചപ്പനിയായ കരിമ്പനിയെ കരുതലോടെ കാണണമെന്നാണ് മുന്നറിയിപ്പ്. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുന്നതാണ് ഈ രോ​ഗാവസ്ഥ. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം…

Read More

എഴുപതാം പിറന്നാൾ ആഘോഷത്തിന് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി തിരഞ്ഞെടുത്തത് മൂന്നാറിലെ എസ്റ്റേറ്റ്

എഴുപതാം പിറന്നാൾ ആഘോഷത്തിന് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി തിരഞ്ഞെടുത്തത് മൂന്നാറിലെ എസ്റ്റേറ്റ് ഫാം ഹൗസ്. മൂന്നാറിലെ കല്ലാർ വട്ടയാറിലുള്ള എസ്റ്റേറ്റിൽ മമ്മൂട്ടിയും കുടുംബവും ഇന്നലെ രാത്രി തന്നെ എത്തിയിരുന്നു. എഴുപതാം ജന്മദിനത്തിൽ മഹാനടന്‍ മൂന്നാറിൽ തന്നെ എത്തിയതിന്റെ സന്തോഷത്തിലാണ് സമീപവാസികൾ. അറുപത്തിയഞ്ച് ഏക്കർ വിസ്തൃതിയുള്ള തോട്ടത്തിൽ അപൂർവമായി മാത്രമേ മമ്മൂട്ടി എത്താറുള്ളൂ. ഭാര്യ സുല്‍ഫത്താണ് എസ്റ്റേറ്റിലെ കാര്യങ്ങൾ നോക്കാൻ എത്താറുള്ളത്. രാവിലെയാണ് മമ്മൂട്ടി കല്ലാറിൽ എത്തിയ വിവരം നാട്ടുകാർ അറിഞ്ഞത്. അതോടെ നിരവധി പേര്‍ പ്രിയതാരത്തെ…

Read More