ആർച്ചറി പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി നടൻ രാം ചരൺ, ആർച്ചറി പ്രീമിയർ ലീഗ് (എപിഎൽ) ചെയർമാൻ അനിൽ കാമിനേനി, ഇന്ത്യൻ ആർച്ചറി അസോസിയേഷൻ പ്രസിഡന്റ് വീരേന്ദർ സച്ച്‌ദേവ എന്നിവർ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിൽ, എപിഎല്ലിന്റെ നേട്ടങ്ങളെയും ഇന്ത്യയുടെ പുരാതന കായിക ഇനമായ അമ്പെയ്ത്തിനെ ദേശീയ, ആഗോള ശ്രദ്ധയിലേക്ക് തിരികെ കൊണ്ടുവരാനുള്ള അതിന്റെ ദൗത്യത്തെയും അനുസ്മരിപ്പിക്കുന്ന ഒരു പ്രതീകാത്മക വില്ല് പ്രതിനിധി സംഘം അദ്ദേഹത്തിന് സമ്മാനിച്ചു.
അനിൽ കാമിനേനിയുടെ നേതൃത്വത്തിൽ ആരംഭിച്ച ആർച്ചറി പ്രീമിയർ ലീഗ്, കഴിവുള്ള ഇന്ത്യൻ ആർച്ചർമാർക്ക് ലോകോത്തര പരിശീലനം, മത്സര വേദികൾ, ആഗോള തലത്തിൽ ശ്രദ്ധ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് രാജ്യത്തുടനീളം ഈ കായിക ഇനത്തെ പുനരുജ്ജീവിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. അത്‌ലറ്റുകളെ പരിപോഷിപ്പിക്കുകയും ദേശീയ, അന്തർദേശീയ തലങ്ങളിൽ മികവ് പുലർത്താൻ അവരെ സഹായിക്കുകയും ചെയ്യുന്ന ഒരു സുസ്ഥിര വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ലീഗിൻ്റെ പ്രധാന ഉദ്ദേശം.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിച്ച രാം ചരൺ, അദ്ദേഹത്തെ കാണാനും ആർച്ചറി പ്രീമിയർ ലീഗിന് പിന്നിലെ കാഴ്ചപ്പാട് പങ്കുവെക്കാനും കഴിഞ്ഞത് ശരിക്കും ഒരു ബഹുമതിയായി തോന്നി എന്ന് മാധ്യമങ്ങളോട് പറഞ്ഞു. ആർച്ചറി നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗമാണ് എന്നും എപിഎൽ വഴി, അതിനെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മേഖലയിൽ ഇന്ത്യയ്ക്ക് അവിശ്വസനീയമായ കഴിവുകളുണ്ട് എന്നും ലോക വേദിയിൽ വിജയം നേടാൻ ഈ പ്ലാറ്റ്‌ഫോം അവരെ സഹായിക്കും എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
രാം ചരണിനൊപ്പം ഉപാസന കാമിനേനി കൊനിഡേലയും ഉണ്ടായിരുന്നു. അവർ രാം ചരണിന്റെ മാതാപിതാക്കളായ മിസ്റ്റർ ആൻഡ് മിസ്സിസ് ചിരഞ്ജീവിക്ക് വേണ്ടി, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ഒരു ബാലാജി വിഗ്രഹവും പരമ്പരാഗത പൂജാ കിറ്റും സമ്മാനിച്ചു.
narendra modi | ram charan
ആർച്ചറി പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി നടൻ രാം ചരൺ, ആർച്ചറി പ്രീമിയർ ലീഗ് (എപിഎൽ) ചെയർമാൻ അനിൽ കാമിനേനി, ഇന്ത്യൻ ആർച്ചറി അസോസിയേഷൻ പ്രസിഡന്റ് വീരേന്ദർ സച്ച്‌ദേവ എന്നിവർ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിൽ, എപിഎല്ലിന്റെ നേട്ടങ്ങളെയും ഇന്ത്യയുടെ പുരാതന കായിക ഇനമായ അമ്പെയ്ത്തിനെ ദേശീയ, ആഗോള ശ്രദ്ധയിലേക്ക് തിരികെ കൊണ്ടുവരാനുള്ള അതിന്റെ ദൗത്യത്തെയും അനുസ്മരിപ്പിക്കുന്ന ഒരു പ്രതീകാത്മക വില്ല് പ്രതിനിധി സംഘം അദ്ദേഹത്തിന് സമ്മാനിച്ചു.
അനിൽ കാമിനേനിയുടെ നേതൃത്വത്തിൽ ആരംഭിച്ച ആർച്ചറി പ്രീമിയർ ലീഗ്, കഴിവുള്ള ഇന്ത്യൻ ആർച്ചർമാർക്ക് ലോകോത്തര പരിശീലനം, മത്സര വേദികൾ, ആഗോള തലത്തിൽ ശ്രദ്ധ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് രാജ്യത്തുടനീളം ഈ കായിക ഇനത്തെ പുനരുജ്ജീവിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. അത്‌ലറ്റുകളെ പരിപോഷിപ്പിക്കുകയും ദേശീയ, അന്തർദേശീയ തലങ്ങളിൽ മികവ് പുലർത്താൻ അവരെ സഹായിക്കുകയും ചെയ്യുന്ന ഒരു സുസ്ഥിര വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ലീഗിൻ്റെ പ്രധാന ഉദ്ദേശം.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിച്ച രാം ചരൺ, അദ്ദേഹത്തെ കാണാനും ആർച്ചറി പ്രീമിയർ ലീഗിന് പിന്നിലെ കാഴ്ചപ്പാട് പങ്കുവെക്കാനും കഴിഞ്ഞത് ശരിക്കും ഒരു ബഹുമതിയായി തോന്നി എന്ന് മാധ്യമങ്ങളോട് പറഞ്ഞു. ആർച്ചറി നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗമാണ് എന്നും എപിഎൽ വഴി, അതിനെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മേഖലയിൽ ഇന്ത്യയ്ക്ക് അവിശ്വസനീയമായ കഴിവുകളുണ്ട് എന്നും ലോക വേദിയിൽ വിജയം നേടാൻ ഈ പ്ലാറ്റ്‌ഫോം അവരെ സഹായിക്കും എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
രാം ചരണിനൊപ്പം ഉപാസന കാമിനേനി കൊനിഡേലയും ഉണ്ടായിരുന്നു. അവർ രാം ചരണിന്റെ മാതാപിതാക്കളായ മിസ്റ്റർ ആൻഡ് മിസ്സിസ് ചിരഞ്ജീവിക്ക് വേണ്ടി, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ഒരു ബാലാജി വിഗ്രഹവും പരമ്പരാഗത പൂജാ കിറ്റും സമ്മാനിച്ചു.