വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എം സി ജോസഫൈൻ നേരത്തെ രാജിവെക്കേണ്ടതായിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇപ്പോഴത്തെ തീരുമാനം നിൽക്കക്കളിയില്ലാതായതോടെയാണ്. രണ്ടാമതും അധികാരത്തിൽ വന്നതിന്റെ ഹുങ്കാണ് അവർക്ക്. പ്രശ്‌നങ്ങൾ പറയുന്നവരോട് ദയ കാണിക്കാൻ മനുഷ്യത്വമില്ല. എന്തൊരു മോശം പെരുമാറ്റമായിരുന്നു. ജോസഫൈൻ നേരത്തെ രാജിവെക്കേണ്ടതായിരുന്നു
മുമ്പും അവരുടെ ഭാഗത്ത് നിന്ന് ഇത്തരം പെരുമാറ്റങ്ങളുണ്ടായിട്ടുണ്ട്. അന്ന് സർക്കാരോ സിപിഎമ്മോ തീരുമാനമെടുത്തില്ല. ക്രിമിനൽ കുറ്റങ്ങൾ വർധിക്കുകയാണ്. കൊവിഡ് കാലത്ത് ജനങ്ങൾ കഷ്ടപാടിലാണ്. അവരുടെ കണ്ണീരൊപ്പേണ്ട സമയമാണിത്. പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ യോഗ്യരായവരെ വേണം വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിൽ ഇരുത്താനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
The Best Online Portal in Malayalam