മന്ദാനക്കും ഹർമൻപ്രീതിനും സെഞ്ച്വറി; വിൻഡീസിനെതിരെ ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ

ഐസിസി വനിതാ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എടുത്തു. ഓപണർ സ്മൃതി മന്ദാനയുടെയും ഹർമൻപ്രീത് കൗറിന്റെയും സെഞ്ച്വറികളാണ് ഇന്ത്യൻ സ്‌കോർ 300 കടത്തിയത്

സ്മൃതി മന്ദാന 119 പന്തിൽ 13 ഫോറും രണ്ട് സിക്‌സും സഹിതം 123 റൺസ് എടുത്തു. ഹർമൻപ്രീത് 107 പന്തിൽ പത്ത് ഫോറും രണ്ട് സിക്‌സും സഹിതം 109 റൺസെടുത്തു. യാഷിക ഭാട്യ 31 റൺസും പൂജ വസ്ത്രകർ 10 റൺസും ദീപ്തി ശർമ 15 റൺസുമെടുത്തു. മറ്റാരും രണ്ടക്കം തികച്ചില്ല

ക്യാപ്റ്റൻ മിതാലി രാജ് ഒരിക്കൽ കൂടി പരാജയപ്പെട്ടു. വെറും അഞ്ച് റൺസാണ് മിതാലിയുടെ സമ്പാദ്യം. റിച്ച ഘോഷും അഞ്ച് റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച വിൻഡീസ് നാല് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 27 റൺസ് എന്ന നിലയിലാണ്.