Headlines

‘കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡിലെ സെല്ലുകളിൽ നിന്ന് ഉയരുന്ന കരച്ചിൽ ഇപ്പോഴും കാതിലുണ്ട്…’; ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഐസലേഷൻ വാർഡുകളിലെ സെല്ലുകളിൽനിന്ന് ഉയരുന്ന കരച്ചിൽ ഇപ്പോഴും കാതുക ളിൽ അലയടിക്കുകയാണെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഫണ്ടില്ല എന്ന ‌പേര് പറഞ്ഞ് സർക്കാർ കൈയും കെട്ടി നോക്കി നിൽക്കരുതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടികാട്ടി. ( high court on conditions in Kuthiravattom mental health center)

കഴിഞ്ഞ 16ന് മാനസികാ രോഗ്യ കേന്ദ്രം സന്ദർശിച്ച ശേഷം പുറപ്പെടുവിച്ച ഉത്തരവിലാണ് മനസ്സിനെ പിടിച്ചുലച്ച കാഴ്ചകൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിവരിച്ചിരിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവർ രണ്ടാംകിട പൗരന്മാരല്ല. ഭരണഘടന ഉറപ്പുനൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശം അവർക്കുമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.
മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ ഫണ്ടില്ലെന്നു പറയരുത്. ഐസലേഷൻ സെല്ലുകൾ ഭയാനകമായ അവ സ്‌ഥയിലാണ്. മതിയായ ജീവന ക്കാരില്ലാത്തതിനാൽ രോഗികളെ സെല്ലുകളിൽ പൂട്ടിയിടാൻ ഡോക്ടർമാർ നിർബന്ധിതരാ കുന്നു. പാചകക്കാർ, ശുചീകര ണത്തൊഴിലാളികൾ എന്നിവരുടെ കടുത്തക്ഷാമവുമുണ്ട്.

ഡോക്ടർമാരുടെയും ജീവന ക്കാരുടെയും മികച്ച സേവനം കൊണ്ടാണ് കേന്ദ്രങ്ങൾ മുന്നോട്ടുപോകുന്നത്. പ്രശ്ന പരിഹാരത്തിനു സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ച് ആരോഗ്യ-സാമൂഹിക നീതി വകുപ്പ് സെക്രട്ടറിമാർ സ്വതന്ത്ര മായ റിപ്പോർട്ട് നൽകണം. ഓരോ പ്രശ്നത്തിനും പരിഹാ രം കാണാൻ വേണ്ട സമയവും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് നിർദേശിച്ചു.